ഇപ്പോള്‍ വീഡിയോ ആപ്ലിക്കേഷനുകളുടെ കാലമാണ്. ദൈര്‍ഘ്യം കുറഞ്ഞ വിഡിയോ ക്ലിപ്പുകളില്‍ ശ്രദ്ധകേന്ദ്രീകരിച്ചിട്ടുള്ള ആപ്ലിക്കേഷനുകളാണ് ആളുകളെ പിടിക്കാന്‍ മത്സരിക്കുന്നത്. ഇത്തരം ആപ്ലിക്കേഷനുകള്‍ വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്നുണ്ടെന്നും പോണോഗ്രാഫിയിലേക്ക് പെണ്‍കുട്ടികളെ എത്തിക്കാനുള്ള ചവിട്ടുപടിയായി കുട്ടികളോടു ലൈംഗികാസക്തി പ്രകടമാക്കുന്നവര്‍ ഇവയെ ഉപയോഗപ്പെടുത്തുന്നുണ്ടെന്നുമെന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തു വന്നരിക്കുന്നത്. ചൈനയിലെ ഇന്റര്‍നെറ്റ് അതികായന്മാരായ ടെന്‍സെന്റിന്റെ ഉടമസ്ഥതയിലുള്ള ക്വായ് എന്ന ആപ്ലിക്കേഷനാണ് ഇത്തരത്തിലുള്ള ദുരുപയോഗത്തില്‍ മുന്നിട്ടു നില്‍ക്കുന്നതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. കേവലം 15 സെക്കന്‍ഡ് മാത്രം ദൈര്‍ഘ്യമുള്ള വിഡിയോകളാണ് ഇവിടെ അപ് ലോഡു ചെയ്യാന്‍ സാധിക്കുക. ടിക് ടോക്, മ്യൂസിക്കലി തുടങ്ങിയ ചൈനീസ് ആപ്ലിക്കേഷനുകളുടെ സമാന പ്രവര്‍ത്തനമാണ് ക്വായുടേതും. ഇഷ്ടപ്പെട്ട പാട്ടുകള്‍ സ്വയമോ അല്ലെങ്കില്‍ പരിചയമില്ലാത്ത ഒരാളുമായോ ഒത്തു പാടാനുള്ള അവസരമാണ് ഈ ആപ്പ് ഒരുക്കുന്നത്. കൗമാരക്കാര്‍ മാത്രമല്ല ക്വായ് ഉപയോഗിക്കുന്നത്. 300 ദശലക്ഷത്തിലേറെ ഉപയോക്താക്കളാണ് ആഗോളതലത്തില്‍ ഈ ആപ്ലിക്കേഷന്‍ ഉപയോഗിക്കുന്നത്.…
Read MoreCategory: Editor’s Pick
കെ. സുരേന്ദ്രനെ അഴിക്കുള്ളിലാക്കാന്‍ കേസുകള്‍ കുത്തിപ്പൊക്കിയത് സിപിഎമ്മിന് തിരിച്ചടിയാകുന്നു, രക്തസാക്ഷി പരിവേഷവുമായി സുരേന്ദ്രന് ബിജെപിയിലും രാഷ്ട്രീയത്തിലും കൂടുതല്‍ ശക്തനാകുന്നു, ശബരിമല വിഷയത്തില്‍ സര്‍ക്കാരിനും സിപിഎമ്മിനും മറ്റൊരു പിഴവുകൂടി
ആദ്യം കെ.പി. ശശികല, പിന്നെ ആര്‍എസ്എസ് നേതാവ് വത്സന് തില്ലങ്കേരി ഇപ്പോള്‍ കെ. സുരേന്ദ്രനും… ശബരിമല വിഷയത്തില്‍ പോലീസും സര്‍ക്കാരും സിപിഎമ്മും സ്വീകരിച്ച നിലപാടുകളും പിടിവാശികളും മൂന്നു ബിജെപി നേതാക്കളുടെ പ്രതിച്ഛയയ്ക്ക് നല്‍കിയത് ജനകീയമുഖം. കെ. സുരേന്ദ്രന് പാര്‍ട്ടിയിലും പൊതുരംഗത്തും മങ്ങിനില്ക്കുമ്പോഴാണ് ശബരിമല വിഷയത്തില്‍ അറസ്റ്റു ചെയ്യുന്നത്. പിന്നീട് കേരളത്തിലെ അങ്ങോളം ഇങ്ങോളമുള്ള കേസുകള്‍ തലയില്‍ വച്ചുകെട്ടിയതോടെ സുരേന്ദ്രന് സ്വീകര്യത ലഭിക്കുന്നതാണ് കണ്ടത്. സിപിഎമ്മും പിണറായി വിജയനും രാഷ്ട്രീയവൈരം തീര്‍ക്കാനുള്ള അവസരമായിട്ടാണ് തന്റെ അറസ്റ്റിനെ കാണുന്നതെന്ന സുരേന്ദ്രന്റെ വാക്കുകള്‍ക്ക് സ്വീകാര്യത ഏറുകയും ചെയ്തു. വത്സന് തില്ലങ്കേരിയെ പോലീസ് മൈക്ക് ഏല്പിച്ചു കൊടുത്തപ്പോഴും ഇതുതന്നെയാണ് സംഭവിച്ചത്. കണ്ണൂരില്‍ ഒതുങ്ങി നിന്നിരുന്ന തില്ലങ്കേരിക്ക് സംസ്ഥാന രാഷ്ട്രീയത്തില്‍ വലിയ ഇടം നല്കാന് ഈ സംഭവം ഇടയാക്കി. ഹിന്ദുസമൂഹത്തിന് ലഭിച്ച വലിയ നേതാവെന്ന തരത്തില്‍ തില്ലങ്കേരിയെ അണികള്‍ തോളിലേറ്റുകയും ചെയ്തു. സുരേന്ദ്രന്റെ വിഷയത്തിലും…
Read Moreപൂഞ്ഞാറിലെ സഹകരണത്തിന് പിന്നാലെ പി.സി. ജോര്‍ജ് ബിജെപി സഖ്യത്തിന്, ലോക്സഭ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ ബന്ധത്തില്‍ ഒന്നിച്ചു മത്സരിക്കാന്‍ സാധ്യത, പൂഞ്ഞാര്‍ പുലിയെ ഒപ്പമെത്തിക്കുന്നത് ബിജെപിക്ക് ഗുണമാകും
പി.സി. ജോര്‍ജിന്റെ കേരളാ ജനപക്ഷം ബിജെപി നയിക്കുന്ന എന്‍ഡിഎയിലേക്കെന്നു സൂചന. ശബരിമല യുവതി പ്രവേശന വിഷയത്തില്‍ ബിജെപി നേതൃത്വം നല്കുന്ന എന്‍ഡിഎ മുന്നണിയോടു ജോര്‍ജ് കാണിച്ച അടുപ്പത്തിന്റെ പശ്ചാത്തലത്തില്‍ സുപ്രധാനമായ രാഷ്ട്രീയ ചര്‍ച്ചകള്‍ നടന്നുവരികയാണ്. ലോക് സഭാ തെരഞ്ഞെടുപ്പില്‍ പത്തനംതിട്ട, കോട്ടയം മണ്ഡലങ്ങളില്‍ ഉള്‍പ്പെടെ സ്ഥാനാര്‍ഥികളെ രംഗത്തിറക്കുമെന്ന് പിസി ജോര്‍ജ് വ്യക്തമാക്കി. പത്തനംതിട്ടയില്‍ ഷോണ്‍ ജോര്‍ജ് സ്ഥാനാര്‍ഥിയായി കൂടെന്നില്ലെന്ന് പി.സി ജാര്‍ജ് വ്യക്തമാക്കി. പത്തനംതിട്ട, കോട്ടയം സീറ്റുകള്‍ക്കു പുറമെ ചാലക്കുടി, തിരുവനന്തപുരം സീറ്റുകളാണ് പാര്‍ട്ടി മത്സരിക്കാന്‍ പരിഗണിക്കുന്നത്. പൂഞ്ഞാര്‍ ഉള്‍പ്പെടുന്ന പത്തനംതിട്ട ലോക്സഭാ മണ്ഡലത്തിലെ സാമുദായിക ഘടന ഇപ്പോഴത്തെ സാഹചര്യത്തില്‍ നേട്ടമാകുമെന്ന കണക്കുകൂട്ടലിലാണ് ജനപപക്ഷം. നാളെ തിരുവനന്തപുരത്തു നടക്കുന്ന സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി യോഗം ഇക്കാര്യങ്ങളില്‍ ചര്‍ച്ച നടത്തും. പിസി തോമസ് ഇടുക്കിയില്‍ എന്‍ഡിഎ സ്ഥാനാര്ഥിയസ്ഥാനാര്ഥിയായേക്കുമെന്ന സൂചനയില്‍ അവിടെ ജനപക്ഷം സ്ഥാനാര്‍ഥിയെ നിറുത്തുന്നില്ല. അടുത്തകാലത്തുയര്‍ന്ന ചില സാമുദായിക…
Read Moreആ യാഥാര്‍ഥ്യം ലക്ഷ്മിക്ക് അറിയാം; ബാലുവിന്റെ മരണത്തിലെ ദുരൂഹത നീക്കാനുള്ള അന്വേഷണത്തെക്കുറിച്ചും ബോധ്യമുണ്ട്; ലക്ഷ്മിയുടെ ഇപ്പോഴത്തെ ജീവിതം ഇങ്ങനെ…
തിരുവനന്തപുരം: അന്തരിച്ച വയലിന് മാന്ത്രികന് ബാലഭാസ്കറിന്റെ ഭാര്യ ലക്ഷ്മി ജീവിതത്തിലേക്ക് തിരിച്ചു വരികയാണ്. മകളും ഭര്‍ത്താവും ഒപ്പമില്ലെന്ന യാഥാര്‍ഥ്യം ലക്ഷ്മി മനസ്സിലാക്കിക്കഴിഞ്ഞു. ഗുരുതരമായി അപകടത്തില്‍ തേജസ്വിനിയും ബാലയും പൊലിഞ്ഞപ്പോള്‍ കുടുംബത്തില്‍ അവശേഷിക്കുന്നത് ഇനി ലക്ഷ്മി മാത്രമാണ്. തിരുവനന്തപുരത്തെ വീട്ടില്‍ വിശ്രമത്തിലുള്ള ലക്ഷ്മിക്ക് ഇപ്പോള്‍ തനിക്ക് ചുറ്റും നടക്കുന്ന കാര്യങ്ങളെ കുറിച്ച് വ്യക്തമായ ബോധ്യമുണ്ട്. ജീവിതത്തിലേക്ക് തിരികെ കയറാന്‍ ഇനിയും ആറേഴുമാസങ്ങള്‍ വേണ്ടിവരുമെന്നാണ് കുടുംബത്തോട് അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. വീല്‍ചെയറിന്റെ സഹായത്തോടെയാണ് ലക്ഷ്മി ഇപ്പോള്‍ സഞ്ചരിക്കുന്നത്. സുഹൃത്തുക്കള്‍ അടങ്ങുന്നവര്‍ സുഖവിവരം അന്വേഷിച്ച് എത്തുന്നുണ്ട്. അധികം സംസാരമില്ലങ്കിലും കാര്യങ്ങളെ കുറിച്ചെല്ലാം അവള്‍ക്ക് ബോധ്യമുണ്ട്. നടക്കാന്‍ സമയമെടുക്കും എന്നതൊഴിച്ചാല്‍ ആരോഗ്യസ്ഥിതി പൂര്‍ണമായും മെച്ചപ്പെട്ടതായാണു വിവരം. യാഥാര്‍ഥ്യങ്ങളോടു പൊരുത്തപ്പെട്ടു വരികയാണ് ഇപ്പോള്‍ ലക്ഷ്മി. കഴിഞ്ഞ മാസം അവസാനത്തോടെയാണ് ലക്ഷ്മി ആശുപത്രി വിട്ടത്. തുടര്‍ന്ന് ബാലഭാസ്കറിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ലക്ഷ്മി പൊലീസില്‍ മൊഴി…
Read Moreഒരു കാമുകി, രണ്ടു കാമുകന്മാര്! കാമുകിക്കുവേണ്ടി കാമുകന്മാര് തമ്മിലടിച്ചു, പെണ്ണ് ജീവനും കൊണ്ടോടി; കോട്ടയം തിരുനക്കര സ്റ്റാന്‍ഡില്‍ നടന്ന രസകരമായ സംഭവം ഇങ്ങനെ…
കോട്ടയം: ഒരു കാമുകിക്കു വേണ്ടി രണ്ടു കാമുകൻമാർ തമ്മിലടിച്ചു. പൊരിഞ്ഞ അടി നടക്കുന്നതിനിടെ കാമുകി അടുത്ത ബസിൽ കയറി രക്ഷപ്പെടുകയും ചെയ്തു. തമ്മിലടിച്ച കാമുകൻമാർ ഇളിഭ്യരായി മടങ്ങുകയും ചെയ്തു. ഫേസ് ബുക്ക് പ്രണയം അടിപിടിയിൽ പരിസമാപിച്ച സംഭവത്തിനു പിന്നാലെ കോട്ടയത്ത് മറ്റൊരു പ്രണയ കഥയിലെ അടിപിടിക്കും നഗരവാസികൾ സാക്ഷികളാകേണ്ടി വന്നു. യുവതിയുടെ രണ്ടു കാമുകൻമാർ തമ്മിൽ കണ്ടുമുട്ടിയപ്പോഴുണ്ടായ ഏറ്റമുട്ടലിനാണ് കഴിഞ്ഞ ദിവസം തിരുനക്കര സ്റ്റാൻഡ് വേദിയായത്. പതിനെട്ടുകാരിയാണ് കഥയിലെ നായിക. കാമുകനുമായി ഇവൾ സംസാരിച്ചുകൊണ്ടു നിൽക്കുന്പോഴാണ് യുവതിയുടെ മറ്റൊരു കാമുകൻ ബസിൽ വന്നിറങ്ങിയത്. തന്റെ കാമുകിയുമായി ഒരു യുവാവ് സല്ലപിക്കുന്നതു കണ്ട് ചോദ്യം ചെയ്തപ്പോഴാണ് അയാളും യുവതിയുടെ കാമുകനാണെന്നു കേട്ട് യുവാവ് ഞെട്ടിയത്. അതോടെ യുവാക്കൾ തമ്മിൽ വാക്കേറ്റമായി. വാക്കേറ്റം ഒടുവിൽ കയ്യാങ്കളിയിൽ വരെ എത്തി. യുവാക്കൾ തമ്മിൽ ഏറ്റുമുട്ടിയതോടെ സംഗതി പന്തികേടാകുമെന്നു മനസിലാക്കിയ യുവതി തന്ത്രപരമായി…
Read Moreഉറ്റ കൂട്ടുകാരികളായ കോളജ് വിദ്യാര്‍ഥിനികളെ കണ്ണൂരില്‍ നിന്ന് കാണാതായിട്ട് ഒരാഴ്ച പിന്നിടുന്നു, ദൃശ്യയുടെ വിവാഹം തീരുമാനിച്ചത് കുറച്ചുകാലം മുമ്പ്, കോളജിനു മുന്നിലെത്തിയശേഷം ഇരുവരും മാഞ്ഞതെവിടേക്ക്?
കണ്ണൂര്‍ പാനൂരില്‍ കോളജ് വിദ്യാര്‍ത്ഥിനികളെ കാണാതായതായി. ദിവസം അഞ്ചുകഴിഞ്ഞിട്ടും ഇവര്‍ എവിടെയാണെന്നോ എന്തു സംഭവിച്ചെന്നോ ആര്‍ക്കും ഒരു വിവരവുമില്ല. അയല്‍വാസികളും ഉറ്റ സുഹൃത്തുക്കളുമായ പാനൂര്‍ കുന്നോത്ത് പറമ്പ് സ്വദേശിയായ സയന (20)യെയും പൊയിലൂര്‍ സ്വദേശിയായ ദൃശ്യ (20)യെയും ഈ മാസം 19 തിങ്കളാഴ്ച മുതലാണ് കാണാതായത്. രാവിലെ കോളജിലേക്ക് പോയ വിദ്യാര്‍ഥിനികളെയാണ് കഴിഞ്ഞ തിങ്കളാഴ്ച രാവിലെമുതല്‍ കാണാതായത്. ഇരുവരും കോളജ് പരിസരത്ത് എത്തിയിരുന്നുവെന്നും എന്നാല്‍ ക്ലാസില്‍ കയറിയില്ലെന്നും വിദ്യാര്‍ഥികളും അധ്യാപകരും പറയുന്നു. ഇരുവരുടെയും മൊബൈല്‍ ഫോണുകള്‍ അന്ന് രാവിലെ മുതല്‍ സ്വിച്ച് ഓഫാണ്. മാതാപിതാക്കളുടെ പരാതിയില്‍ പാനൂര്‍ പോലീസ് അന്വേഷണം നടത്തുന്നുണ്ടെങ്കിലും പെണ്‍കുട്ടികളെക്കുറിച്ച് സൂചനകളൊന്നും ലഭിച്ചിട്ടില്ല. പാനൂര്‍ റസിഡന്‍സി കോളേജ് രണ്ടാംവര്‍ഷ ഡിഗ്രി വിദ്യാര്‍ത്ഥികളാണ് ഇരുവരും. പത്താം ക്ലാസ് മുതല്‍ ഉറ്റ സുഹൃത്തുക്കളായ ഇരുവരും തമ്മില്‍ അടുത്ത സൗഹൃദമുണ്ടായിരുന്നതായി വീട്ടുകാര്‍ പറയുന്നു. മണിക്കൂറുകള്‍ നീളുന്ന ഫോണ്‍ സംഭാഷണവും…
Read Moreഅന്ന് കളക്ടറോട് ഉപ്പു ചോദിച്ചെന്ന കുറ്റം മാത്രമേ ആ കൊച്ചുകുട്ടി ചെയ്തുള്ളു, ഇപ്പോള്‍ പാലവുമില്ല സ്കൂളില്‍ പോക്കും വെള്ളത്തിലായി, ഇടുക്കിയിലെ ചങ്കു കളക്ടറെ ഉപ്പുവിളപ്പിച്ച കുരുന്നിന് കാലം കാത്തുവച്ചത് ദുരിതങ്ങള്‍ മാത്രം!!
ജോസഫ് എന്ന അഞ്ചുവയസുകാരനെ നിങ്ങള്‍ അറിയില്ലേ. കേരളത്തെ തകര്‍ത്തെറിഞ്ഞ മഹാപ്രളയത്തില്‍ എല്ലാം നശിച്ചപ്പോള്‍ മലയാളികളെ ശിശുസഹജമായ നിഷ്കളങ്കത കൊണ്ട് പൊട്ടിച്ചിരിപ്പിച്ച ആ കുരുന്നിനെ. ഒന്നുകൂടി തെളിച്ചുപറഞ്ഞാല്‍ ഇടുക്കി ജില്ല കളക്ടറെ കൊണ്ട് ഉപ്പുവിളമ്പിച്ച ആ കുസൃതിക്കാരന്‍ തന്നെ. പറഞ്ഞു വരുന്നത് പ്രളയം തകര്‍ത്ത ഒരു നാട്ടില്‍ ഒറ്റപ്പെട്ടുപോയ ജോസഫുമാരുടെയും കുറെയേറെ സാധുക്കളുടെയും കഥയാണ്. ഇടുക്കി വാത്തിക്കുടി പഞ്ചായത്തിലെ പെരിയാര്‍വാലി ചപ്പാത്തില്‍ സ്കൂളില്‍ പോകാന്‍ പോലും സാധിക്കാതെ കഴിയുകയാണ് ജോസഫ് എന്ന ഒന്നാംക്ലാസുകാരന്. ജോസഫ് മാത്രമല്ല ഇവിടുള്ള പലകുട്ടികളും ഇപ്പോള്‍ സ്കൂളില്‍ പോകുന്നില്ല. ഇവരെ മറുകരയിലേക്ക് എത്തിച്ചിരുന്ന ചപ്പാത്ത് മഹാപ്രളയത്തില്‍ തകര്‍ന്നടിഞ്ഞു. പ്രളയം കഴിഞ്ഞ് നാളിതുവരെയായിട്ടും ഒരൊറ്റ സര്‍ക്കാര്‍ ഉദ്യോഗസ്ഥന് പോലും ഇങ്ങോട്ട് തിരിഞ്ഞു നോക്കിയിട്ടില്ല. ജോയ്സ് ജോര്‍ജ് എംപിയും റോഷി അഗസ്റ്റിയന് എംഎല്‍എയും പതിവുപോലെ വാഗ്ദാനങ്ങള്‍ വാരിക്കോരി നല്കി തിരിച്ചുപോയെന്ന് നാട്ടുകാര്‍ പറയുന്നു. പെരിയാറിന്റെ തീരം…
Read Moreആര്‍ത്തി തീരാത്ത ജന്മങ്ങള്, 101 പവന് നല്കി മകളെ കെട്ടിച്ചു, രണ്ടാമതും പെണ്‍കുഞ്ഞ് ജനിച്ചതോടെ അനിഷ്ടം കൂടി, മരുമകനെ തൃപ്തനാക്കാന്‍ കിടപ്പാടം കൂടി എഴുതിനല്‍കി, സുനിതയുടെ മരണത്തില്‍ ഒടുവില്‍ ഭര്‍ത്താവും വീട്ടുകാരും പിടിയില്‍
യുവതിയുടെ ആത്മഹത്യയെ തുടര്‍ന്ന് ഒരു വര്‍ഷത്തോളമായി ഒളിവിലായിരുന്ന ഭര്‍ത്താവിനേയും ഭര്ത്തൃമാതാപിതാക്കളേയും പാലക്കാടിലെ ലോഡ്ജില്‍നിന്ന് ജില്ല ക്രൈംബ്രാഞ്ച് പോലീസ് അറസ്റ്റ് ചെയ്തു. മൂവരേയും കോടതി റിമാന്‍ഡ് ചെയ്തു. ആലുവ അറഫാ വില്ലയില്‍ അരുണ്‍ (32), മാതാവ് ലൈലാ ബീവി (66), പിതാവ് അബ്ദുള്‍ റഹ്മാന് (66) എന്നിവരെയാണ് അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍ ടി. ബിജി ജോര്‍ജിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. സുനിത മരിച്ചത് ഭര്‍തൃവീട്ടുകാരുടെ സ്ത്രീധന പീഡനം മൂലമാണെന്ന് ബന്ധുക്കള്‍ ആദ്യമേ പോലീസില്‍ അറിയിച്ചിരുന്നു. ഭര്‍ത്താവും വീട്ടുകാരും സ്ത്രീധനത്തെ ചൊല്ലി സുനിതയെ നിരന്തരമായി പീഡിപ്പിച്ചതിനെ തുടര്‍ന്ന് സുനിത കളമശ്ശേരിയിലെ വീട്ടില്‍ സെപ്റ്റംബര്‍ 14-ന് തൂങ്ങിമരിക്കാന്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍ ഇത് വീട്ടുകാര്‍ കാണുകയും സുനിതയെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തു. എന്നാല്‍ വൈകാതെ തന്നെ സുനിതയുടെ ആരോഗ്യ സ്ഥിതി വഷളാകുകയും 19ന് മരിക്കുകയുമായിരുന്നു. കളമശേരി മൂലേപ്പാടം…
Read Moreഇതു താന്‍ ടാ കേരള പോലീസ്, മകളുടെ കല്യാണം കൂടാന്‍ വന്ന പ്രവാസിയെ പോലീസ് മാലമോഷണ കേസില്‍ ജയിലിലിട്ടത് 54 ദിവസം, ഒടുവില്‍ യഥാര്‍ഥ കള്ളനെ പിടിച്ചത് പ്രവാസിയുടെ മകനും കൂട്ടുകാരും, കേരള പോലീസ് നാണക്കേടാകുന്നത് ഇങ്ങനെ
പി. ജയകൃഷ്ണന് ഉപ്പയുടെ നിരപരാധിത്വം തെളിയിക്കാന്‍ മകനും കൂട്ടുകാരും ചേര്‍ന്നു നടത്തിയ അന്വേഷണത്തിനൊടുവില്‍ യഥാര്‍ഥ പ്രതി അറസ്റ്റില്‍. ചക്കരക്കല്ലില്‍ ജൂലൈ അഞ്ചിന് പെരളശേരി സ്വദേശിനി രാഖിയുടെ കഴുത്തിലെ അഞ്ചര പവന്റെ സ്വര്‍ണമാല സ്കൂട്ടറിലെത്തി കവര്‍ന്ന കേസില്‍ മാഹി അഴിയൂര്‍ കോറോത്ത് റോഡിലെ ശാലീനത്തില്‍ ശരത് വത്സരാജിനെ (35) യാണ് കണ്ണൂര്‍ ഡിവൈഎസ്പി പി.പി. സദാനന്ദനും സംഘവും അറസ്റ്റ് ചെയ്തത്. മലപ്പുറം മങ്കട പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ശരത്തിന്റെ അറസ്റ്റ് ഒരാഴ്ച മുമ്പാണ് പെരിന്തല്‍മണ്ണ കോടതിയുടെ അനുമതിയോടെ കോഴിക്കോട് ജില്ലാ ജയിലില്‍ വച്ച് കണ്ണൂര്‍ പോലീസ് രേഖപ്പെടുത്തിയത്. മാല കവര്‍ന്ന കേസില്‍ കതിരൂര്‍ സ്വദേശിയും ഖത്തറില്‍ ജോലിക്കാരനുമായ താജുദ്ദീനെ നേരത്തെ അറസ്റ്റ് ചെയ്ത് 54 ദിവസം റിമാന്‍ഡ് ചെയ്തിരുന്നു. അന്നത്തെ ചക്കരക്കല്‍ എസ്ഐയായിരുന്ന ബിജുവാണ് താജുദ്ദീനെ അറസ്റ്റ് ചെയ്തത്. ഉപ്പ നിരപരാധിയാണെന്ന് അറിയാവുന്ന മകന്…
Read Moreആലുവയില്‍ ബാങ്കിലെ സ്വര്‍ണപണയം തട്ടിച്ച സിസ്മോളെ ചതിച്ചത് ഭര്‍ത്താവാണെന്നു സൂചന, ബാങ്കിനെ നൈസായി കബളിപ്പിച്ചത് ഭര്‍ത്താവിന്റെ ഷെയര്‍ മാര്‍ക്കറ്റ് ബിസിനസിനായി, വിളിയെത്തിയപ്പോള്‍ സിസ്മോള്‍ നാടുവിട്ടു
ആലുവയില്‍ ബാങ്കിലെ സ്വര്‍ണപ്പണയ ഉരുപ്പടികള്‍ക്കു പകരം റോള്‍ഡ് ഗോള്‍ഡ് ആഭരണങ്ങള്വച്ച് മറിച്ചുവിറ്റ് മൂന്നു കോടിയോളം രൂപ അസിസ്റ്റന്റ് മാനേജരായ യുവതി തിരിമറി നടത്തിയ കേസ് വഴിത്തിരിവിലേക്ക്. ആലുവ ഈസ്റ്റ് പോലീസ് നടത്തിയ അന്വേഷണത്തില്‍ ഭര്‍ത്താവ് നടത്തി വന്നിരുന്ന ഷെയര്‍ മാര്‍ക്കറ്റ് ബിസിനസില്‍ നിക്ഷേപിക്കാനാണ് കൃത്യം നടത്തിയതെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. യൂണിയന് ബാങ്ക് ആലുവ ശാഖയിലെ അസിസ്റ്റന്റ് മാനേജര്‍ അങ്കമാലി സ്വദേശിനി സിസ്മോള്‍, ഭര്‍ത്താവ് സജിത്ത് എന്നിവരെ പ്രതികളാക്കി പോലീസ് കേസെടുത്ത് അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ്. കഴിഞ്ഞ ശനിയാഴ്ചയാണ് കോടികളുടെ തട്ടിപ്പ് ബാങ്ക് അധികൃതര്‍ തിരിച്ചറിയുന്നത്. 128 ഇടപാടുകാരില്‍നിന്നും 8852 ഗ്രാം സ്വര്‍ണമാണ് ഇവര്‍ ബാങ്കിനെ കബളിപ്പിച്ച് കവര്‍ന്നത്. വെള്ളിയാഴ്ച പണമടച്ച് സ്വര്‍ണാഭരണങ്ങള്‍ തിരിച്ചെടുത്ത ഒരാള്‍ പരിശോധിച്ചപ്പോഴാണ് തട്ടിപ്പ് മനസിലാക്കിയത്. തുടര്‍ന്ന് ഇക്കാര്യം ബാങ്ക് അധികൃതരെ അറിയിക്കുകയും ഇവര്‍ ലോക്കറുകള്‍ വിശദമായി പരിശോധിച്ചതില്‍ നിന്നുമാണ് കോടികളുടെ തട്ടിപ്പ് പുറത്തുവന്നത്.…
Read More