അതിരപ്പിള്ളി: മലക്കപ്പാറ റോഡിൽയാത്രികർക്ക് നേരെ കബാലിയുടെ ആക്രമണം. ഭയന്ന് കുന്നിൻ ചെരുവിലേക്ക് ചാടിയ യുവാക്കൾ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്നലെ വൈകുന്നേരം അമ്പലപ്പാറക്കും ഷോളയാറിനും ഇടയിലാണ് സംഭവം കാട്ടാന വഴി തടഞ്ഞതിനെ തുടർന്ന് റോഡിൽ കുടുങ്ങി കിടന്നിരുന്ന യാത്രക്കാരെയാണ് ആന ആക്രമിച്ചത്. റോഡിൽ നിന്നിരുന്ന ആന പെട്ടന്ന് യാത്രക്കാർക്ക് നേരെ തിരിയുകയായിരുന്നു ഇതോടെ യാത്രക്കാരിൽ ചിലർ താഴ്ചയിലേക്ക് ചാടി. ഇതിൽ ഒരാൾ താഴേക്ക് ഊർന്ന് പോയെങ്കിലും മരത്തിൽ പിടിച്ചു രക്ഷപ്പെട്ടു.ആന ഈ ഭാഗത്ത് നിന്ന് മാറിയതിന് ശേഷം വനപാലകരും സഹയാത്രികറും ചേർന്ന് ഇയാളെ രക്ഷപ്പെടുത്തുകയായിരുന്നു. ഇന്നലെ ഉച്ച മുതൽ ആനമല പാതയിൽ വഴി മുടക്കി നിന്നിരുന്ന കബാലി രാത്രി വരെ റോഡിൽ നിന്നും മാറാതെ നിലയുറപ്പിച്ചിരുന്നു. ഇടക്ക് റോഡിൽ നിന്നും മാറിയെങ്കിലും വീണ്ടും റോഡിലിറങ്ങി ഗതാഗതം തടസപ്പെടുത്തി. തുടർന്ന് ഇന്ന് രാവിലെ എട്ടോടെയാണ് ആന റോഡിൽ നിന്നും മാറിയത്.…
Read MoreCategory: Edition News
നെടുമങ്ങാട് സിപിഎം-എസ്ഡിപിഐ സംഘര്‍ഷം; സിപിഎം ബ്രാഞ്ച് സെക്രട്ടറിക്ക് വെട്ടേറ്റു
തിരുവനന്തപുരം: നെടുമങ്ങാട് സിപിഎം- എസ്ഡിപിഐ സംഘര്‍ഷം, സിപിഎം ബ്രാഞ്ച് സെക്രട്ടറിക്ക് വെട്ടേറ്റു. ഡിവൈഎഫ്ഐയുടെ ആംബുലന്‍സ് എസ്ഡിപിഐ പ്രവര്‍ത്തകര്‍ കത്തിച്ചു. എസ്ഡിപിഐ യുടെ ആംബുലൻസിന്റെ ഗ്ലാസുകള്‍ സിപിഎം പ്രവർത്തകർ അടിച്ചുതകര്‍ത്തു. സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് നെടുമങ്ങാട്ടും പരിസര പ്രദേശങ്ങളിലും പോലീസ് പിക്കറ്റിംഗ് ഏര്‍പ്പെടുത്തി. ഇന്നലെ രാത്രി നെടുമങ്ങാട് മുല്ലശേരി ബ്രാഞ്ച് സെക്രട്ടറി ദീപുവിന്റെ വീട്ടില്‍ രാത്രി പത്ത് മണിയോടെ അതിക്രമിച്ചുകയറിയ എസ്ഡിപിഐ പ്രവര്‍ത്തകര്‍ ദീപുവിനെ വെട്ടിപ്പരിക്കേല്‍പ്പിക്കുകയും വീട് ആക്രമിക്കുകയും ചെയ്തു. ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ നെടുമങ്ങാട് താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതിന് പിന്നാലെ സിപിഎം പ്രവര്‍ത്തകര്‍ എസ്ഡിപിഐ പ്രവര്‍ത്തകരുടെ വീടുകള്‍ക്കുനേരെ ആക്രമണം നടത്തി. ഇതിന് പിന്നാലെ ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയാണ് നെടുമങ്ങാട് താലുക്കാശുപത്രിക്ക് സമീപം പാര്‍ക്ക് ചെയ്തിരുന്ന ഡിവൈഎഫ്ഐയുടെ ആംബുലന്‍സ് എസ്ഡിപിഐ പ്രവര്‍ത്തകര്‍ കത്തിച്ചത്. എസ്ഡിപിഐയുടെ ആംബുലന്‍സിന്റെ ഗ്ലാസുകള്‍ സിപിഎം പ്രവര്‍ത്തകര്‍ അടിച്ചുതകര്‍ത്തു. അക്രമവുമായി ബന്ധപ്പെട്ട് ആരെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടില്ല.…
Read Moreതിരുവനന്തപുരത്ത് ബൈക്ക് യാത്രികനെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി; ടാറ്റൂ ആർട്ടിസ്റ്റ് അറസ്റ്റിൽ
തിരുവനന്തപുരം: തമ്പാനൂരില്‍ ബൈക്ക് യാത്രക്കാരനെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയ ടാറ്റു ആര്‍ട്ടിസ്റ്റിനെ പോലീസ് അറസ്റ്റ് ചെയ്തു. വള്ളക്കടവ് സ്വദേശി റോബിന് ജോണി(32) നെയാണ് തമ്പാനൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ രാത്രി അരിസ്റ്റോ ജംഗ്ഷന് സമീപമായിരുന്നു സംഭവം. റോബിന് ഓടിച്ചിരുന്ന കാര്‍ ഒരു ബൈക്കുമായി കൂട്ടിയിടിച്ചു. ബൈക്ക് യാത്രക്കാരനും റോബിനും തമ്മില്‍ വാക്കേറ്റം ഉണ്ടായി. ഇതേത്തുടര്‍ന്നാണ് റോബിന് തന്റെ കാറിനകത്ത് സൂക്ഷിച്ചിരുന്ന റിവോള്‍വര്‍ പുറത്തെടുത്ത്്്് ബൈക്ക് യാത്രക്കാരനു നേരെ ചൂണ്ടിയത്. സംഭവ സ്ഥലത്തുണ്ടായിരുന്ന ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍ വിവരം ചോദിച്ചപ്പോള്‍ അവര്‍ക്കുനേരെയും ഇയാള്‍ ഭീഷണി മുഴക്കിയെന്ന് പോലീസ് പറഞ്ഞു.നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി റോബിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇയാള്‍ മദ്യലഹരിയിലായിരുന്നുവെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. ഇയാളുടെ കൈവശമുണ്ടായിരുന്ന റിവോള്‍വര്‍ പോലീസ് പിടിച്ചെടുത്തു. റിവോള്‍വര്‍ വിശദ പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് പോലീസ് പറഞ്ഞു. ലൈസന്‍സ് സംബന്ധിച്ച് കാര്യങ്ങള്‍ പരിശോധിക്കുകയാണ്. പ്രതിയെ വൈദ്യ…
Read Moreചേപ്പാട് ഓർത്തഡോക്സ് പള്ളിയിലെ പോലീസ് നടപടി അപലപനീയം കെ.സി. വേണുഗോപാൽ
ഹരിപ്പാട്: ദേശീയപാതാ വികസനത്തിന്റെ ഭാഗമായി ഹരിപ്പാട് ചേപ്പാട് സെന്റ് ജോർജ് ഓർത്തഡോക്സ് വലിയപള്ളിയുടെ മതിലും കുരിശടിയും പൊളിച്ചുമാറ്റുകയും വൈദികരെ മർദിക്കുകയും ചെയ്ത പോലീസ് നടപടി അപലപനീയവും പ്രതിഷേധാർഹവുമാണെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപി. പള്ളിയുടെ ഭാഗത്തെ ദേശീയപാതയുടെ നിർമാണം ആരംഭിച്ചപ്പോൾ മുതൽ 1500 വർഷത്തോളം പഴക്കമുള്ള ഒറ്റക്കല്ലിൽ തീർത്ത കൽക്കുരിശും ചരിത്രപ്രാധാന്യമുള്ള പള്ളിയും പൊളിക്കരുതെന്ന ആവശ്യം പലതവണ കത്തിലൂടെയും നേരിട്ടും കേന്ദ്ര ഉപരിതലഗതാഗതമന്ത്രി നിതിൻ ഗഡ്കരിയേയും ദേശീയപാത അഥോറിറ്റിയേയും അറിയിക്കുകയും അതിനുവേണ്ടി വിശ്വാസികൾക്കൊപ്പം നിലപാട് സ്വീകരിക്കുകയും ചെയ്തിട്ടുണ്ടെന്ന് സംഭവസ്ഥലം സന്ദർശിച്ച എംപി പറഞ്ഞു. കുരിശടിയേയും പള്ളിയെയും ഒരുതരത്തിലും ബാധിക്കാത്ത വിധത്തിൽ പള്ളിയുടെ ഭരണസമിതിയെ കൂടി വിശ്വാസത്തിലെടുത്തു മാത്രമേ ആ ഭാഗത്തു നിർമാണം നടത്താവൂ എന്ന കാര്യം പലതവണ, പ്രാദേശികമായി ദേശീയപാത നിർമാണ ചുമതലവഹിക്കുന്ന പ്രൊജക്റ്റ് ഡയറക്ടറോടും ആവശ്യപ്പെട്ടിരുന്നുവെന്നും അവർ അക്കാര്യം ഉറപ്പു നല്‍കിയിരുന്നുവെന്നും എംപി…
Read Moreവോട്ട് ചെയ്യാനുള്ള അവകാശം; ഉദ്യോഗസ്ഥരുടെ അനാസ്ഥയിൽ വോട്ടേഴ്സ് ലിസ്റ്റിൽ പേരുചേർക്കാൻ കഴിയുന്നില്ലെന്ന് പരാതി
എടത്വ: പ്രായപൂർത്തിയായിട്ടും വോട്ടേഴ്സ് ലിസ്റ്റിൽ വിദ്യാർഥിക്ക് പേര് ചേർക്കാൻ കഴിയുന്നില്ലെന്ന് പരാതി. എടത്വ പഞ്ചായത്ത് 11 -ാം വാർഡിൽ പച്ച മണ്ണാംതുരുത്തിൽ പ്രിയൻ വി. വർഗീസാണ് വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ കഴിയാതെ നാലാം വട്ടവും മടങ്ങിയത്. ലിസ്റ്റിൽ പേര് ചേർക്കൽ ആരംഭിച്ചതോടെ പ്രിയൻ വി. വർഗീസ് എടത്വ പഞ്ചായത്തിൽ എത്തിയിരുന്നു. അടുത്ത ഞായറാഴ്ചയിലേക്ക് സമയം മാറ്റി നൽകി. അധികൃതർ നൽകിയ സമയത്ത് എത്തിയെങ്കിലും പഞ്ചായത്ത് അടഞ്ഞു കിടക്കുകയായിരുന്നു. വീണ്ടും അപേക്ഷ നൽകിയതോടെ ഹിയറിംഗിന് വിളിപ്പിച്ചു. ഹിയറിംഗിന് വിളിപ്പിച്ച ദിവസം പഞ്ചായത്തിൽ എത്തിയപ്പോൾ വീണ്ടും അധികൃതർ സമയം നൽകി. വോട്ടർ ലിസ്റ്റ് ക്രമപ്പെടുത്തുന്നതിന്റെ ഭാഗമായി ഞായറാഴ്ചയും ഓഫീസ് പ്രവർത്തിക്കുമെന്നാണ് ഉദ്യോസ്ഥർ പറഞ്ഞത്. ഇതു പ്രകാരം ഇന്നലെ പഞ്ചായത്തിൽ എത്തിയെങ്കിലും പതിവു പോലെ ഓഫീസ് അടഞ്ഞുകിടക്കുകയായിരുന്നു. ജീവനക്കാരുമായി ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും നടന്നില്ല. പഠനാവശ്യവുമായി നടക്കുന്നതിനിടെ പഞ്ചായത്ത് അധിക്യതർ നിർദേശിച്ച…
Read Moreശബരിമല തീര്‍ഥാടനം: എരുമേലിയില്‍ 24 മണിക്കൂറും സ്പെഷല്‍ കണ്ട്രോള് റൂം; കോട്ടയത്തെ ഒരുക്കങ്ങൾ വിലയിരുത്തി കളക്ടർ
കോട്ടയം: ശബരിമല തീര്‍ഥാടനം ആരംഭിക്കാന്‍ ഒരുമാസം ശേഷിക്കെ ജില്ലയില്‍ വികസന പ്രവര്‍ത്തനങ്ങള്‍ ജില്ലാ കളക്ടര്‍ ചേതന്‍കുമാര്‍ മീണയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം വിലയിരുത്തി. ഏറെ കുറവുകളുണ്ടെങ്കിലും വരുംദിവസങ്ങളിലുള്ള പ്രവര്‍ത്തനങ്ങളിലൂടെ മറികടക്കാനാകുമെന്ന പ്രതീക്ഷയിലാണ് തീര്ഥാടനസമൂഹം. എല്ലാ വര്‍ഷവും നിരവധി അപകടങ്ങള്‍ക്ക് ഇടയാക്കുന്ന കണമല റൂട്ടില്‍ അപകടരഹിത യാത്രയ്ക്ക് ശ്വാശ്വത പരിഹാരം ഈവര്‍ഷവും അകലെയാണ്. എല്ലാ വര്‍ഷവും ചെറുതും വലുതുമായ നിരവധി അപകടങ്ങളാണ് കണമലയിലുണ്ടാകുന്നത്. ഇതിനു പരിഹാരം കാണണമെന്നുള്ള ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. തീര്‍ഥാടകര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഉറപ്പാക്കുന്നതിന് എല്ലാ വകുപ്പുകളും ജാഗ്രത പുലര്‍ത്തണമെന്ന് കളക്ടര്‍ യോഗത്തില്‍ നിര്‍ദേശിച്ചു. ജില്ലാ പോലീസ് ചീഫ് ഷാഹുല്‍ ഹമീദ്, അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് എസ്. ശ്രീജിത്ത്, ആര്‍ഡിഒ ജിനു പുന്നൂസ്, വിവിധ വകുപ്പുമേധാവികള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. പ്രധാന നിര്‍ദേശങ്ങള്‍ തീര്‍ഥാടകരുടെ സുരക്ഷ ഉറപ്പു വരുത്തുന്നതിനും ഗതാഗതം സുഗമമാക്കുന്നതിനും അറുനൂറിലധികം പോലീസുകാരെ ജില്ലയിലെ…
Read Moreരാഷ്ട്രപതിയുടെ സന്ദർശനം; റോഡുകളിൽ പൊതുമരാമത്ത് വകുപ്പിന്റെ കുഴിയടയ്ക്കൽ യജ്ഞം
കോട്ടയം: രാഷ്ട്രപതി ദ്രൗപതി മുര്‍മു 21ന് ജില്ലയില്‍ എത്തുമെന്നതിനാൽ നഗരത്തിലെ പ്രധാന റോഡുകളിലെ കുഴികളടയ്ക്കാന്‍ പണിപ്പെട്ട് പൊതുമരാമത്ത് വകുപ്പ്. എംസി റോഡിലാണു തിടുക്കത്തിലുള്ള കുഴിയടയ്ക്കല്‍ പ്രവൃത്തികള്‍ പുരോഗമിക്കുന്നത്. കഴിഞ്ഞദിവസം ആരംഭിച്ച കുഴിയടയ്ക്കല്‍ യജ്ഞം ഇന്നലെയും തുടര്‍ന്നു. അറ്റകുറ്റപ്പണിയുടെ ഭാഗമായി കുഴികളും റോഡ് മാര്‍ക്കിംഗ് പ്രവൃത്തികളുമാണു പുരോഗമിക്കുന്നത്.ഒരു വശത്തെ ഗതാഗതം പൂര്‍ണമായി നിരോധിച്ചാണ് പുനരുദ്ധാരണ പ്രവൃത്തികള്‍ നടക്കുന്നത്. ഇതു യാത്രക്കാരെ കുറച്ചൊന്നുമല്ല വലയ്ക്കുന്നത്. ഇതുമൂലം രണ്ട് ദിവസമായി നഗരത്തിലെ എല്ലാ പ്രധാന റോഡുകളിലെല്ലാം വന്‍ ഗതാഗതക്കുരുക്കാണ്. വ്യാഴാഴ്ച നാഗമ്പടം റൗണ്ടാനയിലെ കുഴിയടച്ചപ്പോള്‍ എംസി റോഡില്‍ ഏറ്റുമാനൂര്‍ ഭാഗത്തുനിന്നുള്ള വാഹനങ്ങള്‍ കുടുങ്ങി. ഈ ബ്ലോക്ക് സംക്രാന്തി വരെ നീണ്ടു. നാഗമ്പടം-ബേക്കര്‍ ജംഗ്ഷന്-ചുങ്കം റോഡിലും സമാനമായി ഗതാഗതം സ്തംഭിച്ചു. നാഗമ്പടം മുതല്‍ ഏറ്റുമാനൂര്‍ സെന്‍ട്രല്‍ ജംഗ്ഷന് വരെയാണു കുഴികളടയ്ക്കുന്നത്. 50 ലക്ഷം രൂപ മുതല്‍മുടക്കിലാണ് റോഡുകളുടെ പുനരുദ്ധാരണം. അടിയന്തര സാഹചര്യമെന്ന നിലയില്‍…
Read Moreഓപ്പറേഷന് നുംഖോര്‍: നടന് ദുല്‍ഖറിന്റെ വാഹനം വിട്ടുനല്‍കി; ഉപാധികളോടെ കസ്റ്റംസ് നൽകിയത് ലാന്‍ഡ് റോവര്‍ ഡിഫന്‍ഡര്‍
കൊച്ചി: ഓപ്പറേഷന് നുംഖോറിന്റെ ഭാഗമായി കസ്റ്റംസ് പിടികൂടിയ നടന് ദുല്‍ഖര്‍ സല്‍മാന്റെ വാഹനങ്ങളിലൊന്ന് വിട്ടുനല്‍കി. ദുല്‍ഖറിന്റെ ഉടമസ്ഥതയിലുള്ള ലാന്‍ഡ് റോവര്‍ ഡിഫന്‍ഡര്‍ കാറാണ് ഉപാധികളോടെ കസ്റ്റംസ് വിട്ടുനല്‍കിയത്. ബോണ്ടിന്റേയും, 20 ശതമാനം ബാങ്ക് ഗ്യാരണ്ടിയുടെയും അടിസ്ഥാനത്തിലാണ് നടപടി. വാഹനം സംസ്ഥാനത്തിന് പുറത്തേക്ക് കൊണ്ടുപോകരുത്, ആവശ്യപ്പെടുമ്പോള്‍ ഹാജരാക്കണം തുടങ്ങിയ നിബന്ധനകളും കസ്റ്റംസ് മുന്നോട്ടുവച്ചിട്ടുണ്ട്. വാഹനം വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് ദുല്‍ഖര്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. നിയമപരമായ വഴിയിലൂടെയാണ് വാഹനം വാങ്ങിയതെന്നായിരുന്നു ദുല്‍ഖറിന്റെ വാദം. വിഷയത്തില്‍ കസ്റ്റംസ് അഡീഷണല്‍ കമ്മീഷണറെ സമീപിക്കാനായിരുന്നു കോടതി നിര്‍ദേശം. അതുപ്രകാരം ദുല്‍ഖര്‍ അപേക്ഷ സമര്‍പ്പിച്ചതിന്റെ അടിസ്ഥാനത്തിലാണ് നിലവില്‍ വാഹനം വിട്ടുനല്‍കിയിട്ടുള്ളത്. വിവിധ ജില്ലകളില്‍ നിന്നായി 43 വാഹനങ്ങളാണ് ഓപ്പറേഷന് നുംഖോറിന്റെ ഭാഗമായി കസ്റ്റംസ് പിടികൂടിയത്.
Read More24.7 കോടിയുടെ സൈബര്‍ തട്ടിപ്പ്; തട്ടിപ്പ് സംഘത്തിന്റെ കേന്ദ്രം കംബോഡിയ? പണം തട്ടിയെടുത്തത് 90 തവണകളായി
കൊച്ചി: കൊച്ചിയില്‍ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനി ഉടമയില്‍ നിന്നും 24.7 കോടി രൂപ തട്ടിയെടുത്ത കേസില്‍ സൈബര്‍ തട്ടിപ്പ് സംഘത്തിന്റെ കേന്ദ്രം കംബോഡിയയെന്ന സംശയത്തില്‍ പോലീസ്. കേസുമായി ബന്ധപ്പെട്ട് കോഴിക്കോട് കൊടുവള്ളി സ്വദേശി പി.കെ. റഹീസ് (39), ആരക്കൂര്‍ തോളാമുത്തംപറമ്പ് സ്വദേശി വി. അന്‍സാര്‍ (39), പന്തീരാങ്കാവ് സ്വദേശി സി.കെ. അനീസ് റഹ്മാന് (25) എന്നിവരാണ് കഴിഞ്ഞ ദിവസം കോഴിക്കോട് നിന്ന് കൊച്ചി സിറ്റി സൈബര്‍ പോലീസിന്റെ പ്രത്യേക അന്വേഷണസംഘത്തിന്റെ പിടിയിലായത്. കാലിഫോര്‍ണിയയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ക്യാപിറ്റലിക്സിന്റെ വ്യാജ സൈറ്റും ആപ്പും നിര്‍മ്മിച്ച് പ്രവര്‍ത്തിക്കുന്ന സൈബര്‍ തട്ടിപ്പ് സംഘത്തിന്റെ കേന്ദ്രം കംബോഡിയാന്നൊണ് പോലീസ് നിഗമനം. പിടിയിലായ മൂന്നു പ്രതികളും അടുത്തിടെ വിദേശയാത്ര നടത്തിയിരുന്നു. ഈ യാത്രയില്‍ കംബോഡിയ, തായ്ലാന്ഡ് സ്വദേശികളെ കണ്ടതായാണ് പോലീസിന്റെ കണ്ടെത്തല്‍. നേരത്തെ തട്ടിപ്പിന്റെ ഉറവിടം സൈപ്രസ് എന്ന് കണ്ടെത്തിയ പോലീസ് സൈബര്‍ തട്ടിപ്പ് സംബന്ധിച്ച്…
Read Moreസമീപവാസിയായ വീട്ടമ്മ പൊള്ളലേൽപ്പിച്ച ആശാ പ്രവര്‍ത്തക മരിച്ചു; പോലീസ് ഉദ്യോഗസ്ഥന്റെ ഭാര്യ അറസ്റ്റിൽ
മല്ലപ്പള്ളി: കീഴ്വായ്പൂര് പോലീസ് സ്റ്റേഷനു സമീപം താമസിക്കുന്ന മല്ലപ്പള്ളി പഞ്ചായത്ത് പതിനൊന്നാം വാര്‍ഡ് ആശാപ്രവര്‍ത്തക പൊള്ളലേറ്റു ചികിത്സയിലായിരുന്ന പുളിമലയില്‍ ലതാകുമാരി (61) മരിച്ചു.സമീപവാസിയായ പോലീസ് ഉദ്യോഗസ്ഥന്റെ ഭാര്യ സംഭവവുമായി ബന്ധപ്പെട്ട് റിമാന്‍ഡിലാണ്. വീട്ടില്‍ അതിക്രമിച്ചു കയറി തീവച്ചുവെന്നാണ് കേസ്. കഴിഞ്ഞ ഒമ്പതിനു വൈകുന്നേരം 4.30 ഓടെയാണ് ലതയ്ക്ക് ഗുരുതരമായി പൊള്ളലേറ്റത്. വീടിന് സമീപമുള്ള പോലീസ് ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന കോയിപ്രം പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ ഇര്‍ഷാദിന്റെ ഭാര്യ കൃഷ്ണപുരം സ്വദേശിനി സുമയ്യ സുബൈര്‍ വീട്ടില്‍ അതിക്രമിച്ചു കയറുകയും സ്വര്‍ണാഭരണങ്ങള്‍ ആവശ്യപ്പെട്ടെന്നും വിസമ്മതിച്ചപ്പോള്‍ കട്ടിലില്‍നിന്ന് പിടിച്ച് എഴുന്നേല്പിച്ച് കസേരയില്‍ ഇരുത്തി കഴുത്തില്‍ തുണിചുറ്റി കൊല്ലാന്‍ ശ്രമിച്ചതായുംമാലയും വളയും മോതിരവും കവര്‍ന്നശേഷം കത്തികൊണ്ട് മുഖത്ത് കുത്തി മുറിവേല്പിച്ചതായും തുടര്‍ന്ന് കട്ടിലില്‍ ബന്ധിപ്പിച്ച ശേഷം മെത്തയ്ക്ക് തീയിട്ടതായും എസ്ഐ കെ.രാജേഷിന് നല്കിയ മൊഴിയില്‍ ലതാകുമാരി പറഞ്ഞിരുന്നു. പൊള്ളലേറ്റും മുറിവുകളേറ്റും ഗുരുതരാവസ്ഥയിലാണ്…
Read More