പെരുന്നാളിന് പോയി തിരികെ വന്നപ്പോൾ ജിഷ്ണു കൊണ്ടുവന്നത് ബൈക്ക്; കറങ്ങി നടക്കുന്നതിനിടെ വാഹന പരിശോധനയിൽ കുടുങ്ങിയ യുവാവ്  മോഷണത്തെക്കുറിച്ച് പറയുന്നതിങ്ങനെ…

കോട്ടയം: മോഷ്‌‌ടിച്ച ബൈക്കിൽ ചെത്തി നടന്ന യുവാവ് വാഹന പരിശോധനയിൽ കുടുങ്ങി. ഒടുവിൽ അകത്തായി.ആലപ്പുഴ അർത്തുങ്കൽ നിന്ന് മോഷ്‌‌ടിച്ച ബൈക്കിൽ കോട്ടയം നഗരത്തിലൂടെ കറങ്ങി നടന്ന ചെങ്ങളം പുതിയപുരയിടം ജിഷ്ണു (24) വിനെയാണു വെസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫീസർ സിഐ നിർമ്മൽ ബോസ് അറസ്റ്റ് ചെയ്തത്. രണ്ടു ദിവസം മുന്പ് ആലപ്പുഴ അർത്തുങ്കൽ പെരുനാളിനിടെ പള്ളിയുടെ മൈതാനത്തുനിന്നാണ് ബൈക്ക് തട്ടിയെടുത്തത്.

ബൈക്കുമായി കോട്ടയത്തെത്തി വ്യാജ നന്പർ പ്ലേറ്റ് വച്ച് ഓടുകയായിരുന്നു. വാഹന പരിശോധനയിൽ കുടുങ്ങിയ ജിഷ്ണുവിനെക്കുറിച്ച് പോലീസിന് സംശയം തോന്നി. ബൈക്ക് പരിശോധിച്ചപ്പോൾ നന്പർ പ്ലേറ്റ് വ്യാജമാണെന്ന് കണ്ടെത്തി. വ്യാജ നന്പർപ്ലേറ്റിനെക്കുറിച്ച് വിശദമായി ചോദിച്ചപ്പോഴാണ് അർത്തുങ്കൽ നിന്ന് മോഷ്ടിച്ചതാണെന്ന് വ്യക്തമായത്. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Related posts