നാഗമ്പടത്ത് വിജയകരമായി പ്രദർശനം തുടരുന്ന “രക്തരക്ഷസ്’നാടകം കാണാൻ സ്കൂള്‍ കുട്ടികള്‍ കൂട്ടത്തോടെയെത്തി. പ്രത്യേക ഷോ ആണ് വിദ്യാർഥികൾക്കായി ഒരുക്കിയത്. പ്രദര്‍ശനം കുട്ടികളെ അത്ഭുതത്തിന്റെ അമ്പരപ്പിന്റെയും മായാലോകത്തേക്കു കൊണ്ടുപോയി. നാടകത്തിലെ ഓരോ കാഴ്ചകളും കുട്ടികള്‍ വിസ്മയത്തോടെയാണ് കണ്ടത്. എസ്എച്ച് മൗണ്ട് സേക്രട്ട് ഹാര്‍ട്ട് സ്കൂളിലെ കുട്ടികളും അധ്യാപകരുമാണ് ഇന്നലെ നാടകം കാണാന്‍ എത്തിയത്. നാടകാവതരണത്തിന് ശേഷം നാടകത്തില്‍ അഭിനയിച്ച നടീനടന്മാരെയും അണിയറപ്രവര്‍ത്തകരെയും നാടകത്തിന്റെ ക്രിയേറ്റീവ് ഹെഡ് അനന്തപദ്മനാഭന് പരിചയപ്പെടുത്തിയതു കുട്ടികള്‍ക്ക് നവ്യാനുഭവമായി. യക്ഷിയായി അഭിനയിച്ച ജാന്‍കി വന്നപ്പോള്‍ കുട്ടികള്‍ വന്‍ ഹര്‍ഷാരവത്തോടെയാണ് എതിരേറ്റത്. യക്ഷിയോടൊപ്പം സെല്‍ഫിയും ഫോട്ടോയും എടുത്താണ് കുട്ടികള്‍ മടങ്ങിയത്. നാടകം എന്തെന്ന് കുട്ടികളെ അറിയിക്കാനും അതിലുടെ വരും നാളുകളില്‍ ഈ കലയെ നിലനിര്‍ത്താനുമാണ് കലാനിലയത്തിന്റെ ശ്രമം. താത്പര്യമുള്ള സ്കൂളുകള്‍ക്ക് വേണ്ടി കലാനിലയം രാവിലെ 10 മുതല്‍ നാടകം അവതരിപ്പിക്കുന്നുണ്ട്. ഡിസംബര്‍ ഏഴു വരെ തിങ്കള്‍ മുതല്‍…
Read MoreCategory: Today’S Special
മുന്നറിയിപ്പുമായി പോലീസ്: ഓണ്‍ലൈന്‍ ചങ്ങാതിമാരുടെ സമ്മാനത്തില്‍ വീഴല്ലേ
കൊച്ചി: സമൂഹമാധ്യങ്ങളിലൂടെ സൗഹൃദം സ്ഥാപിച്ച് വിലപിടിപ്പുള്ള സമ്മാനങ്ങള്‍ വാഗ്ദാനം ചെയ്ത ശേഷം തട്ടിപ്പു നടത്തുന്നരീതി സംസ്ഥാനത്ത് വീണ്ടും വ്യാപകമാകുന്നു. ഇത്തരം സംഘങ്ങള്‍ക്കെതിരേ കരുതിയിരിക്കണമെന്ന മുന്നറിയിപ്പാണ് സൈബര്‍ പോലീസ് നല്‍കുന്നത്. “നിങ്ങള്‍ക്ക് സമ്മാനം വേണോ മാനം വേണോ’ എന്നാണ് പോലീസിന്റെ മുന്നറിയിപ്പ്. തട്ടിപ്പ് രീതി ഇങ്ങനെസമൂഹമാധ്യമങ്ങളില് നിങ്ങളുമായി ചങ്ങാത്തത്തില്‍ ഏര്‍പ്പെട്ട ശേഷം വിദേശ രാജ്യങ്ങളില്‍ താമസിക്കുന്ന അവര്‍ ധനികരാണെന്നു തെറ്റിധരിപ്പിച്ച് നിങ്ങളുടെ വിശ്വാസം നേടിയെടുക്കും. തുടര്‍ന്ന് നിങ്ങള്‍ക്ക് വിലപിടിപ്പുള്ള സമ്മാനങ്ങള്‍ വാഗ്ദാനം ചെയ്യും. സമ്മാനത്തിന്റെയും, അത് പായ്ക്ക് ചെയ്തു നിങ്ങളുടെ വിലാസം എഴുതി വച്ചിരിക്കുന്നതിന്റയും ഫോട്ടോ ഉള്‍പ്പെടെ അവര്‍ നിങ്ങള്‍ക്ക് അയച്ചു നല്‍കും. ഇനിയാണ് യഥാര്‍ഥ തട്ടിപ്പിന്റെ തുടക്കം. കസ്റ്റംസിന്റെയോ എയര്‍പോര്‍ട്ട് സുരക്ഷാ ഉദ്യോഗസ്ഥന്റെയോ പേരില്‍ ഒരു വ്യാജ ഫോണ്‍ കോള്‍ പിന്നീട് നിങ്ങളെ തേടിയെത്തും. നിങ്ങളുടെ പേരില്‍ ലക്ഷങ്ങള്‍ വിലപിടിപ്പുള്ള വസ്തുക്കള്‍ പാര്‍സലായി അവിടെ എത്തിയിട്ടുണ്ടെന്നും, അതിന്…
Read Moreകാറ്റിലും മഴയിലും വീട് നഷ്ടപ്പെട്ട കൂട്ടുകാരന് കൈത്താങ്ങായി സഹപാഠികൾ
ശക്തമായ കാറ്റിലും മഴയിലും വീട് നഷ്ടപ്പെട്ട പ്രിയ കൂട്ടുകാരന് കൈത്താങ്ങായി സഹപാഠികൾ. അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് ഏഴാം വാർഡ് കരുമാടി കിഴക്കേ വാര്യത്തറ സുരേഷ് കുമാറിനാണ് വീട് നിർമാണം ആരംഭിക്കാനുള്ള ആദ്യ ഘട്ടമായി ബാല്യകാല സഹ പാഠികൾ ചേർന്ന് തുക നൽകിയത്. 1989ൽ പുന്നപ്ര അറവുകാട് സ്കൂളിൽ സുരേഷ് കുമാറിനൊപ്പം എസ്എസ്എൽസിക്ക് പഠിച്ച സുഹൃത്തുക്കളാണ് സഹായ ഹസ്തവുമായെത്തിയത്. കഴിഞ്ഞ മാസമുണ്ടായ ശക്തമായ കാറ്റിലും മഴയിലുമാണ് സുരേഷ് കുമാറിന്റെ വീട് നിലംപതിച്ചത്. സുരേഷ് കുമാറിന്റെ അമ്മ തങ്കമ്മ പുറത്തേക്കിറങ്ങിയപ്പോഴാണ് വീടിന്റെ ഒരുഭാഗം നിലം പൊത്തിയത്. അൽപ്പസമയം കഴിഞ്ഞപ്പോൾ വീടിന്റെ മറ്റ് ഭാഗവും നിലംപൊത്തുകയായിരുന്നു.കൂലിപ്പണിക്കാരനായ സുരേഷ് കുമാർ ജോലിക്കും ഭാര്യ സിന്ധു തൊഴിലുറപ്പ് ജോലിക്കും പോയ സമയത്താണ് അപകടമുണ്ടായത്. ഏകദേശം 30 വർഷം പഴക്കമുള്ള വീടിന്റെ ഓടിട്ട മേൽക്കൂരയും ഭിത്തിയുമെല്ലാം നിലം പതിച്ചതോടെ വീട്ടുപകരണങ്ങളും തകർന്നു. ലൈഫ് ഭവന പദ്ധതിയിൽ…
Read Moreകോച്ചുകൾ കൂട്ടി: ദക്ഷിണ റെയിൽവേയ്ക്ക് 22.7 കോടിയുടെ അധിക വരുമാനം
പരവൂർ: ഉത്സവവേളകളിലെ യാത്രക്കാരുടെ അഭൂതപൂർവമായ തിരക്ക് കണക്കിലെടുത്ത് ട്രെയിനുകളിൽ കോച്ചുകൾ കൂട്ടിയതിലൂടെ കഴിഞ്ഞ ഏഴു മാസത്തിനിടെ 22.7 കോടി രൂപയുടെ അധികവരുമാനം ലഭിച്ചതായി ദക്ഷിണ റെയിൽവേ. പകലും രാത്രിയും സർവീസ് നടത്തുന്ന ട്രെയിനുകളിൽ സെക്കൻഡ് എസി കോച്ചുകൾ, തേർഡ് എസി കോച്ചുകൾ എന്നിവയാണ് കൂടുതലായി ഉൾപ്പെടുത്തിയത്. പകൽട്രെയിനുകളിൽ എസി ചെയർകാർ കോച്ചുകളുടെ എണ്ണവും ഗണ്യമായി കൂട്ടിയിരുന്നു. സ്ലീപ്പർ കോച്ചുകളുടെ എണ്ണം വെട്ടിക്കുറച്ചാണ് എസി കോച്ചുകൾ കൂട്ടിയത്. അതുപോലെ പരമാവധി എക്സ്പ്രസ് ട്രെയിനുകളിൽ ജനറൽ കോച്ചുകളുടെ എണ്ണം നാലെണ്ണമായി വർധിപ്പിച്ചിരുന്നു. പല ട്രെയിനുകളിലും കോവിഡിനുശേഷം രണ്ടു ജനറൽ കോച്ചുകളാണ് ഉണ്ടായിരുന്നത്. എല്ലാ എക്സ്പ്രസ് ട്രെയിനുകളിലും ജനറൽ കോച്ചുകളുടെ എണ്ണം കോവിഡിനു മുന്പുണ്ടായിരുന്നതുപോലെ വർധിപ്പിക്കണമെന്ന യാത്രക്കാരുടെ ആവശ്യത്തെത്തുടർന്നാണ് വീണ്ടും നാലാക്കിയത്. കൂടുതൽ വരുമാനം പ്രധാനമായും ലഭിച്ചത് എസി കോച്ചുകളിൽനിന്നാണ്. കഴിഞ്ഞ ആറു മാസത്തിനിടയിൽ ചെന്നൈ സെൻട്രൽ-ആലപ്പുഴ എക്സ്പ്രസിലും ചെന്നൈ സെൻട്രൽ-തിരുവനന്തപുരം…
Read Moreയുഎസ് തീരുവ ബാധിച്ചില്ല: സമുദ്രോത്പന്ന കയറ്റുമതി ഉയർന്നു; ഇന്ത്യൻ കയറ്റുമതിയിൽ മുന്നിൽ ചെമ്മീനും കൊഞ്ചും
ന്യൂഡൽഹി: ഇന്ത്യൻ കയറ്റുമതികൾക്കുമേൽ യുഎസിന്റെ തീരുവ നിലവിലുണ്ടായിട്ടും ഇന്ത്യയുടെ സമുദ്രോത്പന്ന കയറ്റുമതിയിൽ 16 ശതമാനത്തിലധികം വർധന. ചൈന, വിയറ്റ്നാം, റഷ്യ, കാനഡ, യുകെ എന്നിവയുൾപ്പെടെ യുഎസ് ഇതര വിപണികളിലേക്കുള്ള കയറ്റുമതി വർധിച്ചതാണ് ഈ വളർച്ചയ്ക്ക് പ്രധാന കാരണം. ഈ സാന്പത്തിക വർഷം ഏപ്രിൽ-ഒക്ടോബർ കാലയളവിൽ ഇന്ത്യയുടെ സമുദ്രോത്പന്ന കയറ്റുമതി 16.18 ശതമാനം ഉയർന്ന് 4.87 ബില്യണ്‍ ഡോളറിലെത്തിയതെന്ന് വാണിജ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. ഇന്ത്യയുടെ സമുദ്രോത്പന്നങ്ങൾക്ക് 50 ശതമാനം തീരുവ ചുമത്തിയതിനാൽ യുഎസിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതിയിൽ ഇടിവുണ്ടായി. പരന്പരാഗതമായി ഇന്ത്യയുടെ ഏറ്റവും വലിയ ചെമ്മീൻ വിപണിയായ അമേരിക്കയിലേക്കുള്ള കയറ്റുമതി 7.43 ശതമാനം ഇടിഞ്ഞ് 85.47 മില്യണ്‍ യുഎസ് ഡോളറിലെത്തി. ഏഷ്യയിലെയും യൂറോപ്പിലെയും വാങ്ങലുകാർ സ്ഥിരമായ ഗുണനിലവാരത്തിനും മത്സരാധിഷ്ഠിത വിലനിർണയത്തിനുമായി ഇന്ത്യൻ വിതരണക്കാരിലേക്ക് തിരിയുന്നത് സമുദ്രോത്പന്ന കയറ്റുമതിക്ക് ഗുണകരമാകുന്നു. ഏഴ് മാസ കാലയളവിൽ ചൈനയിലേക്കും വിയറ്റ്നാമിലേക്കുമുള്ള ചെമ്മീനിന്റെയും കൊഞ്ചിന്റെയും…
Read Moreഅബദ്ധവശാൽ ഡോർ ലോക്കായി: മൂന്നു വയസുകാരൻ മുറിയിൽ കുടുങ്ങി; രക്ഷകരായി അഗ്നിരക്ഷാസേന
അബദ്ധവശാൽ ഡോർ ലോക്കായതോടെ മൂന്നു വയസുകാരൻ ഒരു മണിക്കൂർ നേരം മുറിയിൽ അകപ്പെട്ടു. കാസർഗോഡ് ചെർക്കളയിൽ ഞായറാഴ്ച രാത്രിയാണ് സംഭവം. നൗഫൽ- മുഹ്സീന ദമ്പതികളുടെ മകൻ സൈദാൻ മാലിക് ആണ് പ്രാർഥനാ മുറിയിൽ കുടുങ്ങിയത്. ഗ്ലാസ് ഡോർ ഘടിപ്പിച്ച പ്രാർഥന മുറിയിൽ അബദ്ധവശാൽ കുട്ടി ലോക്കായിപ്പോവുകയായിരുന്നു. ഒരു മണിക്കൂർ നേരത്തോളം കുട്ടി മുറിയിൽ അകപ്പെട്ട് പോയി. പരിഭ്രാന്തരായ മാതാപിതാക്കൾ വാതിൽ തുറക്കാൻ ഏറെനേരം ശ്രമം നടത്തിയെങ്കിലും സാധിക്കാത്ത വന്നതിനാൽ കാസർഗോഡ് അഗ്നിരക്ഷാസേനയെ വിവരം അറിയിച്ചു. സീനിയർ ഫയർ & റെസ്ക്യൂ ഓഫീസർ വി.എം സതീശന്റെ നേതൃത്വത്തിൽ സേനയെത്തി 20 മിനിറ്റോളം സമയമെടുത്ത് റെസീപ്രോക്കേറ്റിംഗ് വാൾ ഉപയോഗിച്ച് ലോക്ക് മുറിച്ചു മാറ്റി കുട്ടിയെ പുറത്തെത്തിച്ചു. സേനാഗങ്ങളായ എസ്.അരുൺകുമാർ, സി.വി ഷബിൽ കുമാർ, എം.എം.അരുൺ കുമാർ,ഹോംഗാർഡ് പി.ശ്രീജിത് എന്നിവർ സംഘത്തിൽ ഉണ്ടായിരുന്നു.
Read Moreകളഞ്ഞുകിട്ടിയ 23,500 രൂപ തിരികെ നൽകി മാതൃകയായി ജയറാമിന്റെ മക്കളായ ജയേഷും ജയലക്ഷ്മിയും
ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന സഹോദരങ്ങൾക്ക് റോഡിൽനിന്ന് കിട്ടിയ 23,500 രൂപ അവകാശിക്ക് തിരികെ നൽകി മാതൃകയായി. ചേർത്തല നഗരസഭ 20-ാം വാർഡ് തെന്നടിയിൽ ജയറാമിന്റെ മക്കളായ ജയേഷും ജയലക്ഷ്മിയുമാണ് പണം തിരികെ നൽകി മാതൃകയായത്. എഐവൈഎഫ് നേതാവും ചേർത്തല മാറ്റ്സ് ആൻഡ് മാറ്റിംഗ്സ് കമ്പനിയിലെ യൂണിറ്റ് മാനേജരുമായ വയലാർ നാഗംകുളങ്ങര പുതുവൽ നികർത്ത് ഗിരീഷ്കുമാറിന്റെ കൈവശമുണ്ടായിരുന്ന പണമാണ് നഷ്ടപ്പെട്ടത്. ഇന്നലെ വൈകുന്നേരം മൂന്നോടെയാണ് പണം നഷ്ടപ്പെട്ടത്. കണിച്ചുകുളങ്ങര യൂണിറ്റിലെ തൊഴിലാളികൾക്ക് കൂലികൊടുക്കുന്നതിനായി പോകുന്നതിനിടെ ചേർത്തല ആഞ്ഞിലി പാലത്തിനു സമീപം പുരുഷൻകവലയ്ക്ക് തെക്ക് ഭാഗത്തുവച്ചാണ് പണം നഷ്ടപ്പെട്ടത്. ബൈക്കിന്റെ ബോക്സിൽ സൂക്ഷിച്ചിരുന്ന 80,000 രൂപയിൽ അഞ്ഞൂറിന്റെ 47 നോട്ടുകളാണ് തെറിച്ച് റോഡിൽ വീണത്. ഈ സമയം ഇതുവഴി വന്ന സഹോദരങ്ങൾക്ക് ലഭിച്ച തുക ചേർത്തല പോലീസിൽ ഏൽപ്പിക്കുകയായിരുന്നു. പണം നഷ്ടപ്പെട്ട വിവരം ഫേസ്ബുക്കിൽ ഗിരീഷ് ഇട്ടിരുന്നു. പണം ചേർത്തല പോലീസിൽ…
Read Moreസുപ്രീംകോടതിയുടെ 53-ാമത് ചീഫ് ജസ്റ്റീസായി ജസ്റ്റീസ് സൂര്യകാന്ത് ചുമതലയേറ്റു
ന്യൂഡൽഹി: സുപ്രീംകോടതിയുടെ 53-ാമത് ചീഫ് ജസ്റ്റീസായി ജസ്റ്റീസ് സൂര്യകാന്ത് ചുമതലയേറ്റു. സ്ഥാനമൊഴിഞ്ഞ ജസ്റ്റീസ് ബി.ആർ. ഗവായിയുടെ പിൻഗാമിയായാണ് ഹരിയാന സ്വദേശിയായ സൂര്യകാന്ത് ചുമതലയേറ്റത്. 65 വയസ് എന്ന വിരമിക്കൽ പ്രായം പൂർത്തിയാകുന്ന 2027 ഫെബ്രുവരി ഒന്പതുവരെ സൂര്യകാന്ത് ചീഫ് ജസ്റ്റീസായി തുടരും. 1962 ഫെബ്രുവരി പത്തിന് ഹരിയാനയിലെ ഹിസാർ ജില്ലയിൽ ഒരു മധ്യവർഗ കുടുംബത്തിൽ ജനിച്ച ജസ്റ്റീസ് സൂര്യകാന്ത് പഞ്ചാബ്-ഹരിയാന കോടതിയിൽ ജഡ്ജിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഹിമാചൽപ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റീസായി 2018ൽ നിയമിതനായ അദ്ദേഹം 2019 മേയ് 24ന് സുപ്രീംകോടതി ജഡ്ജിയായി ഉയർത്തപ്പെട്ടു. സുപ്രീംകോടതി ജഡ്ജിയായിരിക്കേ ദേശീയപ്രാധാന്യമുള്ള ഒട്ടേറെ വിധികളുടെ ഭാഗമായ അദ്ദേഹം ജമ്മു കാഷ്മീരിന്റെ പ്രത്യേക പദവി എടുത്തുകളയുന്ന അനുച്ഛേദം 370 റദ്ദാക്കിയത് ശരിവച്ച ബെഞ്ചിൽ അംഗമായിരുന്നു. കൊളോണിയൽ കാലത്തെ രാജ്യദ്രോഹ നിയമം റദ്ദാക്കിയ ബെഞ്ചിലും ഗവർണർമാരുടെയും രാഷ്ട്രപതിയുടെയും അധികാരങ്ങൾ നിർവചിക്കുന്ന രാഷ്ട്രപതി റഫറൻസ് പരിഗണിച്ച…
Read Moreതിരക്കിനിടയില്‍ കൂട്ടം തെറ്റിപ്പോയാല്‍ രക്ഷിതാക്കളെ കണ്ടെത്താം: ശബരിമലയിലെത്തുന്ന കുട്ടികള്‍ക്ക് കരുതലായി പോലീസിന്റെ ആം ബാന്‍ഡ്
ശബരിമല: ശബരിമലയിലെത്തുന്ന കുട്ടികള്‍ക്ക് കരുതലായി പോലീസിന്റെ ആം ബാന്‍ഡ്. പത്തുവയസില്‍ താഴെയുള്ള മുഴുവന്‍ കുട്ടികളുടെയും കൈയില്‍ കുട്ടിയുടെ പേരും കൂടെയുള്ള മുതിര്‍ന്ന ആളുടെ മൊബൈല്‍ നമ്പരും രേഖപ്പെടുത്തിയ ബാന്‍ഡ് കെട്ടിയാണ് പമ്പയില്‍ നിന്ന് വിടുന്നത്. കുട്ടിയുടെ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള ക്യുആര്‍ കോഡും ബാന്‍ഡിലുണ്ട്. തിരക്കിനിടയില്‍ കൂട്ടം തെറ്റിപ്പോയാല്‍ രക്ഷിതാക്കളെ കണ്ടെത്തുന്നതിന് ഇതു പോലീസിന് ഏറെ സഹായകമാകുന്നുണ്ട്. കൂട്ടം തെറ്റിയതായി ശ്രദ്ധയില്‍പെട്ടാല്‍ മറ്റ് സ്വാമിമാര്‍ക്കും കുട്ടികളെ സഹായിക്കാന്‍ ഇതുവഴി സാധിക്കും. മല കയറി തിരികെ വാഹനത്തില്‍ കയറുന്നതുവരെ കൈയിലെ ഈ തിരിച്ചറിയല്‍ ബാന്‍ഡ് കളയാതിരിക്കാന്‍ ശ്രദ്ധിക്കണമെന്ന് പോലീസ് അധികൃതര്‍ അറിയിച്ചു.
Read Moreപരിപ്പ് വടയും കട്ടൻചായയും കഴിച്ച് ചായക്കട രാഷ്ട്രീയത്തിന്റെ ഭാഗമായി ചെന്നിത്തലയും
തിരക്കേറിയ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടയില്‍ ചായക്കട രാഷ്ട്രീയത്തിന്റെ ഭാഗമായി രമേശ് ചെന്നിത്തലയും. വള്ളിക്കോട്, പ്രമാടം മണ്ഡലം കണ്‍വന്‍ഷനുകള്‍ കഴിഞ്ഞു കോന്നിയിലേക്ക് പോകവേ ഇളക്കൊള്ളൂര്‍ ക്ഷേത്രത്തിന്റെ അടുത്തുള്ള സെല്‍വന്റെ കടയില്‍ പരിപ്പുവട കണ്ടാണ് ചെന്നിത്തല വാഹനം നിര്‍ത്തിയത്. അപ്രതീക്ഷിതമായി നേതാവിന്റെ വാഹനം കണ്ട സെല്‍വനും ആദ്യം ഒന്ന് അമ്പരന്നു. ചൂട് കട്ടന്‍ ചായയും പരിപ്പുവയും ഒപ്പം പാളയന്കോടന് പഴവും കഴിക്കുന്നതിനിടെ കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയംഗം സ്ഥലത്തുണ്ടായിരുന്നവരോടു പ്രാദേശിക രാഷ്ട്രീയം ചോദിച്ചറിഞ്ഞു. കടയുടമസെല്വനുമായും ആശയ വിനിമയം നടത്തി. പ്രമാടം പഞ്ചായത്ത് സ്ഥാനാര്‍ഥി മനോജിന് വേണ്ടി യും ജില്ലാ, ബ്ലോക്ക് സ്ഥാനാര്‍ഥികള്‍ക്ക് വേണ്ടിയും വോട്ട് ചോദിക്കാനും മറന്നില്ല. ഡിസിസി പ്രസിഡന്റ് സതീഷ് കൊച്ചുപറമ്പില്‍, പന്തളം സുധാകരൻ, എ. ഷംസുദ്ദീന്, വെട്ടൂര്‍ജ്യോതിപ്രസാദ്, എസ്. വി. പ്രസന്നകുമാർ, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി നഹാസ് പത്തനംതിട്ട എന്നിവരും ചെന്നിത്തലയ്ക്കൊപ്പം ഉണ്ടായിരുന്നു.
Read More