ചാലക്കുടി: പരിയാരം കുരിശ് ജംഗ്ഷനിൽ തിരുനാൾ ആഘോഷത്തിനിടെ റോഡിൽ പടക്കം പൊട്ടിക്കുന്പോൾ ബൈക്കിന് തീ പിടിച്ച് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവാവു മരിച്ചു. പരിയാരം കടുഞാട് സ്വദേശി മൂലേ ഞാട്ട് ദിവാകരൻ മകൻ ശ്രീകാന്താണു (25) മരിച്ചത്. കഴിഞ്ഞ 27 നാണ് സംഭവം ഉണ്ടായത്. പരിയാരം പള്ളി തിരുനാളിനോടനുബണ്ഡിച്ച് റോഡിൽ പടക്കം പൊട്ടിക്കുന്പോൾ സമീപത്തുള്ള കടയുടെ മുൻവശത്ത് ബൈക്കിൽ ഇരിക്കയായിരുന്നു ശീ കാന്ത്, പെട്ടെന്ന് പടക്കം പൊട്ടിത്തെറിച്ച് ബൈക്കിന് തീപിടിക്കുകയായിരുന്നു. ഗുരുതരമായെ പൊള്ളലേറ്റ ശീകാന്ത് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ഇന്നു രാവിലെയാണ് മരിച്ചത് . വെൽഡിംഗ് തൊഴിലാളിയായിരുന്നു നിർധന കുടുബത്തിന്റെ ഏക ആശ്രയമായിരുന്ന ശ്രീകാന്തിന്റെ ചികിത്സയ്ക്കു വേണ്ടി ചികിത്സ സഹായ നിധി രൂപികരിച്ച് പണം സ്വരൂപിക്കാൻ ശ്രമം നടത്തി വരുന്പോഴാണ് ശ്രീകാന്തിന്റെ മരണം.
Read MoreDay: February 3, 2024
വീണ്ടും വിവാഹം കഴിക്കാൻ മക്കളെ കൊന്നു; യുവാവിനും കാമുകിക്കും വധശിക്ഷ
ബെയ്ജിംഗ്: കാമുകിയെ വിവാഹം ചെയ്യാൻ സ്വന്തം മക്കളെ എറിഞ്ഞുകൊന്ന യുവാവിനെയും അയാളുടെ കാമുകിയെയും വധശിക്ഷക്കു വിധേയരാക്കി. വിഷം കുത്തിവച്ചാണ് ഇരുവരുടെയും വധശിക്ഷ നടപ്പാക്കിയത്. 2020 നവംബറിൽ തെക്കുപടിഞ്ഞാറൻ ചൈനയിലെ ചോംഗ്ചിംഗ് നഗരത്തിലാണു കേസിനാസ്പദമായ സംഭവം. ഭാര്യയുമായി പിണങ്ങി രണ്ടു വയസുള്ള മകളോടും ഒരു വയസുള്ള മകനോടുമൊപ്പമാണു യുവാവ് താമസിച്ചിരുന്നത്. ഇതിനിടയിലാണ് യുവാവ് മറ്റൊരു യുവതിയുമായി അടുപ്പമാകുന്നത്. വിവാഹിതനാണെന്നും രണ്ടു കുട്ടികളുടെ അച്ഛനാണെന്നുമുള്ള വിവരം മറച്ചുവച്ചാണ് ഇയാൾ യുവതിയുമായി അടുത്തത്. പിന്നീടു സത്യം തിരിച്ചറിഞ്ഞെങ്കിലും യുവതി അയാളെ വിട്ടുപോയില്ല. ആദ്യമൊന്നും കുട്ടികളോടു വെറുപ്പു പ്രകടിപ്പിക്കാതിരുന്ന യുവതി പിന്നീടു കുട്ടികളെ ഒഴിവാക്കണമെന്നു കാമുകനോട് ആവശ്യപ്പെടുകയായിരുന്നു. കുട്ടികൾ തങ്ങളുടെ ഭാവിജീവിതത്തെ ബാധിക്കുമെന്നും യുവതി കാമുകനോടു പറഞ്ഞു. യുവതി തന്റെ നിലപാടിൽനിന്നു പിൻമാറാൻ തയാറാകത്തതുകൊണ്ടു കാമുകൻ കുട്ടികളെ കൊലപ്പെടുത്താൻ തീരുമാനിച്ചു. തുടർന്ന് അയാൾ താമസിക്കുന്ന പതിനഞ്ചാം നിലയിലുള്ള അപ്പാർട്ട്മെന്റിൽനിന്ന് കുഞ്ഞുങ്ങളെ താഴോട്ടെറിഞ്ഞു കൊലപ്പെടുത്തുകയായിരുന്നു.…
Read Moreകേരളത്തിൽ നിന്ന് പോയിട്ട് 9 മാസം; അരിക്കൊമ്പൻ തമിഴ്നാട്ടിലെ കോതയാർ ഡാമിന്റെ വൃഷ്ടിപ്രദേശത്ത് പൂർണ ആരോഗ്യവാൻ
കാട്ടാക്കട: അരിക്കൊമ്പൻ തമിഴ്നാട് കോതയാർ വനമേഖലയിൽ എത്തിയിട്ട് ഒന്‍പത് മാസം. ആന പൂർണ ആരോഗ്യവാനാണെന്ന് തമിഴ്നാട് വനം വകുപ്പ്. കോതയാർ ഡാമിന്റെ വൃഷ്ടി പ്രദേശത്താണ് അരിക്കൊമ്പൻ ഉള്ളത്. ഒരേ സമയം കേരളത്തിലെയും തമിഴ്നാട്ടിലെയും വനംവകുപ്പിന് തലവേദനയായ അരിക്കൊമ്പനെ ഒടുക്കം മയക്കുവെടി വെച്ചാണ് പിടികൂടിയത്. അരിക്കൊമ്പൻ പുതിയ സാഹചര്യങ്ങളുമായി ഇണങ്ങാൻ സമയമെടുത്തു. കോതയാർ ഡാമിലും ഡാമിന്റെ വൃഷ്ടി പ്രദേശങ്ങളിലും അരിക്കൊമ്പൻ എത്തുന്നുണ്ട്. റേഡിയോ കോളർ സംവിധാനം വഴി ആനയെ നിരീക്ഷിക്കുന്നുണ്ട്. ആനയക്ക് ഇഷ്ടമായ കാട്ടു പുല്ലും മുളയും ഈറയും ഒക്കെ ഉള്ള കാടാണ് കോതായർ . ഇവിടെ മേഞ്ഞ് നടപ്പുണ്ട്. ആനയെ നിരീക്ഷിക്കാൻ വനം ഗാർഡുമാർ ഇവിടുണ്ട്. അവരുടെ റിപ്പോർട്ട് അംബാസമുദ്രത്തെ വനം ഒഫീസിൽ വിശകലനം ചെയ്യുന്നുണ്ട്. ഇടയക്ക് മദപ്പാടുണ്ടായിരുന്നു. അന്ന് വലിയ പരാക്രമമൊന്നും കിട്ടിയതുമില്ല. ആനയ്ക്ക് ഉപ്പും പോഷക സമ്പുഷ്ടമായ ആഹാരവും ചില പ്രത്യേക പോയിന്റുകളിൽ വയ്ക്കും.…
Read Moreചിലതു പാരമ്പര്യം… കാൻസർ നേരത്തേ തിരിച്ചറിയാം
മുൻകൂര്‍ ലക്ഷണങ്ങളൊന്നുമില്ലാതെയാണ് മിക്കവരിലും കാൻസർ പ്രത്യക്ഷപ്പെടുക. രോഗം കണ്ടെത്തുകയെന്നത് ഏറെ ക്ലേശകരവും ബുദ്ധിമുട്ടേറിയതുമായ സംഗതിയാണ്. മാത്രമല്ല, രോഗനിർണയവും ചികിത്സയും ഏറെ ചെലവേറിയതുമാണ്. പലപ്പോഴും ചികിത്സ കൊണ്ട് ഉദ്ദേശിക്കുന്നത്ര ഫലം കിട്ടിയെന്നും വരില്ല. ഭൂരിപക്ഷം ആളുകളിലും കാൻസർ രോഗനിർണയം സംഭവിക്കുന്നത് വളരെ അപ്രതീക്ഷിതമായാണ്. ചില കേസുകളില്‍ കാൻസർ രോഗ സാധ്യത നമുക്ക് പ്രവചിക്കാൻ സാധിക്കും. അതുവഴി രോഗത്തിന്റെ കാഠിന്യം കുറയ്ക്കാനും കഷ്ടപ്പാടുകള്‍ നിയന്ത്രിക്കാനും ചികിത്സാ പുരോഗതി വിലയിരുത്താനുമാവും. അർബുദം വരുമോയെന്നു പ്രവചിക്കാനും രോഗനിർണയത്തിനും ചികിത്സയ്ക്കും വളരെയേറെ ഉപകാരപ്പെടുന്ന ഒരു സഹായിയാണ് മോളിക്കുലാര്‍ ബയോമാർക്കറുകള്‍. ചിലതു പാരമ്പര്യം… പ്രായം കുറഞ്ഞവരില്‍ കണ്ടുവരുന്ന ചില കാൻസറുകള്‍ അവർക്ക് അവരുടെ മാതാപിതാക്കളില്‍ നിന്ന് പാരമ്പര്യമായി ലഭിക്കുന്നതായിരിക്കാം. അമ്മയുടേയോ അച്ഛന്റെയോ ഭാഗത്തുനിന്നുള്ള ആർക്കെങ്കിലും കാൻസർ ഉണ്ടെങ്കില്‍ അവയെക്കുറിച്ചുള്ള വിശദാംശങ്ങള്‍ ചോദിച്ചറിയുന്നത് നല്ലതായിരിക്കും. അവ നമ്മെ എങ്ങനെ ബാധിക്കുമെന്നും അറിഞ്ഞുവയ്ക്കുക. കാൻസർ വരാനുള്ള സാധ്യത ഉണ്ടോയെന്ന്…
Read Moreനീണ്ടൂർ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ്; സിപിഎം അംഗങ്ങളുടെ തിരിച്ചറിയൽ കാർഡ് കടത്തിയെന്ന് കോൺഗ്രസ്
നീണ്ടൂർ: 18നു നടക്കുന്ന കോട്ടയം നീണ്ടൂർ സർവീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബാങ്കിൽനിന്ന് അംഗങ്ങളുടെ തിരിച്ചറിയൽ കാർഡ് കടത്താൻ സിപിഎം ശ്രമമെന്ന് ആക്ഷേപം. യുഡിഎഫ് പാനലിൽ മത്സരിക്കുന്നവർ ഇന്നലെ രാവിലെ സൂക്ഷ്മ പരിശോധനക്കായി ബാങ്ക് ഓഫീസിൽ എത്തിയപ്പോൾ അംഗങ്ങളുടെ തിരിച്ചറിയൽ കാർഡ് സൂക്ഷിക്കുന്ന മുറിയിൽ സിപിഎം മുൻ ബോർഡഗംമായ വനിത നൂറുകണക്കിന് അംഗങ്ങളുടെ തിരിച്ചറിയൽ കാർഡുകൾ തരം തിരിച്ച് അടുക്കുകയും നിയമവിരുദ്ധമായി കാർഡുകൾ കൊണ്ടുപോകാൻ ശ്രമിക്കുകയും ചെയ്തതായി യുഡിഎഫ് ആരോപിച്ചു. ഇതിനെതിരേ ഡിസിസി ജനറൽ സെക്രട്ടറി എം. മുരളിയുടെ നേതൃത്വത്തിൽ യുഡിഎഫ് പ്രവർത്തകരായ അംഗങ്ങൾ റിട്ടേണിംഗ് ഓഫീസറുടെ മുമ്പിൽ പ്രതിഷേധിച്ചു. കാർഡ് നഷ്ട്ടപ്പെട്ടവരും പുതിയതായി ചേർന്നവരും നേരിട്ടു ബാങ്കിൽ എത്തി ഫോമിൽ ഒപ്പിട്ട് കാർഡ് കൈപ്പറ്റണമെന്ന കർശനനിയമമുള്ളതാണ്. കാർഡുകൾ ബാങ്കിന്റെ പൂർണമായ നിയന്ത്രണത്തിൽ സൂക്ഷിക്കേണ്ടതുമാണ്. ഇങ്ങനെ നിയമം നിലനിൽക്കുമ്പോഴാണ് ബാങ്കുമായി നിലവിൽ യാതൊരു ബന്ധവുമില്ലാത്ത ആൾ…
Read Moreഎംഎൽഎമാരെ വിലയ്ക്കുവാങ്ങാൻ ബിജെപി ശ്രമം; തെളിവുതേടി ക്രൈംബ്രാഞ്ച് കേജരിവാളിന്റെ വസതിയിൽ
ന്യൂഡൽഹി: 25 കോടി നൽകി എംഎൽഎമാരെ വിലയ്ക്കു വാങ്ങാൻ ബിജെപി ശ്രമിച്ചുവെന്ന ആരോപണത്തിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിനോട് തെളിവുകൾ ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് സംഘം ഔദ്യോഗിക വസതിയിൽ. രാവിലെയാണ് ക്രൈംബ്രാഞ്ച് സംഘം മുഖ്യമന്ത്രിയുടെ വസതിയിലെത്തിയത്. ക്രൈംബ്രാഞ്ച് സംഘം കേജ്രിവാളിന്റെ വസതിയിൽ തുടരുകയാണ്. നേരത്തെ, തെളിവുകൾ ആവശ്യപ്പെട്ടുള്ള നോട്ടീസ് ക്രൈംബ്രാഞ്ച് അരവിന്ദ് കേജ്രിവാളിനു കൈമാറിയിരുന്നു. ഡല്‍ഹിയിലെ എഎപി സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ബിജെപി തീവ്രശ്രമം നടത്തുകയാണെന്നും ഏഴ് ആംആദ്മി എംഎല്‍എമാർക്ക് ബിജെപിയില്‍ ചേരുന്നതിനായി 25 കോടി രൂപ വാഗ്ദാനം ചെയ്തെന്നുമായിരുന്നു അരവിന്ദ് കേജ്രിവാളിന്റെ ആരോപണം. ബിജെപി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് അന്വേഷണം.
Read Moreകണ്ണൂരിൽ ബൈക്ക് മതിലിൽ ഇടിച്ച് യുവാവ് മരിച്ചു
പഴയങ്ങാടി: കണ്ണൂർ പുതിയങ്ങാടി ബസ് സ്റ്റാൻഡിനു സമീപം നിയന്ത്രണം വിട്ട ബൈക്ക് മതിലിലിടിച്ച് യുവാവ് തത്ക്ഷണം മരിച്ചു. സുഹൃത്തിനെ ഗുരതര പരിക്കുകളോടെ കണ്ണൂർ ഗവ. മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. മാട്ടൂൽ നോർത്ത് കക്കാടൻ ചാലിലെ എബിൻ കെ. ജോസ് (23) ആണ് മരിച്ചത്. കക്കാടൻ ചാലിലെ പൂവത്തിൻ ചാലിൽ ആകാശ് ആണു ഗുരുതര പരിക്കുകളോടെ കണ്ണൂർ ഗവ. മെഡിക്കൽ കോളജിൽ ചികിത്സയിലുള്ളത്. ഇന്നു പുലർച്ചെ രണ്ടോടെയായിരന്നു അപകടം. ചൂട്ടാട് ഏരിപ്രത്തെ ക്ഷേത്രത്തിൽ നടന്ന തെയ്യം കണ്ടുമടങ്ങുകയായിരുന്നു ഇരുവരും. എബിൻ ജോസിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി പരിയാരത്തെ മോർച്ചറിയിലേക്ക് മാറ്റി. മാതാപിതാക്കൾ- മാട്ടുൽ നോർത്ത് കക്കാടൻ ചാലിലെ കല്ലേൽ സെൽവരാജ്, പനയൻ റീന. സഹോദരി- അൽക്കറിയ.
Read Moreഎന്നെ നന്നായി നോക്കിയില്ല, ഭക്ഷണം നൽകിയില്ല: അമ്മയെ തലയ്ക്കടിച്ചു കൊന്നു; പ്രായപൂർത്തിയാകാത്ത മകൻ പോലീസ് പിടിയിൽ
ബംഗളൂരു: അമ്മയെ ഇരുമ്പ് കമ്പികൊണ്ട് തല്ലിക്കൊന്ന പ്രായപൂർത്തിയാകാത്ത മകനെ പോലീസ് അറസ്റ്റ് ചെയ്തു. കർണാടകയിലെ കെആർ പുരത്താണ് സംഭവം. 40കാരിയായ നേത്രയാണ് മകന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. വീട്ടിലാരും ഇല്ലാത്ത സമയത്തായിരുന്നു ആക്രമണം. ഡിപ്ലോമ വിദ്യാർഥിയായ മകൻ രാവിലെ കോളജിലേക്ക് പോകുന്നതിനിടെ അമ്മയുമായി വഴക്കുണ്ടായി. വഴക്കിനിടെ പ്രകോപിതനായ മകൻ അമ്മയെ കൊലപ്പെടുത്തുകയായിരുന്നു. പോലീസിന് നൽകിയ മൊഴിയിൽ അമ്മ തന്നെ നന്നായി പരിപാലിക്കുകയോ ഭക്ഷണം നൽകുകയോ ചെയ്തില്ലെന്നും മകൻ പറഞ്ഞു. കൊലപാതകത്തിന് ശേഷം മകൻ സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി. സംഭവദിവസം അമ്മയും മകനും തമ്മിൽ വഴക്കുണ്ടാവുകയും, തന്നെ വഴക്ക് പറഞ്ഞതിന് അമ്മയെ മകൻ ചോദ്യം ചെയ്യുകയും ചെയ്തു. പിന്നാലെ ഉണ്ടായ തർക്കത്തിലാണ് ആക്രമണം നടന്നത്. സംഭവത്തിൽ 17 കാരനെ കൊലക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും വിശദമായ അന്വേഷണം നടക്കുന്നുണ്ടെന്നും പോലീസ് വ്യക്തമാക്കി. കൊല്ലപ്പെട്ട നേത്രയുടെ മകൾ ജോർജ്ജിയയിൽ മെഡിക്കൽ…
Read Moreപൊതുതെരഞ്ഞെടുപ്പു നടക്കാനിരിക്കെ പാക്ക് ഇലക്ഷൻ കമ്മീഷൻ ഓഫീസിനു സമീപം സ്ഫോടനം
കറാച്ചി: പാക്കിസ്ഥാന് ഇലക്ഷന് കമ്മീഷന് ഓഫീസ് പരിസരത്ത് സ്ഫോടനം. കറാച്ചിയിലെ ഓഫീസിനു സമീപത്താണ് ബോംബ് പൊട്ടിത്തെറിച്ചത്. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. ഇലക്ഷന് കമ്മീഷന് ഓഫീസിന്റെ മതിലിനോടുചേര്‍ന്ന് ഉപേക്ഷിച്ചുപോയ ബാഗില്‍ സൂക്ഷിച്ചിരുന്ന സ്ഫോടക വസ്തുക്കളാണു പൊട്ടിത്തെറിച്ചത്. ദേശീയ അസംബ്ലി തെരഞ്ഞെടുപ്പു ഫെബ്രുവരി എട്ടിന് നടക്കാനിരിക്കെയാണു സ്ഫോടനം. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വർധിച്ചുവരുന്ന അക്രമങ്ങളും സുരക്ഷാവെല്ലുവിളികളും ചർച്ച ചെയ്യാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യാഴാഴ്ച യോഗം വിളിച്ചിരുന്നു. സുരക്ഷാവെല്ലുവിളികൾക്കിടയിലും പൊതുതെരഞ്ഞെടുപ്പു കൃത്യമായി നടത്താൻ കമ്മീഷൻ പൂർണ സജ്ജമാണെന്നു യോഗത്തിനുശേഷം പാക്ക് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ പറഞ്ഞിരുന്നു. 400 ഗ്രാം വരുന്ന സ്ഫോടക വസ്തു ഉപയോഗിച്ച് നിര്‍മിച്ച നാടന്‍ ബോംബാണ് പൊട്ടിത്തെറിച്ചത്. സംഭവത്തെത്തുടർന്ന് ഇലക്ഷൻ കമ്മീഷൻ ഓഫീസുകൾക്കു സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്.
Read Moreകാട്ടുപന്നികളെ തുരത്താൻ കരിമഞ്ഞൾ വേലി; പ്രതിരോധത്തോടൊപ്പം വരുമാനവും
പത്തനംതിട്ട: കാട്ടുപന്നികളുടെ ശല്യം കാരണം ബുദ്ധിമുട്ടിലായ കർഷകർക്ക് കരിമഞ്ഞൾ ആശ്വാസമാകുന്നു.കരിമഞ്ഞൾ കാട്ടുപന്നികൾക്ക് പ്രതിരോധം തീർക്കുമെന്ന് മുന്‍പ് വയനാട്ടിലെ കർഷകർ പരീക്ഷിച്ചു കണ്ടെത്തിയിരുന്നു. ഇത് പത്തനംതിട്ട ജില്ലയിലെ പല കൃഷിയിടങ്ങളിലേക്കു വ്യാപിപ്പിക്കാനുള്ള ഒരുക്കത്തിലാണ് കർഷകർ. കരിമഞ്ഞളിൽനിന്നുള്ള രൂക്ഷഗന്ധമാണ് പന്നിയെ അകറ്റുന്നത്. കൃഷിയിടത്തിലേക്ക് പ്രവേശിക്കുന്ന പന്നി മഞ്ഞൾ തുരക്കാൻ ശ്രമിക്കുന്നതോടെ ഇതിന്റെ ഗന്ധം അടിക്കുകയും ഓടിമാറുകയും ചെയ്യും. കർപ്പൂരത്തിന്റെ സമാനമായ ഗന്ധമാണ് കരിമഞ്ഞളിൽനിന്നുണ്ടാകുന്നത്. കരിമഞ്ഞളിന്റെ പ്രതിരോധ സാധ്യത തിരിച്ചറിഞ്ഞ് പത്തനംതിട്ട ജില്ലയിൽ ആനിക്കാട്, വാര്യാപുരം ഭാഗങ്ങളിൽ പലരും ഇതു കൃഷി ചെയ്തു തുടങ്ങി.പ്രതിരോധത്തോടൊപ്പം കരിമഞ്ഞൾ കൃഷി വരുമാനമാർഗവുമാണെന്ന് ഇതുമായി ബന്ധപ്പെട്ടവർ പറയുന്നു. ലാഭകരംകരിമഞ്ഞൾ ആയുർവേദ മരുന്നായതിനാൽ ഇവയ്ക്ക് വിപണിയിൽ മെച്ചപ്പെട്ട വിലയുണ്ട്. കരിമഞ്ഞളിന് കാൻസർ പ്രതിരോധം അടക്കം ഔഷധഗുണമുളളത് മെഡിക്കൽ ലോകം തിരിച്ചറിഞ്ഞതാണ്. വിദേശത്തേക്ക് കയറ്റുമതി ചെയ്യുന്ന ഇനം മഞ്ഞളാണിത്. വിളവെടുക്കുന്ന മഞ്ഞൾ ഉണക്കി പൊടിച്ച് നൽകിയാൽ മെച്ചപ്പെട്ട വില…
Read More