രാഹുൽ വരുന്നതിനെ ചിലർ തടയാൻ ശ്രമിക്കുന്നു; ഡല്‍ഹിയില്‍ നടക്കുന്ന നാടകം കളി വരുംദിവസങ്ങളില്‍ വെളിപ്പെടുമെന്ന് മുല്ലപ്പള്ളി

കോഴിക്കോട്: രാഹുല്‍ ഗാന്ധി വയനാട്ടില്‍ സ്ഥാനാര്‍ഥിയാവുന്നത് തടയാന്‍ ചിലർ ശ്രമിക്കുന്നതായി കെപിസിസി അധ്യക്ഷൻ മുല്ലപ്പളളി രാമചന്ദ്രന്‍. ചിലര്‍ ഡല്‍ഹിയില്‍ നാടകം കളിക്കുകയാണ്. ഇതിന്‍റെ വിശദാംശങ്ങള്‍ വരുംദിവസങ്ങളില്‍ വെളിപ്പെടുമെന്നും മുല്ലപ്പള്ളി പറഞ്ഞു. രാഹുല്‍ മല്‍സരിക്കണമെന്ന് കേരള നേതൃത്വമാണ് ആവശ്യപ്പെട്ടത്. രാഹുലിന്‍റേതാണ് അന്തിമ തീരുമാനമെന്നും മുല്ലപ്പള്ളി കൂട്ടിച്ചേർത്തു. മുഖ്യമന്ത്രിക്കും കോടിയേരി ബാലകൃഷ്ണനും അന്തമായ കോണ്‍ഗ്രസ് വിരോധമാണ്. വയനാട്ടിലെ സ്ഥാനാര്‍ഥി പ്രഖ്യാപനത്തില്‍ ഉടന്‍ തീരുമാനമുണ്ടാകും. സ്ഥാനാര്‍ഥി പ്രഖ്യാപനം വൈകുന്നത് വിജയസാധ്യതയെ ബാധിക്കില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.

Read More

രാഹുൽ മത്സരിക്കുമെന്നാണ് പ്രതീക്ഷ; രാഹുലിന്‍റെ കാര്യത്തിൽ ഇന്ന് തീരുമാനമെന്ന് ചെന്നിത്തല

തിരുവനന്തപുരം: കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി മത്സരിക്കുമോയെന്ന് ഇന്നറിയാമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. രാഹുൽ മത്സരിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. മത്സരിക്കുന്ന കാര്യത്തിൽ ഉറപ്പുണ്ടായിരുന്നെങ്കിൽ നേരത്തെ പറയുമായിരുന്നു. മത്സരിക്കണമെന്ന് ആവശ്യപ്പെടുക മാത്രമാണുണ്ടായതെന്നും അദ്ദേഹം പറഞ്ഞു. രാഹുൽ മത്സരിക്കുമെന്ന് പറഞ്ഞെട്ടില്ലെന്ന് മുതിർന്ന നേതാവ് ഉമ്മൻ ചാണ്ടിയും ഇന്ന് പറഞ്ഞിരുന്നു. മത്സരിക്കണമെന്ന് ആവശ്യപ്പെടുക മാത്രമാണ് ചെയ്തതെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.

Read More

തെരഞ്ഞെടുപ്പ്  വാഹനങ്ങൾക്ക് ജിപിഎസ് സംവിധാനം ഏർപ്പെടുത്തി;  ജിപിഎസ് ഘടിപ്പിച്ചതിന്‍റെ  ലക്ഷ്യം ഇതാണ്

കോട്ടയം: തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ സഞ്ചരിക്കുന്ന വാഹനങ്ങൾക്ക് ജിപിഎസ് സംവിധാനം ഏർപ്പെടുത്തി. വാഹനം എവിടെയാണെന്ന് തെരഞ്ഞെടുപ്പു കമ്മീഷന്‍റെ എല്ലാ ഓഫീസിലും അറിയാൻ സാധിക്കുന്നതാണ് ജിപിഎസ് സംവിധാനം. എവിടെയെങ്കിലും തെരഞ്ഞെടുപ്പ് പെരുമാറ്റചട്ട ലംഘനം കണ്ടെത്തിയെന്ന വിവരം ലഭിച്ചാൽ അതിനടുത്ത് ഉദ്യോഗസ്ഥരുടെ വാഹനം ഉണ്ടോയെന്ന് ഉറപ്പാക്കി അവരെ സ്ഥലത്തേക്ക് പറഞ്ഞയക്കാൻ സാധിക്കും. തെരഞ്ഞെടുപ്പു കമ്മീഷന്‍റെ ഡൽഹി, തിരുവനന്തപുരം ഓഫീസുകളിലും ജില്ലാ കളക്ടറുടെ ഓഫീസിലും ജില്ലാ ഇലക്ഷൻ ഓഫീസിലും വാഹനത്തിന്‍റെ ലൊക്കേഷൻ അറിയാൻ കഴിയും. കോട്ടയം നെഹ്റു സ്റ്റേഡിയത്തിലും നാട്ടകത്തുമായി ഇന്നലെ രാവിലെ മുതൽ വാഹനങ്ങൾക്ക് ജിപിഎസ് സംവിധാനം ഘടിപ്പിക്കുന്ന ജോലികൾ നടത്തി വരുന്നു.

Read More

ജയപ്രദ-അസംഖാൻ പോര്; ‘രാംപുർ മണ്ഡലത്തിനു തിളക്കമുണ്ട് ’

നിയാസ് മുസ്തഫ ഉത്തർപ്രദേശിലെ ശ്രദ്ധേയ മണ്ഡലങ്ങളിലൊന്നായി രാംപുർ മാറിക്കഴിഞ്ഞു. തെന്നിന്ത്യൻ നടിയും മുൻ എംപിയുമായ ജയപ്രദ മത്സരരംഗത്തേക്കു വന്നതോടെയാണ് രാംപുരിനു താരത്തിളക്കം ലഭിച്ചത്. മോഹൻലാൽ നായകനായ പ്രണയം, ദേവദൂതൻ തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ച ജയപ്രദയെ മലയാളിക്കും മറക്കാനാകില്ല. 2004ലും 2009ലും രാംപുരിൽനിന്ന് എംപിയായ ജയപ്രദ 2019ലും ഇവിടെ നിന്ന് ജനവിധി തേടുന്പോൾ വിജയം അവർക്കൊപ്പമാകുമോയെന്ന് നിശ്ചയിക്കാനാകാത്ത നിലയിലാണ് കാര്യങ്ങൾ. 2004ലും 2009ലും ജയപ്രദ ഇവിടെനിന്ന് എംപിയായത് സമാജ് വാദി പാർട്ടിയുടെ ലേബലിൽ ആയിരുന്നു. പക്ഷേ 2019ൽ അവർ മണ്ഡലത്തിലെത്തുന്നത് ബിജെപിയുടെ സ്ഥാനാർഥി ആയിട്ടാണെന്നതാണ് ശ്രദ്ധേയം. വിജയിക്കുമെന്ന ആത്മവിശ്വാസത്തിലാണ് ജയപ്രദയുടെ പോക്ക്. മണ്ഡലത്തിലെ മുൻ എംപി എന്ന നിലയിൽ താൻ നടത്തിയ വികസനപ്രവർത്തനങ്ങൾ വോട്ടായി മാറുമെന്ന് ജയപ്രദ പ്രതീക്ഷിക്കുന്നു. മണ്ഡലത്തിൽ ഹിന്ദു-മുസ്‌‌ലിം വോട്ടുകൾ നിർണായകമാണ്. ഇത്തവണ മുസ്‌‌ലിം വോട്ടുകൾ ജയപ്രദയ്ക്കു ലഭിക്കില്ലായെന്നതാണ് അവർ തോൽക്കുമെന്ന് വിലയിരുത്താൻ എതിർപക്ഷമായ സമാജ്…

Read More

യോഗം ഭാരവാഹികള്‍ മത്സരിക്കരുതെന്നത് വ്യക്തിപരമായ അഭിപ്രായം; കഴിഞ്ഞ തെരഞ്ഞെടുപ്പിനേക്കള്‍ കൂടുതല്‍ വോട്ട് ബിജെപിക്ക് ലഭിക്കുമെന്ന്  വെള്ളാപ്പള്ളി

കൊല്ലം: എസ്എൻഡിപി യോഗം ഭാരവാഹികള്‍ മത്സരിക്കരുതെന്നത് വ്യക്തിപരമായ അഭിപ്രായമാണെന്ന് വെള്ളാപ്പള്ളി നടേശൻ. തുഷാര്‍ അച്ചടക്കമുള്ള സംഘടനാ നേതാവാണെന്നും ചെയ്യേണ്ട കാര്യങ്ങള്‍ ചെയ്യേണ്ട സമയത്ത് അദ്ദേഹം ചെയ്യുമെന്നും എസ്എൻഡിപി ജനറല്‍ സെക്രട്ടറി പറഞ്ഞു. യോഗം ഭാരവാഹികള്‍ മുന്‍പ് മല്‍സരിച്ചപ്പോള്‍ ദയനീയമായി പരാജയപ്പെട്ടു. അതുകൊണ്ടാണ് ഭാരവാഹികള്‍ മത്സരിക്കരുതെന്ന് പറഞ്ഞത്. വ്യക്തിപരമായ അഭിപ്രായമായിരുന്നു ഇത് അദ്ദേഹം കൂട്ടിച്ചേർത്തു. വയനാട്ടിൽ രാഹുല്‍ഗാന്ധി മല്‍സരിക്കുന്നത് തെറ്റായ സന്ദേശം നല്‍കും. കഴിഞ്ഞ തെരഞ്ഞെടുപ്പിനേക്കള്‍ കൂടുതല്‍ വോട്ട് ബിജെപിക്ക് ലഭിക്കുമെന്നും വെള്ളാപ്പള്ളി പറഞ്ഞു.

Read More

റോഡ് ഷോ പാടില്ല; സ്ഥാനാർഥികൾക്ക് നിർദേശങ്ങളുമായി കാഷ്മീർ പോലീസ്

ജമ്മു: ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ജമ്മു കാഷ്മീർ പോലീസ്. പ്രചാരണത്തിന്‍റെ ഭാഗമായി സ്ഥാനാർഥികൾ റോഡ് ഷോകൾ സംഘടിപ്പിക്കരുതെന്ന് പോലീസ് നിർദേശിച്ചു. സുരക്ഷാ മുൻ‌കരുതലിന്‍റെ ഭാഗമായാണ് റോഡ് ഷോ ഒഴിവാക്കാനുള്ള തീരുമാനം. ജില്ലാ ഭരണകൂടങ്ങളുടെ ക്ലിയറൻസ് ലഭിച്ച ശേഷമേ ഇറങ്ങാവൂ പോലീസ് നിർദേശിച്ചു. ജില്ലാ മജിസ്ട്രേറ്റിനെയും(ഡിഎം) എസ്എസ്പിയേയും മുൻകൂട്ടി അറിയിച്ച ശേഷം മാത്രമേ വിവിധ ജില്ലകളിൽ പ്രചാരണം നടത്താവൂ. ജില്ലകളിൽ നടത്തുന്ന പൊതുസമ്മേളനങ്ങളുടെ വേദി ഡിഎമ്മും എസ്എസ്പിയുമായി കൂടിയാലോചിച്ച് തീരുമാനിക്കണമെന്നും പോലീസ് അറിയിച്ചു. ഇതുസംബന്ധിച്ച മാർഗനിർദേശം എല്ലാ സ്ഥാനാർഥികൾക്കും പാർട്ടി അധ്യക്ഷൻമാർക്കും പോലീസ് നൽകി. വിവിധ ജില്ലകളിലെ സാഹചര്യമനുസരിച്ച് മറ്റു പ്രചാരണങ്ങൾക്കുള്ള നിയന്ത്രണത്തിൽ മാറ്റമുണ്ടായേക്കും.

Read More

രാഹുൽ വരുമെന്ന് പറഞ്ഞില്ല, വരണമെന്നേ പറഞ്ഞുള്ളു;  മലക്കംമറിഞ്ഞ് ഉമ്മൻ ചാണ്ടി

തിരുവനന്തപുരം: കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ വയനാട് സ്ഥാനാർഥിത്വം സംബന്ധിച്ച നിലപാടിൽ മലക്കംമറിഞ്ഞ് ഉമ്മൻ ചാണ്ടി. രാഹുൽ വയനാട്ടിൽ മത്സരിക്കുമെന്ന് താൻ പറഞ്ഞിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. വയനാട്ടിൽ രാഹുൽ മത്സരിക്കുമെന്ന സൂചന താൻ നൽകിയിട്ടില്ല. മത്സരിക്കണമെന്ന ആവശ്യം മുന്നോട്ടുവയ്ക്കുകയായിരുന്നു. വരുമോ ഇല്ലയോ എന്ന സൂചന നൽകാൻ രാഹുലിനേ കഴിയൂ എന്നും ഉമ്മൻ ചാണ്ടി കൂട്ടിച്ചേർത്തു. രാഹുല്‍ഗാന്ധി ഒരു സമയത്തും രണ്ടാമതൊരു സീറ്റില്‍ മല്‍സരിച്ചിട്ടില്ല. രണ്ടാമതൊരു സീറ്റില്‍ മല്‍സരിക്കുമെന്ന് അദ്ദേഹം ഇതുവരെ സൂചന പോലും നല്‍കിയിട്ടില്ല. കര്‍ണാടകത്തില്‍ നിന്നും തമിഴ്‌നാട്ടില്‍ നിന്നും ആവശ്യമുയര്‍ന്നതിന് പിന്നാലെ, കേരളത്തില്‍ നിന്ന് മല്‍സരിക്കണമെന്ന് താന്‍ ആവശ്യം ഉന്നയിക്കുകയാണ് ചെയ്തത്. അതല്ലാതെ രാഹുല്‍ വരുമെന്ന സൂചനയൊന്നും താന്‍ നല്‍കിയിട്ടില്ല. വരുമെന്ന സൂചന രാഹുല്‍ ഗാന്ധിക്ക് മാത്രമേ നല്‍കാനാകൂ. വയനാട് സീറ്റിന്‍റെ കാര്യത്തില്‍ വൈകാതെ തന്നെ ഹൈക്കമാന്‍ഡ് തീരുമാനം എടുക്കുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

Read More

ഇങ്ങനെ പോയാല്‍ പണികിട്ടും…; തുഷാറിനെ ‘സ്റ്റാറാക്കു’ന്നതില്‍ ബിജെപി നേതാക്കള്‍ക്ക് അമര്‍ഷം

കോഴിക്കോട്: സ്ഥാനാഥി ചര്‍ച്ചകളില്‍ തുഷാര്‍ വെള്ളാപള്ളിക്ക് അമിത പ്രധാന്യം നല്‍കുന്നതില്‍ ബിജെപി സംസ്ഥാന നേതൃത്വത്തിന് അമര്‍ഷം. പത്തനംതിട്ടയില്‍ ഉള്‍പ്പെടെ വിവാദമായ മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിട്ടും പ്രചാരണരംഗത്ത് മുന്നേറാന്‍ കഴിയാത്തതാണ് സ്ഥാനാര്‍ഥികളെ അസ്വസ്ഥരാക്കുന്നത്. സിപിഎമ്മിനെയും കോണ്‍ഗ്രസിനെയും രാഷ്ട്രീയമായി നേരിടേണ്ട അവസരത്തില്‍ തുഷാര്‍ മത്സരിക്കുമോ, രാഹുലിന് എതിരാളിയാകുമോ എന്ന രീതിയില്‍ വാര്‍ത്ത വരുന്ന ബിജെപി സ്ഥാനാര്‍ഥികള്‍ക്ക് ഗുണമാകില്ലെന്നാണ് വിലയിരുത്തല്‍. തൃശൂര്‍പോലെരു സീറ്റ് തുഷാറിന് കൊടുത്തതുതന്നെ അദ്ദേഹം മത്സരിക്കാന്‍ വേണ്ടിയാണെന്നും ബിജെപിക്ക് തുഷാറിന്‍റെ സ്ഥാനാര്‍ഥിത്വത്തെകുറിച്ച് ആശങ്കയില്ലെന്നുമാണ് സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍ പിള്ളയുടെ പ്രതികരണം. സ്ഥാനാര്‍ഥി നിര്‍ണയത്തിലെ നൂലാമാലകള്‍ ഒഴിഞ്ഞിട്ടുവേണം ശബരിമല ഉള്‍പ്പെടെയുള്ള വിവാദ വിഷയങ്ങളുമായി സ്ഥാനാര്‍ഥികള്‍ക്ക് കളം നിറയാന്‍. ഓരോ ദിവസവും ഒരോ പ്രശ്‌നങ്ങള്‍ ഉയര്‍ന്നുവരുന്നത് നേതൃത്വത്തെ അലോസരപ്പെടുത്തുന്നുണ്ട്. രാഹുല്‍ ഗാന്ധി വയനാട്ടില്‍ സ്ഥാനാര്‍ഥിയായേക്കുമെന്ന വിവരമാണ് സംസ്ഥാനത്ത് ബിജെപിയുടെ ഉറക്കം കെടുത്തുന്നത്. രാഹുല്‍ മത്സരിച്ചാല്‍ കരുത്തനായ സ്ഥാനാര്‍ഥിയെ എന്‍ഡിഎ നിര്‍ത്തേണ്ടിവരും. അപ്പോള്‍…

Read More

17-ാം ലോക്സഭാ തെരഞ്ഞെടുപ്പ്; പത്രികാ സമർപ്പണം നാളെ മുതൽ; പിൻവലിക്കാനുളള അവസാന തീയതി ഏപ്രിൽ എട്ട്

പത്തനംതിട്ട: ലോക്സഭ തെരഞ്ഞെടുപ്പിന് നാളെ വിജ്ഞാപനം പുറപ്പെടുവിക്കും. നാളെ മുതൽ ഏപ്രിൽ നാലുവരെ നാമനിർദേശ പത്രിക സമർപ്പിക്കാം. ഏപ്രിൽ അഞ്ചിന് സൂക്ഷ്മപരിശോധന. പത്രിക പിൻവലിക്കാനുളള അവസാന തീയതി ഏപ്രിൽ എട്ട്. നാളെ രാവിലെ എല്ലാ റിട്ടേണിംഗ് ഓഫീസർമാരുടെയും അസിസ്റ്റന്‍റ് റിട്ടേണിംഗ് ഓഫീസർമാരുടെയും ഓഫീസുകളിൽ വിജ്ഞാപനം പ്രസിദ്ധപ്പെടുത്തും. എല്ലാ ദിവസവും രാവിലെ 11 മുതൽ ഉച്ചകഴിഞ്ഞ് മൂന്ന് വരെ നാമനിർദേശ പത്രിക സമർപ്പിക്കാം. നെഗോഷ്യബിൾ ഇൻസ്ട്രുമെന്‍റ് ആക്ട് പ്രകാരമുള്ള പൊതുഅവധി ദിവസങ്ങളിൽ നാലാം ശനി ഉൾപ്പെടെ നാമനിർദേശപത്രിക സ്വീകരിക്കില്ല. നാമനിർദേശപത്രികയ്ക്കൊപ്പം പുതുക്കിയ ഫോർമാറ്റിൽ സത്യവാങ്മൂലം സമർപ്പിക്കണം. ദേശീയ, അംഗീകൃത പാർട്ടികളുടെ സ്ഥാനാർഥിയെ മണ്ഡലത്തിലെ ഒരു വോട്ടർ പിന്താങ്ങിയിരിക്കണം. സ്വതന്ത്രരെ 10 വോട്ടർമാർ പിന്തുണയ്ക്കേണ്ടതുണ്ട്. ഓരോ സ്ഥാനാർഥികളും അവരുടെ ക്രമിനിൽ കേസ്, ആസ്തി, ബാധ്യത എന്നിവ സംബന്ധിച്ച് ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റിന് മുന്പാകെയോ നോട്ടറി അല്ലെങ്കിൽ കമ്മീഷണർ ഓഫ് ഓത്…

Read More

പൊരി വെയിലാണ്…കൂടെ നടക്കാന്‍ ആളെ കിട്ടാനില്ല; പ്രചാരണത്തിന് ഗ്രൂപ്പോട് ഗ്രൂപ്പ്

സ്വന്തം ലേഖകന്‍ കോഴിക്കോട്: പൊരിവെയിലാണ്…പഴയതുപോലെ കൂടെ നടക്കാന്‍ ആളെകിട്ടില്ല. കൂടെവരുന്നവര്‍ക്ക് തന്നെ വെയിലേല്‍ക്കുമ്പോള്‍ മുഖം ‘കറുക്കും’. ചൂടില്‍ വെന്തുരുകുമെന്ന് ഏറ്റവും കൂടുതല്‍ അറിയാവുന്നത് സ്ഥാനാര്‍ഥികളേക്കാള്‍ അവര്‍ക്കൊപ്പം നടക്കുന്നവർക്കാണ്. എന്നാൽ സ്ഥാനാർഥിയുടെ ഗുണകണങ്ങൾ ജനങ്ങളിലെത്തിക്കാൻ ‘പിആര്‍ വര്‍ക്ക്’ കൂടിയേ തീരൂ. അതിനായി ഗ്രൂപ്പ് ഉണ്ടാക്കിയിരിക്കുകയാണ് ഇപ്പോള്‍ സ്ഥാനാര്‍ഥികള്‍.രാഷ്ട്രീയ നേതാക്കൻമാരുടെ ഗ്രൂപ്പല്ല തെരഞ്ഞെടുപ്പ് വാട്ട്സ്ആപ്പ് ഗ്രൂപ്പുകളുടെ കാര്യമാണ് പറഞ്ഞു വരുന്നത്. പര്യടനങ്ങളും ആളുകളെ കാണുന്നതും തുടങ്ങി ദൈനംദിന തെരഞ്ഞെടുപ്പ് കാര്യങ്ങളെല്ലാം തത്സമയം വാട്ട്‌സ് ആപ്പ് ഗ്രൂപ്പിലിടുകയാണ് സ്ഥാനാര്‍ഥികള്‍. സ്ഥാനാര്‍ഥി പ്രഖ്യാപനം കഴിഞ്ഞപ്പോള്‍ തന്നെ പ്രധാന മാധ്യമപ്രവര്‍ത്തകരെയെല്ലാം ചേര്‍ത്ത് ഗ്രൂപ്പുണ്ടാക്കി അതിലേക്ക് തത്സമയം വാര്‍ത്തകളും ചിത്രങ്ങളും ഇടുകയാണ്. ഇതിനായി പ്രത്യേകസംഘം തന്നെ ‘ക്ലാരിറ്റി’യുള്ള മൊബൈല്‍ കാമറയുമായി സദാ സ്ഥാനാര്‍ഥിക്കൊപ്പം ഉണ്ടാകും. മുന്‍ കാലങ്ങളില്‍ ഇതായിരുന്നില്ല സ്ഥിതി. തെരഞ്ഞെടുപ്പ് പര്യടനം എവിടെ എന്നതുമാത്രമായിരുന്നു അറിയിപ്പായി നല്‍കിയിരുന്നത്. മാധ്യമപ്രവര്‍ത്തകര്‍ സ്ഥാനാര്‍ഥികളുടെയും അവര്‍ സമീപിക്കുന്നവരുടെയും സ്പന്ദനം…

Read More