മൈസൂരു: ധനസഹായം ലഭിക്കാൻ ഭർത്താവിനെ വിഷം കൊടുത്തു കൊലപ്പെടുത്തിയ കേസിൽ ഭാര്യ പിടിയിൽ. ഭർത്താവിനെ കടുവ പിടിച്ചെന്ന് പ്രചരിപ്പിച്ചാണ് ഭാര്യ സല്ലാപുരി വിഷം കൊടുത്ത് കൊലപ്പെടുത്തിയത്. കടുവ ആക്രമണത്തിൽ കൊല്ലപ്പെട്ടവർക്കുള്ള സഹായം തട്ടിയെടുക്കാനാണ് വെങ്കിട സ്വാമി (45) യെ കൊലപ്പെടുത്തിയത്. കഴിഞ്ഞ ദിവസമാണ് ഭർത്താവിനെ പുലി കൊന്നെന്ന വിവരം ഭാര്യ നാട്ടുകാരെ അറിയിച്ചത്. പക്ഷേ വനം വകുപ്പിന്റെ പഴുതടച്ച നീക്കം ഭാര്യയുടെ കള്ളത്തരം പൊളിച്ചു. വനം വകുപ്പിന്റെ പണം തട്ടുകയെന്ന ലക്ഷ്യത്തോടെ ഭാര്യ തന്നെയാണ് ഭർത്താവിനെ കൊന്നതെന്ന് പോലീസ് കണ്ടെത്തി. മൈസൂരുവിലെ ഹുൻസൂർ താലൂക്കിലാണ് സംഭവം. മൃതദേഹ ഭാഗങ്ങളോ മറ്റ് തെളിവോ കിട്ടാതെവന്നതോടെ സംശയം തോന്നിയ വനം വകുപ്പും പോലീസിനും സല്ലാപുരിയുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ സംഭവം കൊലപാതകം ആണെന്ന് കണ്ടെത്തി. വിഷം കൊടുത്തു കൊന്ന വെങ്കിടസ്വാമിയുടെ മൃതദേഹം വീടിനു പിന്നിലെ കുഴിയിൽനിന്നു കണ്ടെത്തി.
Read MoreCategory: Today’S Special
ആർദ്ര കേരളം പുരസ്കാരം പ്രഖ്യാപിച്ചു
തിരുവനന്തപുരം: ആരോഗ്യ മേഖലയിൽ മികച്ച പ്രവർത്തനങ്ങൾ നടത്തിയ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കുള്ള ആർദ്ര കേരളം പുരസ്കാരം 2023-24 ആരോഗ്യ മന്ത്രി വീണാ ജോർജ് പ്രഖ്യാപിച്ചു. ഇൻഫർമേഷൻ കേരള മിഷന്റെ സഹായത്തോടെയാണ് പുരസ്കാരം നൽകുന്നതിനായി പരിഗണിക്കാവുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ മുൻഗണനാ പട്ടിക തയാറാക്കിയത്. ആർദ്രകേരളം പുരസ്കാരം 2023-24ന് അർഹരായ ജില്ലാ പഞ്ചായത്ത്/ കോർപ്പറേഷൻ/ മുൻസിപ്പാലിറ്റി/ ബ്ലോക്ക് പഞ്ചായത്ത്/ ഗ്രാമപഞ്ചായത്തുകൾ ചുവടെ: സംസ്ഥാനതല ഒന്നാം സ്ഥാനം1. ഗ്രാമ പഞ്ചായത്ത് വെള്ളിനേഴി, പാലക്കാട് ജില്ല (10 ലക്ഷം രൂപ)2. ബ്ലോക്ക് പഞ്ചായത്ത് പള്ളുരുത്തി, എറണാകുളം ജില്ല (10 ലക്ഷം രൂപ)3. ജില്ലാ പഞ്ചായത്ത് ഇടുക്കി ജില്ല (10 ലക്ഷം രൂപ)4. മുനിസിപ്പാലിറ്റി ഗുരുവായൂർ മുനിസിപ്പാലിറ്റി, തൃശൂർ ജില്ല (10 ലക്ഷം രൂപ)5. മുനിസിപ്പൽ കോർപ്പറേഷൻ തിരുവനന്തപുരം (10 ലക്ഷം രൂപ).സംസ്ഥാനതല രണ്ടാം സ്ഥാനം1. ഗ്രാമ പഞ്ചായത്ത് മണീട്, എറണാകുളം ജില്ല…
Read Moreവാട്ടര്‍ മെട്രോ മുംബൈയിലേക്ക്: കൊച്ചി മെട്രോയ്ക്ക് 4.4 കോടിയുടെ കരാര്‍
കൊച്ചി: കൊച്ചി മാതൃകയില്‍ മുംബൈയില്‍ വാട്ടര്‍ മെട്രോ സര്‍വീസ് ആരംഭിക്കുന്നതിനുള്ള വിശദ പദ്ധതിറിപ്പോര്‍ട്ട് തയാറാക്കാന്‍ കെഎംആര്‍എല്‍ 4.4 കോടി രൂപയുടെ കരാര്‍ നേടി. മഹാരാഷ്ട്ര സര്‍ക്കാരില്‍നിന്നു കരാര്‍ നേടിയതിലൂടെ കണ്‍സള്‍ട്ടന്‍സി പ്രവര്‍ത്തനത്തില്‍ ദേശീയതലത്തില്‍ സുപ്രധാന ചുവടുവയ്പ് നടത്തിയിരിക്കുകയാണ് കൊച്ചി മെട്രോ. മുംബെ മെട്രോപൊളിറ്റന്‍ പ്രദേശം മുഴുവന്‍ ഉള്‍പ്പെടുത്തി വയ്തര്ണ, വസായ്, മനോരി, താനേ, പനവേല്‍, കരാഞ്ജ തുടങ്ങിയ ജലാശയങ്ങളെ ബന്ധിപ്പിച്ച് വാട്ടര്‍ മെട്രോ സര്‍വീസ് തുടങ്ങുന്നതിനാണ് കെഎംആര്‍എലിന് കണ്‍സള്‍ട്ടന്‍സി കരാര്‍ നല്‍കിയത്. ആദ്യപടിയായി കെഎംആര്‍എലിന്റെ കണ്‍സള്‍ട്ടന്‍സി വിഭാഗം സാധ്യതാപഠന റിപ്പോര്‍ട്ട് തയാറാക്കി നല്‍കിയിരുന്നു. ഇനി ഡിപിആര്‍ തയാറാക്കാനുള്ള നടപടികള്‍ ആരംഭിക്കും. ഈ വര്‍ഷം അവസാനത്തോടെ ഡിപിആര്‍ സമര്‍പ്പിക്കും. അടുത്ത വര്‍ഷം ആദ്യംതന്നെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാനാണു ശ്രമം. 250 കിലോമീറ്റര്‍ നീണ്ട ജലപാതകളില്‍ 29 ടെര്‍മിനലുകളും പത്തു റൂട്ടുകളും ഉള്‍പ്പെടുത്തിയാണ് വാട്ടര്‍ മെട്രോ നടപ്പാക്കുക. കനാലും കായലും കടലും…
Read Moreമുട്ടത്തു വർക്കിയുടെ ‘സാഹിത്യതാരം’ പതക്കം മലയാള സർവകലാശാലയ്ക്ക് സമ്മാനിക്കും
തിരൂർ: മലയാളത്തിലെ ജനപ്രിയ നോവലിസ്റ്റും ദീപിക പത്രാധിപസമിതി അംഗവുമായിരുന്ന മുട്ടത്തു വർക്കിക്ക് ലഭിച്ച സാഹിത്യതാരം സ്വർണപ്പതക്കം തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാലയ്ക്ക് സമർപ്പിക്കുന്നു. കേരളത്തിലെ ക്രൈസ്തവ സാഹിത്യകാരന്മാരുടെയും ക്രൈസ്തവ പത്രപ്രവർത്തകരുടെയും കൂട്ടായ്മയായിരുന്ന കേരള ക്രിസ്ത്യൻ റൈറ്റേഴ്സ് ആൻഡ് ജേർണലിസ്റ്റ്സ് ഫെല്ലോഷിപ്പ് 1968ൽ സമ്മാനിച്ച അവാർഡാണിത്. മലയാളത്തിൽ ജനപ്രിയ നോവൽ ശാഖയ്ക്ക് തുടക്കംകുറിച്ച “പാടാത്ത പൈങ്കിളി’’ക്കുള്ള അംഗീകാരമായിരുന്നു ഈ സാഹിത്യതാരം അവാർഡ്. 16ന് സർവകലാശാലയിൽ നടക്കുന്ന ചടങ്ങിൽ 9.27 ഗ്രാം തൂക്കമുള്ള സുവർണസ്മാരകം സർവകലാശാലയ്ക്ക് സമർപ്പിക്കും. സമർപ്പണ ചടങ്ങ് ജനപ്രിയ സാഹിത്യ ചർച്ചാ സമ്മേളനമായി നടത്താനാണ് സർവകലാശാലയുടെ തീരുമാനം. ചടങ്ങിൽ പാടാത്ത പൈങ്കിളി എഴുപതാം വാർഷികം പ്രമാണിച്ചു ദീപിക പ്രസിദ്ധീകരിച്ച വാർഷികപ്പതിപ്പ് പ്രകാശനം ചെയ്യും. ദീപിക വാരാന്ത്യപ്പതിപ്പിലാണ് പാടാത്ത പൈങ്കിളി ആദ്യമായി പ്രസിദ്ധീകരിച്ചത്. മുട്ടത്തു വർക്കിയുടെ മരുമകൾ അന്ന മുട്ടത്തിന്റെ ഓർമക്കുറിപ്പുകളുടെ സമാഹാരവും ചടങ്ങിൽ പ്രകാശനം ചെയ്യും. സർവകലാശാലയിൽ സാഹിത്യരചനയിലെ…
Read Moreലാറി എലിസൺ ലോക സന്പന്നൻ: പദവി ഏതാനും മണിക്കൂറുകൾ മാത്രം; ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് ഇലോൺ മസ്ക്
ലോക അതിസന്പന്നരുടെ പട്ടികയിലെ ഒന്നാം സ്ഥാനത്തുനിന്ന് ഏതാനും മണിക്കൂർ നേരത്തേക്ക് താഴേക്കിറങ്ങേണ്ടിവന്ന ശതകോടീശ്വരൻ ഇലോണ്‍ മസ്ക് വീണ്ടും ആ സ്ഥാനത്ത് തിരിച്ചെത്തി. ലോകത്തിലെ ഏറ്റവും ധനികനായ വ്യക്തിയെന്ന നേട്ടം 2024 മുതൽ മസ്കാണ് അലങ്കരിക്കുന്നത്. ഒറാക്കിളിന്റെ സഹസ്ഥാപകനും ചീഫ് ടെക്നോളജി ഓഫീസറുമായ ലാറി എലിസണാണ് മസ്കിനെ പിന്തള്ളി ബുധനാഴ്ച വിപണി സമയത്ത് ഒന്നാം സ്ഥാനത്തെത്തിയത്. ബ്ലൂംബെർഗ് ബില്യണേഴ്സ് സൂചിക അനുസരിച്ച് ലാറിയുടെ മൊത്തം ആസ്തി ബുധനാഴ്ച 393 ബില്യണ്‍ ഡോളറായി ഉയർന്നിരുന്നു. മസ്കിന്റെ ആസ്തി 385 ബില്യണ്‍ ഡോളറായിരുന്നു. എലിസണിന്റെ സന്പത്തിൽ 101 ബില്യണ്‍ ഡോളറിന്റെ വർധനയാണ് ഉണ്ടായത്. ഒറാക്കിൾ കോർപറേഷന്റെ അന്പരപ്പിക്കുന്ന ത്രൈമാസ ഫലങ്ങളാണ് ലാറി എലിസണ്‍ തുണയായത്. ബ്ലൂംബെർഗ് സൂചിക ഇതുവരെ രേഖപ്പെടുത്തിയതിൽ വച്ച് ഏറ്റവും വലിയ ഒറ്റ ദിവസ വർധനവാണ് എലിസണ്‍ നേടിയത്. ബ്ലൂംബെർഗ് ബില്യണേഴ്സ് സൂചിക അനുസരിച്ച് 81കാരനായ എലിസണ്‍ ആദ്യമായാണ്…
Read Moreജെറുസലേം പള്ളിയിൽ ഇനി ഓപ്പസ് 380 സംഗീതം പൊഴിക്കും; 17 ലക്ഷം രൂപയുടെ നെതർലൻഡ്സ് ഓർഗൺ
കോട്ടയം: കോട്ടയം ജറുസലേം പള്ളിയിൽ ആരാധനയുടെ നിമിഷങ്ങൾ ഇനി കൂടുതൽ സംഗീതസാന്ദ്രമാകും. പള്ളിയിലെ സംഗീതനിമിഷങ്ങൾക്ക് പുതിയ അനുഭൂതി പകരാൻ ഇവിടേക്ക് പുതിയ അതിഥി എത്തിയിരിക്കുന്നത് നെതർലൻഡ്സിൽനിന്നാണ്. ജോഹന്നസ് ഓപ്പസ് 380 ചര്‍ച്ച് ഓര്‍ഗന്‍ ആണ് കോട്ടയം ജെറുസലേം മാര്‍ത്തോമ്മാ പള്ളിക്കു സ്വന്തമായിരിക്കുന്നത്. 17 ലക്ഷം രൂപയോളം വിലമതിക്കുന്നതാണ് ഈ ചർച്ച് ഒാർഗൺ. ഇന്ത്യയിൽത്തന്നെ ഈ ഗണത്തിൽപ്പെട്ട ഓർഗൺ ഉപയോഗിക്കുന്ന ആദ്യ പള്ളിയാണ് ജറുസലേം മാർത്തോമ്മ പള്ളിയെന്ന് പള്ളി അധികൃതർ പറയുന്നു. വിദേശങ്ങളിലെ പള്ളികളിൽ ദേവാലയ സംഗീതത്തിനു വലിയ പ്രാധാന്യമുണ്ട്. പുരാതനമായതും അപൂർവമായതുമായ ഒാർഗണും പിയാനോയും വയലിനും ഗിറ്റാറുമടക്കം സംഗീത ഉപകരണങ്ങൾ ഉപയോഗിക്കുന്ന നിരവധി പള്ളികളുണ്ട്. പുരാതനമായ കൂറ്റൻ പൈപ്പ് ഒാർഗൺ ഉപയോഗത്തിലുള്ള പള്ളികളാണ് കൂടുതൽ. ആരാധനാ ശുശ്രൂഷകള്‍ക്കു പുറമെ എക്യുമെനിക്കല്‍ രംഗങ്ങളിലും ജെറുസലേം മാര്‍ത്തോമ്മാ പള്ളിയുടെ ഗായകസംഘം സജീവമാണ്. പ്രായഭേദമെന്യേ നിരവധിപേർ ഉള്‍പ്പെടുന്നതാണ് ഇവിടത്തെ ഗായകസംഘം. പള്ളിയുടെ…
Read Moreജാഗ്രത പാലിക്കണം: മൊബൈൽ ഫോൺ ഹാക്ക് ചെയ്ത് മൂന്നര ലക്ഷം രൂപ കവർന്നു
മൊബൈൽ ഫോൺ ഹാക്ക് ചെയ്ത് യുവാവിന്റെ ഓൺലൈൻ ബാങ്ക് അക്കൗണ്ട് വഴി പണം കവർന്നതായി പരാതി. മൂക്കന്നൂർ പാലിമറ്റം മെബിൻ എമേഴ്സിന്റെ 3,57,000 രൂപയാണ് സ്മാർട്ട്ഫോൺ ഹാക്ക് ചെയ്തു കവർന്നത്. യുകെ പ്രവാസിയായിരുന്ന മെബിന്റെ വിദേശ നമ്പറിലേക്കു വന്ന ലിങ്ക് ഓപ്പൺ ചെയ്തതോടെയാണു ബാങ്കിന്റെ പാസ്വേഡ് ചോർന്നതെന്ന് കരുതുന്നു. ലിങ്കിൽ ക്ലിക്ക് ചെയ്തപ്പോൾ യൂസർ നെയിമും പാസ്വേഡും ചോദിച്ചതോടെ സ്ക്രീൻ ബാക്ക് അടിച്ച് പുറത്തുവന്നു. എന്നാൽ ജോലി കഴിഞ്ഞു വൈകുന്നേരം ബാങ്ക് സ്റ്റേറ്റ്മെന്റ് പരിശോധിച്ചപ്പോഴാണു പണം നഷ്ടപ്പെട്ടതായി മെബിൻ അറിഞ്ഞത്. അങ്കമാലി ശാഖയിലുണ്ടായിരുന്ന പണമാണു നഷ്ടപ്പെട്ടത്. പലപ്പോഴായി കേരളത്തിനു പുറത്താണ് പണം പിൻവലിച്ചത്. ആലുവ സൈബർ പോലീസ് സ്റ്റേഷനിൽ പരാതി നൽകി.
Read Moreഒടുവിൽ യജമാനൻ എത്തി; ഡാനിയും കടായും പെരുത്ത സന്തോഷത്തിൽ മടങ്ങി; ഒന്നിച്ച് നടക്കാനിറങ്ങിയപ്പോൾ വഴിതെറ്റി നടന്നത് ആറുകിലോമീറ്റർ
കാഞ്ഞിരപ്പള്ളി: കൂട്ടുകെട്ട് പലരെയും വഴി തെറ്റിച്ചേക്കാം എന്നു പറയുന്നതുപോലെയായി ഡാനിയുടെയും കടായുടെയും കാര്യം. ഡാല്‍മേഷന്‍ ഇനം നായ ഡാനിയും ബീറ്റല്‍ ഇനം മുട്ടനാട് കടായും പട്ടിമറ്റത്തെ യജമാനന്റെ വീട്ടിൽനിന്നും പതിവുപോലെ നടക്കാനിറങ്ങിയതായിരുന്നു. അവസാനം വഴി തെറ്റി ആറേഴു കിലോമീറ്റര്‍ നടന്നു കാഞ്ഞിരപ്പള്ളി ഹൗസിംഗ് കോളനിയിലെത്തി. ഹൗസിംഗ് കോളനിക്കാര്‍ ഇവർക്ക് തീറ്റ കൊടുക്കുകയും ഫോട്ടോ സഹിതം വാർത്ത പത്രങ്ങളിൽ നൽകുകയും ചെയ്തു. വാര്‍ത്ത കണ്ട ഉടമ ഇന്നലെ രാവിലെതന്നെ എത്തി ഡാനിയെയും കടായെയും ഏറ്റുവാങ്ങുകയായിരുന്നു. യജമാനനൊപ്പം വീട്ടിലേക്ക് മടങ്ങാനായ സന്തോഷത്തില്‍ വാലാട്ടിയും ഉറക്കെ കുരച്ചുമാണ് ഡാനി മടങ്ങിയത്. പട്ടിമറ്റം തൈപ്പറമ്പില്‍ നൗസീദ് സലീമാണ് തന്റെ അരുമകളെ തേടിയെത്തിയത്. ചൊവ്വാഴ്ച രാവിലെ രണ്ടു പേരെയും പതിവുപോലെ അഴിച്ചുവിട്ടതാണ്. പരിസരങ്ങളിലൂടെയെല്ലാം കറങ്ങി തിരികെ ഒരുമിച്ച് എത്തുകയാണ് പതിവ്. എന്നാല്‍, ചൊവ്വാഴ്ച നായയും ആടും തിരികെ വന്നില്ല. പരിസരങ്ങളിലെല്ലാം തെരഞ്ഞെങ്കിലും കണ്ടെത്താനായില്ല. കറിപ്ലാവ്…
Read Moreഓട്ടിസത്തെ നീന്തി തോല്പിച്ച ഡാനിയേല്‍ ലോകറിക്കാര്‍ഡിലേക്ക്: ചാരിതാര്‍ഥ്യത്തോടെ മുത്തശി
പയ്യന്നൂര്‍: വേമ്പനാട്ട് കായലിന്റെ ഓളപ്പരപ്പുകളെ നാലുവയസുകാരന്റെ കുഞ്ഞിളം കൈകള്‍ വകഞ്ഞുമാറ്റി കുതിക്കാനൊരുങ്ങുന്നത് ലോക റിക്കാർഡിലേക്ക്. ഓട്ടിസത്തെ തോല്പിക്കാനായി തുടങ്ങിയ ജലചികിത്സയിലൂടെ നീന്തല്‍താരമായി മാറിയ ഈ കൊച്ചുകുട്ടിയുടെ പ്രകടനത്തില്‍ ഏറെ സന്തോഷിക്കുന്നത് മുത്തശിയും. കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജിനു സമീപമുള്ള അലൈക്യം പാലത്തിനടുത്തായി താമസിക്കുന്ന മേച്ചിറാകത്ത് ഷാന്റി എം. ബാബുവിന്റെ സംരക്ഷണയില്‍ കഴിയുന്ന ശാരീരിക-മാനസിക വെല്ലുവിളികള്‍ നേരിടുന്ന കൊച്ചുമകന് ഡാനിയേലിന്റെ വിജയഗാഥയ്ക്കൊപ്പം മുത്തശി ഷാന്റിയുടെ നിശ്ചയദാര്‍ഢ്യത്തിന്റെ കഥകൂടിയുണ്ട്. മംഗളൂരുവിൽ താമസിക്കുന്ന പ്രഫുല്‍ ജോസിന്റെയും അയര്‍ലൻഡിൽ നഴ്സായ ഐശ്വര്യയുടെയും മകനായ ഡാനിയേലിന് ഓട്ടിസം മൂലമുള്ള ബുദ്ധിവികാസവുമായി ബന്ധപ്പെട്ട മാനസിക വ്യതിയാനം ജന്മനാ പ്രകടമായിരുന്നു. മാതാപിതാക്കളുടെ ജോലിയും ജോലിസ്ഥലങ്ങളുടെ പ്രത്യേകതയും കുട്ടിക്കാവശ്യമായ പരിചരണത്തിനു തടസമായതോടെയാണ് കുട്ടിയുടെ സംരക്ഷണം ഐശ്വര്യയുടെ അമ്മയായ ഷാന്റി ഏറ്റെടുത്തത്. ഓട്ടിസം മാറ്റാൻ വെള്ളത്തിലിറങ്ങികുട്ടിയിലെ പോരായ്മയെ തരണം ചെയ്യുന്നതിനുള്ള ചികിത്സകളും സംസാരവൈകല്യം മാറുന്നതിനുള്ള സ്പീച്ചിംഗ് തെറാപ്പിയുമൊക്കെ ചെയ്തിരുന്നു. ഒരു…
Read Moreഇനി കുറച്ച് ഡാൻസ് ആയാലോ… തമുക്ക് തമുക്ക് പാട്ടിന് നൃത്തം ചെയ്ത് അധ്യാപകരും വിദ്യാർഥികളും; വൈറലായി വീഡിയോ
അധ്യാപകരെന്ന് കേൾക്കുന്പോൾത്തന്നെ നല്ല ചൂരൽക്കഷായമാകും പണ്ടൊക്കെ മിക്കവരുടേയും മനസിൽ വരുന്നത്. എന്നാൽ കാലം മാറിയപ്പോൾ ഇതിനെല്ലാം വ്യത്യാസം വന്നു. കുട്ടികളുടെ ബെസ്റ്റ് ഫ്രെണ്ട്സ് ആണ് മിക്ക അധ്യാപകരുമിപ്പോൾ. ജെൻസികളുടെ ഭാഷയിൽ പറഞ്ഞാൽ പൂക്കികൾ. അധ്യാപികയും തന്റെ കുട്ടികളും തമ്മിൽ ഡാൻസ് ചെയ്യുന്ന വീഡിയോ ആണിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. തുമാക്ക് തുമാക്ക് എന്ന പാട്ടിനാണ് അധ്യാപികമാരും വിദ്യാർഥികളും നൃത്തം ചെയ്യുന്നത്. പാട്ട് തുടങ്ങുന്പോൾ ആദ്യം ഒരു അധ്യാപിക മാത്രം സ്റ്റെപ്പ് വച്ച് മുന്നോട്ട് പോകുന്നു. പിന്നീട് പാട്ടിന് അനുസരിച്ച് ബാക്കിയുള്ള കുട്ടികളും സ്റ്റെ്പപുകൾവച്ച് നീങ്ങുന്നു. പിന്നീട് മറ്റൊരു അധ്യാപിക കൂടി ഇവരോട് ചേരുന്നതോടെ അതൊരു ഗ്രൂപ്പ് ഡാൻസ് ആയി മാറി. വീഡിയോ പങ്കുവച്ച് സെക്കന്റുകൾക്കുള്ളിൽ ആയിരക്കണക്കിന് ആളുകളാണ് ഇത് കണ്ടത്. ഇതുവരെയുള്ള തുമാക് തുമാക് ട്രെൻഡിലെ ഏറ്റവും മനോഹരമായ റീൽ ഇവരുടേതാണ് എന്ന് വിശേഷിപ്പിച്ചാണ് മിക്ക ആളുകളും…
Read More