മണ്ണുത്തി(തൃശൂർ): വെള്ളാനിക്കര സർവീസ് സഹകരണ ബാങ്കിലെ രണ്ട് സെക്യൂരിറ്റി ജീവനക്കാരെ മരിച്ചനിലയിൽ കണ്ടെത്തി. വെള്ളാനിക്കര സ്വദേശികളായ കുണ്ടുകാട്ടിൽ അരവിന്ദാക്ഷൻ (70), തൈക്കാട്ടിൽ ആന്റണി(69) എന്നിവരാണ് മരിച്ചത്. കാർഷിക സർവകലാശാല കാന്പസിനകത്ത് പ്രവർത്തിക്കുന്ന ബാങ്കിലെ സെക്യൂരിറ്റി ജീവനക്കാരാണ് ഇരുവരും. ആന്റണിയെ രക്തം വാർന്നു മരിച്ചനിലയിൽ ബാങ്കിന് സമീപം പായയിലും അരവിന്ദാക്ഷന്റെ മൃതദേഹം ബാങ്കിനു പിന്നിലെ കാനയിലുമാണു കാണപ്പെട്ടത്. ഇന്ന് രാവിലെ ബാങ്ക് വൃത്തിയാക്കാനെത്തിയ സ്ത്രീയാണ് ആന്റണിയെ കെല്ലപ്പെട്ടനിലയിൽ കണ്ടത്. തൊട്ടു പിന്നാലെ ജോലിക്കെത്തിയ കാഷ്യറോടും മാനേജരോടും ജീവനക്കാരി വിവരം പറഞ്ഞു. ബാങ്ക് അധികൃതർ ഉടനെ മണ്ണുത്തി പോലിസിൽ വിവരം അറിയിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ആണ് അരവിന്ദാക്ഷന്റെ മൃതദേഹം സമീപത്തെ ചാലിൽനിന്നു കണ്ടെത്തിയത്. വിശദമായ അന്വേഷണത്തിന് ശേഷമേ കൂടുതൽ വിവരങ്ങൾ പുറത്തുവരികയുള്ളുവെന്ന് പോലീസ് പറഞ്ഞു. പോലീസും ഫോറൻസിക് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവസ്ഥലത്തേക്ക് ആരെയും പോലീസ് കടത്തി…
Read MoreCategory: Edition News
നെല്ലിയമ്പം ഇരട്ട കൊലപാതകം; പ്രതി അർജുന് വധശിക്ഷ
വയനാട്: നെല്ലിയമ്പം ഇരട്ട കൊലപാതകം കേസിൽ പ്രതി അർജുന് വധശിക്ഷ. കൽപ്പറ്റ അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. കൊലപാതകത്തിന് വധശിക്ഷയും, ഭവനഭേദനത്തിന് 10 വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും, തെളിവ് നശിപ്പിച്ചതിന് ഏഴു വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. 2021 ജൂൺ 10 ന് രാത്രിയാണ് നാടിനെ നടുക്കിയ ദുരന്തമുണ്ടായത്. പത്മാലയത്തിൽ കേശവൻ ഭാര്യ പത്മാവതി എന്നിവരാണ് മോഷണ ശ്രമത്തിനിടെ കൊല്ലപ്പെട്ടത്. വെട്ടേറ്റ കേശവൻ സംഭവസ്ഥലത്തു വെച്ചും ഭാര്യ പത്മാവതി വയനാട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മണിക്കൂറുകൾക്കുള്ളിലും മരിച്ചു. സെപ്റ്റംബർ 17-നാണ് പ്രതി അയൽവാസിയായ നെല്ലിയമ്പം കായക്കുന്ന് കുറുമക്കോളനിയിലെ അർജുൻ അറസ്റ്റിലാവുന്നത്. മാനന്തവാടി ഡിവൈഎസ്പി ആയിരുന്ന എ. പി. ചന്ദ്രന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം. മോഷണശ്രമമാണ് കൊലപാതകത്തിൽ കലാശിച്ചത്.
Read Moreകെഎസ്ആര്‍ടിസി എടത്വ ഡിപ്പോക്ക് ഡെസ്റ്റിനേഷന്‍ ബോര്‍ഡുകള്‍ നല്കി എടത്വ പള്ളി
എടത്വ: കെഎസ്ആര്‍ടിസി എടത്വ ഡിപ്പോയിലെ ഫാസ്റ്റ്, ഓര്‍ഡിനറി സര്‍വീസുകള്‍ക്കായി ഡെസ്റ്റിനേഷന്‍ ബോര്‍ഡുകളും സ്റ്റിക്കറുകളും തയാറാക്കി നല്കി എടത്വ സെന്റ് ജോര്‍ജ് ഫൊറോനാപള്ളി. എടത്വ ഡിപ്പോയിലെ 23 സര്‍വീസുകള്‍ക്കായി 72 ബോര്‍ഡുകളും കൂടാതെ ബസുകള്‍ക്ക് എടത്വ ഡിപ്പോ എന്ന ബോര്‍ഡുകളുമാണ് നിര്‍മിച്ച് നല്‍കിയത്. കോര്പറേഷന് ഡെസ്റ്റിനേഷന്‍ ബോര്‍ഡുകള്‍ വ്യക്തവും വലിപ്പമുളളതുമായിരിക്കണമെന്ന ഓര്‍ഡര്‍ പ്രകാരമാണ് ഇത്തരം ഇടപെടലുകള്‍ നടത്തിയതെന്നും ഒരു പൊതുമേഖലാ സ്ഥാപനം എന്ന നിലയില്‍ ഇത്തരത്തിലുളള ഇടപെടലുകള്‍ പൊതുസമൂഹത്തില്‍നിന്ന് ഇനിയും ഉണ്ടാകണമെന്നും യാത്രക്കാര്‍ക്കായി വളരെ പ്രയോജനകരമായ രീതിയില്‍ ബോര്‍ഡുകള്‍ ചെയ്തുതന്നതിന് എടത്വ പളളി ഭാരവാഹികളോട് ഇന്‍സ്പെക്ടര്‍ ഇന്‍ ചാര്‍ജ് സണ്ണി പോള്‍ നന്ദിയും പറഞ്ഞു. എടത്വ പളളി വികാരി ഫാ. ഫിലിപ്പ് വൈക്കത്തുകാരനില്നിന്നും ഐ.സി സണ്ണി പോള്‍ ബോര്‍ഡുകള്‍ ഏറ്റുവാങ്ങി.
Read Moreകളിമണ്ണിനും അസംസ്കൃത വസ്തുക്കൾക്കും വിലവർധിച്ചു; കളിമണ്ണിൽ ജീവിതം മെനയാൻ ഇവർക്കാവുമോ ഇനിയും…?
വൈക്കം: മണ്‍പാത്ര നിർമാണ വ്യവസായം പ്രതിസന്ധിയിലായതിനെത്തുടർന്ന് മൺപാത്ര നിർമാണത്തിലേർപ്പെട്ട കുടുംബങ്ങളുടെ ജീവിതം വഴിമുട്ടുന്നു.കോവിഡില്‍ തകര്‍ന്നടിഞ്ഞതാണ് മണ്‍പാത്ര വ്യവസായം. മൺപാത്രം മെനയാനുള്ള കളിമണ്ണിനും പാത്രത്തിന് ഉറപ്പു ലഭിക്കാൻ കളിമണ്ണിൽ കലർത്തുന്ന പൊടിച്ചരലിനും വില വർധിച്ചതോടെ പല കുടുംബങ്ങളും കളിമൺ പാത്രനിർമാണം നിർത്തി. ആരോഗ്യ സംരക്ഷണത്തിന്മൺപാത്രങ്ങൾ ആരോഗ്യ സംരക്ഷണത്തിന് ഏറെ അഭികാമ്യമാണെങ്കിലും അസംസ്കൃത വസ്തുക്കളുടെ വില അധികരിച്ചതോടെ മൺപാത്രങ്ങൾക്ക് വില കൂട്ടാൻ മൺപാത്ര നിർമാതാക്കളും നിർബന്ധിതരായി. വൈക്കത്ത് വൈക്കപ്രയാറിലെ 35 കുടുംബങ്ങള്‍ ഈ മേഖലയില്‍ പണിയെടുക്കുന്നുണ്ട്. മൺകുടം, മൺകൂജ, കറിച്ചട്ടി, ചെടിച്ചട്ടി തുടങ്ങിയവയ്ക്ക് ആവശ്യക്കാർ കുറഞ്ഞു. പാണ്ടിച്ചട്ടികളുടെ വരവും ഈ പരമ്പരാഗത മേഖലയ്ക്ക് തിരിച്ചടിയായി. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ കള്ളു ചെത്തുന്ന തൊഴിലാളികൾ കള്ളുമാട്ടം വാങ്ങിയിരുന്നത് വൈക്കപ്രയാറിലും സമീപ സ്ഥലങ്ങളിലുമുള്ള മൺപാത്രനിർമാണ തൊഴിലാളികളിൽ നിന്നായിരുന്നു. കള്ളു ചെത്തു വ്യാപകമായി നടക്കുന്ന പാലക്കാട്ടും മറ്റും മറ്റു സ്ഥലങ്ങളിൽനിന്നും കള്ളുമാട്ടങ്ങളെത്തിയതോടെ വർഷങ്ങളായി ഈ…
Read Moreസിപിഎം ബൂത്ത് ഏജന്റിന്റെ തട്ടുകട കത്തിനശിച്ചു; തകർത്തതിന് പിന്നിൽ മുസ്ലീംലീഗ് പ്രവർത്തകരെന്ന് സിപിഎം
കാഞ്ഞങ്ങാട്: ബല്ലാ കടപ്പുറത്ത് സിപിഎം ബൂത്ത് ഏജന്റിന്റെ തട്ടുകട കത്തിനശിച്ചു. മീനാപ്പീസ് കണ്ടത്തിൽ ഗവ.എൽപി സ്കൂളിലെ 138-ാം നമ്പർ ബൂത്തിൽ ഏജന്റായിരുന്ന ബല്ലാ കടപ്പുറത്തെ മൂസക്കുട്ടിയുടെ തട്ടുകടയാണ് കത്തിനശിച്ചത്. സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗമായ മൂസക്കുട്ടിയും സഹപ്രവർത്തകരും തെരഞ്ഞെടുപ്പ് കഴിഞ്ഞ് ഇന്നലെ പുലർച്ചെ ഒന്നര വരെ കടയിലുണ്ടായിരുന്നു.പുലർച്ചെ ആറുമണിയോടെയാണ് തീ ആളിപ്പടരുന്നത് കണ്ടത്. ഹോസ്ദുർഗ് സ്റ്റേഷൻ ഇൻസ്പെക്ടർ എം.പി.ആസാദിന്റെ നേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.മുസ്ലീംലീഗ് പ്രവർത്തകരാണ് സംഭവത്തിനു പിന്നിലെന്ന് സിപിഎം നേതാക്കൾ ആരോപിച്ചു. അതേസമയം സംഭവവുമായി തങ്ങൾക്ക് യാതൊരു ബന്ധവുമില്ലെന്നും പ്രദേശത്തെ സമാധാനാന്തരീക്ഷം തകർക്കാനുള്ള ആസൂത്രിതശ്രമമാണ് നടന്നതെന്നും ലീഗ് നേതാക്കൾ പറഞ്ഞു.
Read Moreഎമർജൻസി മെഡിക്കൽ ടെക്നീഷ്യന്റെ സമയോചിതമായ ഇടപെടൽ; ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ ആംബുലൻസിൽ യുവതിക്കു സുഖപ്രസവം
പാലക്കാട്: ആശുപത്രിയിലേക്കുള്ള യാത്രാമദ്ധ്യേ കനിവ് 108 ആംബുലൻസിനുള്ളിൽ യുവതിക്ക് സുഖപ്രസവം. അമ്മയ്ക്കും കുഞ്ഞിനും രക്ഷകരായി കനിവ് 108 ആംബുലൻസ് ജീവനക്കാർ. പാലക്കാട് മൈലംപാടം പുതുവപാടം കോളനിയിലെ 28കാരിയാണ് ആംബുലൻസിൽ ആണ്‍കുഞ്ഞിന് ജന്മം നൽകിയത്. ഇന്ന ലെ പുലർച്ചെ അഞ്ച് മണിയോടെയാണ് സംഭവം. യുവതിക്ക് പ്രസവവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ബന്ധുക്കൾ കനിവ് 108 ആംബുലൻസിന്റെ സേവനം തേടുകയായിരുന്നു. കണ്ട്രോൾ റൂമിൽ നിന്ന് അത്യാഹിത സന്ദേശം മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിലെ കനിവ് 108 ആംബുലൻസിന് കൈമാറി. ആംബുലൻസ് പൈലറ്റ് കെ. പ്രജിത്ത്, എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ മനു എന്നിവർ ഉടൻ കോളനിയിൽ എത്തി യുവതിയുമായി ആശുപത്രിയിലേക്ക് തിരിച്ചു. ഒരു കിലോമീറ്റർ പിന്നിടുന്പോഴേക്കും യുവതിയുടെ ആരോഗ്യനില കൂടുതൽ വഷളാവുകയും തുടർന്ന് എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ മനു നടത്തിയ പരിശോധനയിൽ പ്രസവം എടുക്കാതെ മുന്നോട്ട് പോകുന്നത് അമ്മയ്ക്കും കുഞ്ഞിനും സുരക്ഷിതമല്ല എന്ന് മനസിലാക്കി…
Read Moreഎംസിടി ആപ്പ് വഴി കോടികളുടെ തട്ടിപ്പ്: മുഖ്യപ്രതി അറസ്റ്റിൽ; തൃശൂർ സിറ്റിസ്റ്റേഷനിൽ മാത്രം 29 കേസുകൾ
തൃശൂർ: മൈ ക്ലബ് ട്രേഡ്സ് (എംസിടി) എന്ന ഓൺലൈൻ ആപ്പ് വഴി ജില്ലയിൽ അഞ്ചുകോടി രൂപയുടെ തട്ടിപ്പു നടത്തിയ കേസിലെ മുഖ്യപ്രതി ചേറ്റുപുഴ കണ്ണപുരം സ്വദേശി വെള്ളാട്ട് വീട്ടിൽ പ്രവീൺ മോഹൻ(46) അറസ്റ്റിലായി. എംസിടി ഓൺലൈൻ തട്ടിപ്പിന്റെ മുഖ്യസൂത്രധാരനും പ്രമോട്ടറും നിയമോപദേശകനുമായിരുന്നു. കേരളത്തിലെ വിവിധ ജില്ലകൾ കേന്ദ്രീകരിച്ചായിരുന്നു തട്ടിപ്പ്. 2021 മുതൽ ഇയാൾക്കെതിരേ വിവിധ പോലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത കേസുകളിൽ ജാമ്യം ലഭിക്കാൻ ജില്ലാ സെഷൻസ് കോടതി, കേരള ഹൈക്കോടതി എന്നിവിടങ്ങളിൽ നൽകിയ ജാമ്യഹർജി തള്ളിയിരുന്നു. തുടർന്ന് ഇയാൾ സുപ്രീം കോടതിയിൽ നൽകിയ ജാമ്യഹർജിയും തള്ളിയതോടെ വീട്ടിൽനിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. എംസിടി എന്ന മൊബൈൽ ആപ്ലിക്കേഷൻ ആളുകളുടെ ഫോണിൽ ഇൻസ്റ്റാൾ ചെയ്തുകൊടുത്ത് 256 ദിവസംകൊണ്ടു നിക്ഷേപിച്ച പണം ഇരട്ടിയായി തിരികെനൽകാമെന്നു പറഞ്ഞ് ആളുകളിൽനിന്നു പണം നേരിട്ടുസ്വീകരിച്ചാണു തട്ടിപ്പു നടത്തിയിരുന്നത്. എംസിടിയിൽ പണം നിക്ഷേപിക്കുമ്പോൾ ആളുകളുടെ മൊബൈൽ…
Read Moreശബ്ദ സന്ദേശത്തിലൂടെ ചലിക്കുന്ന വീൽചെയറുമായി വിസാറ്റ് വിദ്യാർഥികൾ
ഇലഞ്ഞി: ശബ്ദ സന്ദേശത്തിലൂടെ ചലിക്കുന്ന വീൽചെയറുമായി വിസാറ്റ് എൻജിനീയറിംഗ് കോളജ് വിദ്യാർഥികൾ.കോളജിലെ മൂന്നാം വർഷ വിദ്യാർഥികളും അധ്യാപകരും ചേർന്നാണ് ആശയം യാഥാർഥ്യമാക്കിയത്. വിദ്യാർഥികളുടെ പരീക്ഷണ വിജയം കൈകാലുകൾ തളർന്ന് വീൽചെയറിൽ ഇരുന്ന് ജീവിതം തള്ളിനീക്കുന്നവർക്ക് പ്രതീക്ഷയുടെ പുതുവഴി തുറക്കുകയാണ്. ശബ്ദ സന്ദേശത്തിലൂടെ ചലിക്കുന്ന വീൽചെയർ ലഭ്യമായാൽ, സഹായത്തിനായി കാത്തു നിൽക്കാതെ സ്വന്തം ലക്ഷ്യങ്ങളിലേക്ക് സ്വയം എത്തിച്ചേരാം.മൂന്നാം വർഷ വിദ്യാർഥികളായ കെ.ആർ.ഭാഗ്യരാജ്, എം.അക്ഷയ് കൃഷ്ണൻ, സി. സ്നേഹ എന്നിവർ ചേർന്നാണ് ഇ കസേര നിർമിച്ചത്. പൂർണമായും കോളജിൽ നിർമിച്ച കസേരയുടെ നിർമാണത്തിന് പിന്നിൽ കോളജിലെ അധ്യാപകരായ ഡോ. ടി.ഡി. സുബാഷ്, കെ. ഹിമ എന്നിവരുടെ സഹായവും ഉണ്ട്. ഒരാഴ്ച്ച കൊണ്ട് 20,000 രൂപ ചെലവഴിച്ചാണ് വീൽചെയർ നിർമിച്ചത്. ചലിക്കുന്ന വീൽചെയറുകളുടെ ചക്രങ്ങൾക്ക് കരുത്ത് പകരുന്നത് ഇന്ത്യക്ക് കാറിന്റെ പഴയ വൈപ്പർ മോട്ടോറുകളാണ്. മോട്ടോറിൽ ഘടിപ്പിച്ച സൈക്കിളിന്റെ പൽചക്രങ്ങളും ചെയിനും…
Read Moreഎരുമേലി സർക്കാർ ആശുപത്രിയിൽ ഞായറാഴ്ച ചികിത്സയില്ല; ഉച്ചയ്ക്ക് മുമ്പേ ഗേറ്റ് പൂട്ടി സ്ഥലംവിട്ട് ഡോക്ടർമാരും ജീവനക്കാരും
എരുമേലി: രോഗങ്ങളും അപകടങ്ങളിലെ പരിക്കുകളുമായും എരുമേലി സർക്കാർ ആശുപത്രിയിൽ ഞായറാഴ്ച ചെന്നാൽ ചികിത്സയില്ല. പ്രതിദിനം ആയിരത്തോളം പേർ ചികിത്സ തേടി എത്തുന്ന ഈ ആശുപത്രിയിൽ ഞായറാഴ്ച ഉച്ചയ്ക്ക് മുമ്പേ ഗേറ്റ് പൂട്ടി ഡോക്ടർമാരും ജീവനക്കാരും സ്ഥലംവിടും. പത്തനംതിട്ട ജില്ലയിലെ അറയാഞ്ഞിലിമണ്ണ് ഭാഗത്തു നിന്നുള്ളവരും എരുമേലി പഞ്ചായത്തിലെ നൂറുകണക്കിന് ആളുകളുമാണ് ചികിത്സ തേടി ഇവിടെ എത്തുന്നത്. ചൊവ്വ, വ്യാഴം, വെള്ളി ദിവസങ്ങളിൽ ജീവിതശൈലീ രോഗങ്ങൾക്കുള്ള മരുന്നുവിതരണ ദിവസങ്ങളാണെന്ന് പറഞ്ഞ് ഈ ദിവസങ്ങളിൽ മറ്റു ചികിത്സയ്ക്കായി എത്തുന്നവർക്ക് ചികിത്സ വൈകിപ്പിക്കുന്നുവെന്നും പരാതികളുണ്ട്. കെട്ടിടങ്ങളും മറ്റ് അനുബന്ധ സൗകര്യങ്ങളും കുറവായിരുന്ന ഈ ആശുപത്രിയുടെ തുടക്ക കാലത്ത് ഇവിടെ പ്രസവ ചികിത്സവരെയുണ്ടായിരുന്നു. മേഖലയിൽ അസ്വാഭാവിക മരണങ്ങൾ ഉണ്ടാകുമ്പോൾ പോസ്റ്റ്മോർട്ടം നടപടികളും ഇവിടെയാണ് അക്കാലത്ത് നടത്തിയിരുന്നത്. ആശുപത്രി വികസനത്തിനായി പഴയ കെട്ടിടങ്ങൾ പൊളിച്ചുമാറ്റി പുതിയ കെട്ടിടങ്ങൾ നിർമിച്ചതോടെ പ്രസവ ചികിത്സ ഉൾപ്പടെയുള്ള ചികിത്സകൾ നിലച്ചു.…
Read Moreതെരഞ്ഞെടുപ്പ് ആവേശം കഴിഞ്ഞു; ആവേശത്തിലെ രംഗണ്ണനെ കാണാനെത്തി ചാണ്ടി ഉമ്മനും ടീമും
കോട്ടയം: തെരഞ്ഞെടുപ്പ് പ്രചാരണാവാശേവും വോട്ടെടുപ്പും കഴിഞ്ഞ് ആവേശം സിനിമ കാണനെത്തി ചാണ്ടി ഉമ്മൻ എംഎൽഎയും കോൺഗ്രസ് പ്രവർത്തകരും. ഇന്നലെ പാലായിലെ പുത്തേട്ട് തിയറ്ററിലെത്തിയാണു തെരഞ്ഞെടുപ്പിന്റെ മുൻനിരയിൽ പ്രവർത്തിച്ച സഹപ്രവർത്തകർക്കൊപ്പം ഫഹദ് ഫാസിലിന്റെ സിനിമയായ ആവേശം കാണാൻ എത്തിയത്. ഒരു മാസം നീണ്ടുനിന്ന പ്രചാരണത്തിൽ യുഡിഎഫ് സ്ഥാനാർഥിയായ ഫ്രാൻസിസ് ജോർജിനു പുതുപ്പള്ളി മണ്ഡലത്തിൽ ഇളക്കി മറിച്ച പ്രചാരണമാണു ചാണ്ടി ഉമ്മനും കോൺഗ്രസ് പ്രവർത്തകരും നടത്തിയത്. തിയറ്ററുകളെ ഇളക്കി മറിച്ച സിനിമയാണ് ആവേശം. ജിത്തു മാധവൻ സംവിധാനം ചെയ്ത ചിത്രം ഫഹദ് ഫാസിലും അൻവർ റഷീദുമാണ് നിർമിച്ചിരിക്കുന്നത്.
Read More