മലപ്പുറം: മലപ്പുറത്തിനടുത്തു കൂട്ടിലങ്ങാടി ചെലൂരിൽ നവജാതശിശുവിനെ കഴുത്തറുത്തുകൊന്ന നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കുഞ്ഞിന്റെ പിതൃത്വം തെളിയിക്കാനായി ഡിഎൻഎ പരിശോധന നടത്താൻ പോലീസ് സാന്പിൾ ശേഖരിച്ച് വിദഗ്ധ പരിശോധനക്കയച്ചു. ഞായറാഴ്ച വൈകുന്നേരമാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. അവിഹിതഗർഭത്തെ തുടർന്നുള്ള മാനഹാനി ഭയന്നാണ് കുഞ്ഞിന്റെ കൊലപാതകത്തിലേക്കു നയിച്ചത്. കേസുമായി ബന്ധപ്പെട്ടു പിടിയിലായ മാതൃസഹോദരൻ ചെലൂർ വിളഞ്ഞിപ്പുലാൻ ശിഹാബു(26)മായി മലപ്പുറം പോലീസ് ഇന്നലെ തെളിവെടുപ്പ് നടത്തി. താനാണ് കൃത്യം നടത്തിയതെന്നു ശിഹാബ് മൊഴി നൽകിയതായി പോലീസ് അറിയിച്ചു. ഇതിനിടെ രക്തസ്രാവത്തെത്തുടർന്നു മലപ്പുറം ഗവണ്മെന്റ് താലൂക്ക്് ആശുപത്രിയിൽ ചികിത്സയിലുള്ള കുഞ്ഞിന്റെ മാതാവ് ചെലൂർ തോട്ടശേരി വിളഞ്ഞിപ്പുലാൻ നബീല (29)യെ ചോദ്യം ചെയ്യാൻ പോലീസിനു സാധിച്ചിട്ടില്ല. മിക്കവാറും ഇവർ ഇന്നു ആശുപത്രി വിടുമെന്നാണ് അറിയുന്നത്. അങ്ങനെയെങ്കിൽ നബീലയെ ചോദ്യം ചെയ്ത ശേഷം അറസ്റ്റു രേഖപ്പെടുത്താനാണ് പോലീസ് നീക്കം. അതേസമയം സംഭവത്തിൽ കൂട്ടു പ്രതികളുണ്ടോയെന്നും…
Read MoreCategory: Editor’s Pick
മലപ്പുറത്ത് നവജാതശിശുവിനെ കഴുത്തറുത്ത് കൊന്ന സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തല്‍, കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊല്ലാന്‍ അമ്മയും സഹോദരനും ശ്രമിച്ചിരുന്നു, നടക്കാതെ വന്നപ്പോള്‍ കുഞ്ഞിന്റെ കഴുത്തറുത്തത് സഹോദരന്
കൂട്ടിലങ്ങാടി ചെലൂരില് നവജാത ശിശുവിനെ കഴുത്തറുത്തു കൊലപ്പെടുത്തിയതു മാതാവിന്റെ സമ്മതത്തോടെയെന്നു സൂചന. പോലീസ് പിടിയിലായ മാതൃസഹോദരന്‍ വിളഞ്ഞിപ്പുലാന് ശിഹാബ്(26) കുറ്റം സമ്മതിച്ചതായാണു വിവരം. ഇതിന്റെ അടിസ്ഥാനത്തില്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലുള്ള മാതാവ് നബീല(29)യെ കസ്റ്റഡിയിലെടുക്കും. കുഞ്ഞിന്റെ ഡി.എന്‍.എ.പരിശോനയ്ക്കായി സാമ്പിള്‍ അയച്ചു. ഞായറാഴ്ച വൈകുന്നേരമാണ് നാടിനെ നടുക്കിയ സംഭവം. അമ്മ ആദ്യം ശ്വാസം മുട്ടിച്ച് കൊല്ലാന്‍ ശ്രമിച്ചു. എന്നാല്‍ കുഞ്ഞ് കരഞ്ഞതോടെ പ്രതി ശിഹാബ് കത്തികൊണ്ട് കഴുത്തറുത്തറുത്തു. വര്‍ഷങ്ങളായി ഭര്‍ത്താവിനെ പിരിഞ്ഞ് താമസിക്കുന്ന സഹോദരി നബീല കുഞ്ഞിന് ജന്മം നല്‍കിയതിലുള്ള അപമാനമാണ് സഹോദരനെ കൃത്യത്തിന് പ്രേരിപ്പിച്ചത്. കൊലപാതകത്തില്‍ നബീലക്കും പങ്കുള്ളതായാണ് പോലീസ് നല്കുന്ന വിവരം. അടുക്കളയില്‍ ഉപയോഗിക്കുന്ന കത്തി ഉപയോഗിച്ച് കുഞ്ഞിന്റെ തലയും ശരീരവും മുറിച്ചുമാറ്റി. തല തലയിണയുടെ കവറിനുള്ളിലാക്കി. ശരീരഭാഗം വരിഞ്ഞുകെട്ടി. രണ്ടും ചേര്‍ത്ത് ചാക്കിലാക്കി കട്ടിലിനടിയില്‍ സൂക്ഷിച്ചു. രാത്രിയോടെ പുറത്ത് കൊണ്ടുപോയി വലിച്ചെറിയാനായിരുന്നു ശ്രമം. എന്നാല്‍,…
Read Moreതിരുവനന്തപുരത്ത് ശശി തരൂരിനെതിരേ ബിജെപിയുടെ സ്ഥാനാര്‍ഥി മോഹന്‍ലാല്‍? മോദി-ലാല്‍ കൂടിക്കാഴ്ച ബിജെപി പ്രവേശനത്തിന് മുന്നൊരുക്കമെന്ന് ദേശീയ മാധ്യമങ്ങള്‍, മനസുതുറക്കാതെ താരരാജാവ്
അടുത്ത ലോക്സഭ തെരഞ്ഞെടുപ്പില്‍ മോഹന്‍ലാല്‍ ബിജെപി സ്ഥാനാര്‍ഥിയാകുമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ലാല്‍ തിങ്കളാഴ്ച പ്രധാനമന്ത്രി നരേന്ദ മോദിയെ സന്ദര്‍ശിച്ചിരുന്നു. ലാലിന്റെമാതാപിതാക്കളുടെ പേരിലുള്ള വിശ്വശാന്തി ഫൗണ്ടേഷന്റെ പ്രവര്‍ത്തങ്ങളുമായി ബന്ധപ്പെട്ടായിരുന്നു കൂടിക്കാഴ്ച. വിശ്വശാന്തി ഫൌണ്ടേഷന്റെ കീഴില്‍ കാന്‍സര്‍ സെന്റര്‍ സ്ഥാപിക്കാനുള്ള ആലോചനകള്‍ പ്രധാനമന്ത്രിയുമായി മോഹന്‍ലാല്‍ പങ്കുവെച്ചു. അതിന് എല്ലാവിധ പിന്തുണയും മോദി വാഗ്ദാനം ചെയ്തതായി മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ കുറിക്കുകയും ചെയ്തിരുന്നു. ഇരുവരുടെയും കൂടിക്കാഴ്ചയ്ക്ക് പിന്നില്‍ ഇതു മാത്രമായിരുന്നില്ല കാരണമെന്നാണ് ഇന്ത്യന്‍ എക്സ്പ്രസും ഡെക്കാണ് ക്രോണിക്കിളും റിപ്പോര്‍ട്ടു ചെയ്യുന്നത്. ലാലിനെ ബിജെപിയിലേക്ക് എത്തിക്കാന്‍ അടുത്തിടെ ചില നീക്കങ്ങള്‍ നടന്നിരുന്നു. ഇതിന്റെ പിന്തുടര്ച്ചയാണ് ഇപ്പോഴത്തെ നീക്കമെന്നാണ് ലഭിക്കുന്ന വിവരം. ആര്‍എസ്എസുമായി ഊഷ്മള ബന്ധമാണ് ലാലിനുള്ളത്. അതുകൊണ്ട് തന്നെ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സംഘടന ആവശ്യപ്പെട്ടാല്‍ താരം നിരസിക്കാനിടയില്ല. ബിജെപി വലിയ അടിത്തറയുള്ള മണ്ഡലങ്ങളിലൊന്നാണ് തിരുവന്തപുരം. കഴിഞ്ഞതവണ ശശി തരൂര്‍ ഇവിടെ ജയിച്ചിരുന്നെങ്കിലും…
Read Moreഉത്തര്‍പ്രദേശിലെയും ബിഹാറിലെയും പീഡനങ്ങളില്‍ ഇരയ്ക്കൊപ്പം നിന്ന വൃന്ദ കാരാട്ട് സ്വന്തം പാര്‍ട്ടിയിലെ പ്രശ്നം വന്നപ്പോള്‍ ഇരയായ സ്ത്രീയെ വിട്ട് വേട്ടക്കാരനൊപ്പം നിന്നു, സിപിഎം നേതാവ് വൃന്ദ കാരാട്ടിനെതിരേ പാര്‍ട്ടിയില്‍ പ്രതിഷേധം ശക്തം
ഷൊര്‍ണൂര്‍ എംഎല്‍എ പി.കെ. ശശിക്കെതിരേ ഡിവൈഎഫ്ഐ വനിതാ നേതാവ് നല്കിയ പീഡന പരാതി ഒതുക്കിയതില്‍ സിപിഎം പോളിറ്റ് ബ്യൂറോ അംഗ വൃന്ദ കാരാട്ടിനും പങ്ക്. എംഎല്എയ്ക്കെതിരേയ ആദ്യം സംസ്ഥാന സിപിഎമ്മിനെ സമീപിച്ചെങ്കിലും അനുകൂല തീരുമാനം വരാത്തതിനാല്‍ വൃന്ദയെ സമീപിക്കുകയായിരുന്നു. ഇന്ത്യയില്‍ പലയിടത്തും ലൈംഗിക പീഡനത്തിന് ഇരയായവര്‍ക്കു വേണ്ടി രംഗത്തെത്തിയിട്ടുള്ള വൃന്ദ പക്ഷേ സ്വന്തം പാര്‍ട്ടിക്കാരിയെ സഹായിക്കാന്‍ ശ്രമിച്ചില്ലെന്ന് പാര്‍ട്ടിയില്‍ തന്നെ വിമര്‍ശനം ഉയര്‍ന്നു കഴിഞ്ഞു. പീഡനപരാതി സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്കു ലഭിച്ചതോടെയാണ് അന്വേഷണം നടത്താന്‍ സംസ്ഥാന ഘടകം തീരുമാനിച്ചത്. മണ്ണാര്‍ക്കാട് പാര്‍ട്ടി ഓഫിസില്‍ വച്ച് എംഎല്‍എ തനിക്കെതിരെ അതിക്രമത്തിനു ശ്രമിച്ചെന്നാണ് യുവതിയുടെ പരാതി. എംഎല്‍എയ്ക്ക് എതിരെ ഓഗസ്റ്റ് 14 നു യുവതി വനിതാ പിബി അംഗത്തിനും സംസ്ഥാന സെക്രട്ടറിക്കും സെക്രട്ടേറിയറ്റിലെ ചില പ്രമുഖ നേതാക്കള്‍ക്കും പരാതി നല്‍കിയിരുന്നു. ഇതില്‍ നടപടിയെടുക്കാഞ്ഞതിനെത്തുടര്‍ന്ന് അവര്‍ ഇന്നലെ ജനറല്‍…
Read Moreപിണറായി കൂട്ടക്കൊല: കൂട്ടക്കൊലയിൽ മറ്റു പലർക്കും പങ്കുണ്ടെന്ന് സൗമ്യയുടെ സഹോദരി; മൂന്ന് കുറ്റപത്രങ്ങളും കോടതി മടക്കി ; കുറ്റപത്രം മടക്കിയത് സൗമ്യ ജീവനൊടുക്കുന്നതിന് മുമ്പ്
നവാസ് മേത്തർ തലശേരി: മാതാപിതാക്കളെയും സ്വന്തം മകളെയും വിഷം കൊടുത്തു കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ പിണറായി വണ്ണത്താന്‍ വീട്ടില്‍ സൗമ്യയ്ക്കെതിരെ പോലീസ് സമര്‍പ്പിച്ച മൂന്ന് കുറ്റപത്രങ്ങളും തലശേരി ജുഡീഷല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതി മടക്കി. പിണറായി പടന്നക്കരയിലെ കല്ലട്ടി വണ്ണത്താന്‍ വീട്ടില്‍ കുഞ്ഞിക്കണ്ണന് (76), ഭാര്യ കമല (65 ), പേരക്കുട്ടി ഐശ്വര്യ കിശോര്‍ (എട്ട് ) എന്നിവരെ കൊലപ്പെടുത്തിയ കേസിൽ തലശേരി സിഐ എം.പി ആസാദ് സമര്‍പ്പിച്ച കുറ്റപത്രങ്ങളാണ് വേണ്ടത്ര രേഖകളില്ലെന്ന് ചൂണ്ടിക്കാണിച്ച് കോടതി മടക്കിയത്. ഇവ വീണ്ടും സമര്‍പ്പിക്കാന്‍ പോലീസ് നടപടികള്‍ പൂര്‍ത്തീകരിക്കുന്നതിനിടയിലാണ് സൗമ്യ ജയിലിനുള്ളില്‍ ജീവനൊടുക്കിയത്. പ്രോസിക്യൂഷന്റെ അഭിപ്രായം തേടാതെയാണ് അന്വേഷണ സംഘം കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചതെന്നും പറയപ്പെടുന്നു.ഇതിനിടയില്‍ കൂട്ടക്കൊലയില്‍ സൗമ്യക്കൊപ്പം മറ്റു പലര്‍ക്കും പങ്കുള്ളതായി സഹോദരി സന്ധ്യ ആരോപിച്ചു. സംഭവങ്ങളില്‍ സൗമ്യയ്ക്ക് സഹായികളുണ്ട്. ഇക്കാര്യത്തില്‍ ആദ്യം മുതല്‍ തന്നെ സംശയങ്ങളുയര്‍ന്നിരുന്നു. ബന്ധപ്പെട്ട…
Read Moreനിയന്ത്രണം നഷ്ടപ്പെട്ട് ലാന്‍ഡ് ക്രൂയിസര്‍ ജീപ്പ് കുത്തിറക്കത്തില്‍ പുറകോട്ട് പാഞ്ഞു! ഓഫ് റൈഡിംഗിനിടെ നടന് ജയറാം ഓടിച്ചിരുന്ന വാഹനത്തിന് അപകടം; വീഡിയോ വൈറല്‍
ഷൂട്ടിംഗിനിടെ നടീനടന്മാര്ക്ക് പരിക്ക് പറ്റുന്നത് സാധാരണമാണ്. പ്രത്യേകിച്ച് സാഹസിക രംഗങ്ങളും സംഘട്ടന രംഗങ്ങളും ഷൂട്ട് ചെയ്യുന്നതിനിടെ. പ്രമുഖരായ നടീനടന്മാരുടെ അപകട വാര്‍ത്തകള്‍ ഉടനടി വാര്‍ത്തയാവുകയും ചെയ്യും. സമൂഹമാധ്യമങ്ങളില്‍ ഉള്‍പ്പെടെ വീഡിയോ അടക്കം പ്രചരിക്കുകയും ചെയ്യും. നടന് ജയറാമിന് അപകടം സംഭവിക്കുന്ന ഒരു വീഡിയോയാണ് ഇപ്പോള്‍ സമാനമായ രീതിയില്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്. ഓഫ് റോഡ് റൈഡിംഗിനിടെയാണ് ജയറാം ഓടിച്ചിരുന്ന ജീപ്പിന് അപകടം സംഭവിച്ചത്. സ്ഥലമേതെന്നോ സാഹചര്യമേതെന്നോ വീഡിയോയില്‍ വ്യക്തമല്ല. ടൊയോട്ടാ ലാന്‍ഡ് ക്രൂയിസര്‍ ജീപ്പാണ് നടന് ഓടിച്ചിരുന്നത്. കയറ്റം കയറിയെത്തിയ ജീപ്പ് പെട്ടെന്ന് നിയന്ത്രണം വിട്ട് പുറകോട്ട് കുതിച്ചു പായുകയായിരുന്നു. ജീപ്പ് സ്റ്റാര്‍ട്ട് ചെയ്ത് എടുത്തിടത്തു തന്നെ തിരിച്ചെത്തി നില്‍ക്കുകയും ചെയ്തു. അപകടത്തില്‍ ആര്‍ക്കും പരിക്കില്ലെന്നാണ് പ്രഥമദൃഷ്ട്യാ വീഡിയോയില്‍ നിന്ന് മനസിലാവുന്നത്. ജയറാമോ അദ്ദേഹവുമായി ബന്ധപ്പെട്ടവരോ ഇതുമായി ബന്ധപ്പെട്ട് പ്രതികരണങ്ങളൊന്നും നടത്തിയിട്ടുമില്ല. https://youtu.be/R6GzLUNBUzE
Read Moreഅപ്പുമോന് ഇത് രണ്ടാം ജന്മം!! ആ ഉറക്കത്തിലാണ് അപ്പുമോന് എല്ലാവരെയും നഷ്ടമായി; രക്ഷകനായത് ആല്ബിന്
ബംഗളൂരു: ആ ഉറക്കത്തിലാണ് അപ്പുമോന് എല്ലാവരെയും നഷ്ടമായത്. പപ്പയെയും മമ്മിയെയും മുത്തച്ഛനെയും മുത്തശ്ശിയെയും തട്ടിയെടുത്ത മരണം കുഞ്ഞ് അപ്പുമോനെ മാത്രം തൊട്ടില്ല. ചെറിയമ്മയ്ക്കൊപ്പം തിരികെ ബംഗളൂരുവിലേക്കു മടങ്ങുമ്പോഴും സംഭവിച്ചത് എന്താണെന്നു പോലും തിരിച്ചറിയാനാവാതെ അവൻ പുഞ്ചിരിച്ചുകൊണ്ടിരുന്നു. സേലത്ത് ഇന്നലെ നടന്ന വാഹനാപകടത്തിൽ ഒരു കുടുംബത്തിലെ നാലു പേരും മരണത്തിനു കീഴടങ്ങിയപ്പോൾ രക്ഷപ്പെട്ടത് രണ്ടര വയസുകാരനായ ഏദൻ എന്ന അപ്പുമോൻ മാത്രമായിരുന്നു. ബംഗളൂരു എസ്ജി പാളയ, ബാലാജി നഗർ സ്വദേശി മോൻസി ജോസഫ് (മോനിച്ചൻ 60), ഭാര്യ അൽഫോൻസ (55), മകൾ ഡിനു മരിയ ജോസഫ് (32), ഭർത്താവ് സിജി വിൻസന്റ് (35) എന്നിവരാണ് മരിച്ചത്. ഇളയ മകൾ ഡാനുവിന്റെ വിവാഹാലോചനയുമായി ബന്ധപ്പെട്ടാണ് മോനിച്ചനും കുടുംബവും എടത്വയിലേക്കു പുറപ്പെട്ടത്. ഡാനു ഇവർക്കൊപ്പം പോയിരുന്നില്ല. അപകടവിവരമറിഞ്ഞ് സേലത്ത് എത്തിയ ഡാനു ഈതലിനെയുമായി മടങ്ങുകയായിരുന്നു. എടത്വ സ്വദേശിയായ മോൻസി ജോസഫ് കഴിഞ്ഞ…
Read Moreതട്ടിക്കൊണ്ടുപോകല്‍ നാടകത്തിന്റെ സൂത്രധാരന്‍ കാമുകന്, എല്ലാം കുളമാക്കിയത് നീനു അയച്ച ഒരൊറ്റ ഫോട്ടോ, പെണ്‍ബുദ്ധി പിന്ബുദ്ധിയായപ്പോള് നീനുവും ബിനുവും പിടിയിലായതിനു പിന്നിലെ ആ ചിത്രത്തിന്റെ കഥയിങ്ങനെ
കാസര്‍ഗോഡ് ചിറ്റാരിക്കലില്‍ നിന്നു തട്ടിക്കൊണ്ടു പോകല്‍ നാടകത്തിലെ ദുരൂഹത എല്ലാം അഴിഞ്ഞുവീണു. വെള്ളടുക്കത്തെ മനുവിന്റെ ഭാര്യ മീനു കൃഷ്ണ(23) മകന് സായി കൃഷ്ണ (3) എന്നിവരെയാണ് വെള്ളിയാഴ്ച രാവിലെ പത്തരയോടെ കാറിലെത്തിയ സംഘം തട്ടിക്കൊണ്ട് പോയെന്ന വാര്‍ത്ത പരന്നത്. പോലീസ് അന്വേഷണം തുടങ്ങിയതോടെ ഇരുവരെയും റെയില്‍വേ സ്റ്റേഷനില്‍ നിന്നു കണ്ടെത്തി. ബൈക്ക് മെക്കാനിക്കായി മനുവിന്റെ ഭാര്യയാണ് നീനു. കോട്ടയത്തുകാരിയായ നീനുവിനെ പ്രണയിച്ചാണ് മനു വിവാഹം കഴിച്ചത്. എന്നാല്‍ വിവാഹശേഷം നീനം അടുത്തുള്ള ഒരു കടയില്‍ ജോലിക്കു പോയിരുന്നു. ഇവിടെവച്ച് ബിനു എന്ന യുവാവുമായി പ്രണയത്തിലായി. ഇരുവരും തമ്മിലുള്ള ബന്ധം അറിഞ്ഞതോടെ മനു നീനുവിന്റെ ജോലി നിര്‍ത്തിച്ചു. പ്രണയം മൂത്തതോടെ നീനു ബിനുവിനൊപ്പം പോകാനുള്ള നീക്കങ്ങള്‍ ശക്തമാക്കി. അങ്ങനെ തട്ടിക്കൊണ്ടു പോകല്‍ നാടകം പ്ലാന്‍ ചെയ്തത് ബിനുവാണ്. ഇരുവരും പ്ലാന്‍ ചെയ്തതു പോലെ ബിനുവിന്റെ തട്ടിക്കൊണ്ടുപോകല്‍ പ്ലാന്‍ വിജയിച്ചു.…
Read Moreകാസര്‍ഗോട്ടെ തട്ടിക്കൊണ്ടു പോകല്‍ നാടകം, മീനുവിനെയും കുട്ടിയെയും റെയില്‍വേ സ്റ്റേഷനില്‍ നിന്ന് പിടികൂടി, ഒളിച്ചോട്ട നാടകത്തിനു പിന്നിലെ കാരണം തപ്പി പോലീസും ബന്ധുക്കളും
കാസര്‍ഗോഡ് ചിറ്റാറിക്കല്‍ വെള്ളടുക്കത്ത് അക്രമി സംഘം അമ്മയെയും കുഞ്ഞിനെയും തട്ടിക്കൊണ്ടു പോയെന്നത് വെറും നാടകം മാത്രം. വെള്ളടുക്കത്തെ മനുവിന്റെ ഭാര്യ മീനു കൃഷ്ണ(23) മകന് സായി കൃഷ്ണ (3) എന്നിവരെയാണ് വെള്ളിയാഴ്ച രാവിലെ പത്തരയോടെ കാറിലെത്തിയ സംഘം തട്ടി കൊണ്ട് പോയെന്നായിരുന്നു ആദ്യ റിപ്പോര്‍ട്ട്. പോലീസ് അന്വേഷണം തുടങ്ങിയതോടെ ഇരുവരെയും റെയില്‍വേ സ്റ്റേഷനില്‍ നിന്നു കണ്ടെത്തി. മാലൊത്ത് ബൈക്ക് മെക്കാനിക്കായി ജോലി നോക്കുന്ന കൈതവേലി മനുവിന്റെ ഭാര്യയാണ് മീനു. രാവിലെ മനു ജോലിയ്ക്കു പോയതിനു ശേഷമായിരുന്നു സംഭവം. രാവിലെ പത്തുമണിക്ക് മീനു മനുവിനെ ഫോണില്‍ വിളിച്ചിരുന്നു. തന്നെ ചിലര്‍ ആക്രമിക്കുന്നതായും തട്ടിക്കൊണ്ടു പോകാന്‍ ശ്രമിക്കുന്നതായും പറഞ്ഞയുടന്‍ കരഞ്ഞുകൊണ്ട് മീനു ഫോണ്‍ കട്ട് ചെയ്യുകയായിരുന്നുവെന്ന് ഭര്‍ത്താവ് മനു പറഞ്ഞു. ബഹളം കേട്ടെത്തിയ നാട്ടുകാരാണ് വിവരം പൊലീസില്‍ അറിയിച്ചത്. ചിറ്റാരിക്കാല്‍ പോലീസ് സ്ഥലത്തെത്തുമ്പോഴേക്കും മനുവും വീട്ടിലെത്തിയിരുന്നു. കോട്ടയം സ്വദേശിനിയായ മീനുവും…
Read Moreരാഹുല്‍ ഗാന്ധി വിമാനാപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത് വെറും 20 സെക്കന്‍ഡിന്റെ വ്യത്യാസത്തില്‍! വിമാനം പറന്നത് ഒരുഭാഗത്തേക്ക് ചെരിഞ്ഞ്, രാഹുലിനെ വധിക്കാന്‍ നടത്തിയ ശ്രമം?
കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ രാഹുല്‍ ഗാന്ധി വിമാനപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത് വെറും 20 സെക്കന്‍ഡിന്റെ വ്യത്യാസത്തില്‍. ഹൂബ്ലി വിമാനത്താവളത്തില്‍ രാഹുല്‍ ഗാന്ധി സഞ്ചരിച്ച ചാര്‍ട്ടേര്‍ഡ് വിമാനമാണ് അസ്വാഭാവികമായി തകരാറിലായത്. ഇതേക്കുറിച്ച് അന്വേഷിച്ച രണ്ടാംഗ അന്വേഷണ കമ്മീഷനാണ് സിവില്‍ ഏവിയേഷന്‍ ഡയറക്ടര്‍ ജനറലിന് റിപ്പോര്‍ട്ട് നല്‍കിയത്. വിമാനത്തിന് തകരാറ് പറ്റിയപ്പോള്‍ വിമാനജീവനക്കാര്‍ ഇത് നിയന്ത്രണത്തിലാക്കാന്‍ വൈകിയതായി അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. ബാക്കി 20 സെക്കന്റിനകം വിമാനത്തിന്റെ തകരാറ് പരിഹരിക്കാന്‍ കഴിഞ്ഞിരുന്നില്ലെങ്കില്‍ വിമാനം തകരുമായിരുന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വിമാനം ഒരുഭാഗം ചരിഞ്ഞാണ് പറന്നിരുന്നത്. ഇത് വലിയ അപകടത്തിന് കാരണമാവുമായിരുന്നു. സാങ്കേതിക തകരാറ് പിണയുമ്പോള്‍ വിമാനം ഓട്ടോ പൈലറ്റ് മോഡിലും ആയിരുന്നു. തകരാറ് എത്രയും പെട്ടെന്ന് സ്വന്തമായി പൈലറ്റുമാര്‍ പരിഹരിക്കണമായിരുന്നു. 20 സെക്കന്റിനുളളില്‍ ഇത് പരിഹരിക്കാന്‍ സാധിച്ചില്ലെങ്കില്‍ വിമാനം തകരുമായിരുന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഏപ്രില്‍ 26നാണ് സംഭവം നടന്നത്. രാഹുല്‍…
Read More