ഓസ്ലോ (നോര്‍വെ): ലയണല്‍ മെസി, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, കിലിയന്‍ എംബപ്പെ, നെയ്മര്‍ തുടങ്ങിയവരെയെല്ലാം പിന്തള്ളി നോര്‍വെയുടെ സൂപ്പര്‍ സ്ട്രൈക്കര്‍ എര്‍ലിംഗ് ഹാലണ്ട് ചരിത്ര നേട്ടത്തില്‍. രാജ്യാന്തര ഫുട്ബോളില്‍ അതിവേഗം 50 ഗോള്‍ എന്ന റിക്കാര്‍ഡാണ് 25കാരനായ നോര്‍വീജിയന്‍ താരം സ്വന്തമാക്കിയത്. ഫിഫ 2026 ലോകകപ്പ് ഫുട്ബോള്‍ യൂറോപ്യന്‍ യോഗ്യതാ റൗണ്ടില്‍ ഇസ്രയേലിനെതിരായ മത്സരത്തില്‍ ഹാട്രിക്ക് സ്വന്തമാക്കിയാണ് ഹാലണ്ട് റിക്കാര്‍ഡ് കുറിച്ചത്. 46-ാം മത്സരത്തിലാണ് ഹാലണ്ട് ഈ നേട്ടത്തിലെത്തിയതെന്നതാണ് ശ്രദ്ധേയം. 50 ഗോള്‍ എന്ന നാഴികക്കല്ല് പിന്നിടാന്‍ ഇംഗ്ലണ്ടിന്റെ ഹാരി കെയ്ന്‍ 71 മത്സരങ്ങള്‍ എടുത്തതായിരുന്നു ഇതുവരെയുള്ള റിക്കാര്‍ഡ്. അര്‍ജന്റൈന്‍ സൂപ്പര്‍ താരം ലയണല്‍ മെസി 107ഉം പോര്‍ച്ചുഗീസ് ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ 114ഉം മത്സരങ്ങളിലാണ് 50 ഗോള്‍ പിന്നിട്ടതെന്നതാണ് വാസ്തവം. പെനാല്‍റ്റി കളഞ്ഞിട്ടും ഹാട്രിക് 1998നുശേഷം ഫിഫ ലോകകപ്പ് യോഗ്യത എന്ന സ്വപ്നത്തിലേക്ക് അടുക്കുന്ന നോര്‍വെ, ഗ്രൂപ്പ്…
Read MoreCategory: Sports
സ്ക്വാഷ്: അട്ടിമറിച്ച് സുഭദ്ര
തിരുവനന്തപുരം: എട്ടാമത് സംസ്ഥാന സ്ക്വാഷ് ചാമ്പ്യന്‍ഷിപ്പില്‍ മുന്‍വര്‍ഷങ്ങളിലെ ചാമ്പ്യനായ ബി. നിഖിതയെ അട്ടിമറിച്ച് സുഭദ്ര കെ. സോണി ട്രോഫി സ്വന്തമാക്കി. കഴിഞ്ഞ വര്‍ഷത്തെ അണ്ടര്‍ 19 ചാമ്പ്യനായിരുന്ന സുഭദ്ര വനിതാ വിഭാഗം ഫൈനലില്‍ നേരിട്ടുള്ള സെറ്റുകള്‍ക്കു വെന്നിക്കൊടിപാറിച്ചു. സ്കോര്‍: 13-11, 14-12,11-1. പുരുഷ വിഭാഗത്തില്‍ അഭിന്‍ ജോ ജെ. വില്യംസ് 8-11, 11-8, 11-3, 11-5ന് ഓംകാര്‍ വിനോദിനെ തോല്‍പ്പിച്ച് കിരീടം നിലനിര്‍ത്തി. സി.ജെ. ഹരിനന്ദന് (അണ്ടര്‍ 11), റോഷന് സുരേഷ് (അണ്ടര്‍ 13), എം.ആര്. കാര്ത്തികേയന് (അണ്ടര്‍ 15), ബി.എസ്. ആകാശ് (അണ്ടര്‍ 17), ആരാധന ദിനേഷ് (അണ്ടര്‍ 13 പെണ്.), അദിതി നായര്‍ (അണ്ടര്‍ 17 പെണ്.) എന്നിവരും അതത് വിഭാഗങ്ങളില്‍ ചാമ്പ്യന്മാരായി.
Read Moreവട്ടം കറക്കി കുല്‍ദീപ്; 200 കടന്ന് വിന്‍ഡീസ്, എട്ടുവിക്കറ്റുകൾ നഷ്ടം
ന്യൂഡല്‍ഹി: ഇന്ത്യക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ വെസ്റ്റ് ഇന്‍ഡീസിന് എട്ടുവിക്കറ്റുകൾ നഷ്ടമായി. ഇന്ത്യയുടെ ഒന്നാമിന്നിംഗ്സ് സ്കോറായ 518 റൺസ് പിന്തുടർന്ന് ബാറ്റിംഗ് തുടരുന്ന വിൻഡീസ് മൂന്നാംദിനം ലഞ്ചിനു പിരിയുമ്പോൾ എട്ടുവിക്കറ്റ് നഷ്ടത്തിൽ 217 റൺസെന്ന നിലയിലാണ്. ഖാരി പിയറി (19), ആന്ഡേഴ്സന് ഫിലിപ് (19) എന്നിവരാണ് ക്രീസിൽ. ഷായ് ഹോപ് (36), തെവിൻ ഇംലാച്ച് (21), ജസ്റ്റിൻ ഗ്രീവ്സ് (17), ജോമൽ വാരികാൻ (ഒന്ന്) എന്നിവരുടെ വിക്കറ്റുകളാണ് മൂന്നാംദിനം സന്ദർശകർക്കു നഷ്ടമായത്. നാലുവിക്കറ്റ് നഷ്ടത്തില്‍ 140 റണ്‍സെന്ന നിലയില്‍ മൂന്നാം ദിനം ബാറ്റിംഗ് പുനരാരംഭിച്ച വിൻഡീസിന് തുടരെ നാലുവിക്കറ്റുകള്‍ നഷ്ടമാകുകയായിരുന്നു. ഇതിൽ മൂന്നുവിക്കറ്റും വീഴ്ത്തിയത് കുൽദീപ് യാദവാണ്. ശേഷിച്ച ഒരു വിക്കറ്റ് മുഹമ്മദ് സിറാജ് സ്വന്തമാക്കി. എട്ടിന് 175 എന്ന നിലയില്‍ ഫോളോ ഓണ്‍ ഭീഷണിയിലായ വിന്‍ഡീസിനെ പിരിയാത്ത ഒമ്പതാം വിക്കറ്റ് കൂട്ടുകെട്ടില്‍ 42 റണ്‍സ് കൂട്ടിച്ചേര്‍ത്ത…
Read Moreകോഹ്ലിക്കൊപ്പം ഗില്‍
ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ക്യാപ്റ്റനായി ഏറ്റവും കൂടുതല്‍ സെഞ്ചുറി എന്ന വിരാട് കോഹ്ലിയുടെ ലോക റിക്കാര്‍ഡിനൊപ്പം ശുഭ്മാന്‍ ഗില്‍. 2025ല്‍ ശുഭ്മാന്‍ ഗില്ലിന്റെ അഞ്ചാം ടെസ്റ്റ് സെഞ്ചുറിയാണ് ഇന്നലെ ഡല്‍ഹിയില്‍ വിന്‍ഡീസ് എതിരേ പിറന്നത്. 2017, 2018 വര്‍ഷങ്ങളില്‍ കോഹ്ലി അഞ്ച് സെഞ്ചുറി വീതം നേടിയിരുന്നു. അതേസമയം, ക്യാപ്റ്റനായി ചുമതലയേറ്റ വര്‍ഷം ഏറ്റവും കൂടുതല്‍ സെഞ്ചുറി എന്ന റിക്കാര്‍ഡ് ശുഭ്മാന്‍ ഗില്‍ സ്വന്തം പേരില്‍ കുറിച്ചു. ടെസ്റ്റ് ക്യാപ്റ്റന്‍ എന്നനിലയില്‍ ഏറ്റവും കുറവ് ഇന്നിംഗ്സില്‍ അഞ്ച് സെഞ്ചുറി നേടുന്നതില്‍ ഓസ്ട്രേലിയന്‍ ഇതിഹാസം ഡൊണാള്‍ഡ് ബ്രാഡ്മാനെ (13 ഇന്നിംഗ്സ്) ഗില്‍ മറികടന്ന് മൂന്നാമതെത്തി. 12-ാം ഇന്നിംഗ്സിലാണ് ഗില്‍ അഞ്ചാം സെഞ്ചുറി നേടിയത്. ഇംഗ്ലണ്ടിന്റെ അലിസ്റ്റര്‍ കുക്ക് (9 ഇന്നിംഗ്സില്‍) ഇന്ത്യയുടെ സുനില്‍ ഗാവസ്കര്‍ (10 ഇന്നിംഗ്സില്‍) എന്നിവരാണ് ഒന്നും രണ്ടും സ്ഥാനങ്ങളില്‍. ക്യാപറ്റന്റെ ശരാശരി ക്യാപ്റ്റന്‍ എന്ന നിലയില്‍…
Read Moreദേശീയ ജൂണിയര്‍ അത്ലറ്റിക്സ്: ഇരട്ട സ്വര്‍ണം
ഭുവനേശ്വര്‍: 40-ാമത് ദേശീയ ജൂണിയര്‍ അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പിന്റെ രണ്ടാംദിനമായ ഇന്നലെ കേരളത്തിന് ഇരട്ട സ്വര്‍ണം. രണ്ട് സ്വര്‍ണം ഉള്‍പ്പെടെ അഞ്ച് മെഡല്‍ കേരളം ഇന്നലെ സ്വന്തമാക്കി. ഇതോടെ ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തിന്റെ ആകെ മെഡല്‍ സമ്പാദ്യം ആറ് ആയി. ഇന്നലെ അണ്ടര്‍ 20 ആണ്‍കുട്ടികളുടെ 400 മീറ്ററില്‍ മുഹമ്മദ് അഷ്ഫാഖിലൂടെയാണ് ആദ്യ സ്വര്‍ണം എത്തിയത്. 46.87 സെക്കന്‍ഡില്‍ അഷ്ഫാഖ് സ്വര്‍ണത്തില്‍ മുത്തമിട്ടു. അണ്ടര്‍ 20 ആണ്‍കുട്ടികളുടെ ഡെക്കാത്തലണിലായിരുന്നു കേരളത്തിന്റെ ഇന്നലത്തെ രണ്ടാം സ്വര്‍ണം. 6633 പോയിന്റ് നേടി ജിനോയ് ജയന് കേരള അക്കൗണ്ടില്‍ സ്വര്‍ണമെത്തിച്ചു. അണ്ടര്‍ 20 വനിതകളുടെ 100 മീറ്റര്‍ ഹര്‍ഡില്‍സിലായിരുന്നു വെള്ളി നേട്ടം. കേരളത്തിനായി ആദിത്യ അജി 14.27 സെക്കന്‍ഡില്‍ ഫിനിഷിംഗ് ലൈന്‍ കടന്ന് വെള്ളി അണിഞ്ഞു. തമിഴ്നാടിന്റെ ഷിനി ഗ്ലാഡസിയയ്ക്കാണ് (14.03) സ്വര്‍ണം. അണ്ടര്‍ 20 ആണ്‍കുട്ടികളുടെ 110 മീറ്റര്‍ ഹര്‍ഡില്‍സില്‍ കേരളത്തിന്റെ കെ.…
Read Moreസേഫ്റ്റി തേടി നീലപ്പട: വനിതാ ലോകകപ്പിൽ ഇന്ത്യ Vs ഓസീസ് ഇന്ന്
വിശാഖപട്ടണം: ഐസിസി വനിതാ ഏകദിന ലോകകപ്പ് ക്രിക്കറ്റിൽ ജയം മാത്രം മുന്നിൽക്കണ്ട് ഹർമൻപ്രീത് കൗറും സംഘവും ഇന്നിറങ്ങും. എതിരാളി നിലവിലെ ചാന്പ്യന്മാരായ ഓസ്ട്രേലിയ. ദക്ഷിണാഫ്രിക്കയ്ക്കെതിരായ കഴിഞ്ഞ മത്സരത്തിലെ തോൽവിഭാരം മറക്കാനും മുന്നോട്ടുള്ള യാത്രയ്ക്കും ഇന്ത്യക്കു ജയം അനിവാര്യം. ഓസീസ് ആകട്ടെ ടൂർണമെന്റിൽ ഇതുവരെ തോൽവി വഴങ്ങിയിട്ടില്ല. വിശാഖപട്ടണത്ത് ഉച്ചകഴിഞ്ഞ് മൂന്നിനാണ് മത്സരം. ടോപ്പ് ഓർഡർ സേഫല്ല!ഇന്ത്യയുടെ ടോപ്പ് ഓർഡർ ബാറ്റർമാർ ടൂർണമെന്റിനു മുന്‍പുണ്ടായിരുന്ന ഫോമിന്റെ നിഴൽ മാത്രമായി മാറിയത് തിരിച്ചടിയാണ്. സീനിയർ താരങ്ങളായ സ്മൃതി മന്ദാന, ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ, ജെമീമ റോഡ്രിഗസ് എന്നിവരിൽ ആർക്കും ഇതുവരെ അർധസെഞ്ചുറി നേടാൻ കഴിഞ്ഞിട്ടില്ല. ഓപ്പണർ പ്രതിക റാവൽ ലഭിക്കുന്ന മികച്ച തുടക്കം വലിയ സ്കോറിലേക്ക് എത്തിക്കാനാവാതെ തുടരുന്നു. ഹർലീൻ ഡിയോൾ ഫോമിന്റെ വഴി തുറന്നെങ്കിലും സ്ഥിരതയില്ല. മൂന്നു മത്സരം പിന്നിടുന്പോൾ രണ്ടു മത്സരത്തിൽ ജയം സമ്മാനിച്ചത് വാലറ്റത്തിന്റെ പോരാട്ടവും…
Read Moreശ്രേയസ് ഉയർത്തിയ തിരിച്ചുവരവ്..!
ബിസിസിഐ സെൻട്രൽ കോണ്‍ട്രാക്ട് ലിസ്റ്റിൽനിന്നു പുറത്ത്. ദേശീയ ടീമിൽ തിരിച്ചെത്താൻ ആഭ്യന്തര ക്രിക്കറ്റിൽ മികവ് തെളിയിക്കണമെന്ന സെലക്ഷൻ കമ്മിറ്റിയുടെ ഭീഷണി സ്വരം. പ്രതിസന്ധികളെ പൊരുതി തേൽപ്പിച്ച് ഒടുവിൽ ഏകദിന ടീമിന്റെ വൈസ് ക്യാപ്റ്റനായി തിരിച്ചുവരവ്. ശ്രേയസ് അയ്യർ ഒരു പോരാളിയായി മാറിയ കാലം കൂടിയാണ് കഴിഞ്ഞുപോയത്. സെലക്ഷൻ കമ്മിറ്റിയെ പോലും മുട്ടുകുത്തിച്ച് സെൻട്രൽ കോണ്ട്രാക്ടിൽ ബി ഗ്രേഡിലേക്ക് ഉയർന്ന് ഇന്ത്യൻ ഏകദിന ടീമിന്റെ ഓസ്ട്രേലിയൻ പര്യടനത്തിനുള്ള വൈസ് ക്യാപ്റ്റനായിരിക്കുകയാണ് ശ്രേയസ്. അത് വെറുമൊരു വരവല്ല! അച്ചടക്കമുള്ള ആഭ്യന്തര ക്രിക്കറ്റ്, ഐപിഎൽ നേതൃത്വം, സ്ഥിരതയാർന്ന പ്രകടനം… ശ്രേയസുയർത്തി അയ്യരുടെ വരവ് വെറുതെയല്ല. ബിസിസിഐ കോണ്‍ട്രാക്ട് ലിസ്റ്റിൽ സ്ഥാനം തിരിച്ചുപിടിച്ച ശ്രേയസ് ദേശീയ ടീമിൽ എത്തുക മാത്രമല്ല, 2025ലെ ഇന്ത്യയുടെ ഐസിസി ചാന്പ്യൻസ് ട്രോഫി വിജയത്തിൽ നിർണായക പങ്കും വഹിച്ചു. ആഭ്യന്തര ക്രിക്കറ്റിൽ മുംബൈക്കായി അച്ചടക്കത്തോടെ സ്ഥിരത നിലനിർത്തിയുള്ള പ്രകടനം.…
Read Moreഓസ്ട്രേലിയന്‍ പര്യടനം: ഇന്ത്യന്‍ ടീം 15നു പുറപ്പെടും
മുംബൈ: ഓസ്ട്രേലിയന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ പുരുഷ ഏകദിന ടീം 15ന് പുറപ്പെടുമെന്നു റിപ്പോര്‍ട്ട്. രണ്ട് ബാച്ച് ആയിയാണ് ഇന്ത്യന്‍ ടീം യാത്രതിരിക്കുക. ഓസ്ട്രേലിയയ്ക്ക് എതിരായ മൂന്നു മത്സര ഏകദിന പരമ്പരയിലെ ആദ്യ മത്സരം 19ന് പെര്‍ത്തിലാണ്. രോഹിത് ശര്‍മ, വിരാട് കോഹ്ലി, ശ്രേയസ് അയ്യര്‍ എന്നിവര്‍ ഡല്‍ഹിയില്‍ ടീമിനൊപ്പം ചേരും. രോഹിത്തിനു സമ്മര്‍ദം ഓസ്ട്രേലിയന്‍ പര്യടനം കഴിയുന്നതോടെ രോഹിത് ശര്‍മ ഏകദിനത്തില്‍നിന്നും വിരമിക്കുമെന്നുള്ള അഭ്യൂഹം ശക്തിപ്പെട്ടു. രോഹിത്തിനെ ക്യാപ്റ്റന്‍സിയില്‍നിന്ന് ഒഴിവാക്കി, പകരം ശുഭ്മാന്‍ ഗില്ലിനെ ബിസിസിഐ നിയമിച്ചിരുന്നു. ഓസ്ട്രേലിയന്‍ പര്യടനത്തിനുശേഷം ഏകദിനത്തില്‍നിന്നു വിരമിക്കല്‍ പ്രഖ്യാപിച്ച് മാന്യമായി കളംവിടുന്നതാണ് നല്ലതെന്ന് രോഹിത്തിനെ ഉപദേശിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.
Read Moreഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പേര്; പൊതുതാത്പര്യ ഹർജി തള്ളി
ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് ടീം രാജ്യത്തെ പ്രതിനിധീകരിക്കുന്ന ടീമായി ചിത്രീകരിക്കുന്നതിൽനിന്ന് ബിസിസിഐയെ (ബോർഡ് ഓഫ് കണ്ട്രോൾ ഫോർ ക്രിക്കറ്റ് ഇൻ ഇന്ത്യ) വിലക്കണമെന്നാവശ്യപ്പെട്ടുള്ള പൊതുതാത്പര്യ ഹർജി ഡൽഹി ഹൈക്കോടതി തള്ളി. നിലവിലെ ക്രിക്കറ്റ് ടീം ബിസിസിഐയുടെ ടീമാണെന്നും രാജ്യത്തെ പ്രതിനിധീകരിക്കുന്നില്ലെന്നും ചൂണ്ടിക്കാട്ടിയാണ് അഭിഭാഷകൻ റീപക് കൻസാലി കോടതിയെ സമീപിച്ചത്. ബിസിസിഐ തമിഴ്നാട് സൊസൈറ്റീസ് രജിസ്ട്രേഷൻ നിയമപ്രകാരം രജിസ്റ്റർ ചെതിട്ടുള്ള ഒരു സ്വകാര്യസ്ഥാപനമാണ്. ഭരണഘടനയുടെ ആർട്ടിക്കിൾ 12ന്റെ അർഥത്തിൽ നോക്കുന്പോൾ അതിനെ ഒരു സ്റ്റാറ്റ്യൂട്ടറി സ്ഥാപനമായി കാണാൻ സാധിക്കില്ലെന്നും ഹർജിക്കാരൻ ആരോപിച്ചു. ടീം ഇന്ത്യയുടെ ദേശീയ പതാകയും ചിഹ്നങ്ങളും അനാവശ്യമായി ഉപയോഗിക്കുന്നതായും ഹർജിയിൽ ചൂണ്ടിക്കാട്ടി. പൊതുതാത്പര്യ ഹർജി കോടതിയുടെ സമയം പാഴാക്കലാണെന്നു പറഞ്ഞ ചീഫ് ജസ്റ്റീസ് ദേവേന്ദ്ര കുമാർ ഉപാധ്യായ, ജസ്റ്റീസ് തുഷാർ റാവു ഗെഡേല എന്നിവരടങ്ങിയ ബെഞ്ച് ഹർജിക്കാരനെ വിമർശിച്ചു. സർക്കാർ ഉദ്യോഗസ്ഥർ തെരഞ്ഞെടുക്കുന്ന ഏതെങ്കിലും ഒരു…
Read Moreട്രംപിന്റെ നാട്ടിൽ സത്യന്റെ പേരിലൊരു കാൽപ്പന്ത് മാമാങ്കം
ഇന്ത്യൻ ഫുട്ബോൾ ടീം ക്യാപ്റ്റനും സന്തോഷ് ട്രോഫി രണ്ടാംതവണ നേടിയ കേരള ടീം ക്യാപ്റ്റനുമായിരുന്ന വി.പി. സത്യന്റെ പേരിൽ ട്രംപിന്റെ നാട്ടിലൊരു ഫുട്ബോൾ മാമാങ്കം! അദ്ഭുതപ്പെടേണ്ട; അതൊരു യാഥാർഥ്യമാണ്. കഴിഞ്ഞ നാലുവർഷമായി അമേരിക്കയിൽ വി.പി. സത്യൻ മെമ്മോറിയൽ ട്രോഫിക്കുവേണ്ടിയുള്ള ദേശീയ ഫുട്ബോൾ ടൂർണമെന്റ് നടക്കുന്നു. അമേരിക്കയിലെയും കാനഡയിലെയും ടീമുകൾ മാറ്റുരയ്ക്കുന്ന നാംസെൽ (നോർത്ത് അമേരിക്കൻ മലയാളി സോക്കർ ലീഗ് – എൻഎഎംഎസ്എൽ) എല്ലാ വർഷവും സെപ്റ്റംബറിലാണ്. മൂന്നു കാറ്റഗറികളിലായാണ് മത്സരമെങ്കിലും 30 പ്ലസ്, 45 പ്ലസ് കാറ്റഗറികൾ സെവൻസാണ്. ‘നാടൻ സെവൻസ്’എന്നാണ് പേര്. ഓസ്റ്റിൻ സ്ട്രൈക്കേഴ്സ് ജേതാക്കൾ ഓപ്പണ്‍ കാറ്റഗറിയിലാണു തീപാറും മത്സരം. അതിനാണ് വി.പി. സത്യന്റെ പേരുനൽകിയിരിക്കുന്നത്. ഇത്തവണ ഹൂസ്റ്റൺ യുണൈറ്റഡ് മലയാളി സോക്കർ ക്ലബ്ബായിരുന്നു ആതിഥേയർ. ഹൂസ്റ്റൺ യുണൈറ്റഡ് എംഎസ്സി, ഹൂസ്റ്റൺ സ്ട്രൈക്കേഴ്സ്, ഫിലാഡൽഫിയ ആഴ്സനൽസ്, എഫ്സിസി ഡാള്ളസ്, ന്യൂയോർക്ക് ചാലഞ്ചേഴ്സ് എന്നിവയായിരുന്നു എ…
Read More