ഇന്ത്യയിലെ നഗരങ്ങളായ ഡൽഹി, മുംബൈ, ബംഗളൂരു എന്നിവയിൽ ഏതാണ് ജീവിക്കാൻ ഏറ്റവും അനുയോജ്യമെന്ന ചർച്ചകൾ സോഷ്യൽ മീഡിയയിൽ എപ്പോഴും സജീവമാണ്. ഇപ്പോഴിതാ, കഴിഞ്ഞ പത്ത് വർഷമായി ഇന്ത്യയിൽ താമസിക്കുന്ന ഒരു ഡച്ച് ട്രാവൽ ഇൻഫ്ലുവൻസർ മാതൃത്വത്തിലേക്ക് കടന്നതിന് ശേഷം മുംബൈയേക്കാൾ തനിക്ക് പ്രിയം ബംഗളൂരുവാണെന്ന് വ്യക്തമാക്കിയതാണ് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്. ഇവാന എന്ന ഇൻഫ്ലുവൻസറാണ് ബംഗളൂരുവിലെ പച്ചപ്പും ശാന്തതയും നിറഞ്ഞ ജീവിതത്തിലേക്ക് തിരികെ പോകാൻ ആഗ്രഹിച്ച തന്റെ അനുഭവം ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ചത്. വർഷങ്ങളായി മുംബൈയിൽ ജീവിക്കുക എന്നത് വലിയൊരു സ്വപ്നമായിരുന്നുവെന്ന് ഇവാന പറയുന്നു. തുടർന്ന് ബംഗളൂരുവിൽ നിന്നും അവർ മുംബൈയിലേക്ക് താമസം മാറുകയും ചെയ്തു. എന്നാൽ, നഗരത്തിലെത്തിയതോടെയാണ് തന്റെ മുൻഗണനകൾ മാറിയതായും, താൻ ഉപേക്ഷിച്ചുപോന്ന ബംഗളൂരുവിലെ ശാന്തവും പച്ചപ്പുള്ളതുമായ ജീവിതത്തെ എത്രത്തോളം വിലമതിച്ചിരുന്നുവെന്നും അവർ തിരിച്ചറിഞ്ഞത്. മാതൃത്വം ഒരു നഗരത്തെ നോക്കിക്കാണുന്ന തന്റെ കാഴ്ചപ്പാടിനെ പൂർണമായും മാറ്റിയെന്ന്…
Read MoreCategory: Today’S Special
രാജ്യാന്തര ബഹിരാകാശ നിലയത്തിലെത്തുന്ന ആദ്യ മലയാളി: അനിലും സംഘവും ബഹിരാകാശ നിലയത്തിലെത്തി; മടക്കം എട്ട് മാസത്തിനു ശേഷം
ന്യൂയോർക്ക്: മലയാളിയായ അനിൽ മേനോനും സംഘവും ബഹിരാകാശ നിലയത്തിലെത്തി. അനിലിന്റെ പേടകമായ സോയൂസ് പ്രോഗ്രസ് ഇന്ത്യൻ സമയം രാത്രി 11.30ന് ബഹിരാകാശ നിലയവുമായി പേടകം ബന്ധിപ്പിച്ചു. പുലർച്ചെ 1.25ന് അനിലും സംഘവും രാജ്യാന്തര ബഹിരാകാശ നിലയത്തിലെത്തി. ഇതോടെ രാജ്യാന്തര ബഹിരാകാശ നിലയത്തിലെത്തുന്ന ആദ്യ മലയാളിയായി യുഎസ് സ്പേസ് ഫോഴ്സ് കേണൽ ഡോ. അനിൽ മേനോൻ. ബഹിരാകാശം താണ്ടുന്ന ആദ്യ മലയാളിയും അനിലാണ്. ഇന്ത്യൻസമയം രാത്രി 8.17നാണ് അനിൽ മേനോനും സംഘവും യാത്ര തിരിച്ചത്. കസാഖ്സ്ഥാനിലെ ബൈക്കനൂർ കോസ്മോ ഡ്രോമിൽനിന്ന് റോസ്കോസ്മോസ് സോയൂസ് എംഎസ്-29 ദൗത്യത്തിന്റെ ഭാഗമായാണു യാത്ര. സോയൂസ് 2.1 എ റോക്കറ്റിലാണു പേടകത്തെ വിക്ഷേപിച്ചത്. റഷ്യൻ ശാസ്ത്രജ്ഞരായ പ്യോത്തർ ഡുബ്രോവ്, അന്ന കിക്കിന എന്നിവരും അനിലിനൊപ്പമുണ്ട്. ഇന്ത്യന്‍ – അമേരിക്കന്‍ ഫിസിഷ്യനും എന്‍ജിനീയറും സൈനിക ഉദ്യോഗസ്ഥനുമാണ് അനിൽ മേനോൻ. സംഘം ഏകദേശം എട്ട് മാസത്തോളം ബഹിരാകാശത്ത്…
Read Moreകഞ്ചാവ് കഴിച്ചു കുഴഞ്ഞുവീണു; സ്കോട്ട്ലൻഡിലെ പർവതത്തിൽ നിന്ന് നായയ്ക്ക് പുതുജീവൻ
ഫോർട്ട് വില്യം: സ്കോട്ട്ലൻഡിലെ ഏറ്റവും ഉയർന്ന പർവതമായ ‘ബെൻ നെവിസിൽ’ വച്ച് അബദ്ധത്തിൽ കഞ്ചാവ് കഴിച്ച് അവശനിലയിലായ ‘ടോക്കിയോ’ എന്ന ലാബ്രഡോർ ഇനത്തിൽപ്പെട്ട നായയെ രക്ഷാപ്രവർത്തകർ സുരക്ഷിതമായി താഴെ എത്തിച്ചു. ഹൈക്കിംഗിനിടെ പെട്ടെന്ന് അവശയായ നായ, വഴിയിൽ ഉപേക്ഷിക്കപ്പെട്ട നിലയിലുണ്ടായിരുന്ന കഞ്ചാവ് അബദ്ധത്തിൽ കഴിച്ചതാകാം അസുഖത്തിന് കാരണമെന്ന് ഡോക്ടർമാർ സംശയിക്കുന്നു. സറേ സ്വദേശിയായ ക്രിസ്റ്റീന ബ്ലൂം എന്ന പരിശീലകയുടെ നായയാണ് ടോക്കിയോ. മലകയറ്റത്തിനിടയിൽ പെട്ടെന്ന് ടോക്കിയോ കുഴഞ്ഞുവീഴുകയായിരുന്നു. നായയുടെ കാലുകൾ തളരുകയും ഇടയ്ക്കിടെ ബോധം മറയുകയും ചെയ്തതോടെ തനിക്ക് ടോക്കിയോയെ നഷ്ടപ്പെടുമെന്ന് ഭയന്നതായും ക്രിസ്റ്റീന പറഞ്ഞു. തുടർന്ന് ലോച്ചാബർ മൗണ്ടൻ റെസ്ക്യൂ ടീം സ്ഥലത്തെത്തി, 25 കിലോ ഭാരമുള്ള ടോക്കിയോയെ സ്ട്രെച്ചറിൽ കിടത്തി താഴെ എത്തിക്കുകയായിരുന്നു. രക്ഷാപ്രവർത്തകരുടെ ഇടപെടലിനെയും ക്രിസ്റ്റീന പ്രശംസിച്ചു. അവരുടെ സഹായമില്ലായിരുന്നെങ്കിൽ നായയെ സുരക്ഷിതമായി താഴെ എത്തിക്കാൻ സാധിക്കില്ലായിരുന്നുവെന്നും അവർ കൂട്ടിച്ചേർത്തു. നിലവിൽ ടോക്കിയോ…
Read Moreക്രൂരത! വായ നിറയെ ചോര, ഹൃദ്രോഗിയുടെ 12 പല്ലുകൾ പിഴുതെടുത്ത് ലക്ഷങ്ങൾ തട്ടി; രസകരമായ പരസ്യത്തിൽ വീണുപോയ വയോധികൻ
പല്ലുവേദനയ്ക്ക് ചികിത്സ തേടിയെത്തിയ 63കാരന്റെ വായിലുണ്ടായിരുന്ന ബാക്കി പല്ലുകളെല്ലാം പിഴുതെടുത്ത സംഭവം സമൂഹ മാധ്യമങ്ങളിൽ വ്യാപക പ്രതിഷേധങ്ങൾക്കാണ് വഴിവച്ചിരിക്കുന്നത്. അതോടൊപ്പം അദ്ദേഹത്തിന്റെ ബാങ്ക് അക്കൗണ്ടിൽ നിന്ന് പണം തട്ടിയെടുക്കുകയും ചെയ്ത ചൈനയിലെ ദന്താശുപത്രിക്കെതിരെ അധികൃതർ നടപടിയെടുത്തു. ചൈനയിലെ വടക്കുപടിഞ്ഞാറൻ പ്രവിശ്യയായ ഷാൻസിയിലെ ബയോജി സ്വദേശിയായ മിസ്റ്റർ ലി എന്നയാൾക്കാണ് ഈ ദുരനുഭവം ഉണ്ടായത്. കഴിഞ്ഞ സെപ്റ്റംബറിലാണ് ഇദ്ദേഹം ‘ദതുവാൻയുവാൻ ഡെന്റൽ ക്ലിനിക്ക്’ സന്ദർശിച്ചത്. രാവിലെ പല്ല് വെക്കൂ, ഉച്ചയ്ക്ക് ഇറച്ചി കഴിക്കൂ, പൂർണമായ പല്ലുകളോടെ 100 വയസ്സുവരെ ജീവിക്കൂ” തുടങ്ങിയ ആകർഷകമായ പരസ്യങ്ങളിൽ വീണാണ് ലി ഈ ക്ലിനിക്കിൽ എത്തിയത്. ആശുപത്രി അധികൃതർ ഇദ്ദേഹത്തെ കൂട്ടിക്കൊണ്ടുവരാൻ വണ്ടി അയക്കുകയും സൗജന്യ പരിശോധന വാഗ്ദാനം ചെയ്യുകയും ചെയ്തു. എന്നാൽ പരിശോധനയ്ക്കിടയിൽ ക്ലിനിക്കിലെ ജീവനക്കാർ അദ്ദേഹത്തിന്റെ 12 പല്ലുകൾ പിഴുതെടുക്കുകയും പകരം 10 ഇംപ്ലാന്റുകൾ ഘടിപ്പിക്കുകയും ചെയ്തു. ഇതിനുപിന്നാലെ…
Read Moreകഥകളിൽ കേട്ട ജീവിതം ഇന്ന് സ്വന്തം; വിമാനത്തിനുള്ളിൽ നിയന്ത്രണം വിട്ട് കരഞ്ഞ് വ്യവസായി, ഇൻസ്റ്റാഗ്രാമിനെ ഈറനണിയിച്ച് ആഷ് ലാംബയുടെ ഹൃദ്യമായ ഈ കുറിപ്പ്
കുട്ടിക്കാലത്ത് സ്വപ്നം കണ്ട ജീവിതമാണ് ഇപ്പോൾ ജീവിക്കുന്നതെന്ന് തിരിച്ചറിഞ്ഞ നിമിഷം വിമാനത്തിനുള്ളിലിരുന്ന് വിങ്ങിപ്പൊട്ടിയ അനുഭവം പങ്കുവെച്ച് കാനഡയിൽ താമസിക്കുന്ന ഇന്ത്യൻ വംശജനായ യുവ വ്യവസായി. സ്വന്തം ജീവിതയാത്രയെക്കുറിച്ചും ഒരു കാലത്ത് നടക്കില്ലെന്ന് കരുതിയ ലക്ഷ്യങ്ങളെക്കുറിച്ചും അദ്ദേഹം പങ്കുവെച്ച വൈകാരികമായ വീഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളുടെ ശ്രദ്ധയാകർഷിക്കുന്നത്. ആഷ് ലാംബ എന്ന വ്യവസായിയാണ് തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ ഈ വീഡിയോ പങ്കുവെച്ചത്. വിമാനത്തിലെ ബിസിനസ് ക്ലാസ് സീറ്റിലിരുന്ന് ജനലിലൂടെ പുറത്തേക്ക് നോക്കി കണ്ണീർ തുടയ്ക്കുന്ന അദ്ദേഹത്തെ വീഡിയോയിൽ കാണാം. അദ്ദേഹത്തിന്റെ നിലവിലെ ആഡംബര ജീവിതവും യാത്രകളും ആഡംബര കാറുകളും വീടും ഉൾപ്പെടെയുള്ള ദൃശ്യങ്ങളും ഈ വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. യഥാർഥത്തിൽ വിമാന യാത്രയ്ക്കിടയിൽ ഒരു തമാശ വീഡിയോ ചിത്രീകരിക്കാനാണ് താൻ ക്യാമറ ഓൺ ചെയ്തതെന്ന് ലാംബ പറയുന്നു. എന്നാൽ ക്യാമറ ഓൺ ചെയ്ത നിമിഷം നിയന്ത്രണം വിട്ട് കരയുകയായിരുന്നു. തീർത്തും…
Read Moreകാറിനുള്ളിൽ അനുമതിയില്ലാതെ സിഗരറ്റ് വലി; യാത്രക്കാരനോട് ‘നോ’ പറഞ്ഞ് ടാക്സി ഡ്രൈവർ, കൈയ്യടികളുമായി സോഷ്യൽ മീഡിയ
കാറിനുള്ളിൽ യാത്രക്കാരൻ അനുമതിയില്ലാതെ സിഗരറ്റ് വലിക്കാൻ ശ്രമിച്ചതിനെ തുടർന്ന് യാത്ര തുടരാൻ വിസമ്മതിച്ച് ടാക്സി ഡ്രൈവർ. സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ പ്രചരിച്ചതോടെ യാത്രക്കാരുടെ പെരുമാറ്റവും ഡ്രൈവർമാരുടെ അവകാശങ്ങളും സംബന്ധിച്ച ആവേശം നിറഞ്ഞ ചർച്ചകൾക്കാണ് തുടക്കം കുറിച്ചിരിക്കുന്നത്. ലക്ഷയ് മെഹ്ത എന്ന ഉപയോക്താവാണ് എക്സ് പ്ലാറ്റ്ഫോമിൽ സംഭവത്തിന്റെ ദൃശ്യങ്ങൾ പങ്കുവച്ചത്. വാഹനത്തിനുള്ളിൽ യാത്രക്കാരൻ പുകവലിക്കുന്നത് ശ്രദ്ധിച്ച ഡ്രൈവർ അയാളെ ചോദ്യം ചെയ്യുന്നതാണ് ദൃശ്യങ്ങളിലുള്ളത്. സിഗരറ്റ് കത്തിക്കുന്നതിന് മുൻപ് തന്റെ അനുമതി തേടിയിരുന്നോയെന്ന് ഡ്രൈവർ ചോദിക്കുന്നുണ്ട്. തുടർന്ന് തന്റെ വാഹനത്തിനുള്ളിൽ പുകവലി അനുവദനീയമല്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ടാക്സി ബുക്ക് ചെയ്തതിനാൽ വാഹനത്തിനുള്ളിൽ പുകവലിക്കാൻ ആരുടെയും അനുമതി ആവശ്യമില്ലെന്നാണ് യാത്രക്കാരൻ വാദിക്കുന്നത്. എന്നാൽ, വാഹനം തന്റെ ഉടമസ്ഥതയില്ലുള്ളതാണെന്നും അതിനുള്ളിലെ നിയമങ്ങൾ മാനിക്കണമെന്നും ഡ്രൈവർ മറുപടി നൽകുന്നു. തുടർന്ന് കാർ നിർത്തി യാത്രക്കാരോട് വാഹനത്തിൽനിന്നിറങ്ങാൻ ആവശ്യപ്പെടുന്നു. ‘ഞാനീ യാത്ര റദ്ദാക്കുകയാണ്. നിങ്ങളുടെ പണം…
Read Moreസമൂസ വാങ്ങാൻ തീവണ്ടി നിർത്തി ലോക്കോ പൈലറ്റ്; വൈറൽ വീഡിയോയ്ക്ക് പിന്നിലെ സത്യാവസ്ഥയെന്ത്? വിശദീകരണവുമായി റെയിൽവേ
ഇൻഡോറിൽ ലോക്കോ പൈലറ്റ് സമൂസ വാങ്ങാൻ വേണ്ടി മാത്രം തീവണ്ടി നിർത്തി എന്നവകാശപ്പെടുന്ന ഒരു വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്. ട്രാക്കിനരികിലുള്ള ഒരു കടയിൽ നിന്നും ലോക്കോ പൈലറ്റ് സമൂസ വാങ്ങുന്നതും, ശേഷം വണ്ടിയിൽ കയറി യാത്ര തുടരുന്നതുമാണ് വിഡിയോയിലുള്ളത്. ഇൻഡോർ-മൗ ഡെമു പാസഞ്ചർ ട്രെയിനാണ് സമൂസയ്ക്കായി നിർത്തി എന്നായിരുന്നു പ്രധാന ആരോപണം. വീഡിയോ വൈറലായതോടെ ഇത് വലിയ രീതിയിലുള്ള വിമർശനങ്ങൾക്ക് വഴിവെക്കുകയും റെയിൽവേ അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. എന്നാൽ, വീഡിയോയുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതവും തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്ന് വെസ്റ്റേൺ റെയിൽവേ ഔദ്യോഗികമായി വിശദീകരിച്ചു. വിഡിയോയിൽ കാണുന്നത് പാസഞ്ചർ ട്രെയിനല്ല, മറിച്ച് കോൺകോർ ഗ്രീൻ ഫീൽഡ് പ്രൈവറ്റ് ടെർമിനസിന്റെ ഒരു ചരക്ക് തീവണ്ടിയാണെന്ന് റെയിൽവേ വ്യക്തമാക്കി. റാവു യാർഡിൽ മുൻകൂട്ടി നിശ്ചയിച്ച അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ റാവു ഹോം സിഗ്നലിൽ ചരക്കുവണ്ടി നേരത്തെ തന്നെ നിർത്തിയിട്ടിരിക്കുകയായിരുന്നു. വണ്ടിക്ക് സിഗ്നൽ…
Read Moreട്രെയിനിലെ എസി കോച്ചിനെ ഹണിമൂൺ സ്യൂട്ട് ആക്കി; വീഡിയോ വൈറലായതിനുപിന്നാലെ റെയിൽവേയുടെ നടപടി
ട്രെയിനിലെ ഫസ്റ്റ് എസി കോച്ചിലെ കാബിൻ ‘ഹണിമൂൺ സ്യൂട്ട്’ പോലെ അലങ്കരിച്ചതിന്റെ സമൂഹ മാധ്യമങ്ങളിൽ വൈറലായതോടെ ഇപ്പോഴിതാ വിഷയത്തിൽ ഇന്ത്യൻ റെയിൽവെ നടപടിയെടുത്തിരിക്കുകയാണ്. 11002 നമ്പർ നന്ദേദ്ഗ്രാം എക്സ്പ്രസിലെ എസി കോച്ചാണ് വൈറലായിരിക്കുന്നത്. പൂക്കളും ബലൂണുകളുമെല്ലാം ഉപയോഗിച്ചാണ് കാബിൻ മനോഹരമായി അലങ്കരിച്ചത്. ചുമരിൽ ‘ഐ ലവ് യൂ’ എന്നും എഴുതിയിട്ടുണ്ടായിരുന്നു. വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതിനെത്തുടർന്ന്, ബന്ധപ്പെട്ട ടിടിഇയെ റെയിൽവേ ഭരണകൂടം സസ്പെൻഡ് ചെയ്തു. ഒരു ദമ്പതികൾ അവരുടെ യാത്ര സവിശേഷമാക്കാൻ ഓൺലൈനിൽ ഒരു സ്വകാര്യ ഡെക്കറേറ്ററെ നിയമിച്ചാണ് ട്രെയിൻ അലങ്കരിച്ചത്. ഈ ഡെക്കറേറ്റർ ട്രെയിനിനുള്ളിൽ കയറി അവരുടെ മുഴുവൻ ക്യാബിനും പൂക്കളാൽഅലങ്കരിച്ചു. സംഭവത്തെതുടർന്ന്, റെയിൽവേ ഭരണകൂടം നടപടി സ്വീകരിക്കുകയായിരുന്നു. ഈ സംഭവം ഗുരുതരമായ സുരക്ഷാ വീഴ്ചയാണെന്ന് റെയിൽവേ വിലയിരുത്തി. അശ്രദ്ധ കാണിച്ചതിന് ജീവനക്കാരെ ഉടനടി സസ്പെൻഡ് ചെയ്യുകയും വിശദമായ വകുപ്പുതല അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു. യാത്രക്കാർ…
Read More40 വര്‍ഷം മുന്‍പ് മുറ്റത്ത് കിളിര്‍ത്ത തൈ 85കാരന് സമ്മാനിച്ചത് 28 ലക്ഷം രൂപ; ഒരു ചന്ദനമരം ജീവിതം മാറ്റിമറിച്ച വിസ്മയകഥ!
ശക്തമായ മഴയില്‍ മരങ്ങള്‍ കടപുഴകി വീണ് അതിന്റെ ഉടമകൾക്ക് നാശനഷ്ടങ്ങൾ സമ്മാനിക്കുന്ന കഥകളാണ് സാധാരണയായി വാർത്തകളിൽ ഇടം നേടുന്നത്. എന്നാല്‍ ബംഗളൂരു സ്വദേശിയായ 85 കാരന് എന്‍.ജി കേസരിക്ക് ഒരു മരം നല്‍കിയത് നേരെ വിപരീതമായ ഒന്നാണ്. അദ്ദേഹത്തിന്റെ ജീവിതം തന്നെ മാറ്റിമറിച്ച ഒരു വലിയ സമ്മാനം. അദ്ദേഹത്തിന്റെ വീടിന്റെ മുറ്റത്ത് ഏകദേശം 40 വര്‍ഷത്തോളമായി നിന്നിരുന്ന ഒരു ചന്ദനമരം ദിവസങ്ങള്‍ക്ക് മുന്‍പ് ഉണ്ടായ ശക്തമായ മഴയിലും കാറ്റിലും കടപുഴകി വീണു. എന്നാല്‍ ഈ വീഴ്ച ഒരു നഷ്ടമായി മാറുന്നതിന് പകരം, കേസരിക്ക് നേടിക്കൊടുത്തത് ഏകദേശം 28 ലക്ഷം രൂപയാണ്. ഇതിന് പുറമേ മരം പരിപാലിക്കാന്‍ വര്‍ഷങ്ങളായുള്ള അദ്ദേഹത്തിന്റെ സമര്‍പ്പണത്തിനുള്ള സംസ്ഥാന ബഹുമതിയും അദ്ദേഹത്തെ തേടിയെത്തി. ഏകദേശം നാല് പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് കേസരിയുടെ വീട്ടുമുറ്റത്ത് ഒരു ചന്ദനത്തൈ തനിയെ മുളച്ചുപൊന്തിയതോടെയാണ് ഈ കഥയുടെ തുടക്കം. ഒരു പക്ഷേ…
Read Moreലളിതസുന്ദരജീവിതം, ഒരു ദിവസം ചെലവാക്കിയത് 238 രൂപ; രോഗികളായ കുട്ടികൾക്ക് ഏഴ് കോടി രൂപ സംഭാവന നൽകി ദമ്പതികൾ
ബീജിംഗിൽ 455 കുട്ടികളുടെ ചികിത്സയ്ക്കായി അഞ്ച് ദശലക്ഷം യുവാൻ (ഏകദേശം ഏഴ് കോടി രൂപ) സംഭാവന ചെയ്ത ചൈനീസ് ദമ്പതികളുടെ കഥയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഷാങ്ഹായിൽ നടന്ന ഒരു എക്സിബിഷനിൽ ചാരിറ്റി ഉദ്യോഗസ്ഥരാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഡു യിങ്റോങ്ങും ഭാര്യ ലു സുയിംഗുമാണ് കുട്ടികൾക്കായി ഇത്രയും വലിയ സംഭാവന നൽകിയത്. കുട്ടികളില്ലാത്ത ദമ്പതികൾ വളരെ ലളിതമായ ജീവിതശെെലി പിന്തുടർന്ന് മിച്ചംപിടിച്ച പണമാണ് സംഭാവന ചെയ്തത്. 2018ൽ തന്റെ 81-ാം വയസിലാണ് ഡു യിങ്റോങ്ങ് മരിച്ചത്. കഴിഞ്ഞ വർഷമാണ് ലു സിയുംഗ് (91) മരണപ്പെട്ടത്. ഇരുവരുടെയും മരണത്തിന് പിന്നാലെയാണ് ഇക്കാര്യം ചാരിറ്റി ഫൗണ്ടേഷൻ അധികൃതർ പുറത്തുപറഞ്ഞത്. 2018ൽ ദമ്പതികൾ 10 കുട്ടികളുടെ ചികിത്സാ സഹായം ഏറ്റെടുത്ത് 70 ലക്ഷം രൂപ ആശുപത്രിയ്ക്ക് നൽകിയിരുന്നു. ആശുപത്രിയിൽ ചാരിറ്റി ചുമതലയുള്ള ഒരു ജീവനക്കാരി ദമ്പതികളുടെ വീട്ടിലെത്തിയപ്പോഴാണ് അവർ വളരെ…
Read More