ബാർ ജീവനക്കാരനെ കാർ ഇടിപ്പിച്ച് കൊല്ലാൻ ശ്രമിച്ച കേസ്; രണ്ടു പേർ അറസ്റ്റിൽ

റാന്നി: ബാർ ജീവനക്കാരനെ കാർ ഇടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ 2 പേരെ റാന്നി പോലീസ് അറസ്റ്റ് ചെയ്തു. റാന്നി മുക്കാലുമൺ തുണ്ടിയിൽ വിശാഖ് (32), മുക്കാലുമൺ പുതുപറമ്പിൽ ബിജു (31) എന്നിവരെയാണ് പിടികൂടിയത്. റാന്നിഗേറ്റ് ബാർ ഹോട്ടൽ ജീവനക്കാരൻ ഇടുക്കി സ്വദേശി സി.എസ്.ബിജുവിനെ ആണ് കാറിടിപ്പിച്ചത്. കാലൊടിഞ്ഞ ബിജു റാന്നി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. ഞായർ രാത്രി 1.30 നാണ് സംഭവം നടന്നത്. ബാർ അടച്ച ശേഷം വിശാഖും ബിജുവും ബാറിൽ എത്തി മദ്യം ആവശ്യപ്പെട്ടു. സമയം കഴിഞ്ഞതിനാൽ മദ്യം നൽകാനാവില്ലെന്നു പറഞ്ഞതോടെ തർക്കമായി. പിന്നീട് കോളേജ് റോഡിലൂടെ താമസ സ്ഥലത്തേക്ക് നടന്നു പോകുകയായിരുന്ന ബിജുവിനെ കാറിൽ പിന്നാലെ എത്തിയ സംഘം ഇടിപ്പിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഈ കേസിൽ അറസ്റ്റിലായ വിശാഖ് ഗുണ്ടാ ലിസ്റ്റിൽ ഉൾപ്പെട്ട ആളാണെന്നും കഴിഞ്ഞാഴ്ച ബാറിൽ ഉണ്ടായ സംഘർഷത്തിൽ ഇയാളുടെ ചുണ്ട്…

Read More

തെരുവു ജീവിതങ്ങളുടെ കാവല്‍ മാലാഖ

“എത്ര അഴുകിയ ശരീരത്തോടെ ഇരിക്കുന്ന ആളാണെങ്കിലും അവരെ എടുക്കുന്നതില്‍ എനിക്ക് അറപ്പു തോന്നാറില്ല. ഒരു പക്ഷേ, ദൈവം തന്ന അനുഗ്രഹമാകാം. ആരോരുമില്ലാതെ തെരുവോരങ്ങളില്‍ അന്തിയുറങ്ങുന്ന പ്രായമായവരെ കാണുമ്പോള്‍ എനിക്ക് അച്ഛമ്മയുടെയും അമ്മൂമ്മയുടെയും അച്ഛന്‍റെയുമൊക്കെ മുഖം മനസില്‍ മിന്നിമറയും. അവരെ സഹായിക്കേണ്ടത് എന്‍റെ കടമയാണെന്ന് മനസ് പറയും. പിന്നെ ഒന്നും നോക്കില്ല. എത്ര കഷ്ടപ്പെട്ടാണെങ്കിലും അവരെ സുരക്ഷിത സ്ഥാനത്ത് എത്തിക്കാതെ എനിക്ക് ഉറങ്ങാനാവില്ല’ പാലക്കാട് ഡിസിആര്‍ബിയിലെ അസിസ്റ്റന്‍റ് സബ് ഇന്‍സ്‌പെക്ടര്‍ റീന ജീവന്‍റെ വാക്കുകളാണിത്. ഇതിനകം തന്നെ റീനയുടെ കാരുണ്യത്തിന്‍റെ സാന്ത്വന സ്പര്‍ശം അറിഞ്ഞത് മുന്നൂറിലധികം പേരാണ്. തെരുവോരത്തുനിന്നും മറ്റും റീന കണ്ടെത്തി സ്വന്തം കൈയില്‍നിന്ന് പണം മുടക്കി ഭക്ഷണം നല്‍കിയവര്‍ക്കും അഭയകേന്ദ്രങ്ങളിലെത്തിച്ചവര്‍ക്കും അവരിന്ന് കാരുണ്യത്തിന്‍റെ മാലാഖയാണ്. പോലീസ് ഉദ്യോഗസ്ഥ എന്ന പദവിക്കൊപ്പം സാമൂഹ്യപ്രവര്‍ത്തക എന്ന സ്ഥാനം കൂടി ഭംഗിയായി നിറവേറ്റുന്ന റീനയുടെ കാരുണ്യസ്പര്‍ശത്തെക്കുറിച്ച് വായിക്കാം… നൊമ്പരമായി അച്ഛന്‍റെ…

Read More

തിരക്കേറിയ പാതയിലൂടെ ജീവനുമായി ചീറിപ്പായുന്നൊരു അച്ചൻ; സമര്‍പ്പിത ജീവിതം എന്തെന്ന് കര്‍മം കൊണ്ട് അടയാളപ്പെടുത്തുന്ന പുരോഹിതന്‍

മെഡിക്കല്‍കോളജ്: തലസ്ഥാന നഗരിയിലെ തിരക്കേറിയ പാതയിലൂടെ ജീവനും കൊണ്ട് ചീറിപ്പായുന്ന ആംബുലന്‍സുകളില്‍ ഒന്നിന്‍റെ ഡ്രൈവിംഗ് സീറ്റില്‍ ഒരു ളോഹയിട്ട മനുഷ്യനെ കണ്ടാല്‍ ആരും ഞെട്ടണ്ട. അത് ഫാ.ജോസഫ് ചക്കാലക്കുടിയില്‍ ആണ്. കാഞ്ഞിരംപാറ ബെന്‍സിജര്‍ ഹോമിന്റെ ഡയറക്‌ടര്‍. നാല് മാസ്റ്റര്‍ ബിരുദവും ഇംഗ്ലീഷില്‍ ഡോക്‌ടറേറ്റുമുണ്ട്. ഇടുക്കി അണക്കര സ്വദേശിയായ ജോസഫ് അച്ചന്. പക്ഷേ, അടിസ്ഥാന യോഗ്യത മനുഷ്യസ്‌നേഹമെന്ന് അച്ചന്‍ അടിവരയിട്ട് പറയുന്നു. സമര്‍പ്പിത ജീവിതം എന്തെന്ന് കര്‍മം കൊണ്ട് അടയാളപ്പെടുത്തുന്ന പുരോഹിതന്‍. തിരുവനന്തപുരം ആര്‍സിസിയില്‍ എത്തുന്ന രോഗികള്‍ക്ക് സൗജന്യ താമസവും ഭക്ഷണവും നല്‍കാനാണ് 2019-ല്‍ ബെന്‍സിജര്‍ ഹോം ആരംഭിക്കുന്നത്. പ്രതിമാസം ആയിരത്തിലേറെ രോഗികളാണ് ഇവിടെ അഭയം തേടിയെത്തുന്നത്. ഇവിടെ നിന്ന് ആര്‍സിസിയിലേക്കുള്ള അഞ്ചര കിലോമീറ്റര്‍ ദൂരം ദിവസേന പോയിവരാനുള്ള രോഗികളുടെ ബുദ്ധിമുട്ട് മനസിലാക്കിയാണ് സ്ഥാപനത്തിനുവേണ്ടി ആംബുലന്‍സ് വാങ്ങിയത്.ഡ്രൈവറുടെ ശമ്പളം ബാധ്യതയായി വന്നപ്പോള്‍ സാരഥ്യം ജോസഫ് അച്ചന്‍ ഏറ്റെടുത്തു. ഹോമിലെത്തുന്ന…

Read More

പതിനഞ്ചുകാരനെ കണ്ടെത്താന്‍ ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കള്‍

തിരുവല്ല: തിരുവല്ലയിലെ ചുമത്രയില്‍നിന്നു രണ്ടാഴ്ച മുന്പ് കാണാതായ പതിനഞ്ചുകാരനെ കണ്ടെത്താന്‍ ക്രൈംബ്രാഞ്ച് അന്വേഷണം വേണമെന്ന ആവശ്യവുമായി വീട്ടുകാര്‍. എസ്എസ്എല്‍സി ഫലം അറിയുന്നതിന്‍റെ തലേ ദിവസമായ കഴിഞ്ഞ ഏഴിന് ഉച്ചയ്ക്ക് ഒന്നോടെയാണ് ചുമത്ര പന്നിത്തടത്തില്‍ ഷ്വാൻ ജെയിംസ് (ലല്ലു -15) വീടുവിട്ട് ഇറങ്ങിയത്. ഞാന്‍ പോവുകയാണ് എന്നും എന്നെ ആരും അന്വേഷിക്കരുത് എന്നും കത്തെഴുതവച്ച ശേഷമാണ് ലല്ലു വീടു വിട്ടതെന്ന് പറയുന്നു. തിരുവല്ല നഗരസഭയിലെ മുന്‍ കൗണ്‍സിലറായ മുത്തശി കെ.കെ. സാറാമ്മയ്ക്ക് ഒപ്പമാണ് കുട്ടി കഴിഞ്ഞിരുന്നത്. കുട്ടിയുടെ രണ്ടാം വയസില്‍ മാതാവ് മരിച്ചു. പിതാവ് ജെയിംസ് ജോലി സംബന്ധമായി തിരുവനന്തപുരത്താണ് താമസം. കുട്ടിയെ കാണാതായ ദിവസം തന്നെ പരാതി നല്‍കിയെങ്കിലും നാലാം ദിവസമാണ് പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ചതെന്നും സാറാമ്മ പറയുന്നു. അതില്‍നിന്നും കുട്ടി രണ്ടു കിലോമീറ്ററോളം നടന്ന് മല്ലപ്പള്ളി-തിരുവല്ല റോഡില്‍ എത്തി പ്രൈവറ്റ് ബസ് സ്റ്റാന്‍ഡില്‍…

Read More

ഇസ്കെമിക് സ്ട്രോക്ക് സംഭവിക്കുന്നത്…

‘മിനി-സ്ട്രോക്ക്’ അല്ലെങ്കിൽ ടിഐഎയുടെ (TIA) (ക്ഷണികമായ ഇസ്കെമിക് ആക്രമണം-Transient ischemic attack)കാരണങ്ങളും അപകട ഘടകങ്ങളും ഇസ്കെമിക് സ്ട്രോക്കിലെ പോലെ തന്നെയാണ്. ഒരു ടിഐഎ ചിലപ്പോൾ നിങ്ങൾക്ക് ഉടൻ ഇസ്കെമിക് സ്ട്രോക്ക് ഉണ്ടാകുമെന്നതിന്‍റെ മുന്നറിയിപ്പാവാം. സ്ട്രോക്ക് പോലെ തോന്നുന്ന ഏതെങ്കിലും ലക്ഷണങ്ങൾ ഉണ്ടെങ്കിൽ, സമയം കളയരുത്.തിടുക്കത്തിൽ വൈദ്യസഹായം നേടുക. ഇസ്കെമിക് സ്ട്രോക്ക്തലച്ചോറിലേക്ക് രക്തം നൽകുന്ന ഒരു രക്തക്കുഴലിൽ രക്തം കട്ടപിടിച്ച് തടയപ്പെടുമ്പോൾ ഇസ്കെമിക് സ്ട്രോക്ക് സംഭവിക്കുന്നു. മിക്ക സ്ട്രോക്കുകളും ഇത്തരത്തിലുള്ളതാണ്. ലക്ഷണങ്ങൾമസ്തിഷ്കത്തിന്‍റെ ഏത് ഭാഗത്തെ ബാധിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും ലക്ഷണങ്ങൾ. 1. പലപ്പോഴും ശരീരത്തിന്‍റെ ഒരു വശത്ത്…മുഖം, കൈ, അല്ലെങ്കിൽ കാലുകൾ എന്നിവയുടെ പെട്ടെന്നുള്ള മരവിപ്പ് അല്ലെങ്കിൽ ബലഹീനത2. ആശയക്കുഴപ്പം3. മറ്റുള്ളവരോട് സംസാരിക്കുന്നതിനോ സംസാരം മനസിലാക്കുന്നതിനോ ഉള്ള പ്രശ്നങ്ങൾ4. തലകറക്കം, ബാലൻസ് അല്ലെങ്കിൽ ഏകോപനം നഷ്ടപ്പെടൽ, അല്ലെങ്കിൽ നടക്കാൻ ബുദ്ധിമുട്ട്5. കാഴ്ചനഷ്ടം അല്ലെങ്കിൽ ഒരു വസ്തുവിനെ രണ്ടായി കാണുക.കാരണങ്ങൾപ്ലാക്ക്…

Read More

യുവാവിന്‍റെ ദുസ്വഭാവം ഭാര്യയോട് പറഞ്ഞതിലെ വൈരാഗ്യം; അമ്മയെയും മകനെയും വീടുകയറി ആക്രമിച്ചവർ അറസ്റ്റിൽ

കാട്ടാക്കട : അമ്മയെയും മകനെയും വീടുകയറി ആക്രമിച്ച കേസിൽ പ്രതികൾ പിടിയിൽ. മലയിൻകീഴ് മേപ്പൂക്കട കോളച്ചിറ മേലെ പുത്തൻവീട്ടിൽ സജീവിനെയും അമ്മയെയും വീടുകയറി ആക്രമിച്ച കേസിലാണ് സഹോദരങ്ങളായ പ്രതികൾ പിടിയിലായത്. മലയിൻകീഴ് മേപ്പൂക്കട തേജസ് ഭവനിൽ മനോജ്, മലയിൻകീഴ് പൂക്കട പോളച്ചിറ സീനായി ഭവനിൽ മുരുകൻ എന്നിവരെയാണ് കാട്ടാക്കട പോലീസ് അറസ്റ്റ് ചെയ്തത്. കേസിലെ ഒന്നാം പ്രതിയായ മലയിൻകീഴ് മേപ്പൂക്കട കണ്ണൻകോട് തേജസ് ഭവനിൽ മനോജ് എന്ന് വിളിക്കുന്ന മണികണ്ഠൻ രാത്രി കാലങ്ങളിൽ സ്ഥിരമായി പരിസരപ്രദേശങ്ങളിലെ വീടുകളുടെ വാതിലിൽ മുട്ടുന്ന വിവരം മനോജിന്‍റെ ഭാര്യയെ അറിയിച്ചതിലുള്ള വിരോധ നിമിത്തമാണ് മനോജും സഹോദരൻ മുരുകനും സജീവിനെയും അമ്മയെയും മർദിച്ചത് കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവം. കൂട്ടുകാരോടൊപ്പം മുണ്ടുകോണം എന്ന സ്ഥലത്ത് ക്രിക്കറ്റ് കളിക്കാൻ പോയി മടങ്ങി വരികയായിരുന്ന സജീവിനെ ഞായറാഴ്ച വൈകുന്നേരം നാലര മണിയോടുകൂടി പൂങ്കോട് ഭജനമടത്തിലേക്ക് പോകുന്ന വഴിയിൽ…

Read More

അതിരന്പുഴയിലെ മൂന്നുനില കെട്ടിടം പൊളിച്ചുനീക്കാൻ നടപടി വേണമെന്ന് പഞ്ചായത്ത് മെന്പർമാർ

അതിരമ്പുഴ: നഗരത്തിൽ അപകടാവസ്ഥയിലുള്ള മൂന്നുനില കെട്ടിടം പൊളിച്ചുനീക്കാൻ നടപടി വേണമെന്നു പഞ്ചായത്ത് മെന്പർമാർ. യാതൊരു ബലവുമില്ലാതെ ഭിത്തി മാത്രമായി നിൽക്കുന്ന കെട്ടിടം മഴ പെയ്തതോടെ കൂടുതൽ ദുർബലാവസ്ഥയിലായി. കെട്ടിടത്തിന്‍റെ മുകളിൽ മൂടിയില്ലാത്ത വാട്ടർ ടാങ്കുണ്ട്. ടാങ്കിൽ വെള്ളം നിറഞ്ഞാൽ ആ ഭാരം താങ്ങാനാകാതെ കെട്ടിടം തകർന്നു വീഴും. സമീപത്തു തന്നെയാണ് ബസ് സ്റ്റോപ്പ്. ഇവിടെ എത്തുന്ന ആളുകൾ അപകടഭീതിയിലാണ്. തൊട്ടടുത്തു തന്നെ ഓട്ടോസ്റ്റാൻഡ് ഉണ്ട്. അപകടാവസ്ഥയിലായ കെട്ടിടത്തിൽ ഒരു ബേക്കറി പ്രവർത്തിക്കുന്നുണ്ട്. ഇതു തടയാൻ പോലും പഞ്ചായത്ത് അധികൃതർക്ക് സാധിച്ചിട്ടില്ല. പഞ്ചായത്ത് പ്രസിഡന്‍റിന്‍റെ ഒമ്പതാം വാർഡിലാണ് അപകടാവസ്ഥയിലായ കെട്ടിടം സ്ഥിതി ചെയ്യുന്നത്. എന്നിട്ടും അടിയന്തര നടപടിക്ക് പ്രസിഡന്‍റ് തയാറാകാത്തത് ദുരൂഹമാണ്. കഴിഞ്ഞ ദിവസങ്ങളിൽ മാധ്യമങ്ങളിൽ വാർത്ത വരികയും ജനരോഷം ഉയരുകയും ചെയ്തതോടെ മൂന്നു മാസം വൈകി കഴിഞ്ഞ തിങ്കളാഴ്ചയാണ് ജില്ലാ കളക്ടർക്കുള്ള കത്ത് തയാറാക്കിയതുപോലും. കെട്ടിടത്തിന്‍റെ അപകടാവസ്ഥയും…

Read More

തെരുവുനായ ശല്യം വീണ്ടും രൂക്ഷം

കറുകച്ചാൽ: ഇരുചക്രവാഹന യാത്രികർക്കും കാൽനടയാത്രക്കാർക്കും ഭീക്ഷണിയാകുകയാണ് തെരുവുനായ ശല്യം. നായകളെ ഭയന്ന് സഞ്ചരിക്കാൻ കഴിയാത്ത സാഹചര്യമാണെന്നു നാട്ടുകാർ പറയുന്നു. കറുകച്ചാൽ ടൗൺ, എൻ എൻഎസ് ജംഗ്ഷൻ, വെട്ടിക്കാവുങ്കൽ , മാന്തുരുത്തി തുടങ്ങിയ പ്രദേശങ്ങളിലെല്ലാം കൂട്ടം ചേർന്ന് സഞ്ചരിക്കുന്നതും യാത്രക്കാരെ ആക്രമിക്കാൻ കുരച്ചു ചാടുന്നതും പതിവുകാഴ്ചയാണ്. അണിയറപ്പടിക്കു സമീപം ഒരാഴ്ച മുൻപ് നായയെ ഇടിക്കാതെ വെട്ടിച്ചുമാറ്റിയ സ്കൂട്ടർ മറിഞ്ഞ് യുവാവിനു പരിക്കേറ്റിരുന്നു. കഴിഞ്ഞ ദിവസം പുലർച്ചെ കറുകച്ചാലിൽ എത്തിച്ച പത്രക്കെട്ടുകൾ തെരുവുനായകൾ കടിച്ചുകീറി നശിപ്പിച്ചു. രാത്രി സമയങ്ങളിൽ വാഴൂർ റോഡിലും ബസ് സ്റ്റാൻഡിലും മണിമല റോഡിലും തെരുവുനായകളുടെ കൂട്ടമാണ്. വിവിധ ഓഫീസുകൾ പ്രവർത്തിക്കുന്ന മിനി സിവിൽസ്റ്റേഷന് സമീപം എപ്പോഴും നായകളുടെ കൂട്ടങ്ങൾ കാണാം. തെരുവുനായകൾക്കു കോഴി മാലിന്യം നൽകുന്നതാണ് ഇവയുടെ ശല്യം വർധിക്കാൻ കാരണമെന്ന് വ്യാപാരികളും നാട്ടുകാരും പറയുന്നു.

Read More

മായാമുരളിയുടെ കൊലപാതകം; പ്രതി എന്നു സംശയിക്കുന്ന പേരൂർക്കട സ്വദേശി  പ്രതി പിടിയിൽ

കാട്ടാക്കട : കാട്ടാക്കടയിൽ ദുരൂഹ സാഹചര്യത്തിൽ യുവതി മരിച്ച സംഭവത്തിൽ മരണപ്പെട്ട യുവതിയുടെ പങ്കാളി കൂടിയായ പ്രതി എന്നു സംശയിക്കുന്ന പേരൂർക്കട സ്വദേശി രഞ്്ജിത്ത് തമിഴ്നാട്ടിൽ പിടിയിലായി. കാട്ടാക്കട ഡിവൈഎസ് പിയുടെ നേത്യത്വത്തിൽ അന്വേഷണ സംഘം രൂപീകരിച്ച ഷാഡോ സംഘമാണ് ഇയാളെ കമ്പം തേനി ഭാഗത്തു നിന്നും കഴിഞ്ഞദിവസം പിടികൂടിയത്. കമ്പം തേനി ഭാഗത്ത് ഇയാൾ ഉണ്ടെന്ന വിവരം ലഭിച്ചതിനെ തുടർന്നാണ് ഷാഡോ ടീം ഇയാളെ പിടികൂടിയത്. രഞ്ജിത്തിനെ ചോദ്യം ചെയ്തു വരികയാണെന്നും കൊലപാതകത്തിന്‍റെ കാരണം ചോദ്യം ചെയ്യലിലൂടെ മാത്രമേ വ്യക്തമാകൂ എന്നും ഇയാളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തുമെന്നും കാട്ടാക്കട ഡിവൈഎസ്പി ജയകുമാർ അറിയിച്ചു. ഇയാളെപേരൂർക്കട സ്വദേശി മായ മുരളിയെയാണ് മേയ് ഒന്പതിന് ഇവർ താമസിക്കുന്ന കാട്ടാക്കട മുതിയാവിള വാടക വീടിനോട് ചേർന്ന റബർ തോട്ടത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മായയുടെ കൂടെ താമസിച്ചിരുന്ന രഞ്ജിത്തിനെ സംഭവ…

Read More

പാർട്ടി പത്രം വരുത്തിയില്ല, ഡിടിപിസി കെട്ടിടത്തില്‍ നിന്നും കുടുംബശ്രീ ഹോട്ടൽ സംരംഭകരെ ഇറക്കി വിട്ടു

പത്തനംതിട്ട: പാര്‍ട്ടി പത്രം വരുത്തുന്നില്ലെന്ന് ആരോപിച്ച് ഡിടിപിസി കെട്ടിടത്തില്‍ നിന്നും കുടുംബശ്രീ ഹോട്ടൽ സംരംഭകരെ ഇറക്കി വിട്ടതായി പരാതി. പത്തനംതിട്ട മലയാലപ്പുഴയിലാണ് സംഭവം. നിലവിലുള്ള സംരംഭകരെ ഒഴിവാക്കി പുതിയ ആളുകള്‍ക്ക് കരാര്‍ നല്‍കിയെന്നും ഇവര്‍ പറയുന്നു. അതേസമയം, സംഭവത്തിൽ പ്രതികരിച്ച് ഡിടിപിസി രംഗത്തെത്തി. പത്ത് വര്‍ഷമായി ഒരേ ആളുകള്‍ക്ക് കരാര്‍ നല്‍കുന്നതിലെ ഓഡിറ്റിൽ പ്രശ്‌നം ഉണ്ടായെന്നും നിയമപരമായി ടെന്‍ഡര്‍ വിളിച്ച് മറ്റ് ആളുകള്‍ക്ക് കരാര്‍ നല്‍കിയതാണെന്നും ഡിടിപിസി പറഞ്ഞു. പിന്നാലെ എസി ഉള്‍പ്പെടെയുള്ള കെട്ടിടത്തിലെ ഉപകരണങ്ങള്‍ തുശ്ചമായ വിലയ്ക്ക് വിറ്റ് കെട്ടിടത്തില്‍ നിന്നും സംരംഭകര്‍ ഇറങ്ങി.

Read More