ഒറ്റപ്പാലം: പാലപ്പുറം റെയിൽവേ സ്റ്റേഷനിൽ പ്ലാറ്റ്ഫോം പൊളിച്ചുനീക്കിയതിന് പുറകെ ടിക്കറ്റ് കൗണ്ടറും ഉടൻ നീക്കം ചെയ്യും. ഉപയോഗരഹിതമായ കൗണ്ടർ കൂടി നീക്കം ചെയ്യാനാണ് തീരുമാനമെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു. ഏജന്റുമാരെ കിട്ടാഞ്ഞതിനെത്തുടർന്ന് പ്രവർത്തനം നിർത്തിയ സ്റ്റേഷനിൽ ഒന്നരവർഷത്തിന് ശേഷമാണ് പ്ലാറ്റ് ഫോമും കഴിഞ്ഞദിവസം പൊളിച്ചുനീക്കിയത്.കണ്ണൂരിലെയും കോഴിക്കോട്ടെയും പൂട്ടിയ ഹാൾട്ട് സ്റ്റേഷനുകൾ പിന്നീട് തുറന്നിരുന്നെന്ന പ്രതീക്ഷയിലായിരുന്നു ഇതുവരെയും പാലപ്പുറത്തെ യാത്രക്കാർ. എന്നാൽ പ്ലാറ്റ്ഫോംകൂടി പൊളിച്ചുനീക്കിയതോടെ ഇനി പുനഃസ്ഥാപിക്കില്ലെന്ന് ഉറപ്പായി. ടിക്കറ്റ് കൗണ്ടർ മാത്രമാണ് ഇവിടെ ബാക്കി. ഇത് കൂടി പൊളിച്ച് നീക്കിയാൽ പാലപ്പുറം റെയിൽവേ സ്റ്റേഷന്റെ അടയാളങ്ങളെല്ലാം ഇല്ലാതാവും. 2024 ഒക്ടോബർ 29-നാണ് പാലപ്പുറത്തെ നിലവിലുണ്ടായിരുന്ന ഹാൾട്ട് സ്റ്റേഷൻ ഏജന്റിന്റെ കാലാവധി കഴിഞ്ഞത്. തുടർന്ന് റെയിൽവേ കൊമേഴ്സ്യൽ വിഭാഗത്തിന്റെ നേതൃത്വത്തിൽ ഡിസംബർവരെ സ്റ്റേഷൻ പ്രവർത്തിച്ചു. ഏജന്റുമാരെ കിട്ടാതായതോടെ 2025 ജനുവരി ഒന്നിന് സ്റ്റേഷന് താഴുവീഴുകയായിരുന്നു. ടിക്കറ്റെടുക്കലെല്ലാം ഓൺലൈനായതും ഏജന്റുമാർക്ക് വരുമാനം…
Read MoreCategory: Palakkad
മദ്യലഹരിയിൽ ട്രെയിൻ യാത്രക്കാരന് നേരെ ആക്രമണം; യുവാവിന് കുത്തേറ്റു
പാലക്കാട്: ട്രെയിന്‍ യാത്രക്കാരനായ യുവാവിനെ സഹയാത്രികന് കുത്തിപ്പരിക്കേല്‍പ്പിച്ചു. പാലക്കാട് വാണിയംകുളം സ്വദേശി ജിഷ്ണുവിന് (25) ആണ് കുത്തേറ്റത്. പ്രതിയായ വയോധികനെ പോലീസ് കസ്റ്റഡിയിലെടുത്തു. മദ്യലഹരിയില്‍ ആയിരുന്നു അക്രമണമെന്നാണ് വിവരം. എറണാകുളം-കരായിക്കല്‍ എക്സ്പ്രസില്‍ ഇന്ന് പുലര്‍ച്ചയാണ് സംഭവം. എറണാകുളത്തുനിന്ന് ജോലി കഴിഞ്ഞ് നാട്ടിലേക്ക് വരികയായിരുന്നു ജിഷ്ണു. നല്ല തിരക്കുള്ള ട്രെയിനിൽനിന്ന് ഇറങ്ങാൻ പോകുന്നതിനിടെ നിലത്ത് കിടക്കുകയായിരുന്ന ആളുടെ ദേഹത്ത് അറിയാതെ തട്ടി. ഇതിൽ പ്രകോപിതനായ പ്രതി കത്തിയെടുത്ത് കാലില്‍ കുത്തുകയായിരുന്നുവെന്ന് ജിഷ്ണു പറഞ്ഞു.
Read Moreഇടവപ്പാതിയിലും മഴമേഘങ്ങൾ കനിയുന്നില്ല; ജലാശയങ്ങൾ വറ്റ് വരണ്ട് കിടിക്കുന്നു; ഉള്ളുപൊള്ളി നെല്ലറ
ഒറ്റപ്പാലം: ഇടവം പാതി കഴിഞ്ഞിട്ടും മഴമേഘങ്ങൾ കനിയുന്നില്ല. നെല്ലറക്ക് നിരാശ. മുൻവർഷങ്ങളിൽ ഈ കാലത്ത് തിമിർത്തു പെയ്തിരുന്ന മഴയുടെ ലാഞ്ചന പോലും ഇത്തവണ കാണാത്ത സ്ഥിതിയാണ്. ഇടവം പകുതി പിന്നിടുന്നതിന് മുമ്പ് തന്നെ കാലവർഷം ശക്തമാകണ്ട സമയമാണ്. എന്നാൽ ഇത്തവണ ജില്ലയിൽ മഴ തീരെ ഇല്ലാത്ത അവസ്ഥയാണ്. ഇതുകൊണ്ടുതന്നെ ഭൂരിഭാഗം ജലാശയങ്ങളും വറ്റി വരണ്ട നിലയിലാണ്. പുഴകളും തോടുകളും കിണറുകളും മറ്റ് ജലസംഭരണികളും ഇതിനകം വറ്റി വരണ്ടു കഴിഞ്ഞു. പല പ്രദേശങ്ങളിലും ജലസംഭരണികളിൽ വെള്ളം ഇല്ലാത്തതിനാൽ കുടിവെള്ള വിതരണം തന്നെ പ്രതിസന്ധിയിൽ ആയിട്ടുണ്ട്. ഭാരതപ്പുഴയെ ആശ്രയിച്ച് പ്രവർത്തിക്കുന്ന കുടിവെള്ള പദ്ധതികളിൽ നിന്ന് ഒന്നിടവിട്ട ദിവസങ്ങളിൽ ആണ് ജലവിതരണത്തിനുള്ള പമ്പിംഗ് പോലും നടക്കുന്നത്. പാലക്കാട് ജില്ലയുടെ പ്രധാന ജലസ്രോതസായ ഭാരതപ്പുഴ വരണ്ട് കിടക്കുന്നു. പെയ്യാൻ മടിച്ചു നിൽക്കുന്ന മഴമേഘങ്ങൾ നെല്ലറയ്ക്ക് കനത്ത നിരാശയാണ് സമ്മാനിക്കുന്നത്. കാലവർഷം സജീവമാകാൻ ദിവസങ്ങൾ…
Read Moreഒറ്റപ്പാലം എറക്കോട്ടിരിയിൽ പ്രദേശവാസികൾക്കു സഞ്ചാരസ്വാതന്ത്ര്യം നിഷേധിച്ച് റെയിൽവേ
ഒറ്റപ്പാലം: മീറ്റ്ന എറക്കോട്ടിരിയിൽ പ്രദേശവാസികളുടെ വഴിമുടക്കി റെയിൽവേയുടെ നിർമാണ പ്രവൃത്തികൾ. അടച്ചു പൂട്ടിയ പാലപ്പുറം റെയിൽവേ സ്റ്റേഷൻ ഭാഗത്താണ് പ്രദേശവാസികൾക്ക് സഞ്ചാര സ്വാതന്ത്ര്യം നിഷേധിച്ചുകൊണ്ടുള്ള റെയിൽവേയുടെ നിർമാണ പ്രവൃത്തികൾ നടക്കുന്നത്. അടച്ചുപൂട്ടിയ പാലപ്പുറം റെയിൽവേ സ്റ്റേഷൻ റോഡ് അവസാനിക്കുന്നത് നിലവിൽ റെയിൽവേ പാളത്തിന് സമീപമാണ്. ഈ ഭാഗത്താണ് റെയിൽവേ ഉരുക്കുകുറ്റികൾ സ്ഥാപിച്ച് നിർമാണപ്രവൃത്തികൾ നടത്തുന്നത്. ഇവിടെയുണ്ടായിരുന്ന മൺതിട്ട യന്ത്രസഹായത്തോടെ നീക്കംചെയ്താണ് പ്രവൃത്തികൾ നടത്തുന്നത്. ഇതോടുകൂടിയാണ് ആളുകൾക്ക് വഴിനടക്കാനുള്ള യാത്രാസൗകര്യം മുടങ്ങിയത്. ഈ ഭാഗത്തുനിന്ന് വെള്ളംപോകാൻ കോൺക്രീറ്റ് ചാലുംനിർമ്മിച്ചിട്ടുണ്ട്.റെയിൽവേ ലൈനിന് മറുഭാഗത്ത് പതിനഞ്ചോളം വീടുകളിൽ താമസിക്കുന്ന കുടുംബങ്ങൾക്ക് സ്വന്തം വീടുകളിൽ എത്താൻ ഇക്കാരണങ്ങളാൽ ഏറെപ്രയാസം നേരിടുന്നുണ്ട്. ഈ ഭാഗം പൂർണമായും അടച്ചു കെട്ടാനാണ് റെയിൽവേയുടെ തീരുമാനം എന്നാണ് സൂചന. ഇങ്ങനെ സംഭവിച്ചാൽ റെയിൽവേ ലൈനിന് അപ്പുറത്തുള്ള താമസക്കാർക്ക് നടക്കാൻ വഴിയില്ലാത്ത അവസ്ഥ വരും. കൂടാതെ ഏക്കർ കണക്കിന് വരുന്ന…
Read Moreജോലി വാഗ്ദാനം ചെയ്ത് പലപ്പോഴായി പീഡിപ്പിച്ചു; സിപിഎം നേതാവിനെതിരെ പരാതിയുമായി യുവതി
പാലക്കാട്: ജോലി വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്ന പരാതിയില്‍ ഡിവൈഎഫ്ഐ നേതാവിനെതിരെ കേസ്. പാലക്കാട് ശ്രീകൃഷ്ണപുരം ഗ്രാമപഞ്ചായത്ത് 13-ാം വാര്‍ഡ് മെമ്പറും ഡിവൈഎഫ്ഐ നേതാവുമായ സി. സുജിത്തിനെതിരെയാണ് പോലീസ് കേസെടുത്തത്. ശ്രീകൃഷ്ണപുരം സ്വദേശിയായ യുവതിയുടെ പരാതിയിലാണ് നടപടി. ജോലി വാഗ്ദാനം ചെയ്ത് പലപ്പോഴായി പീഡിപ്പിക്കുകയായിരുന്നു എന്നാണ് യുവതി പരാതിയില്‍ ആരോപിക്കുന്നത്. ഇയാള്‍ ഒളിവിലാണ്. പ്രതിക്കായി ശ്രീകൃഷ്ണപുരം പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.
Read Moreപാലക്കാട്-എറണാകുളം മെമു ട്രെയിൻഇനി 12 കോച്ചുകളുമായി ഓടും
പരവൂർ: പ്രതിദിന സ്ഥിരം യാത്രക്കാരുടെ ദീർഘനാളത്തെ ആവശ്യങ്ങൾക്ക് പരിഹാരവുമായി റെയിൽവേ. കേരളത്തിലൂടെ സർവീസ് നടത്തുന്ന സുപ്രധാന ട്രെയിനുകളിൽ കോച്ചുകളുടെ എണ്ണം വർധിപ്പിച്ചും സ്റ്റോപ്പുകൾ പുനഃസ്ഥാപിച്ചും യാത്രക്കാർക്ക് കൂടുതൽ യാത്രാസൗകര്യങ്ങൾ ഒരുക്കുന്നതായി റെയിൽവേ മന്ത്രാലയം വാർത്താക്കുറിപ്പിൽ അറിയിച്ചു. മെമു ട്രെയിനുകളിൽ കൂടുതൽ കോച്ചുകൾപാലക്കാട് – എറണാകുളം റൂട്ടിൽ സർവീസ് നടത്തുന്ന മെമു ട്രെയിനുകളിലെ തിരക്ക് പരിഹരിക്കുന്നതിനായി കോച്ചുകളുടെ എണ്ണം വർധിപ്പിച്ചു. നിലവിലുണ്ടായിരുന്ന എട്ട് കാർ റേക്കുകൾക്ക് പകരം ഇനി മുതൽ 12 കാർ റേക്കുകളുമായാകും ഈ ട്രെയിൻ സർവീസ് നടത്തുക. മെയ് 24 മുതൽ ഈ മാറ്റം നിലവിൽ വന്നു. ട്രെയിൻ നമ്പർ 66609 പാലക്കാട് – എറണാകുളം ഇംഗ്ഷൻ മെമു ട്രെയിൻ നമ്പർ 66610 എറണാകുളം ജംഗ്ഷൻ – പാലക്കാട് മെമു എന്നിവ ഇനി മുതൽ 12 കോച്ചുകളോടെയാകും ഓടുക. ഐലൻഡ് എക്സ്പ്രസിന്ബംഗളൂരു ഈസ്റ്റിൽ സ്റ്റോപ്പ്കന്യാകുമാരിയിൽ നിന്നും…
Read Moreയാത്രക്കാർ കുറവ്, ഇന്ധനവില കൂടുതൽ; പ്രതിസന്ധിയിലായി സ്വകാര്യ ബസ് വ്യവസായം
ഒറ്റപ്പാലം: യാത്രക്കാർ കുറവും ഇന്ധനവില കൂടുതലും; പ്രതിസന്ധിയിലായി സ്വകാര്യ ബസ് വ്യവസായം. ദിനംപ്രതി വർധിച്ചുവരുന്ന ഇന്ധന വിലക്കയറ്റംമൂലം പൊറുതിമുട്ടുകയാണ് സ്വകാര്യ ബസ് സർവീസുകൾ. ഒറ്റസർവീസുകൾ പലതും ഇതിനകം ഭാഗികമായി സർവീസുകൾ വെട്ടി കുറച്ചിട്ടുമുണ്ട്. സ്വകാര്യബസുകളെ ആശ്രയിച്ച് യാത്ര ചെയ്യുന്ന ആളുകളുടെ എണ്ണത്തിൽ വന്ന കാര്യമായകുറവും ബസ് വ്യവസായത്തെ പുറകോട്ട് അടിപ്പിച്ചിട്ടുണ്ട്. കോവിഡ് പ്രതിസന്ധിക്ക് ശേഷം ഉണ്ടായ വലിയ ബുദ്ധിമുട്ട് പോലെ തന്നെയാണ് ബസ് വ്യവസായം ഇപ്പോൾ കടന്നു പോകുന്നതെന്ന് ഉടമകൾ പറയുന്നു. ജീവനക്കാർക്കും ഡീസലിനും കൂടിയുള്ള തുക ഓടിക്കിട്ടാത്തതുകൊണ്ടാണ് ചില ബസുകൾ ഇപ്പോൾ നിരത്തിലിറങ്ങാത്തത്. സർവീസ് നടത്തുന്ന ബസുകൾക്ക്തന്നെ യാത്രക്കാരുടെ കുറവുമൂലം ട്രിപ്പുകൾ നഷ്ടമാണ്. ചില ബസുകൾ രാവിലെയും വൈകുന്നേരത്തേയും ട്രിപ്പുകൾ മാത്രമാണ് ഓടുന്നത്.ഗുരുവായൂർ-പാലക്കാട്, ചെർപ്പുളശേരി-ഒറ്റപ്പാലം റൂട്ടിൽ മാത്രമാണ് കൂടുതൽ ബസുകൾ ഓടുന്നത്. അഞ്ച്, പത്ത് മിനിറ്റുകളുടെ ഇടവേളകളിൽ സർവീസ് നടത്തി വരുന്ന ഷൊർണൂർ-തൃശൂർ, ഒറ്റപ്പാലം-തിരുവില്വാമല, അമ്പലപ്പാറ-മണ്ണാർക്കാട്,…
Read Moreചിറ്റൂർ താലൂക്കിൽ വിജയ് ഫാൻസ് ക്ലബിനു പുറമേ ടിവികെയ്ക്കും പിന്തുണയേറുന്നു
ചിറ്റൂർ: താലൂക്കിൽ വിജയ് ഫാൻസ് ക്ലബ് അംഗങ്ങൾ ടിവികെ പാർട്ടിയുണ്ടാക്കി പ്രവർത്തിക്കാൻ നടപടി തുടങ്ങി. വ്യത്യസ്ത രാഷ്ട്രീയത്തിൽ പ്രവർത്തിക്കുന്നവരാണ് ഫാൻസ് ക്ലബ് അംഗങ്ങൾ. താലുക്കിലുള്ള മിക്ക പഞ്ചായത്ത് പ്രദേശങ്ങളിലും തമിഴ്നാട് മുഖ്യമന്ത്രിയുടെ പോസ്റ്ററുകൾ വ്യാപകമായി സ്ഥാപിച്ചിട്ടുണ്ട്. ഫാൻസ് ക്ലബ് അംഗങ്ങളിൽ വലിയൊരുവിഭാഗം ടിവികെയിൽ ചേരാൻ താത്പര്യവും പ്രകടിപ്പിക്കുന്നുണ്ട്. പാർട്ടി രൂപീകരണവുമായി ബന്ധപ്പെട്ട് ടിവികെയുടെ ചെന്നൈയിലുള്ള ഹെഡ്ക്വാർട്ടേഴ്സുമായി പാലക്കാട്ടെ ഫാൻസ് സംഘടന ആശയ വിനിമയം നടത്തിയതായും വിവരങ്ങൾ ലഭ്യമായിട്ടുണ്ട്. വിജയ് കേരളത്തിൽ പാർട്ടി രൂപികരിക്കുകയാണെങ്കിൽ പാർട്ടിയുടെ പേര് കേരളത്തിൽ മാറ്റേണ്ടിവരും. സംസ്ഥാനത്ത് മിക്ക ജില്ലകളിൽ വിജയ് ഫാൻസ് നിലവിലുണ്ട്. എങ്കിലും കേരളത്തിൽ വിജയ് രാഷ്ട്രീയ പാർട്ടി രൂപീകരിച്ചാൽ അത് ഫാൻസ് ക്ലബ്ബുകൾ പൂർണതോതിൽ ഏറ്റെടുക്കുമോ എന്നതു കണ്ടറിയണ്ടതായിട്ടുണ്ട്. മുഖ്യമന്ത്രി വിജയ് നടപ്പിലാക്കിയ കൈക്കൂലി വാങ്ങുന്നരെ തെളിവുസഹിതം ചുണ്ടിക്കാട്ടിയാൽ വൻ തുക പാരിതോഷികം എന്നതുൾപ്പെടെ പുതിയ ഭരണ പരിഷ്കാരങ്ങൾ യുവാക്കളെ…
Read Moreപാലക്കാട്- പൊള്ളാച്ചി ലൈനിൽ പാസഞ്ചർ ട്രെയിനുകൾ വേണം
മുതലമട: പാലക്കാട്- പൊള്ളാച്ചി പാതയിൽ പകൽസമയങ്ങളിൽ പാസഞ്ചർ ട്രെയിനുകൾ ഓടിക്കാൻ മുറവിളി. ഒന്പതുവർഷം മുന്‍പാണ് ബ്രോഡ്ഗേജ് ലൈനിൽ നാമമാത്രമായി രാത്രിട്രെയിനുകൾ ആരംഭിച്ചത്. രണ്ട് എക്സ്പ്രസ്, ഒരു സൂപ്പർഫാസ്റ്റ്, ഒരു മെമു സർവീസ് എന്നിവ മാത്രമാണ് ഇപ്പോഴുള്ളത്. യാത്രികർക്കു ഏറെ ഗുണകരമായ രീതിയിൽ പകൽസമയത്ത് പാസഞ്ചർ സർവീസുകൾ വേണമെന്നാണ് ആവശ്യമുയരുന്നത്. കക്ഷിരാഷ്ട്രീയം മറന്നു ജനപ്രതിനിധികൾ രംഗത്തുവന്നാൽ ഇതു യാഥാർഥ്യമാകുമെന്നും യാത്രികർ പ്രത്യാശിക്കുന്നു
Read Moreവേനൽമഴ കനിഞ്ഞു; നെന്മാറയിൽ ഒന്നാംവിള കൃഷിക്കൊരുങ്ങി കർഷകർ
നെന്മാറ: വേനൽമഴ ശക്തമായതോടെ പാടശേഖരങ്ങളിൽ ആവശ്യത്തിനു വെള്ളംലഭിച്ചതിനാൽ നെന്മാറ മേഖലയിലെ കാർഷികരംഗം വീണ്ടും സജീവമായി. രണ്ടാംവിള കൊയ്ത്തിനുശേഷം ഉഴുതുമറിച്ച പാടശേഖരങ്ങളിൽ ഒന്നാംവിള നെൽകൃഷിയിറക്കുന്നതിനായുള്ള മുന്നൊരുക്കങ്ങളാണ് വിവിധ ഭാഗങ്ങളിലുമായി പുരോഗമിക്കുന്നത്. ഇതിന്റെ ഭാഗമായി കർഷകർ ഒറ്റഞാർ നടീൽ പദ്ധതിയുമായി ഞാറ്റടി തയാറാക്കുന്ന തിരക്കിലാണ്. ഇടവിട്ടു ലഭിക്കുന്ന മഴയും പാടങ്ങളിൽ വെള്ളംനിറയാൻ തുടങ്ങിയതും കൃഷിക്ക് അനുകൂലമായ സാഹചര്യമാണ് സൃഷ്ടിച്ചിരിക്കുന്നത്. പൊടിയിൽ നേരിട്ടു വിത്തുവിതയ്ക്കാൻ കഴിയാത്ത അവസ്ഥയും മഴ കൂടിയാൽ കളശല്യം രൂക്ഷമാകുമെന്ന ആശങ്കയും കാരണം ഇത്തവണ പല കർഷകരും പരമ്പരാഗത രീതിയിൽ ഞാറ്റടി ഒരുക്കുന്നതിനാണു മുൻഗണന നൽകുന്നത്. കഴിഞ്ഞ സീസണുകളിൽ കളനീക്കത്തിനായി കൂലിച്ചെലവ് വൻതോതിൽ ഉയർന്നതും കർഷകരെ ആശങ്കപ്പെടുത്തിയിരുന്നു. അതിനാൽതന്നെ നിയന്ത്രിതമായ രീതിയിൽ നെൽത്തൈ വളർത്തി പിന്നീട് യന്ത്രസഹായത്തോടെ നടീൽ നടത്തുന്നതാണ് കൂടുതൽ ഫലപ്രദമെന്ന വിലയിരുത്തലിലാണു പലരും. മൂപ്പുകുറഞ്ഞ ‘ഉമ’ ഇനത്തിൽപ്പെട്ട നെൽവിത്തുകളാണ് കൂടുതലായും ഞാറ്റടി തയാറാക്കാൻ ഉപയോഗിക്കുന്നത്. ചെളിയിൽ…
Read More