രാജാക്കാട്: തുടര്‍ച്ചയായ പതിനാലാം വര്‍ഷവും നിര്‍ധന കുടുംബങ്ങളില്‍ ഓണക്കോടിയും ഓണക്കിറ്റും എത്തിച്ചുനല്‍കി പൊതുപ്രവര്‍ത്തകര്‍ നാടിന് മാതൃകയായി. കോണ്‍ഗ്രസ് രാജാക്കാട് മണ്ഡലം പ്രസിഡന്റ് ജോഷി കന്യാക്കുഴിയുടെ നേതൃത്വത്തിലാണ് കിടപ്പുരോഗികള്‍ക്കടക്കം ഓണക്കിറ്റും ഓണക്കോടിയും നല്‍കിയത്. 14വര്‍ഷം മുമ്പ് യൂത്ത് കോണ്‍ഗ്രസിന്റെ മണ്ഡലം പ്രസിഡന്റായിരിക്കുമ്പോഴാണ് ഓണക്കാലത്ത് ഓണക്കിറ്റ് നൽകിത്തുടങ്ങിയത്. പതിനാല് കുടുംബങ്ങളില്‍ സഹായമെത്തിച്ചായിരുന്നു തുടക്കം. ഇന്നത് 60ലേറെ കുടുംബങ്ങളിലേക്ക് എത്തുന്നുണ്ട്. വീടുകളില്‍ നേരിട്ടെത്തി ഓണക്കോടിയും കിറ്റുകളും വിതരണം നടത്തി. വ്യാപാരികളുടെയും മറ്റും സഹായത്തോടെയാണ് ഇത്തവണ ഓണക്കിറ്റും ഓണക്കോടിയും നൽകുന്നതെന്ന് ജോഷി പറഞ്ഞു. ജോഷിയോടൊപ്പം ജോയി തമ്പുഴ, അർജുൻ ഷിജു എന്നിവവരും ഉണ്ടായിരുന്നു.
Read MoreCategory: Today’S Special
ശിഷ്യർക്ക് ഓണസമ്മാനം ലിൻസി ടീച്ചറുടെ വക വീട്; വിദ്യാഭ്യാസത്തിനൊപ്പം വിദ്യാർഥികളുടെ ജീവിതനിലവാരവും മെച്ചപ്പെടണം
കട്ടപ്പന: മുരിക്കാട്ടുകുടി ഗവണ്മെന്റ് ട്രൈബൽ ഹയർ സെക്കൻഡറി സ്കൂളിലെ പ്രൈമറി വിഭാഗം അധ്യാപിക ലബ്ബക്കട കൊച്ചുപറന്പിൽ സെബാസ്റ്റ്യന്റെ ഭാര്യ ലിൻസി ജോർജ് ഈ വർഷത്തെ തിരുവോണ-അധ്യാപകദിനത്തിൽ സ്കൂളിലെ രണ്ടു വിദ്യാർഥികൾക്കായി നിർമിച്ച പുതിയ വീടിന്റെ താക്കോൽ സമ്മാനിക്കും. ഏഴരലക്ഷത്തിലധികം രൂപ ചെലവിൽ വിദ്യാർഥികൾക്കായി നിർമിച്ച വീടിന്റെ കൈമാറ്റം ഇന്ന് രാവിലെ എട്ടിന് കോഴിമലയിൽ നടക്കും. കാൻസർ ബാധിച്ച് മാതാവിനെ നഷ്ടപ്പെട്ട ആറ്, പത്ത് ക്ലാസുകളിലെ വിദ്യാർഥികൾ മാതൃസഹോദരിയുടെ സംരക്ഷണത്തിലാണ് കഴിഞ്ഞിരുന്നത്. പ്രായാധിക്യവും രോഗബാധിതനുമായ വല്യപ്പനും കിടപ്പുരോഗിയായ വല്യമ്മയ്ക്കുമൊപ്പംചോർന്നൊലിക്കുന്ന മണ്‍കട്ട വീട്ടിൽ കഴിയേണ്ടി വന്ന ഇവരുടെ ദുരവസ്ഥ അധ്യാപകരായ ടി.സി. വിജിയും ലിൻസി ജോർജും ഭവനസന്ദർശനത്തിനിടെ മനസിലാക്കി. ഇക്കാര്യം ലിൻസി അമേരിക്കയിലെ ചിക്കാഗോയിൽ താമസിക്കുന്ന വൈക്കം സ്വദേശികളായ റീത്ത ജോർജ്, ആന്റണി ജോർജ് ദന്പതികളെ അറിയിച്ചു. തുടർന്ന് ഇവരുടെ മകൾ എമി ജോർജിന്റെ സഹായത്താലാണ് വീടിന്റെ നിർമാണം…
Read Moreവിജയരാഘവന് അവാര്‍ഡുകളുടെ പൂക്കാലം, ആദരവുകളുടെ പെരുമഴക്കാലം; തനിക്ക് രാഷ്ട്രീയമില്ല, അയ്മനംകാരുടെ കുട്ടന്റെ രാഷ്ട്രീയം മറ്റൊന്ന്
നാല്പ്പതുകാരനായും എണ്പതുകാരനായും അനായാസം ഭാവവിസ്മയങ്ങള്‍ കാഴ്ചവയ്ക്കുന്ന കോട്ടയം അയ്മനംകാരുടെ കുട്ടന് എന്ന വിജയരാഘവന് ഈ ഓണം സ്പെഷലാണ്. ഇരുത്തം വന്ന അഭിനയ ചാരുതയില്‍ ദേശീയ, സംസ്ഥാന അവാര്‍ഡുകള്‍ സ്വന്തമാക്കിയ വിജയരാഘവന് അഭിനന്ദന പ്രവാഹം തുടരുകയാണ്. തൊടിയിലെ പൂക്കള്‍ പറിച്ചും വേലിയിലെ കായകള്‍ പറിച്ചും വീട്ടങ്കണത്തിലെ വിശ്വകേരള നാടകക്കളരിയില്‍ അച്ഛന് എന്‍.എന്‍. പിള്ളയെന്ന നടനകുലപതിക്കൊപ്പം അത്തംമുതല്‍ തിരുവോണംവരെ പൂക്കളമിട്ടിരുന്ന ബാല്യം മനസില്‍ ഊഞ്ഞാലാടുന്നുണ്ട്. അച്ഛന്, അപ്പച്ചി, പ്രതിഭാധനരായ നടീനടന്മാര് എന്നിവരൊക്കെ ആടിപ്പാടിയ അടിപൊളി ഓണങ്ങള്‍. പൊന്നോണവിശേഷങ്ങള് ദീപികയോട് വിജയരാഘവന് പങ്കുവയ്ക്കുന്നു. അച്ഛന് എന്ന വലിയ തണല്‍ എന്‍.എന്‍. പിള്ളയെന്ന കൂറ്റൻ ആല്‍മരത്തണലിലാണ് ഞാന്‍ വളര്‍ന്നത്. അച്ഛനും അപ്പച്ചിയും വേദികളില്‍നിന്നു വേദികളിലേക്ക് ഓടുന്ന കാലമാണ്. എത്ര തിരക്കുണ്ടെങ്കിലും അച്ഛനൊപ്പം ഓണം ആഘോഷിക്കുന്നതില്‍ വിട്ടുവീഴ്ചയുണ്ടായിട്ടില്ല. എന്നാല്‍ സിനിമയിലെത്തിയതോടെ പലപ്പോഴും ഷൂട്ടിംഗ് സെറ്റുകളിലായി ഓണം. ഷൂട്ടിംഗ് ഇല്ലെങ്കില്‍ കുടുംബത്തോടൊപ്പം കഴിയാനാണ് ആഗ്രഹം. ആ…
Read Moreവിദ്യാര്‍ഥികളുടെ തുടര്‍ പഠനം സുഗമമാക്കാന്‍ പഠന പിന്തുണാ പരിപാടി റെഡി !
കൊച്ചി: സ്കൂള്‍ വിദ്യാര്‍ഥികളുടെ തുടര്‍ പഠനം സുഗമമാക്കാന്‍ പഠന പിന്തുണാ പരിപാടിയുമായി പൊതുവിദ്യാഭ്യാസ വകുപ്പ്. കുട്ടികളുടെ സമഗ്രമായ വികാസം ലക്ഷ്യമിട്ടാണ് വിദ്യാലയങ്ങളിലെ പഠനപ്രവര്‍ത്തനങ്ങളും അതിന്റെ വിലയിരുത്തല്‍ പ്രക്രിയയും രൂപപ്പെടുത്തിയിരിക്കുന്നത്. ക്ലാസ്മുറിക്കുള്ളിലും പുറത്തുമായി അനുഭവാധിഷ്ഠിതവും പ്രക്രിയാബന്ധിതവുമായ അറിവുനിര്മാണ പ്രക്രിയ നടക്കുന്ന വികാസപ്രദ വിലയിരുത്തലിന്റേയും (Formative Assessment) ആത്യന്തിക വിലയിരുത്തലിന്റേയും (Surmative Assessment) ഭാഗമായി വിലയിരുത്തി പഠനപിന്തുണ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കുമ്പോഴേ എല്ലാ പഠിതാക്കളെയും പാഠ്യ പദ്ധതി വിഭാവനം ചെയ്യുന്ന പഠനലക്ഷ്യങ്ങളിലേക്ക് എത്തിക്കാനാവൂ. അധ്യയനവര്‍ഷത്തില്‍ വിവിധ വിഷയങ്ങളില്‍ നേടേണ്ട പഠനലക്ഷ്യങ്ങള്‍ ആര്‍ജിക്കാതെ അടുത്ത ക്ലാസിലേക്ക് പ്രവേശനം ലഭിക്കുന്നത് പ്രസ്തുത ക്ലാസിലെ പഠനത്തിന് വിലങ്ങുതടിയാകുമെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് ഇത്തരത്തില്‍ പദ്ധതി നടപ്പാക്കുന്നത്. അതത് ക്ലാസിലെ പഠനലക്ഷ്യങ്ങള്‍ കൃത്യമായി നേടിയെന്ന് ഉറപ്പുവരുത്തുകയും തുടര്‍പഠനം സുഗമമാക്കുകയും ചെയ്യുക എന്നത് ഓരോ വിദ്യാലയവും അധ്യാപകരും ഏറ്റെടുക്കണമെന്നാണ് പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ നിര്‍ദേശത്തിലുള്ളത്. ഇതിനായി ഓരോ…
Read More‘ലൗദാത്തോ സി ഗ്രാമം’ കസ്തേൽ ഗണ്ടോൾഫോയിൽ സജ്ജം
വത്തിക്കാൻ സിറ്റി: മാർപാപ്പയുടെ വേനൽക്കാല വസതി സ്ഥിതിചെയ്യുന്ന കസ്തേൽ ഗണ്ടോൾഫോയിൽ ‘ലൗദാത്തോ സി’ ഗ്രാമം സജ്ജമായി. ഇതിന്റെ ആശീർവാദവും ഉദ്ഘാടനവും നാളെ ലെയോ പതിനാലാമൻ മാർപാപ്പ നിർവഹിക്കും. കാലാവസ്ഥാവ്യതിയാനത്തിന്റെ പരിണതഫലങ്ങൾ അനുഭവിക്കുന്ന ഈ കാലഘട്ടത്തിൽ പ്രകൃതിയെയും അതിന്റെ വിഭവങ്ങളെയും സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത മുൻനിർത്തി പഠനങ്ങൾക്കും ഗവേഷണങ്ങൾക്കുമായാണ് ‘ലൗദാത്തോ സി’ എന്ന ഫ്രാൻസിസ് മാർപാപ്പയുടെ ചാക്രികലേഖനം പ്രസിദ്ധീകരിച്ചതിന്റെ പത്താം വാർഷികത്തിൽ അതേ പേരിൽ പ്രത്യേകകേന്ദ്രം സജ്ജമാക്കിയിരിക്കുന്നത്. ചാക്രികലേഖനത്തിന്റെ പ്രതിപാദ്യ വിഷയങ്ങൾ ചൂണ്ടിക്കാട്ടി സൃഷ്ടിയോടുള്ള കരുതലും മനുഷ്യന്റെ അന്തസിനോടുള്ള ബഹുമാനവും ഇന്നത്തെ സമൂഹത്തിനു കാട്ടിക്കൊടുക്കുക, പ്രകൃതിസംരക്ഷണത്തിനുള്ള പരിശീലനം നൽകുക, പരസ്പര സഹകരണം ഉറപ്പുവരുത്തുക, പ്രവർത്തനങ്ങൾ മുന്നോട്ടുകൊണ്ടുപോകുക എന്നീ ലക്ഷ്യങ്ങളോടെയാണു വത്തിക്കാൻ ‘ലൗദാത്തോ സി ഗ്രാമം’ ഒരുക്കിയിരിക്കുന്നത്. നൂറ്റാണ്ടുകളായി മാർപാപ്പമാരുടെ വേനൽക്കാലവസതിയാണു റോമിൽനിന്ന് 50 കിലോമീറ്റർ അകലെയുള്ള കസ്തേൽ ഗണ്ടോൾഫോ. സമൂഹത്തിൽ ഏറ്റവും ദുർബലമായവയെ വിശ്വാസത്തിൽ വേരുകൾ കണ്ടെത്തി പങ്കുവയ്ക്കുന്ന പ്രതിബദ്ധതയിലൂടെ…
Read Moreതിരുവോണത്തോണി ഇന്ന് ആറന്മുളയിലേക്ക്
ആറന്മുള: ആറന്മുള പാര്‍ഥസാരഥി ക്ഷേത്രത്തിലെ തിരുവോണ സദ്യയ്ക്കുള്ള വിഭവങ്ങളുമായി തോണിയാത്ര ഇന്ന്. ആറന്മുള ഉത്തൃട്ടാതി ജലോത്സവത്തിന്റെ ഐതിഹ്യം പേറുന്ന തോണിയാത്രയ്ക്കുള്ള ഒരുക്കങ്ങളായി. മഹാവിഷ്ണു ക്ഷേത്രക്കടവില്‍ നിന്ന് തോണി ഇന്നു വൈകുന്നേരം പുറപ്പെടും. മങ്ങാട്ട് ഇല്ലത്തെ അനൂപ് നാരായണന് ഭട്ടതിരിയാണ് ഇത്തവണ തോണി യാത്രയ്ക്ക് നേതൃത്വം നല്‍കുന്നത്. യാത്രയ്ക്കായി ഭട്ടതിരി ജലമാര്‍ഗം ആറന്മുളയ്ക്കു യാത്രതിരിച്ചു. പരന്പരാഗത വഴിയിലൂടെ ഇന്നലെ ആറന്മുളയിലെത്തി. ഇന്നു രാവിലെ ആറന്മുളയില് നിന്നു പുറപ്പെട്ട് അയിരൂര്‍ പുതിയകാവ് ക്ഷേത്രത്തിലെ ദര്‍ശനത്തിനും ഉച്ചപൂജയ്ക്കുംശേഷം ഭട്ടതിരി കാട്ടൂരിലേക്ക് പുറപ്പെടും. കാട്ടൂര്‍ ക്ഷേത്രത്തിലെ ദീപാരാധനയ്ക്കുശേഷം മേല്‍ശാന്തി കൊളുത്തി നല്കുന്ന ദീപം മങ്ങാട്ട് ഭട്ടതിരി ഏറ്റുവാങ്ങി തോണിയില്‍ പ്രതിഷ്ഠിക്കും. കാട്ടൂര്‍ കരയിലെ നായര്‍ തറവാടുകളില്‍ നിന്നെത്തിക്കുന്ന വിഭവങ്ങള്‍ തോണിയില്‍ കയറ്റും. ഉരലില്‍ കുത്തിയെടുത്ത നെല്ലില്‍ നിന്നുള്ള അരിയാണ് തോണിയില്‍ കയറ്റുന്നത്. മറ്റു വിഭവങ്ങളും പ്രദേശവാസികള്‍ കൃഷി ചെയ്തു തയാറാക്കിയവയാണ്. പള്ളിയോടങ്ങളുടെ അകമ്പടിയോടെ…
Read Moreടെക്കികള്‍ക്ക് ഈ ഓണക്കാലം തിരുവാതിരകളിയുടേത്…
“കേളികളാടി മുധരാഗ മാലകള്‍ പാടികരം കൊട്ടി ചാലവേ ചാടിതിരുമുന്നില് താളത്തൊടു മേളത്തൊടുമേളിച്ചനുകൂലത്തൊടുആളികളേ നടനം ചെയ്യേണംനല്ല കേളി ജഗത്തില്‍ വളര്‍ത്തേണം… ‘ ദശപുഷ്പം ചൂടി കത്തിച്ചു വച്ചു നിലവിളക്കിനു മുന്നില്‍ അവര്‍ കുമ്മിയടിച്ച് ആടി തിമര്‍ക്കുകയാണ്. ഇന്‍ഫോപാര്‍ക്ക് ലാസ്യമഞ്ജരി തിരുവാതിര സംഘമാണ് ഓണനാളുകളില്‍ തിരുവാതിരകളിയുമായി ജനശ്രദ്ധ പിടിച്ചു പറ്റിയിരിക്കുന്നത്. സംഘത്തിലുള്ളവരില്‍ ഏറേയും ടെക്കികളാണെന്നതാണ് മറ്റൊരു സവിശേഷത. അതുകൊണ്ടുതന്നെ ഇന്‍ഫോപാര്‍ക്കിലെ വിവിധ കമ്പനികളില്‍ ജോലി ചെയ്യുന്ന ടെക്കികള്‍ക്ക് ഈ ഓണക്കാലം തിരുവാതിര കളിയുടേതാണ്. ടെന്‍ഷന്‍ നിറഞ്ഞ ജോലിക്കിടയിലെ ഒഴിവു സമയത്ത് റിഹേഴ്സല്‍ നടത്തിയാണ് ഇവര്‍ വേദികളില്‍ തിളങ്ങുന്നത്. നിര്മലച്ചേച്ചിയുടെ വാക്കുകള്‍ പ്രചോദനമായി “ഞങ്ങളുടെ അമ്പലത്തില്‍ ഉത്സവത്തിന് തിരുവാതിര കളിക്കാന്‍ വരുന്നോ?’– കാക്കനാട് നിലംപതിഞ്ഞിമുകള്‍ “കോണ്‍ഫിഡന്റ് കാപ്പല്ല’ ഫ്ളാറ്റിലെ ജീവനക്കാരി നിര്മലച്ചേച്ചിയുടെ വാക്കുകളാണ് ടെക്കികളെ തിരുവാതിരകളിയിലേക്ക് എത്തിച്ചത്. നൃത്താധ്യാപിക ബിന്ദു വേണുഗോപാല്‍ തിരുവാതിരകളി പഠിപ്പിക്കാമെന്നേറ്റു. ഐടി ജോലിയുടെ തിരക്കുകളും സമ്മര്‍ദവും മറന്ന്…
Read Moreഓണക്കാലത്ത് വീടുപൂട്ടി യാത്ര പോകുകയാണോ; പോലീസിനെ അറിയിക്കാം
കൊച്ചി: ഓണക്കാല അവധി ആഘോഷിക്കാന്‍ മറ്റെവിടേയ്ക്കെങ്കിലും പോകാന്‍ ആഗ്രഹമുള്ളവരാണ് ഏറെപ്പേരും. എന്നാല്‍ ദിവസങ്ങളോളം വീട്ടില്‍ നിന്ന് മാറി നിന്നാല്‍ തിരിച്ചെത്തുമ്പോള്‍ ആളില്ലാത്ത വീട്ടില്‍ നിന്ന് വില പിടിപ്പുള്ളതെന്തെങ്കിലും നഷ്ടമാകുമോയെന്ന ഭയമാണ് പലര്‍ക്കും. ഇതിനെല്ലാം ഒരു പരിഹാരം നല്‍കുകയാണ് കേരള പോലീസ്. അതേ, നിങ്ങള്‍ ഓണക്കാലത്ത് വീട് പൂട്ടി യാത്ര പോകുകയാണോ? എന്നാല്‍ ധൈര്യമായി കേരള പോലീസിനെ വിവരം അറിയിച്ചോളൂ. നിങ്ങളുടെ വീട് സ്ഥിതി ചെയ്യുന്ന സ്ഥലത്ത് പോലീസിന്റെ പ്രത്യേക നിരീക്ഷണം ഉണ്ടാകും. പോലീസിന്റെ ഔദ്യോഗിക മൊബൈല്‍ ആപ്പ് ആയ പോല്‍ ആപ്പിലെ “Locked House Information’ സൗകര്യം ഇതിനായി വിനിയോഗിക്കാം. വീട് സ്ഥിതി ചെയ്യുന്ന ഭാഗങ്ങളില്‍ പോലീസ് പ്രത്യേക നിരീക്ഷണം നടത്തും. പരമാവധി 14 ദിവസം വരെ വീടും പരിസരവും പോലീസിന്റെ നിരീക്ഷണത്തിലായിരിക്കും. യാത്രപോകുന്ന ദിവസം, വീട് സ്ഥിതി ചെയ്യുന്ന ലൊക്കേഷന്‍, വീട്ടുപേര്, വീടിനു സമീപത്തുള്ള ബന്ധുക്കളുടെയോ…
Read Moreയുദ്ധം തകര്‍ത്ത നാട്ടിലേക്ക് യുദ്ധത്തിനെതിരായ ചിത്രങ്ങളുമായി ദമ്പതികള്‍
കോഴിക്കോട്: ലോകത്തെ യുദ്ധങ്ങള്‍ക്കെതിരായ ചിത്രങ്ങളുമായി ചിത്രകാര ദമ്പതികള്‍ ജപ്പാനിലെ ഹിരോഷിമയിലേക്ക്.പ്രമുഖ ചിത്രകാരന് ഫ്രാന്‍സിസ് കോടങ്കണ്ടത്തും ചിത്രകാരിയായ ഭാര്യ ഷേര്‍ളി ജോസഫ് ചാലിശേരിയുമാണ് ഖാദിത്തുണിയില്‍ വരച്ച ചിത്രങ്ങളമായി അന്താരാഷ്ട്ര ചിത്രപ്രദര്‍ശനത്തിനു ഹിരോഷിമയില്‍ എത്തുന്നത്. രണ്ടാം ലോക മഹായുദ്ധകാലത്ത് അമേരിക്ക ആണവബോംബ് വിക്ഷേപിച്ചതിന്റെ ദുരന്തഫലം പേറുന്ന നാട്ടിലേക്കാണ് യുദ്ധത്തിനെതിരായ സന്ദേശവുമായി ഇവരുടെ യാത്ര. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള പ്രമുഖ പത്തു ചിത്രകാരന്‍ന്മാരുടെ ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുന്നത്. ഈ മാസം ആറുമുതല്‍ പതിനൊന്നുവരെ ഹിരോഷിമയിലും 12 മുതല്‍ 16 വരെ തെക്കന്‍ കൊറിയയിലെ സോളിലും ചിത്രപ്രദര്‍ശനം നടക്കും. ഹിരോഷിമ പീസ് മ്യൂസിയവും സോള്‍ ഹ്യൂമന്‍ ആര്‍ട്ട് ഗാലറിയുമാണ് വേദികള്‍. വേള്‍ഡ് വിത്തൗട്ട് വാര് എന്ന ആഗോള സംഘടനയും ജാപ്പനീസ് ഇന്റര്‍നാഷണല്‍ കള്‍ച്ചറല്‍ ഓര്ഗൈനേസഷനുമാണ് സംഘാടകര്‍. ‘ചോരയും ചാരവും’എന്ന വിഷയത്തെ അധികരിച്ച് ചുവപ്പും ചാര നിറവും മാത്രം ഉപയോഗിച്ച് തൂവെള്ള ഖാദിയിലാണ് ചിത്രങ്ങള്‍ രൂപകല്പന…
Read Moreമലയാളികളുടെ ഓണത്തിന് തുമ്പപ്പൂ ചോറും കറിയും വിളമ്പാൻ മറുനാടൻ തൂശനില തയാർ
കോട്ടയം: ഓണസദ്യ അടുക്കളയില്‍ തയാറാക്കിയാലും വിളമ്പാന്‍ തൂശനിലയില്ലാത്തവര് നഗരങ്ങളിലും വാടകവീടുകളിലും ഫ്ലാറ്റുകളിലും ഏറെപ്പേരാണ്. ഉത്രാടത്തിനും പൊന്നോണത്തിനും തൂശനില വാങ്ങാന്‍ മാത്രം മാര്‍ക്കറ്റില്‍ എത്തുന്നവരുണ്ട്. അടയുണ്ടാക്കാനും ഇലയ്ക്ക് ആവശ്യക്കാര്‍ ഏറെപ്പേരാണ്. ഉപ്പേരി, ശര്‍ക്കരവരട്ടി, അച്ചാര്‍, കാളന്, മധുക്കറി, തോരന്‍, അവിയല്‍, ഓലന്‍, പരിപ്പ്, സാമ്പൂര്‍, പുളിശേരി, പഴം, പായസം എന്നിങ്ങനെ നീളുന്നതാണ് ഓണസദ്യ. ഓണസദ്യ രുചികളുടെ വൈവിധ്യമാണെന്നിരിക്കെ തൂശനിലയില്‍ ഉപ്പു മുതല്‍ വിളമ്പിയാല്‍ വിഭവങ്ങളുടെ രുചിയും ഗുണവും ഒന്നു വേറെതന്നെ. വാഴയിലകളില്‍ ഞാലിപ്പൂവന് ഇലയാണ് ഏറ്റവും കേമം. ഇത്തവണയും സദ്യവട്ടത്തിലെ വിഭവങ്ങള്‍ക്കൊപ്പം ഓണത്തിന് ഇലയും അതിര്‍ത്തി കടന്നുവരികയാണ്. കോയമ്പത്തൂര്‍, തൂത്തുക്കുടി, തഞ്ചാവൂര്‍, തെങ്കാശി, കമ്പം, തേനി, തിരുനെല്‍വേലി എന്നിവിടങ്ങളില്‍നിന്നാണു വാഴയില എത്തുന്നത്. ഇന്നലെയും രണ്ടു ലോഡ് വാഴയില കോട്ടയം മാര്‍ക്കറ്റിലെത്തി. വാഴയിലയ്ക്കുമുണ്ട് മൊത്തവ്യാപാരികളും ചില്ലറവ്യാപാരികളും. പാലക്കാട്, മണ്ണാര്‍ക്കാട്, തൃശൂര്‍ എന്നിവിടങ്ങളില്‍നിന്ന് പരിമിതമായി മാത്രം നാടന്‍ വാഴയില എത്തുന്നുണ്ട്. ഇവിടങ്ങളില്‍…
Read More