2022 ഫെബ്രുവരി ആറ് ഞായറാഴ്ച. കോവിഡിനെത്തുടര്‍ന്ന് അവധിയിലായിരുന്ന തിരുവനന്തപുരം പേരൂര്‍ക്കട പോലീസ് സ്റ്റേഷനിലെ ഇന്‍സ്പെക്ടര്‍ വി. സജികുമാര്‍ അന്നാണ് ഡ്യൂട്ടിക്ക് എത്തിയത്. ലോക്ക്ഡൗണ്‍ ആയതിനാല്‍ അന്ന് പ്രത്യേക കേസുകളൊന്നും ഇല്ലായിരുന്നു. രാവിലെ തന്നെ സ്റ്റേഷനിലെത്തി റിപ്പോര്‍ട്ട് ചെയ്ത ഇന്‍സ്പെക്ടര്‍ സജികുമാര്‍ ഉച്ചയോടെ അടുത്തുള്ള ക്വാര്‍ട്ടേഴ്സിലേക്ക് പോന്നു. അവിടെയെത്തി മുക്കാല്‍ മണിക്കൂറിനുശേഷം അദ്ദേഹത്തിന് സ്റ്റേഷനില്‍ നിന്നൊരു കോള്‍ വന്നു. ഒരു സ്ത്രീയുടെ മാല പൊട്ടിച്ചുവെന്നായിരുന്നു ആദ്യമെത്തിയ കോള്‍. തൊട്ടുപിന്നാലെ പോലീസ് കണ്ട്രോള് റൂമില്‍നിന്നു വിളിയെത്തി. ഒരു സ്ത്രീ കൊല്ലപ്പെട്ടിരിക്കുന്നു. പേരൂര്‍ക്കട അമ്പലമുക്കിലെ അമ്പലനഗറില്‍ ടാബ്സ് ഗ്രീന്‍ടെക് അഗ്രിക്ലിനിക്ക് എന്ന അലങ്കാരച്ചെടി വില്പന ശാലയിലായിരുന്നു സംഭവം നടന്നത്. ഇന്‍സ്പെക്ടറും സംഘവും സ്ഥലത്തെത്തി. ടാര്‍പോളിന്‍കൊണ്ട് മൂടിയ മൃതദേഹം അലങ്കാരച്ചെടിക്കടയില്‍ ചെടി വാങ്ങാനെത്തിയവര്‍ അവിടെ ആരെയും കാണാതായതോടെ ഉടമ തോമസ് മാമ്മനെ വിളിച്ചു. ഞായറാഴ്ച അവധിയാണെങ്കിലും ചെടികള്‍ നനയ്ക്കാന്‍ എത്തണമെന്ന് തോമസ് ജീവനക്കാരിയായ…
Read MoreCategory: Today’S Special
കടലിന്റെ നിറം മാറുന്നു; വളരെ ഗൗരവത്തോടെ കാണണമെന്ന് ഗവേഷകർ
കടൽത്തീരത്ത് സമയം ചിലഴിക്കാൻ ഇഷ്ടമുള്ളവരാണ് നമ്മളിൽ പലരും. കടലിൽ കുളിക്കാനും തിരയെണ്ണാനും മുത്തും ചിപ്പിയുമൊക്കെ ശേഖരിക്കാനും മണൽത്തരികൾ കൊണ്ട് രൂപങ്ങൾ ഉണ്ടാക്കാനുമൊക്കെ നല്ല രസമാണ്. എന്നാൽ പുറമേ കാണുന്ന രസം ചില സമയങ്ങളിൽ കടലിനു ഇല്ല. സുനാമി വന്നപ്പോൾ കടലിന്റെ ക്ഷോഭം നമ്മൾ കണ്ടതാണ്. ചിലനേരങ്ങളിൽ അതിശക്തിയായി വിശിയടിക്കുന്ന തിര ചിലപ്പോൾ നമ്മുടെ ജീവൻ തന്നെ എടുക്കാൻ സാധ്യതയുണ്ട്. ഇപ്പോഴിതാ കടലിന്റെ നിറം അസാധാരണമായ രീതിയില്‍ മാറുന്നതായി ഗവേഷണ പഠനം. കടലിലെ എതാണ്ട് 71 മില്യണ്‍ സ്ക്വയര്‍ കിലോമീറ്റര്‍ പ്രദേശമാണ് ഇത്തരത്തില്‍ കടും നിറമായി മാറിയത്. ഭൂമിയിലെ മുഴുവൻ കടലിന്റെ ഏതാണ്ട് 21 ശതമാനം നിറമാറ്റം സംഭവിച്ചെന്നാണ് ഗവേഷണ പഠനത്തില്‍ ചൂണ്ടിക്കാണിക്കുന്നത്. സാറ്റലൈറ്റ് ഡാറ്റയും ഓഷ്യനിക് മോഡലുകളെയും അടിസ്ഥാനപ്പെടുത്തി 2003 മുതല്‍ 2022 വരെ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ പഠനം നടത്തിയിരിക്കുന്നത്. കടലിൽ പ്രകാശം കടന്ന്…
Read Moreനിസാരം! കാമി, വയസ് 55; എവറസ്റ്റിൽ പോയിവന്നത് 31 തവണ
ഉയരംകൂടുംതോറും കടുപ്പം കുറഞ്ഞുവരുന്ന പ്രാണവായു, കാറ്റുപോലും ഉറഞ്ഞുപോകുന്ന കൊടുംതണുപ്പ്, മഞ്ഞിൽ മറഞ്ഞിരിക്കുന്ന മരണഗർത്തങ്ങൾ. എവറസ്റ്റ് പർവതാരോഹകരുടെ എക്കാലത്തെയും ആവേശമാണ്, ഒപ്പം പേടിസ്വപ്നവും. ലോകത്തിന്റെ ഉച്ചിയിലേക്ക് ഒറ്റത്തവണ നടന്നുകയറിയവർ ഹീറോയാകും. അപ്പോൾ 31 തവണ എവറസ്റ്റ് കീഴടക്കിയാലോ, അതും 55-ാം വയസിൽ. നേപ്പാളുകാരനായ ഷെർപ്പ കാമി റീത്ത വെറും ഹീറോയല്ല, മരണമാസാണ്. ഏറ്റവും കൂടുതൽ തവണ എവറസ്റ്റ് കയറിയതിനു സ്വന്തം പേരിലുള്ള റിക്കാർഡ് കാമി പുതുക്കി. അന്നലെ പുലർച്ചെ നാലോടെ 8,849 മീറ്റർ ഉയരമുള്ള കൊടുമുടി കാമിയും സംഘവും കീഴടക്കിയതായി പർവതാരോഹകണ സംഘാടകരായ സെവൻ സമ്മിറ്റ് ട്രെക്ക്സിന്റെ ചെയർമാൻ മിംഗ്മ ഷെർപ്പ പറഞ്ഞു. ഇന്ത്യൻ കരസേനയുടെ അഡ്വഞ്ചർ വിംഗ് എവറസ്റ്റ് എക്സ്പെഡിഷനിലെ ലെഫ്. കേണൽ മനോജ് ജോഷിയുടെ നേതൃത്വത്തിലുള്ള സംഘത്തെ നയിച്ചാണ് കാമി വീണ്ടും എവറസ്റ്റിന്റെ നെറുകയിലെത്തിയത്. അദ്ദേഹം ബേസ് ക്യാമ്പിലേക്കു തിരിച്ചുവന്നുകൊണ്ടിരിക്കുകയാണെന്ന് മിംഗ്മ ഷെർപ്പ അറിയിച്ചു. കഴിഞ്ഞ…
Read Moreഇടപാടുകൾ ഇപ്പോൾ എന്തെളുപ്പം… യുപിഐ ഇടപാടുകളിൽ സർവകാല റിക്കാർഡ്
രാജ്യത്തെ ഡിജിറ്റൽ പേയ്മെന്റ് രംഗത്ത് മികച്ച നേട്ടവുമായി യൂണിഫൈഡ് പേയ്മെന്റ്സ് ഇന്റർഫേസ് ( യുപിഐ) ഇടപാടുകൾ കഴിഞ്ഞ മാസം സർവകാല റിക്കാർഡിലെത്തി. നാഷണൽ പേയ്മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ) പുറത്തുവിട്ട കണക്കുകൾ പ്രകാരം ഇക്കഴിഞ്ഞ മേയിൽ 18.68 ബില്യൺ (1,868 കോടി) ഇടപാടുകളാണ് നടന്നത്. ഇത് 25.14 ട്രില്യൺ(25.14 ലക്ഷം കോടി) രൂപയുടെ റിക്കാർഡ് മൂല്യം രേഖപ്പെടുത്തി. കഴിഞ്ഞ മാർച്ചിലാണ് ഏറ്റവും ഉയർന്ന ഇടപാടുകൾ രേഖപ്പെടുത്തിയിരുന്നത്. അന്ന് 18.3 ബില്യൺ ഇടപാടുകളും 24.77 ട്രില്യൺ രൂപയുടെ മൂല്യവുമാണ് ഉണ്ടായിരുന്നത്. ഏപ്രിലിനെ അപേക്ഷിച്ച് ഇടപാടുകളുടെ എണ്ണത്തിൽ നാല് ശതമാനവും മൂല്യത്തിൽ അഞ്ച് ശതമാനവമാണ് വർധനയുണ്ടായത്. ഏപ്രിലിൽ 17.89 ബില്യൺ ഇടപാടുകളും 23.95 ട്രില്യൺ രൂപയുടെ മൂല്യവുമാണ് രേഖപ്പെടുത്തിയിരുന്നത്. മുൻവർഷത്തെ അപേക്ഷിച്ച് യുപിഐ ഇടപാടുകളുടെ എണ്ണത്തിൽ 33 ശതമാനവും മൂല്യത്തിൽ 23 ശതമാനവും വർധനയുണ്ടായി. മേയ് മാസത്തിൽ പ്രതിദിന…
Read Moreഉറങ്ങാനെത്തിയപ്പോൾ തലയണയ്ക്കടിയിൽ ഉറങ്ങി ഉഗ്രവിഷമുള്ള മൂർഖൻ! ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറൽ
നാഗ്പുർ: വീട്ടിലെ കിടപ്പുമുറിയിലെ തലയണയ്ക്കടിയിൽ ഉഗ്രവിഷമുള്ള മൂർഖൻ! പാന്പിനെക്കണ്ടതും മുറിയിൽനിന്നു പുറത്തേക്കിറങ്ങി വീട്ടുകാർ. മഹാരാഷ്ട്രയിലെ നാഗ്പുരിലാണു സംഭവം. മഴ പെയ്തപ്പോൾ തണുപ്പിൽനിന്നു രക്ഷനേടാനായാണ് പാന്പെത്തിയത്. മുറിക്കുള്ളിലെത്തി, ബെഡ്ഷീറ്റ് കുടഞ്ഞുവിരിക്കാൻ തുടങ്ങുന്പോഴാണ് ഗൃഹനാഥ പാന്പിനെ കണ്ടത്. പാമ്പിനെ കണ്ടതും വീട്ടുകാരും ഒത്തുകൂടിയവരും പരിഭ്രാന്തരാവുകയായിരുന്നു. വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പാമ്പിനെ പിടികൂടി. അതേസമയം സാധാരണ കാണുന്ന പാമ്പ് അല്ല ഇതെന്നും വിഷം കൂടിയ ഇനമാണെന്നും വനംവകുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
Read Moreപ്രവേശനോത്സവത്തിൽ പോലീസുകാർക്കെന്ത് കാര്യം… പെരുവന്താനം പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ സ്കൂളിലെത്തിയത് വെറുതെ കൈയും വീശിയല്ല
സ്കൂളുകളിൽ സർക്കാരിന്റെയും സ്കൂൾ മാനേജ്ന്റിന്റെയും സന്നദ്ധ സംഘടനകളുടെയുമൊക്കെ നേതൃത്വത്തിൽ പ്രവേശനോത്സവങ്ങൾ സംഘടിപ്പിക്കാറുണ്ട്. എന്നാൽ, പോലീസിന്റെ നേതൃത്വത്തിൽ ഒരു സ്കൂളിലെ പ്രവേശനോത്സവം പൂർണമായും ഏറ്റെടുത്തു നടത്തി വ്യത്യസ്തരായി മാറിയിരിക്കുകയാണ് പെരുവന്താനം പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ. ഇനി ഇവർ സംഘടിപ്പിച്ചതോ വെറും പ്രവേശനോത്സവമല്ല. സ്കൂളിലെ പ്രവേശനോത്സവത്തിന്റെ അലങ്കാരം മുതൽ നവാഗതരെ സ്വീകരിക്കൽ വരെയും പോലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് നടന്നത്. മധുര പലഹാരങ്ങൾ നൽകി കുഞ്ഞുകുട്ടികളെ കാക്കിപ്പട കൈയിലെടുത്തതോടെ കുരുന്നുകളുടെ മനസിലെ പേടിയും മാഞ്ഞു. പ്രവേശനോത്സവത്തിൽ പങ്കെടുത്ത കുട്ടികൾക്ക് ബാഗും കുടയും പഠനോപകരണങ്ങളും കൂടാതെ ഉച്ചക്കഞ്ഞി കുടിക്കുന്നതിനാവശ്യമായ പാത്രങ്ങളും ഉൾപ്പെടെയാണ് പോലീസ് ഒരുക്കി നൽകിയത്. പെരുവന്താനം പഞ്ചായത്തിലെ ടിആർ ആൻഡ് ടി എസ്റ്റേറ്റിലെ മാട്ടുപ്പെട്ടി എൽപി സ്കൂളിലാണ് പോലീസിന്റെ പ്രവേശനോത്സവം നടന്നത്. വാർഡ് അംഗം എം.സി. സുരേഷ് അധ്യക്ഷത വഹിച്ചു. പീരുമേട് ഡിവൈഎസ്പി വിശാൽ ജോൺസൺ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ്…
Read Moreപോടൂർ വീട്ടിൽ ഇനി അക്ഷരോത്സവം; ഒമ്പതു സഹോദരങ്ങൾ ഒരുമിച്ച് സ്കൂളിലേക്ക്; ഒരുമിച്ചിറങ്ങുന്നത് അങ്കണവാടി മുതൽ പ്ലസ് ടു വരെ പഠിക്കുന്ന മക്കൾ
സ്കൂളിലെ ഹാജർ വിളിക്കു മുമ്പ് വീട്ടിലും ഹാജർ വിളിക്കും. ബെല്ലിന് പകരം അലാം മുഴങ്ങും. വരിവരിയായി കുട്ടികൾ എത്തുകയായി. ഇന്നലെ മുതൽ അങ്ങനെയായി മാറി കൊട്ടിയൂർ സ്വദേശിയായ പോടൂർ സന്തോഷിന്റെയും രമ്യയുടെയും വീട്. ഒന്നും രണ്ടുമല്ല, ഒമ്പതു കുട്ടികളെ വേണം സ്കൂളിൽ വിടാൻ. അങ്കണവാടി മുതൽ പ്ലസ് ടു വരെ പഠിക്കുന്ന മക്കളാണ് ഒരുമിച്ചിറങ്ങുന്നത്. ഇനി ഇത്തരമൊരു സ്കൂളിൽ പോക്ക് ഉണ്ടാകില്ല. കാരണം, മൂത്ത മകൾ ഈ വർഷം പ്ലസ് ടു പൂർത്തിയാക്കുന്നതോടെ സ്കൂൾ പഠനം അവസാനിക്കും. ഇളയ മകൾക്ക് പ്രായം വെറും മൂന്നര മാസം മാത്രമാണ്. മൂത്ത മകൾ ആൽഫിയ എലിസബത്ത് കൊട്ടിയൂർ ഐജെഎം ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർഥിനിയാണ്. രണ്ടാമത്തെ മകൾ ആഗ്നസ് മരിയയും മൂന്നാമത്തെ മകൾ ആൻ ക്ലെറിനും അതേ സ്കൂളിലെ പത്താം ക്ലാസിലും എട്ടാം ക്ലാസിലും പഠിക്കുന്നു. അതിന്…
Read Moreമീനച്ചിലാറ്റിലെ ജലനിരപ്പ് അളന്ന്, മഴയെ പഠിച്ച് നദിയോര കൂട്ടായ്മ ; ജാഗ്രത പുലര്‍ത്തണമെന്ന മുന്നറിയിപ്പു നൽകാൻ വാട്സ് ആപ്പ് ഗ്രൂപ്പ്
മീനച്ചില്‍ നദീ സംരക്ഷണ സമിതിയുടെ കാലാവസ്ഥാ നിരീക്ഷണ കൂട്ടായ്മ മഴപ്പെയ്ത്തും പുഴയിലെ ജലനിരപ്പും അളന്നു നിരീക്ഷിക്കുന്ന ജാഗ്രതയിലാണ്. വാഗമണ്‍ മുതല്‍ കുമരകം വരെ 170 കിലോമീറ്റര്‍ ദൂരം ജലനിരപ്പ് മീനച്ചില്‍ റെയിന്‍ ആന്‍ഡ് റിവര്‍ മോനിട്ടറിംഗ് നെറ്റ്വര്‍ക്ക് ദിവസവും കുറിച്ച് സര്‍ക്കാര്‍ സംവിധാനങ്ങളെയും പ്രദേശവാസികളെയും അറിയിക്കുന്നുണ്ട്. പെയ്യുന്ന മഴയും അത് മീനച്ചിലാറ്റിലെ ജലനിരപ്പിലുണ്ടാക്കുന്ന വ്യതിയാനവുമാണ് ഇവരുടെ പ്രധാന പഠനവിഷയം. ഇതിനായി മീനച്ചിലാറ്റിലും മറ്റു പ്രധാന കേന്ദ്രങ്ങളിലും സ്ഥാപിച്ച റിവര്‍ ഗേജുകളിലൂടെയും വീടുകള്‍ക്ക് മുകളില്‍ സ്ഥാപിച്ച ഇരുനൂറോളം റെയിന്‍ ഗേജുകളിലൂടെയാണ് പുഴ, മഴ നിരീക്ഷണം. മീനച്ചിലാറ്റിലെ ഏഴ് പാലങ്ങളിലും വലിയ പാറകളിലും സ്കെയിലുകള്‍ വരച്ച് ജലനിരപ്പ് അറിയിക്കുന്നതില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കും ഈ കൂട്ടായ്മ കരുതലായിരിക്കുന്നു. ഇരുനൂറു പേരുടെ കൂട്ടായ്മയില്‍ 120 പേര് സ്കൂള്‍ വിദ്യാര്‍ഥികളാണ്. എല്ലാവരും വീടുകളില്‍ സ്ഥാപിച്ച മഴമാപിനി നിരീക്ഷിച്ച് മഴയുടെ അളവ് വാട്സ് ആപ്പില്‍ നല്‍കും.…
Read Moreഎന്റെ മാതാവേ… കുറവിലങ്ങാട് മുത്തിയമ്മയ്ക്കരികിൽ അവർ അണിനിരന്നു; ദൈവമാതാവിന്റെ വ്യത്യസ്ത വേഷഭാവങ്ങളിൽ
മരിയൻ പ്രത്യക്ഷീകരണങ്ങളുടെ ദൃശ്യവിരുന്നൊരുക്കി കുറവിലങ്ങാട് മേജർ ആർക്കി എപ്പിസ്കോപ്പൽ മർത്ത്മറിയം അർക്കദിയാക്കോൻ തീർഥാടന ഇടവകയിലെ എസ്എംവൈഎം യൂണിറ്റ്. മേയ്മാസ വണക്കാചരണത്തിന്റെ സമാപനത്തോടനുബന്ധിച്ചായിരുന്നു മരിയഭക്തിയുടെ വേറിട്ട പ്രചരണം. ഇടവകയിലെ 28 വാർഡുകളിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ട 28 പേരും രണ്ട് എസ്എംവൈഎം അംഗങ്ങളും ചേർന്ന് 30 സ്ഥലങ്ങളിലെ മരിയൻ പ്രത്യക്ഷീകരണദൃശ്യങ്ങളാണ് സമ്മാനിച്ചത്. കേട്ടും കണ്ടുമറിഞ്ഞിട്ടുള്ള മാതൃ പ്രത്യക്ഷീകരണങ്ങളെ നേരിൽ കണ്ട സന്തോഷത്തിലായിരുന്നു തീർഥാടകരടക്കമുള്ള വിശ്വാസീസമൂഹം. കുറവിലങ്ങാട്, വേളാങ്കണ്ണി, വല്ലാർപാടം, കൊരട്ടി, ഗാഡലൂപ്പ, ഫാത്തിമ, ലൂർദ് എന്നിങ്ങനെ വിവിധ സ്ഥലങ്ങളുടെ പേരിൽ അറിയിപ്പെടുന്ന മാതാവിന്റെ രൂപങ്ങളും വ്യാകുലമാതാവ്, കർമലമാതാവ്, നിത്യസഹായമാതാവ്, റോസ മിസ്റ്റിക്ക എന്നിങ്ങനെ വ്യത്യസ്ത വിളിപ്പേരുകളിൽ അറിയപ്പെടുന്ന മാതാവിന്റെ വേഷവിധാനങ്ങളുമായുള്ളവരും പങ്കെടുത്തു. മാതാവിന്റെ വേഷധാരികളായി എത്തിയവരെല്ലാം ഇടവക ദേവാലയത്തിൽനിന്ന് ജൂബിലി കപ്പേളയിലേക്ക് നടന്ന ജപമാല പ്രദക്ഷിണത്തിലും പങ്കെടുത്തു. ആർച്ച്പ്രീസ്റ്റ് റവ.ഡോ. തോമസ് മേനാച്ചേരി, സീനിയർ അസി. വികാരി ഫാ. ജോസഫ് മണിയഞ്ചിറ,…
Read Moreമഴക്കാലം തീന്മേശയില് നാട്ടുമീനുകളുടെ രുചിക്കാലം; മഞ്ഞക്കൂരിയും പുല്ലനും വാളയും കാരിയുമാണ് നാട്ടുമീന്വിപണയിലെ താരങ്ങള്‍
മഴക്കാലം തീന്മേശയില് നാട്ടുമീനുകളുടെ രുചിക്കാ ലം. കടല്‍, കായല്‍ മത്സ്യങ്ങള്‍ക്ക് ഇടവേള നല്കി എല്ലാവരും നാട്ടുമീനുകള്ക്കു പിന്നാലെയാണ്. പുതുവെള്ളമത്തെി പാടവും തോടും കനാലുമൊക്കെ നിറഞ്ഞതോടെ മീന്‍പിടിത്തവും തകൃതിയാണ്. മഞ്ഞക്കൂരിയും പുല്ലനും വാളയും കാരിയുമൊക്കെയാണ് നാട്ടുമീന്വിപണയിലെ താരങ്ങള്‍. മഴക്കാലത്തിന്റെ ആരംഭത്തില്‍ നാടന്‍ മത്സ്യങ്ങളുടെ ലഭ്യത കൂടുതലാണ്. ഈ സമയത്ത് ഇതിന് ആവശ്യക്കാരുമേറെയാണ്. കല്ലട, വരാല്, കാരി, മഞ്ഞക്കൂരി, പുല്ലന്, മുരശ്, കുറുവ, വയമ്പ്, വാള, കണ്ണി, പരല്‍, പ്രാഞ്ഞില്‍, ആരാന് തുടങ്ങിയ മത്സ്യങ്ങളാണ് വ്യാപകമായി വില്‍ക്കുന്നത്. കല്ലട-200, വരാല്- 350, കാരി- 300, പുല്ലന്-80, മുരശ്-380, കുറുവ-160, വയമ്പ്-100, വാള- 350, കണ്ണി -180,പരല്‍- 150, പ്രാഞ്ഞില്‍- 200, ആരോന്‍-180. എന്നിങ്ങനെയാണ് കിലോഗ്രാമിനു വില. കുമരകത്തും പടിഞ്ഞാറന്‍ മേഖലയിലെ വിവിധ പ്രദേശങ്ങളിലും നാട്ടുമീന്‍ വില്പന തകൃതിയാണ്. ഏറ്റുമാനൂര്‍-പാലാ റോഡില്‍ കട്ടച്ചിറ മാവിന്‍ചുവടിനു സമീപമാണ് നാട്ടുമീനുകളുലെ വലിയ മാര്‍ക്കറ്റ്. ഇവിടെ…
Read More