എല്ലാം തുടങ്ങിയത് അവിടെവച്ച്; കോഹ്ലി താമശക്കാരനും ഇന്‍റലിജന്‍റുമെന്ന് അനുഷ്ക ശർമ

വിരാട് എന്‍റെ സുഹൃത്ത് ആയിരുന്നു. വിരാട് എന്‍റെ വീട്ടിലേക്ക് വന്നിട്ടുണ്ടോ എന്ന് ചോദിച്ചാല്‍ വന്നിട്ടുണ്ട്. പക്ഷെ, അതിനപ്പുറം ആളുകള്‍ അറിയാത്ത കാര്യമുണ്ട്.

ഞങ്ങള്‍ ഒരുമിച്ച് ഒരു പരസ്യം ചെയ്തിരുന്നു. അവന്‍ അഹങ്കാരിയാണെന്ന് കരുതി. ഞാനും അവന്‍റെ മുന്നില്‍ അഹങ്കാരി ആയി അഭിനയിച്ചു.

കാരണം അവന്‍ ടഫ് ആവുന്നതിന് മുമ്പ് എനിക്ക് മേല്‍ക്കൈ നേടണം എന്നായിരുന്നു. പക്ഷെ, പരിചയപ്പെട്ടപ്പോള്‍ കോഹ്‌ലി വളരെ തമാശക്കാരനും ഇന്‍റലിജന്‍റും ആയിരുന്നു.

അത് മൂന്ന് ദിവസത്തെ ഷൂട്ട് ആയിരുന്നു. ഇതിനിടെ എന്‍റെ പുതിയ വീടിന്‍റെ ആഘോഷത്തില്‍ പങ്കെടുക്കാന്‍ ഞാന്‍ സുഹൃത്തുക്കളെ ക്ഷണിച്ചു.

ഞാന്‍ അവനെയും ക്ഷണിച്ചു. അവിടെവച്ചാണ് എല്ലാം തുടങ്ങിയത്. അവിടെ വേറെയും ആളുകള്‍ ഉണ്ടായിരുന്നു. പക്ഷെ, അവെരാന്നും വാര്‍ത്തയില്‍ വന്നില്ല.- അനുഷ്‌ക ശര്‍മ

Related posts

Leave a Comment