ഇന്ത്യയിൽ 80,000 രൂപയോ അതോ വിയറ്റ്നാമിൽ അതിലും കുറവോ? വിനോദസഞ്ചാര ചെലവുകളെച്ചൊല്ലി സോഷ്യൽ മീഡിയയിൽ സംവാദം, വൈറലായി പോസ്റ്റ്

ഇന്ത്യയിലെ ആഭ്യന്തര വിനോദസഞ്ചാര ചെലവുകളും വിയറ്റ്നാം പോലുള്ള വിദേശ രാജ്യങ്ങളിലെ യാത്രാച്ചെലവുകളും തമ്മിൽ താരതമ്യം ചെയ്തുകൊണ്ടുള്ള ഒരു സോഷ്യൽ മീഡിയ പോസ്റ്റ് വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. ഇന്ത്യയിലെ ടൂറിസം മേഖല നേരിടുന്ന വെല്ലുവിളികളിലേക്ക് വിരൽ ചൂണ്ടുന്നതാണ് ഈ പോസ്റ്റ്. പങ്കജ് അറോറ എന്ന എക്സ് ഉപയോക്താവാണ് തന്‍റെ സഹപ്രവർത്തകന്‍റെ യാത്രാ പ്ലാനുകളെക്കുറിച്ചുള്ള വിവരങ്ങൾ പങ്കുവെച്ചത്. കുന്നിൻ പ്രദേശങ്ങളിലേക്ക് നാല് ദിവസത്തെ ഒരു ചെറിയ യാത്ര പ്ലാൻ ചെയ്ത സഹപ്രവർത്തകൻ, ചെലവുകൾ താരതമ്യം ചെയ്ത ശേഷം ഒടുവിൽ ഇന്ത്യയിലെ യാത്ര ഉപേക്ഷിച്ച് വിദേശത്തേക്ക് പോകാൻ തീരുമാനിക്കുകയായിരുന്നു. എന്നാൽ വിദേശ രാജ്യങ്ങളിലെ സാധ്യതകൾ പരിശോധിച്ചപ്പോൾ വിയറ്റ്നാമിലേക്ക് കുറഞ്ഞ നിരക്കിൽ വിമാന ടിക്കറ്റുകൾ ലഭ്യമാണെന്ന് അദ്ദേഹം കണ്ടെത്തി. ടൂറിസ്റ്റ് കേന്ദ്രങ്ങൾക്ക് സമീപമുള്ള വൃത്തിയുള്ള ഹോട്ടലുകളിൽ ഒരു രാത്രിക്ക് വെറും 3,000 മുതൽ 5,000 രൂപ വരെ മാത്രമാണ് ചെലവ് വരുന്നത്. കൂടാതെ…

Read More

സ്വന്തം ഓഫീസിലെ സെക്യൂരിറ്റി ജീവനക്കാരനെ ‘തൊഴിൽ മാറ്റി’ സിഇഒ; സമൂഹ മാധ്യമങ്ങളിൽ വീഡിയോ വൈറൽ

സിപ്പ് ഇലക്ട്രിക് എന്ന കമ്പനിയുടെ സ്ഥാപകനും ചീഫ് എക്സിക്യൂട്ടീവുമായ ആകാശ് ഗുപ്തയും അദ്ദേഹത്തിന്‍റെ ഓഫീസിലെ സെക്യൂരിറ്റി ജീവനക്കാരനും തമ്മിലുള്ള രസകരമായ സംഭാഷണത്തിന്‍റെ വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. ആകാശ് ഗുപ്ത തന്നെ തന്‍റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ പങ്കുവെച്ച വീഡിയോയാണ് ഇപ്പോൾ ചർച്ചാവിഷയം. ഓഫീസിൽ ജോലി ചെയ്യുന്ന സെക്യൂരിറ്റി ജീവനക്കാരനോട് അദ്ദേഹത്തിന്‍റെ തൊഴിൽ അനുഭവങ്ങളെക്കുറിച്ച് ആകാശ് ഗുപ്ത ചോദിക്കുന്നതാണ് വീഡിയോയുടെ തുടക്കം. കഴിഞ്ഞ രണ്ടര മാസമായി താൻ ഇവിടെ ജോലി ചെയ്യുകയാണെന്നും പ്രതിമാസം 18,000 രൂപയാണ് ശമ്പളമെന്നും സെക്യൂരിറ്റി ജീവനക്കാരൻ വ്യക്തമാക്കുന്നു. സംഭാഷണത്തിനിടയിൽ, നിലവിലെ ജോലിയേക്കാൾ കൂടുതൽ വരുമാനം ഡെലിവറി പങ്കാളിയാകുന്നതിലൂടെ നേടാനാകുമെന്ന് സിഇഒ ജീവനക്കാരനോട് നിർദ്ദേശിക്കുന്നു. താനും ഒരു വാഹനം വാങ്ങുന്നതിനെക്കുറിച്ച് ആലോചിക്കുകയാണെന്നും ഇപ്പോഴത്തെ ശമ്പളം ഒന്നിനും തികയുന്നില്ലെന്നും സെക്യൂരിറ്റി ജീവനക്കാരൻ സമ്മതിക്കുന്നുണ്ട്. സെക്യൂരിറ്റി ജോലിയിൽ 12 മണിക്കൂർ ഷിഫ്റ്റ് ചെയ്യുമ്പോൾ ദിവസം വെറും 600 രൂപയാണ്…

Read More

കാമ്പസ് സെലക്ഷൻ ലഭിച്ച ജോലി കമ്പനി റദ്ദാക്കി; വഴിയറിയാതെ വലഞ്ഞ് യുവ ബിരുദധാരി, സമൂഹ മാധ്യമങ്ങളിൽ ഉപദേശം തേടുന്നു

ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് സാങ്കേതികവിദ്യയുടെ വളർച്ച ഐടി മേഖലയിൽ വലിയ തൊഴിൽ പ്രതിസന്ധി സൃഷ്ടിക്കുന്ന സാഹചര്യത്തിൽ, ജോലി ലഭിച്ച ശേഷം ഓഫർ ലെറ്റർ റദ്ദാക്കപ്പെട്ട ഒരു കമ്പ്യൂട്ടർ സയൻസ് ബിരുദധാരിയുടെ തുറന്നുപറച്ചിൽ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു. കാമ്പസ് പ്ലേസ്‌മെന്‍റ് വഴി ലഭിച്ച ജോലി കമ്പനി അവസാന നിമിഷം റദ്ദാക്കിയതോടെ എന്തുചെയ്യണമെന്നറിയാത്ത അവസ്ഥയിലാണ് ഈ ഉദ്യോഗാർഥി. റെഡ്ഡിറ്റ് പ്ലാറ്റ്‌ഫോമിലൂടെയാണ് പേര് വെളിപ്പെടുത്താത്ത ഈ ഉദ്യോഗാർഥി തന്‍റെ ദുരനുഭവം പങ്കുവെച്ചത്. മുൻവർഷങ്ങളിലെ രീതി അനുസരിച്ച് കോഴ്സ് പൂർത്തിയായ ശേഷം ജൂൺ മാസത്തോടെ കമ്പനി ഓഫർ ലെറ്റർ നൽകാറുള്ളതാണ്. എന്നാൽ ഇത്തവണ തെരഞ്ഞടുക്കപ്പെട്ട എല്ലാ വിദ്യാർഥികളുടെയും ജോലി ഓഫറുകൾ കമ്പനി കൂട്ടത്തോടെ റദ്ദാക്കുകയായിരുന്നു എന്ന് പോസ്റ്റിൽ പറയുന്നു. പഠനകാലത്ത് ഇന്‍റേൺഷിപ്പുകളോ മറ്റ് തൊഴിൽ പരിചയങ്ങളോ നേടാൻ കഴിയാത്തതാണ് നിലവിൽ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്ന് വിദ്യാർഥി വ്യക്തമാക്കുന്നു. പല കമ്പനികളും തുടക്കക്കാർക്കുള്ള ഒഴിവുകളിലേക്ക്…

Read More

മുംബൈയിൽ നിന്ന് ബംഗളൂരുവിലേക്ക് മാറിയ സംരംഭകൻ പറയുന്നു: “ബംഗളൂരു ഒരു ഒറ്റപ്പെട്ട നഗരമായേക്കാം”, വൈറലായി യുവാവിന്‍റ കുറിപ്പ്

മുംബൈയിൽ നിന്ന് അടുത്തിടെ ബംഗളൂരുവിലേക്ക് താമസം മാറിയ ഒരു യുവ സംരംഭകൻ നഗരത്തെക്കുറിച്ച് പങ്കുവെച്ച തുറന്നുപറച്ചിൽ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു. കൽപേഷ് ഭലേക്കർ എന്ന സംരംഭകനാണ് എക്സ് പ്ലാറ്റ്‌ഫോമിലൂടെ ബംഗളൂരുവിലെ തന്‍റെ ആദ്യ ആഴ്ചയിലെ അനുഭവങ്ങൾ പങ്കുവെച്ചത്. നഗരത്തിലെ മനോഹരമായ കാലാവസ്ഥയെയും സജീവമായ സ്റ്റാർട്ടപ്പ് സംസ്‌കാരത്തെയും പ്രശംസിച്ച അദ്ദേഹം, നഗരത്തിന്‍റെ മറുപുറവും തുറന്നുകാട്ടുന്നുണ്ട്. ബംഗളൂരുവിൽ ജീവിക്കുന്ന ഭൂരിഭാഗം ആളുകളും സ്വന്തം നാടും വീടും വിട്ട് കരിയർ കെട്ടിപ്പടുക്കാൻ എത്തിയവരായതിനാൽ, ഈ നഗരം കടുത്ത ഒറ്റപ്പെടൽ സമ്മാനിച്ചേക്കാമെന്ന് കൽപേഷ് കുറിച്ചു. ബംഗളൂരു ഒരു ഒറ്റപ്പെട്ട നഗരമായേക്കാം. ഭൂരിഭാഗം ആളുകളും വീടുവിട്ട് കരിയർ കെട്ടിപ്പടുക്കാൻ ഇവിടെ എത്തിയവരാണ്. അതുകൊണ്ടാണ് ഹൗസ് പാർട്ടികൾ, ബോർഡ് ഗെയിം നൈറ്റുകൾ, സ്ക്രീനിംഗുകൾ, റണ്ണിംഗ് ക്ലബ്ബുകൾ, ഡേറ്റിംഗ് ആപ്പുകൾ എന്നിവ ഇവിടെ ഇത്രയധികം സജീവമായിരിക്കുന്നത്. ‌ നല്ല ഉദ്ദേശ്യങ്ങളുള്ള കുറച്ചുപേരെ കണ്ടെത്തി അവരെ കൂടെ…

Read More

ക്രിമിനലുകളെ തിരിച്ചറിയാൻ 35 സെക്കൻഡ് മതി: വിരലടയാളം സ്കാൻ ചെയ്യാൻ ‘അഭിജ്ഞാൻ’ ആപ്പ്; കുറ്റവാളികളെ ഇനി തെരുവിലും തത്ക്ഷണം തിരിച്ചറിയാം

പരവൂർ: രാജ്യത്തെ താഴേത്തട്ടിലുള്ള പോലീസിംഗ് സംവിധാനം കൂടുതൽ ശക്തമാക്കുന്നതിനായി വിപ്ലവകരമായ പുതിയ മൊബൈൽ ആപ്ലിക്കേഷനുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. സംശയാസ്പദമായ സാഹചര്യങ്ങളിൽ കാണപ്പെടുന്ന വ്യക്തികളുടെയും കുറ്റവാളികളുടെയും വിരലടയാളങ്ങൾ സ്മാർട്ട്‌ഫോണുകൾ വഴി തത്സമയം പരിശോധിച്ച് തിരിച്ചറിയാൻ സഹായിക്കുന്ന “അഭിജ്ഞാൻ’ ആപ്പ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കി. നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോ വികസിപ്പിച്ചെടുത്ത ഈ ആപ്പ്, രാജ്യത്തെ 1.3 കോടി ക്രിമിനൽ കേസ് പ്രതികളുടെയും കുറ്റവാളികളുടെയും വിവരങ്ങൾ ഉൾക്കൊള്ളുന്ന കേന്ദ്രീകൃത ഡേറ്റാബേസുമായി ബന്ധിപ്പിച്ചാണ് പ്രവർത്തിക്കുന്നത്. 26-ാമത് അഖിലേന്ത്യാ ഫിംഗർപ്രിന്‍റ് കോൺഫറൻസിലാണ് പുതിയ സാങ്കേതികവിദ്യ മന്ത്രാലയം രാജ്യത്തിന് സമർപ്പിച്ചത്. നിലവിൽ വിരലടയാള പരിശോധനയ്ക്കായി പ്രതികളെ പോലീസ് സ്റ്റേഷനുകളിലോ ജില്ലാ ആസ്ഥാനങ്ങളിലോ ഉള്ള പ്രത്യേക വർക്ക്സ്റ്റേഷനുകളിൽ എത്തിക്കേണ്ടതുണ്ടായിരുന്നു. എന്നാൽ പുതിയ ആപ്പ് നിലവിൽ വരുന്നതോടെ പോർട്ടബിൾ ഫിംഗർപ്രിന്‍റ് സ്കാനറുകൾ ഉപയോഗിച്ച് തെരുവുകളിലെ പതിവ് വാഹന പരിശോധനയ്ക്കിടയിൽ പോലും ഉദ്യോഗസ്ഥർക്ക് സംശയാസ്പദമായ വ്യക്തികളുടെ…

Read More

വേണം ഇവര്‍ക്ക് കരുതലും കാരുണ്യവും… വയോജനങ്ങളെ ചേർത്തു പിടിക്കാം

ഒന്നിലധികം രോഗങ്ങളുടെ അകമ്പടിയോടെയാണ് വാര്‍ധക്യം മിക്കവരിലും കടന്നുവരിക. ആരോഗ്യരക്ഷയ്‌ക്കൊപ്പം വൈകാരിക പിന്തുണയും ആവശ്യമുള്ള ഘട്ടമാണിത്. കൂട്ടുകുടുംബം നല്‍കിയിരുന്ന കരുതലും സുരക്ഷിതത്വവും ഇക്കാലത്ത് കുറഞ്ഞുവരികയാണ്. ജീവിത സാഹചര്യം, ശാരീരിക മാനസികാരോഗ്യം, സമൂഹവുമായുള്ള ഇടപെടലുകള്‍, പോഷകാഹാരം, വ്യായാമം, ലഹരി വിമുക്തി തുടങ്ങിയവ വാര്‍ധക്യം ആശ്വാസകരമാക്കുന്നതില്‍ ഘടകങ്ങളാണ്. ശാരീരികവും മാനസികവുമായ പല രോഗങ്ങളും സമ്മര്‍ദങ്ങളും വാര്‍ധക്യത്തില്‍ പതിവാണ്. സാമ്പത്തിക ക്ലേശം കൂടി നേരിടേണ്ടിവരുന്നവരില്‍ സാഹചര്യത്തിന്റെ ഗൗരവം കൂടുന്നു. ശൈലിരോഗങ്ങളില്‍പ്പെടുന്ന പ്രമേഹം, രക്തസമ്മര്‍ദം, കൊളസ്‌ട്രോള്‍ തുടങ്ങിയവയെ ചെറിയ പ്രായത്തില്‍ നിയന്ത്രിക്കുന്നവരില്‍ വാര്‍ധക്യ സംബന്ധമായ പ്രശ്‌നങ്ങള്‍ കുറവാകും. ആരോഗ്യകരമായ വാര്‍ധക്യം ഉറപ്പുവരുത്താനുള്ള ശ്രമങ്ങള്‍ മധ്യവയസിനു മുമ്പുതന്നെ തുടങ്ങേണ്ടതാണ്. വീണുപോകുമോ എന്ന ഭയം ആരോഗ്യപ്രശ്‌നങ്ങളിലൊന്നാണ്. കാഴ്ച മങ്ങല്‍, ബലക്ഷയം, സന്ധിവാതം, രക്തസമ്മര്‍ദം കുറയല്‍, പക്ഷാഘാതം, പര്‍ക്കിന്‍സണ്‍സ് തുടങ്ങിയ പല പ്രശ്‌നങ്ങളും വീഴ്ചയ്ക്ക് കാരണമാകും. പടിക്കെട്ടുകളും, മിനുസമുള്ള തറകളും വെളിച്ചക്കുറവും വീഴ്ചയ്ക്ക് ആക്കം കൂട്ടും. വീഴുമെന്നു ഭയന്ന്…

Read More

ദേ ഇങ്ങോട്ട് നോക്കിയേ… യാത്രക്കാരുടെ ശ്രദ്ധയ്ക്ക്: ട്രെയിൻ വൈകിയാൽ ഇനി റെയിൽവേ വക സൗജന്യ ഭക്ഷണം

മണിക്കൂറുകളോളം വൈകിയോടുന്ന ട്രെയിനുകൾക്കായി കാത്തിരുന്ന് വലയുന്ന യാത്രക്കാർക്ക് ആശ്വാസവുമായി ഇന്ത്യൻ റെയിൽവേ. നിശ്ചിത സമയത്തിലും കൂടുതൽ ട്രെയിനുകൾ വൈകുകയാണെങ്കിൽ യാത്രക്കാർക്ക് നഷ്ടപരിഹാരമെന്നോണം ഐആർസിടിസി സൗജന്യമായി ഭക്ഷണവും പാനീയങ്ങളും നൽകും. റെയിൽവേയുടെ നിലവിലുള്ള കാറ്ററിംഗ് മാർഗനിർദേശങ്ങൾ പ്രകാരം രാജധാനി, ശതാബ്ദി, ദുരന്തോ തുടങ്ങിയ പ്രീമിയം ട്രെയിനുകളിലെ യാത്രക്കാർക്കാണ് ഈ ആനുകൂല്യം ലഭ്യമാകുക. ട്രെയിൻ രണ്ടോ അതിലധികമോ മണിക്കൂർ വൈകിയോടുകയാണെങ്കിൽ യാത്രക്കാർക്ക് ഈ സൗജന്യസേവനത്തിന് അർഹതയുണ്ടായിരിക്കും. കാത്തിരിക്കേണ്ടി വരുന്ന സമയവും സാഹചര്യവും അനുസരിച്ച് പ്രാതൽ, ഉച്ചഭക്ഷണം, അത്താഴം, ചായ, ലഘുഭക്ഷണങ്ങൾ എന്നിവ യാത്രക്കാരുടെ താല്പര്യപ്രകാരം തെരഞ്ഞെടുക്കാവുന്നതാണ്. യാത്രയുടെ തുടക്കത്തിലാണ് ട്രെയിൻ വൈകുന്നതെങ്കിൽ യാത്രക്കാർക്ക് ബിസ്കറ്റിനൊപ്പം ചായയോ കാപ്പിയോ ലഭിക്കും. മിൽക്ക് ക്രീമും ഷുഗർ കിറ്റും അടക്കമാണ് ഈ സർവീസ് നൽകുക. നാല് ബ്രഡ് സ്ലൈസുകൾ, ബട്ടർ ക്രീം, 200 മില്ലി ഫ്രൂട്ട് ജ്യൂസ്, ചായ അല്ലെങ്കിൽ കാപ്പി എന്നിവയാണ് പ്രാതലിൽ…

Read More

ഒരു വർഷത്തിനുള്ളിൽ ശമ്പളം മൂന്നിരട്ടിയാക്കി ടെക്കി; അമ്പരപ്പിക്കുന്ന നേട്ടവുമായി യുവാവ്, സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ച പോസ്റ്റ് വൈറൽ

അഞ്ച് വർഷത്തെ പ്രവൃത്തിപരിചയമുള്ള ഒരു സോഫ്റ്റ്‌വെയർ ഡെവലപ്പർ തന്‍റെ ശമ്പളം വെറും ഒരു വർഷത്തിനുള്ളിൽ മൂന്നിരട്ടിയാക്കി (24.8 ലക്ഷം രൂപ) ഉയർത്തിയത് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാകുന്നു. ജാവ ഫുൾ സ്റ്റാക്ക് ഡെവലപ്പർ ആയ യുവാവ് തന്നെയാണ് റെഡ്ഡിറ്റിലൂടെ തന്‍റെ ഈ നേട്ടം പങ്കുവെച്ചത്. തന്‍റെ കരിയർ 3.3 ലക്ഷം രൂപ വാർഷിക ശമ്പളത്തിൽ ടിസിഎസിലാണ് ഇദ്ദേഹം തുടങ്ങിയത്. മികച്ച പ്രകടനം കാഴ്ചവെച്ചിട്ടും നാല് വർഷത്തിന് ശേഷവും ശമ്പളം 7.8 ലക്ഷം രൂപയായി മാത്രമാണ് ഉയർന്നത്. ഈ മന്ദഗതിയിലുള്ള വളർച്ചയാണ് കരിയറിൽ മാറ്റം വരുത്താൻ യുവാവിനെ പ്രേരിപ്പിച്ചത്. 2025 ജൂലൈയിൽ നടത്തിയ ആദ്യ സ്വിച്ചിലൂടെ ശമ്പളം ഇരട്ടിയാക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. പിന്നീട് നടന്ന ചില സംഭവവികാസങ്ങളെത്തുടർന്ന് മറ്റൊരു കമ്പനിയിലേക്ക് മാറാൻ തീരുമാനിക്കുകയും 22 ശതമാനം ശമ്പള വർദ്ധനവിൽ ജോലി സ്വീകരിക്കുകയും ചെയ്തു. എന്നാൽ ഇതിനുശേഷം ലഭിച്ച അവസരം…

Read More

മൈക്രോസോഫ്റ്റിലെ ജോലി എനിക്ക് ഇപ്പോഴും ആവേശം: വൈറലായി ജീവനക്കാരിയായ ദീപികയുടെ കുറിപ്പ്

കോർപ്പറേറ്റ് ലോകത്ത് ജോലിഭാരവും മാനസിക സമ്മർദ്ദവും ചർച്ചയാകുന്ന ഈ കാലഘട്ടത്തിൽ, ഒരു പ്രമുഖ കമ്പനിയിലെ തന്‍റെ മികച്ച തൊഴിൽ അനുഭവങ്ങൾ പങ്കുവെച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് ഒരു മൈക്രോസോഫ്റ്റ് ജീവനക്കാരി. അഞ്ച് വർഷത്തിലേറെയായി ഒരേ ഓഫീസിലേക്ക് ജോലിക്ക് പോയിട്ടും, ഓരോ ദിവസവും അതേ ആവേശത്തോടെയാണ് താൻ ഓഫീസിലേക്ക് നടന്നു കയറുന്നതെന്ന് ഇവർ സാക്ഷ്യപ്പെടുത്തുന്നു. മൈക്രോസോഫ്റ്റിന്‍റെ ബെംഗളൂരു ഓഫീസിലെ ജീവനക്കാരിയായ ദീപിക കൗൾ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. കമ്പനിയുടെ പേരോ ആഗോള ബ്രാൻഡ് എന്ന പദവിയോ അല്ല, മറിച്ച് അവിടുത്തെ ജീവനക്കാർക്കിടയിലുള്ള മികച്ച തൊഴിൽ സംസ്കാരമാണ് തന്നെ ആകർഷിക്കുന്നതെന്ന് ദീപിക പറയുന്നു. “അഞ്ച് വർഷത്തിലേറെയായി ഞാൻ ഒരേ ഓഫീസിലേക്കാണ് നടന്നു പോകുന്നത്, എന്നിട്ടും ഇന്നും എനിക്ക് അവിടെ പോകാൻ വല്ലാത്തൊരു ആവേശമാണ്. കേൾക്കുമ്പോൾ അത്ഭുതം തോന്നാം, അല്ലേ? പക്ഷേ അത് ആ കെട്ടിടത്തിന് മുകളിലെ പേര്…

Read More

സിലിക്കൺ വാലി വിട്ട് ഇന്ത്യയിലേക്ക്; രാജ്യം ആഗോള എഐ ഹബ്ബായി മാറുന്നുവെന്ന് മുൻ ഓപ്പൺഎഐ ഗവേഷകൻ ശ്യാമൾ, വൈറലായി സമൂഹ മാധ്യമങ്ങളിലെ പോസ്റ്റ്

ആഗോള സാങ്കേതികവിദ്യയുടെ ആസ്ഥാനമായ കാലിഫോർണിയയിലെ സിലിക്കൺ വാലി ഉപേക്ഷിച്ച് പ്രമുഖ മുൻ ഓപ്പൺഎഐ ഗവേഷകൻ ശ്യാമൾ ആനന്ദ്‌കട്ട് ഇന്ത്യയിലേക്ക് മടങ്ങിയെത്തി. ഇന്ത്യയിലെ അതിവേഗം വളരുന്ന എഐ സാങ്കേതിക വിപണി ലോകത്തെ മാറ്റിമറിക്കാൻ പോന്ന അപൂർവ്വ അവസരമാണ് മുന്നോട്ട് വെക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. ലോകപ്രശസ്ത എഐ കമ്പനിയായ ഓപ്പൺഎഐയിൽ ‘അപ്ലൈഡ് ഇവാലുവേഷൻസ്’ ടീമിന്‍റെ തലവനായി നാല് വർഷത്തോളം സേവനമനുഷ്ഠിച്ച ശേഷമാണ് ശ്യാമളിന്‍റെ ഈ അപ്രതീക്ഷിത മടങ്ങിവരവ്. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്സിലൂടെ അദ്ദേഹം തന്നെയാണ് ഈ നിർണായക തീരുമാനം പങ്കുവെച്ചത്. ഓപ്പൺഎഐയിൽ വികസിപ്പിക്കുന്ന അത്യാധുനിക ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് മോഡലുകളുടെ സുരക്ഷിതത്വവും കാര്യക്ഷമതയും വിലയിരുത്തുന്ന പ്രധാന ചുമതലയായിരുന്നു ശ്യാമളിനുണ്ടായിരുന്നത്. ജനറേറ്റീവ് എഐ വിപ്ലവത്തിന്‍റെ കേന്ദ്രബിന്ദുവിൽ ജോലി ചെയ്യുമ്പോഴും, താൻ വളർന്നുവന്ന ഇന്ത്യയിലെ സാങ്കേതിക അന്തരീക്ഷത്തോട് എപ്പോഴും മാനസികമായ അടുപ്പം സൂക്ഷിച്ചിരുന്നതായി അദ്ദേഹം കുറിച്ചു. ആഗോള ടെക് വ്യവസായത്തിന്‍റെ കേന്ദ്രം വിട്ടുള്ള…

Read More