ലഹരി വിരുദ്ധ ബോധവത്കരണം; ലഹരിയെ തുരത്താൻ കൊച്ചി സിറ്റി പോലീസിന്‍റെ “ഉദയം’;

സീമ മോഹന്‍ലാല്‍
കൊച്ചി: വിദ്യാര്‍ഥികള്‍ക്കും പൊതുജനങ്ങള്‍ക്കുമായി ലഹരി വിരുദ്ധ ബോധവത്കരണം ഇനി തോന്നും പടി നടത്താന്‍ കഴിയില്ല. കൊച്ചി നഗരത്തിലെ ലഹരിക്ക് തടയിടാനായി കൊച്ചി സിറ്റി പോലീസിന്‍റെ ഉദയം പദ്ധതി ഒരുങ്ങുകയാണ്. ലഹരി വിരുദ്ധ ബോധവത്കരണ പ്രവര്‍ത്തനങ്ങളില്‍ വര്‍ഷങ്ങളുടെ പരിചയമുള്ള 52 അംഗ വിദഗ്ധ പാനലിലുള്ളവരാണ് ഉദയം പദ്ധതിയിലൂടെ ബോധവത്കരണത്തിന് ഇറങ്ങുന്നത്. കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ പുട്ട വിമലാദിത്യ മുന്‍കൈയെടുത്താണ് പദ്ധതി നടപ്പാക്കുന്നത്. ഉദ്ഘാടനം അടുത്തയാഴ്ച നടക്കും.

മുന്‍ വര്‍ഷങ്ങളിലെല്ലാം നടന്ന ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസുകള്‍ വേണ്ടത്ര ഫലപ്രദമായില്ലെന്ന കണ്ടെത്തലാണ് കുറേകൂടി കാര്യക്ഷമമായ അവബോധ പരിപാടിക്ക് തുടക്കമിടാന്‍ കൊച്ചി സിറ്റി പോലീസിനെ പ്രേരിപ്പിച്ചത്. മുന്‍ വര്‍ഷങ്ങളിലെല്ലാം കുറേ പേര്‍ അവര്‍ക്ക് തോന്നുന്ന രീതിയിലാണ് ലഹരി വിരുദ്ധ ക്ലാസുകള്‍ നടത്തിയിരുന്നത്. ഇനി അത്തരത്തിലുള്ള ബോധവത്കരണം ക്ലാസുകളൊന്നും സ്‌കൂളുകളിലും റസിഡന്‍സ് അസോസിയേഷനുകളിലും ഉണ്ടാവില്ല.

ഉദയം പദ്ധതിഇങ്ങനെ
എംഎസ്ഡബ്ല്യു, സൈക്കോളജി എന്നീ ബിരുദധാരികളായ വര്‍ഷങ്ങളോളം ഈ മേഖലയില്‍ പ്രവര്‍ത്തി പരിചയമുള്ള 52 അംഗ റിസോഴ്‌സ് പേഴ്‌സനെ കൊച്ചി സിറ്റി പോലീസ് ഇതിനായി നിയോഗിച്ചിട്ടുണ്ട്. അവര്‍ വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും മാതാപിതാക്കള്‍ക്കും കമ്യൂണിറ്റി വര്‍ക്കര്‍മാര്‍ക്കും പ്രത്യേകമായി ബോധവത്കരണ ക്ലാസുകള്‍ നല്‍കും.

മയക്കുമരുന്ന് ഉപയോഗിക്കുന്നവരെയും ഉപയോഗിച്ചു തുടങ്ങിയവരെയും കണ്ടെത്തുകയാണ് രണ്ടാമത്തേത്. ഇത്തരത്തിലുള്ളവരുടെ പെരുമാറ്റത്തിലുണ്ടാകുന്ന മാറ്റങ്ങളെക്കുറിച്ച് സ്‌കൂളുകളിലും റസിഡന്‍സ് അസോസിയേഷനുകളിലും മാതാപിതാക്കള്‍ക്കും മറ്റും ബോധവത്കരണം നടത്തും. ഇത്തരക്കാരെ കണ്ടെത്തി ആദ്യം അവര്‍ക്ക് കൗണ്‍സലിംഗ് നല്‍കും.

ലഹരി ഉപയോഗിക്കുന്നുവെന്ന് മനസിലായവരുടെ പരിശോധനയ്ക്കായി ഡ്രഗ് അഡിക്ഷന്‍ കിറ്റുകള്‍ നല്‍കി അതിലൂടെ മൂത്ര സാമ്പിളുകള്‍ ശേഖരിച്ച് ലഹരി ഉപയോഗം ഉറപ്പാക്കും. തുടര്‍ന്ന് ചികിത്സയ്ക്ക് വേണ്ട നിര്‍ദേശങ്ങള്‍ നല്‍കും.പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കാന്‍ കഴിയാതെ വരുമ്പോഴാണ് ശരിയായ തീരുമാനമെടുക്കാനാവാതെ പലരും മദ്യത്തിനും ലഹരിക്കും അടിമപ്പെടുന്നത്. ഇത്തരം സാഹചര്യം ഒഴിവാക്കാനായി ഉദയം പദ്ധതിയിലൂടെ ലൈഫ് സ്‌കില്‍ ട്രെയിനിംഗ് നല്‍കും.

കുടുംബ പ്രശ്‌നങ്ങള്‍ കൂടുതല്‍ ഉളളിടത്തുനിന്ന് എത്തുന്ന കുട്ടികളും കുറ്റവാസനയുള്ളവരും‍ ലഹരിയിലേക്ക് തിരിയാനുള്ള സാധ്യത കൂടുതലായതിനാൽ അത്തരക്കാരെ കണ്ടെത്തി പ്രത്യേക ബോധവത്കരണം നടത്തും. കുട്ടികള്‍ തെറ്റായ വഴിയിലേക്ക് പോകാതിരിക്കാനായി അവര്‍ക്ക് കായിക, കലാ മത്സരങ്ങളില്‍ വിദഗ്ധ പരിശീലനവും നല്‍കും. ഉദയം പദ്ധതിയുടെ ഭാഗമായി പരിശീലകര്‍ക്കുള്ള ത്രിദിന ട്രെയ്‌നിംഗ് പ്രോഗ്രാം ഇന്ന് ആരംഭിച്ചു.

Related posts

Leave a Comment