തിരുവനന്തപുരം: ലോക പ്രശസ്ത അന്താരാഷ്ട്ര യാത്രാമാഗസിനായ ‘ലോണ്‍ലി പ്ലാനറ്റി’ന്റെ 2026 ലെ 25 മികച്ച യാത്രാനുഭവങ്ങളിൽ കേരളത്തിന്റെ തനതും വൈവിധ്യപൂർണവുമായ രുചിക്കൂട്ടുകൾ ഇടം പിടിച്ചു. വാഴയിലയിൽ വിളമ്പുന്ന പരമ്പരാഗത സദ്യ മുതൽ കടൽ വിഭവങ്ങൾ വരെ നീളുന്ന നിരവധി ഭക്ഷണവിഭവങ്ങളെക്കുറിച്ചാണ് പരാമർശമുള്ളത്. പട്ടികയിൽ ഇടം നേടിയ ഏക ഇന്ത്യൻ സംസ്ഥാനം കേരളമാണ്. കേരളത്തിന്റെ തനതു മീൻകറി, സദ്യ, അപ്പവും മുട്ടക്കറിയും, പത്തിരി, താറാവ് കറി, കോഴിക്കറി, പോത്തിറച്ചി, ആട്ടിറച്ചി, കല്ലുമ്മക്കായ, പഴംപൊരി, പായസം അങ്ങനെ നീളുന്നു ആ പട്ടിക. ചോറ്, അവിയൽ, തോരൻ, രസം, സാമ്പാർ, അച്ചാർ, പഴം, പപ്പടം, പായസം എന്നിവയുൾപ്പെടെ വീട്ടിൽ പാകം ചെയ്യുന്ന വൈവിധ്യമാർന്ന വിഭവങ്ങൾ അണിനിരത്തുന്ന സദ്യയുടെ രുചി സഞ്ചാരികൾ നഷ്ടപ്പെടുത്തരുതെന്നും മാഗസിനിൽ പറയുന്നു. നേർത്ത മസാല ദോശയ്ക്കൊപ്പം വാഴയിലയിൽ പൊതിഞ്ഞു പൊള്ളിച്ചെടുക്കുന്ന മീൻ, ദക്ഷിണേന്ത്യൻ ഫിൽറ്റർ കോഫി എന്നിവയും ആകർഷകമാണെന്ന്…
Read MoreCategory: Today’S Special
ഇപ്പോൾ നിങ്ങളുടെ ഹീറോ എന്തെടുക്കുന്നു; രാഷ്ട്രപതിയുടെ സന്ദര്‍ശനത്തിനിടെ സുരക്ഷാമേഖലയില്‍ ബൈക്ക് അഭ്യാസം; ഒടുവിൽ സംഭവിച്ചത്
രാഷ്ട്രപതിയുടെ പാലാ സന്ദര്‍ശനവുമായി ബന്ധപ്പെട്ട ഗതാഗത ക്രമീകരണങ്ങള്‍ ഭേദിച്ച് പോലീസ് ഉദ്യോഗസ്ഥരുടെ നിര്‍ദേശങ്ങള്‍ പാലിക്കാതെ അപകടകരമായ രീതിയില്‍ ബൈക്ക് ഓടിച്ച യുവാക്കള്‍ പിടിയില്‍. കടപ്ലാമറ്റം സ്വദേശി ജിഷ്ണു സതീഷ് (21), കിടങ്ങൂര്‍ സ്വദേശി സതീഷ് (26), കോതനല്ലൂര്‍ സ്വദേശി സന്തോഷ് (40) എന്നിവരെയാണു പാലാ പോലീസ് പിടികൂടിയത്. ഇവര്‍ സഞ്ചരിച്ച ബൈക്കും കസ്റ്റഡിയിലെടുത്തു. പാലാ സെന്റ് തോമസ് കോളജ് പ്ലാറ്റിനം ജൂബിലി സമാപനസമ്മേളനത്തിൽ രാഷ്ട്രപതി ദ്രൗപദി മുര്‍മു പങ്കെടുത്തുകൊണ്ടിരിക്കെയാണ് മൂവരും സുരക്ഷാമേഖലയില്‍ പോലീസിനെ വെട്ടിച്ചു ബൈക്ക് യാത്ര നടത്തിയത്. രാഷ്ട്രപതിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി 23ന് ഉച്ചകഴിഞ്ഞ് ഒന്നുമുതല്‍ പാലാ കൊട്ടാരമറ്റം മുതല്‍ പുലിയന്നൂര്‍ ജംഗ്ഷന്‍വരെ വാഹനഗതാഗതം പൂര്‍ണമായും നിരോധിച്ചിരുന്നു. വാഹനങ്ങള്‍ക്കു പ്രവേശനമില്ലാത്ത റോഡിലൂടെ നിയന്ത്രണം മറികടന്ന് ബൈക്കിലെത്തിയ മൂവരെയും പോലീസ് തടയാന്‍ ശ്രമിച്ചെങ്കിലും നിര്‍ത്താതെ വെട്ടിച്ച് കോട്ടയം ഭാഗത്തേക്ക് കടന്നുകളയുകയായിരുന്നു. ഇവരില്‍ രണ്ടുപേര്‍ ഹെല്‍മറ്റ് ധരിച്ചിരുന്നില്ല. കെഎല്‍…
Read Moreതരിശുനിലത്ത് ജൈവ നെൽകൃഷിയുമായി പാലാ രാമപുരം കോളജ് വിദ്യാര്‍ഥികള്‍
രാമപുരം: മാര്‍ ആഗസ്തീനോസ് കോളജ് നാഷണല്‍ സര്‍വീസ് സ്കീമിന്റെ നേതൃത്വത്തില്‍ രാമപുരം ഞാറ്റടി കൃഷിസംഘത്തിന്റെ സഹകരണത്തോടെ തരിശുനിലത്ത് നെല്‍കൃഷിക്ക് തുടക്കംകുറിച്ചു. നാട്ടിലുള്ള പാടങ്ങളില്‍ പലതും തരിശായി കിടക്കുകയും മറ്റു കൃഷികള്‍ക്ക് വഴിമാറുകയും ചെയ്തുകൊണ്ടിരിക്കുന്ന കാലഘട്ടത്തില്‍ ഒരു പ്രദേശത്തിന്റെതന്നെ ജലസംരക്ഷണത്തിലും പരിസ്ഥിതി സന്തുലനത്തിലും നിര്‍ണായക പങ്കുവഹിക്കുന്ന നെല്‍വയലുകള്‍ പുനരുജ്ജീവിപ്പിക്കാനായാണ് വിദ്യാര്‍ഥികള്‍ നെല്‍കൃഷിക്കായി മുന്നിട്ടിറങ്ങിയത്. രാമപുരം പഞ്ചായത്തിലെ കൊണ്ടാട് വാര്‍ഡിലുള്ള ചൂരവേലില്‍ പാടത്താണ് നെല്‍കൃഷി ആരംഭിച്ചത്. രാസവളങ്ങളോ രാസകീടനാശിനികളോ ഉപയോഗിക്കാതെയുള്ള പ്രകൃതി കൃഷി മാര്‍ഗമാണ് അവലംബിക്കുന്നത്. കൃഷിക്കായി തെരഞ്ഞെടുത്തത് കന്നുംകുളമ്പന് എന്ന നാടന്‍ വിത്തിനമാണ്. പ്രകൃതികൃഷിയുടെ പ്രചാരകനായ മധു ചൂരവേലിലാണ് നെല്‍കൃഷിക്കുവേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്നത്. നെല്‍കൃഷിയുടെ ഉദ്ഘാടനം കോളജ് മാനേജര്‍ ഫാ. ബെര്‍ക്കുമാന്‍സ് കുന്നുംപുറം വിദ്യര്ഥികളോടൊപ്പം പാടത്ത് ഞാറു നട്ട് നിര്‍വഹിച്ചു. പ്രിന്‍സിപ്പല്‍ ഡോ. റെജി വര്‍ഗീസ് മേക്കാടന്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രിന്‍സിപ്പൽമാരായ ഫാ. ജോസഫ് ആലഞ്ചേരി, സിജി…
Read Moreനിക്ഷേപ തട്ടിപ്പ്… കേസുകള്‍ സെഞ്ച്വറി അടിക്കുന്നു
സമൂഹമാധ്യമങ്ങളിലെ നിക്ഷേപ തള്ളുകളില്പെട്ട് പണം നഷ്ടപ്പെടുന്നവരുടെ എണ്ണം കൂടുന്നു.നിക്ഷേപത്തിന് 30 ശതമാനം മുതൽ 300 ശതമാനം വരെ അധിക തുക നൽകുമെന്ന വാഗ്ദാനത്തിൽ കുടുങ്ങിയാണ് റിട്ട. ഉദ്യോഗസ്ഥരും ഡോക്ടർമാരും ബിസിനസുകാരും അടക്കം വെട്ടിലാകുന്നത്. കോഴിക്കോട് മാത്രം 102 കേസുകളാണ് ഇതിനകം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.സംസ്ഥാനത്തുടനീളം ഇത്തരത്തിലുള്ള നിക്ഷേപ തട്ടിപ്പുകള്‍ വര്‍ധിച്ചുവരുന്നുണ്ട്. സമൂഹമാധ്യമങ്ങളിലെ തള്ളല്‍ സൈബർ തട്ടിപ്പുകൾ വ്യാപകമായ സാഹചര്യത്തിൽ പോലീസും സൈബർ വിദഗ്ധരും മുന്നറിയിപ്പു തുടരുമ്പോഴും സമൂഹ മാധ്യമങ്ങളിലെ പ്രചാരണത്തിന്റെ തള്ളുകളിൽപ്പെട്ട് ഒട്ടേറെപ്പേർ ഓൺലൈൻ തട്ടിപ്പുകളിൽ കുടുങ്ങുന്നുണ്ട്. നിക്ഷേപ-നിധി തട്ടിപ്പിൽ ഉൾപ്പെടുന്നവരേറെയും പ്രാദേശികമായി പരിചയപ്പെട്ടവരുടെയും സുഹൃത്തുക്കളുടെയും പ്രലോഭനങ്ങളിൽ വീണവരാണ്. നിക്ഷേപ സ്ഥാപനങ്ങൾ പെട്ടെന്നൊരു ദിവസം മുങ്ങുന്നതോടെ നിക്ഷേപം സ്വീകരിച്ച സുഹൃത്തുക്കളും കേസുകളിൽ ഉൾപ്പെടുകയാണ്. കഴിഞ്ഞ ഒരു വർഷത്തിനിടെ കോഴിക്കോട് പാതി വിലയ്ക്കു സ്കൂട്ടർ കിട്ടുമെന്ന ഓഫർ വിശ്വസിച്ച ആയിരത്തോളം പേർക്കായി കോടികളാണ് നഷ്ടപ്പെട്ടത്. സ്വിസ് ബാങ്കിന്റെ പേരിൽ വരെ…
Read Moreസാമൂഹ്യശാസ്ത്രമേളയിൽ ഹൃദയത്തെ തൊട്ട് വയനാടിന്റെ നൊന്പരക്കാഴ്ച
തൊടുപുഴ: കേരളത്തെ ഞെട്ടിച്ച വയനാട് ഉരുൾപൊട്ടലിന്റെ നേർക്കാഴ്ചയും പരിഹാരമാർഗങ്ങളും അവതരിപ്പിച്ച് സാമൂഹ്യശാസ്ത്രമേളയിൽ വഴിത്തല സെന്റ് സെബാസ്റ്റ്യൻസ് എച്ച്എസ്എസിലെ ദേവനന്ദ സുനീഷ്, മേഘ്ന ഷിജുമോൻ എന്നിവർ കാണികളുടെ ശ്രദ്ധ പിടിച്ചുപറ്റി. അശാസ്ത്രീയമായ നിർമാണം, ഭൂമിശാസ്ത്രപരമായ പ്രത്യേകത, സോയിൽ പൈപ്പിംഗ്, മേഘവിസ്ഫോടനം എന്നിവയാണ് ദുരന്തനിടയാക്കിയതെന്ന് ഇവർ മോഡലിലൂടെ വരച്ചുകാട്ടി. ദുരന്തം ആവർത്തിക്കാതിരിക്കാനുള്ള പ്രതിരോധ മാർഗങ്ങളും ഇവരുടെ നിർദേശത്തിലുണ്ട്. അസംസ്കൃത വസ്തുക്കൾ ഉപയോഗിച്ച് തത്സമയമായിരുന്നു നിർമാണം.
Read Moreമാർച്ച് 27ന് പൊട്ടിത്തെറിച്ചില്ല; നവംബർ 10ന് സംഭവിച്ചേക്കാം: ‘നോർത്തേൺ ക്രൗൺ’ നക്ഷത്രസമൂഹത്തിലെ T CrB സ്ഫോടനത്തിന്റെ വക്കിൽ
ഏകദേശം 3,000 പ്രകാശവർഷം അകലെ സ്ഥിതിചെയ്യുന്ന ഒരു നഷത്രം പൊട്ടിത്തെറിയുടെ വക്കിൽ. മാർച്ച് 27ന് പൊട്ടിത്തെറിക്കുമെന്ന് ശാസ്ത്രലോകം കരുതിയിരുന്ന “നോർത്തേൺ ക്രൗൺ’ നക്ഷത്രസമൂഹത്തിലെ “ടി കൊറോണെ ബോറിയാലിസ്’ (T CrB) നവംബർ പത്തിനു പൊട്ടിത്തെറിച്ചേക്കാമെന്ന് ഗവേഷകർ വിശ്വസിക്കുന്നു. എൺപതു വർഷത്തിലൊരിക്കൽമാത്രം സംഭവിക്കുന്ന അതിശയകരമായ സ്ഫോടനം കുറച്ചുദിവസത്തേക്കു രാത്രിയിൽ നേരിട്ടു ദൃശ്യമാകും എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ആകാശത്തെ ഏറ്റവും തിളക്കമുള്ള 48-ാമത്തെ നക്ഷത്രമായ നോർത്ത് സ്റ്റാറിന് സമാനമായ പ്രകാശത്തിൽ ഇതു കാണാനാകുമത്രെ! 1946ൽ ആണ് ഇത് അവസാനമായി സംഭവിച്ചത്. അതിനുശേഷം വാനനിരീക്ഷകർക്ക് ഈ ആകാശവിസ്മയം ദർശിക്കാനുള്ള അസുലഭസന്ദർഭമാണു കൈവരാൻ പോകുന്നത്. “നോർത്തേൺ ക്രൗൺ’ നക്ഷത്രസമൂഹത്തിലെ മങ്ങിയ നക്ഷത്രമാണ് “ടി കൊറോണെ ബോറിയാലിസ്’ (T CrB). കഴിഞ്ഞ സെപ്റ്റംബർ മുതൽ; T CrB-യെ സൂഷ്മമായി നിരീക്ഷിച്ചതിന്റെ അനുമാനത്തിൽ, ദീർഘകാലമായി കാത്തിരുന്ന സ്ഫോടനത്തിന്റെ ആസന്നമായവരവിനെ സൂചിപ്പിക്കുന്ന വ്യതിയാനങ്ങൾ ശാസ്ത്രകാരന്മാർ കണ്ടെത്തിയിരുന്നുവെന്ന്…
Read Moreസ്മൃതി ഇറാനിയുടെ പരമ്പരയില്‍ ബില്‍ഗേറ്റ്സ്: പ്രതിഫലമെത്രയെന്ന് അറിയാൻ സോഷ്യൽ മീഡിയ
മുംബൈ: രാഷ്ട്രീയപ്രവര്‍ത്തകയും കേന്ദ്രമന്ത്രിയും ആകുന്നതിനുമുമ്പ് മിനി സ്ക്രീനില്‍ ചരിത്രം സൃഷ്ടിച്ച അഭിനേത്രിയാണ് സ്മൃതി ഇറാനി. സ്മൃതിയുടെ “ക്യുങ്കി സാസ് ഭി കഭി ബഹു തി’ രാജ്യത്തെ ജനപ്രിയ പരമ്പരകളിലൊന്നായിരുന്നു. ഇപ്പോള്‍ അതിന്റെ രണ്ടാം ഭാഗവും ജനപ്രീതി പിടിച്ചുപറ്റുകയാണ്. ഇപ്പോള്‍ മിനിസ്ക്രീന്‍ ചരിത്രത്തില്‍ മറ്റൊരു നാഴികക്കല്ലായി മാറുകയാണ് സ്മൃതിയുടെ പരമ്പര. ലോകത്തിലെ ഏറ്റവും വലിയ ധനികരിലൊരാളും മൈക്രോസോഫ്റ്റ് അധിപനും മനുഷ്യസ്നേഹിയുമായ ബില്‍ ഗേറ്റ്സ് പരമ്പരയില്‍ അഭിനയിക്കുന്നു. വീഡിയോ കോള്‍ വഴിയാണ് അദ്ദേഹത്തിന്റെ കഥാപാത്രം എത്തുന്നത്. മൂന്ന് എപ്പിസോഡുകളിലാണ് അദ്ദേഹം പ്രത്യക്ഷപ്പെടുക. ക്യുങ്കി സാസ് ഭി കഭി ബഹു തി 2-ന്റെ പുതിയ പ്രൊമോയും പുറത്തിറങ്ങി. അതില്‍ തുളസി വിരാനി (സ്മൃതി ഇറാനി) ഷോയുടെ പുതിയ അതിഥിയെക്കുറിച്ച് സൂചന നല്‍കുന്നുണ്ട്. “ഗര്‍ഭിണികളുടെയും നവജാതശിശുക്കളുടെയും ആരോഗ്യത്തെക്കുറിച്ചുള്ള അവബോധം സൃഷ്ടിക്കുന്നതിലും മെച്ചപ്പെടുത്തുന്നതിലും സ്മൃതിയുടെ പരമ്പര ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ബില്‍ ആൻഡ് മെലിന്‍ഡ ഗേറ്റ്സ്…
Read Moreതള്ളട്ടങ്ങനെ തള്ളട്ടെ… രാഷ്ട്രപതിയുടെ ഹെലികോപ്ടര്‍ തള്ളിയ സംഭവം: ‘തള്ളലിൽ കേരളം ഒരിക്കലും പിന്നിലല്ല’; ട്രോൾമാലയിൽ സമൂഹമാധ്യമങ്ങള്‍
രാഷ്ട്രപതി ദ്രൗപതി മുര്‍മു എത്തിയ ഹെലികോപ്ടറിന്റെ ചക്രം പ്രമാടത്തെ കോണ്‍ക്രീറ്റ് ഹെലിപ്പാഡില്‍ താഴ്ന്നോ ഇല്ലയോ എന്നതു വിവാദമായി നിലനില്‍ക്കേ, ഹെലികോപ്ടര്‍ തള്ളിനീക്കിയതിൽ ട്രോളുകളായി സമൂഹമാധ്യമങ്ങള്‍. “തള്ളലിന് കേരളം ഒരിക്കലും പിന്നിലല്ല’എന്ന് തെളിയിച്ചതെന്നതടക്കം ശ്രദ്ധേയവും ഹാസ്യവും നിറഞ്ഞതുമായ ട്രോളുകളുടെ പെരുമഴയാണ് ഇന്നലെ മുതല്‍ സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്. തള്ളലിനെ ന്യായീകരിച്ച് രംഗത്തെത്തിയ ഉദ്യോഗസ്ഥരെയും ട്രോളര്‍മാര്‍ വെറുതെവിട്ടിട്ടില്ല. ഇന്നലെ രാവിലെ ശബരിമല യാത്രയ്ക്കായി എത്തിയ രാഷ്ട്രപതി പമ്പയിലേക്കു കാറില്‍ പുറപ്പെട്ടതിനു പിന്നലെയാണ് ഹെലികോപ്ടര്‍ അഗ്നിരക്ഷ സേന ഉദ്യോഗസ്ഥരും പോലീസും ചേര്‍ന്നു തള്ളി ഹെലിപ്പാഡിലെ നിശ്ചിത സ്ഥാനത്തേക്കു മാറ്റിയത്. ഈ ചിത്രം വ്യാപകമായി പ്രചരിച്ചത് സര്‍ക്കാറിനും നാണക്കേടായി. ദേശീയ തലത്തിലടക്കം ദൃശ്യങ്ങള്‍ ചര്‍ച്ചയാകുകയും ചെയ്തു. സംഭവത്തില്‍ കേന്ദ്രസര്‍ക്കാര്‍ അടക്കം വിശദീകരണം തേടിയതോടെ ജില്ലാ ഭരണകൂടവും പോലീസും വെട്ടിലായി. രാഷ്ട്രപതിയുടെ സന്ദര്‍ശനത്തിന്റെ പൂര്‍ണചുമതല കേന്ദ്ര സുരക്ഷാ സേനയ്ക്കായിരുന്നുവെന്നും ക്രമീകരണങ്ങള്‍ ഒരുക്കുക മാത്രമാണ് തങ്ങള്‍ ചെയ്തതെന്നും…
Read Moreഅവയവം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ: ചരിത്രം സൃഷ്ടിക്കാൻ കോട്ടയം മെഡി. കോളജ്
തിരുവനന്തപുരം: അവയവം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയിൽ ചരിത്ര നേട്ടമാകാൻ കോട്ടയം സർക്കാർ മെഡിക്കൽ കോളജ്. ഇന്ത്യയിൽ ആദ്യമായി ഒറ്റ ദിവസം ഹൃദയം, ശ്വാസകോശം, വൃക്ക എന്നിങ്ങനെ മൂന്ന് പ്രധാന അവയവങ്ങൾ മാറ്റിവയ്ക്കുന്ന സർക്കാർ ആശുപത്രിയാകാനാണ് കോട്ടയം മെഡിക്കൽ കോളജ് ഒരുങ്ങുന്നത്. സർക്കാർ ആശുപത്രിയിൽ ശ്വാസകോശം മാറ്റിവയ്ക്കുന്നതും ആദ്യമായാണ്. പതിനൊന്നാമത്തെ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയും കൂടിയാണ് കോട്ടയം മെഡിക്കൽ കോളജിൽ നടക്കുന്നത്. കോട്ടയം മെഡിക്കൽ കോളജിൽ മസ്തിഷ്ക മരണം സംഭവിച്ച തിരുവനന്തപുരം പൂഴനാട് കാവിൻപുറത്ത് വീട്ടിൽ എ.ആർ. അനീഷിന്റെ (38) അവയവങ്ങളാണ് ദാനം ചെയ്തത്. പൂജപ്പുര സെൻട്രൽ ജയിലിൽ അസിസ്റ്റന്റ് പ്രിസൺ ഓഫീസറായ എ.ആർ. അനീഷിന്റെ ഹൃദയം ഉൾപ്പെടെ ഒൻപത് അവയവങ്ങളാണ് ദാനം ചെയ്യുന്നത്. ഹൃദയം, ശ്വാസകോശം, രണ്ട് വൃക്ക, പാൻക്രിയാസ്, കരൾ, കൈ, രണ്ട് നേത്രപടലം എന്നീ അവയവങ്ങളാണ് ദാനം ചെയ്തത്. ഒരു വൃക്കയും ഹൃദയവും ശ്വാസകോശവും രണ്ട്…
Read Moreകാന്‍സറിനെ അതിജീവിച്ച മിടുക്കി: സുവർണ ആദര്‍ശിന് ഇത് അതിജീവനത്തിന്റെ പോരാട്ടം
കാന്‍സര്‍ ബാധിച്ച് ഒരുകണ്ണിനുകാഴ്ച നഷ്ടപ്പെട്ടിട്ടും ആദര്‍ശ് തളര്‍ന്നില്ല. ആദര്‍ശിന് ഇത് അതി ജീവനത്തിന്റെ പോരാട്ടം കൂടിയായിരുന്നു. കായികമേളയില്‍ സ്വര്‍ണം നേടിയെടുത്താണ് ആദര്‍ശ് കാന്‍സറിനെ അതിജീവിച്ചതും ഒപ്പം തന്റെഅമ്മയ്ക്കുള്ള സ്നേഹസമ്മാനം നല്കിയതും. ഇന്‍ക്ലൂസീവ് അത്ലറ്റിക്സിലെ 400 മീറ്റര്‍ മിക്സഡ് റിലേയില്‍ സ്വര്‍ണം നേടിയ പാലക്കാട് ടീമിലെ അംഗമാണ് ചെമ്പ്ര സിയുപി സ്കൂളിലെ വിദ്യാര്‍ഥിയാണ് ആദര്‍ശ്. 2016ല്കാന്സര് ബാധിതനായ ആദര്‍ശിന് ഒരു കണ്ണിന്റെ കാഴ്ച നഷ്ടമായി. കണ്ണിന്റെ കാഴ്ച നഷ്്ടപ്പെട്ടിട്ടും ആദര്‍ശ് തളര്‍ന്നില്ല. കാന്‍സര്‍ അതിജീവിച്ചതോടെ കായികലോകത്തോടുള്ള തന്റെ ഇഷ്ടം തന്റെ അതിജീവനപോരാട്ടമായി തെരഞ്ഞെടുത്തു. പള്ളിപ്പുറം സിപിഎച്ച്എസ്എസിലെ അധ്യാപിക കൂടിയായ അമ്മ പ്രിയ മകന്റെ ഓട്ട മത്സരത്തോടുള്ള താത്പര്യംകണ്ട് അവനോടൊപ്പം ചേരുകയും പ്രോത്സാഹനം നല്‍കുകയും ചെയ്തതോടെ ആദര്‍ശിന്റെ അതിജീവനപോരാട്ടം വിജയത്തിലെത്തി. ചന്ദ്രശേഖരന്‍നായര്‍ സ്റ്റേഡിയത്തില്‍ ഇന്നലെ നടന്ന മത്സരം കാണാന്‍ അമ്മ പ്രിയയുമുണ്ടായിരുന്നു. ഒന്നാമതായി വിജയിച്ചെത്തിയ ആദര്‍ശിന് അമ്മ പ്രിയയുടെ വകയായി…
Read More