പോത്തിറച്ചി വില ഏകീകരിക്കണമെന്ന ആവശ്യം ശക്തമാകുന്നു

കടുത്തുരുത്തി: നിയന്ത്രണമില്ലാതെ കൂട്ടിക്കൊണ്ടിരിക്കുന്ന പോത്തിറച്ചി വില ഏകീകരിക്കണമെന്ന ആവശ്യം ശക്തമാകുന്നു. കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ നുറുക്കാത്ത പോത്തിറച്ചി വില 380 / 370 രൂപ. എന്നാല്‍ എറണാകുളത്തെ വില നിലവാരം വേറെയാണ്.

ചില സ്ഥലങ്ങളില്‍ 340, ചില‍യിടത്ത് 350. എന്നാല്‍ ഇതേ ഇറച്ചിക്ക് അടിമാലിയില്‍ 300 രൂപയാണ് വില. വരാപ്പുഴയിലും ചാലക്കുടിയിലും 280 രൂപയും. തൃശൂരും പരിസരപ്രദേശങ്ങളിലും 280/300 രൂപ. മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണെങ്കില്‍ 280/300 രൂപ.

മറ്റു ജില്ലകളില്‍ വില ഇങ്ങനെയൊക്കെയാണെങ്കിലും കോട്ടയത്ത് നുറുക്കാത്ത ഒരു കിലോ പോത്തിറച്ചിക്ക് 380/370 രൂപ കൊടുക്കണം. പോത്തിറച്ചിയുടെ വില നിശ്ചയിക്കാന്‍ ജില്ലാ പഞ്ചായത്തിന് അധികാരം ഉണ്ടെന്നാണു പറയുന്നതെങ്കിലും ഇവരാരും ഈ ജനകീയപ്രശ്‌നത്തില്‍ ഇടപെടുന്നില്ല. ജില്ലാ പഞ്ചായത്ത് ഇടപെട്ട് ജില്ലയില്‍ വില്‍ക്കുന്ന പോത്തിറച്ചിക്ക് മാംസ വ്യാപാരികള്‍ ഈടാക്കുന്ന അമിതവില കുറയ്ക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.

പ്രശ്‌ന പരിഹാരത്തിന് സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഇടപെട്ട് കുടുംബശ്രീകളെയോ, മറ്റു സൗകര്യങ്ങള്‍ ഉപയോഗിച്ചോ ജനകീയ പോത്തിറച്ചിക്കടകള്‍ തുടങ്ങണമെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഇത്തരം പ്രസ്ഥാനങ്ങള്‍ ഉണ്ടായാല്‍ ന്യായവിലയ്ക്ക് പോത്ത്, പന്നി, ആട് ഇറച്ചി ലഭ്യമാവുമെന്ന പ്രതീക്ഷയും നാട്ടുകാര്‍ക്കുണ്ട്.

പോത്തിറച്ചിക്കു വില വര്‍ധിച്ചതോടെ നാട്ടിന്‍പുറങ്ങളില്‍ പോത്ത് വളര്‍ത്തലും സജീവമാണ്. ചെറിയ കിടാക്കളെ വാങ്ങി തരിശായിക്കിടക്കുന്ന പാടശേഖരങ്ങളിലേക്കു അഴിച്ചുവിട്ടാണ് പലരും കൃഷി നടത്തുന്നത്. മറ്റു ചിലവുകളൊന്നും വരാത്തതിനാലും മാസങ്ങള്‍ക്കുള്ളില്‍ വലിയ ലാഭം കിട്ടുമെന്നതിനാലുമാണ് കൂടുതല്‍ ആളുകള്‍ ഇത്തരത്തില്‍ പോത്ത് വളര്‍ത്തലിലേക്കു തിരിഞ്ഞത്.

പോത്തിറച്ചിയുടെ വില ഏകീകരിക്കുന്നതിന് നടപടികള്‍ സ്വീകരിക്കുന്നതിന് കോട്ടയത്ത് നവകേരള സദസ് നടക്കുമ്പോള്‍ പരാതി കൊടുക്കുമെന്നും നാട്ടുകാര്‍ പറയുന്നു.

കല്ലറ, മുളക്കുളം, കടുത്തുരുത്തി, ഞീഴൂര്‍, തലയോലപറമ്പ്, ചെമ്പ്, മറവന്തുരുത്ത് തുടങ്ങിയ പഞ്ചായത്തുകളിലെല്ലാം പല വ്യാപാര കേന്ദ്രങ്ങളിലും പല വിലയാണ് ഈടാക്കുന്നത്. 380 മുതല്‍ 420 രൂപാ വരെയാണ് തരം പോലെ കച്ചവടക്കാര്‍ ഈടാക്കുന്നത്.

ഉപഭോക്തൃ കോടതിയുടെയും ജില്ലാ കളക്ടറുടെയും നിര്‍ദേശമനുസരിച്ച് ജില്ലയിലെ വിവിധ പഞ്ചായത്തുകളിൽ പോത്തിറച്ചിയുടെ വില ഏകീകരിക്കാനും ന്യായവിലയിലെത്തിക്കാനും ഇടപെടണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസില്‍നിന്ന് പഞ്ചായത്ത് സെക്രട്ടിമാര്‍ക്കു മുമ്പു രേഖാമൂലം കത്തു നല്‍കിയിരുന്നു.

എന്നാല്‍ തുടര്‍നടപടികളൊന്നും ഉണ്ടായില്ല.ആരോഗ്യവകുപ്പിന്‍റെ നിബന്ധനകള്‍ പാലിക്കാതെയും ലൈസന്‍സ് ഇല്ലാതെയുമാണു പലയിടത്തും കശാപ്പുശാലകൾ പ്രവർത്തിക്കുന്നത്.

Related posts

Leave a Comment