ഇടുക്കി: ചിന്നക്കനാല്‍ വില്ലേജിലെ 364.39 ഹെക്ടര്‍ സ്ഥലം റിസര്‍വ് വനമായി പ്രഖ്യാപിച്ചതിനെതിരേ രൂക്ഷവിമര്‍ശനവുമായി മുൻ മന്ത്രിയും സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവുമായ എം.എം.മണി. ഒരു വിജ്ഞാപനവും അംഗീകരിക്കില്ലെന്ന് മണി പറഞ്ഞു. സൂര്യനെല്ലി ഫോറസ്റ്റ് ഓഫീസ് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു വിജ്ഞാപനവും അംഗീകരിക്കില്ല. അത് മടക്കി പോക്കറ്റില്‍ വച്ചാല്‍ മതിയെന്ന് മണി പ്രതികരിച്ചു. വിജ്ഞാപനം പിന്‍വലിക്കണം, നടപടികളുമായി മുന്നോട്ട് പോയാല്‍ ജനങ്ങള്‍ നേരിടും. ഇക്കാര്യത്തില്‍ എല്ലാ കക്ഷികളും ഒറ്റക്കെട്ടാണ്. സര്‍ക്കാര്‍ തലത്തില്‍ ഇടപെടല്‍ നടത്തും. അവിടെ താമസിക്കുന്നവര്‍ അവിടെ തന്നെ താമസിക്കും. അത് തകര്‍ക്കാന്‍ ശ്രമിച്ചാല്‍ ക്രമസമാധാന നില തകരുന്നതാവും ഫലം. വനംവകുപ്പ് ഇറങ്ങി നടക്കണോ എന്ന് നാട്ടുകാര്‍ തീരുമാനിക്കും. നവകേരള സദസിന് മുഖ്യമന്ത്രിയും മന്ത്രിമാരും എത്തുന്നതിനു മുമ്പ് വിഷയം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും മണി കൂട്ടിച്ചേര്‍ത്തു.
Read MoreDay: December 4, 2023
തീറ്റപ്പുൽ നിയന്ത്രണം: മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറിയും അടിയന്തരമായി ഇടപെടണമെന്ന് ടി. സിദ്ദിഖ് എംഎൽഎ
കൽപ്പറ്റ: ചോളത്തണ്ട്, പച്ചപ്പുല്ല്, വൈക്കോൽ എന്നിവ വയനാട്ടിലേക്ക് കൊണ്ടുവരുന്നതിന് കർണാടക ഏർപ്പെടുത്തിയട്ടുള്ള നിരോധനം പിൻവലിക്കുന്നതിന് മുഖ്യമന്ത്രി പിണറായി വിജയനും വകുപ്പ് മന്ത്രി ചിഞ്ചു റാണിയും കേരളാ ചീഫ് സെക്രട്ടറിയും അടിയന്തര ഇടപെടൽ നടത്തണമെന്ന് ടി. സിദ്ദിഖ് എംഎൽഎ ആവശ്യപ്പെട്ടു. തുടക്കത്തിൽ ഈ വിഷയത്തിൽ മന്ത്രി ചിഞ്ചു റാണിക്ക് കത്ത് നൽകിയെങ്കിലും ഇത് സംബന്ധിച്ച് യാതൊരു ഇടപെടലും മറുപടിയും മന്ത്രിയുടെ ഭാഗത്തുനിന്നും ഗവണ്മെന്റിന്റെ ഭാഗത്ത് നിന്നും ഉണ്ടായല്ല. കർണാടക മുഖ്യമന്ത്രിയുടെയും മുഖ്യമന്ത്രിയുടെ ഓഫീസ് ചുമതലയുള്ള അഡീഷണൽ ചീഫ് സെക്രട്ടറിയുടെയും സ്പീക്കറുടെയും ശ്രദ്ധയിൽ വയനാട്ടിലെ ക്ഷീര കർഷകരുടെ വിഷയം ഗൗരവമായി ശ്രദ്ധയിൽ പെടുത്തിയിരുന്നു. ആ സമയത്ത് കർണാട മുഖ്യമന്ത്രി പറഞ്ഞ മറുപടിയിലെ പ്രധാന കാര്യം അവിടെയുള്ള വരൾച്ചയും മഴ ലഭ്യതക്കുറവുമാണ് നിരോധനത്തിന്റെ അടിസ്ഥാനം എന്നുള്ളതായിരുന്നു. വിഷയത്തിന്റെ ഗൗരവം മനസിലാക്കിയാണ് ബംഗളൂരുവിൽ പോയി മുഖ്യമന്ത്രിയെയും ഉത്തരവാദപ്പെട്ടവരെ കണ്ടത്. ഈ വിഷയത്തിൽ ഒന്നും…
Read Moreസിപിഎം ഭരിക്കുന്ന പാണഞ്ചേരി സഹകരണ ബാങ്കില്‍ കരുവന്നൂര്‍ മോഡല്‍ വായ്പകള്‍
തൃശൂര്‍: സിപിഎം ഭരിക്കുന്ന പാണഞ്ചേരി സഹകരണ ബാങ്ക് കരുവന്നൂര്‍ മോഡലിൽ അനധികൃത വായ്പകള്‍ നൽകിയെന്ന പരാതികളുയരുന്നു. ആസ്തിയിലും നിക്ഷേപത്തിലും വായ്പയിലും ജില്ലയില്‍ തന്നെ മുന്നിട്ടു നില്ക്കുന്ന പ്രാഥമിക സഹകരണ ബാങ്കുകളിലൊന്നാണിത്. എന്നാല്‍ സമീപകാലത്തായി വഴിവിട്ട വായ്പകള്‍ കുറേ നല്‍കിയതായി ഓഡിറ്റിംഗില്‍ കണ്ടെത്തി. ഇപ്പോഴത്തെ സിപിഎം പാണഞ്ചേരി ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ബാങ്ക് പ്രസിഡന്റായിരുന്ന കാലത്താണ് വായ്പകള്‍ കൂടുതലും നല്‍കിയതെന്ന് പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. ഒരേ ആധാരത്തില്‍ വിധവയായ യുവതിക്ക് കോടികളുടെ മൂന്നു വായ്പകള്‍ ഇടവിട്ടു നല്കിയിട്ടുള്ളതായി കണ്ടെത്തി. ഈ യുവതിയുടെ കർഷകനാ യിരുന്ന ഭര്‍ത്താവ് ബാങ്കില്‍ നിന്ന് വന്‍ തുക വായ്പ എടുത്തിരുന്നു. ഇത് കൃത്യമായി അടയ്ക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇയാളുടെ മരണത്തെ തുടർന്ന് തിരിച്ചടവു മുടങ്ങി. എന്നിട്ടും വിധവയായ ഈ യുവതിക്ക് ഓരോ കോടി വീതം രണ്ടു തവണ കൂടി വായ്പ നല്കിയത്രേ. മൂന്നു കോടി രൂപ…
Read Moreനിയമസഹായം തേടിയെത്തിയ യുവതിയെ ബലാത്സംഗം ചെയ്ത കേസ്; അഡ്വ. പി.ജി. മനു നല്കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതിയില്‍
കൊച്ചി: നിയമസഹായം തേടിയെത്തിയ യുവതിയെ പീഡനത്തിനിരയാക്കിയ കേസില്‍ പ്രതിയായ അഭിഭാഷകന് പി. ജി. മനു നല്കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ചോറ്റാനിക്കര പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ അറസ്റ്റ് തടയണമെന്നാവശ്യപ്പെട്ടാണ് ഹര്‍ജി. പരാതിക്കാരി ആരോപിക്കുന്ന വിധത്തിലുള്ള കുറ്റകൃത്യം ഉണ്ടായിട്ടില്ല. ജോലി സംബന്ധമായ ശത്രുതയെ തുടര്‍ന്ന് ചിലരുടെ ആസൂത്രിതമായ ശ്രമഫലമായി ഉണ്ടായ കേസാണെന്നാണ് മനസിലാവുന്നത്. യുവതി നല്‍കിയത് വ്യാജ മൊഴിയാണ്. തന്റെ അന്തസും സല്‍പ്പേരും തകര്‍ക്കാന്‍ വേണ്ടി പരാതിക്കാരിയുമായി ചേര്‍ന്ന് ചിലര്‍ നടത്തിയ ആസൂത്രിത ശ്രമമാണിത്. ഇതിന്റെ ഭാഗമായാണ് തന്നെ അപകീര്‍ത്തിപ്പെടുത്തുന്ന വിധത്തിലുള്ള സന്ദേശങ്ങളും ചിത്രങ്ങളും വീഡിയോയും സാമൂഹിക മാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുന്നത്. ഇത്തരമൊരു ആരോപണം തന്റെ തൊഴില്‍ ജീവിതത്തേയും കുടുംബ ജീവിതത്തേയും മോശമായ രീതിയില്‍ ബാധിച്ചിരിക്കുകയാണെന്നാണ് ഹര്‍ജിയിലുള്ളത്. എറണാകുളം സ്വദേശിയായ 25കാരിയാണ് ഇയാള്‍ക്കെതിരേ ചോറ്റാനിക്കര പോലീസില്‍ പരാതി നല്‍കിയത്. 2023 ഒക്ടോബര്‍ 11 ന്…
Read Moreപത്തനംതിട്ട സിപിഐയിൽ വിഭാഗീയത രൂക്ഷം; ജില്ലാ കമ്മിറ്റി ഓഫീസ് തുറക്കാതിരുന്നതില്‍ വിശദീകരണം തേടി
പത്തനംതിട്ട: എഐവൈഎഫ് ജില്ലാ കമ്മിറ്റി യോഗം ചേരാനിരിക്കെ ഓഫീസ് പൂട്ടിയിട്ടതുമായി ബന്ധപ്പെട്ട് നേതൃത്വം വിശദീകരണം തേടി. ഇന്നലെ സിപിഐ പത്തനംതിട്ട ജില്ലാ കമ്മിറ്റി ഓഫീസില്‍ യോഗം വിളിച്ചിരിക്കേ ഓഫീസ് സെക്രട്ടറി താക്കോലുമായി മുങ്ങിയതോടെ കമ്മിറ്റിക്ക് എത്തിയവര്‍ പുറത്തു നില്ക്കേണ്ടിവന്നു. ജില്ലാ സെക്രട്ടറിയായിരുന്ന എ.പി. ജയനെതിരേ നടപടിയെടുത്തശേഷം ആദ്യം വിളിച്ച ജില്ലാ കമ്മിറ്റി യോഗമായിരുന്നു എഐവൈഎഫിന്റേത്. അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ടുയര്‍ന്ന പരാതികളില്‍ ജയനെ പാര്‍ട്ടിയുടെ എല്ലാ ചുമതലകളില്‍ നിന്നു നീക്കി സംസ്ഥാന കൗണ്‍സില്‍ കഴിഞ്ഞയാഴ്ചയാണ് തീരുമാനമെടുത്തത്. ജില്ലാ സെക്രട്ടറിയുടെ ചുമതല മുന്‍മന്ത്രിയും സംസ്ഥാന കൗണ്‍സില്‍ അംഗവുമായ മുല്ലക്കര രത്നാകരനു നല്‍കിയിരിക്കുകയാണ്. ജയനെതിരേയുള്ള നടപടിയുടെ പശ്ചാത്തലത്തില്‍ ജില്ലാ കൗണ്‍സിലും കമ്മിറ്റിയിലും താഴെഘടകങ്ങളിലും അദ്ദേഹത്തിന്റെ അനുയായികള്‍ രംഗത്തെത്തിയിരുന്നു. പലയിടങ്ങളിലും കീഴ്ഘടകങ്ങളില്‍ രാജി തീരുമാനങ്ങളുമുണ്ടായിട്ടുണ്ട്. ഇതിനു പിന്നാലെയാണ് ഇന്നലെ ഓഫീസ് പൂട്ടിയിട്ടിരുന്നത്. ഓഫീസ് സെക്രട്ടറിയാണ് താക്കോല്‍ സൂക്ഷിക്കുന്നത്. ഇയാള്‍ കോയമ്പത്തൂര്‍ പോയതായി…
Read Moreഗുരുവായൂരിൽ ശബരിമല തീർഥാടകരുടെ ബസിനു തീ പിടിച്ചു; വൻ ദുരന്തം ഒഴിവായത് തലനാരിഴക്ക്
ഗുരുവായൂർ : ഗുരുവായൂരിൽ ശബരിമല തീർഥാടകരുടെ ബസിന് തീപിടിച്ചു. തമിഴ്നാട് സേലം എടപ്പാടിയിൽ നിന്ന് വന്നിരുന്ന ബസിനാണ് പുലർച്ചെ അഞ്ചുമണിയോടെ തീ പിടിച്ചത്. ഏഴു കുട്ടികളടക്കം 50 പേരാണ് ബസിൽ ഉണ്ടായിരുന്നത്. അപകടത്തിൽ ആർക്കും പരിക്കില്ല.റെയിൽവേ മേൽപ്പാലം ഇറങ്ങി പെട്രോൾ പമ്പിന് മുന്നിലെത്തിയതോടെ ബസ് ഓഫാവുകയും മുൻവശത്തുനിന്ന് തീ ഉയരുകയുമായിരുന്നു. ഡ്രൈവറുടെ സീറ്റ് കത്തി നശിച്ചു. ഫയർഫോഴ്സും പോലീസും ഉടൻ തന്നെ സ്ഥലത്തെത്തി. അതിന് മുന്‍പ് തന്നെ പെട്രോൾ പമ്പ് ജീവനക്കാരും നാട്ടുകാരും ചേർന്ന് തീയണച്ചു. സെൽഫ് മോട്ടോർ നിന്നുള്ള ഷോർട്ട് സർക്യൂട്ടാണ് അപകടത്തിന് കാരണമെന്ന് പറയുന്നു. ഭക്ഷണം പാചകം ചെയ്യാനുള്ള രണ്ട് ഗ്യാസിലിണ്ടറുകൾ ബസിൽ ഉണ്ടായിരുന്നു. ഡീസൽ പമ്പ് പൊട്ടിയിരുന്നെങ്കിലും അതിലേക്ക് തീ പടരാതിരുന്നതും വലിയ ദുരന്തം ഒഴിവായി. സ്വന്തം ലേഖകൻ
Read Moreഓടും വണ്ടി…പായും വണ്ടി…വോട്ടറെ കണ്ടാല്‍ നില്ക്കും വണ്ടി; ഡബിള്‍ഡക്കറില്‍ സൗജന്യയാത്രയുമായി വോട്ടുവണ്ടി
കോട്ടയം: ആകാശം മേലാപ്പാക്കിയ ആനവണ്ടിയുടെ ഡബിള്‍ഡക്കറില്‍ രാജകീയ സൗജന്യയാത്ര. പോരാത്തതിന് കൈനിറയെ സമ്മാനങ്ങളും, കൂടെ വോട്ടര്‍ പട്ടികയില്‍ പേരും ചേര്‍ത്ത് പോരാനായാലോ. നാളിതുവരെ നാടു കാണാത്ത ആനന്ദയാത്രയ്ക്ക് ക്ഷണിക്കുകയാണ് ജില്ലാ തെരഞ്ഞെടുപ്പ് വിഭാഗം. വോട്ടര്‍ പട്ടിക പുതുക്കല്‍ യജ്ഞത്തിന്റെ ഭാഗമായാണ് ഡബിള്‍ഡക്കര്‍ യാത്ര. വോട്ടര്‍ പട്ടികയില്‍ പേരുചേര്‍ക്കാന്‍ ക്ഷണിച്ചാണ് കെഎസ്ആര്‍ടിസിയുടെ ഡബിള്‍ഡക്കര്‍ ബസ് ജില്ലയില്‍ യാത്ര നടത്തുന്നത്. തിരുവനന്തപുരം നഗരത്തില്‍ സര്‍വീസ് നടത്തുന്ന കെഎസ്ആര്‍ടിസിയുടെ മേല്‍ക്കൂരയില്ലാത്ത ഡബിള്‍ ഡെക്കര്‍ സിറ്റി സര്‍വീസ് ബസാണ് വോട്ട് പുതുക്കല്‍ യാത്രയ്ക്ക് എത്തിച്ചിരിക്കുന്നത്. പ്രായവും വിലാസവും തെളിയിക്കുന്ന അസല്‍ രേഖകളും (ആധാര്‍ കാര്‍ഡ്, പാസ്പോര്‍ട്ട്) ഫോട്ടോയും വീട്ടിലെ വോട്ടറുടെയോ അയല്‍വാസിയുടെയോ വോട്ടര്‍ കാര്‍ഡിന്റെ പകര്‍പ്പുമായെത്തിയാല്‍ ബസിലെ കൗണ്ടറില്‍ വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ത്തു രജിസ്ട്രേഷന് നടത്താം. തുടര്‍ന്ന് ഡബിള്‍ ഡക്കറില്‍ ഹ്രസ്വദൂരയാത്ര സൗജന്യമായി നടത്താം. രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് നല്കുന്ന സമ്മാനക്കൂപ്പണുകളില്നിന്ന് നറുക്കെടുപ്പില്‍…
Read Moreവീണ്ടും റിക്കാർഡ് ഭേദിച്ച് സ്വർണം
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും സര്‍വകാല റിക്കാര്‍ഡില്‍. ഗ്രാമിന് 40 രൂപയും പവന് 320 രൂപയുമാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ സ്വര്‍ണവില ഗ്രാമിന് 5,885 രൂപയും പവന് 47,080 രൂപയുമായി. ഡിസംബര്‍ രണ്ടിലെ റിക്കാര്‍ഡ് വിലയാണ് ഇന്ന് തകര്‍ത്തത്. അന്ന് ഗ്രാമിന് 5,845 രൂപയും പവന് 46,760 രൂപയുമായിട്ടാണ് സ്വര്‍ണവില റിക്കാര്‍ഡിട്ടത്. അന്താരാഷ്ട്ര വിപണിയിലും സ്വര്‍ണവില ഉയര്‍ന്നിരിക്കുകയാണ്. സ്വര്‍ണവില 2142 ഡോളര്‍ വരെ പോയിരുന്നത് ഇപ്പോള്‍ 2087 ഡോളറിലാണ്. 2077 ഡോളറായിരുന്നു മുന്‍ റിക്കാര്‍ഡ്. കഴിഞ്ഞ ദിവസങ്ങളിലും സ്വര്‍ണവില റിക്കാര്‍ഡിലെത്തിയിരുന്നു. വന്‍കിട നിക്ഷേപകര്‍ അവരുടെ നിക്ഷേപങ്ങള്‍ വിറ്റഴിക്കാതെ തുടരുന്നതാണ് സ്വര്‍ണവിലയിലെ വന്‍ കുതിപ്പിനു കാരണം. പശ്ചിമേഷ്യയിലെ വെടി നിര്‍ത്തല്‍ കരാര്‍ നീട്ടാനുള്ള ചര്‍ച്ചകള്‍ പരാജയപ്പെട്ടതും സ്വര്‍ണവില കുതിക്കുന്നതിന് കാരണമായിട്ടുണ്ട്. ഇന്ന് ഒരു പവന് ആഭരണം വാങ്ങണമെങ്കില്‍ പണിക്കൂലി ഉള്‍പ്പെടെ അമ്പതിനായിരം രൂപയ്ക്കു മുകളില്‍ മുടക്കേണ്ടിവരും.
Read Moreനിയമസഭാ തെരഞ്ഞെടുപ്പുകൾ; മുഖ്യമന്ത്രിമാരായി പരിഗണിക്കാൻ ബിജെപിയിൽ നിരവധിപ്പേർ; തെലങ്കാനയിൽ രേവന്ത് റെഡ്ഢി മുഖ്യമന്ത്രിയാകും
ന്യൂഡൽഹി: കോൺഗ്രസിൽനിന്നു ഭരണം പിടിച്ചെടുത്ത രാജസ്ഥാൻ, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളിലും ഭരണം നിലനിർത്തിയ മധ്യപ്രദേശിലും മുഖ്യമന്ത്രിമാരെ നിശ്ചയിക്കാൻ ബിജെപി നേതൃത്വം ചർച്ചകൾ തുടങ്ങി. തെലങ്കാനയിൽ കെ. ചന്ദ്രശേഖർ റാവുവിന്റെ ബിആർഎസിൽനിന്നു ഭരണം പിടിച്ചെടുത്ത കോൺഗ്രസ് ഇന്നു നിയമസഭാ കക്ഷിയോഗം ചേർന്നു മുഖ്യമന്തിയെ തീരുമാനിക്കും. മധ്യപ്രദേശിൽ ലോക്സഭാ തെരഞ്ഞെടുപ്പ് വരെ ശിവരാജ്സിംഗ് ചൗഹാൻ തുടരട്ടെ എന്നാണ് ബിജെപിയിൽ നിലവിലെ ധാരണ. പുതുമുഖത്ത കൊണ്ടുവരാൻ ദേശീയ നേതൃത്വം ആലോചിച്ചെങ്കിലും ചൗഹാന്റെ ജനപ്രീതി പരിഗണിച്ചേക്കും. കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യയും നരേന്ദ്ര സിംഗ് തോമറും ദേശീയ ജനറൽ സെക്രട്ടറി കൈലാഷ് വിജയ് വർഗിയയും മുഖ്യമന്ത്രി കസേരയിലേക്ക് പരിഗണിക്കുന്നവരാണ്. രാജസ്ഥാനിൽ വസുന്ധരരാജെ സിന്ധ്യ, ബാബ ബാലക്നാഥ്, ഗജേന്ദ്ര സിംഗ് ശെഖാവത്, ദിയ കുമാരി എന്നിവരുടെ പേരുകൾ ബിജെപി നേതൃത്വം മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നു. ഛത്തീസ്ഗഡിൽ രമൺ സിംഗ്, അരുൺ സാഹോ, രേണുക സിംഗ്, ഒ.പി. ചൗധരി…
Read Moreകനലൊരു തരി പോലുമില്ലാതെ വീണ്ടും ചുരുങ്ങി സിപിഎം; സിറ്റിംഗ് സീറ്റുകള്‍ നഷ്ടപ്പെടാന്കാരണം കോണ്‍ഗ്രസെന്നു പാര്‍ട്ടി പത്രം
കോഴിക്കോട്: നാല് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ചിത്രം തെളിഞ്ഞപ്പോള്‍ രാജ്യ ത്ത് വീണ്ടും ചുരുങ്ങി സിപിഎം. നേരിയ സ്വാധീനമുണ്ടായിരുന്ന രാജസ്ഥാനിലും തെലങ്കാനയിലും ഇത്തവണ ഒരു ചലനവുമുണ്ടാക്കാന്‍ പാര്‍ട്ടിക്ക് സാധിച്ചില്ല. രാജസ്ഥാനില്‍ രണ്ട് സിറ്റിംഗ് സീറ്റുകള്‍ സിപിഎമ്മിന് നഷ്ടമാകുകയും ചെയ്തു. തനിച്ച് മത്സരിച്ച തെലങ്കാനയില്‍ 19 സീറ്റുകളിലും കൂടി ലഭിച്ചതാകട്ടെ വെറും അര ലക്ഷം വോട്ടുകള്‍ മാത്രമാണ്. അപ്പോഴും കോണ്‍ഗ്രസ് വോട്ട് മറിച്ചതുകൊണ്ടാണ് സിറ്റിംഗ് സീറ്റുകള്‍ ഉള്‍പ്പെടെ നഷ്ടപ്പെട്ടതെന്ന “കാരണം’ കണ്ടെത്തുകയാണ് പാര്‍ട്ടി പത്രം. കഴിഞ്ഞ തവണ രാജസ്ഥാനില്‍ രണ്ട് സീറ്റുകളിലാണ് സിപിഎം വിജയിച്ചത്. കര്‍ഷക സമരങ്ങളുടെ കരുത്തില്‍ 2018 നിയമസഭാ തെരഞ്ഞെടുപ്പില്‍ സിപിഎം വമ്പന്‍ തിരിച്ച് വരവ് നടത്തിയ സംസ്ഥാനമാണ് രാജസ്ഥാന് . 17 സീറ്റുകളിലാണ് സിപിഎം ഇത്തവണ തനിച്ച് മത്സരിച്ചത്. രണ്ട് സിറ്റിംഗ് സീറ്റുകള്‍ ഉള്‍പ്പെടെ നാലു സീറ്റുകളില്‍ ഉറച്ച വിജയ പ്രതീക്ഷിച്ചിരുന്നതുമാണ്. എന്നാല്‍ ബിജെപിക്കു മുന്നില്‍…
Read More