അഹമ്മദാബാദ്: വിമാനപകടത്തിന്റെ കാരണം അജ്ഞാതമായി തുടരുന്നതിനിടെ അന്വേഷണ നടപടികൾ കൂടുതൽ ശക്തമാക്കി. അപകടസ്ഥലത്തുനിന്നു കണ്ടെടുത്ത ബ്ലാക് ബോക്സും ഡിജിറ്റൽ വീഡിയോ റെക്കോർഡറും അന്വേഷണസംഘം വിശദമായി പരിശോധിക്കുകയാണ്. വിമാനദുരന്തം അന്വേഷിക്കാൻ കേന്ദ്രസർക്കാർ ഉന്നതതലസമിതി രൂപീകരിച്ചിട്ടുണ്ട്. അതിനിടെ അന്വേഷണങ്ങൾക്കായി യുഎസ്, യുകെ എന്നിവിടങ്ങളിൽനിന്നുള്ള സംഘങ്ങളുമെത്തി. അട്ടിമറി സംശയിക്കുന്നില്ലെങ്കിലും എന്‍ഐഎയും അന്വേഷണത്തെ പിന്തുണയ്ക്കും. എയർക്രാഫ്റ്റ് ആക്സിഡന്റ്സ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയാണ് ബ്ലാക്ബോക്സിലെ വിവരങ്ങൾ ശേഖരിക്കുന്നത്. ഡിവിആറും അപകടസ്ഥലത്തെ സാമ്പിളുകളും ഫോറൻസിക് സംഘവും പരിശോധിക്കുന്നു. പൈലറ്റുമാരുടെ സംഭാഷണം അടങ്ങുന്ന കോക്പിറ്റ് വോയിസ് റെക്കോർഡറിനായും രണ്ടാമത്തെ ബ്ലാക് ബോക്സിനായും തെരച്ചിൽ തുടരുകയാണ്. അപകടത്തിന്റെ കാരണം കണ്ടെത്തെത്താന്‍ സാധ്യമായതെല്ലാം ചെയ്യുമെന്ന് വ്യോമയാന മന്ത്രി റാംമോഹന് നായിഡു വ്യക്തമാക്കി. അന്വേഷണവുമായി പൂർണമായും സഹകരിക്കുമെന്ന് ടാറ്റാ ഗ്രൂപ്പ് ചെയർമാൻ എൻ. ചന്ദ്രശേഖരൻ പറഞ്ഞു. എന്താണ് സംഭവിച്ചതെന്ന് അറിയില്ല. ഊഹാപോഹങ്ങൾ പ്രചരിക്കുന്നുണ്ട്. അന്വേഷണത്തിലൂടെ സത്യം കണ്ടെത്തുമെന്നും അദ്ദേഹം പറഞ്ഞു. ബോയിംഗ് വിമാനങ്ങൾക്ക്…
Read MoreDay: June 14, 2025
രാജ്യത്തെ ഏറ്റവും ചെലവേറിയ അപകടം; വിമാനദുരന്തം: ഇൻഷ്വറൻസ് തുക 1,000 കോടി കടക്കും
കൊല്ലം: അഹമ്മദാബാദ് വിമാന ദുരന്തത്തിൽ മരിച്ചവർക്ക് നൽകേണ്ട ഇൻഷ്വറൻസ് തുക 1,000 കോടിക്കപ്പുറം ആയിരിക്കുമെന്ന് ഈ രംഗത്തെ വിദഗ്ധർ. അങ്ങനെയെങ്കിൽ രാജ്യത്തെ ഏറ്റവും ചെലവേറിയ അപകടമായി ഇത് മാറുമെന്നാണ് വിലയിരുത്തൽ. ദുരന്തത്തിൽ മരണസംഖ്യ 300 ഓളം വന്നേക്കുമെന്നാണ് ഒടുവിലത്ത വി വരം. ഇതിൽ വിമാന യാത്രക്കാരും മെഡിക്കൽ വിദ്യാർഥികളും പ്രദേശവാസികളും ഉൾപ്പെടും. ദുരന്തത്തിൽ മരിച്ചവർക്ക് ഒരു കോടി രൂപ വീതം നൽകുമെന്ന് ടാറ്റാ ഗ്രൂപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് കൂടാതെ വിമാന യാത്രികരുടെ അവകാശികൾക്ക് ഇൻഷ്വറൻസ് തുക അടക്കം ലഭിക്കും. എല്ലാം കൂടി കൂട്ടുമ്പോൾ നഷ്ടപരിഹാരത്തുക ആയിരം കോടിക്ക് മുകളിൽ പോയേക്കാം. വിമാന അപകടങ്ങളുമായി ബന്ധപ്പെട്ട് മോൺട്രിയൽ കൺവൻഷൻ എന്നൊരു കരാറുണ്ട്. അപകടത്തിൽപ്പെട്ട് ഒരാൾ മരിക്കുകയോ പരിക്കേൽക്കുകയോ ചെയ്താൽ ബന്ധുക്കൾക്ക് കൊടുക്കേണ്ട നഷ്ടപരിഹാരത്തെപ്പറ്റിയാണ് ഇതിൽ വ്യക്തമാക്കുന്നു.ഇത്തരമൊരു കരാർ നിലവിൽ വന്നത് 1999 ലാണ്. കരാർ അനുസരിച്ച് അപകടങ്ങളിൽ യാത്രക്കാർ…
Read Moreഅമ്പലപ്പുഴ പാൽപ്പായസത്തിന് വില കൂടും; ലിറ്ററിന് 260 രൂപയായി വർധന; ഓൺലൈൻ ബുക്കിംഗ് സൗകര്യവും
അമ്പലപ്പുഴ: പ്രസിദ്ധമായ അമ്പലപ്പുഴ പാൽപ്പായസത്തിന്റെ വില വർധിപ്പിക്കാൻ തീരുമാനം. നിലവിൽ ലിറ്ററിന് 160 രൂപ എന്നുള്ളത് 260 രൂപയാക്കി വർധിപ്പിക്കാനാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ് യോഗം തീരുമാനിച്ചത്. വിശേഷ ദിവസങ്ങളിൽ 350ഉം മറ്റു ദിവസങ്ങളിൽ 300ഉം ലിറ്റർ പായസം തയാറാക്കാനും ബോർഡ് അംഗീകാരം നൽകി. അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് വെളിയിൽ വീട്ടിൽ സുരേഷ് കുമാർ ഭക്തവൽസലൻ നൽകിയ പരാതിയെത്തുടർന്നാണ് പുതിയ തീരുമാനങ്ങൾ ബോർഡ് സ്വീകരിച്ചത്. നിലവിൽ 225 ലിറ്റർ പായസമാണ് പ്രതിദിനം തയാറാക്കുന്നത്. ഇത് 300 ലിറ്ററും വ്യാഴം, ഞായർ മറ്റു വിശേഷ ദിവസങ്ങളിലും 350 ലിറ്ററുമാക്കണമെന്ന തന്ത്രിയുടെ നിർദേശത്തെത്തുടർന്നാണ് പായസം നിർമിക്കുന്നതിന്റെ അളവ് വർധിപ്പിച്ചത്. പത്തു വർഷത്തിനു മുൻപാണ് അമ്പലപ്പുഴ പാൽപ്പായസത്തിന്റെ വില 160 രൂപയാക്കി ഉയർത്തിയത്. ഈ നിരക്ക് കാലോചിതമായി വർധിപ്പിക്കണമെന്ന് ബോർഡ് തീരുമാനിച്ചതോടെയാണ് ലിറ്ററിന് 100 രൂപ വർധിപ്പിച്ച് 260 രൂപയാക്കിയത്. 160…
Read Moreനല്ല നാളേക്ക് ഒന്നിച്ച് പോരാടാം … മയക്കുമരുന്ന് വേട്ട: സംസ്ഥാനത്ത് ആറുമാസത്തിനിടെ അറസ്റ്റിലായത് 19,168 പേര്
കോഴിക്കോട്: സംസ്ഥാനത്ത് മയക്കുമരുന്നിനെതിരേ പോലീസും എക്സൈസും നടപടി ശക്തമാക്കിയതോടെ ആറുമാസത്തിനകം അറസ്റ്റിലായത് 19,168 പേര്. മേയ് അവസാനം വരെ 18,427 കേസുകളാണ് മയക്കുമരുന്നുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്തത്. ഈ കാലയളവില്‍ 8.70 കിലോഗ്രം എംഡിഎംഎയും 1,680 കിലോഗ്രാം കഞ്ചാവും പിടിച്ചെടുത്തിട്ടുണ്ട്. സംസ്ഥാനത്ത് മയക്കുമരുന്ന് വില്‍പ്പനയും ഉപഭോഗവും വര്‍ധിച്ച സാഹചര്യത്തിലാണ് സര്‍ക്കാര്‍ ഡി ഹണ്ട് ഡ്രൈവ് ആരംഭിച്ചത്. പോലീസും എക്സൈസും നടത്തുന്ന ഈ സ്പെഷല്‍ ഡ്രൈവിന്റെ ഭാഗമായാണ് ഇത്രയും കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്. സ്പെഷല്‍ ഡ്രൈവ് ആരംഭിച്ച് നാലുമാസത്തിനകം പോലീസ് മാത്രം രജിസ്റ്റര്‍ചെയ്തത് 16,125 കേസുകളാണ്. ഇതില്‍ 16,953 പേെര അറസ്റ്റ് ചെയ്തു. എക്സൈസ് വകുപ്പ് രജിസ്റ്റര്‍ ചെയ്തത് 2,302 കേസുകളാണ്. 2,215 പേരെ അറസ്റ്റ് ചെയ്തു. മയക്കുമരുന്ന് കച്ചവടക്കാരും ലഹരി ഉപയോഗിക്കുന്നവരും അറസ്റ്റിലായവരില്‍ ഉള്‍പ്പെടും. ലഹരിവസ്തുക്കള്‍ക്കെതിരേ സര്‍ക്കാര്‍ നടപടികള്‍ വലിയ തോതിലുള്ള മുന്നേറ്റമാണ് ഉണ്ടാക്കിയതെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു.…
Read Moreമഴക്കാലമെത്തി; ഇരുട്ടിന്റെ മറപറ്റി മോഷ്ടാക്കളും; തമിഴ്നാട്ടിൽ നിന്നു തിരുട്ടു സംഘങ്ങളും
തൊടുപുഴ: മഴക്കാലത്ത് ഇരുട്ടിന്റെ മറപറ്റിയെത്തുന്ന കള്ളന്മാര് ഇത്തവണയും ജില്ലയില്‍ വിഹരിച്ചു തുടങ്ങി. കാലവര്‍ഷക്കെടുതികളും പകര്‍ച്ചവ്യാധികളും തലവേദന സൃഷ്ടിക്കുന്ന സമയത്താണ് മറ്റൊരു ഭീഷണിയായി കവര്‍ച്ചക്കാരും രംഗത്തെത്തുന്നത്. നാട്ടിലും മറുനാട്ടിലുമുള്ള തസ്കര സംഘങ്ങള്‍ പലപ്പോഴും മോഷണത്തിനു തെരഞ്ഞെടുക്കുന്നതും മഴക്കാലമാണ്. തകര്‍ത്തു പെയ്യുന്ന മഴയില്‍ സര്‍വതും മറന്ന് ആളുകള്‍ മൂടിപ്പുതച്ചുറങ്ങുമ്പോള്‍ കവര്‍ച്ചക്കാര്‍ വീടുകള്‍ ലക്ഷ്യം വച്ചെത്തും. റോഡുകള്‍ നേരത്തേ വിജനമാകുന്നതും വീട്ടുകാര്‍ നേരത്തേ ഉറങ്ങുന്നതുമെല്ലാം ഇവര്‍ക്ക് തുണയാകുകയാണ്.കാലവര്‍ഷം ആരംഭിച്ചപ്പോള്‍തന്നെ റിപ്പോര്‍ട്ട് ചെയ്യുന്ന കവര്‍ച്ചക്കേസുകളുടെ എണ്ണം വര്‍ധിച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ജില്ലയില്‍ മാത്രം ചെറുതും വലുതുമായ ഒരു ഡസനോളം മോഷണക്കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ അടിമാലിയില്‍ കാന്‍സര്‍ബാധിതയായ വീട്ടമ്മയെ കെട്ടിയിട്ട് കവര്‍ച്ച നടത്തിയതാണ് ഏറെ വാര്‍ത്താപ്രധാന്യം നേടിയത്. എന്നാല്‍ ഒരാഴ്ച പിന്നിടുമ്പോഴും പ്രതിയെക്കുറിച്ച് സൂചനകളില്ലാതെ അന്വേഷണസംഘം വലയുകയാണ്. ഇതിനു പുറമേ ബുധനാഴ്ചയും മേഖലയില്‍ മോഷണക്കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പിന്നാലെ കട്ടപ്പനയിലും ഒട്ടേറെ വീടുകളില്‍…
Read Moreവനിതകളുടെ സൗജന്യയാത്രയ്ക്ക് കർണാടക സർക്കാരിന് ചെലവ് 11,994 കോടി!
വനിതകൾക്കു സൗജന്യ ബസ് യാത്ര അനുവദിക്കുന്ന ശക്തി പദ്ധതി 24 മാസം പിന്നിടുന്പോൾ കർണാടക സർക്കാർ ഇതുവരെ ചെലവാക്കിയത് 11,994 കോടി രൂപ! 24 മാസത്തിനിടെ ഏറ്റവും കൂടുതൽ സൗജന്യ യാത്രാസേവനം നൽകിയത് തലസ്ഥാന നഗരിയായ ബംഗളൂരുവിൽ സർവീസ് നടത്തുന്ന ബിഎംടിസിയാണ്. 2023 ജൂൺ 11 മുതൽ ഈ വർഷം ജൂൺ 11 വരെ 474.82 കോടി രൂപയുടെ സൗജന്യ യാത്രകളാണ് കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപറേഷൻ (കെഎസ്ആർടിസി) ഉൾപ്പെടെ നാലു ട്രാൻസ്പോർട്ട് കോർപറേഷനുകൾ അനുവദിച്ചത്. ഈ ബസുകളിൽ യാത്ര ചെയ്തവരിൽ പകുതിയിലേറെ സൗജന്യയാത്ര ഉപയോഗപ്പെടുത്തിയ വനിതകളായിരുന്നു. പ്രീമിയം ബസുകളിൽ ഒഴികെയുള്ള സർക്കാർ ബസുകളിൽ സ്ത്രീകൾക്കു പണം കൊടുക്കേണ്ടതില്ല. കെഎസ്ആർടിസി, ബംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് കോർപറേഷൻ (ബിഎംടിസി), കല്യാണ കർണാടക റോഡ് ട്രാൻസ്പോർട്ട് കോർപറേഷൻ (കെകെആർടിസി), നോർത്ത് വെസ്റ്റ് കർണാടക റോഡ് ട്രാൻസ്പോർട്ട് കോർപറേഷൻ (എൻഡബ്ല്യുകെആർടിസി)…
Read Moreകുപ്രസിദ്ധ മോഷ്ടാവ് കൊല്ലം റഫീഖ് അറസ്റ്റിൽ; സംസ്ഥാനത്തെ പതിനൊന്ന് ജില്ലകളും പോലീസ് കേസ്; ഒടുവിൽ കുടുങ്ങിയത് ഹരിപ്പാട്ടെ സൈനികന്റെ വീട്ടിലെ മോഷണത്തിന്
ഹരിപ്പാട്: സൈനികന്റെ വീട്ടിൽനിന്ന് 16 പവന്റെ സ്വർണാഭരണവും രൂപയും മോഷ്ടിച്ച കേസിൽ പ്രതി പിടിയിൽ. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് കുപ്രസിദ്ധ മോഷ്ടാവ് കൊല്ലം കൊട്ടാരക്കര ചെമ്മങ്ങനാട് ഷെഫീഖ് മൻസിലിൽ റഫീഖ് (സതീഷ്-45)പിടിയിലായത്. ജൂൺ ആറിന് കുമാരപുരം താമല്ലാക്കൽ കാർത്തികയിൽ സൈനികനായ ബിജുവിന്റെ വീട് കുത്തിത്തുറന്ന് 16 പവനും 2,500 രൂപയുമാണ് മോഷ്ടിച്ചത്. ബീമാപ്പള്ളി ഭാഗത്തുനിന്നാണ് പോലീസ് സംഘം പ്രതിയെ പിടികൂടിയത്. എൺപതോളം മോഷണക്കേസുകളിൽ പ്രതിയായ ഇയാൾ മേയ് 26നാണ് ജയിലിൽനിന്നു പുറത്തിറങ്ങിയത്. സൈനികന്റെ വീട്ടിൽ മോഷണം നടത്തുന്നതിനു മുൻപ് പ്രതി കരുവാറ്റ ഭാഗത്തുള്ള ഒരു വീട്ടിൽക്കയറി ഷെഡിന്റെ പൂട്ടുപൊളിച്ച് കമ്പിപ്പാര, പിക്കാസ് എന്നിവ മോഷ്ടിച്ചിരുന്നു.സൈനികന്റെ വീടിന്റെ മതിൽ ചാടിക്കടന്ന് അടുക്കളവശത്തെ വാതിൽ കുത്തിത്തുറന്ന് അകത്തകയറി അലമാരിയിൽ സൂക്ഷിച്ചിരുന്ന സ്വർണവും പണവും എടുത്തു കടന്നുകളയുകയായിരുന്നു. ബന്ധു വീട്ടിൽ പോയിരുന്ന വീട്ടുകാർ തിരികെ എത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്.തുടർന്ന്…
Read Moreമണ്ണിനെ പൊന്നാക്കും ഈ പോലീസുകാരൻ; കാഞ്ഞിരം മലരിക്കലിലെ കർഷകൻ വേലുവിനെ അടുത്തറിയാം
കാക്കിക്കുള്ളിലെ കലാകാരനെ എന്ന പോലെ കാക്കിക്കുള്ളിലെ കർഷകനെയും അടുത്തറിയാൻ അവസരമുണ്ടായിരിക്കുന്നു. കോട്ടയം ജില്ലയിൽ മലരിക്കൽ മുപ്പതിൽ ചിറയിൽ റിട്ട. അസിസ്റ്റന്റ് എസ്ഐ എം.വേലു സർവീസിൽ നിന്നു വിരമിച്ചിട്ടും വെറുതെയിരിക്കാൻ തയാറായില്ല. പുരയിടത്തോടു ചേർന്നു കിടക്കുന്ന രണ്ടേക്കർ പാടത്ത് നൂറ് മേനി വിളയിച്ചിട്ട് തന്നെ കാര്യമെന്ന തീരുമാനത്തോടെ തുനിഞ്ഞിറങ്ങുകയായിരുന്നു. മക്കളും മരുമക്കളും നൽകിയ പിന്തുണ ആത്മവിശ്വാസം വർധിപ്പിക്കുകയും ചെയ്തു. അതോടെ കപ്പയും പയറും പാവലും പടവലവും ചീരയുമൊക്കെയായി പുരയിടവും കൃഷി സമൃദ്ധമായി. രാവിലെ മുതൽ തന്നെ വേലു കൃഷിയിടത്തിൽ സജീവമാണ്. രാസവളങ്ങൾ തെല്ലും ഉപയോഗിക്കാതെ പൂർണമായും ജൈവ വളങ്ങളെയാണ് ആശ്രയിക്കുന്നത്. ചാണകപ്പൊടി, വേപ്പിൻ പിണ്ണാക്ക്, ചാരം എന്നിവ ഉപയോഗിച്ച് തയാറാക്കുന്ന കൂട്ടുവളങ്ങളാണ് ഏറെയും. സാന്പത്തിക ലാഭം മാത്രം നോക്കിയല്ല കൃഷിയിലേക്ക് ഇങ്ങിയത്. 29 വർഷത്തെ സർവീസിൽ നിന്ന് വിരമിച്ച ശേഷം വീട്ടിൽ വെറുതെ ഇരിക്കാൻ മനസ് വന്നില്ല. ജോലിക്കു…
Read Moreഇന്ത്യ x ഇന്ത്യ എ പരിശീലന മത്സരം
ലണ്ടൻ: ഇന്ത്യ- ഇന്ത്യ എ പരിശീലന മത്സരത്തിന് തുടക്കം. 20ന് ആരംഭിക്കുന്ന ഇംഗ്ലണ്ടിനെതിരായ അഞ്ച് ടെസ്റ്റ് മത്സരങ്ങൾക്ക് മുന്‍പുള്ള ത്രിദിന മത്സരത്തിനാണ് ഇന്നലെ തുടക്കമായത്. അതേസമയം, അനൗദ്യോഗിക പരിശീലന മത്സരത്തിന്റെ സംപ്രേഷണത്തിന് മാധ്യമങ്ങൾക്ക് ബിസിസിഐ അനുമതി നിഷേധിച്ചു. 16ന് മത്സരം അവസാനിക്കുന്ന ദിവസം താരങ്ങളൊ ബന്ധപ്പെട്ടവരോ മാധ്യമങ്ങളെ കാണുമെന്നും ബിസിസിഐ അറിയിച്ചു. ആദരാഞ്ജലി അർപ്പിച്ച് ടീംഎയർ ഇന്ത്യ വിമാനാപകടത്തിൽ മരണമടഞ്ഞവർക്ക് ആദരാഞ്ജലി അർപ്പിച്ച് ബെക്കൻഹാമിൽ നടന്ന ഇന്ത്യ- ഇന്ത്യ എ പരിശീലന മത്സരത്തിനു മുന്‍പ് താരങ്ങളും സപ്പോർട്ട് സ്റ്റാഫും കറുത്ത ആം ബാൻഡ് ധരിച്ച് ഒരു മിനിറ്റ് മൗനം ആചരിച്ചു. വ്യാഴാഴ്ച ഉച്ചയ്ക്ക് യാത്രക്കാരും ജീവനക്കാരുമാടക്കം 242 പേരുമായി അഹമ്മദാബാദിൽ നിന്ന് ലണ്ടനിലേക്ക് യാത്രതിരിച്ച എയർ ഇന്ത്യ വിമാനം പറന്നുയർന്ന് നിമിഷങ്ങൾക്കകം തകർന്നുവീഴുകയായിരുന്നു. ഗംഭീർ മടങ്ങിഇതിനിടെ ഇന്ത്യൻ ക്രിക്കറ്റ് ടീം മുഖ്യ പരിശീലകൻ ഗൗതം ഗംഭീർ നാട്ടിലേക്ക്…
Read Moreഅതിശക്ത മഴയ്ക്കു സാധ്യത; 17 വരെ ഓറഞ്ച് അലര്‍ട്ട്; ഈരാറ്റുപേട്ട-വാഗമണ്‍ റോഡില്‍ രാത്രികാല യാത്രാനിരോധനം
കോട്ടയം: അതിശക്ത മഴയ്ക്കു സാധ്യതയുള്ളതിനാല്‍ 17 വരെ കോട്ടയം ജില്ലയില്‍ കേന്ദ്ര കാലാവസ്ഥാവകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ഈരാറ്റുപേട്ട-വാഗമണ്‍ റോഡില്‍ രാത്രികാല യാത്രാനിരോധനം കോട്ടയം: ജില്ലയില്‍ മഴ തുടരുന്നതിനാലും വരും ദിവസങ്ങളില്‍ അതിശക്തമായ മഴ മുന്നറിയിപ്പ് ലഭിച്ചിരിക്കുന്നതിനാലും ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളായ ഇലവീഴാപൂഞ്ചിറ, ഇല്ലിക്കല്‍ക്കല്ല് എന്നിവിടങ്ങളിലേക്കുള്ള പ്രവേശനവും ഈരാറ്റുപേട്ട -വാഗമണ്‍ റോഡിലെ രാത്രികാല യാത്രയും 15 വരെ നിരോധിച്ചു. ഖനനം നിരോധിച്ചു കോട്ടയം: ജില്ലയില്‍ മഴ തുടരുന്നതിനാലും വരുംദിവസങ്ങളില്‍ അതിശക്തമായ മഴ മുന്നറിയിപ്പു ലഭിച്ചിരിക്കുന്നതിനാലും 15 വരെ ജില്ലയില്‍ എല്ലാവിധ ഖനന പ്രവര്‍ത്തനങ്ങളും നിരോധിച്ചു.
Read More