ആരാധന ഇങ്ങനെയും; ഇഷ്ടതാരം ടൂത്ത് പേസ്റ്റിൽ..!

ഹൈദരാബാദ്: താരങ്ങളോടുള്ള ആരാധന പലവിധത്തിലാണ് ആളുകൾ പ്രകടിപ്പിക്കുന്നത്. അതിരുകവിയുന്ന ആരാധനകൾ അപകടങ്ങൾ വരുത്തിവയ്ക്കാറുമുണ്ട്.എന്നാൽ തെന്നിന്ത്യൻ സൂപ്പർ സ്റ്റാർ അല്ലു അർജുന്‍റെ റിലീസിംഗിനൊരുങ്ങുന്ന പുഷ്പ: ദി റൂൾ എന്ന ചിത്രത്തിലെ ഗെറ്റപ്പ് വരച്ച് സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ് ഷിന്‍റു മൗര്യ എന്ന യുവാവ്. ചിത്രം വൈറലാകാൻ മറ്റൊരു കാരണം കൂടിയുണ്ട്. ചിത്രം വരച്ചതു പാരന്പര്യ സങ്കേതങ്ങൾക്കു പകരം, ചുവന്ന ടൂത്ത് പേസ്റ്റ് കൊണ്ടാണ്. അയോധ്യയിലെ രാമക്ഷേത്രം ഉദ്ഘാടനത്തിനിടെ ശ്രീരാമന്‍റെ ചിത്രം വരച്ചു ജനശ്രദ്ധ നേടിയ കലാകാരനാണ് ഷിന്‍റു. വരയ്ക്കുന്നതിന്‍റെ വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്. ചിത്രത്തിലെ “പുഷ്പ പുഷ്പ പുഷ്പരാജ്’ എന്ന ജനപ്രിയ ഗാനമാണ് വീഡിയോയ്ക്കു പശ്ചാത്തല സംഗീതമായി ഉപയോഗിച്ചത്. അല്ലു അർജുന്‍റെ വരാനിരിക്കുന്ന ചിത്രം “പുഷ്പ: ദി റൂൾ’ ഈ വർഷം അവസാനം തിയേറ്ററുകളിൽ എത്തുമെന്നാണ് റിപ്പോർട്ട്. രശ്മിക മന്ദാന, ഫഹദ് ഫാസിൽ, റാവു രമേഷ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ…

Read More

മലേഷ്യ മാസ്റ്റേഴ്സ് ബാഡ്മിന്‍റണിൽ പൊരുതിവീണ് സിന്ധു വീണു

ക്വലാലംപുർ: മലേഷ്യ മാസ്റ്റേഴ്സ് ബാഡ്മിന്‍റണ്‍ വനിതാ സിംഗിൾസ് ഫൈനലിൽ ഇന്ത്യൻ താരം പി.വി. സിന്ധുവിന് തോൽവി. ചൈനീസ് താരമായ വാങ് സിയിയോട് മൂന്ന് ഗെയിം നീണ്ട മത്സരത്തിനൊടുവിലാണ് സിന്ധു കീഴടങ്ങിയത്. ആദ്യ ഗെയിം സ്വന്തമാക്കിയശേഷമായിരുന്നു സിന്ധുവിന്‍റെ തോൽവി. സ്കോർ: 21-16, 5-21, 16-21. രണ്ടാം ഗെയിമിൽ ഏകപക്ഷീയമായി ചൈനീസ് താരം സിന്ധുവിനെ കീഴടക്കുകയായിരുന്നു. നിലവിലെ ഏഷ്യൻ ചാന്പ്യൻഷിപ് ജേതാവാണ് ഇരുപത്തിനാലുകാരിയായ വാങ്.

Read More

ലണ്ടൻ തെരുവിൽ നാടൻ ലുങ്കി ഉടുത്തൊരു ഷോപ്പിംഗ്; വൈറലായി യുവതിയുടെ വീഡിയോ

ഏത് ധൂസര സങ്കല്‍പ്പങ്ങളില്‍ വളര്‍ന്നാലും ഏത് യന്ത്രവത്കൃത ലോകത്തില്‍ പുലര്‍ന്നാലും മനസിലുണ്ടാകട്ടെ ഗ്രാമത്തിന്‍ വെളിച്ചവും മണവും മമതയും ഇത്തിരിക്കൊന്നപ്പൂവും… പ്രശസ്ത കവി വൈലോപ്പിള്ളിയുടെ വരികളാണിവ. മനുഷ്യൻ ലോകത്ത് ഏത് കോണിൽ പോയാലും ജനിച്ചു വളർന്ന മണ്ണിന്‍റെ മണവും സംസ്കാരവും മനസിൽ കാത്തു സൂക്ഷിക്കണമെന്നാണ് കവിവചനം. അതിനെ അന്വർഥമാം വിധമുള്ള വീഡിയോ ആണ് ഇപ്പോൾ വൈറലാകുന്നത്. ലണ്ടനിൽ താമസമാക്കിയ വലേരി എന്ന തമിഴ് യുവതി ലണ്ടൻ നഗരത്തിൽ ലുങ്കി ധരിച്ച് പോകുന്നതായിരുന്നു വീഡിയോ. അടുത്തുള്ള സൂപ്പർ മാർക്കറ്റിലേക്കാണ് ഇവർ ലുങ്കി ധരിച്ച് പോയത്. കൂടെ സൺഗ്ലാസ് കൂടി വച്ചപ്പോൾ സംഗതി ജോറായി. വലേരി ലുങ്കി ഉടുത്ത് പോകുന്നത് കാണുന്ന വിദേശികൾ പലരും അവജ്ഞയോടെ അവളെ നോക്കുന്നത് വീഡിയോയിൽ കാണാൻ സാധിക്കും. നാം ധരിക്കുന്ന വസ്‌ത്രത്തിന് നമ്മുടെ ഐഡന്‍റിയും പശ്ചാത്തലങ്ങളും എങ്ങനെ വെളിപ്പെടുത്താനാകും എന്നത് ആശ്ചര്യകരമാണ്. അതിനുദാഹരണമാണ് ഇവരുടെ വീഡിയോ.…

Read More

ബൈ ബൈ ടോണി… വികാരനിർഭരമായ യാത്രയയപ്പ് നൽകി ആരാധകർ

മാഡ്രിഡ്: സ്പാനിഷ് ലാ ലിഗ 2023-24 സീസണിലെ അവസാന മത്സരത്തിൽ റയൽ മാഡ്രിഡ് റയൽ ബെറ്റിസുമായി ഗോൾരഹിത സമനിലയിൽ പിരിഞ്ഞു. റയൽ മാഡ്രിഡിന്‍റെ ജർമൻ മധ്യനിര ഇതിഹാസമായ ടോണി ക്രൂസിന്‍റെ ക്ലബ് കരിയറിലെ അവസാന മത്സരമായിരുന്നു ഇത്. ടോണി ക്രൂസിന്‍റെ ഫ്രീകിക്ക് ബെറ്റിസ് ഗോളി പണിപ്പെട്ട് തട്ടിത്തെറിപ്പിച്ചു. നേരത്തേ തന്നെ റയൽ ലാ ലിഗ കിരീടം സ്വന്തമാക്കിയിരുന്നു. ഈ സീസണോടെ ഫുട്ബോളിൽനിന്ന് വിരമിക്കുകയാണെന്ന് ടോണി ക്രൂസ് പ്രഖ്യാപിച്ചതാണ്. ബെറ്റിസിനെതിരായ മത്സരശേഷം മാഡ്രിഡ് ആരാധകർ ടോണി ക്രൂസിന് വികാരനിർഭരമായ യാത്രയയപ്പ് നൽകി. 2024 യുവേഫ യൂറോ കപ്പിൽ ജർമനിക്കുവേണ്ടി കളിച്ച് ടോണി ക്രൂസ് പൂർണമായി വിരമിക്കും. ക്ലബ് കരിയറിൽ 730 മത്സരങ്ങളിൽനിന്ന് 67 ഗോളും രാജ്യാന്തര വേദിയിൽ 108 മത്സരങ്ങളിൽനിന്ന് 17 ഗോളും സ്വന്തമാക്കിയിട്ടുണ്ട്.

Read More

ഉള്ളത് ഉള്ളത് പോലെ പറയുന്ന ഗോപാൽജി; ചോല ബട്ടൂര കഴിക്കൂ…. ശരീരഭാരം കുറയ്ക്കാം രോഗങ്ങളിൽ നിന്ന് മുക്തിയും നേടാം; വൈറലായി ബിസിനസ് ട്രിക്ക്

കച്ചവടക്കാർ തങ്ങളുടെ ഉപഭോക്താക്കളെ ആകർഷിക്കുന്നതിനായി നിരവധി ബിസിനസ് ട്രിക്കുകൾ ഉപയോഗിക്കാറുണ്ട്. ഒന്നെടുത്താൽ രണ്ട് ഫ്രീ, രണ്ടെടുത്താൽ നാല് ഫ്രീ എന്നിങ്ങനെ രസകരമായ വിധത്തിലും ആളുകളെ ആകർഷിക്കുന്ന രീതിയിൽ ഓഫറുകൾ കൊടുക്കാറുമുണ്ട്. അത്തരത്തിലൊരു ഓഫറിന്‍റെ കഥയാണ് ഡൽഹിയിലെ ഒരു ഹോട്ടലിൽ നിന്ന് പുറത്ത് വരുന്നത്. വൈവിധ്യങ്ങളായ രുചി വിളന്പുന്ന നാട് കൂടിയാണ് ഡൽഹി. ‘ഗോപാൽ ജി’ എന്ന പേരിലുള്ള ഒരു ഭക്ഷണശാല തങ്ങളുടെ ഉപഭോക്താക്കളെ ആകർഷിക്കുന്നതിനായി യതാറാക്കിയ ഡിഷും അതിന്‍റെ പരസ്യവുമാണ് ഇന്ന് സൈബറിടങ്ങൾ അടക്കി വാഴുന്നത്. അത് മറ്റൊന്നുമല്ല, ഞങ്ങളുടെ ചോല ബട്ടൂര കഴിക്കൂ… നിങ്ങളുടെ ശരീരഭാരം കുറയ്ക്കൂ…രോഗങ്ങളിൽ നിന്ന് മുക്തി നേടൂ…  എന്നാണ് ഗോപാൽജിയുടെ പരസ്യം. തങ്ങളുടെ ചോല ബട്ടൂര കഴിക്കുന്നതിലൂടെ, തങ്ങളുടെ ഉപഭോക്താക്കൾക്ക് ശരീരഭാരം കുറയ്ക്കാനും ആരോഗ്യകരമായ ജീവിതശൈലി നയിക്കാനും കഴിയുമെന്ന് ഇവർ അവകാശപ്പെടുന്നു ആദിത്യ വോറ എന്ന സോഷ്യൽ മീഡിയ ഉപയോക്താവ് തന്‍റെ…

Read More

ഐപിഎൽ ട്വന്‍റി-20 ക്രിക്കറ്റ് 2024; കപ്പ് റൈഡേഴ്സ്

ചെന്നൈ: ഐപിഎൽ ട്വന്‍റി-20 ക്രിക്കറ്റ് 2024 സീസൺ കിരീടം കോൽക്കത്ത നൈറ്റ് റൈഡേഴ്സിന്. പാറ്റ് കമ്മിൻസ് നയിച്ച സൺറൈസേഴ്സ് ഹൈദരാബാദിനെ ഫൈനലിൽ ഏകപക്ഷീയമായി എട്ട് വിക്കറ്റിനു കീഴടക്കിയാണ് ശ്രേയസ് അയ്യറിന്‍റെ ക്യാപ്റ്റൻസിയിൽ ഇറങ്ങിയ കോൽക്കത്ത ചാന്പ്യന്മാരായത്. ഐപിഎല്ലിൽ കെകെആറിന്‍റെ മൂന്നാം കിരീടം. ഇതിനു മുന്പ് 2012, 2014 സീസണുകളിലും കോൽക്കത്ത നൈറ്റ് റൈഡേഴ്സ് ചാന്പ്യന്മാരായിട്ടുണ്ട്. സൺറൈസേഴ്സ് മുന്നോട്ടുവച്ച 114 റൺസ് എന്ന ചെറിയ ലക്ഷ്യം രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി കോൽക്കത്ത നൈറ്റ് റൈഡേഴ്സ് സ്വന്തമാക്കി. മൂന്നാം നന്പറായി ക്രീസിലെത്തിയ വെങ്കിടേഷ് അയ്യർ (26 പന്തിൽ 52 നോട്ടൗട്ട്) അർധസെഞ്ചുറി നേടി. റഹ്‌മനുള്ള ഗുർബാസ് (32 പന്തിൽ 39), സുനിൽ നരെയ്ൻ (6) എന്നിവരുടെ വിക്കറ്റാണ് കെകെആറിന് നഷ്ടപ്പെട്ടത്. ശ്രേയസ് അയ്യർ (6) വെങ്കിടേഷിന് ഒപ്പം പുറത്താകാതെനിന്നു. കോൽക്കത്ത ബൗളിംഗ് ടോസ് നേടിയ സണ്‍റൈസേഴ്സ് ഹൈദരാബാദ് ക്യാപ്റ്റൻ…

Read More

‘ഒരു രാജകുമാരനെ പോലെ തോന്നുന്നു’; താജ്മഹലിനെ സാക്ഷി നിർത്തി ജർമൻ ടിക്ടോക്കറുടെ ഡാൻസ്; വീഡിയോ കാണാം

തന്‍റെ പ്രണയിനിക്കായ് മുഗൾ ചക്രവർത്തി ഷാജഹാൻ നിർമിച്ച പ്രണയ സൗധമാണ് താജ്മഹൽ. എക്കാലത്തും മരണമില്ലാത്തതാണ് പ്രണയം. എല്ലാ പ്രണയിതാക്കൾക്കും എന്നുമൊരു വികാരം തന്നെയാണ് ഈ ലോകാത്ഭുതം. ഇപ്പോഴിതാ ജർമൻ ടിക്ടോക്കറായ നോയൽ റോബിൻസൺ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച ഡാൻസ് വീഡിയോ ആണ് വൈറലാകുന്നത്. വെള്ള പൈജാമയ്‌ക്കൊപ്പം മെറൂൺ കുർത്ത ധരിച്ച് താജ്മഹലിന്‍റെ മുൻപിൽ നിന്ന് കുൽദീപ് മനക്കിന്‍റെ “ജിന്ദ് കാധ് കേ” എന്ന ഗാനം ആലപിച്ചുകൊണ്ടാണ് നോയലിന്‍റെ ഡാൻസ്. ‘ഒരു രാജകുമാരനെ പോലെ തോന്നുന്നു’ എന്ന കുറിപ്പോടെയാണ് നോയൽ വീഡിയോ പങ്കുവച്ചത്. നിരവധി ആളുകളാണ് ഇദ്ദേഹത്തിന്‍റെ വീഡിയോയ്ക്ക് കമന്‍റ് ചെയ്തത്. താങ്കൾ തീർച്ചയായും ഇന്ത്യൻ സംസ്കാരത്തെ മാനിക്കുന്നുണ്ട്. അത് താങ്കൾ ധരിച്ച വേഷത്തിൽ നിന്ന് മനസിലാക്കാൻ സാധിക്കുന്നുണ്ട് എന്നാണ് ഭൂരിഭാഗം ആളുകളും അഭിപ്രായപ്പെട്ടത്.    

Read More

3,500 കോടി കടമെടുക്കുന്നു, ശന്പളവും പെൻഷനും മുടങ്ങില്ല; സാന്പത്തികവർഷം തുടങ്ങി ഒന്നര മാസം പിന്നിടുന്പോൾ കേരളം കടമെടുക്കുന്നത് 6,500 കോടി

തിരുവനന്തപുരം: കേന്ദ്രാനുമതിക്കു പിന്നാലെ കേരളം 3,500 കോടി രൂപകൂടി കടമെടുക്കുന്നു. ഇതിനായുള്ള ലേലം 28ന് റിസർവ് ബാങ്കിന്‍റെ മുംബൈ ഫോർട്ട് ഓഫീസിൽ ഇ-കുബേർ സംവിധാനം വഴി നടക്കും. 12 വർഷത്തെ തിരിച്ചടവ് കാലാവധിയിൽ 2,000 കോടിയും 31 വർഷത്തെ കാലാവധിയിൽ 1,500 കോടി രൂപയുമാണ് കടമെടുക്കുന്നത്. ഇതോടെ ഈ സാന്പത്തികവർഷം തുടങ്ങി ഒന്നര മാസം പിന്നിടുന്പോൾ കേരളം കടമെടുക്കുന്ന തുക 6,500 കോടിയായി ഉയരും. സാന്പത്തികവർഷത്തിന്‍റെ ആദ്യമാസമായ ഏപ്രിലിൽ 3,000 കോടി കടമെടുത്തിരുന്നു. 3500 കോടി കടമെടുക്കുന്നതോടെ മേയിലെ ശന്പളവും പെൻഷനും കൊടുക്കാൻ സാധിക്കുമെന്നാണ് ധനവകുപ്പിന്‍റെ കണക്കുകൂട്ടൽ. കടമെടുപ്പ് വൈകിയതിനാൽ ഒന്നാം തീയതി ശന്പളം കൊടുക്കാൻ സാധിക്കുമോയെന്ന് ധനവകുപ്പിന് ആശങ്കയുണ്ടായിരുന്നു. കടമെടുത്താണ് സർക്കാർ ജീവനക്കാർക്ക് ശന്പളവും പെൻഷനും നൽകുന്നതെന്ന അവസ്ഥയിലേക്കു കേരളം മാറി. ഒരു മാസത്തെ കുടിശിക ക്ഷേമപെൻഷൻ വിതരണത്തിനായി 900 കോടി രൂപയും നീക്കിവച്ചിട്ടുണ്ട്. ഈ…

Read More

സംശയ രോഗം സംസാരിച്ച് തീർക്കാവുന്നതല്ല; കാമുകനെന്നു സംശയിച്ച് ഭാര്യയുടെ ബന്ധുവിനെ ഭർത്താവ് കൊലപ്പെടുത്തി; സംശയത്തിന്‍റെ പേരില്‍ അജീഷ് ഭാര്യയെ നിരന്തരം മർദിക്കുമായിരുന്നു

  കോട്ടയം: വടവാതൂരില്‍ ഭാര്യയുടെ കാമുകനെന്നു സംശയിച്ച് ബന്ധുവിനെയും സുഹൃത്തിനെയും ഭര്‍ത്താവ് പതിയിരുന്ന് ആക്രമിച്ചു. ആക്രമണത്തില്‍ ബന്ധുവായ യുവാവ് കൊല്ലപ്പെട്ടു. ചെങ്ങളം സ്വദേശിയായ രഞ്ജിത്ത് (40) ആണ് കൊല്ലപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ ഇയാളുടെ സുഹൃത്ത് റിജോയെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞദിവസം വടവാതൂര്‍ കുരിശിന് സമീപമായിരുന്നു സംഭവം. രഞ്ജിത്തിനെയും സുഹൃത്തിനെയും ആക്രമിച്ച ഇടുക്കി വണ്ടിപ്പെരിയാര്‍ സ്വദേശിയായ പ്രതി അജീഷ് ഒളിവിലാണ്. കൊല്ലപ്പെട്ട രഞ്ജിത്ത് ഇന്നലെ സുഹൃത്തിനൊപ്പം വടവാതുര്‍ കുരിശിന് സമീപം ബസിറങ്ങി നടന്നുപോകുമ്പോള്‍ വഴിയില്‍ പതിയിരുന്ന അജീഷ് ആയുധവുമായി ആക്രമിക്കുകയായിരുന്നു. റിജോയെ വെട്ടുന്നത് തടയാന്‍ ശ്രമിച്ചപ്പോഴാണ് പ്രതി രഞ്ജിത്തിനെ ആക്രമിച്ചത്. ഇതിനിടെ റിജോ സമീപത്തെ ആശുപത്രിയിലേക്ക് ഓടിക്കയറി. എന്നാല്‍ നിലത്തുവീണ രഞ്ജിത്തിനെ അജീഷ് പിന്നെയും ആക്രമിച്ചു. നാട്ടുകാര്‍ ഓടിക്കൂടിയപ്പോള്‍ അജീഷ് സംഭവസ്ഥലത്തുനിന്ന് ഓടിരക്ഷപ്പെടുകയായിരുന്നു. രഞ്ജിത്തിനെ ആദ്യം സമീപത്തെ ആശുപത്രിയിലും തുടര്‍ന്നു കോട്ടയം മെഡിക്കല്‍ കോളജിലുമെത്തിച്ചെങ്കിലും…

Read More

എടാ മോനേ അത് പാമ്പ് ആടാ… കമ്പിയിൽ കോർത്തും വലിച്ചും തല്ലിയും പാമ്പ് പിടുത്തം; അപകടകരമായ രീതിയിൽ രാജവെമ്പാലയെ പിടികൂടി യുവാക്കൾ; ദൃശ്യങ്ങൾ പുറത്ത്

അത്യധികം അപകടകാരികളാണ് പാമ്പുകൾ. തണുപ്പ് കാലത്ത് ഇഴ ജന്തുക്കളുടെ ശല്യം വളരെ കൂടുതലാണ്. അവയെ പിടി കൂടുക എന്നത് ജീവനു പോലും ഭീഷണിയുള്ള കാര്യമാണ്. അതീവ വൈദഗ്ധ്യമുള്ളവർക്ക് മാത്രമേ പാന്പുകളെ പിടി കൂടാൻ സാധിക്കുകയുള്ളു. ശാത്രീയമായ രീതിയിൽ മാത്രമേ പാന്പുകളെ പിടിക്കാനായി സാധിക്കുകയുള്ളു. എന്നാൽ കഴിഞ്ഞ ദിവസം തൃശൂർ എച്ചിപ്പാറയിൽ രണ്ടു യുവാക്കൾ അപകടകരമായ രീതിയിൽ രാജവെമ്പാലയെ പിടികൂടി. ഇതിന്‍റെ ദൃശ്യങ്ങൾ പുറത്ത് വന്നു. വനംവകുപ്പ് ഉദ്യോഗസ്ഥർ നോക്കിനിൽക്കെയാണ് ഇവർ രാജവെമ്പാലയെ പിടികൂടുന്നത്. യാതൊരു സുരക്ഷാ മാർഗങ്ങളും സ്വാീകരിക്കാതെയാണ് അപകടകരമാം വിധം പാമ്പ് പിടുത്തം. ഒരാൾ വനംവകുപ്പിലെ താൽക്കാലിക വാച്ചറും മറ്റേയാൾ പ്രദേശവാസിയുമാണ്. സംഭവത്തിൽ വനംവകുപ്പിന് ഗുരുതര വീഴ്ച സംഭവിച്ചു എന്നാണ് ആരോപണം. എന്നാൽ ഇതുവരെ വനംവകുപ്പ് അധികൃതർ സംഭവത്തിൽ പ്രതികരിച്ചിട്ടില്ല.

Read More