പാലക്കാട് : ആലത്തൂർ കാവശേരിയിലെ ബാറിൽ ഇന്നലെ രാത്രിയുണ്ടായ വെടിവയ്പ്പിൽ മാനേജർക്ക് പരിക്കേറ്റു. ആറ് മാസം മുന്‍പ് പ്രവർത്തനം ആരംഭിച്ച ബാറിലാണ് വെടിവയ്പ്പ് നടന്നത്. ബാറിൽ മദ്യപിക്കാനെത്തിയ സംഘവും മാനേജരുമായുണ്ടായ സംഘർഷത്തിനൊടുവിലാണ് വെടിവയ്പ്പ നടന്നത്. ബാറിലെ സർവീസ് മോശമാണമെന്ന് പറഞ്ഞാണ് മദ്യപിക്കാനെത്തിയ സംഘം മാനേജർക്കെതിരെ തിരിഞ്ഞത്. മറ്റു പ്രകോപനങ്ങളോന്നും ഇല്ലാതെ അഞ്ചംഗ മദ്യപസംഘം മാനേജരായ രഘുനന്ദനു നേരെ എയർ പിസ്റ്റൾ ഉപയോഗിച്ച് വെടിവയ്ക്കുകയായിരുന്നുവെന്ന് ബാറിലെ ജീവനക്കാരും മറ്റു ദൃക്സാക്ഷികളും പറഞ്ഞു. സംഭവം പോലീസിനെ അറിയിച്ചതിനെ തുടർന്ന് പോലീസ് സ്ഥലത്ത് എത്തുകയും അഞ്ചുപേരെയും അറസ്റ്റു ചെയ്തു. ഇതിൽ നാലുപേർ പാലക്കാട് കഞ്ചിക്കോട് സ്വദേശികളാണ് ഇവരെ പോലീസ് ചോദ്യം ചെയ്തു വരുകയാണ്. വെടിയേറ്റ ബാർ മാനേജർ രഘുന്ദന്റെ പരിക്ക് ഗുരുതരമല്ല.
Read MoreDay: January 29, 2024
ഹജ്ജ് യാത്രാനിരക്ക് വർധന; കേന്ദ്ര, കേരള സർക്കാരുകൾ മറുപടി പറയണം; മുസ്ലിംലീഗ് പ്രക്ഷോഭത്തിലേക്ക്
കോഴിക്കോട്: കരിപ്പൂർ വഴിയുള്ള ഹജ്ജ് യാത്രാനിരക്കിലെ വർധനയിൽ മുസ് ലിം ലീഗ് പ്രക്ഷോഭത്തിലേക്ക്. നിരക്കു കൂടിയതിൽ കേന്ദ്ര, കേരള സർക്കാരുകൾ മറുപടി പറയണമെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാം ആവശ്യപ്പെട്ടു. എയർ ഇന്ത്യ, സൗദി എയർലൈൻസിന്റെ തുകയിലേക്കു നിരക്കു കുറയ്ക്കണമെന്നും റീ ടെൻഡർ നടത്തണമെന്നും സലാം ആവശ്യപ്പെട്ടു. ഇല്ലെങ്കില്‍ ശക്തമായ സമരവുമായി മുന്നോട്ടുപോകുമെന്നും അറിയിച്ചു. സംസ്ഥാനത്ത് 70 ശതമാനം ഹജ്ജ് തീർഥാടകരും യാത്ര പുറപ്പെടുന്നത് കരിപ്പൂരിൽ നിന്നാണെന്നിരിക്കെ ഇവിടെ നിന്നുള്ള ഹജ്ജ് യാത്രാ നിരക്ക് ഇരട്ടിയാക്കിയതു വലിയ പ്രതിഷേധമാണ് ഉയർത്തുന്നത്. ഇത്തവണ പതിനാലായിരത്തോളം തീർഥാടകർ കരിപ്പൂർ വഴി യാത്രയ്ക്ക് അപേക്ഷിച്ചിട്ടുണ്ട്. യാത്രാനിരക്കു കൂടിയ സാഹചര്യത്തിൽ അപേക്ഷ മാറ്റി നൽകുക എളുപ്പമല്ല, വലിയ ബാധ്യതയാണ് കേന്ദ്ര സർക്കാരിന്റെയും വിമാന കമ്പനികളുടെയും നടപടി യാത്രക്കാർക്കുണ്ടാക്കുക. കരിപ്പൂർ വിമാനത്താവളത്തിൽ ചെറിയ വിമാനങ്ങളേ ഇറങ്ങുന്നുള്ളൂ. ഇതു കാരണമുള്ള അധികച്ചെലവു…
Read More‘മതി’ൽ മറന്ന് യുഡിഎഫ്: വെള്ളയടിച്ച ചുവര് ഇടത് എംപിയുടെ സഹോദരന്റേത്; തിരുത്തിക്കുറിച്ച് എൽഡിഎഫ്
കോട്ടയം: പാർലമെന്റ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി യുഡിഎഫ് ഘടകകക്ഷിയായ കേരള കോൺഗ്രസ് പ്രവർത്തകർ വെള്ളയടിച്ച ചുവരിൽ കേരള കോൺഗ്രസ്- എം പ്രവർത്തകർ പ്രചാരണ വാചകം എഴുതി. ഏറ്റുമാനൂർ തെള്ളകത്താണ് സംഭവം. പി.ജെ. ജോസഫ് ചെയർമാനായ കേരള കോൺഗ്രസ് പ്രവർത്തകർ തോമസ് ചാഴികാടൻ എംപിയുടെ സഹോദരന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്തെ മതിലിലാണ് വെള്ളയടിച്ചത്. തൊട്ടടുത്ത വീട്ടുമതിലിലാണ് യുഡിഎഫ് ചുവരെഴുത്ത് ഉദ്ദേശിച്ചിരുന്നത്. എന്നാൽ ചുവരെഴുതാൻ എത്തിയ പ്രവർത്തകർക്ക് മാറിപ്പോവുകയായിരുന്നു. ഇക്കാര്യം കേരള കോൺഗ്രസ്- എം പ്രവർത്തകർ ഇന്ന് രാവിലെയാണ് അറിഞ്ഞത്. ഇതോടെ പ്രവർത്തകർ ‘ജോസഫിന്റെ കേരള കോൺഗ്രസ്’ ബുക്ക് ചെയ്ത ചുവരിലെഴുതുകയായിരുന്നു. ജോസഫ് വിഭാഗം കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് സമയത്ത് കേരള കോൺഗ്രസ്- എം പാർട്ടിയുടെ ഭാഗമായിരുന്നു. തോമസ് ചാഴികാടൻ ഇവരുടെ സ്ഥാനാർഥിയായിരുന്നു. എന്നാൽ കെ.എം. മാണിയുടെ നിര്യാണത്തിന് പിന്നാലെ പാർട്ടി വീണ്ടും പിളരുകയും കേരള കോൺഗ്രസ്- എം ജോസ് കെ. മാണിയുടെ…
Read Moreവീഡിയോകോള്‍ ട്രാപ്പ്! കോള്‍ എടുത്താല്‍ മറുവശത്ത് നഗ്നയായ സ്ത്രീ; സ്ക്രീൻഷോട്ട് വലയിൽ ഇരകളെക്കുരുക്കും; മുന്നറിയിപ്പുമായി പോലീസ്
കോഴിക്കോട്: സൈബർ ലോകത്ത് പണം തട്ടിപ്പിന്റെ വാർത്തകൾ ദിനംപ്രതി പുറത്തുവരുന്നു. മോഷ്ടാക്കൾ ഓരോ ദിവസവും പുതിയ കെണികൾ വഒരുക്കിയാണ് തട്ടിപ്പ് നടത്തുന്നത്. അടുത്തിടെയായി വിഡിയോ കോളിലൂടെയാണ് പണം തട്ടിപ്പ്. പരാതികൾ വ്യാപകമായതോടെ കേരളാ പോലീസ് ജാഗ്രതാ നിർദേശം നൽകി രംഗത്ത് വന്നിട്ടുണ്ട്. തട്ടിപ്പ് രീതി ഇങ്ങനെ: അപരചിതർ സോഷ്യൽ മീഡിയയിൽ വീഡിയോ കോൾ ചെയ്യും. പെട്ടെന്ന് വീഡിയോ കോൾ വരുമ്പോൾ ആരാണെങ്കിലും കോൾ എടുക്കും. മറുതലയ്ക്കൽ നഗ്നമായി നിൽക്കുന്ന സ്ത്രീയോ പുരുഷനോ ആകും. വീഡിയോ കോളിൽ നമ്മുടെ മുഖം തെളിയുന്നതോടെ അവർ ഇത് സ്ക്രീൻഷോട്ട് ആക്കും. സ്ക്രീൻഷോട്ടിൽ നാം നഗ്നരായി നിൽക്കുന്ന അപരിചിതരുമായി വീഡിയോ കോൾ ചെയ്യുന്നതുപോലെയാകും. ഈ സ്ക്രീൻഷോട്ട് ഉപയോഗിച്ചാണ് പിന്നീടുള്ള ബ്ലാക്ക്മെയിലിംഗ്. പോംവഴി എന്ത്: സോഷ്യൽ മീഡിയ കോൺടാക്ടുകളുടെ സമഗ്രമായ വിശകലനത്തിനുശേഷമാണ് ഇത്തരം കോളുകൾ വിളിക്കുന്നതെന്ന് കേരളാ പോലീസിന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. അതിനാൽ…
Read Moreമരിച്ചാല്‍ അതിന് ഉത്തരവാദി പോലീസും യുവതിയുടെ മാതാവും ആയിരിക്കും; പ്രണയ ബന്ധത്തിന്റെ പേരിൽ സ്റ്റേഷനിലേക്ക് നിരന്തരം വിളിപ്പിച്ചു: പോലീസിനെതിരേ വിഡിയോ പോസ്റ്റ് ചെയ്ത് യുവാവ് ആത്മഹത്യ ചെയ്തു
മലപ്പുറം: നിലമ്പൂരില്‍ യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പോലീസിനെതിരേ ആരോപണം. നിലമ്പൂര്‍ സ്വദേശി മുഹമ്മദ് ജാസിതാണ് ആത്മഹത്യ ചെയ്തത്. പ്രണയ ബന്ധവുമായി ബന്ധപ്പെട്ട് മുഹമ്മദ് ജാസിതിനെ നിരന്തരം പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തുമായിരുന്നു, പക്ഷേ തനിക്ക് പറയാനുള്ളത് പോലും കേള്‍ക്കാന്‍ പോലീസുകാർ തയാറായില്ലെന്ന് പറഞ്ഞ് യുവാവ് ഒരു വിഡിയോ ചെയ്തു. പിന്നീട് സോഷ്യല്‍ മീഡിയയില്‍ ആ വീഡിയോ പോസ്റ്റ് ചെയ്ത ശേഷം ഇയാൾ ആത്മഹത്യ ചെയ്യുകയായിരുന്നു. ഞായറാഴ്ച പുലര്‍ച്ചെയാണ് മുഹമ്മദ് ജാസിതിനെ വീടിന്റെ ടെറസിന് മുകളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. താന്‍ ജീവിച്ചിരിക്കുമെന്ന് ഉറപ്പില്ലെന്നും മരിച്ചാല്‍ അതിന് ഉത്തരവാദി നിലമ്പൂര്‍ പോലീസും യുവതിയുടെ മാതാവും ആയിരിക്കും എന്ന് വിഡിയോയില്‍ ആരോപിക്കുന്നു. തന്റെ ഫോണിലെ ചില രേഖകള്‍ പോലീസ് നശിപ്പിച്ചെന്നും യുവാവ് വീഡിയോയിൽ പറഞ്ഞിട്ടുണ്ട്. സംഭവത്തില്‍ പോലീസിനെതിരേ യുവാവിന്റെ കുടുംബം രംഗത്തെത്തി.
Read Moreഇത് ഫോട്ടോഷോപ്പെന്ന് വെറുക്കുന്നവർ പറയും: ഗോവിന്ദ് പദ്മസൂര്യയുടെ വിവാഹത്തിൽ പങ്കെടുത്ത് പേളി മാണി; വൈറലായി ചിത്രങ്ങൾ
കഴിഞ്ഞ ദിവസമായിരുന്നു ഗോവിന്ദ് പദ്മസൂര്യയുടേയും ഗോപിക അനിലിന്റേയും വിവാഹം. നിരവധി താരങ്ങളാണ് ഇരുവരുടേയും വിവാഹത്തിൽ പങ്കെടുക്കുന്നതിനായി എത്തിയത്. ഇപ്പോഴിതാ ഗോവിന്ദ് പദ്മസൂര്യയുടെ അടുത്ത സുഹൃത്തായ പേളിമാണി പങ്കുവച്ച കുറിപ്പാണ് വൈറലാകുന്നത്. പേളിയുടെ രണ്ടാമത്ത ഡെലിവറി കഴിഞ്ഞതിനാൽ വിവാഹ ചടങ്ങിൽ പങ്കെടുക്കുന്നതിനു സാധിച്ചില്ല. ആ വിഷമം മാറ്റുന്നതിനായി ഫോട്ടോഷാപ്പിൽ കല്യാണത്തിനു പങ്കെടുക്കുന്ന ചിത്രം എഡിറ്റ് ചെയ്ത് സമൂഹ മാധ്യമത്തിൽ പോസ്റ്റ് ചെയ്തിരിക്കുകയാണ് പേളി. പോസ്റ്റ് വളരെവേഗം തന്നെ വൈറലായി. നിരവധി ആളുകളാണ് പോസ്റ്റിനു താഴെ കമന്റ് ചെയ്തിരിക്കുന്നത്. നിങ്ങൾക്ക് രണ്ടു പേർക്കും സന്തോഷകരമായ വിവാഹജീവിതം ആശംസിക്കുന്നു. കുഞ്ഞ് ജനിച്ച് കുറച്ച് ദിവസങ്ങൾക്ക് ശേഷം വിവാഹത്തിന് എത്താൻ കഴിഞ്ഞതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. അത് സൗഹൃദമാണ് ഡാ. ഇത് ഫോട്ടോഷോപ്പ് ചെയ്തതാണെന്ന് വെറുക്കുന്നവർ പറയുമെന്ന് എനിക്കറിയാം. എനിക്ക് കുഴപ്പമില്ല പക്ഷെ ക്ഷമിക്കണം സാരി ധരിക്കാൻ പറ്റിയില്ല. ഡിയർ ഗോപിക അനിൽ,…
Read Moreപത്തുവർഷത്തെ പ്രണയത്തിനിടെ കാമുകന് സംശയം; ഐടി ജീവനക്കാരിയെ വെടിവച്ചു കൊന്നു; യുവാവ് അറസ്റ്റിൽ
പൂനെ: ഐടി ജീവനക്കാരിയായ യുവതിയെ വെടിവച്ചു കൊലപ്പെടുത്തിയ കേസിൽ കാമുകൻ അറസ്റ്റിൽ. ഹിഞ്ചവാഡിയിലെ പ്രമുഖ ഐടി സ്ഥാപനത്തിലെ ജീവനക്കാരിയായ വന്ദന ദ്വിവേദി (26) കൊല്ലപ്പെട്ട കേസിൽ ലഖ്നൗ സ്വദേശിയായ ഋഷഭ് നിഗം ആണ് മുംബൈ പോലീസിന്റെ പിടിയിലായത്. ശനിയാഴ്ച പൂനെ ഹിഞ്ചവാഡി മേഖലയിലെ ടൗണ്‍ ഹൗസ് ഹോട്ടലിലായിരുന്നു സംഭവം. ശനിയാഴ്ച രാത്രി പത്തിനു വന്ദനയെ വെടിവച്ചു കൊന്ന ശേഷം ഋഷഭ് ഹോട്ടല്‍ മുറിയില്‍നിന്ന് ഇറങ്ങിപ്പോകുന്ന സിസിടിവി ദൃശ്യങ്ങൾ പോലീസിനു ലഭിച്ചിരുന്നു. പത്തു വര്‍ഷമായി ഋഷഭും വന്ദനയും പ്രണയത്തിലായിരുന്നുവെന്നും സമീപകാലത്ത് വന്ദനയുടെ സ്വഭാവത്തില്‍ ഋഷഭിനു സംശയം തോന്നിയതിനാല്‍ കൊല്ലണമെന്ന ലക്ഷ്യത്തോടെയാണു പ്രതി പൂനെയില്‍ എത്തിയതെന്നും പോലീസ് പറഞ്ഞു.
Read Moreഇറങ്ങി ഓടടാ മക്കളെ… ഓടുന്ന കോർപ്പറേഷൻ വാനിൽ നിന്നും നായ്ക്കളെ തുറന്നുവിട്ട് ബൈക്ക് യാത്രികൻ
മനുഷ്യരുടെ ഏറ്റവും പ്രിയപ്പെട്ട വളർത്തു മൃഗങ്ങളിലൊന്നാണ് നായ്ക്കൾ. തങ്ങളുടെ അരുമയായ നായ്ക്കൾക്കൊപ്പമുള്ള രസകരമായ വീഡിയോകൾ ആളുകൾ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുമുണ്ട്. നായ്ക്കൾക്കളുടെ ഇത്തരത്തിലുള്ള വീഡിയോകൾ പോസ്റ്റ് ചെയ്യാനായി ഇൻസ്റ്റഗ്രാമിൽ നിരവധി പേജുകളും ഉണ്ട്. എന്നാൽ നായ്ക്കളുമായി ബന്ധപ്പെട്ട ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. മുനിസിപ്പൽ കോർപ്പറേഷൻ വാനിൽ കൊണ്ടുപോവുകയായിരുന്ന നായകളെ നടുറോഡിൽ തുറന്നുവിടുന്ന വീഡിയോയാണിത്. ഓടിക്കൊണ്ടിരിക്കുന്ന വാനിൽ നിന്നാണ് പിന്നാലെയെത്തിയ ബൈക്ക് യാത്രക്കാരൻ നായകളെ തുറന്നുവിട്ടത്. ഈ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാവുകയാണ്. ഉത്തർ പ്രദേശിലെ ആഗ്ര മുനിസിപ്പൽ കോർപ്പറേഷൻ വാനിൽ നിന്നാണ് നായകളെ ഇറക്കി വിട്ടത്. കൃത്യമായി എവിടെ ഇത് നടന്നൂ എന്നത് വ്യക്തമല്ല. എട്ടോ പത്തോ നായ്ക്കളാണ് വാനിൽ ഉണ്ടായിരുന്നത്. പിന്നാലെ എത്തിയ ബൈക്ക് യാത്രക്കാരനായ യുവാവ് ബൈക്ക് ബാലൻസ് ചെയ്തുകൊണ്ട് വാനിൽ അടച്ചിട്ടിരുന്ന നായ്ക്കളെ റോഡിലേക്ക് ഇറക്കി വിടുന്നത്…
Read Moreചുങ്കപ്പാറയില്‍ യുഡിഎഫ് കോട്ടാങ്ങല്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ സംഗമം നടത്തും
ചുങ്കപ്പാറ: പഞ്ചായത്തിലെ വിവിധ മേഖലകളോടുള്ള അവഗണനയില്‍ പ്രതിഷേധിച്ച് ചുങ്കപ്പാറ ജംഗ്ഷനില്‍ യുഡിഎഫ് കോട്ടാങ്ങല്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ സംഗമം നടത്തും. ചുങ്കപ്പാറ – കോട്ടാങ്ങല്‍ (സികെ) റോഡിന്റെ ശോച്യാവസ്ഥയും യാത്രാ ബുദ്ധിമുട്ടും, പൊടിശല്യവും പരിഹരിക്കുക, ചുങ്കപ്പാറ ബസ് സ്റ്റാന്‍ഡ് നവീകരണം പൂര്‍ത്തീകരിക്കുക, വിവിധ മേഖലകളില്‍ രൂക്ഷമായി അനുഭവപ്പെടുന്ന കുടിവെള്ള ക്ഷാമത്തിന് അടിയന്തര പരിഹാരം കാണുക തുടങ്ങി കോട്ടാങ്ങല്‍ പഞ്ചായത്തിലെ വിവിധ ജനകീയ പ്രശ്നങ്ങള്‍ ഉയര്‍ത്തി കാട്ടുന്നതിനാണ് പ്രതിഷേധ സംഗമം. ചെയര്മാന് സക്കിര്‍ ഹുസൈന്റെ അധ്യക്ഷതയില്‍ ചുങ്കപ്പാറയില്‍ ചേര്‍ന്ന യോഗം കണ്‍വീനര്‍ ഒ. എന്‍.സോമശേഖരപ്പണിക്കര്‍ ഉദ്ഘാടനം ചെയ്തു. യുഡിഎഫ്. നേതാക്കളായ എം.കെ.എം. ഹനിഫ , ജോസി ഇലഞ്ഞിപ്പുറം, അസീസ് ചുങ്കപ്പാറ, ജോയി ജോണ്‍, ജയിംസ് മണപ്ലാക്കല്‍, സലിം ഓലിക്കപ്ലാവില്‍, സുജിത്ത് പുത്തന്‍ പുരയ്ക്കല്‍, സലാം പള്ളിക്കല്‍, അബ്ദുള്‍ അസീസ്, മനു വായ്പൂര് എന്നിവര്‍ പ്രസംഗിച്ചു.
Read Moreപി. ബാലചന്ദ്രൻ എംഎൽഎയ്ക്കെതിരേ നടപടി ഉറപ്പായി; ശാസന മതിയെന്നും പോരെന്നും രണ്ടഭിപ്രായങ്ങൾ
തൃശൂർ: രാമായണത്തിലെ സീതാ രാമലക്ഷ്മണന്മാർക്കെതിരേ വിവാദ പരാമർശത്തോടെ ഫേസ്ബുക്ക് പോസ്റ്റിട്ട സിപിഐ നേതാവ് പി. ബാലചന്ദ്രൻ എംഎൽഎക്കെതിരേ നടപടി ഉറപ്പായി. അതേസമയം, എംഎൽഎക്കെതിരെ എന്തു നടപടി വേണമെന്നതിനെക്കുറിച്ച് സിപിഐക്കുള്ളിൽ ഭിന്നാഭിപ്രായം ഉടലെടുത്തിട്ടുണ്ട്. 31ന് ചേരുന്ന ജില്ലാ എക്സിക്യൂട്ടീവ് യോഗത്തിൽ നേരിട്ട് ഹാജരായി വിശദീകരണം നൽകുന്ന എംഎൽഎയെ പതിവ് കമ്യൂണിസ്റ്റ് ചിട്ടവട്ടംപോലെ ശാസന മാത്രംനൽകി പ്രശ്നം ഒതുക്കണമെന്ന് ഒരുവിഭാഗം ആവശ്യപ്പെടുന്പോൾ പാർട്ടിക്കു പൊതുസമൂഹ അവമതിയുണ്ടാക്കിയ ബാലചന്ദ്രനെതിരേ കടുത്ത നടപടി വേണമെന്നു മറ്റൊരുവിഭാഗം ആവശ്യപ്പെടുന്നു. എന്തു വലിയ കുറ്റം ചെയ്താലും എല്ലാം ശാസനയിൽ ഒതുക്കുന്ന സിപിഎമ്മിന്റെ നയം സിപിഐക്ക് ചേർന്നതല്ല എന്ന അഭിപ്രായമാണ് മറ്റൊന്ന്. തെറ്റുചെയ്തവർ മുഖം നോക്കാതെ ശിക്ഷിക്കപ്പെടണമെന്ന നിലപാട് ഉയർത്തിപ്പിടിക്കേണ്ട സമയമാണിതെന്നും ചില നേതാക്കൾ ഓർമിപ്പിക്കുന്നു. ഈ സാഹചര്യത്തിൽ 31ന് ചേരുന്ന സിപിഐ ജില്ലാ എക്സിക്യൂട്ടീവ് യോഗം ബാലചന്ദ്രന് നിർണായകമാകും. എംഎൽഎക്കെതിരേ നടപടി എടുത്താലും ഇല്ലെങ്കിലും അത്…
Read More