ലണ്ടൻ: മലയാളി പെൺകുട്ടിക്ക് നേരേ ലണ്ടനിൽ അജ്ഞാതന്റെ ആക്രമണം. കൊച്ചി ഗോതുരുത്ത് സ്വദേശി ലിസ മരിയയ്ക്ക് നേരെയാണ് അജ്ഞാതൻ വെടിയുതിര്‍ത്തത്. എറണാകുളം ഗോതുരുത്ത് ആനത്താഴത്ത് വീട്ടിൽ വിനയ, അജീഷ് ദമ്പതികളുടെ മകളാണ് ലിസ മരിയ. പെണ്‍കുട്ടിയുടെ നില ഗുരുതരം. ലിസ മരിയയും കുടുംബവും വർഷങ്ങളായി ബർമിങ്ഹാമിൽ താമസിക്കുകയാണ്. ഹോട്ടലില്‍ കുടുംബത്തോടൊപ്പം ഭക്ഷണം കഴിക്കുന്നതിനിടെയാണ് ആക്രമണം. ബൈക്കിലെത്തിയ ആളാണ് ആക്രമണം നടത്തിയത് എന്നാണ് വിവരം. വെടി ഉതിർത്ത ശേഷം പ്രതി രക്ഷപ്പെട്ടു. പോലീസെത്തി തെരച്ചിൽ നടത്തിയെങ്കിലും പ്രതിയെ കണ്ടെത്താനായില്ല. ലിസ ഉൾപ്പെടെ അഞ്ച് പേര്‍ക്കാണ് വെടിയേറ്റത്. മറ്റ് നാല് പേരും ആശുപത്രിയിൽ ചികിത്സയിലാണ്.
Read MoreDay: May 30, 2024
എന്റെ രക്തത്തിൽ കുതിർന്ന ഷർട്ടുമായാണ് അന്ന് എ.കെ ആന്റണി പത്രസമ്മേളനത്തിനെത്തിയത്; കെ. സി വേണുഗോപാൽ
ആലപ്പുഴ: കെഎസ്യുവിന്റെ അറുപത്തിയേഴാമത് സ്ഥാപക ദിനത്തിൽ ഹൃദയാഹാരിയായ കുറിപ്പുമായി കെ. സി വേണുഗോപാൽ. 1989- ൽ കെഎസ്യു പ്രസിഡന്റ് ആയിരിക്കെ കെഎസ്യുവിന്റെ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട പാഠപുസ്തക സമരം നടന്ന കാര്യം അദ്ദേഹം ഓർമിച്ചു. ആയിരക്കണക്കിന് വിദ്യാർഥികൾ പങ്കെടുത്ത സെക്രട്ടറിയേറ്റ് മാർച്ചിനിടെ ലാത്തിച്ചാർജുണ്ടായി. അറസ്റ്റ് ചെയ്യപ്പെട്ടപ്പോൾ പതിവുപോലെ നന്ദാവനം പോലീസ് ക്യാംപിലേക്കാണ് അന്ന് കൊണ്ടുപോയത്. അവിടെവെച്ച് നായനാരുടെ പോലീസ് നടത്തിയ ക്രൂരമർദനത്തിൽ കൊടിക്കുന്നിൽ സുരേഷും ബാബുപ്രസാദും ഷാനിമോളും ചെമ്പഴന്തി അനിലും സുജയുമടക്കം ഒട്ടേറെ നേതാക്കൾക്കും പ്രവർത്തകർക്കും പരിക്കേറ്റു. തന്റെ രക്തത്തിൽ കുതിർന്ന ഷർട്ടുമായാണ് അന്ന് കെപിസിസി പ്രസിഡന്റായിരുന്ന എ.കെ ആന്റണി പത്രസമ്മേളനത്തിനെത്തിയതെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലാണ് ഇക്കാര്യത്തെ കുറിച്ച് പറഞ്ഞിരിക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം… ഐതിഹാസികമായ ഒട്ടേറെ സമര മുന്നേറ്റങ്ങളുടെ നീണ്ട ചരിത്രമുണ്ട് കേരളാ വിദ്യാർഥി യൂണിയൻ എന്ന കെ.എസ്യുവിന്. ഒരണ സമരമെന്ന ചരിത്രപോരാട്ടത്തിൽ…
Read Moreഒരു വീട് വയ്ക്കണം, അർഹരായ പാവങ്ങളെ സഹായിക്കണമെന്ന് ബംബർ കോടീശ്വരനായ വിശ്വംബരൻ; വാർത്തയറിഞ്ഞ് ആളുകളെത്തുമോയെന്ന് ഭയം
ആലപ്പുഴ: വിഷു ബംബർ കോടീശ്വരനെ കണ്ടെത്തി. ഈ വർഷത്തെ വിഷുബംബർ ലോട്ടറിയായ ഒന്നാം സമ്മാനം 12 കോടി രൂപ നേടിയത് ആലപ്പുഴ പഴവീട് സ്വദേശി പ്ലാംപറമ്പിൽ വിശ്വംഭരനാണ് (76) ആ ഭാഗ്യവാൻ. സിആർഎഫ് വിമുക്തഭടനായ വിശ്വംഭരൻ ഇപ്പോൾ വിശ്രമജീവിതത്തിലാണ്. കുറച്ചുനാൾ എറണാകുളത്തെ ഒരു ബാങ്കിൽ സെക്യൂരിറ്റി ജോലിയും ചെയ്തിരുന്നു. ഒരു വീട് വയ്ക്കണം, അർഹരായ പാവങ്ങളെ സഹായിക്കണം. വാർത്ത അറിഞ്ഞയുടൻ ആളുകളെത്തുമോയെന്നാണ് പേടിയെന്നും വിശ്വംഭരൻ പറഞ്ഞു. സ്ഥിരം ലോട്ടറിയെടുക്കുന്നയാളാണ്. എല്ലാത്തവണയും വിഷു ബംബറെടുക്കാറുണ്ട്. അയ്യായിരം രൂപയുടെ മറ്റൊരു സമ്മാനവും എടുത്ത വേറൊരു ടിക്കറ്റിന് ലഭിച്ചിട്ടുണ്ട്. ബംബറടിച്ച വിവരം ഇന്നലെ രാത്രി വീട്ടുകാരോടാണ് ആദ്യം പറഞ്ഞത്. തുടർന്ന് ഇന്നു രാവിലെ ലോട്ടറി ഏജൻസിയിലെത്തി വിവരം പറയുകയായിരുന്നു.
Read Moreനടിയുമായുണ്ടായത് ഉഭയകക്ഷി സമ്മതപ്രകാരമുള്ള ബന്ധം; പരാതിക്കാരിക്ക് പിന്നിൽ ബ്ലാക്മെയിലിംഗ സംഘം ഉണ്ടോയെന്ന് സംശയം; ഒമർ ലുലുവിന് ഇടക്കാല ജാമ്യം
കൊച്ചി: യുവനടിയെ ബലാത്സംഗം ചെയ്തെന്ന കേസിൽ സംവിധായകൻ ഒമർ ലുലുവിന് മുൻകൂർ ജാമ്യം അനുവദിച്ച് ഹൈക്കോടതി ഉത്തരവ്. നടിയുമായുണ്ടായത് ഉഭയകക്ഷി സമ്മതപ്രകാരമുള്ള ബന്ധമാണെന്ന് ഒമർ ലുലു ഹൈക്കോടതിയിൽ വ്യക്തമാക്കി. ജസ്റ്റിസ് എ.ബദറുദ്ദീൻ അധ്യക്ഷനായ ബെഞ്ചാണ് ഒമർ ലുലുവിന് ഇടക്കാല ജാമ്യം അനുവദിച്ചത്. അറസ്റ്റുണ്ടായാൽ 50,000 രൂപയുടെ രണ്ടാൾ ജാമ്യത്തിൽ വിട്ടയക്കണമെന്നും കോടതി വ്യക്തമാക്കി. ഹർജി വിശദമായ വാദത്തിനായി ജൂൺ ആറിലേക്ക് മാറ്റി. യുവ നടിയുടെ പരാതിയിലാണ് ഒമർ ലുലുവിനെതിരെ നെടുമ്പാശേരി പൊലീസ് കേസെടുത്തത്. സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് നിരവധി തവണ ബലാത്സംഗം ചെയ്തെന്നായിരുന്നു നടിയുടെ പരാതിയില്‍ പറഞ്ഞിരുന്നത്. കൊച്ചിയിൽ സ്ഥിര താമസമാക്കിയ യുവ നടിയാണ് സംവിധായകൻ ഒമർ ലുലുവിനെതിരെ പരാതിയുമായി പൊലീസിനെ സമീപിച്ചത്. കൊച്ചി സിറ്റി പൊലീസിനു നൽകിയ പരാതി പിന്നീട് നെടുമ്പാശേരി പൊലീസിനു കൈമാറുകയായിരുന്നു. കഴിഞ്ഞ ജനുവരി മുതൽ ഏപ്രിൽ വരെയുള്ള കാലയളവിൽ ഒമർ…
Read Moreരാജ്യസഭാ സീറ്റില്‍ പിടിമുറുക്കി യൂത്ത് ലീഗ്; യുവാക്കളെ പരിഗണിക്കണമെന്ന ആവശ്യം ശക്തം
കോഴിക്കോട്: വരുന്ന രാജ്യസഭാ തെരഞ്ഞെടുപ്പിൽ മുസ് ലിം ലീഗിനു ലഭിച്ച സീറ്റിൽ ആരെ മത്സരിപ്പിക്കണമെന്ന കാര്യത്തിൽ പാർട്ടിയിൽ തിരക്കിട്ട ചർച്ചകൾ പുരോഗമിക്കുന്നു. സ്ഥാനാർഥിത്വത്തിലേക്കു യുവാക്കളെ പരിഗണിക്കണമെന്ന ആവശ്യത്തിനാണ് പാർട്ടിയിൽ പിന്തുണയേറുന്നത്. സ്ഥാനാർഥി ആരെന്ന കാര്യത്തിലുള്ള അന്തിമ തീരുമാനം തെരഞ്ഞെടുപ്പ് ഫലത്തെ കൂടി ആശ്രയിച്ചായിരിക്കും. താൻ രാജ്യസഭയിലേക്ക് ഇല്ലെന്ന പി.കെ. കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണത്തോടെ രാജ്യസഭയിലേക്ക് ആരെന്ന ചോദ്യം ലീഗിൽ ചൂടുപിടിക്കുകയാണ്. നിരവധി പേരുകളാണ് രാജ്യസഭാ സീറ്റിലേക്കായി പറഞ്ഞുകേൾക്കുന്നത്. പി.എം.എ. സലാമിന്റെ പേര് ഉയർന്നുകേട്ടെങ്കിലും ജനറൽ സെക്രട്ടറി സ്ഥാനം നഷ്ടമാകുമോ എന്ന ആശങ്ക അദ്ദേഹത്തിനുണ്ട്. സലാം മത്സരിക്കുകയാണെങ്കിൽ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് കണ്ണുംനട്ട് കാത്തിരിക്കുന്ന പലരുമുണ്ട്. എന്നാൽ, ആ അധികാര കൈമാറ്റം ലീഗിലെ മുതിർന്ന പല നേതാക്കൾക്കും താത്പര്യമില്ല. യൂത്ത് ലീഗ് സംസ്ഥാന ജന. സെക്രട്ടറി പി.കെ. ഫിറോസ്, ദേശീയ ജന. സെക്രട്ടറി ഫൈസൽ ബാബു, ലീഗ് അഭിഭാഷകൻ ഹാരിസ്…
Read Moreമധുവിധു തീരും മുൻപേ… യുവതിയെ ഭർത്താവ് കഴുത്ത് ഞെരിച്ചു കൊന്നു
ന്യൂഡൽഹി: തെക്കുപടിഞ്ഞാറൻ ഡൽഹിയിൽ യുവതിയെ ഭർത്താവു കഴുത്തുഞെരിച്ചു കൊലപ്പെടുത്തി. രാജോക്രി സ്വദേശിനിയായ പൂജ (22) യാണു മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണു സംഭവം. പൂജയും ഭർത്താവ് അഭിഷേകും ഒരു മാസം മുൻപാണ് വിവാഹിതരായത്. ഇരുവരുടെയും രണ്ടാം വിവാഹമാണ്. ആദ്യ വിവാഹത്തിൽ പൂജയ്ക്ക് ഒരു മകനുണ്ട്. അഭിഷേകിനു മക്കൾ ഇല്ല. ഫോറൻസിക് സയൻസ് ലബോറട്ടറി സംഘവും ക്രൈം സംഘവും സ്ഥലത്തെത്തി പരിശോധന നടത്തിയതായി പോലീസ് അറിയിച്ചു. സംഭവത്തിനു പിന്നാലെ ഒളിവിൽ പോയ പ്രതിയെ പിടികൂടാൻ പോലീസ് അന്വേഷണം ആരംഭിച്ചു.
Read Moreറാഫ: ഇസ്രേലി ആക്രമണത്തെ എതിർക്കാതെ അമേരിക്ക
കയ്റോ: തെക്കൻ ഗാസയിലെ റാഫ നഗരത്തിന്റെ ഹൃദയഭാഗത്തെത്തിയ ഇസ്രേലി സേന ഇന്നലെ തുടർച്ചയായ രണ്ടാം ദിവസവും ടാങ്കുകളുമായി അവിടെ ആക്രമണം നടത്തി. ആക്രമണം പരിമിതമായ രീതിയിൽ ആയിരുന്നുവെന്നാണു സൂചന. ഇസ്രേലി സേനയുടെ റാഫയിലെ ഓപ്പറേഷൻ അമേരിക്കയുടെ ചുവപ്പുവര ലംഘിച്ചിട്ടില്ലെന്നു വൈറ്റ് ഹൗസും വ്യക്തമാക്കി. ലക്ഷക്കണക്കിനു പലസ്തീനികൾ അഭയം തേടിയിരിക്കുന്ന റാഫയിലെ സൈനികനടപടി നിർത്തിവയ്ക്കണമെന്ന അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ ഉത്തരവ് വകവയ്ക്കാതെയാണ് ഇസ്രയേലിന്റെ നീക്കങ്ങൾ. ചൊവ്വാഴ്ച ഇസ്രേലി ടാങ്കുകൾ നഗരത്തിന്റെ മധ്യഭാഗത്തെത്തി. അതിനു മുന്‍പത്തെ രാത്രി ശക്തമായ ബോംബിംഗും നടത്തി. റാഫയുടെ മധ്യ, പടിഞ്ഞാറ് ഭാഗങ്ങളിൽ റെയ്ഡ് നടത്തിയ ഇസ്രേലി ടാങ്കുകൾ ഈജിപ്ഷ്യൻ അതിർത്തിയോടു ചേർന്ന പ്രദേശങ്ങളിലേക്കു പിൻവാങ്ങിയെന്നാണു പ്രദേശവാസികൾ പറഞ്ഞത്. ഇസ്രേലി സേനയെ ടാങ്കുവേധ റോക്കറ്റുകളും മോർട്ടാർ ബോംബുകളും ഉപയോഗിച്ചു നേരിട്ടതായി പലസ്തീൻ തീവ്രവാദ സംഘടനകളായ ഹമാസും ഇസ്ലാമിക് ജിഹാദും അറിയിച്ചു. ഇന്നലെ ഗാസയിലുണ്ടായ ഏറ്റുമുട്ടലിൽ മൂന്നു സൈനികർ…
Read Moreഉത്തരകൊറിയയിൽനിന്ന് ദക്ഷിണകൊറിയയിലേക്ക് ബലൂണിൽ മാലിന്യം വിതറൽ
സീയൂൾ: ഉത്തരകൊറിയ ബലൂണുകൾ ഉപയോഗിച്ച് ദക്ഷിണകൊറിയയിലുടനീളം മാലിന്യം വിതറി. ദുർഗന്ധം വമിക്കുന്നതും അപകടമുണ്ടാക്കുന്നതുമായ മാലിന്യങ്ങൾ 260 ബലൂണുകളിലാണ് പറത്തിവിട്ടത്. ദക്ഷിണകൊറിയയിലെ ഒന്‍പതു പ്രവിശ്യകളിൽ എട്ടിലും ഇവ പതിച്ചു. ഉത്തരകൊറിയയിൽ ദക്ഷിണകൊറിയക്കാർ ബലൂണുകൾ ഉപയോഗിച്ച് പ്രചാരണ ലഘുലേഖകളും നിരോധിത വസ്തുക്കളും വിതരണം ചെയ്യുന്നതിനുള്ള പ്രതികാരമാണിതെന്നു കരുതുന്നു. ടോയ്ലറ്റ് പേപ്പറുകൾ, കറുത്ത മണ്ണ്, ബാറ്ററികൾ തുടങ്ങിയവയാണ് ഉത്തരകൊറിയൻ ബലൂണുകളിൽ കെട്ടിത്തൂക്കിയ പ്ലാസ്റ്റി ക് ബാഗുകളിൽ ഉണ്ടായിരുന്നത്. ചില ബലൂണുകളിൽ മലവും ഉണ്ടായിരുന്നുവെന്നാണു സൂചന. പ്രചാരണ ലഘുലേഖകൾ ഉണ്ടോ എന്നതു പരിശോധിച്ചുവരുകയാണ്. ബലൂണകളിലോ അവയ്ക്കൊപ്പമുള്ള ബാഗുകളിലോ തൊട്ടുപോകരുതെന്നു ജനങ്ങൾക്കു ദക്ഷിണകൊറിയൻ സർക്കാർ നിർദേശം നല്കി. 1950ലെ യുദ്ധം മുതൽ ഇരു കൊറിയകളും ബലൂണുകൾ പറത്താറുണ്ട്. അടുത്തിടെ ദക്ഷിണകൊറിയയിലെ ഉത്തരകൊറിയൻ വിരുദ്ധർ പണം, ഉത്തരകൊറിയയിൽ നിരോധനമുള്ള സിനിമകളും പാട്ടുകളും ഉൾക്കൊള്ളുന്ന യുഎസ്ബി സ്റ്റിക്കുകൾ, ഭക്ഷ്യവസ്തുക്കൾ മുതലായവ ബലൂണിൽ അതിർത്തി കടത്തിവിട്ടിരുന്നു. ഇതിനു പ്രതികാരമായി…
Read Moreപാക്കിസ്ഥാനിൽ ഇറാൻ ആക്രമണം; നാലു പേർ കൊല്ലപ്പെട്ടു
ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെ ബലൂചിസ്ഥാന്റെ തെക്കുപടിഞ്ഞാറൻ പ്രവിശ്യയിൽ ഇറാൻ സൈന്യം നടത്തിയ വെടിവയ്പിൽ നാലു പാക്കിസ്ഥാനികൾ കൊല്ലപ്പെടുകയും രണ്ടു പേർക്കു പരിക്കേൽക്കുകയും ചെയ്തു. ചൊവ്വാഴ്ച രാത്രിയാണു സംഭവം. പാക്കിസ്ഥാൻ-ഇറാൻ അതിർത്തിക്കു സമീപമാണ് വെടിവയ്പ് നടന്നത്. വിഘടനവാദികളായ ബലൂച് ലിബറേഷൻ ഫ്രണ്ടിന്റെയും ബലൂച് ലിബറേഷൻ ആർമിയുടെയും താവളങ്ങളിലാണ് ആക്രമണമുണ്ടായതെന്ന് പാക്കിസ്ഥാൻ അറിയിച്ചു. അതേസമയം, ജെയ്ഷ് അൽ അദ്ൽ (ജെഎഎ) ഗ്രൂപ്പിലെ തീവ്രവാദികളെയാണ് തങ്ങൾ ആക്രമിച്ചതെന്ന് ഇറാൻ വ്യക്തമാക്കി. ഇറാൻ മുൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സി ഏപ്രിലിൽ പാക്കിസ്ഥാൻ സന്ദർശിച്ചിരുന്നു. ഇതിനുശേഷം ഇരുരാജ്യങ്ങളും ബന്ധം മെച്ചപ്പെടുത്താൻ പരിശ്രമിച്ചുവരുന്നതിനിടെയാണ് ആക്രമണം.
Read Moreനാട്ടിലിറങ്ങിയാൽ ‘മുതലാ’കുമോ; ഇര തേടി നഗരത്തിലിറങ്ങിയ കൂറ്റൻ മുതല ആളുകളെ വിറപ്പിച്ചു
ബുലന്ദ്ഷഹർ (ഉത്തർപ്രദേശ്): ഇരതേടിയിറങ്ങിയ കൂറ്റൻ മുതല നഗരവാസികൾക്കു ഞെട്ടലായി. ഉത്തർപ്രദേശിലെ ബുലന്ദ്ഷഹറിലെ നരോറ ഘാട്ടിന് സമീപം ഇന്നലെ പട്ടാപ്പകലായിരുന്നു സംഭവം. പത്തടിയിലേറെ ഉയരമുള്ള കൂറ്റന്‍ മുതലയാണു നഗരത്തിലിറങ്ങിയത്. നദിയിലേക്കു തിരികെ ഇറങ്ങാനായി ജനവാസമേഖലയിലെ ഇരുമ്പുവേലി മറികടക്കാന്‍ ശ്രമിക്കുന്ന മുതലയുടെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെട്ടു. നഗരത്തിലിറങ്ങിയ മുതലയെ വനംവകുപ്പ് അധികൃതർ നാട്ടുകാരുടെ സഹായത്തോടെ പിടികൂടുന്നതിനിടെയാണ് അത് രക്ഷപ്പെടാന്‍ ശ്രമം നടത്തിയത്. പിന്നീട് മുതലയുടെ മുഖം മറച്ച് പിന്കാലുകള് കൂട്ടിക്കെട്ടിയശേഷം പ്രദേശത്തുനിന്നു കൊണ്ടുപോകുകയായിരുന്നു. മുതലയെ പിന്നീട് പിഎൽജിസി കനാലിലേക്ക് തുറന്നു വിട്ടു. പ്രദേശത്തെ ശുദ്ധജല കനാലില്‍നിന്ന് ഇരതേടിയിറങ്ങിയ പെണ് മുതലയാണിതെന്നു വനം വകുപ്പ് അറിയിച്ചു.
Read More