ഞങ്ങൾ ട്രായ് ഉദ്യോഗസ്ഥർ, വേഗം വാട്സ്ആപ്പ് വീഡിയോ കോളിൽ വരിക: ഡോക്ടർ ദമ്പതികളുടെ പണം തട്ടാൻ ശ്രമിച്ചു; രക്ഷപ്പെടുത്തി കണ്ണൂർ സൈബർ പോലീസ്

ട്രായ് ഉദ്യോഗസ്ഥരെന്ന വ്യാജേന ഫോൺ കോൾ നടത്തി ഡോക്ടർ ദമ്പതികളെ കുടുക്കാൻ ശ്രമിച്ച സൈബർ തട്ടിപ്പ് കണ്ണൂർ സിറ്റി സൈബർ ക്രൈം പോലീസിന്‍റെ സമയോചിത ഇടപെടലിലൂടെ പരാജയപ്പെട്ടു. ഡോക്ടർ ദമ്പതികളുടെ പേരിലുള്ള സിം കാർഡ് ഉപയോഗിച്ച് സൈബർ കുറ്റകൃത്യം നടന്നിട്ടുണ്ടെന്നും തുടർ നടപടികളുടെ ഭാഗമായി ലൈവ് വാട്സ് ആപ് വീഡിയോ കോളിലേക്ക് പ്രവേശിക്കണമെന്നുമുള്ള കോൾ ആയിരുന്നു ലഭിച്ചത്. വീഡിയോ കോളിലേക്ക് എത്തിയപ്പോൾ എതിർവശത്തുണ്ടായിരുന്ന വ്യക്തി സ്വയം ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥൻ എന്നാണു പരിചയപ്പെടുത്തിയത്. തുടർന്ന്, മറ്റൊരാൾ സിബിഐ ഉദ്യോഗസ്ഥൻ എന്നുപറഞ്ഞു വീഡിയോ കോളിൽ വന്നു. നിങ്ങൾ നിയമപരമായ അന്വേഷണം നേരിടുകയാണെന്നും ബാങ്ക് അക്കൗണ്ട് വിശദാംശങ്ങൾ ഉടൻ നല്കണമെന്നുമാണ് ഇവർ അറിയിച്ചത്. അക്കൗണ്ടിലുള്ള പണം മുഴുവൻ ‘സുപ്രീംകോടതിയുടെ നിരീക്ഷണത്തിലുള്ള പ്രത്യേക അക്കൗണ്ടിലേക്ക്’ ഉടൻ മാറ്റിവയ്ക്കണമെന്നും ആവശ്യപ്പെട്ടു. ഭീഷണിയോടെയും മാനസിക സമ്മർദം ചെലുത്തിയുമായിരുന്നു സംഘം സംസാരിച്ചത്. സംശയം തോന്നിയതിനെത്തുടർന്ന് ദമ്പതികൾ കണ്ണൂർ…

Read More

സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട… വ്യാജ ട്രേഡിംഗ് ആപ്പ്: യുവാവിന് 27 ലക്ഷം നഷ്‌ടമായി

വ്യാജ ട്രേഡിംഗ് ആപ്പില്‍ കുടുങ്ങി കൊച്ചിയില്‍ യുവാവിന് 27 ലക്ഷം രൂപ നഷ്‌ടമായി. കലൂര്‍ സ്വദേശിയായ 25കാരന്‍റെ പരാതിയില്‍ എറണാകുളം നോര്‍ത്ത് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സുബ്രനീര്‍ ബാനര്‍ജി, സുജന്‍ രക്ഷിത്, ബസു എന്നിവരെ പ്രതിചേര്‍ത്താണു കേസെടുത്തിട്ടുള്ളത്. മൂവരും കോല്‍ക്കത്ത സ്വദേശികളാണെന്നാണു വിവരം. ജൂണ്‍ 17നാണ് പ്രതികള്‍ പരാതിക്കാരനെ സമൂഹമാധ്യമം വഴി സമീപിക്കുന്നത്. പോപ്പീവേള്‍ഡ് എന്ന വെബ്സൈറ്റ് വഴി ട്രേഡ് ചെയ്താല്‍ നിക്ഷേപത്തിന് വലിയ ലാഭം നല്‍കാമെന്നു വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. അന്നുതന്നെ 1600 യുഎസ് ഡോളറും 22ന് വീണ്ടും 6500 യുഎസ് ഡോളറും നിക്ഷേപിച്ചു. പ്രതികള്‍ പരിചയപ്പെടുത്തിയ വെബ്സൈറ്റിലെ അക്കൗണ്ടില്‍ യുവാവിന്‍റെ നിക്ഷേപം ഓരോ ദിവസവും കൂടിവരുന്നതായും കാണിച്ചിരുന്നു. പിന്നീട് യുവാവിന്‍റെ അമ്മയുടെ ബാങ്ക് അക്കൗണ്ടില്‍നിന്ന് 27 ലക്ഷം രൂപ സുജന്‍ രക്ഷിതിന്‍റെ അക്കൗണ്ടിലേക്കു കൈമാറി. എന്നാല്‍ വാഗ്ദാനം ചെയ്ത അത്രയും ലാഭം ലഭിക്കാതെ വന്നതോടെ…

Read More

മലയാളി സ്ഥാനാർഥികളില്ലാതെ ഇടുക്കി ജില്ലയിലെ മൂന്നു പഞ്ചായത്തുകൾ

തദ്ദേശ തെരഞ്ഞെടുപ്പിൽ മലയാളി സ്ഥാനാർഥികളില്ലാതെ ജില്ലയിലെ മൂന്നു പഞ്ചായത്തുകൾ. ഇടമലക്കുടി, മൂന്നാർ, വട്ടവട പഞ്ചായത്തുകളിലാണു തമിഴ് വംശജരായ സ്ഥാനാർഥികൾ മാത്രം മത്സരരംഗത്തുള്ളത്. തോട്ടം തൊഴിലാളികളും ആദിവാസികളും അധിവസിക്കുന്ന ഇവിടെ തമിഴ് വംശജരാണ് കൂടുതൽ. ഇടമലക്കുടിയിൽ 14 വാർഡുകളിലായി 41 സ്ഥാനാർഥികളും വട്ടവടയിൽ 14 വാർഡുകളിലായി 43 സ്ഥാനാർഥികളും മൂന്നാറിൽ 20 വാർഡുകളിലായി 58 തമിഴ് വംശജരായ സ്ഥാനാർഥികളുമാണു ജനവിധി തേടുന്നത്. യുഡിഎഫ്, എൽഡിഎഫ്, എൻഡിഎ സ്ഥാനാർഥികൾക്കു പുറമെ ഡിഎംകെ, എഐഡിഎംകെ, വിടുതൽ തിർത്തി എന്നീ പാർട്ടികളിലെ സ്ഥാനാർഥികളും മൂന്നാർ പഞ്ചായത്തിലെ ചില വാർഡുകളിൽ രംഗത്തുണ്ട്. ഇവിടെ ഭൂരിഭാഗം വോട്ടർമാരും തമിഴ് വംശജരായതിനാൽ പ്രചാരണത്തിനും തമിഴ് ടച്ചാണ്. നോട്ടീസുകളും പോസ്റ്ററുകളുമെല്ലാം തമിഴ്ഭാഷയിലാണ് അച്ചടിച്ചിരിക്കുന്നത്. ഇതോടൊപ്പം തമിഴ് സിനിമാഗാനങ്ങളുടെ പാരഡിഗാനങ്ങളും പുറത്തിറക്കിയിട്ടുണ്ട്. വോട്ടർമാരെ സ്വാധീനിക്കാൻ ഇത് ഏറെ പ്രയോജനപ്പെടുമെന്നാണ് സ്ഥാനാർഥികളുടേയും പ്രവർത്തകരുടേയും പ്രതീക്ഷ. തമിഴ്നാട്ടിൽ സിനിമമേഖലയിലുള്ളവർക്ക് വലിയ ജനപിന്തുണയാണുള്ളത്. ഇതു…

Read More

25 ലക്ഷം രൂപ ശമ്പളമുള്ള കോര്‍പറേറ്റ് ജോലി ഉപേക്ഷിച്ച് ഫുഡ് ഡെലിവറി റൈഡറായി ജോലി ചെയ്ത് യുവാവ്: ലക്ഷ്യം ബിസിനസ് പഠനം

ഒരു ബിസിനസ് ആരംഭിക്കുന്നതിനു മുമ്പ് അതിനെക്കുറിച്ച് നന്നായി പഠിക്കുക എന്നത് പ്രധാനമാണ്. ബിസിനസ് ചെയ്യാന്‍ ഉദേശിക്കുന്ന മേഖലയെക്കുറിച്ച് ശരിയായി ധാരണയില്ലെങ്കില്‍ പരാജയമാകും ഫലം. ഇപ്പോഴിതാ സ്വന്തമായി തുടങ്ങുന്ന ബിസിനസ് പഠിക്കാൻ ഫുഡ് ഡെലിവറി റൈഡറായി ജോലി ചെയ്യുന്നതിനായി പ്രതിവര്‍ഷം 25 ലക്ഷം രൂപ ശമ്പളമുള്ള കോര്‍പറേറ്റ് ജോലി ഉപേക്ഷിച്ച യുവാവിന്‍റെ കഥയാണ് സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗ് ആയിരിക്കുന്നത്. യുവാവിന്‍റെ സുഹൃത്ത് സാമൂഹികമാധ്യമമായ എക്സില്‍ പങ്കുവച്ച കുറിപ്പിലൂടെയാണ് ഇക്കാര്യം പുറംലോകമറിഞ്ഞത്. യുവാവിന്‍റെ തീരുമാനം അദ്ദേഹത്തിന്‍റെ കുടുംബത്തെ ഉള്‍പ്പെടെ എല്ലാവരെയും അത്ഭുതപ്പെടുത്തി. എന്നാല്‍ തന്‍റെ സുഹൃത്തിന് വലുതും വ്യക്തവുമായ പദ്ധതിയുണ്ടായിരുന്നുവെന്നു യുവാവ് പറഞ്ഞു. ആറ് മാസത്തെ സമ്പാദ്യം ഉപയോഗിച്ച് ഒരു ക്ലൗഡ് കിച്ചണ്‍ ആരംഭിക്കാന്‍ അദ്ദേഹം ആഗ്രഹിച്ചു. എന്നാല്‍, പണം മുടക്കുന്നതിന് മുമ്പ് തന്‍റെ നാട്ടിലുള്ളവര്‍ക്ക് എന്താണ് കഴിക്കാന്‍ ഇഷ്ടമെന്ന് മനസിലാക്കാന്‍ യുവാവ് തീരുമാനിച്ചു. ഇതിനായി ഓണ്‍ലൈനില്‍ ഭക്ഷണവിതരണ കമ്പനികളില്‍…

Read More

എല്ലാ ലിഫ്റ്റും സേഫ് അല്ല… ചില യാത്ര അപകടത്തിലേക്കാകാം; ലിഫ്റ്റ് അടിക്കും മുമ്പ് ഒന്നു ശ്രദ്ധിക്കണേ മക്കളേ

കൊച്ചി: നമ്മുടെ കുട്ടികള്‍ സ്‌കൂളില്‍ പോകുന്ന സമയത്തും തിരികെ വീട്ടിലേക്ക് പോരുമ്പോഴും റോഡിലൂടെ പോകുന്ന വാഹനങ്ങള്‍ കൈ കാണിച്ച് ലിഫ്റ്റ് ചോദിക്കുന്നത് പതിവ് കാഴ്ചയാണ്. എന്നാല്‍ എല്ലാ ലിഫ്റ്റും സേഫ് അല്ലെന്നും ഇത് ചിലപ്പോള്‍ അപകടത്തിലേക്ക് നയിച്ചേക്കാമെന്നുമാണ് പോലീസ് മുന്നറിയിപ്പ് നല്‍കുന്നത്. വാഹനം ഓടിക്കുന്നവര്‍ എങ്ങനെയുള്ളവരാണ് എന്ന് അറിയാതെ അവര്‍ക്കൊപ്പം യാത്ര ചെയ്യുന്നത് ഒട്ടും സുരക്ഷിതമല്ലെന്നാണ് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ മനസിലാക്കേണ്ടത്. ചില യാത്ര അപകടത്തിലേക്കാകാംവാഹനം ഓടിക്കുന്ന വ്യക്തിയുടെ സ്വഭാവം, പശ്ചാത്തലം എന്നിവ അറിയാത്ത സാഹചര്യത്തില്‍ ലിഫ്റ്റ് വാങ്ങിയുള്ള യാത്ര അപകടത്തില്‍ കലാശിക്കാനുള്ള സാധ്യത ഏറെയാണ്. അമിത വേഗത്തില്‍ വാഹനം ഓടിക്കുന്നവര്‍ ആണെങ്കില്‍ അവര്‍ക്കു പിന്നീല്‍ ഹെല്‍മറ്റ് ധരിക്കാതെയുള്ള യാത്ര അപകട സാധ്യത ഇരട്ടിയാക്കുന്നു. അശ്രദ്ധമായി വാഹനം ഓടിക്കുന്നവരും മദ്യപിച്ച് വാഹനം ഓടിക്കുന്നവരും കുറവല്ല എന്നു കൂടി ഓര്‍ക്കണം. മയക്കുമരുന്ന് ഉപയോഗിക്കുന്നരുടെയും ലഹരി കടത്തുകാരുടെയോ വാഹനത്തിലായിരിക്കാം ഒരു പക്ഷേ…

Read More

പ്രായം തളർത്താത്ത മനസുമായി കോശി സാർ തെരഞ്ഞെടുപ്പ് രംഗത്ത് സജീവം; 86-ാം വയസിൽ ജനവിധി തേടുന്നത് സ്വതന്ത്ര സ്ഥാനാർഥിയായി

കൊക്കയാർ: സംസ്ഥാനത്തുതന്നെ പ്രായം കൂടിയ സ്ഥാനാർഥികളിൽ ഒരാളായി ശ്രദ്ധേയനാകുകയാണ് കൊക്കയാർ പഞ്ചായത്തിലെ നാരകംപുഴ പത്താം വാർഡിൽനിന്നു മത്സരിക്കുന്ന കോശിസാർ. 86 വയസിലും സ്വതന്ത്ര സ്ഥാനാർഥിയായി മത്സരരംഗത്ത് സജീവമാണ് നാരകംപുഴ ഈറ്റയ്ക്കൽ ഇ.എ. കോശി. കൂട്ടിക്കൽ സിഎംഎസ് എൽപി സ്കൂളിലെ അധ്യാപകനായിരുന്ന ഇദ്ദേഹം 33 വർഷത്തെ അധ്യാപന ജീവിതത്തിനു ശേഷമാണ് പൊതുപ്രവർത്തന രംഗത്തേക്ക് കടന്നുവരുന്നത്. കഴിഞ്ഞ 30 വർഷമായി നാടിന്‍റെ വിവിധ വിഷയങ്ങളിൽ ഇടപെട്ട് പൊതുപ്രവർത്തന മേഖലയിൽ സജീവമാണ്. 2020ലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിലും ഇദ്ദേഹം മത്സരരംഗത്തുണ്ടായിരുന്നു. ഇത്തവണ നാരകംപുഴ പൗരസമിതിയുടെ പിന്തുണയോടെ സ്വതന്ത്ര സ്ഥാനാർഥിയായാണ് കോശിസാർ മത്സരരംഗത്തുള്ളത്.

Read More

അഞ്ചു തലമുറകള്‍ക്ക് കരുതലും സ്‌നേഹവും പകര്‍ന്ന ശോശാമ്മയ്ക്ക് 110-ാം പിറന്നാള്‍; ഇത്തവണ വോട്ട് ചെയ്യാനില്ല

കോട്ടയം: ജില്ലയിലെ സീനിയര്‍ മോസ്റ്റ് വോട്ടര്‍ മീനടം മാളിയേക്കല്‍ ശോശാമ്മ കുര്യാക്കോസിന് ഇത് പിറന്നാള്‍ മാസമാണ്. അതായത് 110-ാം പിറന്നാള്‍. അഞ്ചു തലമുറകള്‍ക്ക് കരുതലും സ്‌നേഹവും പകര്‍ന്ന ശോശാമ്മ പ്രായാധിക്യത്തെത്തുടര്‍ന്നുള്ള ക്ഷീണംമൂലം തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇക്കുറി വോട്ടു ചെയ്യുന്നില്ല. ഇന്നേവരെയുള്ള തെരഞ്ഞെടുപ്പില്‍ ഇത് ആദ്യമായാണ് സമ്മതിദാനാവകാശം വിനിയോഗിക്കാതിരിക്കുന്നത്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പുകളിലൊക്കെ വീടിനടുത്തുള്ള മീനടം സ്‌കൂളിലെ ബൂത്തില്‍ പോയി വോട്ടു ചെയ്തിരുന്നു. ശാരീരിക അവശതകളെത്തുടര്‍ന്നു കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ വീട്ടിലിരുന്നുതന്നെ വോട്ടവകാശം രേഖപ്പെടുത്താവുന്ന 12 ഡി പ്രകാരമാണ് സമ്മതിദാനാവകാശം വിനിയോഗിച്ചത്. മാങ്ങാനം കാടംതുരുത്തേല്‍ പരേതരായ ഈപ്പന്‍-അച്ചാമ്മ ദമ്പതികളുടെ മക്കളില്‍ മൂത്തയാളാണ് ശോശാമ്മ. പതിമൂന്നാം വയസിലായിരുന്നു വിവാഹം. മൂന്നു മക്കളാണു ശോശാമ്മയ്ക്ക്.

Read More

തേനിച്ചയെ തുരത്താൻ ആരുവിളിച്ചാലും പറന്നെത്തുന്ന സ്ഥാനാർഥി; പൂഞ്ഞാറിലെ ജോഷി മൂഴിയാങ്കലിന്‍റെ തേനിച്ചക്കഥയറിയാം…

കോട്ടയം: വോട്ടുപിടിത്തത്തിനിടയില്‍ സ്ഥാനാര്‍ഥിക്ക് പെരുന്തേനീച്ചപിടിത്തവും. പൂഞ്ഞാര്‍ പഞ്ചായത്ത് ഒന്നാം വാര്‍ഡായ പെരുനിലം വെസ്റ്റിലെ ഇടതു സ്ഥാനാര്‍ഥി ജോഷി മൂഴിയാങ്കലിനാണു തെരഞ്ഞെടുപ്പു പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ പെരുന്തേനീച്ചപിടിത്തവും. സ്ഥാനാര്‍ഥിയായതിനുശേഷം ഇതിനോടകം 20ലധികം സ്ഥലങ്ങളില്‍ പെരുന്തേനീച്ചകളെ തുരത്താന്‍ ജോഷി പോയിക്കഴിഞ്ഞു. ജില്ലാ പഞ്ചായത്ത് സ്ഥാനാര്‍ഥിയുടെ വാഹനപര്യടനം ആരംഭിച്ച ഇന്നലെ പര്യടനത്തിനിടയിലാണു കൊഴുവനാലില്‍ പെരുന്തേനീച്ചക്കൂട്ടത്തെ തുരത്താന്‍ ജോഷി പോയത്. സഹപ്രവര്‍ത്തകനും സ്ഥാനാര്‍ഥിയുമായ കൊഴുവനാല്‍ പഞ്ചായത്ത് വൈസ്പ്രസിഡന്‍റ് ബി. രാജേഷ് ഇന്നലെ രാവിലെ വിളിച്ചു പെരുന്തേനീച്ചക്കൂട്ടത്തിന്‍റെ വിവരം പറയുകയായിരുന്നു. അട്ടപ്പാടിയിലെ അദിവാസികളില്‍നിന്നാണ് പെരുന്തേനീച്ചകളെയും കടന്നലുകളെയും തുരത്താനുള്ള രീതി ജോഷി മനസിലാക്കിയെടുത്തത്. ആരു വിളിച്ചാലും അവിടെയെത്തി ജോഷി ഈച്ചകളെ തുരത്തും. പെട്രോള്‍ കൂലി ഉള്‍പ്പെടെയുള്ള ചെറിയ ഫീസാണ് വാങ്ങുന്നത്. വനംവകുപ്പിന്‍റെയും ജില്ലാ കളക്ടറുടെയും ലൈസന്‍സുമുണ്ട്. പൂഞ്ഞാര്‍ പഞ്ചായത്ത് പ്രസിഡന്‍റായിരുന്ന ജോഷി ഇത്തവണ വീണ്ടും അങ്കത്തിനിറങ്ങുകയാണ്; പെരുന്തേനീച്ചകളെ തുരത്തുന്നതിനൊപ്പം വോട്ടര്‍മാരുടെ മനസും കീഴടക്കാന്‍.

Read More

യുദ്ധവിമാനങ്ങളില്‍നിന്ന് പൈലറ്റിനെ രക്ഷിക്കുന്ന സംവിധാനം വിജയകരമായി പരീക്ഷിച്ച് ഇന്ത്യ: വീഡിയോ കാണാം…

ന്യൂഡൽഹി: സൈനികരംഗത്ത് മറ്റൊരു നാഴികക്കല്ല് പിന്നിട്ട് ഇന്ത്യ. യുദ്ധവിമാനങ്ങള്‍ തകരുന്ന സാഹചര്യത്തിൽ പൈലറ്റിനെ സുരക്ഷിതമായി പുറത്തെത്തിക്കുന്ന സംവിധാനം ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചു. അടിയന്തര ഒഴിപ്പിക്കൽ സംവിധാനമായ എജക്ഷൻ സീറ്റിന്‍റെ അതിവേഗ റോക്കറ്റ്-സ്ലെഡ് പരീക്ഷണം വിജയകരമായി പൂർത്തിയാക്കി. റോക്കറ്റ്-സ്ലെഡ് പരീക്ഷണം നടത്തിയത് ഡിആർഡിഒ ആണ്. നൂതനമായ ഇൻ-ഹൗസ് എസ്‌കേപ്പ് സിസ്റ്റം ടെസ്റ്റിംഗ് ശേഷിയുള്ള രാഷ്ട്രങ്ങളുടെ എലൈറ്റ് ക്ലബ്ബിൽ ഇന്ത്യയെ ഈ പരീക്ഷണം ഉൾപ്പെടുത്തിയെന്ന് പ്രതിരോധ മന്ത്രാലയം ചൊവ്വാഴ്ച അറിയിച്ചു. ചണ്ഡീഗഢിലെ ടെർമിനൽ ബാലിസ്റ്റിക്സ് റിസർച്ച് ലബോറട്ടറിയിലെ റെയിൽ ട്രാക്ക് റോക്കറ്റ് സ്ലെഡിലായിരുന്നു പരീക്ഷണം. പരീക്ഷണം വിജയകരമായി പൂർത്തിയാക്കിയതിൽ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ഡിആർഡിഒ, ഐഎഎഫ്, എയ്റോനോട്ടിക്കൽ ഡെവലപ്‌മെന്‍റ് ഏജൻസി, എച്ച്എഎൽ എന്നിവയെ അഭിനന്ദിച്ചു. സ്വാശ്രയത്വത്തിലേക്കുള്ള ഇന്ത്യയുടെ തദ്ദേശീയ പ്രതിരോധ ശേഷിയിലെ സുപ്രധാന നാഴികക്കല്ലാണിതെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. വീഡിയോ കാണാൻ ഇവിടെ ക്ലിക് ചെയ്യുക.

Read More

ലഹരിക്കെതിരേ ഈ പോലീസുകാരൻ സൈക്കിൾ ചവിട്ടിയത് 5 രാജ്യങ്ങളിലേക്ക്…

അഞ്ചു രാജ്യങ്ങൾ… 49 ദിവസം… 5,400 കിലോമീറ്റർ, അതും സൈക്കിളില്‍… ആലപ്പുഴ പുന്നപ്ര പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസറായ അലക്‌സ് വര്‍ക്കി തന്‍റെ സൈക്കിള്‍ ചവിട്ടിയത് ലഹരിക്കെതിരെയുള്ള സന്ദേശവുമായാണ്. കഴിഞ്ഞ സെപ്റ്റംബര്‍ അഞ്ചിന് “യാത്രയാണ് ലഹരി”എന്ന സന്ദേശവുമായി വിയറ്റ്‌നാമില്‍ നിന്നാരംഭിച്ച സൈക്കിള്‍ യാത്ര സിങ്കപ്പൂരില്‍ സമാപിച്ച് ഇദ്ദേഹം ഒക്ടോബര്‍ 23-നാണ് കേരളത്തില്‍ തിരിച്ചെത്തിയത്. ആ യാത്രാ വിശേഷങ്ങളിലേക്ക്…. യാത്രകളെ പ്രണയിച്ച കുട്ടിക്കാലംആലപ്പുഴ തകഴി മഠത്തില്‍ വീട്ടില്‍ വര്‍ക്കി വര്‍ഗീസ്-റീത്ത വര്‍ക്കി ദമ്പതികളുടെ മകനായ അലക്‌സിന് കുട്ടിക്കാലം മുതല്‍ യാത്രകളോടായിരുന്നു പ്രണയം. തന്‍റെ കൊച്ചു സൈക്കിളില്‍ സമീപ പ്രദേശത്തൊക്കെ സഞ്ചരിക്കുമായിരുന്നു. എന്നാല്‍ ദീര്‍ഘദൂര യാത്രകളൊന്നും പോകാനുള്ള സാഹചര്യം അന്നുണ്ടായില്ല. എങ്കിലും യാത്രാ പുസ്തകങ്ങളും സന്തോഷ് ജോര്‍ജ് കുളങ്ങരയുടെ യാത്രാവിശേഷങ്ങളുമൊക്കെ അലക്‌സ് വായിക്കുകയും കാണുകയുമൊക്കെ പതിവാക്കി. ഈ സ്ഥലങ്ങളൊക്കെ എന്നെങ്കിലും തനിക്കും കാണാനാകുമെന്ന് മനസില്‍ തീവ്രമായി ആഗ്രഹിച്ചു. വര്‍ഷങ്ങള്‍ക്കിപ്പുറം…

Read More