ആലുവ: എടത്തല തേവക്കൽ വീടിന് മുന്നിൽ സംഘം ചേർന്ന് ലഹരി ഉപയോഗിക്കുന്നത് ചോദ്യം ചെയ്ത ഗൃഹനാഥനേയും പ്രദേശവാസിയേയും വീടുകളിൽ കയറി ക്രൂരമായി മർദിച്ച സംഭവത്തിൽ ആറ് പേർക്കെതിരേ എടത്തല പോലീസ് കേസെടുത്തു.എടത്തല പഞ്ചായത്തിലെ ചിറമോളത്ത് വീട്ടിൽ ഘോഷ് (50), പറമാട്ട് വീട്ടിൽ രാജേഷ് (50) എന്നിവരാണ് ആക്രമിക്കപ്പെട്ടവർ. വീടുകളിൽ കയറിയാണ് ആറംഗ സംഘം മാരകായുധങ്ങളുമായി ഇരുവരേയും മർദിച്ചത്. കഴിഞ്ഞ രാത്രി ഒമ്പതരയോടെയാണ് അക്രമം നടന്നത്. വീടിനു സമീപം ലഹരി ഉപയോഗിച്ചുകൊണ്ടിരുന്ന യുവാക്കളെ ചോദ്യം ചെയ്തതാണ് സംഭവങ്ങളുടെ തുടക്കം. ഇതിൽ പ്രകോപിതരായി ഘോഷിന്റെ വീട്ടിലേക്ക് ഗുണ്ടാ സംഘം എത്തി മർദിക്കുകയായിരുന്നു. ഘോഷിന്റെ കേൾവി ശക്തിയും മർദനത്തിൽ നഷ്ടമായി.ആക്രമിക്കുന്നത് കണ്ട് പ്രതികരിച്ച പറമാട്ട് വീട്ടിൽ രാജേഷിനെയും വീട്ടിൽ കയറി രാത്രിതന്നെ ആക്രമിച്ചിരുന്നു. ലഹരി മാഫിയയും ഗുണ്ടാ സംഘങ്ങളും ചേർന്ന് വീട് കയറി ആക്രമിക്കുകയായിരുന്നു. മാരകായുധങ്ങളുമായി എത്തിയ സംഘം വീടിന്റെ ഗേറ്റ്…
Read MoreCategory: Kochi
കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസ്; നടപടികള്‍ കടുപ്പിച്ച് ഇഡി; എം.എം. വര്‍ഗീസും പി.കെ. ഷാജനും വീണ്ടും ഇഡിക്കു മുന്നില്‍
കൊച്ചി: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ നടപടികള്‍ കടുപ്പിച്ച് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇഡി). സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറി എം.എം. വര്‍ഗീസും കൗണ്‍സിലര്‍ പി.കെ. ഷാജനും ചോദ്യം ചെയ്യലിനായി ഇന്ന് രാവിലെ കൊച്ചിയിലെ ഇഡി ഓഫീസില്‍ ഹാജരായി. തൃശൂരിലെ ഇടത് സ്ഥാനാര്‍ഥിയുടെ തെരഞ്ഞെടുപ്പ് ചുമതല വഹിക്കുന്നതിനാല്‍ ഇഡിയുടെ ചോദ്യം ചെയ്യലിന് 26ന് ശേഷം ഹാജരാകാമെന്ന് എം.എം വര്‍ഗീസ് അറിയിച്ചെങ്കിലും ഇഡി അംഗീകരിച്ചില്ല. അതോടെയാണ് വര്‍ഗീസ് ഇന്ന് ചോദ്യം ചെയ്യലിനായി ഇഡിക്കു മുന്നില്‍ എത്തിയത്. കഴിഞ്ഞ ദിവസം ഹാജരാവാന്‍ ഇദേഹത്തിന് നോട്ടീസ് നല്‍കിയിരുന്നെങ്കിലും വരാന്‍ കഴിയില്ലെന്ന മറുപടി നല്‍കുകയായിരുന്നു. സിപിഎമ്മിന് കരുവന്നൂര്‍ ബാങ്കില്‍ അഞ്ച് രഹസ്യ അക്കൗണ്ട് ഉണ്ടെന്നാണ് ഇഡിയുടെ കണ്ടെത്തല്‍. ഈ അക്കൗണ്ട് സംബന്ധിച്ച വിവരങ്ങളാണ് പ്രധാനമായും വര്‍ഗീസില്‍നിന്ന് ഇഡി തേടുന്നത്. ബാങ്കില്‍ നടന്ന ബെനാമി വായ്പകളുടെ കമ്മീഷന് ഈ അക്കൗണ്ട് വഴി കൈകാര്യം ചെയ്തെന്നുമാണ് ഇഡിയുടെ…
Read Moreസിഎംആര്‍എല്‍-എക്സാലോജിക് കരാർ; എസ്എഫ്ഐഒ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി ഇന്ന് കോടതി പരിഗണിക്കും
കൊച്ചി: സിഎംആര്‍എല്‍ എക്സാലോജിക് കരാറില്‍ എസ്എഫ്ഐഒ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ബിജെപി നേതാവ് ഷോണ്‍ ജോര്‍ജ് നല്കിയ ഹര്‍ജിയാണ് ഹൈക്കോടതിയുടെ പരിഗണനയിലുള്ളത്. ഹര്‍ജിയില്‍ എസ്എഫ്ഐഒ അന്വഷണം സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ ഇന്ന് റിപ്പോര്‍ട്ട് നല്‍കിയേക്കും. എസ്എഫ്ഐഒ അന്വേഷണം തടയണമെന്ന് ആവശ്യപ്പെട്ട് കെഎസ്ഐഡിസി നല്കിയ ഹര്‍ജിയും ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഹര്‍ജിയില്‍ കേന്ദ്ര കോര്‍പ്പറേറ്റ് കാര്യ മന്ത്രാലയം ഇന്ന് മറുപടി നല്‍കിയേക്കും. ബുക്ക് ഓഫ് അക്കൗണ്ട്സ് നല്കുന്ന കാര്യത്തില്‍ കെഎസ്ഐഡിസിയും വിശദീകരണം നല്‍കിയേക്കും. കെഎസ്ഐഡിസിക്കെതിരേ അന്വേഷണം തുടരാമെന്നാണ് ഹൈക്കോടതി നേരത്തെ വ്യക്തമാക്കിയത്. എസ്എഫ്ഐഒ അന്വേഷണത്തിന് ഉത്തരവിട്ട കേന്ദ്ര കമ്പനികാര്യ മന്ത്രാലയത്തിന്റെ ഉത്തരവ് ഏകപക്ഷീയമാണെന്നാണ് കെഎസ്ഐഡിസിയുടെ ആരോപണം.
Read Moreകിഫ്ബി മസാലബോണ്ട് കേസ്; ഇഡി സമന്‍സ് ചോദ്യം ചെയ്തുള്ള ഹര്‍ജികള്‍ കോടതിയിൽ
കൊച്ചി: കിഫ്ബി മസാലബോണ്ടിലെ ഫെമ നിയമലംഘനം അന്വേഷിക്കുന്ന ഇഡിയുടെ സമന്‍സ് ചോദ്യം ചെയ്തുള്ള ഹര്‍ജികള്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഹര്‍ജിയില്‍ ഹൈക്കോടതി ഡോ. ടി.എം. തോമസ് ഐസകിന്റെയും കിഫ്ബിയുടെയും വാദം കേള്‍ക്കും. ജസ്റ്റിസ് ടി.ആര്. രവി അധ്യക്ഷനായ സിംഗിള്‍ ബെഞ്ചാണ് ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നത്. സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകരായ ജയദീപ് ഗുപ്ത, അരവിന്ദ് പി ദത്താര്‍ എന്നിവരാണ് കിഫ്ബിക്കും തോമസ് ഐസകിനും വേണ്ടി ഹാജരാകുന്നത്. തീരുമാനമെടുക്കുന്നത് കിഫ്ബി തന്നെയാണെന്നും വൈസ് ചെയര്മാന് എന്ന നിലയില്‍ ധനമന്ത്രിക്ക് പങ്കില്ലെന്നുമാണ് കിഫ്ബി നല്കിയ സത്യവാങ്മൂലം. നേരത്തെ അഞ്ച് തവണ സമന്‍സ് നല്‍കിയിട്ടും ഡോ. ടി.എം. തോമസ് ഐസക് ഹാജരായിരുന്നില്ല. കേസ് അന്വേഷിക്കാന്‍ ഇഡിക്ക് അധികാരമില്ലെന്നും തെളിവുണ്ടാക്കാനാണ് അന്വേഷണമെന്നുമാണ് ഹര്‍ജിക്കാരുടെ വാദം. അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ്.വി. രാജു ഇഡിക്ക് വേണ്ടി ഹാജരാകും.
Read Moreയുവതിയോട് അപമര്യാദയായി പെരുമാറിയ കേസ്; ജാമ്യത്തിലിറങ്ങി മുങ്ങുമ്പോൾ പ്രായം 29; അങ്കമാലിയിൽ നിന്ന് 17 വർഷങ്ങൾക്ക് ശേഷം സിജുവിനെ പൊക്കി പോലീസ്
മുണ്ടക്കയം: കോടതിയിൽനിന്നു ജാമ്യത്തിലിറങ്ങി ഒളിവിൽ കഴിഞ്ഞിരുന്നയാളെ വർഷങ്ങൾക്കുശേഷം പോലീസ് അറസ്റ്റ് ചെയ്തു. കൂട്ടിക്കൽ ഇളംകാട് ഭാഗത്ത് പുളിയല്ലിൽ വീട്ടിൽ സിജു(46)വിനെയാണ് മുണ്ടക്കയം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ 2007ൽ അയൽവാസിയായ യുവതിയോട് അപമര്യാദയായി പെരുമാറിയ കേസിൽ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് ഇയാൾ കോടതിയിൽനിന്നു ജാമ്യത്തിൽ ഇറങ്ങി ഒളിവിൽ പോവുകയായിരുന്നു. ഇത്തരത്തിൽ കോടതിയിൽ നിന്നു ജാമ്യത്തിൽ ഇറങ്ങി ഒളിവിൽ കഴിഞ്ഞുവരുന്നവരെ പിടികൂടുന്നതിനായി ജില്ലാ പോലീസ് മേധാവി കെ. കാർത്തിക് എല്ലാ സ്റ്റേഷനുകൾക്കും നിർദേശം നൽകിയതിന്റെ അടിസ്ഥാനത്തിൽ നടത്തിയ ശക്തമായ തെരച്ചിലിനൊടുവിൽ ഇയാളെ അങ്കമാലി മൂക്കന്നൂർ ഭാഗത്ത് നിന്നു പിടികൂടുകയായിരുന്നു. മുണ്ടക്കയം സ്റ്റേഷൻ എസ്ഐ കെ.വി. വിപിൻ, കെ.ജി. മനോജ്, സിപിഒമാരായ മഹേഷ് ചന്ദ്രശേഖരൻ, റോബിൻ തോമസ് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. ഇയാളെ കോടതിയിൽ ഹാജരാക്കി.
Read Moreകരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസ്; പി.കെ. ബിജുവിനെയും പി.കെ. ഷാജനെയും ചോദ്യം ചെയ്യാനൊരുങ്ങി ഇഡി
കൊച്ചി: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുകേസില്‍ മുന്‍ എംപിയും സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവുമായ പി.കെ. ബിജു, തൃശൂര്‍ കോര്പ്പറേഷന് കൗണ്‍സിലറും ജില്ലാ സെക്രട്ടറിയേറ്റംഗവുമായ പി.കെ. ഷാജന് എന്നിവരെ ചോദ്യം ചെയ്യാനൊരുങ്ങി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി). ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് ഇഡി ഇരുവര്‍ക്കും നോട്ടീസ് നല്കി. പി.കെ. ബിജു നാളെയും ഷാജന് അഞ്ചിനും കൊച്ചി ഇഡി ഓഫീസില്‍ ഹാജരാകാനാണ് നോട്ടീസില്‍ നിര്‍ദേശിച്ചിട്ടുള്ളത്.കരുവന്നൂര്‍ സഹകരണ ബാങ്കിലെ തട്ടിപ്പ് സംബന്ധിച്ച് സിപിഎം തൃശൂര്‍ ജില്ലാ കമ്മിറ്റി നിയോഗിച്ച അന്വേഷണ കമ്മീഷന് അംഗങ്ങളായിരുന്നു ഇരുവരും. അന്വേഷണവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഇവരില്‍നിന്ന് അറിയുകയാണ് ചോദ്യം ചെയ്യലിന്റെ ലക്ഷ്യം.
Read Moreഅപ്രതീക്ഷിത ക്ലൈമാക്സിൽ പൊലിഞ്ഞതു വിനോദ് കണ്ണന്റെ സിനിമാമോഹങ്ങളും
തൃശൂര്‍: ഉത്തരവാദിത്വമുള്ള റെയിൽവേ ഉദ്യോഗസ്ഥന്റെ റോൾ ജീവിച്ചുതീർക്കുന്നതിനിടെ തിരക്കഥയിലെ അപ്രതീക്ഷിത ട്വിസ്റ്റിൽ പൊലിഞ്ഞത് ഒരു കലാഹൃദയൻ നെഞ്ചേറ്റിയ സിനിമാമോഹങ്ങളും. ഇന്നലെ ട്രെയിനിൽ നിന്ന് അക്രമി തള്ളിയിട്ടുകൊന്ന ടിടിഇ വിനോദ് കണ്ണൻ വെറുമൊരു റെയിൽവേ ഉദ്യോഗസ്ഥൻ മാത്രമായിരുന്നില്ല, സഹപ്രവർത്തകർക്കിടയിൽ ഒരു സെലിബ്രിറ്റി കൂടിയായിരുന്നു. തിരക്കിട്ട റെയിൽവേ ജോലിക്കിടയിലും തന്റെ സ്വപ്നങ്ങൾക്കു നിറംപകർന്ന കലാകാരൻ. ഗ്യാങ്സ്റ്ററിൽ മമ്മുട്ടിയുടെ ഗുണ്ടാസംഘത്തിലെ പ്രധാനി, മോഹൻലാൽ – പ്രിയൻ ചിത്രമായ ഒപ്പത്തിൽ ഡിവൈഎസ്പി തുടങ്ങി ജോസഫ്, പുലിമുരുകൻ, ആന്റണി, വില്ലാളിവീരൻ, മംഗ്ലീഷ്, ഹൗ ഓൾഡ് ആർ യു, അച്ഛാ ദിൻ, എന്നും എപ്പോഴും, വിശ്വാസം അതല്ലേ എല്ലാം, രാജമ്മ@യാഹു, പെരുച്ചാഴി, വിക്രമാദിത്യൻ എന്നീ സിനിമകളിൽ ഒരുപിടി ശ്രദ്ധേയമായ വേഷങ്ങളിലൂടെ തന്റെ കഴിവുകൾ പ്രകടിപ്പിച്ചു. കുട്ടിക്കാലം മുതലേ വിനോദിന്റെ മനസിൽ ചേക്കേറിയതായിരുന്നു സിനിമാമോഹം. സ്കൂൾതലം മുതലേ കലാപ്രവർത്തനങ്ങളിൽ ഏർപ്പെട്ടു. ഇഷ്ട ഇനങ്ങളായ നാടകത്തിലും മിമിക്രിയിലും നിറയെ…
Read Moreപെരുമ്പാവൂർ താന്നിപ്പുഴ പള്ളിപ്പടിയിൽ ടോറസ് ലോറി ഇടിച്ച് ബൈക്ക് യാത്രികരായ അച്ഛനും മകളും മരിച്ചു
പെരുമ്പാവൂർ: എംസി റോഡിൽ താന്നിപ്പുഴ പള്ളിപ്പടിയിൽ ടോറസ് ലോറിയിടിച്ച് ബൈക്ക് യാത്രക്കാരായ അച്ഛനും മകളും മരിച്ചു. പാലക്കാട് കൃഷി അസിസ്റ്റന്റ് ഓഫീസറായ കോതമംഗലം കറുകടം കുന്നശേരിൽ കെ.ഐ. എൽദോ(52), മകളും നഴ്സിംഗ് വിദ്യാർഥിനിയുമായ ബ്ലെസി (20) എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ 7.45 ഓടെ പെരുമ്പാവൂർ-കാലടി റൂട്ടിൽ താന്നിപ്പുഴ പള്ളി സമീപം മാണ് അപകടം. ടോറസും ബൈക്കും ഒരേ ദിശയിൽ കാലടി ഭാഗത്തേക്കാണ് പോയത്. ബൈക്കിന്റെ പിന്നിൽ ലോറി ഇടിക്കുകയായിരുന്നു. അപകടത്തെ തുടർന്ന് ഇരുവരുടെയും ദേഹത്തൂടെ ടോറസ് ലോറി കയറിയിറങ്ങി. സംഭവ സ്ഥലത്ത് വച്ച് മകളും ആശുപത്രിയിലേക്ക് പോകും വഴി പിതാവും മരിച്ചു. ബ്ലസിയുടെ മൃതദേഹം പെരുമ്പാവൂർ താലൂക്ക് ആ ശുപത്രിയിലും എൽദോയുടേത് അങ്കമാലി എൽഎഫ് ആശുപത്രി മോർച്ചറിയിലുമാണ്. മകളെ കോയന്പത്തൂരിലേക്ക് യാത്രയാക്കിയ ശേഷം ജോലി സ്ഥലമായ പാലക്കാടേയ്ക്ക് തിരിക്കാനാണ് എൽദോ രാവിലെ വീട്ടിൽനിന്നും പുറപ്പെട്ടത്. ഒക്കൽ,…
Read Moreബോട്ടിൽ ആർട്ടിൽ സ്ഥാനാർഥി ചിത്രങ്ങളുമായി പൂജയും പുണ്യയും; ഇരുവരും ഇന്ത്യ ബുക്ക് ഓഫ് റിക്കാർഡും സ്വന്തമാക്കിയിട്ടുണ്ട്
മൂവാറ്റുപുഴ: ബോട്ടിൽ ആർട്ടിൽ സ്ഥാനാർഥികളുടെ ചിത്രങ്ങൾ ഒരുക്കി പൂജയും പുണ്യയും. വീട്ടൂർ എബനൈസർ ഹയർ സെക്കൻഡറി സ്കൂൾ എട്ടാം ക്ലാസ് വിദ്യാർഥികളും മുളവൂർ ഒലിയപ്പുറത്ത് രമേശന്റെയും രാധികയുടെയും ഇരട്ടകുട്ടികളായ പൂജ രമേശും പുണ്യ രമേശുമാണ് ഇടുക്കി ലോക്സഭാ മണ്ഡലത്തിൽ മത്സരിക്കുന്ന എൽഡിഎഫ് സ്ഥാനാർത്ഥി ജോയ്സ് ജോർജ്, യുഡിഎഫ് സ്ഥാനാർത്ഥി ഡീൻ കുര്യാക്കോസ്, എൻഡിഎ സ്ഥാനാർത്ഥി സംഗീത വിശ്വനാഥൻ എന്നിവരുടെ ചിത്രങ്ങൾ ബോട്ടിൽ ആർട്ടിൽ തീർത്തത്. രാജ്യത്ത് നടക്കുന്ന ഏതൊരു സംഭവ വികാസങ്ങളും കായിക മത്സരങ്ങളുമെല്ലാം നടക്കുന്പോൾ പ്രധാന താരങ്ങളുടെയും രാജ്യങ്ങളുമെല്ലാം ബോട്ടിൽ ആർട്ടിൽ വരയ്ക്കുന്നത് ഇവരുടെ പതിവാണ്. പരീക്ഷ കഴിഞ്ഞ് ലഭിച്ച ഇടവേളകളിലാണ് തങ്ങളുടെ മണ്ഡലത്തിലെ സ്ഥാനാർഥികളുടെ ചിത്രം ഇവർ വരച്ചത്. കഴിഞ്ഞ വർഷം ഓണ്‍ലൈനിൽ ലൈവായിട്ട് നടന്ന മത്സരത്തിൽ ഒരു മണിക്കൂറിൽ ഇരുവരും ചേർന്ന് 40 രാഷ്ട്രീയ സാമൂഹിക സാംസ്കാരിക കായിക ചലച്ചിത്ര രംഗത്തെ…
Read Moreവാണിജ്യ സിലിണ്ടറിന് 31.50 രൂപ കുറഞ്ഞു; പുതിയ വില 1775 രൂപ
കൊച്ചി: രാജ്യത്ത് വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള സിലിണ്ടറിന്റെ വില കുറഞ്ഞു. കൊച്ചിയില്‍ വാണിജ്യ സിലിണ്ടറിന് 31.50 രൂപയാണ് കുറഞ്ഞത്. കൊച്ചിയില്‍ കഴിഞ്ഞ മാസം 1806.50 രൂപയായിരുന്ന വാണിജ്യ സിലിണ്ടറിന്റെ വില ഇതോടെ 1775 രൂപയായി. കഴിഞ്ഞ രണ്ടു മാസവും വാണിജ്യ സിലിണ്ടറിന്റെ വില വര്‍ധിച്ചിരുന്നു. അതേ സമയം ഗാര്‍ഹിക സിലിണ്ടര്‍ വിലയില്‍ മാറ്റമില്ല. അന്താരാഷ്ട്ര എണ്ണ വിലയില്‍ വന്ന കുറവ്, നികുതി നയത്തിലെ മാറ്റം, സപ്ലൈ ഡിമാന്‍ഡ് എന്നിവയാണ് സിലിണ്ടര്‍ വിലയില്‍ പ്രതിഫലിച്ചത്. ലോക്സഭാ തെരഞ്ഞെടുപ്പ് വരാനിരിക്കെയാണ് സിലിണ്ടര്‍ വില കുറച്ചിരിക്കുന്നത്.
Read More