കൊടുമൺ: ജില്ലാ കായികമേളയില്‍ മത്സരാര്‍ഥികള്‍ക്ക് വൈദ്യസഹായം നല്‍കുന്നതിന് വേണ്ടി തയാറാക്കി നിര്‍ത്തിയിരുന്ന മെഡിക്കല്‍ ടീം നേരത്തേ സ്ഥലം വിട്ടുവെന്ന് പരാതി.ഉച്ചകഴിഞ്ഞ് മഴ പെയ്തുവെങ്കിലും ഇതു വകവയ്ക്കാതെ ഇഎംഎസ് സ്റ്റേഡിയത്തില്‍ മത്സരം തുടരുകയായിരുന്നു. മഴ നനഞ്ഞാണ് കുട്ടികള്‍ മത്സരങ്ങളില്‍ പങ്കെടുത്തത്. തുടർന്ന് ചില കുട്ടികള്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. അവശനിലയിലായ മുട്ടത്തുകോണം എസ്എന്‍ഡിപിഎച്ച്എസ്എസിലെ കുട്ടിയെ വൈദ്യസഹായത്തിനായി സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകേണ്ടി വന്നു. വൈകുന്നേരം 5.30ഓടെയാണ് ഇന്നലത്തെ മത്സരങ്ങള്‍ സമാപിച്ചത്. ഇതിന് വളരെ മുന്‍പ് തന്നെ മെഡിക്കല്‍ സംഘം സ്ഥലം വിട്ടുവെന്നാണ് പരാതി. മഴ നനഞ്ഞ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട കുട്ടികളുമായി അധ്യാപകര്‍ മെഡിക്കല്‍ റൂമിലെത്തിയപ്പോഴാണ് അവിടെ ആരുമില്ലെന്ന് മനസിലായത്. തുടര്‍ന്ന് അധ്യാപകര്‍ സ്വന്തം കാറില്‍ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടു പോകുകയായിരുന്നു.
Read MoreCategory: Alappuzha
വസ്തു വാങ്ങിനൽകാമെന്ന വ്യാജേന 22 ലക്ഷം രൂപ തട്ടികേസ്; ചെങ്ങന്നൂർ കോടതിയിലെ ജീവനക്കാരൻ അറസ്റ്റിൽ
ഹരിപ്പാട്: വസ്തു വാങ്ങി നൽകാമെന്ന വ്യാജേന 22 ലക്ഷം രൂപ തട്ടിയെടുത്ത കോടതി ജീവനക്കാരൻ അറസ്റ്റിൽ. കുമാരപുരം കരുവാറ്റ തെക്ക് കൊച്ചുപരിയാത്ത് വീട്ടിൽ രാജീവ് എസ്. നായർ (44) ആണ് അറസ്റ്റിലായത്.കുമാരപുരം കാവുങ്കൽ പടീറ്റത്തിൽ ഗോപികയുടെ കൈയിൽനിന്നാണ് പണം തട്ടിപ്പ് നടത്തിയത്. ഗോപികയുടെ സഹോദരൻ രാജീവിന്റെ വീട്ടിൽ ഡ്രൈവറായി ജോലി നോക്കുകയായിരുന്നു രാജീവ്. ആ പരിചയത്തിലാ ണ് ഗോപിക വീടുവയ്ക്കാൻ സ്ഥലം നോക്കുന്നുണ്ട് എന്ന് മനസിലാക്കിയത്. തുടർന്ന് ഇവരെ മാവേലിക്കര കുടുംബകോടതിയുടെ എതിർവശം ബാങ്ക് ജപ്തി ചെയ്ത 56 സെന്റ് സ്ഥലമുണ്ടെന്ന് പറഞ്ഞു പണമായും ഗൂഗിൾ പേ വഴിയും 22 ലക്ഷം രൂപ വാങ്ങിയത്. അതിനുശേഷം ഗോപികയെയും ഭർത്താവിനെയും ഈ വസ്തു കാണിച്ച് ഇത് കോടതി സീൽ ചെയ്ത നിലയിലാണ് എന്നു ധരിപ്പിച്ചു. വസ്തുവിന്റെ പേരിൽ ബാധ്യത തീർക്കാനുണ്ട് എന്ന് പറഞ്ഞു ഇതിനു സഹായിക്കുന്ന ജീവനക്കാർക്കും മറ്റും…
Read Moreഎംബിബിഎസിന് അഡ്മിഷൻ; ജോൺസണിന്റെ വാഗ്ദാനപ്പെരുമഴയിൽ വിദ്യാർഥികൾക്ക് നഷ്ടം 2 കോടിയിലേറെ
ചാരുംമൂട്: എംബിബിഎസിന് അഡ്മിഷൻ വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ പ്രതിയെ കുറത്തികാട് പോലീസ് അറസ്റ്റു ചെയ്തു. കായംകുളത്തുനിന്ന് എറണാകുളത്ത് വിവിധ സ്ഥലങ്ങളിൽ മാറിമാറി വാടകയ്ക്ക് താമസിച്ചിരുന്ന കായംകുളം എരുവ ജോൺസൺ വില്ലയിൽ ജോൺസൺ (42) ആണ് അറസ്റ്റിലായത്. കറ്റാനം സ്വദേശിയുടെ മകൾക്ക് കാരക്കോണം സിഎസ്ഐ മെഡിക്കൽ കോളജിൽ അഡ്മിഷൻ വാങ്ങി നൽകാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് 43 ലക്ഷം രൂപ കൈക്കലാക്കുകയായിരുന്നു. തുടർന്ന് നൽകിയ പരാതിയിൽ അന്വേഷണം നടത്തിയാണ് പ്രതിയെ എറണാകുളത്തുനിന്നു കണ്ടെത്തി കുറത്തികാട് ഇൻസ്പെക്ടർ മോഹിതിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. എഎസ്ഐ രാജേഷ് ആർ. നായർ, എഎസ്ഐ രജീന്ദ്രദാസ്, സീനിയർ സിവിൽ പോലീസ് ഓഫീസർ ശ്യാംകുമാർ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതി സമാനരീതിയിൽ പലരിൽനിന്നു രണ്ടു കോടി രൂപയിലധികം കൈക്കലാക്കി അഡ്മിഷൻ ശരിയാക്കി നൽകാതെ പണം വാങ്ങി ഒരു വർഷത്തിലധികമായി വിവിധ സ്ഥലങ്ങളിലായി ഒളിച്ചു…
Read Moreഅമ്പലപ്പുഴ ബ്ലോക്ക് കോൺഗ്രസ് നടത്തിയ മാർച്ച് നേതാവുതന്നെ തടഞ്ഞത് വിവാദത്തിൽ; നേതാവിനെതിരെ ഗുരുതര ആരോപണം
അന്പലപ്പുഴ: ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അമ്പലപ്പുഴ പോലീസ് സ്റ്റേഷനിലേക്ക് നടത്തിയ മാർച്ച് കോണ്‍ഗ്രസ് നേതാവുതന്നെ തടഞ്ഞത് വിവാദത്തിൽ. കെപിസിസി വർക്കിംഗ് പ്രസിഡന്റ് ഷാഫി പറമ്പിൽ എംപി ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കളെയും പ്രവർത്തകരെയും മർദിച്ച പോലീസ് നടപടിയിൽ പ്രതിഷേധിച്ചാണ് കഴിഞ്ഞ ദിവസം മാര്‍ച്ച് സംഘടിപ്പിച്ചത്. നൂറുകണക്കിന് പ്രവര്‍ത്തകര്‍ ആവേശത്തോടെ അണിചേര്‍ന്ന മാര്‍ച്ച് പോലീസിനെപ്പോലും ആശങ്കയിലാക്കി. തുടര്‍ന്ന് സുരക്ഷാകവചങ്ങള്‍ അണിഞ്ഞ പോലീസ് സ്റ്റേഷനിലേക്ക് പ്രവര്‍ത്തകര്‍ കയറാതിരിക്കാന്‍ ബാരിക്കേഡുകളും സ്ഥാപിച്ച് നിലയുറപ്പിച്ചു. കാക്കാഴം റെയിൽവേ മേൽപ്പാലത്തിനു മുന്നിൽനിന്നും ആരംഭിച്ച മാർച്ചില്‍ പ്രവര്‍ത്തകരെ ബാരിക്കേഡുകള്‍ക്കു സമീപത്ത് എത്താന്‍ പോലും മണ്ഡലത്തിന്റെ പ്രധാന ചുമതല വഹിക്കുന്ന നേതാവ് അനുവദിച്ചില്ലെന്നാണ് പ്രവർത്തകരുടെ പരാതി. ഏറെ അകലെവച്ച് പ്രവര്‍ത്തകരെ നേതാവുതന്നെ തടഞ്ഞു. ഇത് അണികള്‍ക്കിടയില്‍ പ്രതിഷേധത്തിനു കാരണമാ യി. നേതാവ് ഇടയ്ക്കിടെ സ്റ്റേഷന് സന്ദര്‍ശിക്കാറുണ്ടെന്നും ആ സൗഹൃദം വച്ചാണ് മാർച്ച് തടഞ്ഞതെന്നും അണികൾ കുറ്റപ്പെടുത്തുന്നു. അണികള്‍ക്കിടയില്‍…
Read Moreകായംകുളത്തെ ആൾക്കൂട്ട കൊലപാതകം: മുഴുവൻ പ്രതികളും പിടിയിൽ; കളവ് പോയ സ്വർണം പോലീസ് കണ്ടെടുത്തു
കായംകുളം: ആൾക്കൂട്ട കൊലപാതകക്കേസിൽ മുഴുവൻ പ്രതികളും അറസ്റ്റിൽ. ഒളിവിലായിരുന്ന ഒന്നാം പ്രതി രതീഷ്, രണ്ടാം പ്രതി അശ്വിൻ, ആറാം പ്രതി ശ്രീനാഥ് എന്നിവരെ പിടികൂടി. സാഹസികമായാണ് പോലീസ് ഇവരെ പിടികൂടിയത്. കൊല്ലപ്പെട്ട സജി പണയംവച്ച സ്വർണച്ചെയിൻ പോലീസ് കണ്ടെടുത്തു. രണ്ടരവയസുകാരിയുടെ സ്വർണാഭരണം കാണാതായതിനെത്തുടർന്ന് മോഷണക്കുറ്റം ആരോപിച്ച് ആൾക്കൂട്ടത്തിന്റെ ക്രൂരമർദനത്തിനിരയായ ചേരാവള്ളി കോയിക്കൽ കിഴക്കതിൽ താമസിക്കുന്ന തിരുവനന്തപുരം കാരക്കോണം കുന്നത്ത് കോയിക്ക പടീറ്റതിൽ സജി (ഷിബു-50) ആണ് കഴിഞ്ഞ ദിവസം മരിച്ചത്. ഇദ്ദേഹം താമസിക്കുന്ന വീടിനു സമീപത്തെ രണ്ടു വയസുള്ള കുട്ടിയുടെ സ്വർണച്ചെയിൻ കാണാതായതിനെത്തുടർന്നാണ് കുട്ടിയുടെ പിതാവും ബന്ധുക്കളും അയൽവാസികളും ഉൾപ്പെടെ ആറുപേർ ചേർന്ന് മധ്യവയസ്കനെ ക്രൂരമായി മർദിച്ചത്. സംഭവുമായി ബന്ധപ്പെട്ട് കായംകുളം ചേരാവള്ളി കുന്നത്ത് കോയിക്കൽ പടീറ്റതിൽ വിഷ്ണു (30), ഭാര്യ അഞ്ജന (ചിഞ്ചു -28 ), വിഷ്ണുവിന്റെ മാതാവ് കനി (51) എന്നിവരെ ആദ്യം കായംകുളം…
Read Moreവൈദ്യുത കമ്പിയിൽനിന്ന് ഷോക്കേറ്റു വീട്ടമ്മ മരിച്ചു; ജീവനക്കാരുടെ അനാസ്ഥയിൽ അനാഥരായത് ഒരു കുടംബം
ഹരിപ്പാട്: വൈദ്യുത കമ്പിയിൽനിന്ന് ഷോക്കേറ്റ് വീട്ടമ്മ മരിച്ചു. ഒരാൾക്കു ഗുരുതരമായി പരിക്കേറ്റു. ഇന്നലെ രാവിലെ 11.30ന് പള്ളിപ്പാട് വടക്കേക്കര കിഴക്ക് പനമുട്ടുകാട് പാടശേഖരത്തിലാണ് അപകടമുണ്ടായത്. പള്ളിപ്പാട് വടക്കേക്കര കിഴക്ക് പുത്തൻപുരയിൽ പരേതനായ രഘുവിന്റെ ഭാര്യ സരള(64)യാണ് മരിച്ചത്. കൂടെ പണിയെടുത്തിരുന്ന പളളിപ്പാട് വടക്കേക്കര കിഴക്ക് നേര്യംപറമ്പിൽ വടക്കതിൽ ശ്രീലത(52)യ്ക്കാണ് ഗുരുതരമായി പൊള്ളലേറ്റത്. ഇവർ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. പാടത്ത് പണിയെടുത്തുകൊണ്ടിരുന്ന ഇരുവരും വിശ്രമത്തിനായി കരയിലേക്ക് കയറുമ്പോൾ വീഴാതിരിക്കാൻ അടുത്ത് കണ്ട വൈദ്യുതപോസ്റ്റിന്റെ സ്റ്റേ വയറിൽ കയറി പിടിക്കുകയായിരുന്നു.ആദ്യം ശ്രീലതയാണ് ഷോക്കേറ്റ് തെറിച്ചുവീണത്. ഇവരെ രക്ഷിക്കാൻ വേണ്ടി എത്തിയ സരളയ്ക്കും ഷോക്കേറ്റ് വെള്ളത്തിലേക്ക് തെറിച്ചു വീഴുകയായിരുന്നു. സംഭവം കണ്ടയുടൻ അടുത്തുളള മോട്ടോർ തറയിലെ തൊഴിലാളി ഓടിയെത്തി വൈദ്യുത ബന്ധം വിച്ഛേദിക്കുകയും ആളുകളെ വിളിച്ചുകൂട്ടി ഇരുവരേയും ഹരിപ്പാട് താലൂക്ക് ആശുപത്രിയിലെത്തിക്കുകയുമായിരുന്നു. സരള ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. മരിച്ച…
Read Moreതട്ടിപ്പുകേസിൽ മാന്നാറിൽ നിന്ന് മുങ്ങി: 30 വർഷങ്ങൾക്കുശേഷം ദമ്പതികൾ മുംബൈയിൽ അറസ്റ്റിൽ
മാന്നാർ: തട്ടിപ്പ് കേസുകളിൽ പ്രതികളായ ദമ്പതികളെ 30 വർഷങ്ങൾക്കുശേഷം അറസ്റ്റ് ചെയ്തു. മാന്നാർ കുരട്ടിക്കാട് കണിച്ചേരിൽ ശശിധരൻ (71), ഭാര്യ ശാന്തിനി (65) എന്നിവരെയാണ് മാന്നാർ പോലീസ് മുംബൈയിലെ പൻവേലിൽനിന്ന് അറസ്റ്റ് ചെയ്തത്. 1995ൽ വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിപ്പ് നടത്തിയതിന് മാന്നാർ പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ പ്രതികളെ അന്ന് പോലീസ് അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തിരുന്നു. പിന്നീട് ജാമ്യത്തിൽ ഇറങ്ങിയ ശേഷം ഇവർ മാന്നാറിൽനിന്നു മുങ്ങുകയായിരുന്നു. പിന്നീട് കോടതിയിൽ ഹാജരായുമില്ല. ഇതിനിടെയാണ് 1997ൽ കെഎസ്എഫ്ഇയിൽ വസ്തു ഈടായി നൽകി വായ്പ എടുത്തും പിന്നിട് ബാങ്ക് അറിയാതെ വസ്തു കൈമാറ്റം ചെയ്തതും. ബാങ്കിനെ കബളിപ്പിച്ചു എന്ന കുറ്റത്തിന് മാന്നാർ പോലീസ് ശശിധരന്റെ പേരിൽ കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഈ കേസിൽ പ്രതിയെ പോലീസിന് പിടികൂടാൻ കഴിഞ്ഞിരുന്നില്ല. ഈ രണ്ടു കേസുകളിലും കോടതിയിൽ…
Read Moreചേർത്തല കരിപ്പേൽച്ചാലിൽ ചീങ്കണ്ണിയെ കണ്ടതായി വീട്ടമ്മ; പഴമക്കാരുടെ ഓർമ്മയിലും ചീങ്കണ്ണിക്കഥ
ചേർത്തല: ചീങ്കണ്ണിയെ കണ്ടെന്ന് വീട്ടമ്മ പറഞ്ഞതോടെ നാട്ടിൽ ഭീതിപരന്നു. സംഭവം പിന്നീട് ഗൗരവമായതോടെ അർത്തുങ്കൽ പോലീസ് പ്രദേശത്ത് ജാഗ്രതാ നിർദേശം നൽകി. ചേർത്തല തെക്ക് പഞ്ചായത്ത് ആറാം വാർഡിൽ ഉൾപ്പെട്ട കരിപ്പേൽച്ചാൽ പ്രദേശത്ത് ഞായറാഴ്ച ഉച്ചയോടെ പുതുവൽ നികർത്തിൽ പ്രസന്നയാണ് ചീങ്കണ്ണിയെ കണ്ടെന്ന് വെളിപ്പെടുത്തിയത്. കഴിഞ്ഞ ഞായറാഴ്ച ഉച്ചയ്ക്കാണ് കണ്ടത്. വാർഡ് മെംബർ രാജഗോപാൽ അർത്തുങ്കൽ പോലീസിൽ വിവരം അറിയിച്ചതോടെ തെരച്ചിൽ നടത്തിയെങ്കിലും ചീങ്കണ്ണി ആണെന്ന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ചീങ്കണ്ണി എത്താനുള്ള സാഹചര്യമില്ലാത്തതിനാൽ ഉടുമ്പിനെയാകും പ്രസന്ന കണ്ടതെന്ന നിഗമനത്തിലാണ് പോലീസ്. ചാലിന് സമീപം നിൽക്കുന്ന മരത്തിന് ചുവട്ടിൽ സ്ഥിരമായി ചീങ്കണ്ണി വന്നു പോകുന്ന പാടും കൂടും പ്രസന്ന പോലീസിന് കാണിച്ചുകൊടുത്തിട്ടുണ്ട്. വർഷങ്ങളായി തൊഴിലുറപ്പ് ജോലിക്കു പോകുന്ന പ്രസന്ന ഉടുമ്പുകളെ സ്ഥിരമായി കാണാറുണ്ട്. എന്നാൽ, കഴിഞ്ഞദിവസം താന്‍ കണ്ടത് ചീങ്കണ്ണീയാണെന്ന് പ്രസന്ന ഉറപ്പിച്ചുതന്നെ പറയുന്നു. വർഷങ്ങൾക്ക് മുമ്പ് ഇവിടെ…
Read Moreകൊലപാതകത്തിനുശേഷം ഒളിവിൽ കഴിഞ്ഞത് 31വർഷം;അറുപത്തിയൊന്നാം വയസിൽ പിടിയിൽ
അമ്പലപ്പുഴ: കൊലപാതകത്തിനുശേഷം 31 വർഷം ഒളിവിൽ കഴിഞ്ഞ പ്രതി പിടിയിൽ. പുന്നപ്ര തെക്ക് പഞ്ചായത്ത് ചൂണ്ടാണിശേരി വീട്ടിൽ വർഗീസിനെ (61)യാണ് പോലീസ് പിടികൂടിയത്. മറ്റ് പ്രതികളായ പുന്നപ്ര തെക്ക് പഞ്ചായത്ത് പടിഞ്ഞാറേക്കര വീട്ടിൽ മൈക്കിൾ, പടിഞ്ഞാറേക്കര വീട്ടിൽ ഫ്രാൻസിസ് എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. ഒന്നാം പ്രതിയായ വർഗീസ് പോലീസിന് പിടികൊടുക്കാതെ ഒളിവിൽ പോവുകയായിരുന്നു. 1994ലാണ് കേസിനാസ്പദമായ സംഭവം. ഇവരുടെ സുഹൃത്തായിരുന്ന സ്റ്റീഫനെയാണ് കൊലപ്പെടുത്തിയത്.മരണപ്പെട്ട സ്റ്റീഫനും പ്രതികളായ മൂന്നുപേരും ഒരുമിച്ചിരുന്ന് മദ്യപിക്കുന്നതിനിടെ പ്രതികളെ ചീത്ത വിളിച്ചതിലുള്ള വൈരാഗ്യത്തിൽ മൂന്നുപേരും ചേർന്ന് സ്റ്റീഫനെ ആക്രമിക്കുകയായിരുന്നു. പരിക്കേറ്റ സ്റ്റീഫൻ മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ മരിച്ചു. ഒളിവിൽ പോയ വർഗീസ് വയനാട്ടിൽ തോട്ടം മേഖലയിൽ ജോലി ചെയ്തു. പിന്നീട് വിവിധ ജില്ലകളിൽ ഒളിവിൽ പോയശേഷം എറണാകുളത്തു വന്നു.ഇവിടെവച്ച് ഇയാൾക്ക് അപകടം പറ്റുകയും കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സ തേടുകയും ചെയ്തു. ചികിത്സ പൂർത്തിയായ…
Read Moreഇതു സാധ്യതകളുടെ ചെറുതടാകം…. കാണാനേറെയുണ്ട് പണ്ടാരക്കുളം കായല്‍; കാണേണ്ടവർ കണ്ണടയ്ക്കുന്നു
ചമ്പക്കുളം: ആലപ്പുഴ-ചങ്ങനാശേരി റോഡിനോടു ചേര്‍ന്നുകിടക്കുന്ന നെടുമുടി പഞ്ചായത്തില്‍ ഉള്‍പ്പെട്ട നയനമനോഹരമായ തടാകമാണ് ഭൂതപ്പണ്ടം കായല്‍ എന്ന വിളിപ്പേരുള്ള പണ്ടാരക്കുളം കായല്‍. കേവലം 6.4 ചതുരശ്ര കിലോമീറ്റര്‍ മാത്രം വിസ്തൃതിയുള്ള ഈ ചെറുതടാകത്തിന്റെ വിനോദ സഞ്ചാര സാധ്യതകള്‍ അനന്തമാണ്. ചെറുപദ്ധതിപോലുമില്ലഎന്നാല്, നാളിതുവരെ ഈ സാധ്യതകളെ ഉപയോഗിക്കാന്‍ ഒരു ചെറു പദ്ധതി പോലും തയാറാക്കാന്‍ വിനോദ സഞ്ചാര വകുപ്പോ നെടുമുടി ഗ്രാമപഞ്ചായത്തോ ശ്രമിച്ചിട്ടില്ല. ഈ തടാകത്തിന്റെ ഒരു ഭാഗം എസി റോഡ് വന്നതോടുകൂടി രണ്ടായി വിഭജിക്കപ്പെട്ടെങ്കിലും ഇരുഭാഗവും മികച്ച വിനോദ സഞ്ചാര സാധ്യതയുള്ള പ്രദേശമാണ്. നെടുമുടി പഞ്ചായത്തിന്റെ ഒന്ന്, പതിനഞ്ച് വാര്‍ഡുകളില്‍ ഉള്‍പ്പെട്ടു കിടക്കുന്നതാണ് ഈ തടാകം. ഈ തടാകത്തിന്റെ ഒരു ഭാഗം പോളയും പായലും കയറി നിറഞ്ഞിരിക്കുന്നു. എങ്കിലും ഭൂരിഭാഗവും നല്ല തെളിഞ്ഞ തടാകമാണ്. പോള നീക്കിയില്ലകുട്ടനാട്ടിലെ പുഞ്ചനിലങ്ങളുടെ ശരാശരി ആഴമായ ഏഴ് അടിയാണ് ഈ തടാകത്തിന്റെയും ആഴം.…
Read More