കണ്ണൂർ: അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു. കണ്ണമംഗലം ചേറൂർ കാപ്പിൽ ആറാം വാർഡിൽ താമസിക്കുന്ന കണ്ണേത്ത് മുഹമ്മദ് ബഷീറിന്റെ ഭാര്യ റംല (52) യാണ് ഒന്നരമാസത്തെ ചികിത്സക്ക് ശേഷം മരണത്തിനു കീഴടങ്ങിയത്. അവർക്ക് ജൂലൈ ഏഴിന് രോഗലക്ഷണങ്ങൾ പ്രകടമായതിനെ തുടർന്ന് ചികിത്സ തുടങ്ങിയിരുന്നു. എന്നാൽ രോഗം ഭേദമാവാതെയായതോടെ ഓഗസ്റ്റ് ഒന്നിന് തിരൂരങ്ങാടിയിലെ സ്വകാര്യ ആശുപത്രിയിലും ഓഗസ്റ്റ് രണ്ടിന് വേങ്ങരയിലെ സ്വകാര്യ ആശുപത്രിയിലും ചികിത്സ തേടിയിരുന്നു. രോഗാവസ്ഥ വഷളായതോടെ ഓഗസ്റ്റ് നാലിന് കോഴിക്കോട് ഗവ. മെഡിക്കൽ കോളജിലേക്ക് മാറ്റുകയും അഞ്ചിന് തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കുകയും ചെയ്തു. അവിടെ വെച്ചാണ് രോഗം സ്ഥിരീകരിച്ചത്. തുടർന്ന് അടിയന്തര ചികിത്സ നൽകി. പിന്നീട് ആരോഗ്യനില മെച്ചപ്പെട്ടതിനെ തുടർന്ന് ഓഗസ്റ്റ് 11 ന് ഐസിയുവിൽ നിന്ന് വാർഡിലേക്ക് മാറ്റുകയും ചെയ്തു. എന്നാൽ, ഓഗസ്റ്റ് 26ന് വീണ്ടും ജ്വരവും ഛർദിയും…
Read MoreCategory: Loud Speaker
50ൽ താഴെ ആയുധങ്ങളിൽ പാക്കിസ്ഥാനെ മുട്ടുമടക്കിച്ചു: വ്യോമസേനാ ഉപമേധാവി എയർ മാർഷൽ നർമദേശ്വർ തിവാരി
ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറിന്റെ ഭാഗമായി പാക്കിസ്ഥാനിലെയും പാക് അധീന കാഷ്മീരിലെയും ഭീകരകേന്ദ്രങ്ങൾ തകർക്കാൻ 50ൽ താഴെ ആയുധങ്ങൾ മാത്രമേ പ്രയോഗിച്ചുള്ളൂവെന്ന് വ്യോമസേനാ ഉപമേധാവി എയർ മാർഷൽ നർമദേശ്വർ തിവാരി. വെറും 21 മിനിറ്റിൽ പാക്കിസ്ഥാനു വിനാശകരമായ നഷ്ടമുണ്ടാക്കാനും വെടിനിർത്തലിനു നിർബന്ധിതമാക്കി സംഘർഷം ഒഴിവാക്കാനും കഴിഞ്ഞത് ഇന്ത്യൻ പ്രതിരോധസേനകളുടെ വിജയമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ആക്രമണ, പ്രതിരോധ പ്രവർത്തനങ്ങളുടെ നട്ടെല്ലായി വർത്തിച്ച ഇന്ത്യയുടെ ഇന്റഗ്രേറ്റഡ് എയർ കമാൻഡ് ആൻഡ് കണ്ട്രോൾ സിസ്റ്റമാണ് (ഐഎസിസിഎസ്) വിജയത്തിനു കാരണമെന്ന് വ്യോമസേനാ ഉപമേധാവി വിശദീകരിച്ചു. പ്രാരംഭ ആഘാതങ്ങൾ ആഗിരണം ചെയ്യാനും കഠിന മറുപടി നൽകാനും ഈ സംവിധാനം അനുവദിച്ചു. ഇന്ത്യയുടെ കൃത്യമായ തിരിച്ചടിയാണു സംഘർഷം ലഘൂകരിക്കാൻ പാക്കിസ്ഥാനെ നിർബന്ധിതരാക്കിയതെന്ന് അദ്ദേഹം വിശദീകരിച്ചു. ഒരു യുദ്ധം തുടങ്ങാൻ വളരെ എളുപ്പമാണ്; പക്ഷേ അതവസാനിപ്പിക്കാൻ അത്ര എളുപ്പമല്ല. നമ്മുടെ സേനയെ സജീവമാക്കുന്നതിനും വിന്യസിക്കുന്നതിനും സംഭവിക്കാവുന്ന ഏതൊരു സാഹചര്യത്തിനും…
Read Moreഉര്‍ജിത് പട്ടേല്‍ ഐഎംഎഫ് എക്സിക്യൂട്ടീവ് ഡയറക്ടര്‍
ന്യൂഡല്‍ഹി: റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) മുന്‍ ഗവര്‍ണര്‍ ഉര്‍ജിത് പട്ടേലിനെ രാജ്യാന്തര നാണയ നിധിയുടെ (ഐഎംഎഫ്) അടുത്ത എക്സിക്യൂട്ടീവ് ഡയറക്ടറായി കേന്ദ്ര സര്‍ക്കാര്‍ നിയമിച്ചു. മൂന്ന് വര്‍ഷത്തേക്കാണ് നിയമനം. കേന്ദ്ര മന്ത്രിസഭയുടെ നിയമന സമിതി ഉര്‍ജിത് പട്ടേലിന്റെ നിയമനത്തിന് അംഗീകാരം നല്കി. ആര്‍ബിഐ ഗവര്‍ണര്‍ സ്ഥാനം രാജിവെച്ച് ഏഴു വര്‍ഷത്തിന് ശേഷമാണ് ഉര്‍ജിത് പട്ടേല്‍ പ്രധാന സ്ഥാനത്തേക്കു തിരിച്ചെത്തുന്നത്. 2016 സെപ്റ്റംബര്‍ നാലിന് 24-ാമത് ആര്‍ബിഐ ഗവര്‍ണറായിട്ടാണ് പട്ടേല്‍ ചുമതലയേറ്റത്. 2018 ഡിസംബര്‍ 10ന് കേന്ദ്ര സര്‍ക്കാരുമായുള്ള അഭിപ്രായഭിന്നതയെത്തുടര്‍ന്ന് കാലാവധി പൂര്‍ത്തിയാകും മുമ്പ് ഗവര്‍ണര്‍ സ്ഥാനം രാജിവയ്ക്കുകയും ചെയ്തു. 1992നുശേഷം ഏറ്റവും കുറഞ്ഞകാലം റിസര്‍വ് ബാങ്ക് ഗവര്‍ണറായിരുന്ന വ്യക്തിയാണ് ഇദ്ദേഹം.
Read Moreവായുമലിനീകരണം ഇന്ത്യാക്കാരുടെ ആയുസ് മൂന്നര വര്‍ഷം കുറയ്ക്കുന്നു
കോട്ടയം: വായുമലിനീകരണം ഓരോ ഇന്ത്യാക്കാരന്റെയും ആയുസില്‍ മൂന്നര വര്‍ഷത്തെ കുറവു വരുത്തുന്നതായി ഷിക്കാഗോ സര്‍വകലാശാലയുടെ പഠനം.വായുമലിനീകരണം അതിരൂക്ഷമായ ഡല്‍ഹി ഉള്‍പ്പെടെയുള്ള മഹാനഗരങ്ങളില്‍ ആയുസിന്റെ നീളം എട്ടു വര്‍ഷം വരെ കുറയാന്‍ അന്തരീക്ഷ മലിനീകരണം ഇടയാക്കുന്നു. ഇന്ത്യയിലെ വ്യോമാന്തരീക്ഷത്തില് ലോകാരോഗ്യ സംഘടനയുടെ സുരക്ഷിത നിലവാരത്തേക്കാള്‍ എട്ട് മടങ്ങ് വിഷാംശമുള്ള കണികകള്‍ അടങ്ങിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇത്രയധികം വിഷാംശമുള്ള കണികകള്‍ ഓരോ ശ്വാസത്തിലും വലിക്കുന്ന സാഹചര്യമാണ് ശരാശരി ആയുസ് മൂന്നര വര്‍ഷം കുറയാന്‍ കാരണമാകുന്നതെന്ന് പഠനത്തില്‍ പറയുന്നു. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ മലിനീകരണമുള്ള ഡല്‍ഹി മഹാനഗരത്തില്‍ ഓരോ വ്യക്തിക്കും 8.2 വര്‍ഷത്തെ ആയുസ് കുറയുന്നുവെന്നാണ് പഠനം. ആഗ്ര, ഡല്‍ഹി, സൂററ്റ്, മീറസ്, ലക്നോ തുടങ്ങിയ നഗരങ്ങളെല്ലാം അതിരൂക്ഷമായ മലിനീകരണത്തിന്റെ പിടിയിലാണ്. എന്നാല്‍ അന്തരീക്ഷ മലിനീകരണം ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ താരതമ്യേന കുറവാണ്. കേരളത്തില്‍ എറണാകുളവും തിരുവനന്തപുരവുമാണ് ഏറ്റവും മലിനീകരണം നടക്കുന്ന ജില്ലകള്‍. ലോകാരോഗ്യ…
Read Moreമുഖ്യമന്ത്രിക്കെതിരെ അശ്ലീലച്ചുവയുള്ള വീഡിയോ പ്രചരിപ്പിച്ചു; ക്രൈം നന്ദകുമാറിനെതിരെ കേസ്
കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെതിരെ അശ്ലീലച്ചുവയുള്ള വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതിന് ക്രൈം നന്ദകുമാറിനെതിരെ കേസ്. കൊച്ചി സൈബര്‍ ക്രൈം പോലീസാണ് ഇയാള്‍ക്കെതിരെ കേസ് എടുത്തത്. ബിഎന്‍എസ് 192, ഐടി ആക്ട് 67, 67 (എ) എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. മുഖ്യമന്ത്രിയേയും സരിതാ നായരേയും അശ്ലീല പരാമര്‍ശത്തോടെ ചിത്രീകരിക്കുന്നതാണ് വീഡിയോ. ഇന്നലെ വൈകിട്ട് 3.15 മുതല്‍ രാത്രി ഒമ്പതു വരെയുള്ള സമയത്ത് നന്ദകുമാര്‍ ക്രൈം സ്റ്റോറി എന്ന ഫേസ്ബുക്ക് പേജിലും ക്രൈം ഓണ്‍ലൈന്‍ എന്ന യുടൂബ് ചാനലിലും അശ്ലീല ചുവയോടുകൂടി ലൈംഗിക ഉള്ളടക്കത്തോടുകൂടിയ വീഡിയോ പ്രചരിപ്പിക്കുകയായിരുന്നുവെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. പൊതുജനങ്ങള്‍ക്കിടയില്‍ കലാപം ഉണ്ടാക്കണമെന്ന ഉദ്ദേശത്തോടെ വീഡിയോ പ്രചരിപ്പിച്ചതിനാല്‍ കലാപാഹ്വാനത്തിനും പോലീസ് കേസെടുത്തിട്ടുണ്ട്.
Read Moreസ്ഫോടനത്തിൽ പൂർണമായും തകർന്ന വീട് , ചിതറിയ ശരീരഭാഗം; ഉഗ്രശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാർ കണ്ടകാഴ്ച നടക്കുന്നത്
കണ്ണൂർ: പുലർച്ചെ രണ്ടോടെയാണ് വലിയ ശബ്ദം കേട്ടത്. ചെന്നു നോക്കിയപ്പോൾ ശരീരഭാഗങ്ങൾ ചിതറി കിടക്കുന്നതു കണ്ടു’- കണ്ണപുരം കീഴറയിൽ സ്ഫോടനമുണ്ടായ വാടക വീടിന് അടുത്തു താമസിക്കുന്നവർ ഞെട്ടലോടെ പറയുന്നു. ‘ വീടിനു പുറകുവശത്ത് ഒരാളുടെ മൃതശരീരം കണ്ടു. മരിച്ചോ എന്നറിയില്ല. ശരീരത്തിനു മുകളിൽ മണ്ണ് വീണു കിടന്നു. താമസക്കാരെ പരിചയമില്ല. രാത്രിയാണ് താമസക്കാർ വരുന്നത്. വീട്ടിൽ ലൈറ്റ് ഇടാറില്ലായിരുന്നു..അയൽവാസികൾ പറഞ്ഞു.ആരെയും നടക്കുന്ന കാഴ്ച്ചയാണ് ഉഗ്രസ്ഫോടനത്തെ തുടർന്നുണ്ടായത്. സ്ഫോടന ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാർ കണ്ടത് തീ ആളി പടർന്ന വീടാണ്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്നാണ് കണ്ണപുരം പോലീസും ഫയർ ഫോഴ്സും സ്ഥലത്ത് എത്തിയത്. പ്രദേശം മുഴുവൻ ഇപ്പോൾ പോലീസ് നിയന്ത്രണത്തിലാണ്. കണ്ണൂർ സിറ്റി പോലീസ് കമ്മിഷണർ പി. നിധിൻ രാജിന്റെ നേതൃത്വത്തിലുള്ള ഉന്നത പോലീസ് സംഘം സ്ഥലത്ത് ക്യാന്പ് ചെയ്യുന്നുണ്ട്. കണ്ണൂരിൽ നിന്നെത്തിയ ഫോറൻസിക് വിഭാഗത്തിന്റെ പരിശോധനയും…
Read More7 വന്ദേ ഭാരത് ട്രെയിനുകളിൽ കോച്ചുകളുടെ എണ്ണം വർധിപ്പിക്കുന്നു; 16 കോച്ചുകൾ 20 ആയി ഉയർത്തും
പരവൂർ: രാജ്യത്തു നിലവിൽ സർവീസ് നടത്തുന്ന ഏഴ് വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനുകളിൽ കോച്ചുകളുടെ എണ്ണം വർധിപ്പിക്കാൻ റെയിൽവേ ബോർഡ് തീരുമാനം. യാത്രക്കാരുടെ എണ്ണത്തിലെ വർധനയുടെയും ഒക്യുപൻസിയുടെയും അടിസ്ഥാനത്തിലാണ് ഈ തീരുമാനം.16 കോച്ചുകളുള്ള മൂന്ന് ട്രെയിനുകളിൽ 20 കോച്ചുകളായി ഉയർത്തും. എട്ട് കോച്ചുകളുള്ള നാല് ട്രെയിനുകൾ 16 കോച്ചുകളുള്ള ട്രെയിനുകളായും മാറ്റും. ഇതോടെ ഈ ട്രെയിനുകളുടെ റേക്കുകൾ പുതിയ റൂട്ടുകളിൽ സർവീസിനായി ഉപയോഗിക്കും. സമീപഭാവിയിൽ കൂടുതൽ 20 കോച്ചുകൾ ഉള്ള ട്രെയിനുകൾ പുറത്തിറക്കാനും തീരുമാനിച്ചിട്ടുണ്ട്.20631/32 തിരുവനന്തപുരം- മംഗളുരു സെൻട്രൽ, 20701/02 സെക്കന്തരാബാദ് – തിരുപ്പതി, 20665 ചെന്നൈ എഗ്മോർ – തിരുനെൽവേലി വന്ദേ ഭാരത് എക്സ്പ്രസുകളാണ് 16 കോച്ചുകളിൽ നിന്ന് 20 ആയി ഉയർത്തുന്നത്. 20671/62 മധുര-ബംഗളുരു കന്റോൺമെന്റ്, 22499/00 ദിയോഖർ – വാരാണസി, 20871/72 ഹൗറ -റൂർക്കേല, 20911/12 ഇൻഡോർ – നാഗ്പൂർ ട്രെയിനുകളാണ് എട്ട്…
Read More‘പൊന്നുംവില’… പവന് 76,960 രൂപ; ഏറ്റവും കുറഞ്ഞ പണിക്കൂലിയില്‍ ആഭരണം വാങ്ങണമെങ്കില്‍ നിലവില്‍ വേണ്ടത് 83,500 രൂപ
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും സര്‍വകാല റിക്കാര്‍ഡില്‍. ഇന്ന് ഗ്രാമിന് 150 രൂപയും പവന് 1,200 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ സ്വര്‍ണവില ഗ്രാമിന് 9,620 രൂപയും പവന് 76,960 രൂപയുമായി. ഒരു പവന് സ്വര്‍ണം ഏറ്റവും കുറഞ്ഞ പണിക്കൂലിയില്‍ ആഭരണം ആയി വാങ്ങണമെങ്കില്‍ നിലവില്‍ 83,500 രൂപ നല്‍കേണ്ടി വരും. അന്താരാഷ്ട്ര സ്വര്‍ണ വില ട്രോയ് ഔണ്‍സിന് 3448 ഡോളറും കൂടുതല്‍ ദുര്‍ബലമായ രൂപയുടെ വിനിമയ നിരക്ക് 88.18 ലും ആണ്.യുഎസ് പ്രസിഡന്റ് ട്രംപിന്റെ താരിഫ് മാത്രമല്ല വില ഉയരാന്‍ കാരണം. ഓണ്‍ലൈന്‍ ട്രേഡിംഗില്‍ വന്‍ നിക്ഷേപം നടത്തിയവര്‍ ലാഭം എടുക്കാതെ മുന്നോട്ടു നീങ്ങുന്നതാണ് നിലവില്‍ വില വര്‍ധനയുടെ പ്രധാന കാരണം. കഴിഞ്ഞ പല റിക്കാര്‍ഡ് കുതിപ്പുകളിലും ട്രോയ് ഔണ്‍സിന് 30 മുതല്‍ 60 ഡോളറിന്റെ വ്യത്യാസം വന്ന സാഹചര്യമായിരുന്നെങ്കില്‍ കഴിഞ്ഞ ഒരാഴ്ചയായി സ്വര്‍ണവിലയില്‍ 15 മുതല്‍…
Read Moreഉത്തരാഖണ്ഡിൽ മേഘവിസ്ഫോടനം; നിരവധിപ്പേർ കുടുങ്ങി
രുദ്രപ്രയാഗ്: ഇന്നലെ രാത്രി ഉത്തരാഖണ്ഡിലെ രുദ്രപ്രയാഗ്, ചമോലി ജില്ലകളിൽ ഉണ്ടായ മേഘവിസ്ഫോടനത്തിൽ നിരവധി കുടുംബങ്ങൾ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങി. നിരവധിപ്പേർക്കു പരിക്കേറ്റു. മേഖലയിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. മേഘവിസ്ഫോടനത്തിനു ശേഷമുള്ള അവശിഷ്ടങ്ങൾ ഒഴുകിയെത്തിയെന്നും വിവിധ പ്രദേശങ്ങൾ ഒറ്റപ്പെട്ടെന്നും നിരവധി ആളുകൾ കുടുങ്ങിക്കിടക്കുന്നുണ്ടെന്നും ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി എക്സിൽ കുറിച്ചു. രുദ്രപ്രയാഗ് ജില്ലയിൽ, അളകനന്ദ, മന്ദാകിനി നദികളുടെ സംഗമസ്ഥാനത്തുള്ള ജലനിരപ്പ് തുടർച്ചയായി ഉയരുകയാണ്. കേദാർനാഥ് താഴ്വരയിലെ ലാവാര ഗ്രാമത്തിൽ, മോട്ടോർ റോഡിലെ പാലം ശക്തമായ ഒഴുക്കിൽ ഒലിച്ചുപോയി. ചെനഗഡിലും സ്ഥിതി ഗുരുതരമായി. കഴിഞ്ഞയാഴ്ച ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിൽ ഉണ്ടായ മേഘവിസ്ഫോടനത്തിൽ വൻനാശം സംഭവിച്ചിരുന്നു. തരാളി മാർക്കറ്റ് ഏരിയയും തരാളി തഹസിൽ സമുച്ചയവും അവശിഷ്ടങ്ങളാൽ മൂടിയിരുന്നു. സീസണിൽ ജമ്മു കശ്മീർ, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിൽ കനത്തതും തുടർച്ചയായതുമായ മഴയും മേഘസ്ഫോടനങ്ങളും പെട്ടെന്നുള്ള വെള്ളപ്പൊക്കവും, മണ്ണിടിച്ചിലും അനുഭവപ്പെടുന്നുണ്ട്. കനത്ത മഴയും…
Read Moreഹൈദരാബാദ്- കൊല്ലം സ്പെഷൽ ട്രെയിൻ ഡിസംബർ വരെ നീട്ടി; സമയക്രമത്തിലും സ്റ്റോപ്പുകളുടെ എണ്ണത്തിലും മാറ്റമില്ല
കൊല്ലം: ഹൈദരാബാദ്-കൊല്ലം റൂട്ടിൽ സർവീസ് നടത്തിയിരുന്ന പ്രതിവാര എക്സ്പ്രസ് സ്പെഷൽ ട്രെയിൻ സർവീസ് ഡിസംബർ വരെ ദീർഘിപ്പിച്ച് റെയിൽവേ ബോർഡ് ഉത്തരവായി.ഇതനുസരിച്ച് 07194 കൊല്ലം-ഹൈദരാബാദ് സ്പെഷൽ (തിങ്കൾ) ഡിസംബർ ഒന്നു വരെ സർവീസ് നടത്തും. ഒക്ടോബർ 18 വരെ സർവീസ് നടത്താനാണ് തീരുമാനിച്ചിരുന്നത്. തിരികെയുള്ള 07193 ഹൈദരാബാദ് – കൊല്ലം സ്പെഷൽ (ശനി) സർവീസ് നവംബർ 29 വരെയും നീട്ടിയിട്ടുണ്ട്. ഈ വണ്ടി ഒക്ടോബർ 23 വരെ ഓടുമെന്നാണ് നേരത്തേ റെയിൽവേ പ്രഖ്യാപിച്ചിരുന്നത്.07230 ഹൈദരാബാദ്- കന്യാകുമാരി എക്സ്പ്രസ് സ്പെഷലും ( ബുധൻ) നവംബർ 26 വരെ നീട്ടിയിട്ടുണ്ട്. ഒക്ടോബർ 15 വരെയാണ് ഈ ട്രെയിൻ സർവീസ് നടത്താൻ തീരുമാനിച്ചിരുന്നത്. തിരികെയുള്ള 07229 കന്യാകുമാരി- ഹൈദരാബാദ് സ്പെഷലും (വെള്ളി)നവംബർ 28 വരെ സർവീസ് നടത്തും. നേരത്തേ ഇത് ഒക്ടോബർ 17 വരെ സർവീസ് നടത്തുന്നതിനാണ് നിശ്ചയിച്ചിരുന്നത്. 24 കോച്ചുകളുള്ള…
Read More