ട്രോളി ബാഗില്‍ കഞ്ചാവുമായി യുവതികള്‍ പിടിയിലായ സംഭവം; ലഹരിയുടെ ഉറവിടം തേടി പോലീസ്

കൊച്ചി: എറണാകുളം നോര്‍ത്ത് റെയില്‍വേ സ്‌റ്റേഷനില്‍ 37.498 കിലോ ഗ്രാം കഞ്ചാവുമായി ഇതരസംസ്ഥാനക്കാരായ യുവതികള്‍ പിടിയിലായ സംഭവത്തില്‍ ലഹരിയുടെ ഉറവിടം കണ്ടെത്താനായി റെയില്‍വേ പോലീസ് അന്വേഷണം ആരംഭിച്ചു. ഇ

വര്‍ക്ക് കഞ്ചാവ് കിട്ടിയത് എവിടെനിന്ന്, ആര്‍ക്കുവേണ്ടി കൊണ്ടുവന്നതാണ് തുടങ്ങിയ കാര്യങ്ങളിലാണ് അന്വേഷണം നടക്കുന്നത്.
പശ്ചിമബംഗാളിലെ മൂര്‍ഷിദാബാദ് സ്വദേശികളായ സോണിയ സുല്‍ത്താന, അനിത കാത്തൂന്‍ എന്നിവരാണ് എറണാകുളം റെയില്‍വേ പോലീസും ആര്‍പിഎഫും റെയില്‍വേ പോലീസ് ഡാന്‍സാഫ് സംഘവും സംയുക്തമായി നടത്തിയ പരിശോധനയില്‍ ഇന്നലെ രാവിലെ പ്ലാറ്റ്‌ഫോമില്‍ നിന്ന് പിടിയിലായത്.

രണ്ടാം നമ്പര്‍ പ്ലാറ്റ്‌ഫോമില്‍ ഇരിക്കുകയായിരുന്ന ഇവര്‍ പോലീസിനെ കണ്ട് എഴുന്നേറ്റ് പോകാന്‍ ശ്രമിച്ചതോടെ സംശയം തോന്നിയ വനിത ഉദ്യോഗസ്ഥര്‍ ഇവരെ തടഞ്ഞു.

തുടര്‍ന്ന് ഇവരുടെ പക്കലുണ്ടായിരുന്ന ട്രോളി ബാഗുകള്‍ പരിശോധിച്ചതോടെ വിവിധ പൊതികളിലായി സൂക്ഷിച്ചിരിക്കുന്ന കഞ്ചാവ് കണ്ടെത്തുകയായിരുന്നു. സംഭവത്തില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്.

Related posts

Leave a Comment