ഇസ്രയേലിലേക്ക് ഇറാൻ തൊടുത്തത്  300ഓളം മിസൈലുകൾ

300ഓളം മിസൈലുകൾ ഇസ്രയേലിലേക്ക് ഇറാൻ തൊടുത്തുവെന്നാണ് റിപ്പോ‍ർട്ട്. ജെറുസലേമിൽ വലിയ സ്ഫോടന ശബ്ദങ്ങൾ കേട്ടതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ടെൽഅവീവിൽ ഇറാൻ ആക്രമണത്തിൽ തകർന്ന കെട്ടിടങ്ങളുടെ ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്. ഇസ്രയേലിലേക്ക് ഹൂതി വിമതർ ഡ്രോൺ ആക്രമണം നടത്തിയെന്നും റിപ്പോട്ടുണ്ട്. എന്നാൽ 150ഓളം മിസൈലുകൾ ഇറാൻ വിക്ഷേപിച്ചുവെന്നും അതിൽ ഒൻപത് മിസൈലുകൾ ഒഴികെ ബാക്കിയെല്ലാം വ്യോമപ്രതിരോധ സംവിധാനമായ അയേൺ ഡോം തകർത്തുവെന്നും ഇസ്രയേൽ പറയുന്നു. ഇറാന്‍റെ റെവല്യൂഷറി ഗാർഡ്സിന്‍റെ ആസ്ഥാനം വരെ കഴിഞ്ഞ ദിവസം ഇസ്രയേൽ ആക്രമിച്ചിരുന്നു. ഇറാന്‍റെ പ്രധാനപ്പെട്ട സൈനിക മേധാവികളും ആറ് ആണവശാസ്ത്രജ്ഞരും ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടു. ഇറാന്‍റെ പരമോന്നത നേതാവ് ആയത്തുള്ള ഖമേനിയുടെ മുഖ്യ ഉപദേഷ്ടാവും മുൻനാവിക മേധാവിയും അമേരിക്കയുമായി ആണവ നിരായുധീകരണവുമായി ബന്ധപ്പെട്ട ചർച്ചകൾക്ക് നേതൃത്വം കൊടുക്കുകയും ചെയ്യുന്ന അലി ഷാംഖാനിയും കൊല്ലപ്പെട്ടവരിൽപ്പെടുന്നു.  

Read More

കാലം പറഞ്ഞ കഥ സിറ്റി ട്രാഫിക് ചിത്രീകരണം തുടങ്ങി

കൊല്ലം ജില്ലയുടെ അഭിമാന കൂട്ടായ്മയായ കരുനാഗപ്പള്ളി നാടകശാല കാരുണ്യത്തിന്‍റെ പുതിയ കൈയൊപ്പ് ചാർത്തിക്കൊണ്ട് പുതിയൊരു സിനിമയ്ക്ക് കരുനാഗപ്പളളിയിൽ തുടക്കം കുറിച്ചു. കാലം പറഞ്ഞ കഥ സിറ്റി ട്രാഫിക് എന്ന് പേരിട്ട ചിത്രത്തിന്‍റെ അമരക്കാരൻ 59 വർഷമായി, കൊല്ലം അശ്വതി ഭാവന എന്ന പേരിൽ നാടകസമിതി നടത്തുന്ന കരുനാഗപ്പള്ളി കൃഷ്ണൻകുട്ടിയാണ്. ചിത്രത്തിന്‍റെ കഥ, തിരക്കഥ, സംഭാഷണം ഒരുക്കുന്നതും ഇദ്ദേഹം തന്നെ. ടെലിവിഷൻ, സിനിമാ മേഖലയിലൂടെ ശ്രദ്ധേയനായ പ്രസാദ് നൂറനാടാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പുലിമുരുകൻ എന്ന ചിത്രത്തിൽ, മോഹൻലാലിന്റെ ചെറുപ്പകാലം അവതരിപ്പിച്ച അജാസ് നായകനായി അഭിനയിക്കുന്നു. ഒട്ടേറെ പരമ്പരകളിൽ, ബാലതാരമായി വന്ന ഡോ. സാന്ദ്ര നായികയാകുന്നു. ഗാനരചന -വയലാർ ശരത്ചന്ദ്രവർമ്മ, സംഗീതം – അജയ് രവി, ആലാപനം- സൂര്യനാരായണൻ, സിത്താര കൃഷ്ണകുമാർ, അരിസ്റ്റോ സുരേഷ്, ജയൻ ചേർത്തല, ഛായാഗ്രഹണം -വിനോദ് . ജി. മധു, എഡിറ്റിംഗ്- വിഷ്ണു ഗോപിനാഥ്,…

Read More

ഇറാനിൽ വീണ്ടും ഇസ്രയേൽ ആക്രമണം; തിരിച്ചടിച്ച് ഇറാൻ; ഇറാനിൽ 78 പേർ കൊല്ലപ്പെട്ടു

ടെഹ്റാൻ/ടെൽഅവീവ്: അടിയും തിരിച്ചടിയുമായി ഇറാനും ഇസ്രയേലും ആക്രമണങ്ങൾ ശക്തമാക്കിയതോടെ പശ്ചിമേഷ്യ യുദ്ധഭീതിയിൽ. ഇന്നലെ പുലർച്ചെ ഇറാനിലെ ആണവ സൈനിക കേന്ദ്രങ്ങൾ ആക്രമിച്ച ഇസ്രയേൽ സൈന്യം ഇന്നു പുലർച്ചെ ഇറാന്‍റെ വ്യോമകേന്ദ്രങ്ങളിലും ആണവകേന്ദ്രങ്ങളിലും വീണ്ടും ആക്രമണം നടത്തി. ഇസ്രയേലിന്‍റെ ആക്രമണങ്ങളിൽ ഇറാനിൽ 78 പേർ കൊല്ലപ്പെട്ടുവെന്നും 320ഓളം പേർക്ക് പരിക്കേറ്റുവെന്നും ഇറാൻ ഔദ്യോഗികമായി സ്ഥിരീകരിച്ചു. അതേസമയം, ഇസ്രയേലിലേക്കു ബാലിസ്റ്റിക് മിസൈലുകൾ ഉപയോഗിച്ച് ഇറാൻ ശക്തമായി തിരിച്ചടിച്ചു. ഇസ്രയേലിന്‍റെ തലസ്ഥാനമായ ടെൽഅവീവിലും ജറുസലേമിലും നാശനഷ്ടങ്ങൾ സംഭവിച്ചതായാണു റിപ്പോർട്ട്. ഒരു സ്ത്രീ കൊല്ലപ്പെട്ടെന്നും 40ഓളം പേർക്ക് പരിക്കേറ്റെന്നും രണ്ടു പേരുടെ നില ഗുരുതരമാണെന്നും റിപ്പോർട്ടുണ്ട്. ടെൽ അവീവിലെ നിരവധി വീടുകൾക്ക് കേടുപാടുകൾ പറ്റി. ഇറാന്‍റെ ആക്രമണം ഇസ്രയേൽ സ്ഥിരീകരിച്ചു. ഇസ്രയേലിന്‍റെ യുദ്ധവിമാനം വെടിവച്ചിട്ടെന്നും ഒരു ഇസ്രയേൽ പൈലറ്റിനെ പിടികൂടിയെന്നും ഇറാൻ അവകാശപ്പെട്ടെങ്കിലും ഇസ്രയേൽ അത് നിഷേധിച്ചു.ഇസ്രയേലിന്‍റെ ആക്രമണത്തിന് ശക്തമായ തിരിച്ചടി നൽകുമെന്ന്…

Read More

നമുക്ക് ചുറ്റും എത്രത്തോളം മോശം മനുഷ്യരുണ്ടെന്ന് മനസിലാക്കിയത് സിനിമ നിർമാണത്തിലേക്ക് ഇറങ്ങിയശേഷമാണ്: അമലാ പോൾ

തെന്നിന്ത്യയിലെ മുൻനിര നായികമാരിൽ ഒരാളാണ് അമലാ പോൾ. ഭാര്യയും അമ്മയും എല്ലാമായിട്ടും സിനിമയിൽ സജീവമാണ് താരം. ഇപ്പോഴിതാ ദൈവത്തിരുമകൾ എന്ന സിനിമയെ കുറിച്ചും നിർമ്മാണത്തിലേക്ക് ഇറങ്ങിയപ്പോഴുള്ള അനുഭവങ്ങളും ഒരു അഭിമുഖത്തിൽ പങ്കുവയ്ക്കുകയാണ് അമല പോൾ. നമുക്ക് ചുറ്റും എത്രത്തോളം മോശം മനുഷ്യരുണ്ടെന്ന് മനസിലാക്കിയത് സിനിമ നിർമാണത്തിലേക്ക് ഇറങ്ങിയശേഷമാണെന്ന് അമല പറയുന്നു. ഞാൻ അഭിനയിച്ച സിനിമകളിൽ ഏറ്റവും മനോഹരമായ സിനിമയാണ് ദൈവത്തിരുമകൾ.‍ ഒരുപാട് സൗഹൃദങ്ങൾ ആ സിനിമയിലൂടെ ഉണ്ടായി. ആ സിനിമയും അണിയറപ്രവർത്തകരും ഫാമിലി പോലെയായിരുന്നു എനിക്ക്. മൈനയ്ക്കുശേഷം ചെയ്ത സിനിമയായിരുന്നു. അതുപോലെ കുട്ടിക്കാലം മുതൽ ഞാൻ വിക്രം സാറിനെ കണ്ട് വളർന്നിട്ടുള്ളതാണ്. അന്യനൊക്കെ കണ്ടശേഷം അദ്ദേഹത്തിന്‍റെ വലിയ ഫാനായിരുന്നു. അദ്ദേഹത്തിന്‍റെ ഒപ്പം അഭിനയിക്കുന്നുവെന്നതിന്‍റെ സന്തോഷവുമുണ്ടായിരുന്നു. തമാശയൊക്കെ പറയുന്ന ഫൺ പേഴ്സണാണ് അദ്ദേഹം. ഞാൻ ആദ്യമായി ഒരു സൂപ്പർ സ്റ്റാറിനൊപ്പം അഭിനയിച്ചിട്ടുണ്ടെങ്കിൽ അത് ദൈവത്തിരുമകളിൽ വിക്രം സാറിനൊപ്പമാണ്. താരമായശേഷം…

Read More

പോഷക സമ്പൂര്‍ണമായ ലഘു ഭക്ഷണങ്ങള്‍, പാനീയങ്ങള്‍, സ്‌കൂള്‍ സ്റ്റേഷനറി വസ്തുക്കള്‍, സാനിറ്ററി നാപ്കിനുകള്‍… സ്കൂളുകളിൽ കുടുംബശ്രീ കഫേ എത്തുന്നു

ജില്ലയിലെ സ്‌കൂളുകളില്‍ കുടുംബശ്രീ കഫേകള്‍ വരുന്നു. ജൂലൈ ആദ്യവാരം ആദ്യഘട്ട കഫേകള്‍ ആരംഭിക്കും. വിദ്യാര്‍ഥികള്‍ക്ക് പോഷക സമ്പൂര്‍ണമായ ലഘു ഭക്ഷണങ്ങള്‍, പാനീയങ്ങള്‍, സ്‌കൂള്‍ സ്റ്റേഷനറി വസ്തുക്കള്‍, സാനിറ്ററി നാപ്കിനുകള്‍ എന്നിവ വിലക്കുറവില്‍ ഈ സംവിധാനത്തിലൂടെ ലഭിക്കും. കുട്ടികള്‍ സ്‌കൂള്‍ പ്രവൃത്തിസമയത്തു പുറത്തുപോകുന്നതു മൂലമുള്ള ബുദ്ധിമുട്ടുകള്‍, അനാരോഗ്യകരമായ ഭക്ഷണങ്ങള്‍, ലഹരി വസ്തുക്കളുമായി സമ്പര്‍ക്കം ഉണ്ടാകാനുള്ള സാധ്യത മുതലായ സാഹചര്യങ്ങള്‍ ഒഴിവാക്കുന്നതിനും ഇത്തരം സംരംഭങ്ങള്‍ വഴി കഴിയും. കൂടാതെ പ്രഭാതഭക്ഷണം ലഭിക്കാത്ത വിദ്യാര്‍ഥികള്‍ക്ക് കഫേയില്‍നിന്ന് സ്പോണ്‍സര്‍ഷിപ്പിലൂടെ ഭക്ഷണം ലഭ്യമാക്കാനും പദ്ധതി ലക്ഷ്യമിടുന്നുണ്ട്. ആയിരത്തോളം കുടുംബശ്രീ വനിതകള്‍ക്ക് സുസ്ഥിര വരുമാനം ലഭ്യമാക്കാനും ഇതിലൂടെ സാധിക്കും. ജില്ലാപഞ്ചായത്ത്, വിദ്യാഭ്യാസ വകുപ്പ് എന്നിവയുടെ സഹകരണത്തോടെയാണ് കുടുംബശ്രീ കഫേ പദ്ധതി നടപ്പാക്കുന്നത്.

Read More

40 ലക്ഷത്തിന്‍റെ കവര്‍ച്ച: കിട്ടിയത് 55,000 മാത്രം; ബാക്കി പണം കണ്ടെത്താന്‍ പോലീസ്

കോഴിക്കോട്: സ്വകാര്യ ബാങ്ക് ജീവനക്കാരനില്‍നിന്ന് 40 ലക്ഷം രൂപ കവര്‍ന്ന കേസിലെ പ്രതി പിടിയിലായെങ്കിലും പണം കണ്ടെത്താന്‍ കഴിഞ്ഞില്ല. പ്രതിയില്‍നിന്ന് 55,000 രൂപ മാത്രമാണു കണ്ടെടുത്തത്. ബാക്കി തുക കണ്ടെത്താനുള്ള ഊര്‍ജിത ശ്രമത്തിലാണ് പോലീസ്. സ്വകാര്യബാങ്ക് ജീവനക്കാര്‍ക്ക് ഇതില്‍ പങ്കുണ്ടോ എന്നറിയാന്‍ ജീവനക്കാരെ ചോദ്യം ചെയ്യാനുള്ള നീക്കത്തിലാണ് പോലീസ്. പന്തീരാങ്കാവ് കൈമ്പാലം പള്ളിപ്പുറം മനിയില്‍ തൊടിയില്‍ ഷിബിന്‍ ലാലി (മനു- 35)നെയാണ് ഇന്നലെ പുലര്‍ച്ചെയോടെ തൃശൂരില്‍നിന്ന് പാലക്കാട്ടേക്കുവരുമ്പോള്‍ ബസില്‍വച്ച് പോലീസ് പിടികൂടിയത്. 55,000 രൂപയ്ക്ക് പുറമേ മൂന്ന് മൊബൈല്‍ ഫോണുകളും ഇയാളില്‍നിന്ന് പോലീസ് കണ്ടെടുത്തിട്ടുണ്ട്. അതേസമയം, ബാഗില്‍ ഒരുലക്ഷം രൂപമാത്രമാണ് ഉണ്ടായി രുന്നതെന്നും ബാഗ് ഉപേക്ഷിച്ചെന്നുമാണ് ഇയാളുടെ മൊഴി. എന്നാല്‍, ബാക്കിയുള്ള പണം ഇയാള്‍ പാലക്കാട്ടുള്ള വ്യക്തികളുടെ കൈവശം ഏല്‍പ്പിച്ചെന്നാണ് പോലീസിന്‍റെ നിഗമനം. പണം വീണ്ടെടുക്കുന്നതിനായി പോലീസ് പരിശോധന തുടരുകയാണ്. പന്തീരാങ്കാവ്-മണക്കടവ് റോഡില്‍ അക്ഷയ ഫൈനാന്‍സിയേഴ്‌സിനുമുന്നില്‍ ബുധന്‍…

Read More

അമ്മയെ പിൻതുണയ്ക്കുന്ന നിന്നെ കാണിച്ചുതരാമടാ;  റബർ ടാപിംഗ് കത്തികൊണ്ട് മകനെ കഴുത്തിന് കുത്തി കൊലപ്പെടുത്താൻ ശ്രമം

ഇരിക്കൂർ: മദ്യലഹരിയിൽ ബസ് കണ്ടക്ടറായ മകനെ റബർ കത്തി കൊണ്ട് മാരകമായി കുത്തി പരിക്കേൽപ്പിച്ച ടാപ്പിംഗ് തൊഴിലാളിയായ പിതാവിനെതിരേ വധശ്രമത്തിന് പോലീസ് കേസെടുത്തു. പടിയൂർ നിടിയോടിയിലെ അനുവിന്‍റെ (22) പരാതിയിലാണ് അച്ഛൻ ബിജുവിനെതിരെ വധശ്രമത്തിന് പോലീസ് കേസെടുത്തത്. 11ന് ബുധനാഴ്‌ച രാത്രി 10.15ന് നിടിയോടിയിലെ വീട്ടിൽ വച്ചായിരുന്നു സംഭവം. പരാതിക്കാരൻ അമ്മയെ പിന്തുണക്കുന്നുവെന്ന കാരണത്താൽ നിന്നെ ഇപ്പോൾ ശരിയാക്കി തരാമെന്ന് പറഞ്ഞ് റബർ കത്തികൊണ്ട് കഴുത്തിനും ഇടത് കൈക്കും ഇടത് ഷോൾഡറിനുതാഴെയും കുത്തി പരിക്കേൽപ്പിച്ച് വധിക്കാൻ ശ്രമിച്ചുവെന്ന പരാതിയിലാണ് പോലീസ് കേസെടുത്തത്. അനു കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. സിഐ രാജേഷ് ആയോടൻ അന്വേഷണം തുടങ്ങി.

Read More

ഇന്ധനത്തിൽ മായം കലര്‍ന്നതാകാം അപകടകാരണമെന്ന് മുൻ എൻഎഎൽ ഉദ്യോഗസ്ഥൻ

ചെന്നൈ: അഹമ്മദാബാദ് വിമാനദുരന്തത്തിന് ഇടയാക്കിയത് ഇന്ധനത്തില്‍ മായം കലര്‍ന്നതാകാമെന്നു നാഷണൽ എയ്‌റോസ്‌പേസ് ലബോറട്ടറീസ് (എൻ‌എ‌എൽ) മുൻ ഡെപ്യൂട്ടി ഡയറക്‌ടര്‍ സാലിഗ്രാം ജെ. മുരളീധർ. പക്ഷി ഇടിക്കാനുള്ള സാധ്യത സാലിഗ്രാം തള്ളിക്കളഞ്ഞു. രണ്ട് എഞ്ചിനുകളും തകരാറിലായതു പരിശോധിച്ചാൽ, പക്ഷി ഇടിച്ചതാകാൻ സാധ്യതയില്ല. പക്ഷി ഇടിച്ചതുകൊണ്ടാണ് അങ്ങനെ സംഭവിച്ചതെങ്കിൽ ആർക്കിംഗ് സ്‌പാര്‍ക്കിംഗും പുകയും ഉണ്ടാകുമെന്നും സാലിഗ്രാം പറഞ്ഞു. ഏറ്റവും സുരക്ഷയേറിയ വിമാനമാണ് ഡ്രീംലൈനർ സീരീസിലേതെന്നും അപകടം ഗൗരവമേറിയ പിഴവുകളിലേക്കാണ് വിരൽ ചൂണ്ടുന്നതെന്നും സാലിഗ്രാം അഭിപ്രായപ്പെട്ടു.

Read More

ഭൂപടത്തിൽ ജമ്മു കാഷ്മീരിനെ  പാക്കിസ്ഥാന്‍റെ ഭാഗമായി കാട്ടി; പോസ്റ്റിൽ വൻവിമർശനം; വീഴ്ചയിൽ ക്ഷമ ചോദിച്ച് ഇസ്രയേൽ

ടെൽഅവീവ്: ജമ്മു കാഷ്മീരിനെ പാക്കിസ്ഥാന്‍റെ ഭാഗമായി രേഖപ്പെടുത്തിയ ഭൂപടം സമൂഹമാധ്യമമായ എക്സിൽ പങ്കുവച്ചതിൽ ഇന്ത്യയോടു ക്ഷമ ചോദിച്ച് ഇസ്രയേൽ. അന്താരാഷ്ട്ര അതിർത്തികളെ കൃത്യമായി കാണിക്കുന്നതിൽ വീഴ്ചയുണ്ടായെന്ന് ഇസ്രയേൽ പ്രതിരോധ സേന അറിയിച്ചു. ആ മേഖലയുടെ ഒരു ചിത്രം കാണിക്കുക മാത്രമാണു ചെയ്തിട്ടുള്ളതെന്നും മുതിർന്ന സൈനിക ഉദ്യോഗസ്ഥർ പറഞ്ഞു. ഭൂപടം പങ്കുവച്ച് 90 മിനിറ്റുകൾക്കുശേഷമാണ് ഇസ്രയേലിന്‍റെ ക്ഷമാപണം. ഇസ്രയേലിന്‍റെ പോസ്റ്റിൽ വൻ വിമർശനമുയർന്നിരുന്നു. ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന് ചിലർ പോസ്റ്റ് ടാഗ് ചെയ്തിരുന്നു. സംഭവത്തിൽ ഇന്ത്യയുടെ ഭാഗത്തുനിന്ന് ഔദ്യോഗികമായ പ്രതികരണം ഉണ്ടായിട്ടില്ല.

Read More

മുഖ്യമന്ത്രിയുടെ പിആര്‍ ടീമിന്‍റെ ശമ്പളം വര്‍ധിപ്പിച്ചു; 1,200 രൂപ മുതല്‍ 3,750 രൂപ വരെയാണ് വര്‍ധന

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍റെ പിആര്‍ ടീമിന്‍റെ ശമ്പളം വര്‍ധിപ്പിച്ചു. അഞ്ച് ശതമാനത്തിന്‍റ വര്‍ധനയാണ് വരുത്തിയിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വെബ്‌സൈറ്റ്, സോഷ്യല്‍ മീഡിയ എന്നിവ കൈകാര്യം ചെയ്യുന്ന 12 ജീവനക്കാര്‍ക്കാണ് ശമ്പള വര്‍ധന. 1,200 രൂപ മുതല്‍ 3,750 രൂപ വരെയാണ് വര്‍ധന. നേരത്തെ സി-ഡിറ്റില്‍ നിന്നാണ് ജീവനക്കാരെ പിആര്‍ ടീമിലേക്ക് നിയമിച്ചത്. മുന്‍പ് സി-ഡിറ്റ് ആയിരുന്നു ഇവര്‍ക്ക് ശമ്പളം നല്‍കി വന്നിരുന്നത്. കരാര്‍ അടിസ്ഥാനത്തിലുള്ള നിയമനമായിരുന്നെങ്കിലും നിരവധി തവണ കരാര്‍ പുതുക്കി നല്‍കി. നിലവില്‍ പിആര്‍ഡി മുഖേനയാണ് ഇവര്‍ക്ക് ശമ്പളം നല്‍കുന്നത്. മുഖ്യമന്ത്രിയുടെ സോഷ്യല്‍ മീഡിയ പ്രചാരണത്തിന് കോടിക്കണക്കിന് രൂപ പൊതുഖജനാവില്‍ നിന്നും വിനിയോഗിക്കുന്നുവെന്ന പ്രതിപക്ഷ ആരോപണം നിലനില്‍ക്കെയാണ് ശമ്പള വര്‍ധന.

Read More