പഴയങ്ങാടി: പുതിയങ്ങാടിയിൽ ഇതര സംസ്ഥാന തൊഴിലാളികൾ വാടകയ്ക്ക് താമസിക്കുന്ന ക്വാർട്ടേഴ്സിൽ പാചകവാതക ചോർച്ചയുണ്ടായതിനെ തുടർന്ന് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു നാലുപേർക്ക് പൊള്ളലേറ്റു. രണ്ടുപേരുടെ നില ഗുരുതരമാണ്. പൊള്ളലേറ്റവരെ കണ്ണൂർ ഗവ. മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ഒഡീഷ സ്വദേശികളായ ശിവബഹ്റ (35), നിഘം ബഹ്റ (40), സുബാഷ് ബഹറ (50), ജിതേന്ദ്ര ബഹ്റ (28) എന്നിവർക്കാണ് പൊള്ളലേറ്റത്. ശിവ ബഹറ, നിഘം ബഹ്റ എന്നിവർക്കാണ് ഗുരുതരമായി പൊള്ളലേറ്റത്. ഇവരെ കണ്ണൂർ ഗവ. മെഡിക്കൽ കോളജിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. ഇന്നു രാവിലെ ആറോടു കൂടിയായിരുന്നു സംഭവം. കടപ്പുറം കേന്ദ്രീകരിച്ച് മീൻപിടിക്കുന്ന പുതിയങ്ങാടി സ്വദേശി സലീമിന്റെ ഉടമസ്ഥതയിലുള്ള അൽ റജബ് ബോട്ടിലെ തൊഴിലാളികളാണ് നാലു പേരും. ഇന്നലെ രാത്രി താമസിക്കുന്ന മുറിയിൽ നിന്നു തന്നെ ഭക്ഷണം പാകം ചെയ്തതിനുശേഷം ഗ്യാസ് സിലിണ്ടറും അടുപ്പും ഓഫാക്കാൻ മറന്നു പോയിരുന്നതായാണ് പറയുന്നത്. ഇന്നു…
Read MoreCategory: Loud Speaker
സ്വര്‍ണപ്പാളി കടത്തലില് ഗൂഢാലോചന നടന്നതായി ദേവസ്വം വിജിലന്‍സ്; ശബരിമല ശ്രീകോവിൽ ഉൾപ്പെടെ പൊതിഞ്ഞത് 24 കാരറ്റ് സ്വര്‍ണം
തിരുവനന്തപുരം: ശബരിമലയിലെ സ്വര്‍ണ്ണപ്പാളി കടത്തില്‍ വന്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് ദേവസ്വം വിജിലന്‍സിന്റെ കണ്ടെത്തല്‍. സ്വര്‍ണപ്പാളി കടത്താന്‍ 2017 മുതല്‍ ഗൂഢാലോചന നടന്നു. 1998 ല്‍ വിജയ് മല്യ ശബരിമല ശ്രീകോവിലിൽ സ്വര്‍ണം പൊതിഞ്ഞത് 24 കാരറ്റ് സ്വര്‍ണം ഉപയോഗിച്ചാണ്. കുടാതെ ദ്വാരപാലകശില്‍പ്പങ്ങളില്‍ ഉള്‍പ്പെടെ അന്ന് സ്വര്‍ണം പൊതിഞ്ഞിരുന്നുവെന്നാണ് ദേവസ്വം വിജിലന്‍സ് കണ്ടെത്തിയിരിക്കുന്നത്. സ്വര്‍ണ്ണപ്പാളി മോഷണം നടന്നെന്നും കേസെടുത്ത് അന്വേഷിക്കണമെന്നുമാണ് വിജിലന്‍സിന്റെ കണ്ടെത്തല്‍. അന്തിമ റിപ്പോര്‍ട്ട് ഹൈക്കോടതിക്ക് ഇന്ന് കൈമാറി. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പ്രത്യേക അന്വേഷണസംഘം കേസെടുക്കും. സ്വര്‍ണം പൂശാനായി ചെന്നൈയില്‍ എത്തിച്ചത് പുതിയ ചെമ്പ് പാളിയായിരുന്നുവെന്നാണ് സ്മാര്‍ട്ട് ക്രിയേഷന്‍സ് സിഇഒ പങ്കജ് ഭണ്ഡാരി വിജിലന്‍സിനു നല്കിയ മൊഴി. അവിടെ എത്തിച്ച ചെമ്പുപാളിക്ക് കാലപ്പഴക്കം ഇല്ലായിരുന്നുവെന്നും സിഇഒയുടെ മൊഴിയിലുണ്ട്.ശബരിമലയില്‍ നിന്ന് ഇളക്കിയ സ്വര്‍ണ്ണപ്പാളികള്‍ ചെന്നൈയില്‍ എത്തിക്കുന്നതിനു മുന്‍പ് മറിച്ചു വിറ്റ ശേഷം പുതിയ ചെമ്പുപാളിയില്‍ സ്വര്‍ണം പൂശി…
Read Moreബാങ്കുകളുടെ മെഗാ ലയനം വരുന്നു
പരവൂർ: ചെറിയ പൊതുമേഖലാ ബാങ്കുകളുടെ വലിയ ബാങ്കുകളുമായി ലയിപ്പിക്കാൻ കേന്ദ്ര സർക്കാർ പദ്ധതിയിടുന്നു. മെഗാ ലയന പ്രക്രിയക്കുള്ള പ്രാരംഭ നടപടികൾ അധികൃതർ ആരംഭിച്ച് കഴിഞ്ഞതായാണ് സൂചന. നിലവിലെ മൂന്ന് പ്രധാന ബാങ്കുകളെ കരുത്തുറ്റതാക്കാനാണ് മറ്റു ബാങ്കുകളെ അവയിലേക്ക് ലയിപ്പിക്കാൻ തീരുമാനിച്ചിട്ടുള്ളത്. ബാങ്ക് ഒഫ് മഹാരാഷ്ട്ര, യൂക്കോ ബാങ്ക്, പഞ്ചാബ് ആൻഡ് സിന്ധ് ബാങ്ക് എന്നിവയെ എസ്ബിഐ ഗ്രൂപ്പിൽ ലയിപ്പിക്കാനാണ് നിശ്ചയിച്ചിട്ടുള്ളത്. ബാങ്ക് ഒഫ് ബറോഡ, സെൻട്രൽ ബാങ്ക് ഒഫ് ഇന്ത്യ, ഇന്ത്യൻ ഓവർസീസ് ബാങ്ക് എന്നിവയെ പിഎൻബി (പഞ്ചാബ് നാഷണൽ ബാങ്ക് ) ഗ്രൂപ്പിലും ലയിപ്പിക്കും. യൂണിയൻ ബാങ്ക്, ഇന്ത്യൻ ബാങ്ക്, ബാങ്ക് ഒഫ് ഇന്ത്യ എന്നിവയെ കാനറാ ബാങ്ക് ഗ്രൂപ്പിലുമാണ് ഉൾപ്പെടുത്തുക. ആറ് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് പൊതുമേഖലാ ബാങ്കുകളുടെ ഏകീകരണ നടപടികൾക്ക് കേന്ദ്ര സർക്കാർ തുടക്കമിട്ടിട്ടുള്ളത്. നിലവിലെ സാമ്പത്തിക വർഷാവസാനത്തോടെ നടപടികൾ പൂർത്തീകരിക്കും എന്നാണ്…
Read Moreമരുന്ന് ചേരുവകളുടെ പരിശോധന: നിയമം പാലിക്കപ്പെടുന്നില്ലെന്ന് കേന്ദ്രം
ന്യൂഡൽഹി: മരുന്നുകളിൽ ഉൾപ്പെടുത്തുന്ന ചേരുവകളുടെ എല്ലാ ബാച്ചുകളും പരിശോധനയ്ക്കു വിധേയമാക്കണമെന്ന നിയമങ്ങൾ രാജ്യത്തെ പല മരുന്ന് നിർമാണ കന്പനികളും പാലിക്കുന്നില്ലെന്ന് കേന്ദ്രത്തിന്റെ കണ്ടെത്തൽ. കഫ് സിറപ്പ് കഴിച്ചു രാജ്യത്ത് 20ലധികം കുട്ടികൾ മരിച്ചതിന്റെ പശ്ചാത്തലത്തിൽ ചില സംസ്ഥാനങ്ങളിലെ മരുന്ന് നിർമാണ യൂണിറ്റുകളിൽ നടത്തിയ പരിശോധനയിലാണു രാജ്യത്തെ ഡ്രഗ്സ് നിയമങ്ങൾ ചില മരുന്ന് കന്പനികൾ പാലിക്കുന്നില്ലെന്ന വിവരം ശ്രദ്ധയിൽപ്പെട്ടത്. കേന്ദ്ര ഡ്രഗ്സ് കണ്ട്രോളർ ജനറൽ രാജീവ് സിംഗ് രഘുവംശി എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണപ്രദേശങ്ങളിലെയും ഡ്രഗ് കണ്ട്രോളർമാർക്ക് അയച്ച നോട്ടീസിലാണ് ചില ഫാക്ടറികളിലെ പരിശോധനകളിൽ ഗുരുതരമായ വീഴ്ചകളുള്ളതായി കണ്ടെത്തിയതായി വ്യക്തമാക്കിയിട്ടുള്ളത്. ഡ്രഗ് കണ്ട്രോളർമാരെല്ലാവരും മരുന്ന് ബാച്ചുകളുടെ നിർമാണത്തിനും മാർക്കറ്റിൽ റിലീസ് ചെയ്യുന്നതിനുമുന്പും പരിശോധന ഉറപ്പാക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നും ഡ്രഗ്സ് കണ്ട്രോളർ ജനറൽ അറിയിച്ചിട്ടുണ്ട്. പരിശോധന നടത്തിയിട്ടുള്ളത് ഏതൊക്കെ കന്പനികളിലാണെന്നും എത്ര നിർമാണയൂണിറ്റുകളിലുമാണെന്നും കഴിഞ്ഞ ഏഴിന് സർക്കാർ വെബ്സൈറ്റിൽ പുറപ്പെടുവിച്ചിട്ടുള്ള നിർദേശത്തിൽ…
Read Moreതോക്ക് ചൂണ്ടി 81 ലക്ഷം കവർന്ന സംഭവം; പണം ഇരട്ടിപ്പിക്കല്‍ ഡീല്‍ നടന്നിട്ടില്ലെന്ന് ഉടമ; അന്വേഷണത്തിന് പ്രത്യേക സംഘം
കൊച്ചി: കുണ്ടന്നൂരില്‍ പട്ടാപ്പകല്‍ തോക്ക് ചൂണ്ടി 81 ലക്ഷം രൂപ കവര്‍ന്ന സംഭവത്തില്‍ പണം ഇരട്ടിപ്പിക്കല്‍ ഡീല്‍ നടന്നിട്ടില്ലെന്ന് നാഷണല്‍ സ്റ്റീല്‍ കമ്പനി ഉടമ സുബിന്. ബാങ്കില്‍ നിന്ന് റോ മെറ്റീരിയല്‍സ് വാങ്ങുന്നതിന് എടുത്ത 80ലക്ഷം രൂപയാണ് തന്റെ കൈവശം ഉണ്ടായിരുന്നത്. ഇതിന്റെ രേഖകള്‍ കൈവശമുണ്ട്. പോലീസ് കസ്റ്റഡിയിലുള്ള സജിയുമായി 15 ദിവസത്തെ പരിചയമാണ് തനിക്കുള്ളത്. റോ മെറ്റീരിയല്‍സ് വാങ്ങുന്നതുമായി ബന്ധപ്പെട്ടാണ് ഇയാളെ പരിചയപ്പെട്ടത്. സജി സ്ഥാപനത്തിലെത്തി അരമണിക്കൂറിനുശേഷമാണ് മുഖംമൂടി ധരിച്ചവര്‍ എത്തിയതെന്നും സംഭവത്തില്‍ പോലീസില്‍ പരാതി നല്‍കിയതായും സുബിന് പറഞ്ഞു. സുബിന്റെ പരാതിയില്‍ മരട് പോലീസ് കേസെടുത്തു. കസ്റ്റഡിയിലുള്ള സജിയുടെ അറസ്റ്റ് വൈകാതെ രേഖപ്പെടുത്തിയേക്കും.ഇന്നലെ വൈകുന്നേരം 3.30 ഓടെയായിരുന്നു സംഭവം. കമ്പനി ഉടമയായ സുബിന് തോമസിന്റെ മുഖത്ത് മുളക് സ്പ്രേ അടിച്ചും തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയുമായിരുന്നു കവര്‍ച്ച. സംഭവവുമായി ബന്ധപ്പെട്ട് എറണാകുളം വടുതല സ്വദേശി സജിയാണ്…
Read Moreഭൂട്ടാന് വാഹന കടത്ത്: താരങ്ങളെ ചോദ്യം ചെയ്യാന്‍ ഇഡി; സംശയം നീളുന്നത് കോയമ്പത്തൂര്‍ സംഘത്തിലേക്ക്
കൊച്ചി: ഭൂട്ടാന് വാഹന കടത്ത് സംഭവത്തില്‍ താരങ്ങളെ ചോദ്യം ചെയ്യാനൊരുങ്ങി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇഡി). നടന്മാരായ ദുല്‍ഖര്‍ സല്മാന്, പൃഥ്വിരാജ് സുകുമാരന്‍, അമിത് ചക്കാലയ്ക്കല്‍ എന്നിവര്‍ക്ക് നോട്ടീസ് നല്‍കും. ഇന്നലെ നടന്ന പരിശോധനകളില്‍ ലഭിച്ച വിവരങ്ങള്‍ വിശദമായി പരിശോധിച്ച ശേഷമാകും ചോദ്യം ചെയ്യല്‍ നപടികളിലേക്ക് കടക്കുക. ബാങ്ക് അക്കൗണ്ട് വിവരങ്ങളടക്കം ഹാജരാക്കാന്‍ താരങ്ങളോട് നിര്‍ദേശിക്കും. നികുതി വെട്ടിച്ച് ഭൂട്ടാനില്‍ നിന്ന് വാഹനങ്ങള്‍ എത്തിച്ചതിലെ സാമ്പത്തിക ഇടപാടുകളില്‍ ഹവാല നെറ്റ്വര്‍ക്കിന്റെ സാന്നിധ്യമാണ് ഇഡി പരിശോധിക്കുന്നത്. വാഹനം ഇത്തരത്തില്‍ എത്തിച്ചവയാണെന്ന് താരങ്ങള്‍ക്ക് നേരത്തെ അറിയാമായിരുന്നതായാണ് ഇഡി സംശയിക്കുന്നത്. ഈ കാര്യങ്ങളിലടക്കം ചോദ്യം ചെയ്യലില്‍ വ്യക്തത തേടും. ഇന്നലെ നടന്ന റെയ്ഡില്‍ ലഭിച്ച രേഖകളും വിവരങ്ങളും പരിശോധിച്ച ശേഷമായിരിക്കും തുടര്‍നീക്കം. ഇതിനായി ഇഡി കൊച്ചി യൂണിറ്റ് ഡെപ്യൂട്ടി ഡയറക്ടറുടെ നേതൃത്വത്തില്‍ അന്വേഷണ സംഘം ഇന്ന് യോഗം ചേരുമെന്നാണ് വിവരം. ദുല്‍ഖര്‍ സല്‍മാനില്‍ നിന്ന്…
Read Moreഅയ്യപ്പന്റെ സ്വര്‍ണം ചെമ്പാക്കിമാറ്റിയ കൊള്ള സംഘം; നിയമസഭയില്‍ ഇന്നും പ്രതിപക്ഷ പ്രതിഷേധം
തിരുവനന്തപുരം: ശബരിമല സ്വര്‍ണപ്പാളി കടത്തില്‍ ഇന്നും നിയമസഭയില്‍ പ്രതിപക്ഷ പ്രതിഷേധം. അയ്യപ്പന്റെ സ്വര്‍ണം ചെമ്പാക്കി മാറ്റിയ കൊള്ളസംഘം എന്നെഴുതിയ ബാനറുമായാണ് മുദ്രാവാക്യം വിളികളോടെ പ്രതിപക്ഷം സഭയില്‍ പ്രതിഷേധിച്ചത്. പ്രതിപക്ഷത്തിന്റെ ബാനര്‍ പിടിച്ചു വാങ്ങാന്‍ സ്പീക്കര്‍ വാച്ച് ആന്‍ഡ് വാര്‍ഡിനോട് നിര്‍ദേശിച്ചു. പ്രതിപക്ഷം സഭയുടെ നടുത്തളത്തിലിറങ്ങി. വാച്ച് ആന്‍ഡ് വാര്‍ഡിനെ ഉപയോഗിച്ച് പ്രതിപക്ഷത്തെ നേരിടാന്‍ സ്പീക്കര്‍ ശ്രമിച്ചെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് ആരോപിച്ചു. ഇതേച്ചൊല്ലി സ്പീക്കറും പ്രതിപക്ഷ നേതാവും തമ്മില്‍ സഭയില്‍ തര്‍ക്കം ഉണ്ടായി.തങ്ങള്‍ ഉന്നയിച്ച ആവശ്യങ്ങള്‍ അംഗീകരിക്കുന്നതുവരെ നിസഹകരണം തുടരുമെന്ന് പ്രതിപക്ഷ നേതാവ് സഭയില്‍ പറഞ്ഞു. ഭരണ പക്ഷ അംഗങ്ങളും സീറ്റുകളില്‍ നിന്ന് എഴുന്നേറ്റ് പ്രതിപക്ഷത്തിനുനേരേ അടുത്തതോടെ സഭ ബഹളത്തില്‍ മുങ്ങി. പ്രതിപക്ഷ അംഗങ്ങളും വാച്ച് ആൻഡ് വാര്‍ഡും തമ്മില്‍ ഉന്തും തള്ളും ഉണ്ടായി. അതേസമയം പ്രതിപക്ഷം ധിക്കാരം കാണിക്കുന്നുവെന്ന് മന്ത്രി എം.ബി. രാജേഷ് പറഞ്ഞു.…
Read Moreടിക്കറ്റ് ബുക്ക് ചെയ്തിട്ട് പണം നഷ്ടപ്പെടാതെ തീയതി മാറ്റാം: റിസർവേഷനിൽ അടുത്ത വർഷം മുതൽ പുതിയ പരിഷ്കാരത്തിന് റെയിൽവേ
പരവൂർ (കൊല്ലം): റിസർവേഷൻ ടിക്കറ്റിന് പണം നഷ്ടപ്പെടാതെ യാത്രാ തീയതിയിൽ മാറ്റം വരുത്താൻ കഴിയുന്ന സംവിധാനം റെയിൽവേ നടപ്പിലാക്കാൻ പോകുന്നു. രാജ്യത്തെ ലക്ഷക്കണക്കായ ട്രെയിൻ യാത്രക്കാർക്ക് വലിയ ആശ്വാസം നൽകുന്നതായിരിക്കും ഈ തീരുമാനം. ബുക്ക് ചെയ്ത് കണ്‍ഫേം ആയ ട്രെയിൻ ടിക്കറ്റുകളുടെ യാത്രാ തീയതി ഇനി മുതൽ പ്രത്യേക തുക നൽകാതെ ഓൺലൈനായി മാറ്റാം എന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് വ്യക്തമാക്കി. 2026 ജനുവരി മുതൽ പുതിയ നയം പ്രാബല്യത്തിൽ വരുമെന്നും മന്ത്രി സൂചിപ്പിച്ചു. യാത്രക്കാർ അവർ റിസർവേഷൻ ചെയ്ത തീയതി മാറ്റി പുതിയ തീയതിയിലേക്ക് ടിക്കറ്റ് മാറ്റുമ്പോൾ സീറ്റ് ലഭ്യതയെ ആശ്രയിച്ചായിരിക്കും സ്ഥിരീകരിച്ച ടിക്കറ്റ് ലഭിക്കുക. പുതിയ ടിക്കറ്റിനു കൂടുതൽ നിരക്കുണ്ടെങ്കിൽ യാത്രക്കാർ ആ നിരക്ക് നൽകണം. യാത്രാ തീയതി മാറ്റുന്നതിനായി യാത്രക്കാർ ടിക്കറ്റ് റദ്ദാക്കുകയും പുതിയ ടിക്കറ്റ് ബുക്ക് ചെയ്യുകയുമാണ് നിലവിൽ…
Read Moreജയ്പുർ-അജ്മീർ ഹൈവേയിൽ എൽപിജി ട്രക്കും ടാങ്കറും കൂട്ടിയിടിച്ച് വൻ സ്ഫോടനം: 7 വാഹനങ്ങൾ കത്തിനശിച്ചു
ജയ്പുർ: ജയ്പുർ-അജ്മീർ ഹൈവേയിൽ എൽപിജി സിലിണ്ടർ ട്രക്കിൽ ടാങ്കർ ഇടിച്ചുകയറി വൻ സ്ഫോടനം. ഇന്നലെ രാത്രിയാണു സംഭവം. ടാങ്കർ ഡ്രൈവർ ഉൾപ്പെടെ നിരവധിപ്പേർക്കു പരിക്കേറ്റു. ഏഴു വാഹനങ്ങൾ പൂർണമായും കത്തിനശിച്ചു. മൗജ്മാബാദ് മേഖലയിലാണ് അപകടം. വൻ നാശമാണുണ്ടായത്. കൂട്ടിയിടിയിൽ ഗ്യാസ് സിലിണ്ടറുകൾ പൊട്ടിത്തെറിക്കാൻ തുടങ്ങിയതോടെ നിരവധി സ്ഫോടനങ്ങൾ ഉണ്ടായി. സിലിണ്ടറുകളുടെ ഭാഗങ്ങൾ സംഭവസ്ഥലത്തുനിന്ന് കിലോമീറ്ററുകൾ അകലെവരെ എത്തി. സ്ഫോനങ്ങളെത്തുടർന്ന് പരിസരവാസികൾ ആശങ്കയോടെ വീടുകളിൽനിന്ന് ഇറങ്ങിയോടി. പത്തുകിലോമീറ്റർ അകലെനിന്നു തീജ്വാലകൾ കാണാൻ കഴിഞ്ഞുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി ജയ്പുർ പോലീസ് പറഞ്ഞു. മുഖ്യമന്ത്രി ഭജൻലാൽ ശർമയുടെ നിർദ്ദേശപ്രകാരം സ്ഥലത്തെത്തിയ ഉപമുഖ്യമന്ത്രി പ്രേം ചന്ദ് ബൈർവ, സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്നും ഇതുവരെ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും അറിയിച്ചു. അപകടത്തിൽപ്പെട്ട വാഹനങ്ങളിലെ മറ്റു ജീവനക്കാർ ഓടിരക്ഷപ്പെട്ടെന്നും ഇവരെ കണ്ടെത്താനുള്ള തെരച്ചിൽ ആരംഭിച്ചതായും ബൈർവ പറഞ്ഞു. അപകടത്തെത്തുടർന്ന് ദേശീയപാതയിലൂടെയുള്ള ഗതാഗതം…
Read Moreഇപിഎഫ്ഒ യോഗം ബംഗളുരുവിൽ: മിനിമം പെൻഷൻ വർധിപ്പിച്ചേക്കും; യുപിഐ വഴി തൽക്ഷണ പിഎഫ് തുക പിൻവലിക്കലും ചർച്ചയിൽ
പരവൂർ: എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓർഗനൈസേഷന്റെ (ഇപിഎഎഫ്ഒ ) ബോർഡ് ഓഫ് ട്രസ്റ്റീസ് യോഗം 10, 11 തീയതികളിൽ ബംഗളുരുവിൽ നടക്കും.ഈ യോഗത്തിൽ ജീവനക്കാർക്കും പെൻഷൻകാർക്കും ആശ്വാസകരമായ നിർണായക തീരുമാനങ്ങൾ ഉണ്ടാകുമെന്നാണ് പ്രതീക്ഷ. എംപ്ലോയീസ് പെൻഷൻ സ്കീം (ഇപിഎസ് – 95) പ്രകാരമുള്ള ഏറ്റവും കുറഞ്ഞ പെൻഷൻ 1000 രൂപയിൽ നിന്ന് 2500 ആയി ഉയർത്താനുള്ള നിർദേശം യോഗം ചർച്ച ചെയ്ത് തീരുമാനമെടുക്കുമെന്നാണ് റിപ്പോർട്ടുകൾ.2014-ൽ ആണ് ഇപിഎഫ്ഒ മിനിമം പെൻഷനായി 1,000 രൂപ നിശ്ചയിച്ചത്. 11 വർഷമായി ഈ തുക മാറ്റമില്ലാതെ തുടരുകയാണ്. ഈ സാഹചര്യത്തിലാണ് മിനിമം പെൻഷൻ തുക വർധിപ്പിക്കുമെന്ന പ്രഖ്യാപനം എല്ലാവരും പ്രതീക്ഷിക്കുന്നത്. നിലവിലെ പണപ്പെരുപ്പം കണക്കിലെടുക്കുമ്പോൾ 1,000 രൂപ വളരെ കുറവാണെന്നാണ് പെൻഷൻകാരും ജീവനക്കാരും ചൂണ്ടിക്കാട്ടുന്നത്.മിനിമം പെൻഷൻ 7,500 രൂപയായി ഉയർത്തണമെന്നാണ് കഴിഞ്ഞ കുറെ വർഷങ്ങളായി ട്രേഡ് യൂണിയനുകളും പെൻഷൻകാരുടെ വിവിധ സംഘടനകളും…
Read More