യുപിക്ക് പിന്നാലെ രാജ്യതലസ്ഥാനത്തും ബിജെപി അധികാരത്തിലെത്തിയതിന് പിന്നാലെ പഴയ പേരുകൾ മാറ്റാനുള്ള ആവശ്യം ശക്തം. ന്യൂഡൽഹിയുടെ പേര് ഇന്ദ്രപ്രസ്ഥ എന്നാക്കണമെന്ന് ചൂണ്ടിക്കാട്ടി അമിത് ഷായ്ക്ക് ചാന്ദ്നി ചൗക്ക് എംപി പ്രവീൺ ഖണ്ഡേൽവാളുടെ കത്ത്. ന്യൂഡൽഹി വിമാനത്താവളം, റെയിൽവേ സ്റ്റേഷൻ എന്നിവയുടെ പേരും മാറ്റണമെന്ന് പ്രവീൺ ഖണ്ഡേൽവാൾ അയച്ച കത്തിൽ ആവശ്യപ്പെട്ടു. മഹാഭാരതത്തിൽ പഞ്ച പാണ്ഡവൻമാർ യുമനാനദീ തീരം തലസ്ഥാന നഗരിയാക്കിയെന്ന് ചൂണ്ടിക്കാട്ടിയാണ് എംപിയുടെ ആവശ്യം. സാംസ്കാരികവും ചരിത്രപരവുമായ ഘടകങ്ങൾ പരിഗണിച്ച് തലസ്ഥാന നഗരത്തിന്റെ പേര് തന്നെ മാറ്റി രാജ്യത്തിന്റെ യശസ് ഉയർത്തിപ്പിടിക്കണമെന്നും കത്തിൽ പറയുന്നു. അതേസമയം, ഒരു സംസ്ഥാനത്തിന്റെ പേര് മാറ്റാൻ കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരത്തോടെ പാർലമെന്റിലോ നിയമസഭയിലോ ബിൽ കൊണ്ടുവന്ന് പാസാക്കണം. കേന്ദ്ര സർക്കാരോ മുതിർന്ന ബിജെപി നേതാക്കളോ കത്തിനോട് ഇതുവരെയും പ്രതികരിച്ചിട്ടില്ല.
Read MoreCategory: Today’S Special
സ്പെയിനിലെ തിരുക്കുടുംബ ബസിലിക്ക ലോകത്തിലെ ഉയരം കൂടിയ പള്ളി
ബാർസലോണ: സ്പെയിനിലെ ബാർസലോണ നഗരത്തിൽ ഒന്നര നൂറ്റാണ്ടായി നിർമാണം പുരോഗമിക്കുന്ന തിരുക്കുടുംബ സഗ്രാദ ഫമീലിയ ബസിലിക്ക ലോകത്തിലെ ഏറ്റവും ഉയരമുള്ള പള്ളി എന്ന ബഹുമതി സ്വന്തമാക്കി. ബസിലിക്കയിലെ ‘ടവർ ഓഫ് ജീസസ് ക്രൈസ്റ്റ്’ എന്ന മുഖ്യ ഗോപുരത്തിൽ കുരിശിന്റെ ഒരു ഭാഗം ഘടിപ്പിച്ചതോടെ ഉയരം 162.91 മീറ്ററായി. ജർമനിയിലെ ഉലം മ്യൂൺ സ്റ്റർഎന്ന പ്രൊട്ടസ്റ്റന്റ് പള്ളി 1890 മുതൽ കൈവശംവച്ച 161.53 മീറ്ററിന്റെ റിക്കാർഡാണു മറികടന്നത്. മുഖ്യ ഗോപുരത്തിൽ കുരിശ് മുഴുവനായി ഘടിപ്പിച്ചുകഴിയുന്പോൾ തിരുക്കുടുംബ ബസിലിക്കയുടെ ഉയരം 172 മീറ്റർ ആകും. വിശ്വപ്രസിദ്ധ സ്പാനിഷ് വാസ്തുശില്പി ആന്റണി ഗൗഡി രൂപകല്പന ചെയ്ത തിരുക്കുടുംബ ദേവാലയത്തിന്റെ നിർമാണം 1882ൽ തുടങ്ങിയതാണ്. യുനെസ്കോയുടെ പൈതൃക പട്ടികയിൽ ഉൾപ്പെട്ട ഈ ഭീമൻപള്ളിയിൽ 18 ഗോപുരങ്ങളാണുള്ളത്. 1926ൽ ഗൗഡി മരിക്കുന്പോൾ ഒരു ഗോപുരം മാത്രമാണ് പൂർത്തിയായിരുന്നത്. പലവിധ കാരണങ്ങളാൽ പള്ളിയുടെ നിർമാണപ്രവർത്തനങ്ങൾ നീളുകയായിരുന്നു.
Read Moreത്രിമധുരം… റാങ്കുകളുടെയും മാസ്റ്റർ ബിരുദങ്ങളുടെയും “കവിതാ’വിസ്മയം
തൊടുപുഴ: അക്കാദമികരംഗത്തും ജീവിതത്തിലും അപൂർവനേട്ടങ്ങളുടെ കാൻവാസ് സ്വന്തമാക്കി കവിത ടീച്ചർ. ഇവർ നേടിയത് ഒന്നല്ല മൂന്നു റാങ്കുകളാണ്. കഴിഞ്ഞ ദിവസം ഇന്ദിരാഗാന്ധി ഓപ്പണ്‍ യൂണിവേഴ്സിറ്റിയിൽനിന്ന് എംഎ സൈക്കോളജിയിൽ മാസ്റ്റർ ബിരുദംകൂടി ലഭിച്ചതോടെ മൂന്നു മാസ്റ്റർ ബിരുദങ്ങളും ടീച്ചറിനു സ്വന്തം. കലയന്താനി സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ ഇംഗ്ലീഷ് വിഭാഗം അധ്യാപികയായ ഇവർ ഒഡീഷയിലെ ബെരന്പൂർ യൂണിവേഴ്സിറ്റിയിൽനിന്നു ബിഎ ഇംഗ്ലീഷ് ലിറ്ററേച്ചർ, എംഎ ഇംഗ്ലീഷ് ലിറ്ററേച്ചർ, കുസാറ്റ് യൂണിവേഴ്സിറ്റിയിൽനിന്ന് എംഎ കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് എന്നിവയിലാണ് ഒന്നാം റാങ്ക് നേടിയത്. തന്റെ 47-ാമത്തെ വയസിൽ എം.എ സൈക്കോളജിയിൽ എടുത്ത മാസ്റ്റർ ബിരുദത്തിന് ഇരട്ടിമധുരമുണ്ട്. ഭർത്താവ് ജോലി സംബന്ധമായി അഹമ്മദാബാദിലായതിനാൽ വീട്ടിലെ ഉത്തരവാദിത്വങ്ങൾ ഏറ്റെടുത്ത് നടത്തുന്നതും ടീച്ചറാണ്. രാപകൽ ഭേദമന്യേ കഠിനാധ്വാനം ചെയ്യുന്ന ടീച്ചറിന്റെ ത്യാഗത്തിൽ ചാലിച്ചെടുത്ത ജീവിതം ഏവർക്കും മാതൃകയാണ്. അധ്യാപനജോലിയുടെ ഉത്തരവാദിത്വങ്ങൾ നിറവേറ്റുന്നതിൽ അൽപംപോലും വിട്ടുവീഴ്ച ചെയ്യാൻ…
Read Moreട്രെയിന്‍ യാത്ര: ഇനി ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം
ദീര്‍ഘദൂരയാത്രകള്‍ക്ക് ട്രെയിനില്ലാതെ മലയാളികള്‍ക്ക് എന്താഘോഷം. ഇന്ത്യയിൽ സാധാരണക്കാർ ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന യാത്രാമാർഗമാണ് ട്രെയിൻ. ചരക്കുഗതാഗതം, വിനോദസഞ്ചാരം എന്നിവയുൾപ്പെടെയുള്ള മേഖലകളിലും ഇന്ത്യന്‍ റെയിൽവേ സേവനങ്ങള്‍ നൽകുന്നുണ്ട്. ട്രെയിൻ യാത്രയുമായി ബന്ധപ്പെട്ട് അറിയേണ്ട കാര്യങ്ങളിതാ. 9,000ത്തോളം ട്രെയിനുകൾ ഇന്ത്യയിൽ വിവിധ തരത്തിലുള്ള 9,000ത്തോളം ട്രെയിനുകൾ സര്‍വീസ് നടത്തുന്നുണ്ട്. അവയെ വേഗവും സൗകര്യങ്ങളുമനുസരിച്ച് വിവിധ ഇനങ്ങളാക്കി തിരിച്ചിട്ടുണ്ട്.രാജ്യത്തെ ഏറ്റവും വേഗമേറിയ ട്രെയിനാണ് വന്ദേ ഭാരത്. തുരന്തോ എക്സ്പ്രസുകളും രാജധാനി എക്സ്പ്രസുകളുമാണ് മറ്റു വേഗം കൂടിയ ട്രെയിനുകൾ. വേഗത്തിൽ അടുത്ത സ്ഥാനങ്ങൾ ശതാബ്ദി, ജനശതാബ്ദി, ഗരീബ് രഥ് ട്രെയിനുകള്‍ക്കാണ്. സൂപ്പർഫാസ്റ്റ് മെയിൽ/എക്സ്പ്രസ്, മെയിൽ/എക്സ്പ്രസ്, ഫാസ്റ്റ് പാസഞ്ചർ, പാസഞ്ചർ എന്നിവയാണ് മറ്റു ട്രെയിനുകൾ.നഗരങ്ങളിൽ പ്രത്യേക നഗരപ്രാന്ത ട്രെയിനുകളും നിലവിലുണ്ട്. ഇത്തരം സര്‍വീസുകളിൽ പ്രധാനപ്പെട്ടതാണ് മെട്രോ ട്രെയിനുകള്‍. സേവനങ്ങള്‍ അറിയാം…യാത്രാസേവനങ്ങള്‍ക്ക് പുറമേ ചരക്കുഗതാഗതം, വിനോദസഞ്ചാരം എന്നിവയുൾപ്പെടെയുള്ള മേഖലകളിലും ഇന്ത്യന്‍ റെയിൽവേ സേവനങ്ങള്‍ നൽകുന്നുണ്ട്.ടിക്കറ്റ് ബുക്കിംഗിന്…
Read Moreരാജ്യത്ത് ഇതാദ്യം… ‘നിർണയ ലാബ് നെറ്റ്വർക്ക്’ സംവിധാനം യാഥാർഥ്യമായി
സമഗ്ര ലബോറട്ടറി പരിശോധനകൾ താഴെത്തട്ടിൽ ഉറപ്പു വരുത്തുന്നതിനായി സർക്കാർ മേഖലയിലെ ലാബുകളെ ബന്ധിപ്പിച്ചുകൊണ്ടുള്ള നിർണയ ലബോറട്ടറി ശൃംഖലയുടെ (ഹബ് ആൻഡ് സ്പോക്ക്) ഉദ്ഘാടനം ആരോഗ്യമന്ത്രി വീണാ ജോർജ് നിർവഹിച്ചു. തിരുവനന്തപുരം മുതൽ കാസർഗോഡ് വരെയുള്ള സർക്കാർ ലാബുകളുടെ സൗകര്യങ്ങൾ മെച്ചപ്പെടുത്തുകയും ഗുണനിലവാരം ഉയർത്തുകയും ലാബുകളെ പരസ്പരം ഹബ് ആൻഡ് സ്പോക്ക് മാതൃകയിൽ ബന്ധിപ്പിക്കുകയും ചെയ്തു. ഇതിലൂടെ സൗജന്യമായോ മിതമായ നിരക്കിലോ വീടിന് തൊട്ടടുത്ത് പരിശോധന നടത്താം. കേരളത്തിന്റെ രോഗപരിശോധനാ ചരിത്രത്തിലെ വിപ്ലവകരമായ മുന്നേറ്റമാണ് നിർണയ എന്നും മന്ത്രി പറഞ്ഞു. അടിസ്ഥാന ലാബ് പരിശോധനകൾ, സങ്കീർണ ലാബ് പരിശോധനകൾ, എഎംആർ സർവയലൻസ്, മെറ്റാബോളിക്ക് സ്ക്രീനിംഗ്, ടിബി -കാൻസർ സ്ക്രീനിംഗ്, ഔട്ട്ബ്രേക്ക് ഇൻവെസ്റ്റിഗേഷൻ പരിശോധനകൾ, സാംക്രമിക രോഗ നിർണയവും നിരീക്ഷണവും എന്നിങ്ങനെ ലബോറട്ടറി പരിശോധനകളെ ഏഴ് ഡൊമൈനുകളായി തരംതിരിച്ച് കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ തലത്തിൽ തന്നെ പൊതുജനങ്ങൾക്ക് പ്രാപ്യമാക്കുന്ന ഈ സംവിധാനം…
Read Moreഅമ്മയുടെ ഓര്‍മയ്ക്കായി കുടുംബ ഓഹരി ഭൂരഹിതര്‍ക്ക് നൽകി പ്രവാസി ദമ്പതികളായ തേമസും ഏലിയാമ്മയും
കുടുംബവീതമായി ലഭിച്ച സ്ഥലം അമ്മയുടെ ഓര്‍മയ്ക്കായി ഭൂരഹിതര്‍ക്ക് നൽകി പ്രവാസി ദമ്പതികൾ. തകഴി പഞ്ചായത്ത് ഏഴാം വാര്‍ഡ് കേളമംഗലം ഗ്രീൻ വില്ലയിൽ കെ.എ. തോമസ് (സോജപ്പന്‍)-ഏലിയാമ്മ ദമ്പതികളാണ് 22 സെന്റ് സ്ഥലം ഭൂരഹിതര്‍ക്ക് വീട് വയ്ക്കാന്‍ നല്‍കണമെന്ന ആഗ്രഹത്തോടെ ചങ്ങനാശേരി കുന്നന്താനം പഞ്ചായത്തിന് കൈമാറിയത്. ഏലിയാമ്മയ്ക്ക് കുടുംബവീതമായി മല്ലപ്പള്ളി ചെങ്ങരൂർച്ചിറയില് നല്കിയ ഭൂമിയാണ് മാതാവ് ത്രേസ്യാമ്മയുടെ ഓര്‍മയ്ക്കായി ദമ്പതികള്‍ പഞ്ചായത്തിനു കൈമാറിയത്. ലൈഫ് പദ്ധതിയില്‍ വീട് അനുവദിച്ച നാലു കുടുംബങ്ങള്‍ക്ക് വീട് വയ്ക്കാവുന്ന തരത്തിലാണ് ഭൂമി തരംതിരിച്ചിരിക്കുന്നത്. വീടുകളിലേക്ക് മറ്റാരുടെയും ആശ്രയമില്ലാതെ കയറാവുന്ന തരത്തില്‍ വഴി നല്‍കിയാണ് ഭൂമി അളന്ന് തിരിച്ചിരിക്കുന്നത്. തോമസും ഏലിയാമ്മയും കഴിഞ്ഞ 40 വർഷമായി വിയന്നയിലാണ് താമസം. ഓസ്ട്രിയന്‍ പ്രൊവിഷന്‍ വേള്‍ഡ് മലയാളി കൗണ്‍സില്‍ വൈസ് ചെയര്‍പേഴ്സണ്‍ കൂടിയാണ് റിട്ട. നഴ്സ് ഏലിയാമ്മ തോമസ്. വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ…
Read Moreസൂക്ഷിച്ചാൽ ദുഃഖിക്കേണ്ട… ഓണ്‍ലൈന്‍ ഡോക്ടർ കണ്സള്ട്ടേഷന് ബുക്കിംഗിലും തട്ടിപ്പ്: വയനാട് സ്വദേശിക്കു നഷ്ടമായത് 2.45 ലക്ഷം രൂപ
കൊച്ചി: സംസ്ഥാനത്ത് ഓണ്‍ലൈന്‍ ഡോക്ടര്‍ കണ്സള്ട്ടേഷന് ബുക്കിംഗിന്റെ പേരില്‍ പുതിയ തട്ടിപ്പ് റിപ്പോര്‍ട്ട് ചെയ്തതോടെ ജാഗ്രത പാലിക്കണമെന്നു പോലീസിന്റെ മുന്നറിയിപ്പ്. ഓണ്‍ലൈനില്‍ കണ്സള്ട്ടേഷന് ബുക്ക് ചെയ്ത വയനാട് സ്വദേശിക്കാണ് കഴിഞ്ഞദിവസം 2.45 ലക്ഷം രൂപ നഷ്ടമായത്. ഇദ്ദേഹത്തിന്റെ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്ത സൈബര്‍ പോലീസ് അന്വേഷണം ആരംഭിച്ചു. തട്ടിപ്പ് ഇങ്ങനെ: ഡോക്ടറുടെ അപ്പോയിന്റ്മെന്റ് എടുക്കാനായി ഗൂഗിളില്‍ ആശുപത്രിയുടെ കോൺടാക്ട് നമ്പര്‍ സെര്‍ച്ച് ചെയ്തു ലഭ്യമായ നമ്പറില്‍ ബന്ധപ്പെടുമ്പോള്‍ അപ്പോയിന്റ്മെന്റ് എടുക്കുന്നതിനായി മൊബൈല്‍ ആപ്ലിക്കേഷന്‍ നല്കി ബുക്ക് ചെയ്യണമെന്ന അറിയിപ്പ് ലഭിക്കും. ഈ സമയത്ത് ഇന്‍സ്റ്റാള്‍ ചെയ്യാനുള്ള ലിങ്കുകൂടി തട്ടിപ്പുകാര്‍ അയയ്ക്കും. തുടര്‍ന്ന് മൊബൈല്‍ ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്ത് അഞ്ചു രൂപ അടച്ച് അപ്പോയിന്റ്മെന്റ് എടുക്കുമ്പോള്‍ കോൺടാക്ട് ചെയ്യുന്ന ആളുടെ വാട്സാപ്പിലേക്ക് ഹായ് എന്ന സന്ദേശത്തോടൊപ്പം ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യാനുള്ള ലിങ്ക് തട്ടിപ്പുസംഘം അയയ്ക്കും. എന്നാല്‍ ഈ…
Read Moreപെൺകരുത്ത്… അപകട ഭീഷണിയായി നിന്ന മരക്കുറ്റി സ്ത്രീകളുടെ നേതൃത്വത്തിൽ പിഴുതുമാറ്റി
പെൺകരുത്തൊന്ന് അറിയേണ്ടതുതന്നെയാണ്. അത് തെളിയിക്കുന്ന വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. വാക്കാസിറ്റി കൽക്കുടിയംകാനത്തെ തമ്പുഴവളവിൽ അപകട ഭീഷണിയായി നിന്ന രണ്ടു മരക്കുറ്റികളും സ്ത്രീകളുടെ നേതൃത്വത്തിൽ പിഴുതുമാറ്റി. ഏറെ നാളായി റോഡരികിൽ ഭീഷണിയായി നിന്ന വൻമരം രണ്ടു വർഷങ്ങൾക്ക് മുമ്പാണ് വനപാലകരുടെ നേതൃത്വത്തിൽ വെട്ടിമാറ്റിയത്. അതിന്റെ കുറ്റി പിഴുതുമാറ്റിയിരുന്നില്ല. അപകടാവസ്ഥയിൽ നിൽക്കുന്ന മരക്കുറ്റികൾ പിഴുതുമാറ്റണമെന്ന് ആവശ്യപ്പെട്ട് പൊതുപ്രവർത്തകർ രംഗത്തെത്തുകയും കുടുംബശ്രീ പ്രവർത്തകർ പരാതികൾ നൽകുകയും ചെയ്തിരുന്നു. സമീപത്തെ വീട്ടമ്മമാർ മരക്കുറ്റി പിഴുതുമാറ്റാൻ രംഗത്തുവന്നതോടെ വനംവകുപ്പധികൃതർ സമീപവാസിയായ ഇരുപുളം കാട്ടിൽ അംബിക ഷാജിയെ ചുമതല എൽപ്പിച്ചു. അംബികയുടെ നേതൃത്വത്തിൽ സമീപത്തുള്ള സ്ത്രീകൾ ചേർന്ന് മണ്ണ് മാറ്റി രണ്ട് കുറ്റികളിൽ ഒന്ന് നീക്കം ചെയ്തു. രണ്ടാമത്തെ കുറ്റി പിഴുതുമാറ്റാനുള്ള ശ്രമം നടക്കുകയാണ്. രണ്ടു ദിവസത്തിനുള്ളിൽ കുറ്റി പൂർണമായും മാറ്റാനാകുമെന്ന പ്രതീക്ഷയിലാണ് ഇവർ. ഇരുചക്രവാഹന യാത്രികരക്കടക്കം നിരവധി പേർ വളവിൽ അപകടത്തിൽപ്പെട്ടിട്ടുണ്ട്.…
Read Moreമകളുടെ കല്യാണം ഉറപ്പിച്ച് മാതാപിതാക്കൾ: ജീവനു തുല്യം സ്നേഹിച്ച കാമുകനെ മറക്കാനാകാതെ പെൺകുട്ടി; പിന്നെ സംഭവിച്ചത്…
ഉത്തർപ്രദേശിൽ കാമുകിയെ കാണാൻ വീട്ടിലെത്തിയ ദളിത് യുവാവിനെ ക്രൂരമായി കൊലപ്പെടുത്തി ബന്ധുക്കൾ. ഹമിർപുരിലെ പ്രാച് ഗ്രാമത്തിലാണു ദാരുണസംഭവം. രവി (35) എന്ന യുവാവാണ് കൊല്ലപ്പെട്ടത്. തന്റെ കാമുകി മനീഷ (18)യെ നിർബന്ധിച്ച് മറ്റൊരാൾക്ക് വിവാഹം ചെയ്തു കൊടുക്കുന്നുവെന്ന് അറിഞ്ഞാണ് രവി യുവതിയെ കാണാൻ വീട്ടിലെത്തിയത്. എന്നാൽ, യുവാവിനെ പിടികൂടിയ ബന്ധുക്കൾ ഇയാളെ മരത്തിൽ കെട്ടിയിട്ട് വടികൊണ്ട് ക്രൂരമായി അടിക്കുകയായിരുന്നു. നാട്ടുകാരും ഇയാളെ മർദിച്ചു. അവശനിലയിലായ യുവാവ് വെള്ളം ആവശ്യപ്പെട്ടെങ്കിലും ആരും നൽകിയില്ല. ക്രൂരമർദനമേറ്റ രവി കുഴഞ്ഞുവീണു മരിക്കുകയായിരുന്നു. തുടർന്ന് വിവരമറിഞ്ഞെത്തിയ പോലീസ് രവിയെ അടുത്തുള്ള കമ്യൂണിറ്റി ഹെൽത്ത് സെന്ററിൽ എത്തിച്ചുവെങ്കിലും മരണംസംഭവിച്ചിരുന്നു. എന്നാൽ സംഭവത്തിന്റെ ഗൗരവം മനസിലാക്കിയ പെൺകുട്ടിയുടെ അമ്മാവൻ പിന്റു(35) ജീവനൊടുക്കാൻ ശ്രമിച്ചു. രവിയുടെ മരണവാർത്ത അറിഞ്ഞ മനീഷയും ജീവനൊടുക്കാൻശ്രമിച്ചു. ഇരുവരും ഗുരുതര നിലയിലാണ്. എന്നാൽ പിന്റുവിനെ രവി ആക്രമിക്കുകയായിരുന്നുവെന്നാണ് പെൺകുട്ടിയുടെ ബന്ധുക്കൾ ആരോപിക്കുന്നത്. ദളിത്…
Read Moreബൈബിളിലെ മുഴുവന്‍ പുസ്തകങ്ങളുടെയും പേരുകള്‍ മൂന്നുവയസുകാരന് ഹൃദിസ്ഥം; ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്സില്‍ ഇടം പിടിച്ച് ആദം
വേദപുസ്തകത്തിലെ മുഴുവന്‍ പുസ്തകങ്ങളുടെയും പേരുകള്‍ ആദം തോമസ് നിതിന്‍ എന്ന മൂന്നു വയസുകാരന്റെ അധരത്തില്‍ നിന്നു മുത്തു പോലെ പൊഴിയുമ്പോള്‍ അത്ഭുതത്തോടൊപ്പം ദിവ്യ അനുഭൂതിയാണ് കേള്‍വിക്കാര്‍ അനുഭവിക്കുന്നത്. കേവലം ഒരു മിനിറ്റ് ഒരു സെക്കന്‍ഡ് കൊണ്ട് ബൈബിളിലെ 73 പുസ്തകങ്ങളുടെ പേരുകള്‍ നിര്‍ത്താതെ ഉച്ചരിച്ചപ്പോള്‍ ആദം ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്സില്‍ ഇടം പിടിക്കുകയായിരുന്നു. കുളനടയില്‍ കൈപ്പുഴ നോര്‍ത്ത് പള്ളിവാതുക്കല്‍ ഹൗസില്‍ നിതിന്‍ പി. തോമസിന്റെയും ജിത്തു തെരേസ ജോര്‍ജിന്റെയും മകനാണ് ആദം. അമ്മ ജിത്തു സ്നേഹത്തോടും ക്ഷമയോടും കൂടി നല്കിയ പരിശീലനമാണ് ഈ കൊച്ചു മിടുക്കനെ ഇന്ത്യ ബുക്ക് റിക്കാര്‍ഡ്സില്‍ എത്തിച്ചത്. വേദപുസ്തകത്തിലെ സങ്കീര്‍ത്തനങ്ങള്‍ ആദം വ്യക്തതയോടു കൂടി കാണാതെ പറയുമ്പോള്‍ ആരും മിഴിച്ചിരുന്നു പോകും. കുട്ടിക്കാലം മുതലേ എന്ത് കേട്ടാലും ഒറ്റയടിക്ക് ഹൃദിസ്ഥമാക്കുന്ന കുട്ടിയുടെ കഴിവിനെ മാതാപിതാക്കള്‍ തിരിച്ചറിഞ്ഞു. ആദത്തിന്റെ പിതാവ് നിതിന്‍ തോമസ്…
Read More