കൊച്ചി: എട്ടു വര്‍ഷങ്ങള്‍ക്കു ശേഷം സ്വന്തം കൈകള്‍കൊണ്ട് കേക്ക് മുറിച്ച് ജന്മദിനം ആഘോഷിച്ചതിന്റെ സന്തോഷത്തിലാണ് തമിഴ്നാട് സേലം സ്വദേശി ഗോകുലപ്രിയന്. വൈദ്യുതി ലൈനില്‍നിന്ന് ഷോക്കേറ്റ് ഇരു കൈകളും നഷ്ടപ്പെട്ട ഗോകുലപ്രിയന് കൈ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് ശേഷമുള്ള ആദ്യ ജന്മദിനമാണ് കൊച്ചി അമൃത ആശുപത്രിയിൽ ആഘോഷിച്ചത്. ശസ്ത്രക്രിയക്ക് നേതൃത്വം നല്കിയ ഡോക്ടര്‍ക്കും സംഘത്തിനും സ്വന്തം കൈകളാല്‍ കേക്ക് മുറിച്ചു നല്കി, തനിക്ക് പുതുജീവനേകിയവര്ക്ക് അദ്ദേഹം നന്ദി അറിയിച്ചു. 2018ലാണ് ഹൈടെന്‍ഷന്‍ വൈദ്യുത ലൈനില്‍നിന്ന് ഷോക്കേറ്റ് ഇരുകൈകളും നഷ്ടമായത്. വര്‍ഷങ്ങളോളം കൃത്രിമ കൈകളോടെയായിരുന്നു ജീവിച്ചത്. എന്നാല്‍ അമൃത ആശുപത്രിയില്‍ നടത്തിയ കൈമാറ്റ ശസ്ത്രക്രിയയും തുടര്‍ന്ന് മാസങ്ങളായുള്ള കഠിനമായ പുനരധിവാസ ചികിത്സയും ജീവിതം മാറ്റിമറിച്ചു. 2025 ഒക്ടോബര്‍ 22നാണ് അമൃത ആശുപത്രിയിലെ ഹെഡ് ആന്‍ഡ് നെക്ക്, പ്ലാസ്റ്റിക് ആന്‍ഡ് ക്രാനിയോഫേഷ്യല്‍ സര്‍ജറി വിഭാഗം മേധാവി ഡോ. സുബ്രഹ്മണ്യ അയ്യരുടെയും സംഘത്തിന്റെയും നേതൃത്വത്തില്‍…
Read MoreCategory: Kochi
അനധികൃത പാർക്കിംഗ് മരണക്കെണിയായി; കുമ്പളം ടോള്‍ പ്ലാസയ്ക്കടുത്ത് ലോറിയില്‍ വാനിടിച്ച് യുവാവിന് ദാരുണാന്ത്യം
നങ്ങാട്: ദേശീയ പാതയില്‍ കുമ്പളം ടോള്‍ പ്ലാസയ്ക്ക് സമീപം അനധികൃതമായി നിര്‍ത്തിയിട്ട ലോറിയില്‍ വാന്‍ ഇടിച്ച് യുവാവിന് ദാരുണാന്ത്യം. നിര്‍ത്തിയിട്ട ലോറിക്ക് പിന്നില്‍ പുലര്‍ച്ചെ മൂന്നോടെ മീന്‍ കയറ്റിയ വാന്‍ ഇടിച്ചു കയറുകയായിരുന്നു. മീന്‍ വണ്ടിയിലുണ്ടായിരുന്ന ആലപ്പുഴ പുന്നപ്ര പള്ളിവെളി അബൂബക്കറിന്റെ മകന് ഷെഫീഖ് (42) ആണ് മരിച്ചത്. വാഹനം വെട്ടിപ്പൊളിച്ചാണ് ഇയാളെ പുറത്തെടുത്തത്. അപകട സ്ഥലത്ത് വച്ച് തന്നെ ഇയാള്‍ മരിച്ചതായാണ് വിവരം. വാഹനത്തില്‍ കൂടെയുണ്ടായിരുന്ന ഒരാളെ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഷെഫീഖിന്റെ മൃതദേഹം എറണാകുളം ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍. മാതാവ്: ആരിഫ. ഭാര്യ: സൂരിജ. മക്കള്‍: അല്‍ഫിയ, ആദില, ആസിഫ്. ഇതേ സ്ഥലത്ത് ഇന്നലെ വൈകിട്ടുണ്ടായ അപകടത്തില്‍ കളമശേരിയിലെ സ്വകാര്യ ക്ലീനിംഗ് സ്ഥാപനത്തിലെ ജീവനക്കാര്‍ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. കാര്‍ നിര്‍ത്തിയിട്ടിരുന്ന ലോറിയില്‍ ഇടിച്ചായിരുന്നു അപകടം. കാറോടിച്ചിരുന്ന തൃശൂര്‍ വയലത്തൂര്‍ കാളിയത്ത് വീട്ടില്‍ മുഹമ്മദ് നിസാം…
Read Moreഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: സിപിഎം പ്രവര്‍ത്തകരുടെ ഹര്‍ജി ഹൈക്കോടതിയിൽ
കൊച്ചി: സിഎംആര്‍എല്‍എക്സാലോജിക് ഇടപാട് കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടില്‍ റെയ്ഡ് നടത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ സിപിഎം പ്രവര്‍ത്തകരുടെ ജാമ്യ ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. പ്രതികളായ ശ്രീജിത്, ജീവന്, അനില്‍ കുമാര്‍, പി.എസ്. കിരണ്‍, ഷെഫീക്, സിദ്ധാര്‍ഥ്, നിഷാദ് എന്നിവര്‍ സമര്‍പ്പിച്ച ജാമ്യഹര്‍ജിയാണ് പരിഗണിക്കുക. തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതിയും സെഷന്‍സ് കോടതിയും ഇവരുടെ ജാമ്യാപേക്ഷ നേരത്തെ തള്ളിയിരുന്നു. ഇന്നലെ ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് സര്‍ക്കാരിന്റെ വിശദീകരണം തേടിയിരുന്നു. നടപടി ക്രമങ്ങള്‍ പാലിക്കാതെ മാധ്യമങ്ങളില്‍ എത്തിയ ചിത്രങ്ങളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ് എന്നുമാണ് പ്രതികളുടെ വാദം. 56 ദിവസമായി റിമാന്‍ഡിലാണ്. കേസില്‍ തങ്ങള്‍ക്കെതിരെ തെളിവുകളില്ല. അക്രമത്തിലോ പൊതുമുതല്‍ നശിപ്പിച്ചതിലോ നേരിട്ട് പങ്കില്ല. കൊലപാതകശ്രമം ഉള്‍പ്പെടെയുള്ള വകു പ്പുകള്‍ ചുമത്തിയത് അനാവശ്യമാണെന്നും ഹര്‍ജിയില്‍ പറയുന്നു. മേയ് 27 ന് നടന്ന അക്രമ സംഭവത്തില്‍…
Read Moreപാക്കേജ്ഡ് ഡ്രിങ്കിംഗ് വാട്ടർ ‘ഹൈ-റിസ്ക്’ വിഭാഗത്തിൽ ഉൾപ്പെടുത്തി ഫുഡ് സേഫ്റ്റി അഥോറിറ്റി: തത്സമയ പരിശോധനകൾ കർശനമാക്കും
പരവൂർ: വിപണിയിൽ ലഭ്യമാകുന്ന പാക്കേജ്ഡ് ഡ്രിങ്കിംഗ് വാട്ടറിനെയും മിനറൽ വാട്ടറിനെയും ഉയർന്ന സുരക്ഷാ മുന്നറിയിപ്പ് ആവശ്യമായ ഹൈ-റിസ്ക് ഫുഡ് വിഭാഗത്തിൽ ഉൾപ്പെടുത്തി ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അഥോറിറ്റി ഓഫ് ഇന്ത്യ. കുപ്പിവെള്ള നിർമാണ യൂണിറ്റുകളിൽ കർശന ഗുണനിലവാര പരിശോധനയും സുരക്ഷാ മാനദണ്ഡങ്ങളും ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി. മറ്റ് ഭക്ഷണപദാർഥങ്ങളെപ്പോലെ പാകം ചെയ്യാതെ നേരിട്ട് ഉപയോഗിക്കുന്ന ഉൽപ്പന്നമായതിനാലാണ് കുപ്പിവെള്ളത്തിന് കൂടുതൽ കർശനമായ ലൈസൻസിംഗ്, പതിവ് ഓഡിറ്റിംഗ്, തത്സമയ പരിശോധനകൾ എന്നിവ അഥോറിറ്റി നിർബന്ധമാക്കിയത്. ഉപഭോക്താക്കൾ കുപ്പിവെള്ളം വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങളും എഫ്എസ്എസ്എഐ മുന്നറിയിപ്പായി നൽകുന്നുണ്ട്. കുപ്പിയുടെ അടപ്പിന് താഴെയുള്ള സുരക്ഷാ റിംഗ് തകർന്നിട്ടില്ലെന്നും അടപ്പ് അയഞ്ഞിട്ടില്ലെന്നും ഉറപ്പാക്കുക. സീൽ തകരാറിലായ കുപ്പികൾ വാങ്ങരുത്. എഫ്എസ്എസ്എഐ ലൈസൻസ് നമ്പർ, നിർമാണ തീയതി, കാലാവധി അവസാനിക്കുന്ന തീയതി, ബാച്ച് നമ്പർ, നിർമാതാക്കളുടെ പേരും വിലാസവും എന്നിവ ലേബലിൽ…
Read Moreഗുരുവായൂര്‍ ദേവസ്വം ഓഡിറ്റ്; ഹൈക്കോടതി സ്വമേധയാ എടുത്ത കേസ് പരിഗണനയിൽ
കൊച്ചി: ഗുരുവായൂര്‍ ദേവസ്വത്തിന്റെ ഓഡിറ്റുമായി ബന്ധപ്പെട്ട് ഹൈക്കോടതി സ്വമേധയാ എടുത്ത കേസ് ദേവസ്വം ബെഞ്ച് ഇന്ന് വീണ്ടും പരിഗണിക്കും. ഓഡിറ്റിന്റെ തല്‍സ്ഥിതി അറിയിക്കാന്‍ സംസ്ഥാന ഓഡിറ്റ് വിഭാഗം സീനിയര്‍ ഡെപ്യൂട്ടി ഡയറക്ടര്‍ കോടതിയില്‍ ഹാജരാകും. വരവ്-ചെലവ് കണക്കുകളുടെ ഓഡിറ്റ് റിപ്പോര്‍ട്ട് കോടതി വിശദമായി പരിശോധിക്കും. ഗുരുവായൂര്‍ ദേവസ്വത്തിന്റെ ഓഡിറ്റില്‍ ഗുരുതര വീഴ്ചയുണ്ടെന്ന് ഹൈക്കോടതി കണ്ടെത്തിയിരുന്നു. ഓണ്‍ലൈന്‍ വഴിപാടുകളുടെയും ഡിജിറ്റല്‍ പണമിടപാടുകളുടെയും കണക്കുകളില്‍ ഗുരുതര ക്രമക്കേടുകള്‍ ഉണ്ടെന്നാണ് ദേവസ്വം ബെഞ്ചിന്റെ നിരീക്ഷണം.43 വര്‍ഷമായിട്ടും ക്ഷേത്രത്തിലെ സ്വര്‍ണം, വെള്ളി തുടങ്ങി വിലപിടിപ്പുള്ള പല വസ്തുക്കളും രജിസ്റ്ററില്‍ കൃത്യമായി രേഖപ്പെടുത്തിയിട്ടില്ലെന്ന് നേരത്തെ ഓഡിറ്റ് വിഭാഗം കോടതിയെ അറിച്ചിരുന്നു. വഴിപാടുകളടക്കം ഡിജിറ്റലൈസ് ചെയ്തെങ്കിലും സുതാര്യക്കുറവുണ്ട്. ഓഡിറ്റിംഗിനായി ഇതിന്റെ യൂസര്‍ ഐഡി പാസ്വേഡ് അടക്കമുള്ള വിവരങ്ങള്‍ ദേവസ്വം ബോര്‍ഡ് നല്‍കിയില്ലെന്നും ഓഡിറ്റ് വിഭാഗം ആരോപിച്ചിരുന്നു. 2011-12 മുതല്‍ 2019-20 വരെയുള്ള 54.59 കോടിയുടെ ഇടപാടുകളില്‍…
Read Moreഅവയവക്കടത്ത്: സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍മാരുടെ ചോദ്യം ചെയ്യല്‍ തുടരുന്നു; സാമ്പത്തിക ഇടപാടുകൾ നടത്തിയതിന് തെളിവുകൾ
കൊച്ചി: അവയവക്കച്ചവട റാക്കറ്റുമായി ബന്ധപ്പെട്ട കേസില്‍ ഡോക്ടര്‍മാരുടെ ചോദ്യം ചെയ്യല്‍ ഇഡി തുടരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെ അവയവമാറ്റ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട കമ്മിറ്റിയിലെ അംഗങ്ങളായ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ളവരെയാണ് ഇഡി ചോദ്യം ചെയ്യുന്നത്. ഡോക്ടര്‍മാരുടെ ചോദ്യം ചെയ്യലിന് പിന്നാലെ ആശുപത്രി ഉടമകളെയും ചോദ്യം ചെയ്യാനാണ് ഇഡിയുടെ നീക്കം. മുഖ്യപ്രതി നജീബിന്റെ കല്ലട്ര ടൂറിസം കമ്പനി മുഖേനെ നടത്തിയ ശസ്ത്രക്രിയകളില്‍ നിരവധി ക്രമക്കേടുകള്‍ നടന്നതായും വ്യാജരേഖകള്‍ ചമച്ചതായും ഇഡി കണ്ടെത്തിയിട്ടുണ്ട്. വ്യാജരേഖകള്‍ ആശുപത്രി അധികൃതര്‍ക്ക് എന്തുകൊണ്ട് തിരിച്ചറിയാന്‍ സാധിച്ചില്ല എന്നതടക്കമുള്ള കാര്യങ്ങളില്‍ വ്യക്തത വരുത്താനാണ് ശ്രമിക്കുന്നത്. നേരത്തെ പുറത്തുവന്ന കരാര്‍ രേഖകളുടെ അടിസ്ഥാനത്തില്‍ ആശുപത്രി ഉടമകള്‍ അറിഞ്ഞു കൊണ്ടു തന്നെയാണ് ഇടപാടുകള്‍ നടന്നതെന്നാണ് ഇഡിയുടെ നിഗമനം. അതിന്റെ ഭാഗമായാണ് ആശുപത്രി ഉടമകളെ ചോദ്യം ചെയ്യുക. ശസ്ത്രക്രിയ നടത്തിയവര്‍, അവയവം നല്കിയവര്, അവയവം സ്വീകരിച്ചവര്‍ എന്നിവരെ കണ്ടെത്തി അവരുടെ മൊഴികളും രേഖപ്പെടുത്തുന്നുണ്ട്.…
Read Moreകാലടി പ്ലാന്റേഷനില്‍ അങ്കണവാടിക്ക് നേരേ വീണ്ടും കാട്ടാന ആക്രമണം
കാലടി: കാലടി പ്ലാന്റേഷന് അതിരപ്പിള്ളി എസ്റ്റേറ്റ് 17-ാം ബ്ലോക്കിലെ അങ്കണവാടിക്ക് നേരെ വീണ്ടും കാട്ടാന ആക്രമണം. അങ്കണവാടി കെട്ടിടത്തിന് ചുറ്റും സ്ഥാപിച്ചിരുന്ന സോളാര്‍ വൈദ്യുതി വേലി തകര്‍ത്ത് അകത്തു കയറിയ ആനക്കൂട്ടം കെട്ടിടത്തിന് മുകളിലേക്ക് പന മറിച്ചിട്ടു. നിലവില്‍ കാട്ടാനകള്‍ അങ്കണവാടിക്ക് സമീപം തന്നെയാണ് തമ്പടിച്ചിരിക്കുന്നത്. മുമ്പും ഈ അങ്കണവാടി കെട്ടിടം കാട്ടാന ഭാഗികമായി തകര്‍ത്തിരുന്നു. തുടര്‍ന്ന് അയ്യമ്പുഴ പഞ്ചായത്തും പ്ലാന്റേഷന് കോര്‍പറേഷനും സംയുക്തമായി മുന്‍കൈയെടുത്താണ് കെട്ടിടം പുതുക്കിപ്പണിയുകയും സുരക്ഷയ്ക്കായി വൈദ്യുതി വേലി നിര്‍മിക്കുകയും ചെയ്തത്. എന്നാല്‍ ഈ സുരക്ഷാ സംവിധാനങ്ങളെല്ലാം തകര്‍ത്താണ് വീണ്ടും ആനക്കൂട്ടം വീണ്ടും എത്തിയത്. അതിരപ്പിള്ളി ഭാഗത്തു നിന്നും സ്പെഷല്‍ ഡ്രൈവിന്റെ ഭാഗമായി പ്ലാന്റേഷന് ഭാഗത്തേക്ക് തുരത്തുന്ന കാട്ടാനകള്‍ പ്ലാന്റേഷന് മേഖലയില്‍ കനത്ത നാശനഷ്ടമാണ് നിലവില്‍ ഉണ്ടാക്കുന്നത്. പകല്‍പോലും തെഴിലാളികള്‍ക്കും പൊതുജനങ്ങള്‍ക്കും പുറത്തിറങ്ങി നടക്കുവാന്‍ കഴിയാത്ത സ്ഥിതിയാണുള്ളത്. ഇന്നലെ അക്കരെ നിന്നും തുരത്തിയ…
Read Moreശബരിമല തന്ത്രി സ്ഥാനം: ദേവസ്വം ബോര്‍ഡിന് തീരുമാനിക്കാമെന്ന് ഹൈക്കോടതി
കൊച്ചി: ശബരിമല തന്ത്രിയെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് തീരുമാനിക്കാമെന്ന് ഹൈക്കോടതി ഉത്തരവ്. തന്ത്രിസ്ഥാനത്ത് കണ്ഠരര് രാജീവര് തുടരണമോ എന്നതില്‍ നിര്‍ണായക തീരുമാനം നാളെ ചേരുന്ന ബോര്‍ഡ് യോഗത്തില്‍ എടുക്കും. തന്നെ ശബരിമലയിലെ തന്ത്രിസ്ഥാനത്ത് നിന്ന് ഒഴിവാക്കണമെന്നും മകന് ബ്രഹ്മദത്തനെ തന്ത്രി ആക്കണമെന്നും കണ്ഠര് രാജീവര് ദേവസ്വം ബോര്‍ഡിന് കത്ത് നല്‍കിയിരുന്നു. മേല്‍ശാന്തി ഇന്റര്‍വ്യൂ ബോര്‍ഡില്‍ നിന്നും ഒഴിവാക്കണമെന്നും മകന് ബ്രഹ്മദത്തനെ നിയമിക്കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നുണ്ട്. ഈ മണ്ഡലകാലത്ത് കണ്ഠരര് രാജീവരാണ് തന്ത്രി സ്ഥാനത്ത് എത്തേണ്ടിയിരുന്നത്. എന്നാല്‍ സ്വര്‍ണക്കൊള്ള കേസില്‍ തന്ത്രി പ്രതി പട്ടികയിലാണ്. ഇതോടെയാണ് തനിക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടെന്ന് ചൂണ്ടിക്കാട്ടി കത്ത് നല്‍കിയത്. കണ്ഠര് രാജീവരുടെ കത്തിന്റെ അടിസ്ഥാനത്തിലാണ് ദേവസ്വം ബോര്‍ഡ് ഹൈക്കോടതിയുടെ നിലപാട് തേടിയത്.
Read Moreഹൈക്കോടതിക്കു മുന്നിലെ ആത്മഹത്യാശ്രമം: ആരോപണവിധേയയും ജീവനൊടുക്കാന്‍ ശ്രമിച്ചു
കൊച്ചി: ഹൈക്കോടതിക്കു മുന്നില്‍ ജീവനൊടുക്കാന്‍ ശ്രമിച്ച ദമ്പതികള്‍ ആരോപണം ഉന്നയിച്ച ആലുവ സ്വദേശിയായ യുവതിയും ആത്മഹത്യയ്ക്കു ശ്രമിച്ചു. ഇന്നലെ രാത്രി വീട്ടുമുറ്റത്തെ കിണറ്റില്‍ ചാടി ആത്മഹത്യ ചെയ്യാനാണ് ശ്രമിച്ചത്. ബഹളം കേട്ടെത്തിയ വീട്ടുകാരാണ് യുവതി കിണറ്റില്‍ ചാടിയതു കണ്ടത്. അഗ്നിരക്ഷാസേനയെത്തി യുവതിയെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്കു മാറ്റി. ഇന്നലെ രാവിലെ ആറരയോടെയാണ് വ്യാജ പീഡന പരാതിയില്‍ കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് ആലുവ അശോകപുരം പാടത്തുപറമ്പ് വീട്ടില്‍ ബിനു (35), ഭാര്യ ബിന്‍സി (32) എന്നിവര്‍ ഹൈക്കോടതിക്കു മുന്നില്‍ ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചത്. ആംബുലന്‍സ് ഡ്രൈവറായ ബിനു ഹൈക്കോടതിക്ക് മുന്നിലെത്തി ആംബുലന്‍സില്‍ വച്ച് ഭാര്യയ്ക്കൊപ്പം അമിത അളവില്‍ ഉറക്കഗുളിക കഴിക്കുകയായിരുന്നു. മുന്‍ സുഹൃത്തായ യുവതിയുടെ പരാതിയില്‍ കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിക്കുന്നുവെന്ന് ആരോപിച്ച ആത്മഹത്യ കുറിപ്പ് പോലീസ് കണ്ടെടുത്തിരുന്നു. ആത്മഹത്യ ചെയ്യാന്‍ പോവുകയാണെന്ന് ബിനു സുഹൃത്തിനെ വിളിച്ചറിയിക്കുകയും ഫേസ്ബുക്കില്‍ വിവരങ്ങള്‍…
Read Moreഏക മകന്റെ വേർപാടിലെ മനോവിഷമം: വൈപ്പിനിൽ വയോധിക ദമ്പതികൾ ആത്മഹത്യ ചെയ്ത നിലയിൽ
കൊച്ചി: വൈപ്പിനിൽ വയോധികരായ ദമ്പതികൾ മരിച്ച നിലയിൽ. സജീവ് (75), ഭാര്യ സവിത എന്നിവരാണ് മരിച്ചത്. ഏക മകന്റെ അകാല വിയോഗത്തെ തുടർന്നുണ്ടായ കടുത്ത മനോവിഷമമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. കഴിഞ്ഞ വർഷമാണ് ഇവരുടെ മകൻ ഹൃദയാഘാതം മൂലം മരിച്ചത്. ഇതിനുശേഷം ദമ്പതികൾ കടുത്ത വിഷാദത്തിലായിരുന്നുവെന്നും മുന്‍പും ഇവർ ജീവിതമവസാനിപ്പിക്കാൻ ശ്രമിച്ചിരുന്നതായും നാട്ടുകാർ പറയുന്നു. ഇവർക്ക് സാമ്പത്തിക ബുദ്ധിമുട്ടുകൾ ഒന്നുമുള്ളതായി വിവരമില്ല. സംഭവസ്ഥലത്തെത്തിയ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്ലൈൻ നമ്പരുകൾ – 1056, 0471- 2552056
Read More