കോട്ടയം: കൊപ്രാക്ഷാമം രൂക്ഷമായിരിക്കെ അടുത്ത മാസം വെളിച്ചെണ്ണ വില 600 രൂപ കടന്നേക്കും. മാര്‍ക്കറ്റില്‍ വെളിച്ചെണ്ണ വില കുറയ്ക്കുമെന്ന് സര്‍ക്കാര്‍ ആവര്‍ത്തിച്ചു പറയുമ്പോഴും ഇതിനുള്ള സാഹചര്യം നിലവിലില്ല. ഓണം സീസണില്‍ തേങ്ങയും എണ്ണയും വലിയ സാമ്പത്തിക ബാധ്യതയായി മാറും. ഉപ്പേരി ഉള്‍പ്പെടെ വിഭവങ്ങള്‍ക്കും വില കൂടും. നിലവില്‍ 60 ശതമാനം തേങ്ങയും മാര്‍ക്കറ്റിലെത്തുന്നത് കര്‍ണാടക, തമിഴ്നാട് സംസ്ഥാനങ്ങളില്‍നിന്നാണ്. പാം ഓയില്‍, സണ്‍ ഫ്ളവര്‍, തവിട് എണ്ണയ്ക്ക് വില്‍പ്പന കൂടിയെങ്കിലും വെളിച്ചെണ്ണ വില കുറയ്ക്കാന്‍ നടപടിയില്ല. തേങ്ങാവില 8,590 രൂപയില്‍നിന്നു താഴുന്നില്ല. പത്ത് കിലോ കൊപ്ര ആട്ടിയാല്‍ പരമാവധി ആറു കിലോ വെളിച്ചെണ്ണയാണു ലഭിക്കുക. ഗുണമേന്മമയിലും രൂചിയിലും മറ്റ് എണ്ണകളെക്കാള്‍ മെച്ചം വെളിച്ചെണ്ണയാണ്. പാമോയില്‍ കൊളസ്ട്രോള്‍ സാധ്യത വര്‍ധിപ്പിക്കും. സൂര്യകാന്തി എണ്ണ അമിതമായി ഉപയോഗിച്ചാല്‍ ഫാറ്റി ആസിഡ് വര്‍ധിക്കും.
Read MoreCategory: Edition News
ഉള്ളുലഞ്ഞ് ഒരാണ്ട്… മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടലുണ്ടായിട്ട് ഒരുവർഷം
കോഴിക്കോട്: ഒരു നാടിനെയാകെ നെടുകേ മുറിച്ച മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടലുണ്ടായിട്ട് ഒരാണ്ട് പൂര്‍ത്തിയാകുന്നു. ദുരന്ത നാൾവഴികളിലൂടെയുള്ള അതിജീവിതത്തിനും ഒരു വർഷം തികയുകയാണ്.അപകടത്തിൽ 298 മരണങ്ങൾ ഔദ്യോഗികമായി സ്ഥിരീകരിച്ചു. മൃതദേഹാവശിഷ്ടങ്ങള്‍ പോലും കണ്ടെത്താന്‍ കഴിയാത്ത അവസ്ഥ സമാനതകളില്ലാത്തതായിരുന്നു. ഇന്നും വയനാട്ടുകാരുടെ ഉറക്കം നഷ്ടപ്പെടുത്തുകയാണ് ഈ ദുരന്തം. ഒരുവര്‍ഷം കഴിയുമ്പോര് സര്‍ക്കാര്‍ നടപടികളിലെ കാലതാമസം വിമര്‍ശനത്തിനിടയാക്കുന്നുണ്ട്. എന്നാല്‍ ഒരു നാടിനെയാകെ പുനര്‍നിര്‍മിക്കേണ്ടി വരുമ്പോള്‍ എടുക്കുന്ന കാലതാമസം മാത്രമാണ് ഉണ്ടായതെന്നാണ് സര്‍ക്കാര്‍ വിശദീകരണം. ജൂലൈ 29 ന് രാത്രി 11.45 ഓടെയാണ് പുഞ്ചിരിമട്ടം മേഖലയിൽ ആദ്യ മണ്ണിടിച്ചിലുണ്ടായത്. അർധരാത്രി 12 നും ഒന്നിനും ഇടയിൽ പുഞ്ചിരിമട്ടം-അട്ടമല-മുണ്ടക്കൈ-ചൂരൽമല മേഖലയിൽ അതിഭയാനകമായി നാശം വിതച്ച് ഉരുൾ അവശിഷ്ടങ്ങൾ ഒഴുകിയെത്തി. പ്രദേശവാസികളിൽനിന്നു കളക്ടറേറ്റിലേക്ക് 30 -ന് പുലർച്ചയോടെ അപകട മേഖലയിൽനിന്ന് ആദ്യ വിളിയെത്തി. തുടർന്ന് ദുരന്തനിവാരണ പ്രവർത്തനങ്ങൾ ആരംഭിച്ചു. പ്രതിസന്ധികൾ തരണം ചെയ്ത് പുലർച്ചെ 3.10 ഓടെ…
Read Moreട്രോളിംഗ് നിരോധനം അവസാനിക്കാൻ രണ്ട് ദിനം കൂടി: വ്യാഴാഴ്ച അർധരാത്രിക്ക് ശേഷം ബോട്ടുകൾ കടലിലേക്ക്
വൈപ്പിൻ: കടലിലെ ട്രോളിംഗ് നിരോധനം തീരാൻ ഇനി രണ്ടു ദിനങ്ങൾ ബാക്കി. വ്യാഴാഴ്ച അർദ്ധരാത്രിക്ക് ശേഷം മത്സ്യബന്ധന ബോട്ടുകൾ കടലിലേക്ക് പോകും. കൊച്ചി, മുരുക്കുംപാടം, മുനമ്പം, മത്സ്യബന്ധനകേന്ദ്രങ്ങളിൽ ഇതിനുള്ള തയ്യാറെടുപ്പുകൾ നടന്നുവരികയാണ്. ട്രോളിംഗ് നിരോധനത്തെ തുടർന്ന് നാട്ടിലേക്ക് പോയ അതിഥി തൊഴിലാളികൾ ഭൂരിഭാഗവും ഇന്നലെയും ഇന്നുമായി തിരിച്ചെത്തിയിട്ടുണ്ട്. ബോട്ടുകളിൽ മത്സ്യബന്ധന സാമഗ്രികൾ കയറ്റുന്ന പണികൾ പുരോഗമിക്കുകയാണ്. ഒപ്പം ഭക്ഷണവും വെള്ളവും എല്ലാം സ്റ്റോക്ക് ചെയ്യുന്ന പണികളും നടക്കുന്നുണ്ട്. ബോട്ട് യാഡുകളിലും മറൈൻ വർക്ഷോപ്പുകളിലും അറ്റകുറ്റപ്പണികൾക്കായി കയറ്റിയിരുന്ന യാനങ്ങളുടെ അവസാന മിനിക്കു പണികളിലാണ് തൊഴിലാളികൾ. ഒപ്പം വല സെറ്റ് ചെയ്യുന്ന പണികളും ധ്രുതഗതിയിൽ നടന്നുവരികയാണ്. വ്യാഴാഴ്ച മുതൽക്കെ ബോട്ടുകളിൽ ഇന്ധനവും നിറച്ചു തുടങ്ങും. കനത്ത കാലവർഷത്തെ തുടർന്ന് ഇളകി മറിഞ്ഞു കിടക്കുന്ന കടലിലേക്ക് വൻ പ്രതീക്ഷയോടെയാണ് ബോട്ടുകൾ ഇക്കുറി ട്രോളിംഗ് നിരോധനം കഴിഞ്ഞ് മത്സ്യബന്ധനത്തിനായി പോകുന്നത്. കിളിമീൻ കണവ…
Read Moreരാജ്യത്ത് അവകാശപ്പെടാത്ത നിക്ഷേപത്തുക 67,000 കോടി; മുന്നിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ
കൊല്ലം: രാജ്യത്ത് അവകാശപ്പെടാത്ത ബാങ്ക് നിക്ഷേപങ്ങൾ സർക്കാർ ഫണ്ടിലേക്ക് മാറ്റിയത് 67,000 കോടി രൂപ. ഇതു സംബന്ധിച്ച് റിസർവ് ബാങ്ക് ഒഫ് ഇന്ത്യ പുറത്തിറക്കിയ ഏറ്റവും പുതിയ പട്ടികയിൽ സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യയാണ് മുന്നിൽ.2025 ജൂൺ 30 വരെ ഇന്ത്യൻ ബാങ്കുകൾ 67,000 കോടിയിലധികം രൂപയുടെ അവകാശപ്പെടാത്ത നിക്ഷേപങ്ങൾ റിസർവ് ബാങ്ക് ഒഫ് ഇന്ത്യയുടെ ഡിപ്പോസിറ്റർ എഡ്യൂക്കേഷൻ ആൻഡ് അവയർനസ് (ഡിഇഎ) ഫണ്ടിലേക്ക് മാറ്റി. രാജ്യത്തെ പൊതുമേഖലാ ബാങ്കുകളിൽ മാത്രം ഇത്തരത്തിലുള്ള നിക്ഷേപം 58, 330.26 കോടി രൂപയാണ്. മുന്നിൽ നിൽക്കുന്ന സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യയിൽ 19,329. 92 കോടിയുടെ നിക്ഷേപമുണ്ട്. പഞ്ചാബ് നാഷണൽ ബാങ്ക് -6,910.67 കോടി, കാനറ ബാങ്ക് 6,278 .14 കോടി എന്നിവയാണ് തൊട്ടു പിന്നിലുള്ളത്. സ്വകാര്യ മേഖലയിലെ ബാങ്കുകളും അവകാശികളില്ലാത്ത നിക്ഷേപത്തുകകൾ സർക്കാർ ഫണ്ടിലേക്ക് മാറ്റിയിട്ടുണ്ട്. 8,673.22 കോടി…
Read Moreവ്യാജ ഒപ്പിട്ട് രേഖ ചമച്ചെന്ന് നടന് നിവിന്‍ പോളിയുടെ പരാതി: നിര്‍മാതാവ് ഷംനാസിനെതിരേ കേസ്
കൊച്ചി: തന്റെ വ്യാജ ഒപ്പിട്ട് രേഖ ചമച്ചെന്ന നടന് നിവിന്‍ പോളിയുടെ പരാതിയില്‍ ഇന്ത്യന്‍ മൂവി മേക്കേഴ്സ് എന്ന നിര്‍മാണക്കമ്പനി ഉടമയും നിര്‍മാതാവുമായ പി.എസ്. ഷംനാസിനെതിരേ പാലാരിവട്ടം പോലീസ് കേസെടുത്തു. ആക്ഷന്‍ ഹീറോ ബിജു 2 സിനിമയുടെ നിര്‍മാണവുമായി ബന്ധപ്പെട്ട് തന്റെ വ്യാജ ഒപ്പിട്ട് രേഖ ചമച്ചു എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നിവിന്‍ ഷംനാസിനെതിരേ പരാതി നല്‍കിയത്. 2023 മാര്‍ച്ച് മൂന്നിന് കരാറില്‍ ഏര്‍പ്പെട്ട ശേഷം ചിത്രീകരണം നടന്നുവരുന്ന സിനിമ നിവിന്റെ അറിവോ സമ്മതമോ കൂടാതെ ഷംനാസ് വ്യാജ ഒപ്പ് രേഖപ്പെടുത്തി കേരള ഫിലിം ചേമ്പര്‍ ഓഫ് കൊമേഴ്സ് മുമ്പാകെ സമര്‍പ്പിച്ച് ചിത്രം നിര്‍മാതാവിന്റെ നിര്‍മാണ കമ്പനിയുടെ പേരില്‍ രജിസ്റ്റര്‍ ചെയ്യുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു. നിവിന്‍ പോളിക്കും ആക്ഷന്‍ ഹീറോ ബിജു സിനിമയുടെ സംവിധാകനായ ഏബ്രിഡ് ഷൈനെതിരേയും കേസെടുക്കാന്‍ കാരണമായി കാണിച്ച രേഖ തന്റെ വ്യാജ ഒപ്പിട്ട് നിര്‍മിച്ചതാണെന്നാണ്…
Read Moreഅതുല്യയുടെ മരണം; അസ്വാഭാവികതയില്ലെന്ന് ഫോറൻസിക് റിപ്പോർട്ട്
ജിദ്ദ: കൊല്ലം സ്വദേശി അതുല്യയെ ഷാർജയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അസ്വാഭാവികതയില്ലെന്നു സൂചന. ഇതു സംബന്ധിച്ച ഫോറൻസിക് ഫലം അതുല്യയുടെ ബന്ധുക്കൾക്ക് കൈമാറിയെന്നും റിപ്പോർട്ടുകളുണ്ട്. കഴിഞ്ഞ 19ന് പുലർച്ചെയാണ് അതുല്യയെ മരിച്ചനിലയിൽ കണ്ടെത്തിയത്. ഭർത്താവ് സതീഷിന്റെ പീഡനത്തെത്തുടർന്നാണ് അതുല്യ ജീവനൊടുക്കിയതെന്ന് ആരോപിച്ച് ബന്ധുക്കൾ രംഗത്തെത്തിയിരുന്നു. തുടർന്ന് സഹോദരി അഖില ഷാർജാ പോലീസിൽ പരാതി നൽകി. അതേസമയം അതുല്യയുടെ മൃതദേഹം നാട്ടിൽ എത്തിക്കാനുള്ള നടപടികൾ ചൊവ്വാഴ്ച പൂർത്തിയാകും. അതുല്യയുടെ രേഖകൾ ഭർത്താവ് സതീഷ് ഇന്ത്യൻ കോൺസുലേറ്റിന് കൈമാറി. അതുല്യയുടെ മരണവുമായി ബന്ധപ്പെട്ട് സതീഷിനെ ജോലിയിൽനിന്നു പിരിച്ചുവിട്ടിരുന്നു. ദുബായിലെ സ്വകാര്യ കമ്പനിയിൽ സൈറ്റ് എൻജിനീയറായിരുന്നു സതീഷ്. അതുല്യയുടെ കുടുംബത്തിന്റെ പരാതിയില്‍ സതീഷിനെതിരേ കൊല്ലം ചവറതെക്കുംഭാഗം പോലീസും കേസെടുത്തിട്ടുണ്ട്.
Read Moreപത്തനംതിട്ടയിൽ ഏഴു മാസത്തിനിടെ മുങ്ങിമരിച്ചത് 28 പേര്; മരിച്ചവരിലേറെയും കൗമാരക്കാരും യുവാക്കളും
പത്തനംതിട്ട: ഏഴുമാസത്തിനിടെ ജില്ലയില്‍ മുങ്ങിമരിച്ചത് 28 പേര്. ഞായറാഴ്ച വൈകുന്നേരം കോയിപ്രം തൃക്കണ്ണപുരം പുഞ്ചയില്‍ ഫൈബര്‍ വള്ളം മറിഞ്ഞു മരിച്ചത് മൂന്നുപേരാണ്. ഇതോടെ ഫയര്‍ഫോഴ്സ് പത്തനംതിട്ട സ്റ്റേഷന് പരിധിയില്‍ 12 പേരാണ് ഇക്കൊല്ലം മരിച്ചത്. പന്തളത്ത് പുഞ്ചയില്‍ ഒരു ഇതരസംസ്ഥാന തൊഴിലാളി ഇന്നലെ മുങ്ങിമരിച്ചതോടെ കഴിഞ്ഞ രണ്ടുദിവസങ്ങള്‍ക്കുള്ളില്‍ നാല് മുങ്ങിമരണങ്ങളാണ് ജില്ലയിലുണ്ടായത്. തിരുവല്ല സ്റ്റേഷന് പരിധിയില്‍ ഒന്‍പത്, അടൂരില്‍ മൂന്ന്, റാന്നി, കോന്നി ഒന്നു വീതം എന്നിങ്ങനെയാണ് മറ്റ് സ്റ്റേഷനുകളുടെ പരിധിയില്‍ മരിച്ചവരുടെ എണ്ണം. ഏറെപ്പേരും നദികളിലെ കയങ്ങളിലാണു മുങ്ങിമരിച്ചത്. കാലവര്‍ഷക്കെടുതിയില്‍ വെള്ളക്കെട്ടില്‍ അകപ്പെട്ടു മരിച്ചവരുമുണ്ട്. മരിച്ചവരില്‍ നല്ലൊരു പങ്കും നീന്തല്‍ വശില്ലാത്തവരാണെന്നാണ് അഗ്നിരക്ഷാസേനയുടെ വിലയിരുത്തല്‍. നീന്തലറിയാത്ത ആരോഗ്യമുള്ള ഒരാള്‍ വെള്ളക്കെട്ടില്‍ അകപ്പെട്ടാല്‍ മൂന്ന് മിനിട്ടിനുള്ളില്‍ രക്ഷകരെത്തിയില്ലെങ്കില്‍ ജീവന് നഷ്ടമാകാനാണു സാധ്യത. മഴക്കാലത്ത് പാടശേഖരങ്ങളിലും പുഞ്ചകളും അപകട മുനന്പുകളാകാറുണ്ട്. വെള്ളം കൂടുതലായി ഉയരുകയും ഒഴുക്കു കൂടുകയും ചെയ്യുന്നതിനാല്‍…
Read Moreപോക്സോ കേസ്’; യുവതിയുടെ പരാതിയില്‍ മുന്‍ സഹപാഠി അറസ്റ്റില്‍
പത്തനംതിട്ട: പ്രായപൂര്‍ത്തിയാകുന്നതിനു മുന്‍പു ബലാത്സംഗത്തിനിരയായെന്ന യുവതിയുടെ പരാതിയില്‍ സഹപാഠി അറസ്റ്റില്‍. നാരങ്ങാനം കടമ്മനിട്ട അന്തിയാളന്‍കാവ് കാഞ്ഞിരത്തോലില്‍ സുമേഷ് സുനിലിനെയാണ് (24) തിരുവനന്തപുരത്ത് ടെക്്നോ പാര്‍ക്കിനു സമീപത്തുനിന്ന് ആറന്മുള പോലീസ് അറസ്റ്റ് ചെയ്തത്. പ്ലസ് വണ്ണിനു പഠിക്കുന്ന സമയം കൂടെ പഠിച്ചിരുന്നയാള്‍ പലതവണ ബാലാത്സംഗത്തിനിരയാക്കിയെന്ന് 23 കാരിയായ യുവതി മൊഴിനല്‍കിയിരുന്നു. എട്ടാംക്ലാസ് മുതല്‍ ഇരുവരും ഒരുമിച്ചു പഠിച്ചവരാണ്. ഇപ്പോള്‍ നിരന്തരം പിന്തുടര്ന്ന് ശല്യം ചെയ്യുന്നതായും, കൈവശപ്പെടുത്തിയ തന്റെ നഗ്നചിത്രങ്ങളും ദൃശ്യങ്ങളും പ്രചരിപ്പിക്കുമെന്നു പറഞ്ഞു ഭീഷണിപ്പെടുത്തുന്നതായും മൊഴിയില്‍ പറയുന്നു.2018 ജനുവരിയില്‍ സ്കൂള്‍ വളപ്പില്‍ പിഡീപ്പിക്കുകയും കുട്ടിയുടെ നഗ്നചിത്രങ്ങളും ദൃശ്യങ്ങളും മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയും ചെയ്തു. തുടര്‍ന്ന് ഈ ചിത്രങ്ങളുടെ പേരുപറഞ്ഞു ഭീഷണിപ്പെടുത്തി 2019 വരെയുള്ള കാലയളവില്‍ സ്കൂള്‍ വളപ്പില്‍ പല തവണ ലൈംഗികമായി പീഡിപ്പിച്ചെന്നാണു മൊഴി. 2023 വരെ ബന്ധം തുടര്‍ന്നു. ഇക്കാലയളവില്‍ നിരവധി ചിത്രങ്ങള്‍ ഇയാള്‍ സ്വന്തമാക്കുകയും ചെയ്തു.…
Read Moreകൊക്കയില്‍ വീണ യുവാവിനെ ഫയര്‍ഫോഴ്സ് രക്ഷപ്പെടുത്തി; വാഗമൺ റൂട്ടിൽ നാലു ദിവസത്തിനിടെ രണ്ടാമത്തെ അപകടം
തൊടുപുഴ: കാഞ്ഞാര്‍ – വാഗമണ്‍ റൂട്ടിലെ കുമ്പങ്കാനം ചാത്തന്‍പാറയില്‍ നിന്നു വീണ്ടും യുവാവ് കൊക്കയില്‍ വീണു. കഴിഞ്ഞ വ്യാഴാഴ്ച കൊക്കയില്‍ വീണ് വിനോദ സഞ്ചാരി മരിച്ച സ്ഥലത്തു തന്നെയാണ് മറ്റൊരു യുവാവ് വീണത്. തൊടുപുഴ വെങ്ങല്ലൂര്‍ നമ്പ്യാര്‍മഠത്തില്‍ വിഷ്ണു എസ്. നായര്‍ (34) ആണ് കൊക്കയില്‍ വീണത് 350 അടി താഴ്ചയിലേക്കുവീണ യുവാവിനെ മൂന്നര മണിക്കൂറോളം നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവില്‍ ഫയര്‍ഫോഴ്സ് പുറത്തെത്തിച്ചു. സാരമായി പരിക്കേറ്റ വിഷ്ണുവിനെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തൊടുപുഴ, മൂലമറ്റം ഫയര്‍ഫോഴ്സ് യൂണിറ്റുകളുടെ നേതൃത്വത്തില്‍ അതിസാഹസികമായാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. എറണാകുളം തോപ്പുംപടി ചക്കുങ്കല്‍ റിട്ട.കെഎസ്ഇബി എന്ജനിയറായ തോബിയാസ് ചാക്കോയാണ് കഴിഞ്ഞ ദിവസം ഇവിടെ വീണു മരിച്ചത്. ഇന്നലെ രാത്രി പത്തരയോടെയായിരുന്നു സംഭവം. വിഷ്ണു ഉള്‍പ്പെടെ ഏഴംഗ സംഘം വാഗമണ്ണിനു പോകുന്ന വഴി ഇവിടെ വാഹനം നിര്‍ത്തുകയായിരുന്നു. വാഹനത്തില്‍ നിന്നു പുറത്തിറങ്ങിയ വിഷ്ണു ഇതിനിടെ…
Read Moreവൈക്കത്ത് ഇരുപതുപേരുമായി പോയ വള്ളംമറിഞ്ഞു; ഒരാളെ കാണാനില്ല; മരണാനന്തര ചടങ്ങിൽ പങ്കെടുത്ത് മടങ്ങിയവരാണ് അപകടത്തിൽപ്പെട്ടത്
വൈക്കം: കോട്ടയം വൈക്കത്ത് വള്ളംമറിഞ്ഞ് അപകടം. ചെമ്പിനു സമീപം തുരുത്തേൽ മുറിഞ്ഞപുഴയിലാണ് വള്ളംമറിഞ്ഞത്. ഇരുപത് പേരാണ് വള്ളത്തിലുണ്ടായിരുന്നത്. അപകടത്തിൽ ഒരാളെ കാണാതായി. മറ്റെല്ലാവരെയും രക്ഷപെടുത്തി. പാണാവള്ളി സ്വദേശിയായ കണ്ണനെയാണ് കാണാതായത്. ഇദ്ദേഹത്തിനായി നാട്ടുകാരും വൈക്കം അഗ്നിരക്ഷാസേനയും തിരച്ചിൽ തുടരുകയാണ്. മരണാനന്തര ചടങ്ങിനായി കാട്ടിക്കുന്നിൽനിന്ന് പാണാവള്ളിയിലേക്കു പോയ വള്ളമാണ് അപകടത്തിൽപെട്ടത്. രക്ഷപ്പെടുത്തിയവരെ വൈക്കം താലൂക്ക് ആശുപത്രിയിലേക്ക് എത്തിച്ചു.
Read More