കണ്ണൂര്‍ പിണറായിയില്‍ മാതാപിതാക്കളെയും മക്കളെയും കൊലപ്പെടുത്തിയ സൗമ്യയെന്ന ഇരുപത്തെട്ടുകാരി കാര്യങ്ങള്‍ ആസൂത്രണം ചെയ്തത് കൃത്യമായ മുന്നൊരുക്കത്തോടെ. പിതാവ് കുഞ്ഞിക്കണ്ണന് മരിച്ചശേഷം സൗമ്യ അയല്‍ക്കാരോട് ഈ വീട്ടില്‍ കഴിയാന്‍ മനസ് അനുവദിക്കുന്നില്ലെന്നും കേരളത്തിന് പുറത്ത് ഹോംനേഴ്സ് പണിക്കു പോകാനുള്ള അവസരം വന്നിട്ടുണ്ടെന്നും പറഞ്ഞിരുന്നു. കുടുംബാംഗങ്ങള്‍ മരിച്ച വീട്ടില്‍ നില്‍ക്കേണ്ടെന്നും കുറച്ചുനാള്‍ മാറിനിന്നാല്‍ വിഷമങ്ങള്‍ കുറച്ചു കുറയുമെന്നും അയല്‍ക്കാരായ സ്ത്രീകള്‍ പറയുകയും ചെയ്തു. കൊലപാതകം വരെയുള്ള കാര്യങ്ങള്‍ കൃത്യതയോടെ നടപ്പാക്കിയ സൗമ്യയുടെ കൈയില്‍ നിന്ന് കാര്യങ്ങള്‍ കൈവിട്ടു പോകുന്നത് ഇവിടെ നിന്നാണ്. മുംബൈയില്‍ ഒരു ജോലി ശരിയായിട്ടുണ്ടെന്ന കാര്യം സൗമ്യ അയല്‍ക്കാരെ അറിയിച്ച ദിവസം രാത്രിയാണ് നാട്ടുകാരായ യുവാക്കള്‍ ഒരു യുവാവിനെ രാത്രി സൗമ്യയുടെ വീടിന് അടുത്തുവച്ച് കാണുന്നത്. സൗമ്യയുടെ വീട്ടില്‍ നിന്ന് ഇറങ്ങിവന്ന ഇയാള്‍ യുവാക്കള്‍ക്ക് പിടികൊടുക്കാതെ ഓടിയൊളിക്കുകയായിരുന്നു. ഇതോടെ സൗമ്യയുടെ ദുര്‍നടപ്പില്‍ നാട്ടുകാര്‍ക്ക് സംശയം ഉടലെടുത്തു. ഇതോടെ…
Read MoreCategory: Editor’s Pick
അമ്മയ്ക്ക് വച്ച ബോംബ് ജീവനെടുത്തത് മകന്റെ, സമ്മാനപ്പൊതി തുറന്നപ്പോള്‍ ബോംബ് പൊട്ടിത്തെറിച്ച സംഭവത്തില്‍ ദുരൂഹത മാറി, സംഭവത്തിനു പിന്നിലെ കാരണങ്ങള്‍ ഇങ്ങനെ
ഒഡീഷയിലെ ബലാങ്കീറില്‍ നവവരന് ബോംബ് പൊട്ടി മരിക്കുകയും വധുവിന് പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തിലെ ദുരൂഹത നീങ്ങി. കൊലയാളി പിടിയിലായി. അമ്മയുടെ പഴയ സഹപ്രവര്‍ത്തകനാണ് ബോംബ് സമ്മാനമായി നല്കി രണ്ടുപേരെ വധിച്ചത്. സംഭവത്തില്‍ സൗമ്യശേഖര്‍ ഇയാളുടെ മുത്തശി എന്നിവര്‍ മരിച്ചിരുന്നു. നവവരന് സൗമ്യശേഖര്‍, മുത്തശ്ശി ജമമണി എന്നിവരാണ് മരിച്ചത്. ഫെബ്രുവരി 18 നായിരുന്നു സൗമ്യശേഖര്‍-റീമ സാഹു എന്നിവരുടെ വിവാഹം. എന്നാല്‍ 5 ദിവസങ്ങള്‍ക്ക് ശേഷം ഇവര്‍ക്ക് ഒരു സമ്മാനം ലഭിച്ചു. പെട്ടിതുറന്നതും സ്ഫോടനമാണുണ്ടായത്. സംഭവത്തില്‍ സൗമ്യയും ജമമണിയും കൊല്ലപ്പെട്ടു. വധു റീമയ്ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. തൊഴില്‍ രംഗത്തെ ശത്രുതയാണ് കൊലപാതകത്തിന് പഞ്ചിലാലിനെ പ്രേരിപ്പിച്ചത്. ഇയാള്‍ക്ക് പകരം സൗമ്യശേഖറിന്റെ മാതാവ് സഞ്ജുജുക്തയെ ജ്യോതി ബികാസ് കോളജിന്റെ പ്രിന്‍സിപ്പലായി നിയമിച്ചിരുന്നു. ഇതില്‍ ക്രുദ്ധനായ പഞ്ചിലാല്‍, സഞ്ജുജുക്തയെയും കുടുംബത്തെയും നശിപ്പിക്കാന്‍ സ്ഫോടനത്തിന് പദ്ധതിയിടുകയായിരുന്നു. പഞ്ചിലാലില്‍ നിന്ന് പടക്കങ്ങള്‍, വെടിമരുന്ന്, ലാപ്ടോപ്, പെന്‍ഡ്രൈവ്…
Read Moreഅനാശാസ്യം, കൊലവെറി! മടുത്താല്‍ ഞാന്‍ വേറെ ആളെ നോക്കുമെന്ന് തന്നോട് പല തവണ പറഞ്ഞിട്ടുള്ളതായി സൗമ്യയുടെ പ്രിയപ്പെട്ട കാമുകന്; വേണ്ടപ്പെട്ടവരെ കൊല്ലാന്‍ ഒതളങ്ങ കൊണ്ടുവരാനും ശ്രമം
നവാസ് മേത്തര്‍ തലശേരി: പിണറായിയില്‍ മാതാപിതാക്കളേയും മകളേയും എലിവിഷം കൊടുത്ത് കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായി പോലീസ് കസ്റ്റഡിയില്‍ കഴിയുന്ന വണ്ണത്താന്‍ വീട്ടില്‍ സൗമ്യയെ അന്വേഷണ സംഘം വീണ്ടും ചോദ്യം ചെയ്ത് തുടങ്ങി. എഎസ്പി ചൈത്ര തെരേസ ജോണ്‍, സിഐ കെ.ഇ. പ്രേമചന്ദ്രന് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് സൗമ്യയെ ഇന്നു രാവിലെ മുതല്‍ വീണ്ടും ചോദ്യം ചെയ്യുന്നത്. കൊലപാതകത്തില്‍ സൗമ്യക്ക് സഹായികളായി മാറിയവരെന്ന് സംശയിക്കുന്ന രണ്ട് കാമുകന്മാരുള്‍പ്പെടെ മൂന്ന് പേരെ സൗമ്യയുടെ സാന്നിധ്യത്തില്‍ വിവിധ ഘട്ടങ്ങളിലായി ചോദ്യം ചെയ്തു കൊണ്ടിരിക്കുകയാണ്. ഇല്ലിക്കുന്ന്, ചേരിക്കല്‍, പിണറായി സ്വദേശികളാണ് കസ്റ്റഡിയിലുള്ള മൂന്ന് പേര്. ഇവര്‍ക്കെതിരെ വേണ്ടത്ര തെളിവുകള്‍ ലഭിച്ചാല്‍ അറസ്റ്റ് രേഖപ്പെടുത്താനുള്ള ഒരുക്കത്തിലാണ് പോലീസ്. ശാസ്ത്രീയമായ തെളിവുകള്‍ തന്നെയാണ് ഇവരുടെ കാര്യത്തിലും പോലീസ് ലക്ഷ്യമിടുന്നത്. “എനിക്ക് നിന്നെ മടുത്താല്‍ ഞാന്‍ വേറെ ആളെ നോക്കുമെന്ന് സൗമ്യ തന്നോട് പല തവണ…
Read Moreഅച്ഛനെ കൊലപ്പെടുത്തിയ രാത്രിയില്‍ സൗമ്യയുടെ വീടിനടുത്തു വച്ച് ഒരു യുവാവിനെ നാട്ടുകാര്‍ കണ്ടത് വഴിത്തിരിവായി, ഒപ്പം നാട്ടുകാര്‍ക്ക് ലഭിച്ച അജ്ഞാത സന്ദേശങ്ങളും, സൗമ്യ ആദ്യമായി സംശയനിഴലില്‍ വന്നതിങ്ങനെ
കണ്ണൂര്‍ പിണറായിയിലെ വണ്ണത്താന്‍ വീട്ടില്‍ സൗമ്യയെന്ന ഇരുപത്തെട്ടുകാരി സ്വന്തം മാതാപിതാക്കളെയും മക്കളെയും വിഷം കൊടുത്തു കൊന്ന കേസില്‍ ആദ്യ സൂചനകള്‍ നാട്ടുകാര്‍ക്ക് ലഭിക്കുന്നത് മാസങ്ങള്‍ക്ക് മുമ്പ്. ജനുവരിയില്‍ മകള്‍ ഐശ്വര്യ മരിച്ചശേഷം നാട്ടുകാരോടും അയല്‍ക്കാരോടും പതിവുപോലെ സൗമ്യ പെരുമാറിയിരുന്നു. അയല്‍ക്കാരുടെയും ബന്ധുക്കളുടെയും മുന്നില്‍ സങ്കടം അഭിനയിച്ച അവര്‍ തൊട്ടടുത്ത ദിവസങ്ങളില്‍ തന്നെ കാമുകന്മാരേ വീട്ടിലേക്ക് ക്ഷണിച്ചു. ഇങ്ങനെ ഒരു ദിവസം രാത്രി വീട്ടിലെത്തിയ കാമുകന് തിരിച്ചു പോകുന്നതിനിടെ നാട്ടുകാരായ ചില യുവാക്കളുടെ ശ്രദ്ധയില്‍പ്പെട്ടു. സൗമ്യയുടെ വീട്ടില്‍ നിന്ന് ഇറങ്ങിവന്ന ഇയാള്‍ യുവാക്കള്‍ക്ക് പിടികൊടുക്കാതെ ഓടിയൊളിച്ചു. ഇതോടെ സൗമ്യയുടെ ദുര്‍നടപ്പില്‍ നാട്ടുകാര്‍ക്ക് സംശയം ഉടലെടുത്തു. എന്നാല്‍ ഐശ്വര്യയുടെ മരണത്തില്‍ ആര്‍ക്കും സംശയം ഒട്ടുമില്ലായിരുന്നു താനും. മതാപിതാക്കളെ രണ്ടുപേരെയും കൊന്നശേഷം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് വീട്ടുകാരെല്ലാം മരിച്ചതിന്റെ പേരില്‍ സൗമ്യ പണം തട്ടാനും ശ്രമം നടത്തിയിരുന്നതായി അയല്‍ക്കാര്‍ ആരോപിക്കുന്നു.…
Read Moreപ്രണയത്തിലായിരുന്ന വിജി പെട്ടെന്നൊരു ദിവസം ബന്ധത്തില്‍ നിന്ന് പിന്മാറിയത് ജെനിത്തിനെ പ്രകോപ്പിച്ചു, സ്കൂട്ടറിന്റെ താക്കോല്‍ ഊരിയത് എല്ലാം പറഞ്ഞ് ശരിയാക്കാന്‍, കൊട്ടിയത്ത് ഇരുപത്തൊന്നുകാരിയുടെ മരണത്തിന് പിന്നിലെ കാരണം ഇതൊക്കെ
കൊല്ലം കൊട്ടിയത്ത് ദുരൂഹ സാഹചര്യത്തില്‍ യുവതിയെ മരിച്ച സംഭവത്തില്‍ മുന്‍ കാമുകന് അറസ്റ്റില്‍. കല്ലുവാതുക്കല്‍ തട്ടാരുകോണം താഴവിള വീട്ടില്‍ ഷാജി -ലീലാ ദമ്പതികളുടെ മകള്‍ വിജിയുടെ (21) മൃതദേഹമാണ് ഇത്തിക്കര പാലത്തിന് സമീപം ആറ്റില്‍ നിന്നു കിട്ടിയത്. കൊട്ടിയത്തെ സ്വകാര്യ ലാബില്‍ ടെക്നീഷ്യനായി ജോലി ചെയ്യുകയായിരുന്നു യുവതി. അടുത്തു തന്നെ വിവാഹം നടക്കാനിരുന്ന പെണ്‍കുട്ടിയുമായി അടുപ്പത്തിലായിരുന്ന യുവാവാണ് അറസ്റ്റിലായത്. വെളിനല്ലൂര്‍ മീയന മൈലോട് സിത്താര ഹൗസില്‍ ജെനിത്തിനെ (29) കൊട്ടിയം പോലീസ് അറസ്റ്റ് ചെയ്തത്. ആത്മഹത്യ പ്രേരണക്കുറ്റത്തിനാണ് അറസ്റ്റ്. കാണാതായ ദിവസം രാവിലെ പെട്രോള്‍ പമ്പില്‍വച്ച് ഒരു യുവാവുമായി വാക്കേറ്റത്തിലേര്‍പ്പെട്ടത് കേസില്‍ നിര്‍ണായക തെളിവായി. ഈ യുവാവിനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ജെനിത്ത് പിടിയിലാകുന്നത്. ജെനിത്തും വിജിയും നേരത്തേ അടുപ്പത്തിലായിരുന്നു. വിജിയുടെ വിവാഹം മേയ് 18ന് നടത്താന്‍ വീട്ടുകാര്‍ തീരുമാനിച്ചതിനെ തുടര്‍ന്ന് ജെനിത്തുമായുള്ള ബന്ധം യുവതി ഉപേക്ഷിച്ചിരുന്നു. 18ന്…
Read Moreഇടപാടുകാരില്‍ പതിനാറുകാരന് മുതല്‍ 60കാരന് വരെ; താന്‍ കാമുകന്മാര്ക്കൊപ്പം കിടക്കുന്നത് കണ്ടത് മകളെ കൊല്ലാന്‍ കാരണമായി;അനാശാസ്യത്തിലേക്ക് നയിച്ചത് ഇരിട്ടിക്കാരി; സൗമ്യയുടെ മൊഴി കേട്ട് നടുങ്ങി പോലീസുകാര്‍
നവാസ് മേത്തര്‍ തലശേരി: രണ്ട് യുവാക്കളോടൊപ്പം താന്‍ കിടക്കുന്നത് മകള്‍ നേരില്‍ കണ്ടതിനെ തുടര്‍ന്നാണ് അവളെ കൊല്ലാന്‍ ആദ്യം തീരുമാനിച്ചതെന്ന് ഇന്നലെ അറസ്റ്റിലായ സൗമ്യയുടെ മൊഴി. മാതാപിതാക്കള്‍ തടസമായപ്പോള്‍ അവരേയും ഇല്ലാതാക്കി. കൊലപാതകത്തിനുള്ള എലി വിഷം വാങ്ങി നല്കിയ അറുപതുകാരനെ പോലീസ് തിരിച്ചറിഞ്ഞു. സൗമ്യയുമായി ബന്ധമുള്ള ഇരിട്ടി, തലശേരി സ്വദേശികള്‍ നിരീക്ഷണത്തില്‍. ഇരിട്ടി സ്വദേശിനിയാണ് തന്നെ ആദ്യമായി അനാശാസ്യത്തിലേക്ക് നയിച്ചതെന്നും യുവതി അന്വേഷണ സംഘത്തിന് മൊഴി നല്കി. പിണറായി വണ്ണത്താന്‍ വീട്ടില്‍ കുഞ്ഞിക്കണ്ണന് (76), ഭാര്യ കമല (65), പേരക്കുട്ടി ഐശ്വര്യ കിഷോര്‍ (8) എന്നിവരെ എലിവിഷം കൊടുത്ത് കൊലപ്പെടുത്തിയ കേസില്‍ ഇന്നലെ അറസ്റ്റിലായ വണ്ണത്താന്‍ വീട്ടില്‍ സൗമ്യയുടെ വെളിപ്പെടുത്തലുകള്‍ ഞെട്ടിപ്പിക്കുന്നതാണ്. കഴിഞ്ഞ ജനുവരിയിലെ ഒരു അര്‍ദ്ധ രാത്രിയില്‍ ഉറക്കം ഞെട്ടിയ മകള്‍ ഐശ്വര്യ മാതാവിനെ അടുത്ത് തെരഞ്ഞപ്പോള്‍ കണ്ടില്ല. അമ്മയെ തെരഞ്ഞ് കുട്ടി മുറിയിലെ ലൈറ്റിട്ടു.…
Read Moreപിണറായിയിലെ ദുരൂഹമരണത്തില്‍ 4 പേരില്‍ 3 പേരും മരിച്ചത് എലിവിഷം ഉള്ളില്‍ ചെന്ന്; യുവതി കസ്റ്റഡിയില്‍; കസ്റ്റഡിയിലെടുത്തത് ആശുപത്രിയില്‍ നിന്ന്; ചോദ്യം ചെയ്യല്‍ രഹസ്യ കേന്ദ്രത്തില്‍
നവാസ് മേത്തര്‍ തലശേരി: പിണറായിയില്‍ മാതാപിതാക്കളും ചെറുമക്കളും ഉൾപ്പെടെ ഒരു കുടുബത്തിലെ നാലുപേര്‍ ചുരുങ്ങിയ കാലയളവിനുള്ളില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ മകൾ കസ്റ്റഡിയില്‍. പിണറായി വണ്ണത്താന്‍ വീട്ടില്‍ കുഞ്ഞിക്കണ്ണന് (76), ഭാര്യ കമല (65), പേരക്കുട്ടികളായ ഐശ്വര്യ കിഷോർ (8), കീര്‍ത്തന (ഒന്നര വയസ്) എന്നിവര്‍ മരിച്ച സംഭവത്തിലാണ് മരിച്ച കുഞ്ഞിക്കണ്ണന്- കമല ദമ്പതികളുടെ മകളും ഐശ്വര്യ, കീര്‍ത്തന എന്നീ കുട്ടികളുടെ മാതാവുമായ വണ്ണത്താന്‍ വീട്ടില്‍ അവശേഷിക്കുന്ന ഏക അംഗവുമായ സൗമ്യയെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുള്ളത്. ഇന്ന് രാവിലെ പത്തോടെയാണ് ടൗണ്‍ സിഐ കെ.ഇ. പ്രേമചന്ദ്രന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം തലശേരി സഹകരണ ആശുപത്രിയില്‍ നിന്നും സൗമ്യയെ കസ്റ്റഡിയിലെടുത്തത്. മഫ്തിയിലെത്തിയ പോലീസ് സംഘം കസ്റ്റഡിയിലെടുത്ത സൗമ്യയെ ചോദ്യം ചെയ്യുന്നതിനായി സ്വകാര്യ വാഹനത്തിൽ രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റി. ചോദ്യം ചെയ്യലില്‍ സൗമ്യ മനസു തുറക്കുന്നതോടെ നാല് മരണങ്ങളുടേയും ചുരുളഴിയുമെന്ന…
Read Moreരാവിലെ പത്തുമണിയോടെ വീട്ടില്‍ നിന്ന് പൊട്ടിത്തെറി കേട്ടതോടെ നാട്ടുകാര്‍ ഓടിക്കൂടിയപ്പോള്‍ കണ്ടത് കത്തിക്കരിഞ്ഞ നടിയുടെ മൃതദേഹം, നിലമ്പൂരില്‍ സീരിയല്‍ നടി കവിതയുടെ മരണത്തില്‍ ഞെട്ടി നാട്ടുകാര്‍
മലപ്പുറം നിലമ്പൂരില്‍ സീരിയല്‍ നടിയുടെ മരണം നാട്ടുകാര്‍ക്ക് ഞെട്ടലായി. നിലമ്പൂര്‍ മുതീരി കൂളിക്കുന്ന് കോളനിയില്‍ വാടക വീട്ടില്‍ താമസിക്കുന്ന മേനയില്‍ കവിത (37) കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. ഞായറാഴ്ച രാവിലെ 10.30 ഓടെ ഒച്ചത്തില്‍ പൊട്ടിത്തെറിക്കുന്ന ശബ്ദം കേട്ട നാട്ടുകാര്‍ ഓടിയെത്തിയപ്പോള്‍ കണ്ടത് പൊള്ളലേറ്റ് കിടന്ന കവിതയെയാണ്. സീരിയല്‍ താരമായ ഇവര്‍ അടുത്തിടെയാണ് ഇവിടെ താമസത്തിന് എത്തിയതെന്നാണ് സൂചന. മലയളത്തിലെ ചില ഹിറ്റ് സീരിയലുകളില്‍ ഇവര്‍ അഭിനയിച്ചിട്ടുണ്ട്. ഭര്‍ത്താവ് പാലക്കാട് സ്വദേശി വിജേഷ് ബംഗളൂരുവിലാണ്. ഏഴുവയസുള്ള അഗ്ന മകളാണ്. ഇവര്‍ ആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണ് പോലീസ് പറയുന്നത്. സമീപത്തു നിന്ന് ആത്മഹത്യ കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. ആത്മഹത്യയ്ക്ക് കാരണമെന്തെന്ന് വ്യക്തമല്ല. നിലമ്പൂര്‍ എസ്ഐ ബിനു തോമസിന്റെ നേതൃത്വത്തില്‍ പോലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. മൃതദേഹം മഞ്ചേരി ജില്ലാ ആശുപത്രിയിലേക്ക് പോസ്റ്റ്മോര്‍ട്ടത്തിന് കൊണ്ട് പോയി. വിജയന്, മാതാവ് : കാര്‍ത്ത്യായനി,…
Read Moreസമ്പന്ന തെലുങ്ക് ബ്രാഹ്മണ കുടുംബത്തില്‍ ജനനം, കുടുംബക്കാര് ഉന്നത ഉദ്യോഗത്തിലെത്തിയപ്പോള്‍ കമ്മ്യൂണിസത്തെ മുറുകെപിടിച്ചു, പ്രതിപക്ഷ പാര്‍ട്ടികള്‍ പോലും ബഹുമാനിക്കുന്ന വ്യക്തിത്വം, സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ ജീവിതത്തിലൂടെ
സീതാറാം യെച്ചൂരി അങ്ങനെയാണ്…എതിരാളികള്‍ എത്ര ശക്തരായാലും നിലപാടുകളില്‍ ഉറച്ചു നില്‍ക്കുന്നതാണ് യെച്ചൂരിയുടെ ശീലം. പാര്‍ട്ടിയ്ക്കുള്ളിലെ എതിര്‍ശബ്ദങ്ങളെ അപ്രസക്തമാക്കിക്കൊണ്ടാണ് തുടര്‍ച്ചയായി രണ്ടാം വട്ടവും യെച്ചൂരി സിപിഎമ്മിന്റെ അമരക്കാരനായത്. മൂന്നരപ്പതിറ്റാണ്ട് അടക്കി ഭരിച്ച പഞ്ചിമബംഗാളില്‍ നാമാവിശേഷമാകുകയും ഒരിക്കലും കൈവിടില്ലെന്നു കരുതിയ ത്രിപുര നഷ്ടപ്പെടുകയും ചെയ്്തതോടെ നിലയില്ലാക്കയത്തിലായ സിപിഎമ്മിനെ കൈപിടിച്ചുയര്‍ത്തേണ്ട കപ്പിത്താന്റെ ചുമതലയാണ് യെച്ചൂരിയെ കാത്തിരിക്കുന്നത്. കാരാട്ട് പക്ഷത്തിന് ഭൂരിപക്ഷമുള്ള കേന്ദ്ര കമ്മിറ്റിയില്‍ താന്‍ അവതരിപ്പിച്ച കരട് രേഖ തള്ളിപ്പോയിട്ടും യെച്ചൂരി എന്ന പോരാളി തളര്‍ന്നില്ല. ഇന്ത്യന്‍ രാഷ്ട്രീയത്തിന് ഒരു പാട് മുഖങ്ങളെ സമ്മാനിച്ച ജെഎന്‍യുവില്‍ നിന്നു തന്നെയായിരുന്നു യെച്ചൂരിയുടെ തുടക്കവും. ജെഎന്‍യുവിലെ വിദ്യാര്‍ഥിനേതാവായിരുന്നു യെച്ചൂരി. അടിയന്തരാവസ്ഥക്കാലത്ത് യെച്ചൂരി അറസ്റ്റുചെയ്യപ്പെട്ട് തടവില്‍ക്കഴിഞ്ഞിരുന്നു. ’78ല്‍ എസ്എഫ്ഐ അഖിലേന്ത്യാ ജോ. സെക്രട്ടറിയും പിന്നീട് പ്രസിഡന്റുമായി. ഇടതു വിദ്യാര്‍ഥി സംഘടനകള്‍ക്ക് ശക്തമായ വേരോട്ടമുള്ള ജെഎന്‍യു അടിയന്തരാവസ്ഥക്കാലത്ത് തിളച്ചുമറിഞ്ഞു. അടിയന്തരാവസ്ഥ പിന്‍വലിക്കപ്പെട്ടശേഷം ’77ല്‍ ആദ്യമായിനടന്ന വിദ്യാര്‍ഥിയൂണിയന്‍ തിരഞ്ഞെടുപ്പില്‍…
Read Moreവിവാഹശേഷം ഭര്‍ത്താവിനെയും കുഞ്ഞിനെയും തനിച്ചാക്കി മീര നാടുവിട്ടത് ഡ്രൈവര്‍ക്കൊപ്പം, കൊച്ചിയിലെത്തിയപ്പോള്‍ സീരിയല്‍ മോഹം തലയ്ക്കു പിടിച്ചതോടെ ഡ്രൈവര്‍ പിരിഞ്ഞ് നൗഫലിനൊപ്പം ചേര്‍ന്നു, കൊച്ചിയില്‍ നടന്ന കൊലയുടെ അറിയാക്കഥകള്‍
കൊച്ചി എളമക്കരയില്‍ വാടകയ്ക്ക് താമസിച്ച യുവാവും യുവതിയും കൊലപ്പെട്ട കേസിലെ ഇരുവരുടെയും ഭൂതകാലം ആരെയും അമ്പരപ്പിക്കുന്നത്. കുത്തഴിഞ്ഞ ജീവിതത്തിന്റെ ബാക്കിപത്രമായിരുന്നു കോട്ടയം കൊടുങ്ങൂര്‍ വാഴൂര്‍ സ്വദേശിനി മീരയും (24), പാലക്കാട് കോല്‍പ്പാടം തെങ്കര ചെറിക്കലം കബീറിന്റെ മകന് നൗഫലും. കൊച്ചിയിലെ കൊല നടന്ന ശേഷം രാഷ്ട്രദീപികഡോട്ട്കോം മീരയുടെ ജന്മദേശമായ വാഴൂരില്‍ അന്വേഷിച്ചപ്പോള്‍ ലഭിച്ചത് അത്ര സുഖകരമായ കാര്യങ്ങളല്ല. ഇടത്തരം കുടുംബത്തില്‍ പിറന്ന മീരയുടെ വിവാഹം ഏതാനും വര്‍ഷം മുമ്പ് ആര്‍ഭാടമായി കഴിഞ്ഞിരുന്നു. എന്നാല്‍ കുറച്ചുനാളുകള്‍ക്കുള്ളില്‍ ബന്ധം അവസാനിപ്പിച്ച് മീര സ്വന്തം വീട്ടില്‍ തിരിച്ചെത്തി. ഇതിനിടെ ഒരു കുഞ്ഞും പിറന്നിരുന്നു. പിന്നീട് കോട്ടയം സ്വദേശിയായ ഒരു ഡ്രൈവറുമായി പ്രണയത്തിലായി. ഇയാള്‍ക്കൊപ്പം നാടുവിട്ടതു വരെയുള്ള കഥയേ നാട്ടുകാര്‍ക്കും അറിയൂ. പക്ഷേ ഈ യുവാവല്ല മീരയെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്ത നാഫലെന്ന് നാട്ടുകാര്‍ പറയുന്നു. ബസ് ഡ്രൈവര്‍ക്കൊപ്പം നാടുവിട്ടെങ്കിലും അതിനുശേഷം എന്തു…
Read More