പരമ്പര ആവേശത്തിലേക്ക് നാലാം മത്സരം ഇന്ന്

റായ്പുർ: ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള അഞ്ചു മത്സര ട്വന്‍റി 20 പരമ്പരയിലെ നാലാം മത്സരം ഇന്നു നടക്കും. ആദ്യത്തെ രണ്ടു മത്സരം ജയിച്ച ഇന്ത്യയെ മൂന്നാം മത്സരത്തിൽ ഓസ്ട്രേലിയ തോൽപ്പിച്ചതോടെ പരമ്പര കൂടുതൽ ആവേശകരമായിട്ടുണ്ട്. പരമ്പര ഉറപ്പിക്കാൻ ഇന്ത്യക്ക് ഇന്നു ജയിക്കണം. റായ്പുരിൽ രാത്രി ഏഴിന് ആരംഭിക്കുന്ന മത്സരം സ്പോർട്സ് 18ലും ജിയോ സിനിമയിലും തത്സമയം.

പരമ്പരയിലുടനീളം റണ്ണൊഴുക്ക് പ്രകടമാണ്. മൂന്നു മത്സരങ്ങളിൽ 123 ഫോറും 65 സിക്സുമാണ് പിറന്നത്. റായ്പുരിലും സ്ഥിതിക്കു മാറ്റമുണ്ടാകില്ലെന്നാണു സൂചന. പരന്പര പിടിക്കാൻ ഇന്ത്യ ടീമിൽ മാറ്റം വരുത്തിയേക്കും.

ആദ്യ രണ്ടു മത്സരങ്ങളിൽ ഇല്ലാതിരുന്ന ശ്രേയസ് അയ്യർ ഇന്ന് ഇന്ത്യൻ ടീമിലെത്തും. അങ്ങനെ വന്നാൽ, മോശം ഫോമിലുള്ള തിലക് വർമ പുറത്താകും. ഓൾറൗണ്ടർ ദീപക് ചഹാർ ടീമിലെത്തിയാൽ പ്രസിദ്ധ് കൃഷ്ണ പുറത്താകും.
അക്സർ പട്ടേലിനുപകരം വാഷിംഗ്ടണ്‍ സുന്ദറെ ഇന്ത്യ കളിപ്പിക്കാൻ സാധ്യതയുണ്ട്. മറുവശത്ത്, സ്റ്റാർ ബാറ്റർ ഗ്ലെൻ മാക്സ്‌വെൽ ഓസീസിനായി കളിക്കില്ലെന്നത് ഇന്ത്യൻ ആരാധകർക്ക് ആശ്വാസം പകരും.

Related posts

Leave a Comment