വാഷിംഗ്ടണ്‍: പകരത്തിനു പകരം കഴിഞ്ഞെന്നും ഇനി ഇന്ത്യയും പാക്കിസ്ഥാനും സംഘർഷം അവസാനിപ്പിക്കുമെന്നാണു പ്രതീക്ഷയെന്നും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. പ്രശ്നം പരിഹരിക്കണമെന്നും എന്ത് സഹായത്തിനും തയാറാണെന്നും യുഎസ് പ്രസിഡന്റ് വ്യക്തമാക്കി. ഇരു രാജ്യങ്ങളുമായും നല്ല ബന്ധമാണുള്ളത്. ഇരു രാജ്യങ്ങളെയും നല്ലതുപോലെ അറിയാമെന്നും ട്രംപ് കൂട്ടിച്ചേർത്തു.
Read MoreDay: May 8, 2025
സംസ്ഥാനത്ത് വീണ്ടും നിപ; മലപ്പുറം സ്വദേശിനിക്ക് രോഗം സ്ഥിരീകരിച്ചു; പെരുന്തല്‍മണ്ണയിലെ ആശുപത്രിയില്‍ ചികിത്സയിൽ
മലപ്പുറം: സംസ്ഥാനത്ത് വീണ്ടും നിപ. വളാഞ്ചേരി സ്വദേശിയായ നാല്‍പത്തിരണ്ടുകാരിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവര്‍ പെരുന്തല്‍മണ്ണയിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. കടുത്ത പനിയെ തുടര്‍ന്ന് ചികിത്സയില്‍ കഴിഞ്ഞിരുന്ന ഇവര്‍ക്ക് നിപ രോഗലക്ഷണങ്ങള്‍ കണ്ടതോടെ സ്രവ സാമ്പിള്‍ പരിശോധനയ്ക്ക് അയയ്ക്കുകയായിരുന്നു. കോഴിക്കോട് മൈക്രോബയോളജി ലാബില്‍ നടത്തിയ പരിശോധനയില്‍ രോഗമുണ്ടെന്ന് കണ്ടെത്തി. ഇതോടെ പൂനെയിലെ ലാബിലേക്ക് സ്രവ സാമ്പിള്‍ അയച്ചു. ഈ പരിശോധനയില്‍ രോഗം സ്ഥിരീകരിക്കുകയായിരുന്നു.
Read Moreപാക്കിസ്ഥാനിലെ ലാഹോറിൽ സ്ഫോടന പരന്പര; വോൾട്ടൻ വിമാനത്താവളം ഉൾപ്പെടെ മൂന്നിടത്ത് സ്ഫോടനം
ന്യൂഡൽഹി: പാക്കിസ്ഥാനിലെ ലാഹോറിൽ സ്ഫോടന പരന്പര. വോൾട്ടൻ വിമാനത്താവളം, ഗോപാൽ നഗർ, നസീറാബാദ് എന്നിവിടങ്ങളിലാണു ഇന്നു രാവിലെ ഉഗ്രസ്ഫോടനമുണ്ടായത്. സ്ഫോടനത്തിന്റെയും ആളുകൾ പരിഭ്രാന്തരായി ഓടുന്നതിന്റെയും ദൃശ്യങ്ങൾ പാക് മാധ്യമങ്ങൾ പുറത്തുവിട്ടു. വിവിധ സമൂഹമാധ്യമങ്ങളിലൂടെയും സ്ഫോടനദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. പാക്കിസ്ഥാനിലെ ഭീകരകേന്ദ്രങ്ങളിൽ ഇന്ത്യ നടത്തിയ ആക്രമണങ്ങൾക്കു പിന്നാലെയാണ് ലാഹോറിൽ മൂന്നിടത്ത് വൻ സ്ഫോടനമുണ്ടാകുന്നത്.വ്യാപക നാശനഷ്ടമുണ്ടായതായാണ് പ്രാഥമിക റിപ്പോർട്ട്. ലാഹോറിലേക്ക് കൂടുതൽ സൈന്യം എത്തിയിട്ടുണ്ട്. സംഭവങ്ങളെത്തുടർന്ന് ലാഹോർ, കറാച്ചി, സിയാൽകോട്ട് വിമാനത്താവളങ്ങൾ അടച്ചു. നടന്നത് ഡ്രോൺ ആക്രമണമാണെന്ന് പോലീസ് പറഞ്ഞതായും റിപ്പോർട്ടുണ്ട്. ഡ്രോൺ സുരക്ഷാ ഉദ്യോഗസ്ഥർ വെടിവച്ചിട്ടെന്നും പോലീസ് അവകാശപ്പെട്ടു. അതേസമയം സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. ഇന്ത്യൻ അതിർത്തിക്കടുത്തുള്ള പ്രധാന നഗരമാണ് ലാഹോർ. വാഗാ അതിർത്തിയിൽനിന്ന് രണ്ടര മണിക്കൂർ യാത്ര ചെയ്താൽ ലാഹോറിലെത്താം. ഓപ്പറേഷൻ സിന്ദൂറിനുശേഷവും ഇന്ത്യയുടെ ഭാഗത്തുനിന്നുള്ള ആക്രമണം ഭയന്ന് പാക്കിസ്ഥാൻ കൂടുതൽ സൈനികരെ ലഹോറിൽ എത്തിച്ചിരുന്നു. അതിനിടെ…
Read Moreഭക്ഷണ സാധനങ്ങൾ എവിടെ നിന്ന് കിട്ടുന്നു എന്ന് ചോദ്യം; എല്ലാത്തിനും 9 വയസുകാരന് ഒറ്റ മറുപടി; സൈബറിടത്തിൽ ചിരി പടർത്തിയ ഉത്തരമിതാ…
കുട്ടിക്കാലത്ത് നമ്മൾ ചെയ്ത കാര്യങ്ങളൊക്കെ മുതിർന്ന് കഴിയുന്പോൾ ഓർത്ത് ചിരിക്കാറുണ്ട്. നിഷ്കളങ്കമായ ബാല്യത്തിലെ ചില തമാശകൾ ചിലപ്പോൾ വലിയൊരു ചിന്തയ്ക്കും വഴിയൊരുക്കാറുണ്ട്. അത്തരത്തിലൊരു കുഞ്ഞിന്റെ രസകരമായ ഉത്തരമാണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ വൈറലാകുന്നത്.9 വയസുകാരന്റെ പരീക്ഷ പേപ്പറിലെ രസകരമായ ഉത്തരമാണ് ഇത്. കാര്യം മറ്റൊന്നുമല്ല, വീടുകളിൽ ഭക്ഷണ സാധനങ്ങൾ എവിടെ നിന്നു ലഭിക്കുന്നു എന്നാണ് ചോദ്യം. ഗോതന്പ്, പയർ, ബ്രഡ്, പഞ്ചസാര എന്നിവയൊക്കെ എവിടെ നിന്നാണ് ലഭിക്കുന്നതെന്നായിരുന്നു ചോദ്യം. എല്ലാത്തിനും അവന് ഒറ്റ ഉത്തരം മാത്രമേ ഉണ്ടായിരുന്നുള്ളു. ബ്ലിങ്കിറ്റ് എന്നായിരുന്ന അവന്റെ ഉത്തരം. മത്സ്യമാംസാദികൾ എവിടെ നിന്നു ലഭിക്കുന്നു എന്ന അടുത്ത ചോദ്യത്തിന് ലിഷ്യസ് എന്നായിരുന്നു അവന്റെ ഉത്തരം. ഉത്തരക്കടലാസ് സോഷ്യൽ മീഡിയയിൽ അവന്റെ അമ്മ പങ്കുവച്ചതോടെ നിരവധി ആളുകളാണ് കമന്റുമായി എത്തിയത്. അവൻ പറഞ്ഞതിൽ എന്താണ് തെറ്റ്? കൊച്ച് കാണുന്നതല്ലേ പറയാൻ പറ്റു എന്നാണ് ചില…
Read Moreമാർപാപ്പ തെരഞ്ഞെടുപ്പ് ഇന്ന്: നാലുവട്ടം വോട്ടെടുപ്പ്
വത്തിക്കാൻ: പുതിയ മാർപാപ്പയെ തെരഞ്ഞെടുക്കാനുള്ള കോൺക്ലേവിലെ ഒന്നാംഘട്ട വോട്ടെടുപ്പിൽ ഫലമില്ല. സിസ്റ്റീൻ ചാപ്പലിൽനിന്നു കറുത്ത പുക ഉയർന്നു. ആർക്കും മൂന്നിൽ രണ്ടു ഭൂരിപക്ഷം നേടാൻ സാധിച്ചില്ല. ഇന്ന് ഉച്ചയ്ക്കും വൈകിട്ടുമായി നാലു റൗണ്ട് വോട്ടെടുപ്പ് നടക്കും. കറുത്ത പുകയാണെങ്കിൽ മാർപാപ്പയെ തെരഞ്ഞെടുത്തിട്ടില്ലെന്നും വെളുത്ത പുകയാണെങ്കിൽ മാർപാപ്പയെ തെരഞ്ഞെടുത്തു എന്നുമാണ് സൂചിപ്പിക്കുന്നത്. വോട്ടവകാശമുള്ള 133 കർദിനാൾമാരാണു കോൺക്ലേവിൽ പങ്കെടുക്കുന്നത്. 89 വോട്ട് ലഭിക്കുന്നയാൾ കത്തോലിക്കാസഭയുടെ ഇടയനാകും. 2013 ൽ രണ്ടാം ദിവസത്തെ അവസാനവട്ട വോട്ടെടുപ്പിലാണ് ഫ്രാൻസിസ് പാപ്പ തെരഞ്ഞെടുക്കപ്പെട്ടത്.
Read Moreഉദ്യോഗസ്ഥർക്ക് റെയിൽ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ് ; സൈനിക ട്രെയിനുകളുടെ യാത്ര വെളിപ്പെടുത്തരുത്
കൊല്ലം: രാജ്യത്തെ സൈനിക ട്രെയിനുകളുടെ നീക്കങ്ങൾ സംബന്ധിച്ച വിശദാംശങ്ങൾ വെളിപ്പെടുത്തരുതെന്ന് റെയിൽവേ ഉദ്യോഗസ്ഥർക്ക് കർശന നിർദേശം.റെയിൽവേ മന്ത്രാലയമാണ് രാജ്യത്തെ എല്ലാ സോണിലെയും പ്രിൻസിപ്പൽ ചീഫ് ഓപ്പറേഷൻസ് മാനേജർമാർക്ക് മുന്നറിയിപ്പ് രൂപേണെ അടിയന്തിര നിർദേശം നൽകിയത്. ഈ നിർദേശം കേരളത്തിലടക്കമുള്ള എല്ലാ ഡിവിഷനുകളിലെയും ജീവനക്കാർക്ക് കൈമാറിക്കഴിഞ്ഞു. ഇത്തരം ട്രെയിനുകളുടെ യാത്രകൾ സംബന്ധിച്ച വിവരങ്ങൾ അറിയാൻ പാകിസ്ഥാൻ രഹസ്യാന്വേഷണ വിഭാഗം ശ്രമിക്കുന്നതായുള്ള മിലിട്ടറി ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഈ മുന്നറിയിപ്പ്.മിലിട്ടറി ട്രെയിനുകളുടെ വരവും പോക്കും സംബന്ധിച്ച വിവരങ്ങൾ അജ്ഞാതരായ ആരുമായും പങ്കിടരുത് എന്നാണ് നിർദേശം. ഇത്തരം കാര്യങ്ങൾ വെളിപ്പെടുത്തുന്നത് ദേശീയ സുരക്ഷയ്ക്ക് ഗുരുതരമായ ഭീഷണിയായിരിക്കുമെന്നും റെയിൽ മന്ത്രാലയത്തിന്റെ നിർദേശത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.റെയിൽവേ ഉദ്യോഗസ്ഥർ, മിൽ റെയിൽവേ ജീവനക്കാർ (റെയിൽവേയുടെ സൈനിക വിഭാഗം) ഒഴികെയുള്ള ഏതെങ്കിലും അനധികൃത വ്യക്തികൾക്ക് ഇത്തരം വിവരങ്ങൾ വെളിപ്പെടുത്തുന്നത് സുരക്ഷാ ലംഘനമായി കണക്കാക്കും. മാത്രമല്ല രാജ്യദ്രോഹ കുറ്റമായായിട്ടായിരിക്കും ഇതിനെ…
Read Moreവിവാഹമോചിതയായ യുവതിയുമായി വർഷങ്ങളോളം ബന്ധം, അകലുന്നു എന്ന് തോന്നിയപ്പോൾ കാറിടിപ്പിച്ച് കൊന്നു: യുവതിയുടെ മരണത്തിനു പിന്നിലെ കാരണം ഒന്നൊന്നായി അഴിഞ്ഞ് വീഴുന്നു
ചങ്ങനാശേരി: കറുകച്ചാൽ വെട്ടിക്കാവുങ്കൽ പൂവൻപാറ ഭാഗത്ത് വാടകയ്ക്കു താമസിക്കുന്ന കൂത്രപ്പള്ളി സ്വദേശിനി പുതുപ്പറമ്പിൽ നീ തൃകൃഷ്ണ (36) യെ കാർ ഇടിപ്പിച്ചു കൊലപ്പെടുത്തിയ കേസിനു പിന്നിൽ നീതുവും പ്രതി കാഞ്ഞിരപ്പള്ളി മേലാറ്റു കുടി അമ്പഴത്തിനാൽ അൻഷാദ് കബീർ (37) തമ്മിലുളള ബന്ധത്തിലെ വിള്ളലാണെന്ന് പോലീസ്. ഭർത്താവുമായി വിവാഹം വേർപെടുത്തിയ നീതു അൻഷാദുമായി കാലങ്ങളായി അടുപ്പത്തിലായിരുന്നു. നീതുവിന്റെ മുൻഭർത്താവിന്റെ സുഹൃത്താണ് അൻഷാദ് . നീതു അൻഷാദുമായി ബന്ധം പുലർത്തിയതോടെയാണ് ആദ്യഭർത്താവ് നീതുവിനെ ഉപേക്ഷിച്ചത്. ചങ്ങനാശേരിയിലെ ഒരു വസ്ത്ര വ്യാപാര സ്ഥാപനത്തിൽ ജോലിക്കാരിയായ നീതുവിനും രണ്ടു മക്കൾക്കും കറുകച്ചാൽ പൂവൻപാറയിൽ വാടക വീട് തരപ്പെടുത്തിക്കൊടുത്തതും അൻഷാദാണ്. ഈ വീട്ടിലെ സന്ദർശകനായിരുന്നു അൻസാദ്. നീതുവിന് അടുത്തിടെ ഉണ്ടായ അടുപ്പക്കുറവ് അൻഷാദിന് സംശയത്തിനിടയാക്കി. തുടർന്നാണ് ഏതു വിധേനയും നീതുവിനെ കൊലപ്പെടുത്താൻ അൻസാദ് പദ്ധതിയിട്ടത്. വാടകയ്ക്കെടുത്ത ഇന്നോവ കാറിൽ സുഹൃത്ത് അജാസ് മുഹമ്മദിനെയും കാറിൽ…
Read Moreസംസ്ഥാനത്ത് റെയിൽവേ സ്റ്റേഷനുകളിലും വിമാനത്താവളങ്ങളിലും സുരക്ഷ വർധിപ്പിച്ചു; കൊച്ചിയിൽ നാവികസേനാ സാന്നിധ്യം കൂട്ടി
തിരുവനന്തപുരം: ഇന്ത്യ-പാക് സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്തെങ്ങുമുള്ള ജാഗ്രതയുടെ ഭാഗമായി സംസ്ഥാനത്തെ റെയിൽവേ സ്റ്റേഷനുകളിലും വിമാനത്താവളങ്ങളിലും കനത്ത സുരക്ഷ ഏർപ്പെടുത്തി. വിഴിഞ്ഞം തുറമുഖം, വിമാനത്താവളങ്ങൾ, കര, നാവിക, വ്യോമസേനാ താവളങ്ങൾ എന്നിവിടങ്ങളിലുംസുരക്ഷ ശക്തമാക്കി. കൂടാതെ കൊച്ചി നാവികത്താവളം, ഐഎൻഎസ് ദ്രോണാചാര്യ, ഐഎൻഎസ് ഗരുഡ, നാവിക വിമാനത്താവളം, ഐഎൻഎച്ച്എസ് സഞ്ജീവനി എന്നിവിടങ്ങളിലെല്ലാം സുരക്ഷാസേനയെ വിന്യസിച്ചു. കൊച്ചി പുറങ്കടലിലും തുറമുഖത്തും നാവികസേനയുടെ സാന്നിധ്യം കൂട്ടിയതു കൂടാതെ എണ്ണശുദ്ധീകരണശാല, എൽഎൻജി ടെർമിനൽ, ഷിപ്യാഡ്, കണ്ടെയ്നർ ടെർമിനൽ തുടങ്ങിയ സ്ഥലങ്ങളിലും സുരക്ഷാ ഉദ്യോഗസ്ഥരെ അധികമായി വിന്യസിച്ചിട്ടുണ്ട്. അതേസമയം സംസ്ഥാനത്തെ എല്ലാ അണക്കെട്ടുകള്ക്കുമുള്ള സുരക്ഷ തുടരുകയാണ്.
Read Moreഓണറേറിയവും ഇൻസെന്റീവും മുടങ്ങി; ആശാ പ്രവർത്തകർ നാളെ എൻഎച്ച്എം ഓഫീസിലേക്ക് മാർച്ച് നടത്തും
തിരുവനന്തപുരം: ഓണറേറിയവും ഇൻസെന്റീവും മുടങ്ങിയതിൽ പ്രതിഷേധിച്ച് നാഷണൽ ഹെൽത്ത് മിഷൻ ഓഫീസിലേക്ക് മാർച്ച് നടത്താനൊരുങ്ങി ആശ പ്രവർത്തകർ. നാളെ രാവിലെ പത്തിന് കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ എൻഎച്ച്എം ഓഫീസിലേക്ക് മാർച്ച് നടത്തുമെന്ന് ഭാരവാഹികൾ വ്യക്തമാക്കി. നാളെ സെക്രട്ടേറിയേറ്റിന് മുന്നിൽ നിന്നാണ് മാർച്ച് ആരംഭിക്കുന്നത്. ഫെബ്രവുവരി, മാർച്ച്, ഏപ്രിൽ മാസങ്ങളിലെ ഓണറേറിയവും ഇൻസെന്റീവും മുടങ്ങിയതിൽ പ്രതിഷേധിച്ചാണ് സമരമെന്ന് ഭാരവാഹികൾ പറഞ്ഞു. ആശ സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ നിരവധി പേർക്ക് ഫെബ്രുവരിയിലെ വേതനം നൽകിയിട്ടില്ലെന്നും ആശപ്രവർത്തകർ പറഞ്ഞു. ഓണറേറിയം വർധന ഉൾപ്പെടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ആശ പ്രവർത്തകർ നടത്തുന്ന സമരം മൂന്ന് മാസത്തോടടുക്കുകയാണ്. എന്നാൽ ആവശ്യങ്ങൾ പരിഗണിക്കാൻ സർക്കാർ തയാറാകാത്തതിനെ തുടർന്ന് കാസർഗോഡ് നിന്നും തിരുവനന്തപുരത്തേക്ക് സമര യാത്രയുമായി മുന്നോട്ട് പോകുകയാണ് ആശ പ്രവർത്തകർ.
Read Moreവിവാഹവീട്ടിൽ 30 പവന്റെ മോഷണം: സ്വർണം ഉപേക്ഷിച്ച പ്രതിയെ പിടികൂടണമെന്ന് നാട്ടുകാര്‍
പയ്യന്നൂര്‍: ആദ്യരാത്രിയില്‍ വരന്റെ വീട്ടില്‍ നിന്നും മോഷണം പോയ നവവധുവിന്റെ 30 പവന്റെ ആഭരണങ്ങള്‍ തിരിച്ചു കിട്ടിയ സംഭവത്തിന് പിന്നിലെ മോഷ്ടാവിനെ ഉടന്‍ പിടികൂടണമെന്ന് നാട്ടുകാര്‍. മോഷ്ടാവ് ദൂരെയല്ല എന്ന് വ്യക്തമായ സാഹചര്യത്തില്‍ പ്രതിയെ അറസ്റ്റ് ചെയ്ത് സംഭവത്തിന് പിന്നിലെ ദുരൂഹതയകറ്റണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്. മേയ് ഒന്നിനാണ് കരിവെള്ളൂര്‍ പലിയേരിയിലെ എ.കെ.അര്‍ജുനന്റെ ഭാര്യ കൊല്ലം തെക്കേവിള സ്വദേശിനി ആര്‍ച്ച എസ്.സുധിയുടെ 30 പവന്റെ ആഭരണങ്ങള്‍ മോഷ്ടിക്കപ്പെട്ട സംഭവമുണ്ടായത്. വിവാഹ ദിവസം വീടിന് മുകള്‍ നിലയിലെ കിടപ്പുമുറിയിലെ അലമാരയില്‍ നവവധു അഴിച്ചു വെച്ചിരുന്ന ആഭരണങ്ങളാണ് പിറ്റേ ദിവസം നോക്കിയപ്പോള്‍ മോഷ്ടിക്കപ്പെട്ടതായി കണ്ടെത്തിയത്. 20 ലക്ഷം രൂപയുടെ ആഭരണങ്ങള്‍ നഷ്ടപ്പെട്ടതായുള്ള നവവധുവിന്റെ പരാതിയില്‍ കേസെടുത്ത പയ്യന്നൂര്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിരുന്നു. അന്ന് വിവാഹ ചടങ്ങിനെത്തിയ യുവതിയുടെ ബന്ധുക്കളെയും ജോലി ചെയ്യുന്ന തിരുവനന്തപുരത്തെ സ്ഥാപനത്തിലെ സുഹൃത്തുക്കളെയും കണ്ടെത്തി പോലീസ് സംഘം വിശദമായി…
Read More