കൊച്ചി: കൊച്ചിക്ക് കൗതുകമായി ഇരട്ടകളുടെ സംഗമം. ഓള് ട്വിന്‍സ് അസോസിയേഷന്റെ നേതൃത്വത്തില്‍ എറണാകുളം ടൗണ്‍ ഹാളില്‍ സംഘടിപ്പിച്ച സംസ്ഥാന സംഗമത്തില്‍ ഒന്നര വയസ് മുതല്‍ 78 വയസ് വരെയുള്ള 160 ജോഡികളാണു പങ്കെടുത്തത്. ഇതിനുപുറമെ നാല് ട്രിപ്പിള്‍ ജോഡികളും സംഗമത്തിന്റെ ഭാഗമായി. ഐഡന്റിക്കല്‍ ഇരട്ടകള്‍ മാത്രം പങ്കെടുത്ത പരിപാടി നഗരത്തിന്റെയും ശ്രദ്ധ പിടിച്ചുപറ്റി. സംസ്ഥാനത്തെ 14 ജില്ലകള്‍ക്കുപുറമെ കേരളത്തില്‍ വര്‍ഷങ്ങളായി താമസിക്കുന്ന തമിഴ്നാട് സ്വദേശികളും പരിപാടിയില്‍ പങ്കെടുത്തു. 2018ല്‍ ഓള് കേരള ട്വിന്‍സ് അസോസിയേഷന് എന്നപേരില്‍ സമൂഹമധ്യമങ്ങളില്‍ ആരംഭിച്ച കൂട്ടായ്മ ഓള് ട്വിന്‍സ് അസോസിയേഷനായി വളരുകയായിരുന്നു. റാന്നി സ്വദേശി വിശ്വാസ് എസ്. വാവോലില്‍ ആണ് സംഘടനയുടെ സ്ഥാപകനും നിലവില്‍ സെക്രട്ടറിയും. സംഗമത്തിന്റെ ഭാഗമായി ഇരട്ടകളുടെ വിവിധ പരിപാടികള്‍ അരങ്ങേറി. നിരവധിപേര്‍ അനുഭവങ്ങളും പങ്കുവച്ചു. രാജ്യത്തിനു പുറത്തുനിന്നുള്ളവരും സംഘടനയുടെ ഭാഗമാണ്. രാവിലെ 11ന് ആരംഭിച്ച പരിപാടി ഹൈബി ഈഡന്…
Read MoreCategory: Today’S Special
തിരുവോണത്തോണി നാളെ പുറപ്പെടും
കോട്ടയം: ആറന്മുള ഭഗവാനു തിരുവോണ സദ്യക്കുള്ള വിഭവങ്ങളുമായുള്ള തിരുവോണത്തോണിയുടെ അകമ്പടിത്തോണിയേറാന് ഇത്തവണ രവീന്ദ്രബാബു ഭട്ടതിരിപ്പാടിനു പകരം അദ്ദേഹത്തിന്റെ സഹോദരപുത്രന് അനൂപ് നാരായണ ഭട്ടതിരി. ചുരുളന്‍ വള്ളത്തില്‍ കുമാരനല്ലൂര്‍ മങ്ങാട്ടില്ലക്കടവില്നിന്നു നാളെ രാവിലെ 11.45ന് അകമ്പടിത്തോണി പുറപ്പെടും. വര്‍ഷങ്ങളായി അകമ്പടിത്തോണിയില്‍ പോയിരുന്ന രവീന്ദ്രബാബു കഴിഞ്ഞ പത്തിനാണ് അന്തരിച്ചത്. അസുഖബാധിതനായതിനാല്‍ കഴിഞ്ഞ ഓണത്തിനും അനൂപ് നാരായണ ഭട്ടതിരിയാണ് അകമ്പടിത്തോണിയില്‍ പോയത്.ആറന്മുളയ്ക്കു സമീപം കാട്ടൂരില്‍നിന്നു കുമാരനല്ലൂരിലേക്ക് കുടിയേറിയ മങ്ങാട്ടില്ലത്തെ കാരണവരാണ് നാലര പതിറ്റാണ്ടായി ആറന്മുള പാര്‍ഥസാരഥിക്കുള്ള വിഭവങ്ങളുമായി ജലമാര്‍ഗം ആചാരപരമായ യാത്ര നടത്തിയിരുന്നത്. മങ്ങാട്ടില്ലത്തെ കാരണവരായിരുന്ന നാരായണ ഭട്ടതിരി അന്തരിച്ചശേഷം ആചാരനിയോഗം ഏറ്റെടുത്ത രവീന്ദ്രബാബു ഭട്ടതിരി നാലുവട്ടം യാത്ര പോയിരുന്നു. കര്‍ക്കടകത്തിലെ പിള്ളേരോണ നാളില്‍ തുടങ്ങുന്ന വ്രതാചരണത്തോടെയാണ് ഒരുക്കം. ചിങ്ങമാസത്തിലെ മൂലം നാളില്‍ കുമാരനല്ലൂര്‍ മങ്ങാട്ടില്ലക്കടവില്നിന്നു വള വരവച്ച ചുരുളനില്‍ മൂന്നു തുഴച്ചില്ക്കാരോടൊപ്പമാണ് ആചാരപ്രകാരമുള്ള യാത്ര. ഇല്ലത്ത് ആറന്മുളയപ്പന് നിത്യപൂജ കഴിഞ്ഞ്…
Read Moreനീറ്റ് കോച്ചിംഗ് സെന്ററിന്റെ മുകളിൽ നിന്നും ചാടാൻ ശ്രമിച്ച് വിദ്യാർഥിനി; രക്ഷകനായി അധ്യാപകൻ
പരീക്ഷയ്ക്ക് അര മാർക്ക് കുറഞ്ഞാൽ പോലും വഴക്ക് പറയുന്ന മാതാപിതാക്കളാണ് മിക്കവരും. അടുത്ത വീട്ടിലെ കുട്ടിയെ കണ്ട് പഠിക്കെന്ന് പറയാത്ത രക്ഷിതാക്കൾ കുറവാണ്. കുഞ്ഞുങ്ഹളുടെ മനസ് കാണാതെ പോകുന്പോൾ അവർ തിരിച്ച് പ്രതികരിക്കുന്ന പ്രവർത്തികൾ ചിലപ്പോൾ നമുക്ക് ഉൾക്കൊള്ളാൻ പോലും സാധിക്കാത്തതാണ്. അത്തരത്തിലൊരു വാർത്തായാണ് ഇപ്പോൾ പുറത്ത് വരുന്നത്. ജയ്പൂരിലെ ഗോപാൽപുരയിലെ ഗുരു കൃപ കോച്ചിംഗ് സെന്ററിൽ നടന്ന സംഭവമാണ് പുറത്ത് വന്നത്. കോച്ചിംഗ് സെൻററിൽ നടത്തിയ പരീക്ഷാഫലത്തിൽ ഒരു വിദ്യാർഥിനി ക്രമക്കേട് നടത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട വിഷയത്തെക്കുറിച്ച് സംസാരിക്കാൻ പെൺകുട്ടിയുടെ മാതാപിതാക്കളെ അധികൃതർ സെന്ററിലേക്ക് വിളിച്ചു വരുത്തി. ഇത് വിദ്യാർഥിനിക്ക് താങ്ങാവുന്നതിലും വലിയ മാനസിക സമ്മർദ്ദം ഉണ്ടാക്കി. വീട്ടിലെത്തിയാൾ മാതാപിതാക്കൾ വഴക്കു പറയുമോ എന്നു പേടിച്ച് പെൺകുട്ടി വൻ അവസാനിപ്പിക്കാൻ തീരുമാനിച്ചു. കോച്ചിംഗ് സെന്ററിന്റെ മൂന്നാം നിലയിൽ നിന്നും പെൺകുട്ടി താഴേക്ക് ചാടാൻ ശ്രമിച്ചു. ഇത്…
Read Moreപുലർച്ചെ 3.49 -ന് അസൈൻമെന്റ് അയച്ച് വിദ്യാർഥിനി; വൈറലായി പ്രൊഫസറുടെ മറുപടി
അസൈൻമെന്റുകളും ഹോം വർക്കുകളുമൊക്കെ ചെയ്യാൻ പാതിരാത്രി വരെ ഉറക്കമളച്ച് ഇരുന്നിട്ടുള്ളവരാണ് മിക്ക ആളുകളും. അവധി ആണെങ്കിലും കളിക്കാൻ പോകാതെ കുന്നോളം നോട്ടുകളും വർക്കുകളും ചെയ്ത് തീർക്കാൻ മാത്രമേ നമുക്ക് സമയം ഉണ്ടാവു. ഇപ്പോഴിതാ ഉറക്കമളച്ചിരുന്ന് അസൈൻമെന്റ് ചെയ്ത് പൂർത്തിയാക്കിയ വിദ്യാർഥിനിയോട് അധ്യാപകൻ പറഞ്ഞ മറുപടിയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. പുലർച്ചെ 3:49 -ന് അസൈൻമെന്റ് മെയിൽ ചെയ്ത വിദ്യാർഥിനിയോട് ഡൽഹി യൂണിവേഴ്സിറ്റിയിലെ പ്രൊഫസർ കവിത കാംബോജ് പറഞ്ഞ മറുപടിയാണിത്. ഇങ്ങനെ ഉറക്കം കളയേണ്ട എന്നാണ് ടീച്ചറിന്റെ മറുപടി. രാത്രി വൈകി തനിക്ക് മെയിൽ ചെയ്ത കുട്ടിയുടെ ആത്മാർഥതയെ അഭിനന്ദിക്കുന്നുണ്ടെങ്കിലും ഇത്തരത്തിൽ വൈകി കിടക്കുന്നതും ഉറക്കമളയ്ക്കുന്നതുമൊക്കെ കുട്ടികളുടെ ആരോഗ്യം കളയുന്ന സംഭവമാണ്. ഇത് സംബന്ധിച്ച് കവിത പങ്കുവച്ച കുറിപ്പും വൈറലാകുന്നു. കഠിനാധ്വാനം ചെയ്യുന്നത് നല്ലതാണ് പക്ഷേ അസൈൻമെന്റുകൾക്കായി ഉറക്കം നഷ്ടപ്പെടുത്തുന്നത് അനാരോഗ്യകരവും പ്രോത്സാഹിപ്പിക്കാൻ പാടില്ലാത്ത കാര്യമാണ്. ശരീരത്തിന്റെ ആരോഗ്യത്തിന്…
Read Moreആർപ്പോയ്… ഇർറോ… അന്തേവാസികളായ വയോധികർക്കൊപ്പം കുട്ടിപ്പോലീസുകാരുടെ ഓണാഘോഷം
തിരുവല്ല: ഇരുവെള്ളിപ്ര സെന്റ് തോമസ് ഹൈസ്കൂളിലെ സ്റ്റുഡന്റ്സ് പോലീസ് കേഡറ്റ്സ് ത്രിദിന ക്യാമ്പിൽ ജൂണിയർ കേഡറ്റുകൾ തുകലശേരി ബഥനി ജീവൻ ജ്യോതി ഹോം ഫോർ ഏജ്ഡ് മെൻ സ്ഥാപനത്തിൽ സന്ദർശിച്ചു. ഓണത്തിന്റെ സമ്മാനപ്പൊതികളും ആശംസ കാർഡുകളുമായി എത്തിയ വിദ്യാർഥികളും ഒപ്പം അധ്യാപകരും ഓണാശംസകളും പാട്ടുകളും നൃത്തവുമായി ഒരു ദിനം ചെലവഴിച്ചു. അധ്യാപകരും അന്തേവാസികളും ഓണത്തെക്കുറിച്ചുള്ള ഓർമകൾ പങ്കുവയ്ക്കുകയും ഓണാശംസകൾ നേരുകയും ചെയ്തു. ബഥനി ജീവൻ ജ്യോതി ഹോം ഫോർ എജ്ഡ് മെൻ ഡയറക്ടർ ഇൻ ചാർജ് ബ്രദർ നിർമൽ, സെന്റ് തോമസ് ഹൈസ്കൂൾ ഹെഡ്മാസ്റ്റർ ഇൻ ചാർജ് സീനിയർ അസിസ്റ്റന്റ് എം. റിനു അൽഫോൻസാ അധ്യാപകരായ ശാലു ആൻഡ്രൂസ്, ജെസ്സി മൈക്കിൾ, ബിൻസിമോൾ മാത്യു, എസ്പിസി – സിപിഒ ജോജോമോൻ വർഗീസ്, ലിന്റാ എൻ. അനിയൻ തുടങ്ങിയവർ പ്രസംഗിച്ചു.
Read Moreസഹപ്രവർത്തകയെ കണ്ണുരുട്ടിക്കാണിച്ച് ഇന്ത്യക്കാരി: യുകെ നഴ്സിന് 30 ലക്ഷം നഷ്ടപരിഹാരം നൽകാൻ ട്രൈബ്യൂണൽ
സഹപ്രവർത്തകരോട് മാന്യമായും സ്നേഹത്തോടെയും വേണം പെരുമാറാൻ അല്ലങ്കിൽ എട്ടിന്റെ പണി കിട്ടുമെന്ന് കാണിച്ചുതരുന്നൊരു വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. 64 -കാരിയായ മോറിൻ ഹോവിസൺ എന്ന ഡെന്റൽ നഴ്സ് ജോലി സ്ഥലത്ത് തനിക്ക് നേരിടേണ്ടി വന്ന ദുഷ്പ്രവർത്തികളെ കുറിച്ച് പരാതിപ്പെട്ടു. സഹപ്രവർത്തകയിൽ നിന്ന് നിരന്തരം കണ്ണുരുട്ടലും താഴ്ത്തിക്കാട്ടലും നേരിട്ട മോറിന് 30 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് ലേബർ ട്രൈബ്യൂണൽ വിധിച്ചു. ഇവർ ജോലി ചെയ്തിരുന്ന ക്ലിനിക്കിൽ പുതിയ ഡെന്റൽ തെറാപ്പിസ്റ്റ് ജിസ്ന ഇക്ബാൽ എന്ന ഇന്ത്യക്കാരി നിയമിതയായതോടെയാണ് പ്രശ്നങ്ങൾക്ക് തുടക്കം. ഇന്ത്യയിൽ യോഗ്യത നേടിയിരുന്നെങ്കിലും യുകെയിൽ ഡോക്ടറായി പ്രവർത്തിക്കാൻ ജിസ്നയ്ക്ക് അനുവാദമില്ലാതിരുന്നതിനാൽ അവർക്ക് റിസപ്ഷനിസ്റ്റ് ജോലികൾ ചെയ്യേണ്ടി വന്നു. ഒരേ സ്ഥാപനത്തിലായിരുന്നു ഇരുവരും ജോലി ചെയ്തിരുന്നതെങ്കിലും ജിസ്നയും ഹോവിസണും തമ്മിലുള്ള ബന്ധം അത്ര സൗഹാർദ്ദപരമായിരുന്നില്ല. ജിസ്ന പലപ്പോഴും ഹോവിസണിനെ അവഗണിക്കുകയും സംസാരിക്കുമ്പോൾ ഇവരെ നോക്കി…
Read Moreഈ ഗ്രാമത്തിലെ പിള്ളേര് പൊളിയാണ്… ലോകത്തിലെ മികച്ച സർവകലാശാലകളിൽ നിന്നും പിഎച്ച്ഡി നേടിയ 33 പേരുള്ള പിഎച്ച്ഡി വില്ലേജ്
ചൈനയിലെ ഒരു ഗ്രാമത്തിന്റെ പുതിയ പേരാണ് ‘പിഎച്ച്ഡി വില്ലേജ്’ അഥവാ ‘പിഎച്ച്ഡി ഗ്രാമം’. വിദ്യാഭ്യാസത്തിന്റെ പേരിൽ ശ്രദ്ധ നേടിയ ഈ ഗ്രാമത്തിൽ ലോകത്തിലെ മികച്ച സർവകലാശാലകളിൽ നിന്നും പിഎച്ച്ഡി നേടിയ 33 പേരാണ് ഉള്ളത്. ഫുജിയാൻ പ്രവിശ്യയിലെ നാനാൻ സിറ്റിയിൽ സ്ഥിതി ചെയ്യുന്ന പെംഗ് ദാവോ എന്ന ഒരു പിന്നോക്കഗ്രാമമാണ് ഇത്. സിംഗ്ഹുവ സർവകലാശാല, ഹോങ്കോംഗ് സർവകലാശാല, ബ്രിട്ടനിലെ കേംബ്രിഡ്ജ് സർവകലാശാല, യുണൈറ്റഡ് സ്റ്റേറ്റ്സിലെ കോർണൽ സർവകലാശാല എന്നിവയുൾപ്പെടെ ഉന്നത സ്ഥാപനങ്ങളിൽ നിന്ന് ഈ ഗ്രാമത്തിലെ 33 പേരാണ് പിഎച്ച്ഡി നേടിയത്. പൊതുവേ ഈ ഗ്രാമത്തിൽ കൃഷിഭൂമി കുറവായതിനാൽ ദാരിദ്രാവസ്ഥയാണ്. അതിനാൽത്തന്നെ തങ്ങളുടെ ബുദ്ധിമുട്ടുകൾമാറുന്നതിനും മെച്ചപ്പെട്ട സാധ്യതകൾ കണ്ടെത്താനും വിദ്യാഭ്യാസം സഹായിക്കും എന്ന് കരുതിയാണ് ഗ്രാമീണർ പഠനത്തിന് ഇത്രയും പ്രാധാന്യം കൊടുക്കുന്നത്.
Read Moreഇനി നിങ്ങൾ കൂടുതല്‍ തിളങ്ങും: കൈത്തറി ഡിസൈന്‍ സ്റ്റുഡിയോ വരുന്നു
കൊച്ചി: നൂതന വസ്ത്ര സങ്കല്‍പ്പങ്ങള്‍ക്ക് മാറ്റുകൂട്ടാനായി പാരമ്പര്യവും കരവിരുതും യോജിപ്പിച്ച് കേരളത്തില്‍ കൈത്തറി ഡിസൈന്‍ സ്റ്റുഡിയോ ആരംഭിക്കുന്നു. ഡയറക്ടറേറ്റ് ഓഫ് ഹാന്‍ഡ്ലൂം ആന്‍ഡ് ടെക്സ്റ്റെല്‍സ്, ഉപഭോക്താവിന്റെ മനം അറിഞ്ഞ് കസ്റ്റമൈസ്ഡ് ആയിട്ടുള്ള കൈത്തറി വസ്ത്രങ്ങള്‍ ബൊട്ടിക് മാതൃകയില്‍ വിപണിയില്‍ എത്തിക്കാനാണ് കൈത്തറി ഡിസൈന്‍ സ്റ്റുഡിയോയിലൂടെ ലക്ഷ്യമിടുന്നത്. കണ്ണൂര്‍ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫാഷന്‍ ടെക്നോളജി (എന്‍ഐഎഫ്ടി)യുടെയും ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹാന്‍ഡ്ലൂം ടെക്നോളജി കണ്ണൂരി (ഐഐഎച്ച്ടി) ന്റെയും സഹകരണത്തോടെ കൊച്ചിയിലാണ് ഡിസൈന്‍ സ്റ്റുഡിയോ സ്ഥാപിക്കുക. ഇതിനുളള രൂപരേഖ കഴിഞ്ഞ ദിവസം സര്‍ക്കാരിന് സമര്‍പ്പിച്ചു. കേരള കൈത്തറി മേഖലയെ പുനരുജ്ജീവിപ്പിക്കാനായി ഡിസൈന്‍ ഇന്നോവേഷനില്‍ പ്രഫഷണല്‍ വൈദഗ്ദ്ധ്യം ഉപയോഗപ്പെടുത്തി സമകാലികവും വിപണനം ചെയ്യാവുന്നതുമായ ഡിസൈനുകള്‍ സൃഷ്ടിക്കുകയാണ് ഡിസൈന്‍ സ്റ്റുഡിയോയിലൂടെ ലക്ഷ്യമിടുന്നത്. ഡിസൈന്‍, ഫാഷന്‍, കൈത്തറി സാങ്കേതികവിദ്യ എന്നിവയിലെ മുന്‍നിര സ്ഥാപനങ്ങളുടെ വൈദഗ്ദ്ധ്യം പ്രയോജനപ്പെടുത്തി, കേരള കൈത്തറിയെ ആഗോളതലത്തില്‍ അംഗീകരിക്കപ്പെട്ട ഒരു…
Read Moreമംഗളൂരു-ബംഗളൂരു ഓണം സ്പെഷൽ ട്രെയിൻ നാളെ
കൊല്ലം: കേരളം വഴിയുള്ള മംഗളൂരു – ബംഗളൂരു ഓണം സ്പെഷൽ എക്സ്പ്രസ് ട്രെയിൻ നാളെ സർവീസ് നടത്തും. 06033 മംഗളുരു സെൻട്രൽ – എസ്എംവിടി ബംഗളരു സ്പെഷൽ നാളെ രാത്രി 11 ന് മംഗളൂരുവിൽനിന്ന് പുറപ്പെട്ട് തിങ്കൾ ഉച്ചകഴിഞ്ഞ് 2.30 ന് ബംഗളൂരുവിൽ എത്തും. കാസർഗോഡ്, കാഞ്ഞങ്ങാട്, പയ്യന്നൂർ കണ്ണൂർ, തലശേരി, വടകര, കോഴിക്കോട്, തിരൂർ, ഷൊർണൂർ, പാലക്കാട് എന്നിവയാണ് കേരളത്തിലെ സ്റ്റോപ്പുകൾ. തിരികെയുള്ള 06004 ബംഗളൂരു – മംഗളൂരു സർവീസ് തിങ്കൾ ഉച്ചകഴിഞ്ഞ് 3.50 ന് ബംഗളൂരുവിൽനിന്ന് പുറപ്പെട്ട് സെപ്റ്റംബർ ഒന്നിന് രാവിലെ 7.30 ന് മംഗളൂരുവിൽ എത്തും. ഈ വണ്ടിക്കുള്ള റിസർവേഷൻ ഇന്ന് രാവിലെ മുതൽ ആരംഭിച്ചു.
Read Moreആർപ്പോയ് ഇർറോ… ആലപ്പുഴയിൽ ജലപ്പൂരം
ആലപ്പുഴ: ആലപ്പുഴയിൽ ഇന്നു ജലപ്പൂരം. പുരുഷാരം വഞ്ചിപ്പാട്ടും തുഴത്താളവുമായി പുന്നമടക്കായലിൽ ഇന്നു ഒന്നു ചേരും. വള്ളംകളി പ്രേമികൾക്ക് ഇന്ന് ഉത്സവദിനം. 2025ലെ നെഹ്റു ട്രോഫി ആരടിക്കും? ആലപ്പുഴ കാത്തിരിക്കുന്നു. ആയിരക്കണക്കിനു സഞ്ചാരികൾ ഇന്നു പുന്നമടയിൽ ഒത്തുചേരും. ജലപൂരത്തിൽ തുഴവെഞ്ചാമരം വീശി കൊമ്പ് കുലുക്കി പായുന്ന ഗജചുണ്ടന്മാരെ കണ്ട് ഇരുകരകളിലെയും പുരുഷാരം ആരവം മുഴക്കും. നെഹ്റു ട്രോഫി വള്ളംകളി എന്നത് ഒരു മത്സരത്തേക്കാൾ വള്ളങ്ങളുടെ കണ്ണും മനസും നിറയ്ക്കുന്ന ഒരു ഘോഷയാത്രയാണ്. ചുണ്ടൻ വള്ളങ്ങൾ , മറ്റുതരം വള്ളങ്ങൾ, നൂറുകണക്കിനു തുഴക്കാർ എന്നിങ്ങനെ അണിനിരക്കുന്ന മനോഹര ഘോഷയാത്ര. ഒരുമയുടെയും സ്നേഹത്തിന്റെയും ഐക്യത്തിന്റെയും സന്ദേശം വിളിച്ചോതി കേരളം ഇന്നു നെഹ്റു ട്രോഫി ജലമേളയ്ക്കു സാക്ഷ്യം വഹിക്കും. ഇന്നു നടക്കുന്ന 71-ാമത് നെഹ്റു ട്രോഫി വള്ളംകളി ലോഗോ ആരോഗ്യ, വനിതാ, ശിശുക്ഷേമ മന്ത്രി വീണ ജോർജും ചലച്ചിത്ര താരം കാളിദാസ് ജയറാമും…
Read More