സ്വന്തം ജീവചരിത്രം കേരളത്തിന്റെ രാഷ്ട്രീയചരിത്രം കൂടിയാക്കി മാറ്റിയ സമരനായകൻ വി.എസ്.അച്യുതാനന്ദന് വിട. ഏഴാം ക്ലാസിൽ പഠനം ഉപേക്ഷിച്ച് പതിനേഴാം വയസിൽ തൊഴിലാളി സംഘടനാ പ്രവർത്തനത്തിനിറങ്ങി പടിപടിയായി വളർന്ന് എണ്‍പത്തിമൂന്നാം വയസിൽ കേരളത്തിന്റെ മുഖ്യമന്ത്രിയായി ഉയർന്ന വി.എസ് കേരള രാഷ്ട്രീയത്തിലെ വിസ്മയമാണ്. വി.എസിനെ മറ്റു രാഷ്ട്രീയ നേതാക്കളിൽ നിന്നു വേറിട്ടു നിർത്തുന്നത് സമാനതകളില്ലാത്ത പോരാട്ടവീര്യമാണ്. സിപിഎം പിറന്ന നാൾ മുതൽ പാർട്ടി കെട്ടിപ്പടുക്കുന്നതിൽ നിർണായ പങ്കുവഹിച്ച നേതാവാണ് വി.എസ് എണ്‍പത്തിയെട്ടാം വയസിൽ മുഖ്യമന്ത്രിപദം ഒഴിഞ്ഞതിനു ശേഷം വീണ്ടും അഞ്ചു വർഷം പ്രതിപക്ഷ നേതാവ് എന്ന നിലയിൽ കേരളത്തിന്റെ മുക്കിലും മൂലയിലുമെത്തി പ്രക്ഷോഭ സമരങ്ങൾക്കു നേതൃത്വം നൽകിയ വി.എസിനു പ്രായം എന്നത് പോരാട്ടത്തിനു തടസമായിരുന്നില്ല.
Read MoreDay: July 21, 2025
അവസാനിക്കുന്നില്ല അടിമപ്പണി
കുടകിലെ തോട്ടങ്ങളില്‍ വയനാട് ആദിവാസികളുടെ നിലവിളിയും വിലാപവും അവസാനിക്കുന്നില്ല. സവര്‍ണ ജന്മികളായ സൗക്കാര്മാരുടെ തോട്ടങ്ങളിലെ ആവര്‍ത്തിക്കുന്ന ദുരൂഹമരണങ്ങളുടെ ചുരുള്‍ നിവരുന്നുമില്ല. പട്ടിണിയും പരിവട്ടവും ഒഴിയാത്ത വയനാട്ടിലെ ഗോത്രവാസികള്‍ കര്‍ണാടകത്തിലെ കുടക് ജില്ലയിലെത്തി ഭൂവുടമകള്‍ക്ക് അടിമവേല ചെയ്യുകയാണ്. കഠിനവേലയും മര്‍ദനവും ദുരൂഹമരണങ്ങളുമൊക്കെ കാലങ്ങളായി തോട്ടങ്ങളില്‍ നടമാടുന്നു. ഇഞ്ചിയും മഞ്ഞളും നെല്ലും കാപ്പിയും കുരുമുളകും കൃഷി ചെയ്യുന്ന തോട്ടങ്ങളിലെ അരണ്ട വെളിച്ചമുള്ള കുടുസു മുറികളില്‍ അധസ്ഥിത തൊഴിലാളികളുടെ നൊമ്പരവും നെടുവീര്‍പ്പും പുറംലോകം അറിയുന്നില്ല. ചോറും അല്പം കറിയുമാണ് ഇവരുടെ ഭക്ഷണം. കാട്ടുചോലകളിലാണ് കുടിവെള്ളം. ഒരിടത്തും ശൗചാലയങ്ങളില്ല. ചില തോട്ടങ്ങളില്‍ ഭാര്യയും ഭര്‍ത്താവും ജോലി ചെയ്യുന്നുണ്ട്. ഒപ്പം അവരുടെ കുഞ്ഞുങ്ങളുമുണ്ടാകും. രാവിലെ പണിക്കിറങ്ങിയാല്‍ നേരം ഇരുളുമ്പോഴാണ് ജോലി തീരുക. കുടകില്‍ ജീവിതം ഹോമിക്കുന്നതേറെയും വയനാട്ടില്‍ കിടപ്പാടം ഇല്ലാത്ത പണിയ, കാട്ടുനായ്ക്ക, അടിയ ഗോത്രവിഭാഗക്കാരാണ്. മുന്‍കാലങ്ങളില്‍ നാട്ടില്‍ കൂലിപ്പണി ചെയ്തും വനവിഭവങ്ങള്‍ ശേഖരിച്ചുമാണ്…
Read Moreഅച്ഛനും അമ്മയും നഷ്ടപ്പെട്ട ബാല്യം; ജീവിതത്തോട് പൊരുതി പുന്നപ്രയുടെ വീര പുത്രനായി
കോട്ടയം: കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചരിത്രത്തില്‍ ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്ന പേരാണ് വി.എസ്.അച്യുതാനന്ദന്റേത്. പുന്നപ്രയിൽ വേലിക്കകത്ത് അയ്യൻ ശങ്കരന്റെയും മാലൂർ അക്കമ്മ എന്നു വിളിച്ചിരുന്ന കാർത്യായനിയുടെയും രണ്ടാമത്തെ മകനായി 1923 ഒക്ടോബർ 20നായിരുന്നു ജനനം. വസൂരി ബാധിച്ച് അമ്മ മരിക്കുന്പോൾ വി.എസിനു നാലു വയസ് മാത്രം. ഏഴു വർഷം കഴിഞ്ഞപ്പോൾ അച്ഛനും മരിച്ചു. വീട്ടിലെ കഷ്ടപ്പാടുകൾ മൂലം ഏഴാം ക്ലാസിൽ പഠനം നിർത്തി. അച്ഛൻ നടത്തിയിരുന്നു ജവുളിക്കട ജ്യേഷ്ഠൻ ഏറ്റെടുത്തു നടത്തിവരികയായിരുന്നു. സഹായിയായി നിന്നെങ്കിലും കുടുംബം മുന്നോട്ടു കൊണ്ടുപോകാൻ ഇതു പോരായിരുന്നു. അങ്ങനെ ആസ്പിൻവാൾ കന്പനിയിൽ ജോലിക്കു ചേർന്നു. മൂന്നു വർഷം ജോലി ചെയ്തു. ഉത്സാഹിയായ ഈ ചെറുപ്പക്കാരൻ പി. കൃഷ്ണപിള്ളയുടെ ശ്രദ്ധയിൽ പെടുന്നത് അക്കാലത്താണ്. വി.എസ് എന്ന ജനകീയ നേതാവിന്റെ ഉദയം അവിടെ സംഭവിക്കുകയായിരുന്നു. കൃഷ്ണപിള്ളയുടെ പ്രേരണയാൽ ജോലി ഉപേക്ഷിച്ച വി.എസിനെ കുട്ടനാട്ടിലെ കർഷകത്തൊഴിലാളികളെ സംഘടിപ്പിക്കുന്ന ചുമതല ഏൽപ്പിച്ചു.…
Read Moreമഴ, വെള്ളപ്പൊക്കം, മണ്ണിടിച്ചിൽ; ദക്ഷിണകൊറിയയിൽ 14 മരണം
സീയൂൾ: ദക്ഷിണകൊറിയയിൽ ദിവസങ്ങളായി പെയ്യുന്ന കനത്ത മഴയിൽ മരിച്ചവരുടെ എണ്ണം 14 ആയി. 12 പേരെ കാണാതായി. മരണസംഖ്യ ഇനിയും ഉയരുമെന്നാണു ദുരന്തനിവാരണ വകുപ്പ് അറിയിച്ചത്. ബുധനാഴ്ച തുടങ്ങിയ മഴയിൽ രാജ്യത്തിന്റെ തെക്കുഭാഗത്താണ് വലിയ തോതിൽ നാശമുണ്ടായത്. ഗ്രാമങ്ങൾ വെള്ളത്തിനടിയിലാണ്. ചില സ്ഥലങ്ങളിൽ വലിയ മണ്ണിടിച്ചിലുണ്ടായി. ആയിരക്കണക്കിനു റോഡുകളും പാലങ്ങളും നശിച്ചുവെന്നാണു റിപ്പോർട്ട്. കന്നുകാലികൾ വ്യാപകമായി ചത്തൊടുങ്ങി. കൃഷിയിടങ്ങളും നശിച്ചിട്ടുണ്ട്. മഴക്കെടുതി നേരിടുന്ന പ്രദേശങ്ങളെ പ്രസിഡന്റ് ലീ ജേ മ്യുംഗ് പ്രത്യേക ദുരന്തമേഖലകളായി പ്രഖ്യാപിച്ചു. ദുരന്തബാധിത മേഖലകളിൽനിന്ന് പതിനായിരം പേരെ ഒഴിപ്പിച്ചു മാറ്റി. 41,000 വീടുകളിൽ വൈദ്യുതി ഇല്ലാതായി. തെക്കൻ മേഖലയിൽ മഴ കുറഞ്ഞെങ്കിലും തലസ്ഥാനമായ സീയൂൾ ഉൾപ്പെടുന്ന വടക്കൻ മേഖലയിൽ മഴ വർധിച്ചുവരികയാണ്.
Read Moreകെസിഎൽ സീസൺ 2 ലോഞ്ച്
തിരുവനന്തപുരം: പെരുമഴക്കാലത്തും ചോരാത്ത ആവേശമായി ക്രിക്കറ്റ് ലഹരി. കേരള ക്രിക്കറ്റിന് ഇനി ആവേശത്തിന്റെ ദിനങ്ങള്‍. കേരള ക്രിക്കറ്റ് ലീഗ് സീസണ്-2ന്റെ ഔദ്യോഗിക തുടക്കം പ്രഖ്യാപിച്ച് ലോഞ്ചിംഗ് ഇന്നലെ നടന്നു. സീസണ് രണ്ടിന്റെ ലോഞ്ചിംഗ് തിരുവനന്തപുരം നിശാഗന്ധിയില്‍ മന്ത്രി വി.അബ്ദുറഹ്മാന് ഇന്നലെ നിര്‍വഹിച്ചു. ലോഞ്ചിംഗിന് പകിട്ടേകാനായി വാദ്യമേളവും സംഗീതസന്ധ്യയുമൊരുക്കിയിരുന്നു. ഓഗസ്റ്റ് 21 മുതല്‍ കാര്യവട്ടം സ്റ്റേഡിയത്തില്‍ ട്വന്റി-20 ക്രിക്കറ്റിന്റെ വമ്പന്‍ പൂരം അരങ്ങേറും. ഇന്നലെ നടന്ന ലോഞ്ചിംഗില്‍ കെസിഎല്ലിന്റെ ഭാഗ്യചിഹ്നങ്ങളായ ബാറ്റേന്തിയ കൊമ്പന്, ചാക്യാര്‍, വേഴാമ്പല്‍ എന്നിവയും മന്ത്രി പ്രകാശനം ചെയ്തു. സംസ്ഥാന ട്രോഫി ടൂര്‍ പ്രചാരണ വാഹനത്തിന്റെ ഫ്ളാഗ് ഓഫ് അഡ്വ. വി.കെ. പ്രശാന്ത് എംഎല്‍എ, സഞ്ജു സാംസണ്, കീര്‍ത്തി സുരേഷ് എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു. അഞ്ചു വര്‍ഷത്തിനുള്ളില്‍ രാജ്യത്തെ ഏറ്റവും മികച്ച ആഭ്യന്തര ട്വന്റി-20 ക്രിക്കറ്റ് ലീഗായി മാറാന്‍ കെസിഎല്ലിന് സാധിക്കുമെന്ന് കായിക മന്ത്രി പറഞ്ഞു.…
Read Moreപാക്കിസ്ഥാനെ ബഹിഷ്കരിച്ച് ഇന്ത്യന്‍ ലെജന്‍ഡ്സ്
ബിര്‍മിംഗ്ഹാം: ഇന്ത്യ x പാക്കിസ്ഥാന് വെറ്ററന്‍സ് ട്വന്റി-20 ക്രിക്കറ്റ് പോരാട്ടം റദ്ദാക്കി. വേള്‍ഡ് ചാമ്പ്യന്‍ഷിപ്പ് ഓഫ് ലെജൻഡ്സ് (ഡബ്ല്യുസിഎല്‍) ടൂര്‍ണമെന്റില്‍ ഇന്നലെ ബിര്‍മിംഗ്ഹാമില്‍ നടക്കേണ്ടിയിരുന്ന പോരാട്ടമാണ് ഇന്ത്യന്‍ താരങ്ങളുടെ ബഹിഷ്കരണത്തെത്തുടര്‍ന്ന് റദ്ദാക്കിയത്. ഏപ്രിലില്‍ നടന്ന പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ശിഖര്‍ ധവാന്, ഹര്ഭജന് സിംഗ്, ഇര്ഫാന് പഠാന്, യൂസഫ് പഠാന് ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ വെറ്ററന്‍ ടീം അംഗങ്ങള്‍ പാക്കിസ്ഥാനെതിരേ കളിക്കാന്‍ വിസമ്മതിക്കുകയായിരുന്നു.യുവരാജ് സിംഗാണ് ഇന്ത്യന്‍ ലെജൻഡ്സ് ക്യാപ്റ്റന്‍. സുരേഷ് റെയ്ന, അമ്പാട്ടി റായുഡു, റോബിന് ഉത്തപ്പ,തുടങ്ങിയവരാണ് ഇന്ത്യന്‍ സംഘത്തിലുള്ളത്. തുറന്നു പറഞ്ഞ് ധവാന് ഡബ്ല്യുസിഎല്‍ ടൂര്‍ണമെന്റില്‍ പാക്കിസ്ഥാനെതിരേ ഒരു മത്സരത്തില്‍പോലും കളിക്കില്ലെന്ന് ശിഖര്‍ ധവാന് സോഷ്യല്‍ മീഡിയയിലൂടെ വ്യക്തമാക്കി. അതേസമയം, ഇന്ത്യ x പാക്കിസ്ഥാന് വോളിബോള്‍ നടക്കുകയും പാക് ഹോക്കി ടീം ഇന്ത്യയില്‍ പര്യടനം നടത്താന്‍ ഒരുങ്ങുകയും ചെയ്യുന്ന പശ്ചാത്തലം കണക്കിലെടുത്ത് ഏവര്‍ക്കും സന്തോഷ മുഹൂര്‍ത്തങ്ങള്‍ പ്രദാനം…
Read Moreശ്രീശങ്കര്‍ മത്സരവേദിയിലേക്ക്: നിശ്ചയദാര്‍ഢ്യത്തിന്റെ 650 ദിനങ്ങള്‍
നീണ്ട 650 ദിനങ്ങളുടെ ഇടവേളയ്ക്കുശേഷം ഈ മാസം പൂനയില്‍ നടന്ന ഇന്ത്യന്‍ ഓപ്പണ്‍ അത്ലറ്റിക് മീറ്റിലൂടെയാണ് ശ്രീശങ്കര്‍ മത്സരവേദിയിലേക്കു തിരിച്ചെത്തിയത്. ഹാങ്ഷൗവില്‍ നടന്ന 2023 ഏഷ്യന്‍ ഗെയിംസിലെ വെള്ളിനേട്ടത്തിനുശേഷം ഈ 26കാരന്റെ ആദ്യ പോരാട്ടവേദിയായിരുന്നു പൂനയിലേത്. കാല്‍മുട്ടിലെ പരിക്കിനെത്തുടര്‍ന്ന് 2024 പാരീസ് ഒളിമ്പിക്സില്‍നിന്നു പിന്‍വാങ്ങേണ്ടിവന്നു. കരിയര്‍തന്നെ അവസാനിച്ചേക്കാവുന്ന പരിക്കായിരുന്നു ശ്രീശങ്കറിന്റെ ഇടതുകാല്മുട്ടിനേറ്റത്. എന്നാല്‍, കൃത്യമായ പരിചരണവും നിശ്ചയദാര്‍ഢ്യവും 650 ദിനങ്ങള്‍ക്കുശേഷം ഈ യുവാവിനെ കായികവേദിയിലേക്കു തിരിച്ചെത്തിച്ചു. കാല്‍മുട്ടിനെ ഷിന് അസ്ഥിയുടെ മുകള്ഭാഗവുമായി ബന്ധിപ്പിക്കുന്ന പാറ്റെല്ലാര്‍ ടെന്‍ഡണ്‍ പൊട്ടുകയും അസ്ഥിയുടെ ഒരു ഭാഗം തെന്നിനീങ്ങുകയും ചെയ്ത ഗുരുതര പരിക്കാണ് ശ്രീശങ്കറിനുണ്ടായത്. കായികതാരങ്ങളില്‍ ടെന്‍ഡണ്‍ വീക്കം സംഭവിക്കുന്നത് സാധാരണമാണ്. പക്ഷേ ടെന്‍ഡണ്‍ പൊട്ടുന്നത് അപൂര്‍വം.ബെല്ലാരിയിലെ ഇന്‍സ്പയര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പോര്‍ട്ടിലെ (ഐഐഎസ്) പെര്‍ഫോമന്‍സ് സയന്‍സ് മേധാവി സാമുവല്‍ എ. പുല്ലിംഗറിന്റെ നിര്‍ദേശത്തെത്തുടര്‍ന്ന് ശ്രീശങ്കര്‍ വിദഗ്ധ ചികിത്സയ്ക്കായി ദോഹയിലേക്കു പറന്നു. നെയ്മറിനെ…
Read Moreസ്കൂള്‍ വിദ്യാര്‍ഥികളുടെ മാനസികാരോഗ്യം: ബാലാവകാശ കമ്മീഷന് ഗവേഷണ പഠനത്തിനൊരുങ്ങുന്നു
കൊച്ചി: സംസ്ഥാനത്തെ സ്കൂള്‍ വിദ്യാര്‍ഥികളുടെ മാനസികാരോഗ്യം സംബന്ധിച്ച് സംസ്ഥാന ബാലാവകാശ കമ്മീഷന് ഗവേഷണ പഠനത്തിനൊരുങ്ങുന്നു. കുടുംബത്തിലെ വിയോജിപ്പ്, മാതാപിതാക്കളിലെ തൊഴില്‍ സമര്‍ദം, സാങ്കേതിക വികാസം, സോഷ്യല്‍ മീഡിയയുടെ അമിതോപയോഗം, അധ്യാപക വിദ്യാര്‍ഥി ബന്ധത്തിലെ മാറ്റങ്ങള്‍ എന്നിവ ഇന്ന് കുട്ടികളുടെ മാനസികാരോഗ്യത്തെയും വിദ്യാഭ്യാസത്തെയും പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന് ഇത്തരത്തിലൊരു ഗവേഷണ പഠന പദ്ധതിക്കൊരുങ്ങുന്നത്. ഇതിനായി ഒരു ജില്ലയില്‍നിന്നും 10 വീതം സ്കൂള്‍ കൗണ്‍സലര്‍മാരെ തെരഞ്ഞെടുത്ത് സംസ്ഥാനതലത്തില്‍ 140 പേര്‍ക്ക് ദ്വിദിന പരിശീലനം നല്കി കഴിഞ്ഞു. ഇവരായിരിക്കും വിവരശേഖരണം നടത്തുന്നത്. കുട്ടികളുടെ പെരുമാറ്റ ശൈലി, അധ്യയന നിലവാരം എന്നിവയെ ബാധിക്കുന്ന പ്രധാന കാരണങ്ങള്‍ കണ്ടെത്തുക, സ്കൂള്‍ ഭരണ സമിതിയുടെ വീക്ഷണങ്ങള്‍ ശേഖരിക്കുക, അധ്യാപകരും മാതാപിതാക്കളും കുട്ടികളെ സമീപിക്കുന്ന രീതികളില്‍ എന്ത് മാറ്റങ്ങള്‍ വന്നിരിക്കുന്നുവെന്ന് പഠിക്കുക, കുടുംബജീവിതത്തിലെ മാറ്റങ്ങള്‍ കുട്ടികളില്‍ എങ്ങനെ പ്രതിഫലിക്കുന്നുവെന്ന് വിലയിരുത്തുക…
Read Moreവിപ്ലവ സൂര്യന് വിട: വി. എസ്. അച്യുതാനന്ദൻ അന്തരിച്ചു; നാളെ രാവിലെ ദർബാർ ഹാളിൽ പൊതുദർശനം; പാർട്ടി പതാകകൾ താഴ്ത്തിക്കെട്ടണമെന്ന് സിപിഎം; സംസ്കാരം ആലപ്പുഴ വലിയ ചുടുകാട്ടിൽ
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വി.എസ്.അച്യുതാനന്ദൻ അന്തരിച്ചു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ഏറെനാൾ ചികിത്സയിൽ കഴിയുന്നതിനിടെ യാണ് അന്ത്യം സംഭവിച്ചത്. ആലപ്പുഴ ജില്ലയിലെ പുന്നപ്രയിൽ വേലിക്കകത്ത് വീട്ടിൽ ശങ്കരന്റെയും അക്കമ്മയുടെയും മകനായി 1923 ഒക്ടോബർ 20ന് ജനിച്ച അദ്ദേഹം ചെറുപ്പം മുതലെ പുരോഗമന പ്രസ്ഥാനങ്ങളിലും ട്രേഡ് യൂണിയൻ പ്രവർത്തനങ്ങളിലും സജീവമായിരുന്നു. നാലു വയസുള്ളപ്പോൾ അമ്മയും പതിനൊന്നാം വയസിൽ അച്ഛനും മരിച്ചതിനെത്തുടർന്ന് അച്ഛന്റെ സഹോദരിയാണ് അച്യുതാനന്ദനെ വളർത്തിയത്. ഗംഗാധരൻ, പുരുഷോത്തമൻ എന്നിവർ അച്യുതാനന്ദന്റെ ജ്യേഷ്ഠ സഹോദരന്മാരും ആഴിക്കുട്ടി ഇളയ സഹോദരിയുമാണ്. 1986 മുതൽ 2009 വരെ സിപിഎം പോളിറ്റ് ബ്യൂറോയിലും 1964 മുതൽ 2015 വരെ പാർട്ടി കേന്ദ്രകമ്മിറ്റിയിലും അംഗമായിരുന്ന ഇദ്ദേഹം പ്രതിപക്ഷ നേതാവ്, പന്ത്രണ്ടാം നിയമസഭയിലെ (2006-2011) മുഖ്യമന്ത്രി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. മതികെട്ടാനിലെ ഭൂമി കൈയേറ്റം, പ്ലാച്ചിമടയിലെ കുടിവെള്ള പ്രശ്നം, മറയൂരിലെ…
Read Moreബ്രഹ്മപുത്രയ്ക്കു കുറുകെ അണക്കെട്ട് നിര്‍മാണം ആരംഭിച്ച് ചൈന
ബെയ്ജിംഗ്: ഇന്ത്യന്‍ അതിര്‍ത്തിയോടു ചേര്‍ന്ന് ടിബറ്റില്‍ ബ്രഹ്മപുത്ര നദിക്കു കുറുകെയുള്ള അണക്കെട്ടിന്റെ നിര്‍മാണത്തിന് ചൈന ശനിയാഴ്ച തുടക്കം കുറിച്ചു. 167.8 ബില്യണ്‍ (14.4 ലക്ഷം കോടി രൂപ) യാണു പുതിയ ഡാമിന്റെ മുടക്ക്. ചൈനയിലെ യാജിയാംഗ് ഗ്രൂപ്പ് കന്പനിയാണ് അണക്കെട്ട് നിർമിക്കുക. ചൈനീസ് പ്രധാനമന്ത്രി ലി ക്വിയാംഗ് ആണ് നിര്‍മാണോദ്ഘാടനം നടത്തിയത്. നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ ലോകത്തെ ഏറ്റവും വലിയ അണക്കെട്ടായി ഇതു മാറും. ബ്രഹ്മപുത്രയുടെ താഴ്ഭാഗത്തുള്ള ഇന്ത്യയിലും ബംഗ്ലാദേശിലും അണക്കെട്ട് നിര്‍മാണം ആശങ്കയുയര്‍ത്തിയിട്ടുണ്ട്. പദ്ധതിയില്‍ അഞ്ച് ജലവൈദ്യുത നിലയങ്ങള്‍ ഉണ്ടാകും. ആറു കോടി കിലോവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാനാണ് ചൈന ലക്ഷ്യമിടുന്നത്. നിലവിൽ ലോകത്തെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതി ചൈനയിലെ ഹുബേയി പ്രവിശ്യയിൽ യാംഗ്റ്റ്സി നദിയിലുള്ള സാൻഷിയ പദ്ധതിയാണ്. ഇവിടെ 2.24 കോടി കിലോവാട്ട് വൈദ്യുതിയാണ് ഉത്പാദിപ്പിക്കുന്നത്. 1700 കിലോമീറ്റർ നീളമുള്ള ബ്രഹ്മപുത്രി തെക്കുപടിഞ്ഞാറൻ ടിബറ്റിലെ യാംഗ്സോംഗ്…
Read More