ചികിത്സ ലഭിച്ചില്ല; എട്ട് വർഷത്തെ കാത്തിരിപ്പിനൊടുവിൽ ജനിച്ച ആദിവാസി കുഞ്ഞ് മരിച്ചു


മലപ്പുറം: നിലന്പൂർ മേഖലയിൽ ചികിത്സ ലഭിക്കാതെ ആദിവാസി കുഞ്ഞ് മരിച്ചു. നിലന്പൂർ പാത്തിപ്പാറ ചക്കപ്പാലി കോളനിയിലെ രാജു-സുനിത ദമ്പതികളുടെ മൂന്നു മാസം പ്രായമായ കുഞ്ഞാണ് മരിച്ചത്. എട്ടു വർഷത്തെ കാത്തിരിപ്പിനൊടുവിൽ ദമ്പതികൾക്ക് ജനിച്ച കുഞ്ഞാണ് മരണത്തിന് കീഴടങ്ങിയത്.

ഒക്ടോബർ ഒന്നിനു ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടർന്നു ദമ്പതികൾ കുട്ടിയെ നിലന്പൂർ ജില്ലാ ആശുപത്രിയിലെത്തിച്ചു ഡോക്ടറെ കാണിച്ചു. തുടർന്നു കുട്ടിക്ക് കഫകെട്ടിനുള്ള മരുന്നു നൽകി വിട്ടയച്ചു. രോഗം മൂർഛിച്ചതോടെ പിറ്റേന്നു പുലർച്ചെ വീണ്ടും ആശുപത്രിയിൽ കൊണ്ടുവന്ന കുട്ടിക്ക് കഫകെട്ടിനു തന്നെ മരുന്നു നൽകി വിട്ടുയക്കുകയായിരുന്നു.

വീട്ടിലെത്തിയപ്പോൾ ശ്വാസതടസം കൂടിയതോടെ വീണ്ടും ജില്ലാശുപത്രിയിലേക്കു കൊണ്ടുവന്നു. എന്നാൽ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു കൊണ്ടുപോകാനായിരുന്നു നിർദേശം. തുടർന്നു മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ച കുഞ്ഞ് പുലർച്ചെ അഞ്ചോടെ മരിച്ചു.

അണുബാധയെത്തുടർന്നു ആന്തരികാവയവങ്ങളുടെ പ്രവർത്തനം തടസപ്പെട്ടതാണ് മരണത്തിനിടയാക്കിയതെന്നാണ് മെഡിക്കൽ കോളജിൽ നിന്നു ലഭിച്ച വിവരമെന്നു കുട്ടിയുടെ ബന്ധുക്കൾ പറയുന്നു. നിലന്പൂർ ജില്ലാശുപത്രിയിൽ തുടർച്ചയായി എത്തിയിട്ടും മതിയായ ചികിത്സ ലഭിച്ചില്ലെന്നാണ് ബന്ധുക്കൾ പരാതിപ്പെടുന്നത്.

10 ദിവസത്തിനുള്ളിൽ നിലന്പൂർ ജില്ലാശുപത്രിയിൽ നിന്നു മതിയായ ചികിത്സ ലഭിക്കാതെ രണ്ടു ആദിവാസി കുരുന്നുകളാണ് മരണത്തിനു കീഴടങ്ങിയത്. സെപ്റ്റംബർ 25ന് മന്പാട് എടക്കോട് ആദിവാസി കോളനിയിലെ പാലന്‍റെയും സീതയുടെയുടെയും മൂന്നര വയസുകാരിയായ മകൾ രാജി കൃഷ്ണ മരിച്ചതും നിലന്പൂർ ജില്ലാശുപത്രിയിൽ നിന്നു ചികിൽസ ലഭിക്കാതെയാണെന്നു പരാതിയുയർന്നിരുന്നു.

രണ്ടുമൂന്നു തവണ ഈ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചിരുന്നുവെങ്കിലും മതിയായ ചികിത്സ ലഭിക്കാതെ രോഗം മൂർഛിച്ചു കുട്ടി മരിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് മൂന്നു മാസം പ്രായമായ ആദിവാസി കുഞ്ഞ് മരിക്കുന്നത്.

Related posts