കല്യാണത്തിന് വിളിച്ചില്ല; ബന്ധുക്കൾ വരനെയും വീട്ടുകാരെയും തല്ലിച്ചതച്ചു!

കല്യാണത്തിനു ബന്ധുക്കളിൽ ചിലരെ വിളിക്കാൻ വിട്ടുപോയതു വിവാഹവേദിയിൽ കൂട്ടത്തല്ലിൽ കലാശിച്ചു. ബിഹാറിലെ ബെഗുസാരായിയിലാണു സംഭവം നടന്നത്. നരേഷ് ദാസിന്‍റെ മകൻ റോഷൻ കുമാറിന്‍റേതായിരുന്നു വിവാഹം. വിവാഹത്തിനുള്ള തയാറെടുപ്പുകൾക്കിടയിൽ ചില ബന്ധുക്കൾക്കു വിവാഹ ക്ഷണക്കത്ത് അയയ്ക്കാൻ കുടുംബം മറന്നു. ക്ഷണം ലഭിക്കാത്ത ബന്ധുക്കൾ പ്രകോപിതരായി കല്യാണം നടക്കുന്നിടത്തേക്കു കൂട്ടമായെത്തി വരനെയും കുടുംബത്തെയും വടികൊണ്ടാക്രമിക്കുകയായിരുന്നു. പ്രത്യാക്രമണവും നടന്നു. നാട്ടുകാരടക്കം നിരവധിപ്പേർക്കു പരിക്കേറ്റു. വരനടക്കം ആശുപത്രിയിലായി. വിവാഹഘോഷയാത്രയിലുണ്ടായിരുന്ന നാലു വാഹനങ്ങൾ തകർന്നു. ഇതിന്‍റെ വീഡിയോ ചിലർ സോഷ്യൽ‌ മീഡിയ വഴി പ്രചരിപ്പിച്ചതോടെ പോലീസ് ഇടപെട്ടു. പ്രധാനപ്രതിയായ രാം ഉദയ് ദാസിനെ അറസ്റ്റ് ചെയ്തു. വിവാഹത്തിനു ക്ഷണിക്കാത്തതിനാലാണ് അക്രമം നടത്തിയതെന്ന് ഇയാൾ പോലീസിനോടു പറഞ്ഞു.

Read More

ഒന്നും രണ്ടുമല്ല കൈയിലിരിക്കുന്നത് ആറ് എണ്ണം: പാമ്പുകളെ തൂക്കിയിട്ട് യുവാവിന്‍റെ അഭ്യാസപ്രകടനം; വീഡിയോ വൈറൽ

പാമ്പുകളെ പേടിയില്ലാത്തവർ കുറവായിരിക്കും. പൊതുവേ സോഷ്യൽ മീഡിയയിൽ പാമ്പുകളുമായി ബന്ധപ്പെട്ട വീഡിയോ വരുമ്പോൾ തന്നെ കാണാൻ പോലും ആളുകൾ കൂട്ടാക്കാറില്ല. എന്നാൽ അത്തരത്തിലൊരു വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാകുന്നത്. ആറു പാമ്പുകളെ കൈയിൽ പിടിച്ച് നിൽക്കുന്ന ഒരു യുവാവിനെയാണ് വീഡിയോയിൽ കാണാൻ സാധിക്കുന്നത്. വീഡിയോയിൽ യുവാവ് ഈ പാമ്പുകളെ ഭാരം കാരണം താഴേക്ക് തൂക്കിപ്പിടിച്ചിരിക്കുന്നതും കാണാം. ഇതിനിടയിൽ പാമ്പുകൾ താഴേക്ക് ഇഴഞ്ഞിറങ്ങാനും ശ്രമിക്കുന്നുണ്ട്. ഇവ വിഷമുള്ള പാമ്പുകളാണോ എന്നത് വ്യക്തമല്ല. യുവാവിന്‍റെ ഇൻസ്റ്റഗ്രാം പേജിൽ ഇത്തരത്തിൽ പാമ്പുകളുമായുള്ള നിരവധി സാഹസിക വീഡിയോ പങ്കുവച്ചിട്ടുണ്ട്. വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Read More

ഓർഡർ ചെയ്തത് പനീർ, കിട്ടിയതോ ചിക്കൻ! ഹോട്ടലിന് 50 ലക്ഷം പിഴയിടണമെന്ന് ആവശ്യവുമായി യുവതിയുടെ പരാതി

ഇഷ്ടപ്പെട്ട ഏത് ഭക്ഷണവും ഇപ്പോൾ ഓൺലൈൻ ഫുഡ് ഡെലിവറി ആപ്പ് വഴി ഓർഡർ ചെയ്ത് കഴിക്കാനുള്ള മാർഗമുണ്ട്. ഓർഡർ ചെയ്ത് കഴിഞ്ഞാൽ എത്രയും വേഗം തന്നെ ഭക്ഷണം എത്തുകയും ചെയ്യും. എന്നാൽ ക്ഷമയോടെ വിശന്ന് കാത്തിരുന്നപ്പോൾ കിട്ടിയത് ഓർഡർ ചെയ്ത ഭക്ഷണമല്ലെങ്കിൽ ആളുകൾ എങ്ങനെ പ്രതികരിക്കുമെന്ന് പറയാൻ സാധിക്കില്ല. അത്തരത്തിലൊരു സംഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. അഹമ്മദാബാദിൽ നിന്നുള്ള നിരലി എന്ന യുവതി പനീർ ടിക്ക സാൻ‌ഡ്‌വിച്ച് ഓർഡർ ചെയ്തു, എന്നാൽ ഇവർക്ക് ലഭിച്ചതോ ചിക്കൻ സാൻഡ്‌വിച്ച്. വെജിറ്റേറിയനായ യുവതി ഇത് പ്രശ്നമാക്കി. സാൻ‌ഡ്‌വിച്ച് അല്പം കഴിച്ചപ്പോൾ തന്നെ പനീറിന് വല്ലാത്ത കട്ടി തോന്നി. സോയ ആയിരിക്കും ഇതെന്നാണ് യുവതി ആദ്യം കരുതിയത്. എന്നാൽ സംഭവം ചിക്കനായിരുന്നു. തുടർന്ന് യുവതി പരാതി നൽകുകയും ചെയ്തു. യുവതി ഭക്ഷണം ഓർഡർ ചെയ്തത് മെയ് 3ന് ആയിരുന്നു. തുടർന്ന്…

Read More

വിട്ടുമാറാത്ത മൂക്കടപ്പ്; പരിശോധനയിൽ മൂക്കിനുള്ളിൽ നിന്ന് കണ്ടെത്തിയത് നൂറ് കണക്കിന് പുഴുക്കളെ

ആഴ്ചകളായി നീണ്ടുനിന്ന മൂക്കടപ്പിന് ചികിത്സ തേടിയെത്തിയ സ്ത്രീയുടെ മൂക്കിൽ നിന്ന് കണ്ടെടുത്തത് നൂറിലധികം പുഴുക്കളെ. മൂക്കിൽ നിന്ന് രക്തസ്രാവം ഉണ്ടായതോടെയാണ് 59കാരി ഡോക്ടറുടെ അടുത്തെത്തിയത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് മൂക്കിനുള്ളിൽ നിന്ന് നൂറ് കണക്കിന് പുഴുക്കളെ കണ്ടെത്തിയത്. വടക്കൻ തായ്ലൻഡിലെ ചിയാങ് മായ് പ്രവിശ്യയിലാണ് സംഭവം. സ്ത്രീയുടെ മൂക്കിൽ എൻഡോസ്കോപ്പി പരിശോധന നടത്തിയപ്പോൾ പുഴുക്കൾ നിറഞ്ഞിരിക്കുന്നത് കണ്ടു. പിന്നാലെ ഇവയെ മുഴുവൻ നീക്കം ചെയ്തു. പൂർണമായും പുഴുക്കളെ നീക്കം ചെയ്തതോടെ സ്ത്രീയുടെ ആരോഗ്യ നില മെച്ചപ്പെട്ടതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.  

Read More

അസ്ട്രസെനക്ക വാക്സിൻ പിൻവലിച്ച് തുടങ്ങി; ഇന്ത്യയിൽ കോവിഷീൽഡ് എന്ന പേരിൽ വിതരണം ചെയ്തതും ഇതേ വാക്സിൻ

ലണ്ടൻ: കോവിഡ്-19 രോഗത്തിനെതിരേ ബ്രിട്ടനിലെ അസ്ട്രസെനക്ക മരുന്നുകന്പനി ഉത്പാദിപ്പിക്കുന്ന വാക്സെവെറിയ വാക്സിൻ ആഗോളതലത്തിൽ പിൻവലിക്കാൻ തുടങ്ങി. കന്പനിതന്നെയാണ് ഇക്കാര്യം അറിയിച്ചത്. ഇന്ത്യയിൽ കോവിഷീൽഡ് എന്ന പേരിൽ വിതരണം ചെയ്തത് ഇതേ വാക്സിനാണ്. കൊറോണ വൈറസിന്‍റെ രൂപാന്തരീകരണവുമായി ബന്ധപ്പെട്ട് മികച്ചയിനം മറ്റു വാക്സിനുകൾ ലഭ്യമായതോടെ ഇതിനു ഡിമാൻഡ് കുറഞ്ഞതാണ് കാരണമെന്ന് കന്പനി പറയുന്നു. അതേസമയം, വാക്സെവെറിയ സ്വീകരിച്ചവരിൽ അപൂർവമായി രക്തം കട്ടപിടിക്കുന്നതായി കന്പനി നേരത്തേ സമ്മതിച്ചിട്ടുണ്ട്. വാക്സെവെറിയ ഇപ്പോൾ ഉത്പാദിപ്പിക്കുകയോ വിതരണം നടത്തുകയോ ചെയ്യുന്നില്ലെന്നു കന്പനി പറഞ്ഞു. അസ്ട്രെസെനക്കയുടെ അറിയിപ്പിന്‍റെ പശ്ചാത്തലത്തിൽ യൂറോപ്യൻ യൂണിയനിൽ ഈ വാക്സിന്‍റെ ഉപയോഗത്തിന് ഇനി അംഗീകാരം ഉണ്ടാവില്ലെന്ന് യൂറോപ്യൻ മെഡിസിൻ ഏജൻസി അറിയിച്ചു. കോവിഡ് വ്യാപനം ആരംഭിച്ചതിനു പിന്നാലെ 2021ലാണ് അസ്ട്രസെനക്ക കന്പനി ഒക്സ്ഫഡ് സർവകലാശാലയുമായി ചേർന്ന് വികസിപ്പിച്ചതാണ് വാക്സിൻ. ഇന്ത്യയിൽ സെറം ഇൻസ്റ്റിറ്റ്യൂട്ട് കന്പനിയാണ് ഉത്പാദിപ്പിച്ചത്. ഇന്ത്യയിൽ 220 കോടി ഡോസുകൾ…

Read More

ജാഗ്രത മുഖ്യം ബിഗിലേ… കാറിൽ കടന്നു കൂടിയ അതിഥിയെ കണ്ട് ഡ്രൈവർ ഞെട്ടി; വൈറലായി വീഡിയോ

ന്യൂയോർക്ക്: അമേരിക്കയിലെ അലബാമ ഹൈവേയിലൂടെ അതിവേഗം പാഞ്ഞുപോകുന്ന ഒരു കാറിലെ അപ്രതീക്ഷിത സഞ്ചാരിയെ കണ്ടു കാഴ്ചക്കാർ ഞെട്ടി. കാറിന്‍റെ പിൻഭാഗത്തായി ഡിക്കിക്കു താഴെ ഒരു പാന്പ് ചുറ്റിപ്പിടിച്ചിരിക്കുന്നു. കാറിൽനിന്നു ചാടാൻ പാന്പ് ഇടയ്ക്കു ശ്രമം നടത്തിയെങ്കിലും അപകടം മണത്തു സ്വയം പിൻവാങ്ങി. തൊട്ടുപിന്നാലെ മറ്റൊരു വാഹനത്തിലുണ്ടായിരുന്ന യാത്രക്കാരൻ സിഗ്നൽ നൽകിയപ്പോഴാണു കാർ ഡ്രൈവർ തനിക്കൊപ്പം ഒരു “ഭീകരൻ’ കൂടി യാത്രചെയ്യുന്ന വിവരമറിയുന്നത്. ഉടൻതന്നെ കാർ നിർത്തി പാന്പിനെ ഇറക്കിവിട്ടു. ഇതിന്‍റെ വീഡിയോ മറ്റൊരു യാത്രക്കാരൻ പകർത്തി എക്സിൽ ഇട്ടതോടെ പാന്പുസവാരി വൈറലായി. അനവധി ഉരഗവിഭാഗങ്ങളുള്ള പ്രദേശമാണ് അലബാമയിലെ വനമേഖല. അത്യപൂർവമായ ഈസ്റ്റേൺ ഇൻഡിഗോ പാമ്പിനെ അടുത്തനാളിൽ ഇവിടെ കണ്ടെത്തിയിരുന്നു. A snake hanging out of a car is not something you expect to see while driving down the highway. 🐍…

Read More

ജീവനെടുക്കുന്ന വന്യത; ഇനി രക്ഷകരാകാൻ വനംവകുപ്പിന്‍റെ റാപ്പിഡ് റെസ്പോൺസ് ടീം

വന്യജീവി സംഘർഷം തുടർക്കഥയായ കോന്നിയിൽ വനം വകുപ്പിന്‍റെ റാപ്പിഡ് റെസ്പോൺസ് ടീം രൂപീകരിക്കും. വാഹനങ്ങൾ ഉൾപ്പെടെയുള്ള ആധുനിക സൗകര്യങ്ങളോടെയായിരിക്കും കോന്നിയിൽ പുതിയ ആർആർടി രൂപീകരിക്കുന്നത്. ഇതിനായുള്ള വനം വകുപ്പിന്‍റെ ശിപാർശ സർക്കാർ അംഗീകരിച്ചു. ഇതോടെ അടിയന്തരമായി ടീം രൂപീകരിക്കാനുള്ള നടപടികളുമായാണ് വനം വകുപ്പ് മുന്നോട്ടു പോകുന്നത്. നിലവിൽ ജില്ലയിലെ റാന്നി ഫോറസ്റ്റ് ഡിവിഷനിലാണ് റാപ്പിഡ് റെസ്പോൺസ് ടീം പ്രവർത്തിക്കുന്നത്. കോന്നിയിൽ അടിയന്തര സാഹചര്യങ്ങളിൽ റാന്നി ടീമിന്‍റെ സഹായമാണ് തേടിക്കൊണ്ടിരുന്നത്. ആർആർടി നിലവിൽ വരുന്നതോടെ സെക്‌ഷൻ ഫോറസ്റ്റ് ഓഫീസർ തസ്തിക ഡെപ്യൂട്ടി റേഞ്ച് ഓഫീസർ തസ്തികയായും ബീറ്റ് ഫോറസ്റ്റ് ഓഫീസർ തസ്തികകൾ ഫോറസ്റ്റ് ഓഫീസർ ഗ്രേഡിലേക്കും മാറ്റപ്പെടും. 331.66 ചതുരശ്ര കിലോമീറ്റർ കേരളത്തിലെ ആദ്യത്തെ സംരക്ഷിത വനമേഖലയാണ് കോന്നി. 331.66 ചതുരശ്ര കിലോമീറ്ററുകളിലായാണ് കോന്നി വനമേഖല വ്യാപിച്ചു കിടക്കുന്നത്. കോന്നി, നടുവത്തുംമൂഴി, മണ്ണാറപ്പാറ റേഞ്ചുകളിലായി എട്ട് ഫോറസ്റ്റ് സ്റ്റേഷനുകളാണുള്ളത്.…

Read More

കാലത്തിനൊത്ത മാറ്റം; നിർമിതബുദ്ധിയിൽ ഇനി അധ്യയനം; പുതുതലമുറയ്ക്കു വെളിച്ചമേകാൻ അധ്യാപക പരിശീലനം

നിർമിത ബുദ്ധി ഉപയോഗപ്പെടുത്തി പുതുതലമുറയ്ക്കു വെളിച്ചമേകാൻ അധ്യാപക പരിശീലനം തുടങ്ങി. കാലത്തിന്‍റെ മാറ്റത്തിനനുസൃതമായി അധ്യാപക സമൂഹത്തെയും സജ്ജരാക്കുകയെന്ന ലക്ഷ്യത്തോടെയാണ് അവധിക്കാല അധ്യാപക പരിശീലന പരിപാടിയിൽ ഇക്കുറി എഐ (നിർമിത ബുദ്ധി) പരിശീലനം കടന്നുകൂടിയത്. ഹൈസ്കൂൾ, ഹയർ സെക്കൻഡറി അധ്യാപകർക്കായാണ് ആദ്യഘട്ട എഐ പരിശീലനം. ജില്ലയിലെ മൂന്ന് സ്കൂളുകൾ കേന്ദ്രീകരിച്ചായിരുന്നു പരിശീലനം. 3077 അധ്യാപകർക്കു പരിശീലനം നൽകാനാണ് പദ്ധതി തയാറാക്കിയിട്ടുള്ളത്. ഓഗസ്റ്റിനു മുന്പ് എല്ലാ അധ്യാപകരും ഇതിന്‍റെ ഭാഗമാകും. സ്കൂളുകളിലെ ഐടി കോ ഓർഡിനേറ്റർമാർ, കൈറ്റ്സ് മാസ്റ്റർമാർ എന്നിവർക്കാണ് ആദ്യഘട്ട പരിശീലനം നൽകിയത്. ആറുഭാഗങ്ങളായി തിരിച്ചാണ് പരിശീലനം. അധ്യാപനം മുതൽ മൂല്യനിർണയം വരെ ഈ ഭാഗങ്ങളിലുൾപ്പെടും. എഐ ഉയർത്താവുന്ന വെല്ലുവിളികളും അപകടങ്ങളും വിശകലനം ചെയ്തുകൊണ്ടാണ് പരിശീലന ഭാഗങ്ങൾ തയാറാക്കിയിരിക്കുന്നത്. വീഡിയോ മുഖേന അധ്യാപനം പാഠഭാഗങ്ങളെ വിശദവും രസകരവുമാക്കി അവതരിപ്പിക്കാനും വീഡിയോകൾ നിർമിക്കാനും അധ്യാപകരെ പ്രാപ്തരാക്കുകയെന്നത് കൈറ്റിന്‍റെ ആദ്യഘട്ട പരിശീലനത്തിൽ…

Read More

അഴകേകി വരാടുകൾ; ഇരവികുളം ദേശീയോദ്യാനത്തിൽ 827 വരയാടുകൾ

തൊടുപുഴ: ഇരവികുളം ദേശീയോദ്യാനത്തിൽ 827 വരയാടുകളെ കണ്ടെത്തി. ഇത്തവണ നടത്തിയ കണക്കെടുപ്പിൽ 144 വരയാടിൻ കുഞ്ഞുങ്ങളെ കണ്ടെത്തിയിരുന്നു. മൂന്നാർ വന്യജീവി ഡിവിഷന്‍റെ ആഭിമുഖ്യത്തിൽ എല്ലാവർഷവും നടത്തിവരുന്ന കണക്കെടുപ്പിന്‍റെ ഭാഗമായാണ് ഏപ്രിൽ 29 മുതൽ മേയ് രണ്ടുവരെ കണക്കെടുപ്പ് നടന്നത്. ഇരവികുളം ദേശീയോദ്യാനം, ചിന്നാർ വന്യജീവി സങ്കേതം, ഷോല നാഷണൽ പാർക്ക് എന്നീ ഫോറസ്റ്റ് റേഞ്ചുകളിലാണ് വരയാടുകളുടെ കണക്കെടുപ്പ് നടത്തിയത്. കഴിഞ്ഞ വർഷം നടത്തിയ കണക്കെടുപ്പിൽ ഇരവികുളം ദേശീയോദ്യാനത്തിൽ 128 കുഞ്ഞുങ്ങളടക്കം 803 വരയാടുകളെ കണ്ടെത്തിയിരുന്നു. മുൻവർഷങ്ങളിലെ കണക്കനുസരിച്ച് വരയാടുകളുടെ എണ്ണം ഇവിടെ കൂടിവരുന്നതായാണ് വ്യക്തമാകുന്നത്. തമിഴ്നാട് വനംവകുപ്പുമായി യോജിച്ച് ഏകീകൃത രീതിയിലാണ് ഇത്തവണ കണക്കെടുപ്പ് നടത്തിയത്. തമിഴ്നാട് ഭാഗത്തുള്ള കണക്കെടുപ്പിന്‍റെ വിവരങ്ങൾ ലഭ്യമായിട്ടില്ല. 33 ബ്ലോക്കുകളായി തിരിച്ചായിരുന്നു കണക്കെടുപ്പ്. ഓരോ ബ്ലോക്കിലും പ്രത്യേക പരിശീലനം നേടിയ മൂന്നുപേരടങ്ങുന്ന സംഘത്തെയാണ് കണക്കെടുപ്പിനു നിയോഗിച്ചിരുന്നത്.

Read More

വംശനാശഭീഷണി നേരിടുന്ന നക്ഷത്ര ആമകളെ കടത്താനുള്ള ശ്രമം തടഞ്ഞ് ബസ് കണ്ടക്ടർ

ബംഗളൂരു: വംശനാശഭീഷണി നേരിടുന്ന നക്ഷത്ര ആമകളെ കടത്താനുള്ള ശ്രമം തടഞ്ഞ് ബസ് കണ്ടക്ടർ. ആനന്ദ് റാവു സർക്കിളിൽ ഇന്നലെയാണു സംഭവം. ആമകളെ ബാഗിലാക്കി സ്വകാര്യ ബസിൽ കടത്താൻ ശ്രമിക്കുകയായിരുന്നു. ബാഗിനുള്ളിൽ അനക്കം കണ്ടത് കണ്ടക്ടർ ചോദ്യം ചെയ്തതോടെ യാത്രക്കാരൻ ബാഗുമായി ബസിൽനിന്നിറങ്ങി ഓടിരക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. പിന്നാലെയെത്തിയ കണ്ടക്ടറും നാട്ടുകാരും ചേർന്നാണ് ഇയാളെ പിടികൂടിയത്. ബാഗിൽ 218 ആമകളുണ്ടായിരുന്നു. വിവിധ ഏഷ്യൽ രാജ്യങ്ങളിൽ വിൽപ്പനയ്ക്കായി ചെന്നൈയിലേക്കു കടത്താൻ ശ്രമിക്കവെയാണ് ഇയാൾ പിടിയിലായത്. ഒരു ഇന്ത്യൻ നക്ഷത്ര ആമയ്ക്ക് വിപണിയിൽ 10,000ലേറെ രൂപ വിലവരും. ഉയർന്ന തോതിലുള്ള കള്ളക്കടത്ത്, മോശം ആവാസവ്യവസ്ഥ എന്നിവ കാരണം ഇന്ത്യൻ നക്ഷത്ര ആമകളുടെ എണ്ണം കുറഞ്ഞുവരികയാണ്. കർണാടകയിലെ ഗ്രാമീണ മേഖലകളിൽ നക്ഷത്ര ആമ വേട്ട പതിവാണ്.ആമകളെ പിന്നീട് വനത്തിൽ തുറന്നുവിടുമെന്നു വനംവകുപ്പ് അറിയിച്ചു.

Read More