ക്ഷമ വേണം, സമയമെടുക്കും: താടിയിലും മീശയിലും തീർത്തത് 26 ഇംഗ്ലീഷ് അക്ഷരങ്ങൾ; വൈറലായി വീഡിയോ

താടിയും മുടിയുമൊക്കെ ഭംഗിയിൽ വെട്ടിയൊതുക്കുക എന്നതൊരു ഫാഷനാണ്. മുഖത്തിന് ഇണങ്ങുന്ന രൂപത്തിൽ അവയെല്ലാം ഭംഗിയാക്കി ഒതുക്കുന്നത് തന്നെ നല്ല ചേലാണ്. എന്നാൽ താടിയിൽ പരീക്ഷണങ്ങളുമായി എത്തിയിരിക്കുകയാണ് ഒരു യുവാവ്. അദ്ദേഹം ഇംഗ്ലീഷ് ആൽഫബെറ്റിലെ ഇരുപത്തിയാറ് അക്ഷരങ്ങൾ തന്‍റെ താടിയിൽ വെട്ടിയൊതുക്കി. ഒരു കൗതുകത്തിന് ഇത് ചെയ്തതാണെങ്കിലും ഇപ്പോൾ അത് സോഷ്യൽ മീഡിയയിൽ വൈറലാണ്. യുവാവിന്‍റെ താടി വീഡിയോ ഇൻസ്റ്റാഗ്രാമിൽ ‘@beardadvice’ലാണ് പങ്കുവച്ചിരിക്കുന്നത്. A മുതൽ Z വരെയുള്ള ലെറ്ററുകളുടെ ഷേപ്പിൽ ഓരോ അക്ഷരങ്ങൾ താടിയിൽ വെട്ടിയെടുക്കുന്നതിനായി യുവാവ് ആദ്യം താടി നന്നായി വളർത്തും. ഓരോ അക്ഷരം ചെയ്ത ശേഷം പിന്നെ മുഴുവൻ താടി വടിച്ചു കളയും. പിന്നെ വളരുന്പോൾ അടുത്ത അക്ഷരത്തിന്‍റെ ഷേപ്പിൽ താടി ആക്കും. അങ്ങനെ നിരന്തരം താടി വളർത്തുകയും വെട്ടുകയുമാണ് ഇതിനായി യുവാവ് ചെയ്തത്. 25 ലക്ഷം ആളുകളാണ് ഇതിനകം വീഡിയോ കണ്ടത്. യുവാവിന്‍റെ…

Read More

കുഞ്ഞുകുട്ടിയുടെ വീട്ടില്‍ ചര്‍ച്ച രാഷ്‌ട്രീയം മാത്രം: മകനും മകളും സ്ഥാനാര്‍ഥികള്‍

കൊച്ചി: എറണാകുളം കുമ്പളങ്ങി കായിപ്പുറത്ത് വീട്ടില്‍ കെ.സി. കുഞ്ഞുകുട്ടി – രാധാ ദമ്പതികളുടെ വീട്ടില്‍ സംസാരം പ്രചാരണവിശേഷങ്ങള്‍ മാത്രം. മക്കളായ ദിപു കുഞ്ഞുകുട്ടിയും ദിവ്യ രാജേഷും മല്‍സരിക്കുന്നതിന്‍റെ ആവേശത്തിലാണ് കുടുംബാംഗങ്ങള്‍. യുഡിഎഫ് സ്ഥാനാര്‍ഥികളായാണ് ഇരുവരും മത്സരരംഗത്തുള്ളത്. ജില്ലാ പഞ്ചായത്ത് മുന്‍ അംഗമായ ദിപു കുഞ്ഞുകുട്ടി പള്ളുരുത്തി ബ്ലോക്ക് പഞ്ചായത്തിലെ ആഞ്ഞിലിത്തറ ഡിവിഷനില്‍ നിന്നാണ് മത്സരിക്കുന്നത്. ദിപുവിന്‍റെ സഹോദരി അങ്കണവാടി ടീച്ചര്‍ കൂടിയായ ദിവ്യ രാജേഷ് കൊച്ചി കോര്‍പറേഷന്‍ തമ്മനം 41-ാം ഡിവിഷനിലെ സ്ഥാനാര്‍ഥിയാണ്. പട്ടികജാതി വനിതാ സംവരണ സീറ്റാണിത്. 2000- 2006 ല്‍ കുമ്പളങ്ങി ഗ്രാമപഞ്ചായത്തിലെ എസ്‌സി പ്രമോട്ടറായി പ്രവര്‍ത്തിച്ച പരിചയവുമായാണ് ദിവ്യ കന്നിയങ്കത്തിന് ഇറങ്ങിയിരിക്കുന്നത്. തമ്മനം ലേബര്‍ കോളനിയില്‍ പാലാതുരുത്തിപ്പറമ്പില്‍ രാജേഷിന്‍റെ ഭാര്യയാണ് ദിവ്യ. സഹോദരങ്ങളുടെ പ്രചാരണം കൊഴുക്കുമ്പോള്‍ പിന്തുണയുമായി കുടുംബവും കൂടെയുണ്ട്. കഴിഞ്ഞ 25 വര്‍ഷമായി കുമ്പളങ്ങി സര്‍വീസ് സഹകരണ ബാങ്ക് ബോര്‍ഡ് അംഗവും…

Read More

രാജ്ഭവൻ ഇനി ലോക്ഭവൻ എന്ന പേരിൽ അറിയപ്പെടും

‌കേരളത്തിലെ രാജ്ഭവൻ ഇനി ഔദ്യോഗികമായി ലോക്ഭവൻ എന്ന പേരിൽ അറിയപ്പെടും. രാജ്ഭവനുകൾ രാജ്യത്താകമാനം ലോക് ഭവനുകളായും ലെഫ്റ്റനന്‍റ് ഗവർണർമാരുടെ ഔദ്യോഗിക വസതിയായ രാജ് നിവാസുകൾ ലോക്നിവാസുകളായും പുനർനാമകരണം ചെയ്യുന്നതിനുള്ള കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ നിർദേശപ്രകാരമാണ് ഈ മാറ്റം. കൊളോണിയൽ മനോഭാവത്തിൽ നിന്ന് ജനാധിപത്യ മനോഭാവത്തിലേക്കുള്ള സുപ്രധാനമായ മാറ്റത്തിന്‍റെ പ്രതീകമാണിതെന്ന് ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ പറഞ്ഞു. ഇപ്പോഴത്തെ കേരളാ ഗവർണർ 2022ൽ ബിഹാർ ഗവർണറായി സേവനമനുഷ്ഠിച്ചിരുന്ന സമയത്തു നടന്ന ഗവർണർമാരുടെ അഖിലേന്ത്യാ സമ്മേളനത്തിൽ അദ്ദേഹമാണ് രാജ്ഭവനുകൾക്ക് ’ലോക്ഭവൻ’ എന്ന പേര് നൽകണമെന്ന നിർദേശം ആദ്യമായി മുന്നോട്ടുവച്ചത്. പേരു മാറ്റലിന്‍റെ ഭാഗമായി രാജ്ഭവന്‍റെ മതിലിലെ കേരള രാജ്ഭവൻ എന്നെഴുതിയ ബോർഡ് ഇന്നലെ നീക്കം ചെയ്തു. ഈ സ്ഥാനത്ത് ഇനി ലോക്ഭവൻ എന്നു രേഖപ്പെടുത്തിയ പുതിയ ബോർഡ് സ്ഥാനംപിടിക്കും.

Read More

പുതിയ ഫോണുകളിൽ സൈബർ സുരക്ഷാ ആപ്പ് ഉൾപ്പെടുത്താൻ: ‘രഹസ‍്യ’ നിർദേശം

ന്യൂഡൽഹി: എല്ലാ പുതിയ മൊബൈൽ ഫോണുകളിലും സൈബർ സുരക്ഷാ ആപ്പായ ‘സഞ്ചാർ സാഥി ആപ്പ്’ പ്രീലോഡ് ചെയ്യാൻ സ്മാർട് ഫോൺ നിർമാതാക്കൾക്ക് കേന്ദ്രസർക്കാരിന്‍റെ ‘രഹസ‍്യ’ നിർദേശം. ഫോണിൽനിന്ന് നീക്കം ചെയ്യാൻ കഴിയാത്ത വിധത്തിൽ മൊബൈലുകളിൽ ആപ്പ് ഉൾപ്പെടുത്തണമെന്നാണ് കേന്ദ്ര ടെലികോം മന്ത്രാലയം ഫോൺ നിർമാതാക്കളോട് ആവശ്യപ്പെട്ടിരിക്കുന്നതെന്ന് രാജ്യാന്തര വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. കേന്ദ്ര സർക്കാർ നവംബർ 28നു പുറപ്പെടുവിച്ചിരിക്കുന്ന ഉത്തരവിന്‍റെ ആധികാരികത റോയിട്ടേഴ്സ് സ്ഥിരീകരിച്ചിട്ടുണ്ട്. ഉപയോക്താക്കൾക്ക് പ്രവർത്തനരഹിതമാക്കാൻ കഴിയരുതെന്ന വ്യവസ്ഥയോടെ സൈബർ സുരക്ഷ ആപ്പ് പ്രീ-ഇൻസ്റ്റാൾ ചെയ്യണമെന്നാണ് സർക്കാർ സ്വകാര്യ കമ്പനികൾക്ക് മാത്രമായി അയച്ചിരിക്കുന്ന ഉത്തരവിലെ നിർദേശം. ആപ്പ് പുതിയ ഫോണുകളിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് ഉറപ്പാക്കാൻ കമ്പനികൾക്ക് 90 ദിവസത്തെ സമയമാണ് കേന്ദ്രം നൽകിയിരിക്കുന്നത്. വിതരണ ശൃംഖലയിൽ ഇതിനോടകമുള്ള ഫോണുകളിൽ സോഫ്റ്റ്‌വേർ അപ്ഡേറ്റുകളിലൂടെ ആപ്പുകൾ ഉൾപ്പെടുത്തണമെന്നും കേന്ദ്രം നിർദേശിക്കുന്നു. ടെലികോം സൈബർ സുരക്ഷയുടെ ഗുരുതരമായ അപകടാവസ്ഥയെ…

Read More

കരുതലായ് കാവലായ്…കെഎസ്ആർടിസി ബസിൽ മധ്യവയസ്കന് ദേഹാസ്വാസ്ഥ്യം: പോലീസുകാരുടെ ഇടപെടലിൽ യാത്രക്കാരന് പുതുജീവൻ

തൊടുപുഴ: യാത്രയ്ക്കിടെ നെഞ്ചുവേദന അനുഭവപ്പെട്ട യാത്രക്കാരനെ കെഎസ്ആർടിസി ബസിൽ ആശുപത്രിയിലെത്തിച്ചു. ഇന്നലെ വൈകുന്നേരം ഏഴരയോടെയായിരുന്നു സംഭവം. കോഴിക്കോട്നിന്നു പത്തനാപുരത്തേയ്ക്കു പോകുന്ന എസി സൂപ്പർ ഫാസ്റ്റ് ബസിലെ യാത്രക്കാരനാണ് നെഞ്ചുവേദന അനുഭവപ്പെട്ടത്. സീതത്തോട് പുതിയാത്ത് ഷാജി തോമസിനെ (60) യാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇദ്ദേഹവും മകനും പത്തനംതിട്ടയ്ക്കു പോകുകയായിരുന്നു. ബസ് തൊടുപുഴ സ്റ്റാൻഡിൽ എത്തിയപ്പോഴാണ് ഷാജി തോമസിന് നെഞ്ചു വേദന അനുഭവപ്പെട്ടത്. ഇതേ സമയം തൊടുപുഴ കണ്‍ട്രോൾ റൂമിലെ പോലീസ് സംഘം വാഹനത്തിൽ സ്റ്റാൻഡിലുണ്ടായിരുന്നു. എസ്ഐമാരായ ഇ.ഐ. ജമാൽ, അജി, എസ്‌സിപിഒ ശിവകുമാർ എന്നിവരുടെ നേതൃത്വത്തിൽ ഉടൻതന്നെ കെഎസ്ആർടിസി ബസിൽ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലെത്തിക്കുകയായിരുന്നു. ആശുപത്രിയിലെത്തിച്ച ഷാജി തോമസിന് അടിയന്തര ചികിൽസ നൽകി.

Read More

വെള്ളിമൂങ്ങയിലെ സി.പി. മാമച്ചൻ കരുണാപുരത്ത് സ്ഥാനാർഥി; എതിർ സ്ഥാനാർഥിയെ കണ്ട് നാട്ടുകാരും മാമച്ചനും ഞെട്ടി!

നെടുങ്കണ്ടം: വെള്ളിമൂങ്ങ സിനിമയിലെ മാമച്ചന്‍റെ പേരിൽ അറിയപ്പെടുന്ന ഒരു സ്ഥാനാർഥി കരുണാപുരത്തുണ്ട്. കരുണാപുരം പഞ്ചായത്തിലെ ഏഴാം വാർഡ് കോൺഗ്രസ് സ്ഥാനാർഥി ജെയ്മോൻ നെടുവേലിയുടെ അപരനാമമാണ് സി.പി. മാമച്ചൻ. വെള്ളിമൂങ്ങ സിനിമ പുറത്തിറങ്ങിയപ്പോൾ മുതലാണ് ജെയ്മോനു മാമച്ചനെന്ന പേര് വീണത്. ജെയ്മോനു മാമച്ചനെന്ന പേരു ലഭിച്ചതിനു പിന്നിൽ ആ സിനിമാകഥയുണ്ട്. വെള്ളിമൂങ്ങ സിനിമയിറങ്ങിയ സമയം നാട്ടിൽ ഒരു മൃതദേഹ സംസ്കാരച്ചടങ്ങ്. മരിച്ചത് പ്രദേശത്ത് അറിയപ്പെടുന്ന വ്യക്തിയാണ്. പാർട്ടിക്കാരെല്ലാം റീത്തുമായി വന്നു, ഇതിനിടെ ജയ്മോനും സംസ്കാരച്ചടങ്ങിൽ പങ്കെടുക്കാൻ വീട്ടിലെത്തി. ജയ്മോൻ പ്രതിനിധീകരിക്കുന്ന പാർട്ടിയുടെ നേതാവും റീത്തുമായെത്തിയിരുന്നു. ഇതിനിടെ നേതാവിനു ഒരു ഫോൺ കോൾ വന്നു. നേതാവ് റീത്ത് ജയ്മോന്‍റെ കൈയിൽ നൽകി ഫോൺ സംഭാഷണം കഴിഞ്ഞ് തിരികെയെത്തിയപ്പോൾ ജയ്മോൻ റീത്ത് മൃതദേഹത്തിൽ വച്ചിരുന്നു. അന്നു മുതലാണ് ജയ്മോൻ നാട്ടുകാരുടെ മാമച്ചനായി മാറിയത്. കുട്ടികളും മുതിർന്നവരും എല്ലാം ജയ്മോൻ എന്ന പേര്…

Read More

ക്രിസ്മസ് വരവറിയിച്ച് നക്ഷത്ര വിപണി; 100 രൂപ മുതല്‍ 2000 രൂപ വരെയുള്ള എല്‍ഇഡി നക്ഷത്രങ്ങള്‍

കോട്ടയം: ക്രിസ്മസ് വരവറിയിച്ച് നക്ഷത്ര വിപണി തുറന്നു. എല്‍ഇഡി നക്ഷത്രങ്ങളാണ് ഇക്കൊല്ലവും വില്പനയില്‍ മുന്പില്‍. 100 രൂപ മുതല്‍ 2000 രൂപ വരെയുള്ള എല്‍ഇഡി നക്ഷത്രങ്ങള്‍ ലഭ്യമാണ്. 400 രൂപ മുതലുള്ള നിയോണ്‍ നക്ഷത്രങ്ങളുമുണ്ട്. ഇന്നുമുതല്‍ നക്ഷത്രം തെളിക്കുന്ന ഏറെപ്പേരെ ഉദ്ദേശിച്ചാണ് മുന്നേ നക്ഷത്രക്കടകള്‍ മിഴി തുറന്നത്. കടലാസ് നക്ഷത്രങ്ങളുടെ പുതിയ സ്റ്റോക്കും എത്തിത്തുടങ്ങി. കൊല്ലത്തുള്ള ചെറുകിട സംരംഭകരാണ് കടലാസ് നക്ഷത്രങ്ങളുടെ പ്രധാന നിര്‍മാതാക്കള്‍. യന്ത്ര നിര്‍മിത പേപ്പര്‍ നക്ഷത്രങ്ങളാണ് കൊല്ലത്തുനിന്ന് എത്തുന്നത്. 21 കാലുള്ള നക്ഷത്രങ്ങള്‍ വരെ വിപണിയിലുണ്ടെങ്കിലും അഞ്ചു കാലുള്ള നക്ഷത്രങ്ങള്‍ക്കാണ് ആവശ്യമേറെയും. ഈറക്കമ്പുകള്‍ കൂട്ടിക്കെട്ടി വര്‍ണക്കടലാസ് ഒട്ടിച്ച് നക്ഷത്രവിളക്ക് തൂക്കുന്ന പഴയ രീതി ക്ലബുകളും യുവജന സംഘടനകളും ചില വീടുകളിലും തുടരുന്നുണ്ട്. സ്ഥാപനങ്ങളിലും പള്ളികളിലും സ്റ്റീൽ ചട്ടക്കൂടിൽ തുണി, കയർ പോലുള്ളവ ഉപയോഗിച്ച് കൂറ്റൻ നക്ഷത്രങ്ങളും ഒരുക്കുന്നു. ഡിസംബര്‍ രണ്ടാം വാരത്തോടെ പുല്‍ക്കൂടും…

Read More

വെറൈറ്റിയല്ലേ..! തപാലിലൂടെ പോസ്റ്റു കാർഡ് വഴി വോട്ട് തേടിയൊരു സ്ഥാനാർഥി

തെരഞ്ഞെടുപ്പു പ്രചാരണരംഗത്ത് വ്യത്യസ്തതകളും പുതുമകളും തേടുകയാണ് രാഷ്‌ട്രീയ പാർട്ടികളും സ്ഥാനാർഥികളും. കൂടുതലും നവയുഗ പ്രചാരണ സാധ്യതകളും ഡിജിറ്റൽ മാധ്യമങ്ങളുടെ പിൻബലത്തിൽ ഉള്ളവയുമാണ്. എന്നാൽ, ഗൃഹാതുരത്വം ഉണർത്തുന്ന വോട്ട് അഭ്യർഥനയാണ് ചിറയിൻകീഴ് ഗ്രാമപഞ്ചായത്തിലെ 17-ാം വാർഡിലെ എൽഡിഎഫ് സ്ഥാനാർഥി എസ്. സിന്ധുവിന്‍റേത്. തപാലിലൂടെ പോസ്റ്റു കാർഡ് വഴിയാണ് വോട്ട് തേടുന്നത്. പണ്ടകശാല വാര്‍ഡിലെ എല്ലാ വോട്ടര്‍മാര്‍ക്കും പോസ്റ്റു കാര്‍ഡ് വഴി അഭ്യർഥന അയയ്ക്കുകയാണ്. ഇതിനായി ആവശ്യമായ കാര്‍ഡുകള്‍ തയാറാക്കി. വീടുകളിൽ സ്ഥാനാർഥി വോട്ട് തേടി നേരിട്ടെത്തും. അതിനു പുറമെയാണ് തപാൽ മാർഗമുള്ള അഭ്യർഥന. ഓരോ പോസ്റ്റു കാർഡും കൈ കൊണ്ടെഴുതിത്തന്നെ തയാറാക്കി. കഴിഞ്ഞ ദിവസം ആദ്യഘട്ട പ്രചാരണ പോസ്റ്റ് കാര്‍ഡ് പോസ്റ്റ് ചെയ്തു. സിന്ധു 2010-15ല്‍ വാര്‍ഡ് മെംബറായും 2015 -20ല്‍ ബ്ലോക്ക് മെംബറായും പ്രവർത്തിച്ചിട്ടുണ്ട്.

Read More

വെള്ളം വെള്ളം സർവത്ര… ശുദ്ധജലവിതരണത്തിൽ നിശബ്ദവിപ്ലവം; 77.9 ദശലക്ഷം കുടുംബങ്ങളിൽ കുടിവെള്ളമെത്തി

കേന്ദ്രസർക്കാരിന്‍റെ ജൽ ജീവൻ മിഷന്‍റെ (ജെഎംഎം) ഭാഗമായി രാജ്യത്തെ 77.9 ദശലക്ഷം ഗ്രാമീണ കുടുംബങ്ങളിൽ കുടിവെള്ളമെത്തി. ശുദ്ധജലം വീടുകളിലെത്തിക്കാനായത് ജലജന്യ രോഗങ്ങൾ കുറയ്ക്കുന്നതിന് കാരണമായെന്നും കേന്ദ്രസർക്കാർ പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. എല്ലാ ഗ്രാമീണ വീടുകളിലും കുടിവെള്ളം ലഭ്യമാക്കുന്നതിന് 2019 ഓഗസ്റ്റിലാണ് ജെഎംഎം പദ്ധതി ആരംഭിച്ചത്. ആരംഭഘട്ടത്തിൽ 17 ശതമാനം കുടുംബങ്ങളിലാണ് കുടിവെള്ള കണക്ഷനുകൾ ഉണ്ടായിരുന്നത്. ഇപ്പോൾ അതു ലക്ഷ്യത്തിലേക്കടുക്കുകയാണ്. വിവിധ സംസ്ഥാനങ്ങളിൽ സ്കൂളുകളിലും അങ്കണവാടികളിലും പദ്ധതിയുടെ ഭാഗമായി പൈപ്പുവഴി കുടിവെള്ളം എത്തിക്കുന്നുണ്ട്. വിദ്യാലയങ്ങളിൽ ശുചിത്വ സൗകര്യങ്ങൾ ഒരുക്കുക, ഹാജർ പ്രോത്സാഹിപ്പിക്കുക, മെച്ചപ്പെട്ട പഠനാനുഭവങ്ങൾ നൽകുക എന്നീ ലക്ഷ്യങ്ങൾ സാധ്യമാക്കുന്നതിനും ജെജെഎം പദ്ധതി സഹായമായിട്ടുണ്ട്. ചില സംസ്ഥാനങ്ങളിൽ ജൽജീവൻ പദ്ധതി നടപ്പാക്കുന്നതിൽ പിന്നിലാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ഗ്രാമീണ മേഖലകളിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണം പദ്ധതിയുടെ വിജയത്തിന് ആവശ്യമാണെന്നും റിപ്പോർട്ടിൽ പറയുന്നു.

Read More

സ്വപ്‌നങ്ങള്‍ക്കൊപ്പം പറന്നു പറന്ന് പുരുഷോത്തമന്‍

സ്വപ്നങ്ങള്‍ കാണാന്‍ എല്ലാവര്‍ക്കും കഴിയും. എന്നാല്‍, കാണുന്ന സ്വപ്നങ്ങള്‍ യാഥാര്‍ഥ്യമാക്കാന്‍ നിശ്ചയദാര്‍ഡ്യമുള്ളവര്‍ക്ക് മാത്രമേ കഴിയൂ. ഇതിനുള്ള ഉദാഹരണമായി മാറുകയാണ് പയ്യന്നൂര്‍ വെള്ളൂര്‍ പഴയ തെരുവിലെ ടി.വി. പുരുഷോത്തമന്‍ (61) എന്ന തെങ്ങുകയറ്റ തൊഴിലാളി. തെങ്ങിന് മുകളിലിരിക്കുമ്പോള്‍ തലയ്ക്കു മുകളിലൂടെ പോകുന്ന വിമാനങ്ങളും അതില്‍നിന്നുള്ള കാഴ്ചകളുമായിരുന്നു ഒരുകാലത്ത് ഇയാളുടെ സ്വപ്‌നങ്ങളില്‍ നിറഞ്ഞു നിന്നിരുന്നത്. വലിയ ഇരമ്പലോടെ അകന്നുപോകുന്ന വിമാനങ്ങള്‍ ഊണിലും ഉറക്കത്തിലുമെല്ലാം ഇയാള്‍ക്കൊപ്പമുണ്ടായിരുന്നു. പിന്നീട്, ഇതിനായി നടത്തിയ കഠിനാധ്വാനങ്ങളിലൂടെ തന്‍റെ സ്വപ്നങ്ങള്‍ പൂവണിയിക്കാന്‍ കഴിഞ്ഞതിന്‍റെ സന്തോഷത്തിലാണിന്ന് പുരുഷു എന്ന് വിളിക്കപ്പെടുന്ന പുരുഷോത്തമന്‍.നെയ്ത്ത് കുലത്തൊഴിലാക്കിയ കുടുംബത്തിലെ മൂത്ത മകനായിരുന്നു പുരുഷു. മൂന്നാം ക്ലാസില്‍ വിദ്യാഭ്യാസം അവസാനിപ്പിക്കേണ്ടിവന്ന പുരുഷുവിന് വിധിയേല്‍പ്പിച്ച പ്രഹരമാണ് തെങ്ങിലും മരത്തിലുമൊക്കെ കയറാന്‍ പഠിക്കാനിടയാക്കിയത്. അച്ഛന്‍ അമ്മയെ ഉപേക്ഷിച്ച് പോയതോടെ മൂന്നുമക്കളും അമ്മയുമടങ്ങുന്ന ഇവരുടെ കുടുംബം നടുക്കടലില്‍പ്പെട്ട അവസ്ഥയിലായി. അമ്മയ്ക്ക് നെയ്ത്തിലൂടെ കിട്ടുന്ന തുച്ഛമായ വരുമാനം നിത്യനിദാന ചെലവുകള്‍ക്ക്…

Read More