ലോകമഹാത്ഭുതങ്ങളിൽ ഒന്നാണ് താജ്മഹൽ. മുഗൾ ചക്രവർത്തിയായ ഷാജഹാൻ തന്റെ പത്നി മുംതാസ് മഹലിന്റെ സ്മരണയ്ക്കായി പണികഴിപ്പിച്ചതാണ് ഇത്. താജ്മഹൽ ശൈലിയിൽ നിർമിച്ച വീടാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വെറലാകുന്നത്. മധ്യപ്രദേശിലാണ് ഈ വീട്. ബിസിനസുകാരനായ ആനന്ദ് പ്രകാശ് ചൗക്സിയുടെ ഉടമസ്ഥതയിലുള്ളതാണ് ഈ ആഡംബര മാളിക. കണ്ടന്റ് ക്രിയേറ്ററായ പ്രിയം സരസ്വത് ആണ് ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. ഇതൊരു വീടാണോ അതോ താജ്മഹലിന്റെ പകർപ്പാണോ എന്ന ക്യാപ്ഷനോടെയാണ് വീഡിയോ പങ്കുവച്ചത്. വീടിന്റെ ഉടമസ്ഥരെ വീഡിയോയിൽ കാണാം. ഭാര്യയുടെ സ്നേഹം അത്രമാത്രം തന്റെ കുടുംബത്തിന് മുതൽക്കൂട്ടാണ് അതുകൊണ്ട്തന്നെ തന്റെ ഭാര്യയ്ക്കായി നിർമിച്ചതാണ് ഈ വീട് എന്നാണ് ആനന്ദ് പ്രകാശ് ചൗക്സി പറയുന്നത്. ആഗ്രയിലെ താജ്മഹലിൽ ഉപയോഗിച്ചിരിക്കുന്ന അതേ മാർബിളായ മക്രാന മാർബിൾ ഉപയോഗിച്ചാണ് വീടും നിർമിച്ചത്. ഏകദേശം 2 കോടി രൂപയാണ് വീട് നിർമാണത്തിന് ചെലവ് ആയതെന്നാണ്…
Read MoreCategory: Today’S Special
ലൈംഗിക ബന്ധത്തിന് ഭര്‍ത്താവ് നിരന്തരം നിര്‍ബന്ധിച്ചു, അഭിപ്രായങ്ങൾക്ക് വില നൽകിയില്ല: 54കാരനായ ഭര്‍ത്താവിനെ വെട്ടിക്കൊന്ന് 27 കാരി
വിവാഹം കഴിഞ്ഞ് ദിവസങ്ങൾക്കുള്ളിൽ 54-കാരനായ ഭര്‍ത്താവിനെ ഇരുപത്തിയേഴുകാരി കൊലപ്പെടുത്തി. മുംബൈയിലെ സാംഗ്ലിയിലാണ് സംഭവം. രാധിക ബാലകൃഷ്ണയാണ് ഭര്‍ത്താവ് അനില്‍ തനാജി ലോഖാണ്ഡെലെയെ കൊലപ്പെടുത്തിയത്. കോടാലികൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ലൈംഗിക ബന്ധത്തിന് ഭര്‍ത്താവ് നിരന്തരം നിര്‍ബന്ധിച്ചിരുന്നുവെന്നും തനിക്ക് അദ്ദേഹവുമായി ലൈംഗിക ബന്ധത്തിലേർപ്പെടുത്താൻ താല്‍പര്യമില്ലായിരുന്നെന്നും തന്റെ അഭിപ്രായങ്ങൾക്ക് വിലകാടുക്കാത്തതുമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് യുവതി പറഞ്ഞു. കൃത്യം നടത്തിയതിനു പിന്നാലെ യുവതി തന്നെയാണ് വിവരം ബന്ധുക്കളെ വിളിച്ച് അറിയിച്ചത്. കാന്‍സര്‍ ബാധിച്ച് അനിലിന്റെ ആദ്യ ഭാര്യ മരിച്ചു പോയിരുന്നു. ഈ ബന്ധത്തില്‍ രണ്ട് പെണ്മക്കളുണ്ട്. അനില്‍ അസുഖബാധിതനായതോടെയാണ് രണ്ടാമത് വിവാഹം കഴിക്കാന്‍ തീരുമാനിച്ചത്. അങ്ങനെയാണ് രാധികയുമായി വിവാഹം നടന്നത്.
Read Moreകുട്ടികള്‍ക്കായി ബാലാവകാശ കമ്മീഷന്റെ ‘റേഡിയോ നെല്ലിക്ക’
വിജ്ഞാനവും വിനോദവും കോര്‍ത്തിണക്കി കുട്ടികള്‍ക്കായി സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്റെ ഇന്റര്‍നെറ്റ് റേഡിയോ ‘റേഡിയോ നെല്ലിക്ക’ ഒരുങ്ങുന്നു. കുട്ടികളിലെ മാനസിക സംഘര്‍ഷങ്ങള്‍, ലഹരിയുപയോഗം, സൈബര്‍ ഇടങ്ങളിലെ ചതിക്കുഴികള്‍, ആത്മഹത്യ, സോഷ്യല്‍ മീഡിയ അഡിക്ഷന് എന്നിവ വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. ബാലസൗഹൃദം യാഥാര്‍ഥ്യമാക്കുക, ബാലാവകാശ സാക്ഷരത ഉറപ്പാക്കുക എന്നിവയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. റേഡിയോ നെല്ലിക്കയുടെ ഉദ്ഘാടനം 18ന് മുഖ്യമന്ത്രി പിണറായി വിജയന് അദ്ദേഹത്തിന്റെ ചേംബറില്‍ നിര്‍വഹിക്കും. ലോകത്ത് എവിടെനിന്നും 24 മണിക്കൂറും പരിപാടികള്‍ കേള്‍ക്കാനാകും. തുടക്കത്തില്‍ തിങ്കള്‍ മുതല്‍ വെള്ളിവരെ നാലു മണിക്കൂറാണ് പ്രോഗ്രാം. ശനിയും ഞായറും പ്രോഗ്രാം ആവര്‍ത്തിക്കും. പരിപാടികള്‍ക്കിടയില്‍ പരസ്യങ്ങളുമില്ല. കുട്ടികളുടെ അവകാശനിയമങ്ങളെക്കുറിച്ചുള്ള റൈറ്റ് ടേണ്‍ എന്ന പരിപാടി രാവിലെ ഏഴു മുതല്‍ എട്ടുവരെയാണ്. ഈ പരിപാടി വൈകിട്ട് നാലു മുതല്‍ അഞ്ചു വരെ വീണ്ടും കേൾക്കാം. രാവിലെ എട്ടു മുതല്‍ ഒമ്പതുവരെയുള്ള ‘ഇമ്മിണി…
Read Moreപാസ്പോര്‍ട്ട്… നടപടിക്രമങ്ങള്‍ വിരല്‍ തുമ്പില്‍
പാസ്പോര്‍ട്ടിന് അപേക്ഷിച്ച് വര്‍ഷങ്ങളോളം കാത്തിരിക്കേണ്ട കാലം കഴിഞ്ഞു. ഇപ്പോള്‍ നടപടിക്രമങ്ങള്‍ ഹൈസ്പീഡിലാണ്. വിദേശത്തേക്ക് പോകാന്‍ മനസില്‍ ആഗ്രഹിച്ചതുകൊണ്ടുമാത്രം കാര്യമില്ല. അതിനുള്ള ആദ്യ പടിയായി പാസ്പോര്‍ട്ട് എടുക്കണം. ഇപ്പോള്‍ ഓഫീസില്‍ കയറി ഇറങ്ങാതെ തന്നെ അപേക്ഷ സമര്‍പ്പിക്കാം. നമ്മുടെ അപേക്ഷയുടെ തല്‍സ്ഥിതി അറിയുകയും ചെയ്യാം. ഓൺലൈൻ വഴിയാണ് പാസ്പോർട്ടിന് അപേക്ഷ സമർപ്പിക്കേണ്ടത്. പാസ്പോർട്ടിന് അപേക്ഷിക്കുന്നതും പുതുക്കുന്നതുമെല്ലാം ഇപ്പോൾ വളരെ എളുപ്പമാണ്. പാസ്പോർട്ട് സേവ പോർട്ടലിൽ റജിസ്റ്റർ ചെയ്യുക…പാസ്പോർട്ടിന് അപേക്ഷിക്കുന്നതിനായി ഏറ്റവുമാദ്യം പാസ്പോർട്ട് സേവ പോർട്ടലിൽ റജിസ്റ്റർ ചെയ്യണം. പാസ്പോർട്ട് സേവ ഓൺലൈൻ പോർട്ടൽ തുറന്ന് അവിടെ “ന്യൂ യൂസർ റജിസ്ട്രേഷൻ’ ക്ലിക്ക് ചെയ്യുക. പേര്, ജനനത്തീയതി, ഇ-മെയിൽ ഐഡി എന്നിവ നൽകി വേണം റജിസ്റ്റർ ചെയ്യാൻ. അതിനു ശേഷം നിങ്ങൾ താമസിക്കുന്ന സ്ഥലത്തിന് അടുത്തുള്ള പാസ്പോർട്ട് ഓഫീസ് തെരഞ്ഞെടുക്കുക. റജിസ്ട്രേഷൻ പൂർത്തിയായതിനു ശേഷം നിങ്ങളുടെ ഇ-മെയിലിലേക്ക് അയയ്ക്കുന്ന…
Read Moreകുട്ടിത്താരം… ദേശീയ മുയ്തായി ചാമ്പ്യൻഷിപ്പിൽ ഏഴു വയസുകാരൻ അഥർവിന് സ്വർണം
ഹരിയാനയിലെ റോഹ്ത്തക്കിൽ നടന്ന ദേശീയ മുയ്തായി ചാമ്പ്യൻഷിപ്പിൽ ഏഴു വയസുകാരൻ അഥർവിന് സ്വർണം. മാവേലിക്കര ഇൻഫന്റ് ജീസസ് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർഥിയായ അഥർവ് കേരളത്തിനുവേണ്ടി 30 കിലോഗ്രാമിൽ തഴെയുള്ളവരുടെ വിഭാഗത്തിലാണ് സ്വർണം നേടിയത്. കഴിഞ്ഞ പെൻകാക് സിലാട്ട് സ്റ്റേറ്റ് ബീച്ച് ചാമ്പ്യൻഷിപ്പിലും നിൻജ ആൻഡ് കിക്ക് ബോക്സിംഗ് സ്റ്റേറ്റ് ചാമ്പ്യൻഷിപ്പിലും സ്വർണം നേടിയിരുന്നു. ഇന്റർനാഷണൽ അക്കാദമി ഓഫ് നിൻജ ആൻഡ് കിക്ക് ബോക്സിംഗ് അസോസിയേഷൻ പരിശീലകൻ കെ. രാജേഷ് കുമാറിന്റെ ശിക്ഷണത്തിൽ അഞ്ചു വയസു മുതൽ അക്കാദമിയിൽ പരിശീലിക്കുന്നു. ജൂൺ 28, 29 തീയതികളിൽ നടക്കുന്ന പെൻകാക് സിലാട്ട് സ്റ്റേറ്റ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ തയാറെടുക്കുകയാണ് അഥർവ്. മാവേലിക്കര കോളാറ്റ് വീട്ടിൽ മുരുകന്റെയും അജ്നയുടെയും മകനാണ്.
Read Moreഎങ്ങോട്ടാ എന്റെ പൊന്നേ ഈ പോകുന്നെ നീ… സ്വര്‍ണക്കുതിപ്പ് തുടരുന്നു; പവന് 74,560 രൂപ
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇന്നും റിക്കാര്‍ഡ് വര്‍ധന. ഇന്ന് ഗ്രാമിന് 25 രൂപയും പവന് 200 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ സ്വര്‍ണവില ഗ്രാമിന് 9,320 രൂപയും പവന് 74,560 രൂപയുമായി. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 20 രൂപ വര്‍ധിച്ച് 7,645 രൂപയായി. ഇസ്രയേല്‍ ഇറാനെ ആക്രമിച്ചതാണ് സ്വര്‍ണവില വര്‍ധനയ്ക്ക് പ്രധാന കാരണം. കഴിഞ്ഞ മേയ് 15 ന് സ്വര്‍ണവില ട്രോയ് ഔണ്‍സിന് 3,500 ഡോളറില്‍ നിന്നും 3,120 ഡോളര്‍ വരെ എത്തിയിരുന്നു. അന്ന് ഗ്രാമിന് 8,610 രൂപയും പവന് 68,880 രൂപയുമായിരുന്നു. ഒരു മാസത്തിനിടെ ഗ്രാമിന് 685 രൂപയും പവന് 5,480 രൂപയുമായി വര്‍ധിച്ചു. ഇസ്രയേല്‍ ഇറാന് സംഘര്‍ഷം കൂടുതല്‍ രൂക്ഷമായാല്‍ ഏറ്റവും ഉയര്‍ന്ന വിലയില്‍നിന്നും അന്താരാഷ്ട്ര സ്വര്‍ണവില വില 3500 ഡോളര്‍ കടന്നു മുന്നോട്ടു കുതിക്കാനുള്ള സാധ്യതകളാണ് ഇപ്പോള്‍ വരുന്നത്. ഉയര്‍ന്ന വിലയില്‍…
Read Moreപോഷക സമ്പൂര്‍ണമായ ലഘു ഭക്ഷണങ്ങള്‍, പാനീയങ്ങള്‍, സ്കൂള്‍ സ്റ്റേഷനറി വസ്തുക്കള്‍, സാനിറ്ററി നാപ്കിനുകള്‍… സ്കൂളുകളിൽ കുടുംബശ്രീ കഫേ എത്തുന്നു
ജില്ലയിലെ സ്കൂളുകളില്‍ കുടുംബശ്രീ കഫേകള്‍ വരുന്നു. ജൂലൈ ആദ്യവാരം ആദ്യഘട്ട കഫേകള്‍ ആരംഭിക്കും. വിദ്യാര്‍ഥികള്‍ക്ക് പോഷക സമ്പൂര്‍ണമായ ലഘു ഭക്ഷണങ്ങള്‍, പാനീയങ്ങള്‍, സ്കൂള്‍ സ്റ്റേഷനറി വസ്തുക്കള്‍, സാനിറ്ററി നാപ്കിനുകള്‍ എന്നിവ വിലക്കുറവില്‍ ഈ സംവിധാനത്തിലൂടെ ലഭിക്കും. കുട്ടികള്‍ സ്കൂള്‍ പ്രവൃത്തിസമയത്തു പുറത്തുപോകുന്നതു മൂലമുള്ള ബുദ്ധിമുട്ടുകള്‍, അനാരോഗ്യകരമായ ഭക്ഷണങ്ങള്‍, ലഹരി വസ്തുക്കളുമായി സമ്പര്‍ക്കം ഉണ്ടാകാനുള്ള സാധ്യത മുതലായ സാഹചര്യങ്ങള്‍ ഒഴിവാക്കുന്നതിനും ഇത്തരം സംരംഭങ്ങള്‍ വഴി കഴിയും. കൂടാതെ പ്രഭാതഭക്ഷണം ലഭിക്കാത്ത വിദ്യാര്‍ഥികള്‍ക്ക് കഫേയില്‍നിന്ന് സ്പോണ്‍സര്‍ഷിപ്പിലൂടെ ഭക്ഷണം ലഭ്യമാക്കാനും പദ്ധതി ലക്ഷ്യമിടുന്നുണ്ട്. ആയിരത്തോളം കുടുംബശ്രീ വനിതകള്‍ക്ക് സുസ്ഥിര വരുമാനം ലഭ്യമാക്കാനും ഇതിലൂടെ സാധിക്കും. ജില്ലാപഞ്ചായത്ത്, വിദ്യാഭ്യാസ വകുപ്പ് എന്നിവയുടെ സഹകരണത്തോടെയാണ് കുടുംബശ്രീ കഫേ പദ്ധതി നടപ്പാക്കുന്നത്.
Read Moreനല്ല നാളേക്ക് ഒന്നിച്ച് പോരാടാം … മയക്കുമരുന്ന് വേട്ട: സംസ്ഥാനത്ത് ആറുമാസത്തിനിടെ അറസ്റ്റിലായത് 19,168 പേര്
കോഴിക്കോട്: സംസ്ഥാനത്ത് മയക്കുമരുന്നിനെതിരേ പോലീസും എക്സൈസും നടപടി ശക്തമാക്കിയതോടെ ആറുമാസത്തിനകം അറസ്റ്റിലായത് 19,168 പേര്. മേയ് അവസാനം വരെ 18,427 കേസുകളാണ് മയക്കുമരുന്നുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്തത്. ഈ കാലയളവില്‍ 8.70 കിലോഗ്രം എംഡിഎംഎയും 1,680 കിലോഗ്രാം കഞ്ചാവും പിടിച്ചെടുത്തിട്ടുണ്ട്. സംസ്ഥാനത്ത് മയക്കുമരുന്ന് വില്‍പ്പനയും ഉപഭോഗവും വര്‍ധിച്ച സാഹചര്യത്തിലാണ് സര്‍ക്കാര്‍ ഡി ഹണ്ട് ഡ്രൈവ് ആരംഭിച്ചത്. പോലീസും എക്സൈസും നടത്തുന്ന ഈ സ്പെഷല്‍ ഡ്രൈവിന്റെ ഭാഗമായാണ് ഇത്രയും കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്. സ്പെഷല്‍ ഡ്രൈവ് ആരംഭിച്ച് നാലുമാസത്തിനകം പോലീസ് മാത്രം രജിസ്റ്റര്‍ചെയ്തത് 16,125 കേസുകളാണ്. ഇതില്‍ 16,953 പേെര അറസ്റ്റ് ചെയ്തു. എക്സൈസ് വകുപ്പ് രജിസ്റ്റര്‍ ചെയ്തത് 2,302 കേസുകളാണ്. 2,215 പേരെ അറസ്റ്റ് ചെയ്തു. മയക്കുമരുന്ന് കച്ചവടക്കാരും ലഹരി ഉപയോഗിക്കുന്നവരും അറസ്റ്റിലായവരില്‍ ഉള്‍പ്പെടും. ലഹരിവസ്തുക്കള്‍ക്കെതിരേ സര്‍ക്കാര്‍ നടപടികള്‍ വലിയ തോതിലുള്ള മുന്നേറ്റമാണ് ഉണ്ടാക്കിയതെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു.…
Read Moreവനിതകളുടെ സൗജന്യയാത്രയ്ക്ക് കർണാടക സർക്കാരിന് ചെലവ് 11,994 കോടി!
വനിതകൾക്കു സൗജന്യ ബസ് യാത്ര അനുവദിക്കുന്ന ശക്തി പദ്ധതി 24 മാസം പിന്നിടുന്പോൾ കർണാടക സർക്കാർ ഇതുവരെ ചെലവാക്കിയത് 11,994 കോടി രൂപ! 24 മാസത്തിനിടെ ഏറ്റവും കൂടുതൽ സൗജന്യ യാത്രാസേവനം നൽകിയത് തലസ്ഥാന നഗരിയായ ബംഗളൂരുവിൽ സർവീസ് നടത്തുന്ന ബിഎംടിസിയാണ്. 2023 ജൂൺ 11 മുതൽ ഈ വർഷം ജൂൺ 11 വരെ 474.82 കോടി രൂപയുടെ സൗജന്യ യാത്രകളാണ് കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപറേഷൻ (കെഎസ്ആർടിസി) ഉൾപ്പെടെ നാലു ട്രാൻസ്പോർട്ട് കോർപറേഷനുകൾ അനുവദിച്ചത്. ഈ ബസുകളിൽ യാത്ര ചെയ്തവരിൽ പകുതിയിലേറെ സൗജന്യയാത്ര ഉപയോഗപ്പെടുത്തിയ വനിതകളായിരുന്നു. പ്രീമിയം ബസുകളിൽ ഒഴികെയുള്ള സർക്കാർ ബസുകളിൽ സ്ത്രീകൾക്കു പണം കൊടുക്കേണ്ടതില്ല. കെഎസ്ആർടിസി, ബംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് കോർപറേഷൻ (ബിഎംടിസി), കല്യാണ കർണാടക റോഡ് ട്രാൻസ്പോർട്ട് കോർപറേഷൻ (കെകെആർടിസി), നോർത്ത് വെസ്റ്റ് കർണാടക റോഡ് ട്രാൻസ്പോർട്ട് കോർപറേഷൻ (എൻഡബ്ല്യുകെആർടിസി)…
Read Moreഈ തടാകത്തിൽ ജീവിക്കുന്ന ജീവികൾ ഉപ്പുകൽ ശില പോലെയാകുമെന്ന് റിപ്പോർട്ട്: ആഫ്രിക്കന്‍ ഗോത്രങ്ങളുടെ ആരാധനാ സ്ഥലം; അറിയാം കൂടുതൽ വിവരങ്ങൾ…
ആഫ്രിക്കയിലെ താൻസാനിയയിലുള്ള നാട്രോൺ തടാകത്തിന്റെ വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. ഇതൊരു ആൽക്കലെൻ തടാകമായതിനാൽ ജീവികൾക്ക് ഇവിടെ വസിക്കാൻ നന്നേ പ്രയാസമാണ്. ഈതടാകത്തിൽ മുങ്ങുന്ന ജീവികൾക്ക് പൊള്ളൽ ഏൽക്കുമെന്നാണ് റിപ്പോർട്ട്. എന്നാൽ ഫ്ളമിംഗോ പക്ഷികൾ ഈ തടാകത്തിന് സമീപത്തും സിലോപ്പിയകൾ ഈ തടാകത്തിലെ ജലത്തിലും ജീവിക്കുന്നു. തടാകത്തിന്റെ തീവ്രമായ രാസഘടന ജലത്തിന്റെ ഉയർന്ന താപനില എന്നിവയെ ചെറുക്കാനുള്ള ശാരീരിക സംവിധാനങ്ങൾ ഇവയ്ക്കുണ്ടെന്നതാണ് മറ്റൊരു പ്രത്യേകത. തടാകത്തിലെ ജലത്തിൽ സോഡിയം, കാർബണേറ്റ് രാസവസ്തുക്കളുടെ അളവ് വളരെ കൂടുതലാണ്. സോഡിയം കാർബണേറ്റിന്റെ മറ്റൊരു പേരായ നാട്രോണിൽ നിന്നാണ് തടാകത്തിന് ഈ പേര് ലഭിച്ചിരിക്കുന്നത്. നാട്രോൺ തടാകത്തിൽ വീഴുന്ന ജീവികൾ കാലാന്തരത്തിൽ ജലവുമായി സമ്പർക്കത്തിലേര്‍പ്പെട്ട് ജീർണിച്ച് ഇല്ലാതാകുന്നതിന് പകരം ഉപ്പുകൽ ശില പോലെയായി മാറും. കാൽസിഫിക്കേഷൻ എന്നാണ് ഈ പ്രക്രിയയ്ക്ക് പറയപ്പെടുന്നത്. ചില തദ്ദേശീയ ആഫ്രിക്കന്‍ ഗോത്രങ്ങളുടെ ആരാധനാ സ്ഥലം…
Read More