കൊച്ചി: ഫെഡറല്‍ ബാങ്കില്‍ നിന്ന് 27 കോടി രൂപ തട്ടിയ കേസില്‍ ഒളിവിലുള്ള പ്രതിക്കായി അന്വേഷണം. കേസിലെ മുഖ്യസൂത്രധാരന്‍ ഷിറാജുല്‍ ഇസ്ലാമിനെ ക്രൈംബ്രാഞ്ച് സംഘം അസമില്‍ നിന്ന് അറസ്റ്റ് ചെയ്തതിരുന്നു. ഒളിവിലുള്ള ഷെറിഫുള്‍ പിടിയിലായ ഷിറാജുളിന്റെ സഹോദരനാണ്. സംഘം വ്യാജ പാന്‍ കാര്‍ഡുകള്‍ തയാറാക്കി നടത്തിയ തട്ടിപ്പ് നടത്തുന്ന വന്‍സംഘമെന്ന് ക്രൈംബ്രാഞ്ച് പറഞ്ഞു. 2023ല്‍ കൊച്ചി സെന്‍ട്രല്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഷിറാജുളിനെ അറസ്റ്റ് ചെയ്തത്. തട്ടിപ്പിന്റെ പ്രധാന കേന്ദ്രം അസം ആണെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. ഒന്നരവര്‍ഷം നീണ്ട അന്വേഷണത്തിനൊടുവില്‍ പ്രതി പിടിലായത്. അഞ്ഞൂറിലേറെ പേരുടെ പാന്‍കാര്‍ഡുകളില്‍ ഫോട്ടോ മാറ്റി ആള്‍മാറാട്ടം നടത്തി ലോണ്‍ സംഘടിപ്പിച്ചായിരുന്നു തട്ടിപ്പ്. സംഘത്തില്‍പ്പെട്ട കൂടുതല്‍ പേര്‍ക്കായി അന്വേഷണം പുരോഗമിക്കുകയാണ്. 2023ല്‍ എറണാകുളം സെന്‍ട്രല്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് കഴിഞ്ഞ വര്‍ഷമാണ് ക്രൈംബ്രാഞ്ച് ഇക്കണോമിക്സ് ഒഫന്‍സ് വിംഗ് ഏറ്റെടുത്ത…
Read MoreCategory: Loud Speaker
80 ലക്ഷത്തിന്റെ ഓണ്‍ലൈന്‍ ട്രേഡിംഗ് തട്ടിപ്പ് ബാങ്ക് അക്കൗണ്ട് കേന്ദ്രീകരിച്ച് അന്വേഷണം: അക്കൗണ്ടുകള്‍ ഉത്തര്‍പ്രദേശ്, രാജസ്ഥാന് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍
കൊച്ചി: ഓണ്‍ലൈന്‍ ട്രേഡിംഗിലൂടെ കണ്ണൂര്‍ സ്വദേശിക്ക് 80.78 ലക്ഷം രൂപ നഷ്ടമായ കേസില്‍ അന്വേഷണം ഊര്‍ജിതമാക്കി സൈബര്‍ പോലീസ്. പ്രതികളുടെ അക്കൗണ്ടുകള്‍ ഉത്തര്‍പ്രദേശ്, രാജസ്ഥാന് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലേതാണെന്ന് സൈബര്‍ പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഈ സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ചും പ്രതികളുടെ ബാങ്ക് അക്കൗണ്ടുകള്‍ കേന്ദ്രീകരിച്ചും അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു. വാഴക്കാല കെന്നഡിമുക്കില്‍ താമസിക്കുന്ന കണ്ണൂര്‍ സ്വദേശി എം.ജെ. ജോസിനാണ് വ്യാജ ഓണ്‍ലൈന്‍ ട്രേഡിംഗിലൂടെ പണം നഷ്ടമായത്. ഓഗസ്റ്റ് 26 മുതല്‍ ഒക്ടോബര്‍ ഏഴുവരെ 11 തവണയായി 69,65,000 രൂപയും ഭാര്യയുടെ അക്കൗണ്ടില്‍നിന്ന് നാലുതവണയായി ആറുലക്ഷം രൂപയും ഭാര്യയുടെ പേരിലുള്ള മറ്റൊരു അക്കൗണ്ടില്‍നിന്ന് രണ്ടുതവണയായി 5,13,000 രൂപയുമാണ് പ്രതികള്‍ കൈക്കലാക്കിയത്. പ്രതികള്‍ കൈമാറിയ 11ഓളം അക്കൗണ്ടുകളിലേക്ക് തുക നിക്ഷേപിച്ചതെന്ന് പരാതിയില്‍ പറയുന്നു. വലിയ ലാഭവിഹിതം വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാക്കിയ ശേഷം പണം കൈക്കലാക്കുകയായിരുന്നു.
Read Moreഘടകകക്ഷികളെ തൃപ്തിപ്പെടുത്തി ഭരണം നിലനിർത്താൻ സിപിഎം; തദ്ദേശ തെരഞ്ഞെടുപ്പിൽ സീറ്റുകളിൽ കുറവ് വരുത്തില്ല
കൊല്ലം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ ഘടകകക്ഷികൾക്കു നൽകേണ്ട സീറ്റുകളിൽ യാതൊരു കുറവും വരുത്താതെ കൂട്ടായ്മയോടെ ഇടതുപക്ഷ ഐക്യം കാത്തുസൂക്ഷിക്കണമെന്നു സിപിഎം സംസ്ഥാനകമ്മിറ്റിയുടെ സർക്കുലർ. ഘടകകക്ഷികളെ തൃപ്തരാക്കി വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ അനായാസമായി കേരള ഭരണം നിലനിർത്തുന്നതിന് പഞ്ചായത്ത് മുനിസിപ്പൽ തെരഞ്ഞെടുപ്പുകൾ ചൂണ്ടുപലകയാകണമെന്നും നിർദേശിക്കുന്നു.സ്ഥാനാർഥികളെ തെരഞ്ഞെടുക്കുന്നതുമുതൽ തെരഞ്ഞെടുപ്പ് പ്രക്രിയ അവസാനിക്കുംവരെ പാർട്ടി ഘടകങ്ങൾ സ്വീകരിക്കേണ്ട നിലപാടുകൾ സംബന്ധിച്ചുള്ള സംസ്ഥാന കമ്മിറ്റിയുടെ സർക്കുലറിൽ കൃത്യമായ നിർദ്ദേശങ്ങളാണ് കീഴ്ഘടകങ്ങൾക്കു നൽകിയിരിക്കുന്നത്. ലൈംഗികാരോപണത്തിനു വിധേയരായവർ, ചിട്ടി, ലോൺ, ബാങ്ക് കുടിശിക ഇവയുമായി ബന്ധപ്പെട്ടു സാമ്പത്തിക ക്രമക്കേട് നടത്തിയിട്ടുള്ളവർ, സഹകരണ ബാങ്കുകളുമായി ബന്ധപ്പെട്ട് ആക്ഷേപങ്ങളുള്ളവർ എന്നിങ്ങനെയുള്ളവർ സ്ഥാനാർഥികൾ ആകാതിരിക്കാൻ ഘടകങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം. സ്ഥാനാർഥികളെ തെരഞ്ഞെടുക്കുമ്പോൾ എസ്എഫ്ഐ, ഡിവൈഎഫ്ഐ, മഹിള, കെഎസ്കെടിയു, കർഷകർ, ഹരിത കർമസേന, കുടുംബശ്രീ എന്നീ സംഘടനകളിൽനിന്നും നിൽക്കാൻ പറ്റുന്നവരെ മുൻഗണനാ ക്രമത്തിൽ തെരഞ്ഞെടുക്കണം. റിട്ടയർ ചെയ്ത ആക്ഷേപമില്ലാത്ത സർക്കാർ…
Read Moreബിഹാറില്‍ മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാർഥി തേജസ്വി യാദവ്
ന്യൂഡൽഹി: തേജസ്വി യാദവിനെ ബിഹാറില്‍ മുഖ്യമന്ത്രി സ്ഥാനാർഥിയായി പ്രഖ്യാപിക്കാൻ ധാരണ. തേജസ്വിയെ അംഗീകരിക്കാൻ കോൺഗ്രസ് നേതൃത്വം തയാറായി. നാളത്തെ വാർത്താസമ്മേളനത്തിൽ ഇക്കാര്യം പ്രഖ്യാപിക്കും. സഖ്യത്തിലെ ഭിന്നത ഒഴിവാക്കാനാണ് തീരുമാനമെന്നാണ് കോൺഗ്രസ് വൃത്തങ്ങൾ അറിയിക്കുന്നത്. മഹാസഖ്യത്തില്‍ ഭിന്നത തുടരുന്നതിനിടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി സ്വയം പ്രഖ്യാപിച്ച് തേജസ്വി യാദവ്. അധികാരത്തിലെത്തിയാല്‍ സ്ത്രീകള്‍ക്ക് വമ്പന്‍ പദ്ധതികള്‍ നടപ്പാക്കുമെന്ന് പ്രഖ്യാപിച്ച് മഹാസഖ്യ നേതാക്കളെ ഒപ്പം കൂട്ടാതെ തേജസ്വി ഒറ്റയ്ക്ക് വാര്‍ത്താ സമ്മേളനം നടത്തി. അനുനയ നീക്കത്തിന്റെ ഭാഗമായി കോണ്‍ഗ്രസ് നേതാവ് അശോക് ഗലോട്ട് തേജസ്വി യാദവിനെ കണ്ടു. വാര്‍ത്താസമ്മേളനത്തിലുടനീളം ബിഹാറിനെ നയിക്കുമെന്ന് ആവര്‍ത്തിച്ചാണ് മഹസഖ്യത്തിന്റെ മുഖം താന്‍ തന്നെയെന്ന് തേജസ്വി യാദവ് അവകാശപ്പെട്ടത്.
Read Moreരാഷ്ട്രപതിക്ക് അയ്യപ്പശില്പം സമ്മാനിച്ച് ദേവസ്വം മന്ത്രി വി.എൻ. വാസവൻ; കുമ്പിൾ മരത്തിന്റെ ഒറ്റത്തടിയിൽ ശില്പം തീർത്തത് ഹേമന്ത്
പത്തനംതിട്ട: ശബരിമല ദർശനത്തിന് എത്തിയ രാഷ്ട്രപതി ദ്രൗപതി മുർമുവിന് ദേവസ്വം മന്ത്രി വി.എൻ. വാസവൻ ഉപഹാരമായി നൽകിയത് അയ്യപ്പശിൽപം. തിരുവനന്തപുരം, കോവളത്തെ കേരള ആർട്സ് ആൻഡ് ക്രാഫ്റ്റ് വില്ലേജിലെ ശിൽപി ഹേമന്ത് കുമാർ രൂപകൽപന ചെയ്തതാണ് അയ്യപ്പ ശിൽപം. നാലുമാസം കൊണ്ടാണ് കുമ്പിൾ മരത്തിന്റെ ഒറ്റത്തടിയിൽ ഹേമന്ത് ശിൽപം നിർമിച്ചത്. തിരുവനന്തപുരം കുമാരപുരം സ്വദേശിയായ ഹേമന്തിന് 2015ലെ നാഷണൽ മെറിറ്റ് അവാർഡ് ഫോർ ആർടിസൻസ് പുരസ്കാരവും ലഭിച്ചിട്ടുണ്ട്.
Read Moreഹെലികോപ്റ്റർ തള്ളൽ വിവാദം കത്തുന്നു; കേന്ദ്രസർക്കാർ വിശദീകരണം തേടി; പ്രതിരോധത്തിലായി ജില്ലാ ഭരണകൂടവും പോലീസും
പത്തനംതിട്ട: പ്രമാടത്തെ ഹെലിപ്പാഡിലെ കോൺക്രീറ്റിംഗിൽ രാഷ്ട്രപതി എത്തിയ ഹെലികോപ്ടറിന്റെ ചക്രം താഴ്ന്നത് വിവാദമായി. സംഭവത്തിൽ കേന്ദ്രസർക്കാരും വിശദീകരണം തേടിയതോടെ ജില്ലാ ഭരണകൂടവും പോലീസും പ്രതിരോധത്തിലായി. അഗ്നിരക്ഷാസേന ഉദ്യോഗസ്ഥരും പോലീസും ചേർന്നു വ്യാമസേനയുടെ ഹെലികോപ്റ്റർ തള്ളുന്ന ചിത്രം വ്യാപകമായി പ്രചരിച്ചത് സർക്കാറിനും നാണക്കേടായി. ദേശീയതലത്തിലടക്കം ദൃശ്യങ്ങൾ ചർച്ചയായിട്ടുണ്ട്. പ്രമാടത്ത് ഹെലിപ്പാഡ് ഒരുക്കാൻ ചൊവ്വാഴ്ച ഉച്ചയ്ക്കാണ് ജില്ല ഭരണകൂടത്തിന് അറിയിപ്പ് ലഭിച്ചത്. തുടർന്ന് അഗ്നിരക്ഷാസേന നിർദേശിച്ച സ്ഥലത്ത് മൂന്ന് ഹെലിപ്പാഡ് തയാറാക്കി. ഇതിനിടെയാണ് കോൺക്രീറ്റ്ചെയ്യാനുള്ള നിർദേശം ചെയ്തത്. തുടർന്ന് യുദ്ധകാലാടിസ്ഥാനത്തിൽ കോൺക്രീറ്റിങ് നടത്തി. ജോലികൾ പൂർത്തിയായത് ബുധനാഴ്ച പുലർച്ചെയാണ്. ഉറപ്പ് കുറഞ്ഞ പ്രതലത്തിൽ അടിയന്തര സാഹചര്യത്തിൽ കോപ്റ്റർ ഇറക്കേണ്ടി വന്നാൽ അതിന് വാട്ടർ ഡി വാട്ടേർഡ് കോൺക്രീറ്റാണ് ഉപയോഗിക്കുക. ജലാംശത്തെ അതിവേഗം ഒപ്പിയെടുത്ത് ഉറപ്പ് കൂട്ടാൻ ഉതകുന്ന ഇത്തരം കോൺക്രീറ്റിനു പോലും സെറ്റാകാൻ അഞ്ചു മണിക്കൂർ സമയം വേണമെന്നിരിക്കെ അതിനു…
Read Moreപിഎം ശ്രീ പദ്ധതിയില്‍ എതിര്‍പ്പ് തുടരാന്‍ സിപിഐ
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയില്‍ എതിര്‍പ്പ് തുടരാന്‍ സിപിഐ മന്ത്രിമാര്‍ക്ക് നിര്‍ദേശം നല്കി സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ഇന്ന് രാവിലെ ബിനോയ് വിശ്വത്തിന്റെ വസതിയില്‍ ചേര്‍ന്ന യോഗത്തിലാണ് മന്ത്രിമാര്‍ക്ക് നിര്‍ദേശം നല്‍കിയത്. മന്ത്രിസഭ യോഗത്തില്‍ വിഷയം പരിഗണിക്കുമ്പോള്‍ എതിര്‍പ്പ് അറിയിക്കാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. പിഎം ശ്രീ പദ്ധതിയില്‍ ചേരാനുള്ള സര്‍ക്കാരിന്റെ നിലപാടില്‍ സിപിഐ നേരത്തെ എതിര്‍പ്പ് അറിയിച്ചിരുന്നു. എന്നാല്‍ സിപിഎമ്മും മന്ത്രിയും സിപിഐയുടെ നിലപാട് തള്ളിയിരുന്നു.
Read Moreട്രെയിനുകളിലെ യാത്രക്കാർക്ക് ഇനി “കളർഫുൾ’ പുതപ്പുകൾ; പുതിയ തീരുമാനം കേരളത്തിലെ കൈത്തറി മേഖലയ്ക്കും ഉണർവേകും
പരവൂർ: ട്രെയിനുകളിലെ എസി കോച്ചുകളിൽ പതിവായി യാത്രക്കാർക്ക് നൽകി വന്നിരുന്ന വെളുത്ത പുതപ്പുകൾക്ക് വിട. പകരം രാജസ്ഥാനിലെ സംഗനേരി പ്രിന്റുകൾ ഉള്ള കളർ പുതപ്പുകൾ റെയിൽവേ അവതരിപ്പിക്കുന്നു.പരമ്പരാഗത വസ്ത്രങ്ങളെയും കൈത്തറി മേഖലയെയും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് തിളക്കമുള്ളതും വർണാഭവുമായ പുതപ്പുകൾ കവറുകളിലാക്കി യാത്രക്കാർക്ക് നൽകിത്തുടങ്ങിയത്. നിലവിൽ നൽകി വന്നിരുന്ന വെള്ള ഷീറ്റുകളും പുതപ്പുകളും സംബന്ധിച്ച് യാത്രക്കാർക്കിടയിൽ വ്യാപക പരാതിയുണ്ടായിരുന്നു. ശുചിത്വമില്ലായ്മ തന്നെയായിരുന്നു പ്രധാന കാരണം. ഇവ കൃത്യമായി ശുചിയാക്കാതെയാണ് ഒരു യാത്ര കഴിഞ്ഞ് അടുത്ത യാത്രക്കാർക്കും നൽകി വന്നിരുന്നത്. ഇപ്പോൾ ഏർപ്പെടുത്തിയിട്ടുള്ള കളർഫുൾ പുതപ്പുകൾ കവറുകളിലാക്കിയാണ് നൽകുന്നത്. ഉപയോഗം കഴിഞ്ഞാൽ കവറുകൾ മാറ്റിയാൽ മതി. ശുചിത പ്രശ്നം പരിഹരിക്കാൻ എളുപ്പ മാർഗമായും റെയിൽവ ഈ മാറ്റത്തെ വിലയിരുത്തുന്നു.ജയ്പുർ-അസർവ സൂപ്പർ ഫാസ്റ്റ് എക്സ്പ്രസിലാണ് ഇത് പൈലറ്റ് പദ്ധതിയായി നടപ്പിലാക്കിയിട്ടുള്ളത്. വിജയിച്ചാൽ രാജ്യവ്യാപകമായി ഏർപ്പെടുത്താനാണ് റെയിൽവേ മന്ത്രാലയം തീരുമാനിച്ചിട്ടുള്ളത്. ഈടുനിൽക്കുന്നതും…
Read Moreക്ലൗഡ് സീഡിംഗ്: കൃത്രിമമഴ പെയ്യിക്കാനുള്ള ഡൽഹി സർക്കാരിന്റെ പദ്ധതി വൈകും
ന്യൂഡൽഹി: മലിനീകരണം വീണ്ടും രൂക്ഷമായ രാജ്യതലസ്ഥാനത്ത് ക്ലൗഡ് സീഡിംഗ് സാങ്കേതികവിദ്യയിലൂടെ കൃത്രിമമഴ പെയ്യിക്കാനുള്ള ഡൽഹി സർക്കാരിന്റെ പദ്ധതി വൈകും. കാലാവസ്ഥ അനുകൂലമായതിനാൽ ഈ മാസം 24നും 26നുമിടയ്ക്കു കൃത്രിമമഴ പെയ്യിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നാണ് ആദ്യം വാർത്തകൾ പുറത്തുവന്നതെങ്കിലും അനുകൂലമായ കാലാവസ്ഥ ഇല്ലാത്തതിനാൽ പരീക്ഷണം വൈകുമെന്നാണ് സംസ്ഥാന പരിസ്ഥിതി മന്ത്രി മൻജീന്തർ സിംഗ് സിർസ ഇന്നലെ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കിയത്. ക്ലൗഡ് സീഡിംഗിൽ ആദ്യം ക്ലൗഡാണ് വരുന്നതെന്നും പിന്നീടാണ് സീഡിംഗ് വരുന്നതെന്നും മേഘങ്ങളുള്ളപ്പോൾ മാത്രമേ പരീക്ഷണം നടത്താൻ കഴിയൂവെന്നും സിർസ പറഞ്ഞു. കാലാവസ്ഥാവകുപ്പ് കൂടി അനുമതി നൽകിക്കഴിഞ്ഞാൽ ദീപാവലിക്കുശേഷം ഡൽഹിയിൽ കൃത്രിമമഴ പെയ്യിക്കുമെന്നായിരുന്നു സിർസ കഴിഞ്ഞയാഴ്ച പറഞ്ഞിരുന്നത്. ക്ലൗഡ് സീഡിംഗ് നടത്താൻ ഉദ്ദേശിച്ചിട്ടുള്ള പ്രദേശത്തിനു ചുറ്റും പൈലറ്റുമാർ ഇതിനോടകം പരീക്ഷണപ്പറക്കലുകൾ പൂർത്തിയാക്കിയിട്ടുണ്ടെന്നും വിമാനങ്ങളിൽ ക്ലൗഡ് സീഡിംഗിനായുള്ള ഉപകരണങ്ങളെല്ലാം ഘടിപ്പിച്ചിട്ടുണ്ടെന്നും സിർസ അറിയിച്ചിരുന്നു. എന്നാൽ ഡൽഹിയിലെ ആദ്യ ക്ലൗഡ് സീഡിംഗിന് ഇനിയും…
Read Moreസംസ്ഥാനത്ത് ഓട്ടോറിക്ഷകള്‍ ഉള്‍പ്പെടുന്ന അപകടങ്ങളില്‍ വൻ വർധന: രണ്ടു മാസത്തിനിടെ ഉണ്ടാക്കിയത് 330 അപകടങ്ങള്‍
കൊച്ചി: സംസ്ഥാനത്ത് ഓട്ടോറിക്ഷകള്‍ ഉള്‍പ്പെടുന്ന അപകടങ്ങളുടെ എണ്ണത്തില്‍ വന്‍ വര്‍ധന. കഴിഞ്ഞ രണ്ടു മാസത്തിനിടെ സംസ്ഥാനത്ത് ഓട്ടോറിക്ഷകള്‍ ഉണ്ടാക്കിയ അപകടങ്ങളുടെ എണ്ണം 330 ആണ്. ട്രാഫിക് ആന്‍ഡ് റോഡ് സേഫ്റ്റി മാനേജ്മെന്റിന്റെ 2025 ജൂണ്‍ മുതല്‍ ഓഗസ്റ്റ് വരെയുള്ള കണക്കാണിത്. 108 കേസുകള്‍ കാല്‍നടയാത്രക്കാരെ ഇടിച്ചിട്ട ഓട്ടോഡ്രൈവര്മാര്ക്കെതിരെയാണ്. ഓട്ടോറിക്ഷകള്‍ നിയന്ത്രണംവിട്ട 28 സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി. ഓട്ടോഡ്രൈവര്‍മാരുടെ അമിത വേഗത, അശ്രദ്ധമായ ഡ്രൈവിംഗ്, തെറ്റായ വശത്തേക്ക് വാഹനമോടിക്കല്‍ എന്നിവയ്ക്കെതിരെ കര്‍ശനമായ പരിശോധന പോലുള്ള എന്‍ഫോഴ്സ്മെന്റ് നടപടികള്‍ സ്വീകരിക്കുന്നതിനൊപ്പം ഡ്രൈവര്‍മാരുടെ ലൈസന്‍സ്, വാഹന രേഖകള്‍, ഫിറ്റനസ് സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിക്കുകയും സുരക്ഷാമാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയുമായിരുന്നു സ്പെഷല്‍ ഡ്രൈവിലൂടെ ലക്ഷ്യമിട്ടത്. സുരക്ഷിതമായ ഡ്രൈവിംഗ് രീതികള്‍, വേഗത നിയന്ത്രണം, യാത്രക്കാരുടെ സുരക്ഷ എന്നിവയെക്കുറിച്ച് ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍ക്കിടയില്‍ അവബോധ കാമ്പെയ്നുകള്‍ നടത്തി. 3,322 കാമ്പെയ്നുകളിലൂടെ 15,875 ഓട്ടോ ഡ്രൈവര്‍മാരെ ബോധവല്‍ക്കരിച്ചു. ഓട്ടോ സ്റ്റാന്‍ഡുകളിലും പൊതു…
Read More