‘കൈ’ത്താങ്ങായവനെ, അങ്ങേയ്ക്ക് ആശംസകൾ : ആധുനിക കൃത്രിമക്കൈ വയ്ക്കാന്‍ സഹായിച്ച സതീശൻ മുഖ്യമന്ത്രിയായി: കൺകുളിർക്കെക്കണ്ട് കുഞ്ഞു വിനോദിനി

തിരുവനന്തപുരം: ചികിത്സാ പിഴവിനെ തുടർന്ന് വലതുകൈ നഷ്ടപ്പെട്ട നാലാംക്ലാസുകാരി വിനോദിനി വി.ഡി. സതീശന്‍റെ സത്യപ്രതിജ്ഞാ ചടങ്ങ് കാണാൻ എത്തി. ഏറ്റവും സങ്കടകരമായ സാഹചര്യത്തിൽ തനിക്ക് കൈത്താങ്ങായ പ്രിയ നേതാവ് മുഖ്യമന്ത്രിയാകുന്നത് കുഞ്ഞുവിനോദിനി കൺനിറയെ കണ്ടു. പാലക്കാട് ജില്ലാ ആശുപത്രിയിലെ ചികിത്സപ്പിഴവു മൂലം വലതു കൈ മുറിച്ചു മാറ്റേണ്ടിവന്ന പല്ലശന സ്വദേശിയായ വിനോദിനിക്ക് ആധുനിക കൃത്രിമക്കൈ വയ്ക്കാന്‍ സഹായിച്ചതു പ്രതിപക്ഷ നേതാവായിരുന്ന വി.ഡി.സതീശനാണ്. വിനോദിനിക്കു വീടു നിര്‍മിക്കാന്‍ സ്ഥലം കണ്ടെത്തിയതും സതീശന്‍റെ ഇടപെടലിലായിരുന്നു. സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചതിനു പിന്നാലെ പല്ലാവൂരില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കൊപ്പം ലഡു വിതരണത്തിനു വിനോദിനിയുമുണ്ടായിരുന്നു. സത്യപ്രതിജ്ഞയ്ക്കു ശേഷം വി.ഡി.സതീശനെ കാണാന്‍ ആഗ്രഹമുണ്ടെന്ന് വിനോദിനി പറഞ്ഞു.

Read More

സ്വർണവിലയിൽ വീണ്ടും ഇടിവ്: ഗ്രാമിന് 50 രൂപയും പവന് 400 രൂപയും കുറഞ്ഞു

കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ഇടിവ്. ഗ്രാമിന് 50 രൂപയും പവന് 400 രൂപയുമാണ് കുറഞ്ഞത്. ഇതോടെ, ഒരു ഗ്രാം സ്വർണത്തിന് 14,300 രൂപയിലും പവന് 1,14,400 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. അതേസമയം, 18 കാരറ്റ് സ്വർണവില 40 രൂപ താഴ്ന്ന് 11,750 രൂപയിലെത്തി. ഇന്ത്യയിൽ സ്വ‍‌ർണ ഇറക്കുമതിച്ചുങ്കം കൂട്ടിയതോടെ മേയ് 13 ന് ഒറ്റയടിക്ക് സ്വ‍ർണ വില 10,200 രൂപയോളം വർധിച്ച് ഈ മാസത്തിലെ ഏറ്റവും കൂടിയ നിരക്കായ 1,23,120 രൂപയിലെത്തിയിരുന്നു. പിന്നീട് ദിവസങ്ങളായി വില ചാഞ്ചാടിക്കൊണ്ടിരിക്കുകയാണ്. ഏപ്രിൽ, മേയ് മാസത്തിൽ വൻ കയറ്റിറക്കങ്ങൾക്കാണ് സാക്ഷ്യം വഹിച്ചത്. മാർച്ച് മാസം അവസാനം നാലു ദിവസത്തിനിടെ ഗ്രാമിന് 435 രൂപയും പവന് 3,480 രൂപയും വർധിച്ചിരുന്നു. മാർച്ച് 23ന് നാലുതവണ മാറിമറിഞ്ഞ സ്വർണവില ഒരു ലക്ഷത്തിന് താഴേക്ക് പോയിരുന്നെങ്കിലും വൈകിട്ടോടെ വീണ്ടും ഒരു ലക്ഷത്തിനു മുകളിലെത്തിയിരുന്നു. ജനുവരി…

Read More

‘മന്ത്രിയാകാത്തതില്‍ സങ്കടമില്ല, മന്ത്രിസ്ഥാനം പ്രതീക്ഷിച്ചിരുന്നില്ല എല്ലാം മാധ്യമ സൃഷ്ടികളാണ്’: ചാണ്ടി ഉമ്മൻ

തിരുവനന്തപുരം: മന്ത്രിയാകാത്തതില്‍ സങ്കടമില്ലെന്ന് ചാണ്ടി ഉമ്മന്‍. മന്ത്രിയാകുമെന്ന വാര്‍ത്ത കൊടുത്തത് മാധ്യമങ്ങളാണ് എല്ലാം മാധ്യമ സൃഷ്ടിയാണെന്ന് ചാണ്ടി പ്രതികരിച്ചു. മന്ത്രിസ്ഥാനം താന്‍ പ്രതീക്ഷിച്ചിരുന്നില്ല. മാധ്യമങ്ങളാണ് അത്തരത്തില്‍ ഒരു തോന്നല്‍ ജനങ്ങള്‍ക്ക് നല്‍കിയത്. മന്ത്രിസഭയിലേക്ക് ആരെ എടുക്കണം എടുക്കണ്ട എന്നത് പാര്‍ട്ടിയുടെ നിലപാടാണ്. അത് പൂര്‍ണമനസോടെ സ്വീകരിക്കുന്നു. താന്‍ പറയാത്ത കാര്യങ്ങള്‍ മാധ്യമങ്ങള്‍ പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ മുതല്‍ ഈ പ്രവണത മാധ്യമങ്ങള്‍ കാണിക്കുന്നുണ്ടെന്നും ചാണ്ടി കൂട്ടിച്ചേർത്തു.

Read More

മസാജ് സെന്‍ററിലെത്തുന്ന പെൺകുട്ടികളെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി: ഇന്ത്യൻ വംശജന് തടവ് ശിക്ഷ

സിഡ്നി: ഓസ്‌ട്രേലിയയിൽ മസാജ് തെറാപ്പിസ്റ്റായി ജോലി ചെയ്യുന്നതിനിടെ 61 സ്ത്രീകളെ ലൈംഗികമായി പീഡിപ്പിക്കുകയും ദൃശ്യങ്ങൾ പകർത്തുകയും ചെയ്ത ഇന്ത്യൻ വംശജന് തടവുശിക്ഷ. ഡൽഹി സ്വദേശി സുമിത് സതീഷ് റസ്തോഗിക്കാണ് സൗത്ത് ഓസ്‌ട്രേലിയ ഡിസ്ട്രിക്റ്റ് കോടതി 13 വർഷവും 10 മാസവും തടവ് വിധിച്ചത്. ശിക്ഷാ കാലാവധി പൂർത്തിയാക്കിയ ശേഷം ഇയാളെ ഓസ്‌ട്രേലിയയിൽ നിന്നും ഇന്ത്യയിലേക്ക് നാടുകടത്തും. 2021 ഒക്ടോബറിനും 2022 ജൂലൈയ്ക്കും ഇടയിലുള്ള വെറും ഒൻപത് മാസക്കാലയളവിലാണ് കേസിനാസ്പദമായ ഞെട്ടിക്കുന്ന സംഭവങ്ങൾ അരങ്ങേറിയത്. അഡലെയ്ഡിലെ പടിഞ്ഞാറൻ പ്രാന്തപ്രദേശത്തുള്ള ഗ്ലെനെൽഗിലെ ഒരു മസാജ് സെന്‍ററിലാണ് ഇയാൾ ജോലി ചെയ്തിരുന്നത്. ഇവിടെയെത്തിയ സ്ത്രീകളെയാണ് ഇയാൾ പീഡിപ്പിച്ചത്. ഗുരുതരമായ ലൈംഗിക അതിക്രമം (42 കേസുകൾ), സ്ത്രീകളുടെ നഗ്നദൃശ്യങ്ങൾ രഹസ്യമായി മൊബൈലിൽ പകർത്തി (55 കേസുകൾ) ഉൾപ്പെടെ 97-ഓളം കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയത്. വിചാരണ വേളയിൽ ഇയാൾ കോടതിയിൽ കുറ്റം സമ്മതിച്ചിരുന്നു. പ്രതിക്ക്…

Read More

ജീൻസ് ധരിച്ച് പുറത്ത് പോകുന്നത് അനുവദിച്ചില്ല: പിതാവിനുനേരെ വെടി ഉതിർത്ത് മകൾ

അമൃത്‌സർ: വസ്ത്രധാരണത്തെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ പിതാവിന് നേരെ മകൾ വെടിയുതിർത്തു. അമൃത്‌സറിലെ ഖൽചിയാൻ ഗ്രാമത്തിൽ നടന്ന സംഭവത്തിൽ പർമീന്ദർ സിംഗിനാണ് വെ‌ടിയേറ്റത്. കഴിഞ്ഞ ദിവസം നടന്ന സംഭവത്തിൽ പർമീന്ദറിന്‍റെ മകൾ സ്നേഹ്ദീപ് കൗർ (21) നെ പോലീസ് അറസ്റ്റ് ചെയ്തു. ജീൻസും ടോപ്പും ധരിക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് വെടിവെയ്പ്പിൽ കലാശിച്ചത്. ഗുരുതരമായി പരിക്കേറ്റ പർമീന്ദർ സിംഗ് അമൃത്‌സറിലെ ആശുപത്രിയിൽ ചികിത്സയിലാണ്. പർമീന്ദർ സിംഗിന്‍റെ മുതുകിലും തോളിലുമാണ് വെടിയേറ്റത്. പ്രതിയിൽ നിന്ന് ലൈസൻസുള്ള റിവോൾവർ കണ്ടെത്തി. പർമീന്ദർ സിംഗിന്‍റെ പേരിലാണ് തോക്കിന്‍റെ ലൈസൻസെന്ന് പോലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡു ചെയ്തു. വെടിയൊച്ച കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് രക്തത്തിൽ കുളിച്ചുകിടന്ന പർമീന്ദറിനെ ആശുപത്രിയിലെത്തിച്ചതും പോലീസിൽ വിവരമറിയിച്ചതും. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് പറഞ്ഞു.

Read More

ചെന്നൈയിൽ കുതിരപ്പനി സ്ഥിരീകരിച്ചു, മനുഷ്യരിലേക്ക് പടരാൻ സാധ്യത; കനത്ത ജാഗ്രത

ചെന്നൈ: സവാരിക്ക് ഉപയോഗിക്കുന്ന കുതിരയ്ക്കു മാരക സാംക്രമിക രോഗമായ കുതിരപ്പനി (ഗ്ലാൻഡർ) സ്ഥിരീകരിച്ചതോടെ ചെന്നൈയിൽ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. ബാക്‌ടീരിയജന്യ രോഗമായ കുതിരപ്പനി മനുഷ്യരിലേക്ക് പടരാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. കഴിഞ്ഞ ദിവസം ചത്ത കുതിരയുടെ സ്രവം പരിശോധിച്ചപ്പോഴാണ് രോഗം കണ്ടെത്തിയത്. ആദ്യമായാണു ചെന്നൈ നഗരത്തിൽ ഈ രോഗം സ്ഥിരീകരിക്കുന്നത്. ഇതോടെ നഗരത്തിൽ കുതിര സവാരിക്കും കടുത്ത നിയന്ത്രണം ഏർപ്പെടുത്തി. ഉല്ലാസ സവാരിക്ക് ചെന്നൈ നഗരത്തിൽ 140 കുതിരകളാണുള്ളത്. ഇവയുടെ സ്രവം ശേഖരിച്ച് പരിശോധന നടത്തുമെന്നു മൃഗസംരക്ഷണ വകുപ്പ് അധികൃതർ അറിയിച്ചു. രോഗം ബാധിച്ച് ചത്ത കുതിരയോടൊപ്പം പാർപ്പിച്ചിരുന്ന മറ്റു കുതിരകളെ പ്രത്യേക നിരീക്ഷണത്തിലേക്ക് മാറ്റാൻ നിർദ്ദേശം നൽകി. രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ ചെന്നൈയിലേക്കും തിരിച്ചുമുള്ള കുതിരകളുടെ ഗതാഗതത്തിന് അധികൃതർ താൽക്കാലിക വിലക്കേർപ്പെടുത്തി. രോഗബാധിത പ്രദേശങ്ങളിൽ പ്രത്യേക മെഡിക്കൽ സംഘത്തെ നിയോഗിച്ച് പരിശോധനകളും കർശനമാക്കി.

Read More

യുദ്ധക്കെടുതിയില്‍ പ്ലാസ്റ്റിക് വ്യവസായം: പച്ചവെള്ളത്തിനും വില കൂടും

കോട്ടയം: പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്‍റെ പ്രത്യാഘാതം ഇന്ത്യന്‍ പ്ലാസ്റ്റിക് വ്യവസായത്തിനും കാര്‍ഷികമേഖലയ്ക്കും കനത്ത ആഘാതമായി. റബര്‍ മഴമറയ്ക്കുള്ള പ്ലാസ്റ്റിക് വില മുന്‍വര്‍ഷത്തേക്കാള്‍ കിലോയ്ക്ക് 65 രൂപ ഉയര്‍ന്ന് 220 രൂപയായി. പശയുടെ വിലയില്‍ പത്തു രൂപയുടെ വര്‍ധന. ഒറ്റപ്പട്ടയുള്ള ഒരു റബറിന് മഴമറയിടാനുള്ള ചെലവ് 35 രൂപയില്‍നിന്ന് ഇക്കൊല്ലം 45 രൂപയായി. റബര്‍ വില മെച്ചപ്പെട്ടെങ്കിലും മഴമറയിടാന്‍ താത്പര്യപ്പെടുന്നവര്‍ക്ക് പ്ലാസ്റ്റിക് കിട്ടാനുമില്ല. പ്ലാസ്റ്റിക് ചാക്കിന് വില 12 രൂപയില്‍നിന്ന് 15 രൂപയായി. പ്ലാസ്റ്റിക് പാത്രങ്ങള്‍ക്കും വില കുതിച്ചുയര്‍ന്നു. ബക്കറ്റ്, മഗ്ഗ് ഉള്‍പ്പെടെ വസ്തുക്കളുടെയും പ്ലാസ്റ്റിക് ഷീറ്റുകളുടെയും വിലയില്‍ 80 ശതമാനം വരെയാണ് വര്‍ധന. കൃഷിയിടങ്ങളിലെ തുള്ളിനന സംവിധാനങ്ങള്‍ക്കും ചെലവേറി. പാക്കിംഗിനുള്ള പ്ലാസ്റ്റിക്കിനും ക്ഷാമമുണ്ട്. പ്ലാസ്റ്റിക് സാധനങ്ങളുടെ നിര്‍മാണത്തില്‍ ആവശ്യമായ പോളിത്തലീന്‍, പോളിപ്രൊപ്പലീന്‍, പിവിസി എന്നിവയില്‍ വന്‍ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. ഇതേത്തുടര്‍ന്ന് ചെറുകിട-ഇടത്തരം പ്ലാസ്റ്റിക് നിര്‍മ്മാണ യൂണിറ്റുകള്‍ പലതും ഉത്പാദനം…

Read More

വിജയ്‌‌‌‌‌ സർക്കാർ ഏതുസമയത്തും താഴെവീഴാം: എം.കെ.സ്റ്റാലിൻ

ചെന്നൈ: സി. ജോസഫ് വിജയ്‌ നയിക്കുന്ന ടിവികെ സർക്കാർ ഏതുസമയത്തും താഴെവീണേക്കാമെന്നും അതിനാൽ ഡിഎംകെ പ്രവർത്തകർ തയാറായിരിക്കണമെന്നും മുൻ മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായ എം.കെ.സ്റ്റാലിൻ. ചെന്നൈയിൽ പാർട്ടിയുടെ തെരഞ്ഞെടുപ്പ് പരാജയം ചർച്ചചെയ്യാനായി വിളിച്ചുചേർത്ത ജില്ലാ സെക്രട്ടറിമാരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 2029ൽ ലോക്‌സഭ തെരഞ്ഞെടുപ്പിനൊപ്പം നിയമസഭാ തെരഞ്ഞെടുപ്പും നടക്കാൻ സാധ്യതയുണ്ടെന്നു പറഞ്ഞ സ്റ്റാലിൻ പാർട്ടിയുടെ നേതാവെന്ന നിലയിൽ തെരഞ്ഞെടുപ്പ് പരാജയത്തിന്‍റെ ഉത്തരവാദിത്വം താൻ ഏറ്റെടുക്കുകയാണെന്നും കൂട്ടിച്ചേർത്തു. ‘‘തെരഞ്ഞെടുപ്പ് പരാജയത്തിൽ പല ഭാരവാഹികളും പരസ്പരം പഴിചാരുകയാണ്. അതുവേണ്ട, പാർട്ടിയുടെ നേതാവെന്ന നിലയിൽ പരാജയത്തിന്‍റെ ഉത്തരവാദിത്വം ഞാൻ ഏറ്റെടുക്കുന്നു. പരാജയ കാരണം കണ്ടെത്തി ഇരുപതു ദിവസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാൻ ഉന്നതതല സമിതിക്ക് നിർദേശം നൽകിയിട്ടുണ്ട്. ഉന്നതതല അന്വേഷണ സമിതി സംസ്ഥാനത്തുടനീളം സഞ്ചരിച്ച് വിവരങ്ങൾ ശേഖരിക്കും. ഓരോ മണ്ഡലത്തിലും എല്ലാ തലത്തിലുമുള്ള ഭാരവാഹികളിൽനിന്നും വിവരങ്ങൾ തേടും. റിപ്പോർട്ട് കിട്ടിയാലുടൻ അതനുസരിച്ച് നടപടികളുണ്ടാകും.’…

Read More

നീറ്റ് പരീക്ഷാ ക്രമക്കേട്: മുഖ്യ സൂത്രധാരനായ റിട്ട. അധ്യാപകൻ പിടിയിൽ

പുനെ: രാജ്യത്തെ പിടിച്ചുകുലുക്കിയ നീറ്റ് പരീക്ഷാ പേപ്പർ ചോർച്ചാക്കേസിലെ പ്രധാന സൂത്രധാരനെ സിബിഐ അറസ്റ്റ് ചെയ്തു. പുനെയിൽ രഹസ്യ കോച്ചിംഗ് ക്ലാസുകൾ സംഘടിപ്പിച്ച് ചോദ്യപേപ്പർ ചോർത്തിയ മുൻ കെമിസ്ട്രി അധ്യാപകൻ പി.വി. കുൽക്കർണിയാണു പിടിയിലായത്. നീറ്റ് പരീക്ഷയ്ക്കു ദിവസങ്ങൾക്കു മുന്പായിരുന്നു രഹസ്യ ക്ലാസുകൾ. ചോദ്യപ്പേപ്പർ ചോർന്നതിനെത്തുടർന്ന് റദ്ദാക്കിയ നീറ്റ് പരീക്ഷ ജൂൺ 21-ന് വീണ്ടും നടത്താൻ നിശ്ചയിച്ചിരിക്കുകയാണ്. 22 ലക്ഷത്തിലേറെ വിദ്യാർഥികളാണു പരീക്ഷ എഴുതിയത്. ഏപ്രിൽ അവസാന വാരത്തോടെ ചോദ്യപ്പേപ്പർ ചോർത്താനുള്ള നീക്കങ്ങൾ ആരംഭിച്ചെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ കണ്ടെത്തൽ. കേസിലെ മറ്റൊരു പ്രതിയായ മനീഷ വാഗ്‌മരെയുമായി ചേർന്നാണ് കുൽക്കർണി പദ്ധതികൾ തയാറാക്കിയത്. ചോദ്യപ്പേപ്പറിന്‍റെ ഡിജിറ്റൽ കോപ്പികളോ പ്രിന്‍റുകളോ നൽകുന്നതിനു പകരമായി, പുനെയിലെ തന്‍റെ വീട്ടിൽ അതീവ രഹസ്യമായി പ്രത്യേക ക്ലാസുകൾ സംഘടിപ്പിക്കുകയും ചോദ്യങ്ങളും ഉത്തരങ്ങളും വിദ്യാർഥികൾക്കു നൽകുകയുമായിരുന്നു. വിദ്യാർഥികൾ നോട്ടുബുക്കിൽ അതെല്ലാം എഴുതിയെടുക്കുകയുമായിരുന്നു. റെയ്ഡിൽ പിടിച്ചെടുത്ത വിദ്യാർഥികളുടെ…

Read More

മഴയിൽ നടുങ്ങി ഉത്തർപ്രദേശ്: 117 മരണം; വീടുകളും റോഡുകളും തകർന്നു

ലക്നോ: ഉത്തർപ്രദേശിൽ ബുധനാഴ്ചയുണ്ടായ കനത്ത മഴയിലും കാറ്റിലും മിന്നലിലും മരിച്ചവരുടെ എണ്ണം 117 ആയി. ഇരുന്നൂറിലേറെ പേർക്കു പരിക്കേറ്റു. പ്രയാഗ് രാജിലാണ് ഏറ്റവും കൂടുതൽ മരണം റിപ്പോർട്ട് ചെയ്തത്. 21 പേരാണ് ഇവിടെ മാത്രം മരിച്ചത്. 227 വീടുകൾ മഴക്കെടുതിയിൽ നശിച്ചു. ഇവയിൽ പലതും പൂർണമായി തകർന്നു. പ്രയാഗ്‌രാജ്, ഭാദോഹി, ഫത്തേപുർ, സോൻഭദ്ര തുടങ്ങിയ ജില്ലകളെയാണ് മഴ ഏറ്റവുമധികം ബാധിച്ചത്. വിവിധ ഇടങ്ങളിൽ മരങ്ങൾ കടപുഴകി വീഴുകയും റോഡുകൾ തകരുകയും വാഹനങ്ങൾ‌ക്കു കേടുപാടു സംഭവിക്കുകയും ചെയ്തു. ദുരന്തത്തിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അനുശോചനം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബാംഗങ്ങൾക്കു നാലു ലക്ഷം രൂപ അടിയന്തര ധനസഹായവും പ്രഖ്യാപിച്ചിട്ടുണ്ട്.

Read More