റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഔദ്യോഗിക വെബ്സൈറ്റിന് നേരേ വന്‍തോതില്‍ സൈബര്‍ ആക്രമണശ്രമങ്ങള്‍ നടക്കുന്നതായി വെളിപ്പെടുത്തല്‍. 2025 ഒക്ടോബർ മുതല്‍ ഡിസംബര്‍ വരെയുള്ള മൂന്നു മാസത്തിനിടെ മാത്രം 6.1 കോടി തവണയാണ് വെബ്സൈറ്റ് ഹാക്ക് ചെയ്യാന്‍ ശ്രമമുണ്ടായത്. എന്നാല്‍, അതിനൂതനമായ ഫയര്‍വാളുകളും സുരക്ഷാ എന്‍ജിനുകളും ഉപയോഗിച്ച് ഈ ശ്രമങ്ങളെല്ലാം വിജയകരമായി പ്രതിരോധിച്ചുവെന്ന് ആര്‍ബിഐ അധികൃതര്‍ അറിയിച്ചു. സൈബര്‍ ഭീഷണി അതിവേഗം വര്‍ധിച്ചുവരുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. 2025 ഏപ്രില്‍-ജൂണ്‍ കാലയളവില്‍ 1.9 കോടി ആക്രമണ ശ്രമങ്ങളാണ് നടന്നതെങ്കില്‍ അടുത്ത പാദത്തില്‍ ഇത് 3.1 കോടിയായി ഉയര്‍ന്നു. ഒടുവിലത്തെ കണക്കനുസരിച്ച് ഇത് 6.1 കോടിയായി ഇരട്ടിച്ചിരിക്കുകയാണ്. ഹാക്കര്‍മാരുടെ പ്രധാന ലക്ഷ്യങ്ങളിലൊന്നായി ആര്‍ബിഐ വെബ്സൈറ്റ് മാറിയിട്ടുണ്ടെങ്കിലും സുരക്ഷാ സംവിധാനങ്ങള്‍ ഭേദിക്കാന്‍ ആര്‍ക്കും സാധിച്ചിട്ടില്ല. ആക്രമണങ്ങളുടെ ഉത്ഭവം കണ്ടെത്താനും പാറ്റേണുകള്‍ മുന്‍കൂട്ടി തിരിച്ചറിഞ്ഞ് തടയാനും ആര്‍ബിഐ ഇപ്പോള്‍ കൃത്രിമബുദ്ധി ഉപയോഗിക്കുന്നുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി.
Read MoreCategory: Today’S Special
ജെൻസികളെ വീഴ്ത്താൻ അൽപം മോഡേൺ ആകണം: സ്ഥാനാർഥിക്ക് റീൽസ് ഒരുക്കാൻ പ്രഫഷണൽ സംഘം, എഐ മുതൽ റോബോട്ട് വരെ
എഐ മുതൽ റോബോട്ട് വരെ വോട്ട് പിടിക്കാനുള്ള പ്രചാരണത്തിലാണ്. തെരുവോരങ്ങളും മാധ്യമങ്ങളും പാർട്ടികളുടെ പ്രചാരണ തന്ത്രങ്ങൾ കൊണ്ട് നിറയുകയാണ്. കുട്ടികളെ കൊഞ്ചിച്ചും അമ്മമാരുടെ കൈകവർന്നും വീട്ടമ്മമാരോട് കുശലം പറഞ്ഞു കൊണ്ടുള്ള പ്രചാരണങ്ങൾക്ക് ഡിമാൻഡ് ഉണ്ടെങ്കിലും അതിലേറെ ഡിമാൻഡ് ഇന്ന് ജെൻ സി വോട്ടർമാർക്കാണ്. കൈപിടിച്ച് കുശലം ചോദിച്ചാലൊന്നും വീഴാത്ത ജെൻ സികളെ വീഴ്ത്താനുള്ള മുൻകരുതലുകളും രാഷ്ട്രീയ പാർട്ടികൾ എടുത്തിട്ടുണ്ട്. കൊച്ചി മണ്ഡലത്തിൽ ക്രിക്കറ്റ് ബാറ്റുമായി കളിക്കളത്തിൽ ഇറങ്ങിയാണ് മുഹമ്മദ് ഷിയാസ് വോട്ടു പിടിക്കാൻ ഇറങ്ങിയത്. വിദ്യാഭ്യാസ മന്ത്രിയപ്പൂപ്പനായി തന്നെ തുടരാൻ കുട്ടികളുടെ പിന്തുണയോടെ പൂക്കികുട്ടൻ അപ്പുപ്പനായി കൊണ്ടുള്ള വി. ശിവൻകുട്ടിയുടെ പ്രചാരണങ്ങളും നേമത്ത് നടക്കുകയാണ്. മറ്റാരുണ്ട് എൽഡിഎഫ് അല്ലാതെ… കേരളം ജയിക്കും യുഡിഎഫ് നയിക്കും… മാറാത്തത് മാറും ഇനി കേരളം വളരും… തുടങ്ങി മുൻനിര പാർട്ടികളുടെ പരസ്യങ്ങളാണ് കേരളം മുഴുവനും. മാധ്യമങ്ങളിലും പോസ്റ്ററുകളിലും തെരുവോരങ്ങളിലും നിറഞ്ഞു നിൽക്കുകയാണ്…
Read Moreചുട്ടുപൊള്ളും: ചൂട് കൂടുന്പോൾ ജാഗ്രത വേണം, ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക
കേരളത്തിൽ അനുദിനം ചൂട് കൂടിക്കൊണ്ടിരിക്കുകയാണ്. ഇടുക്കി, വയനാട് ജില്ലകൾ ഒഴികെ 12 ജില്ലകളിൽ യെല്ലോ അലർട്ട് തുടരുകയാണ്. ചൂട് കൂടുന്ന സാഹചര്യത്തിൽ മുൻകരുതൽ എടുക്കേണ്ടത് ആരോഗ്യത്തിന് നല്ലതാണ്. പകൽ 11 മുതല്‍ മൂന്നുവരെയുള്ള സമയത്ത് നേരിട്ട് ശരീരത്തിൽ കൂടുതൽ സമയം തുടർച്ചയായി സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കുക.ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക. പരമാവധി ശുദ്ധജലം കുടിക്കുക. നിർജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് സോഫ്റ്റ് ഡ്രിങ്കുകൾ തുടങ്ങിയ പാനീയങ്ങള്‍ പകല്‍ സമയത്ത് ഒഴിവാക്കുക. അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടൺ വസ്ത്രങ്ങള്‍ ധരിക്കുക. പുറത്തിറങ്ങുമ്പോൾ പാദരക്ഷകൾ ധരിക്കുക. കുടയോ തൊപ്പിയോ ഉപയോഗിക്കുന്നത് നല്ലതായിരിക്കും. പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുക. ORS ലായനി, സംഭാരം തുടങ്ങിയവയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുക. മാർക്കറ്റുകൾ, കെട്ടിടങ്ങൾ, മാലിന്യശേഖരണ-നിക്ഷേപ കേന്ദ്രങ്ങൾ (ഡംപിംഗ് യാർഡ്) തുടങ്ങിയ ഇടങ്ങളിൽ തീപിടുത്തങ്ങൾ വർധിക്കാനും വ്യാപിക്കാനുമുള്ള സാധ്യത കൂടുതലാണ്. ഫയർ ഓഡിറ്റ് നടത്തേണ്ടതും…
Read Moreആകാശത്ത് പറപറക്കുന്ന കാൻവാസ്: വിമാനം മുഴുവൻ പെയിന്റിംഗുമായി ചരിത്രത്തിലേക്ക്; ചിത്രകാരിയുടെ നിറക്കൂട്ടഴകിൽ എയര്‍ ഇന്ത്യ എക്സ്പ്രസ് പറക്കും
രാജ്യത്ത് ആദ്യമായി ഒരു ചിത്രകാരിയുടെ പെയിന്റിംഗ് പൂര്‍ണമായി വിമാനത്തില്‍ പകര്‍ത്തി എയര്‍ ഇന്ത്യ എക്സ്പ്രസ്. കൊച്ചി ബിനാലെയിൽ മ്യൂറല്‍ വിഭാഗത്തില്‍ പങ്കെടുക്കുന്ന തമിഴ്നാട്ടുകാരിയായ ഓഷീന്‍ ശിവയുടെ ഗ്രാഫിറ്റി പെയിന്റിംഗാണ് എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ പുതിയ ബോയിംഗ് വിമാനത്തിലുള്ളത്. വിമാനംതന്നെ ചിത്രകലയ്ക്കുളള കാന്‍വാസാക്കി മാറിയതോടെ ഈ വിമാനത്തിന് ഫ്ലൈയിംഗ് കാന്‍വാസ് എന്നാണു പേരിട്ടിരിക്കുന്നത്. രാജ്യത്ത് ആദ്യമായി ഇത്തരത്തില്‍ ഒരു വിമാനം പെയിന്റ് ചെയ്യുന്ന വിമാന കമ്പനിയും എയര്‍ ഇന്ത്യ എക്സ്പ്രസാണ്. മറ്റു വിമാനകമ്പനികളില്‍നിന്ന് വ്യത്യസ്തമായി എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ ഓരോ വിമാനത്തിനും വെവ്വേറെ പുറം ഡിസൈനുകളാണുള്ളത്. രാജാ രവിവര്‍മയുടെ ചിത്രങ്ങള്‍ മുതല്‍ ദേശീയ പൈതൃക സ്മാരകങ്ങള്‍, കഥകളി, കഥക്, ഭാരതനാട്യം പോലുള്ള ശാസ്ത്രീയ കലാരൂപങ്ങള്‍ എന്നിവയും എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളില്‍ ടെയില്‍ ആര്ട്ടായുണ്ടെന്ന് അധികൃതർ പറഞ്ഞു.
Read Moreബംഗളുരുവിലെ ഹോട്ടലിന്റെ വിചിത്ര ഓഫർ വൈറലായി; ഗ്യാസ് സിലിണ്ടൽ നൽകിയാൽ ബിരിയാണി ഫ്രീ
ബെംഗളൂരു: പശ്ചിമേഷ്യയിലെ യുദ്ധത്തെത്തുടർന്ന് രാജ്യത്ത് വാണിജ്യ എൽപിജി സിലിണ്ടറുകൾക്ക് കടുത്ത ക്ഷാമം നേരിടുമ്പോൾ, പ്രതിസന്ധി മറികടക്കാൻ വേറിട്ട വഴിയുമായി ഒരു ഹോട്ടൽ. ബംഗളൂരുവിലെ ഹൊസൂരിലുള്ള ഇറോഡ് എമ്മിസ് മെസ് ആണ് സിലിണ്ടർ നൽകുന്നവർക്ക് ഒരു മാസം മുഴുവൻ ബിരിയാണി സൗജന്യമായി നൽകുന്ന തകർപ്പൻ ഓഫർ പ്രഖ്യാപിച്ചിരിക്കുന്നത്. ഒരു വാണിജ്യ സിലിണ്ടർ നൽകുന്നവർക്ക് ഒരു മാസം എല്ലാ ദിവസവും ഒരു നേരം ബിരിയാണി സൗജന്യമായി ലഭിക്കും. ഇനി രണ്ട് സിലിണ്ടറുകൾ നൽകാൻ തയാറുള്ളവർക്കാകട്ടെ, ഒരു മാസം മുഴുവൻ രണ്ട് നേരം വീതം ബിരിയാണി ആസ്വദിക്കാം. “നിങ്ങൾ ഗ്യാസ് തന്ന് ഞങ്ങളെ സഹായിക്കൂ, നിങ്ങളുടെ വയറു ഞങ്ങൾ നിറയ്ക്കാം’ എന്നെഴുതിയ ബോർഡുകൾ ഹോട്ടലിന് മുന്നിൽ സ്ഥാപിച്ചിട്ടുണ്ട്. ഇതിന്റെ ചിത്രങ്ങൾ ഇതിനകം തന്നെ സമൂഹമാധ്യമങ്ങളിൽ തരംഗമായിക്കഴിഞ്ഞു.വാണിജ്യ സിലിണ്ടറുകളുടെ ലഭ്യത കുറഞ്ഞതോടെ ഹോട്ടലിന്റെ പ്രവർത്തനം തടസപ്പെടാതിരിക്കാനാണ് ഉടമകൾ ഇത്തരമൊരു ബുദ്ധിപരമായ നീക്കം നടത്തിയത്.…
Read Moreകളിയാട്ടത്തിൽ ആടിത്തിമർത്തു; നാടകത്വം ഇല്ലാതെ രാജേന്ദ്രൻ അഭിനയിച്ചു തീർത്തു
തൃശൂർ: ജയരാജ് സംവിധാനം ചെയ്ത കളിയാട്ടം എന്ന സിനിമ കണ്ടിറങ്ങുമ്പോൾ മനസിൽ തങ്ങിനിൽക്കുന്ന കഥാപാത്രങ്ങളിൽ ഒന്ന് ഉണ്ണിത്തമ്പുരാന്റേതായിരുന്നു. ലാലിനൊപ്പം കളിയാട്ടത്തിൽ ഉണ്ണിത്തമ്പുരാനെ അവതരിപ്പിച്ചത് ഇ. എ. രാജേന്ദ്രൻ എന്ന നടനായിരുന്നു. കളിയാട്ടത്തിൽ ആടിത്തിമർത്ത രാജേന്ദ്രന് പിന്നെ മലയാള സിനിമയുടെ തട്ടകം വിട്ട് ഇറങ്ങിപ്പോരേണ്ടി വന്നില്ല. സത്യത്തിൽ ഒരു രണ്ടാം വരവായിരുന്നു മലയാള സിനിമയിലേക്ക് കളിയാട്ടത്തിലൂടെ ജയരാജ് ഒരുക്കിയത്. പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പുറത്തു വന്ന രാജേന്ദ്രൻ, വി.ആർ. ഗോപിനാഥിന്റെ ഗ്രീഷ്മം എന്ന സിനിമയിൽ അഭിനയിച്ചിരുന്നുവെങ്കിലും പിന്നീട് കുറേക്കാലം ചലച്ചിത്രമേഖലയിൽ നിന്ന് മറ്റ് അവസരങ്ങളൊന്നും ഇദ്ദേഹത്തെ തേടിയെത്തിയില്ല. നീണ്ട ഇടവേളയ്ക്കു ശേഷം സിനിമയിലേക്കു തിരികെയെത്തിയത് ജയരാജ് സംവിധാനം ചെയ്ത കളിയാട്ടത്തിലൂടെയാണ്.. ഡയലോഗ് ഡെലിവറിയിലെ വ്യത്യസ്തതയാണ് രാജേന്ദ്രനെ കളിയാട്ടത്തിൽ പെട്ടെന്ന് ശ്രദ്ധേയനാക്കിയത്. നാടകക്കളരിയിൽ നിന്ന് വന്ന നടൻ ആണെങ്കിലും നാടകത്വം ഒട്ടുമില്ലാതെ കളിയാട്ടത്തിലെ ഉണ്ണിത്തമ്പുരാനെ രാജേന്ദ്രൻ റിയലിസ്റ്റിക് ആയി…
Read Moreകുട്ടിക്കളിയല്ല ഇത്… 16 വയസിൽ താഴെയുള്ളവർക്ക് സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതിന് നിരോധനം ഏർപ്പെടുത്താനൊരുങ്ങി ബ്രിട്ടൻ
ചോറ് കഴിക്കണമെങ്കിൽ ഫോൺ വേണമെന്ന് വാശി പിടിക്കുന്ന തലമുറയാണ് ഇന്ന് വളർന്ന് വരുന്നത്. ചെറുപ്രായത്തിൽത്തന്നെ കുഞ്ഞുങ്ങളിൽ ഫോണിന്റെ ഉപയോഗം വർധിച്ചാൽ ഭാവിയിൽ വലിയ പ്രശ്നങ്ങൾ ഉണ്ടാകും. ഇപ്പോഴിതാ കുട്ടികൾക്കിടയിലെ സ്മാർട്ട്ഫോൺ ഉപയോഗവും സോഷ്യൽ മീഡിയ അടിമത്തവും കുറയ്ക്കുന്നതിനായി 16 വയസിൽ താഴെയുള്ളവർക്ക് സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതിന് നിരോധനം ഏർപ്പെടുത്താനൊരുങ്ങി ബ്രിട്ടീഷ് സർക്കാർ. ഇതിന്റെ ഭാഗമായി രാജ്യത്തെ നൂറുകണക്കിന് കൗമാരക്കാരെ ഉൾപ്പെടുത്തി വിപുലമായ പരീക്ഷണങ്ങൾ ആരംഭിച്ചതായാണ് റിപ്പോർട്ടുകൾ. പ്രധാനമന്ത്രി കെയർ സ്റ്റാർമർ പ്രഖ്യാപിച്ച മൂന്ന് മാസത്തെ വിപുലമായ കൺസൾട്ടേഷന്റെ ഭാഗമാണിത്. 300-ഓളം കൗമാരക്കാരുടെ വീടുകളിൽ സോഷ്യൽ മീഡിയ നിരോധനം, രാത്രികാല ഡിജിറ്റൽ കർഫ്യൂ, സ്ക്രീൻ ടൈം നിയന്ത്രണങ്ങൾ എന്നിവ പരീക്ഷിക്കും. ഇത് കുട്ടികളുടെ ഉറക്കം, മാനസികാരോഗ്യം, പഠനം എന്നിവയെ എങ്ങനെ ബാധിക്കുന്നു എന്ന് പഠിക്കും. ഓസ്ട്രേലിയ നടപ്പിലാക്കിയ മാതൃകയിൽ 16 വയസിൽ താഴെയുള്ളവർക്ക് സോഷ്യൽ മീഡിയ പൂർണമായി നിരോധിക്കുന്ന…
Read Moreവിസ്മയങ്ങൾ കടലിലും: ആഴക്കടലില്‍ വിസ്മയമൊരുക്കി നാവികസേന
ആഴക്കടലില്‍ അപകടത്തില്‍പ്പെട്ടുപോയ മത്സ്യത്തൊഴിലാളി. പ്രാണരക്ഷാര്‍ഥം കേഴുന്ന ഇയാള്‍ക്കു മുകളില്‍, അറിയിപ്പ് കിട്ടിയത് അനുസരിച്ച് ഇന്ത്യന്‍ നാവികസേനയുടെ ചേതക് ഹെലികോപ്ടര്‍ വട്ടമിട്ടു പറന്നു. നിമിഷങ്ങള്‍ക്കകം ചേതകിന്റെ പൈലറ്റ് ലഫ്. കമാന്‍ഡര്‍ ഹെലി കോപ്ടര്‍ നിയന്ത്രിച്ച് നിര്‍ത്തി. വടത്തില്‍ (വിന്ച്ച്) തൂങ്ങി താഴേക്ക് ഇറങ്ങുന്ന ഡൈവര്‍. ആ വടത്തില്‍ (വിന്ച്ച്) പിടിച്ച് മത്സ്യത്തൊഴിലാളിയെ സുരക്ഷിതമായി മുകളിലെത്തിച്ചു. പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി അയാളുമായി ഹെലികോപ്ടര്‍ പറന്നുയര്‍ന്നു. ഇന്ത്യന്‍ ഓഷ്യന്‍ ഷിപ്പ് (ഐഒഎസ്) സാഗര്‍’ പദ്ധതിയുടെ രണ്ടാം പതിപ്പിന്റെ ഭാഗമായാണ് നാവികര്‍ അറബിക്കടലില്‍ എയര്‍ ക്രൂ ഡൈവിംഗ് നടത്തിയത്. അറബിക്കടലില്‍ 5.35 നോട്ടിക്കല്‍ മൈല്‍ അകലെ നടത്തിയ അഭ്യാസ പ്രകടനങ്ങള്‍ നാവികസേനയുടെ കടലിലെ രക്ഷാ പ്രവര്‍ത്തനത്തിന്റെ കരുത്തു തെളിയിക്കുന്നതായിരുന്നു. കൊച്ചിയിലെ മാധ്യമപ്രവര്‍ത്തകര്‍ക്കൊപ്പം നാവികസേനയുടെ ഐഎന്‍എസ് സുനയനയില്‍ രാവിലെ ഒമ്പതരയോടെ നേവല്‍ ജെട്ടിയില്‍ നിന്ന് കടലിലേക്ക് പുറപ്പെടുമ്പോള്‍ ഇത്രയധികം വിസ്മയം നാവികസേന ഒരുക്കിവച്ചിട്ടുണ്ടെന്ന് ഒട്ടും…
Read Moreഭക്ഷണ സുരക്ഷ ഉറപ്പാക്കാൻ ഹൈടെക്ക് നീക്കം: റെയിൽവേയിൽ കച്ചവടക്കാർക്ക്ക്യൂആർ കോഡ് നിർബന്ധമാക്കി
പരവൂർ: ട്രെയിൻ യാത്രക്കാർക്ക് സുരക്ഷിതവും ശുചിത്വവുമുള്ള ഭക്ഷണം ഉറപ്പാക്കുന്നതിനായി വിപ്ലവകരമായ പരിഷ്കാരങ്ങളുമായി ഇന്ത്യൻ റെയിൽവേ. ഇനി മുതൽ ട്രെയിനുകളിൽ ഭക്ഷണം വിൽക്കുന്ന എല്ലാ വെണ്ടർമാർക്കും ക്യുആർ കോഡ് തിരിച്ചറിയൽ കാർഡുകൾ നിർബന്ധമാക്കി. ഭക്ഷണത്തിന്റെ ഗുണനിലവാരം ഉറപ്പാക്കുന്നതിനും ട്രെയിനുകളിൽ അനധികൃത കച്ചവടക്കാരെ തടയുന്നതിനുമാണ് ഈ പുതിയ സംവിധാനം ഏർപ്പെടുത്തിയിരിക്കുന്നത്. റെയിൽവേ ആക്ടിലെ സെക്ഷൻ 144 പ്രകാരം അനുമതിയില്ലാതെ ട്രെയിനിൽ ഭക്ഷണം വിൽക്കുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത് ഫലപ്രദമായി തടയാൻ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സും (ആർപിഎഫ്) ഉദ്യോഗസ്ഥരും സംയുക്തമായി പരിശോധനകൾ ശക്തമാക്കിയിട്ടുണ്ട്. പുതിയ സംവിധാനം പ്രകാരം ഓരോ വെണ്ടർക്കും പ്രത്യേക ക്യുആർ കോഡ് ഐഡി ഉണ്ടായിരിക്കും. യാത്രക്കാർക്കോ ഉദ്യോഗസ്ഥർക്കോ ഈ കോഡ് സ്കാൻ ചെയ്യുന്നതിലൂടെ ജീവനക്കാരന്റെ പേര്, ആധാർ വിവരങ്ങൾ, പോലീസ് വെരിഫിക്കേഷൻ സ്റ്റാറ്റസ്, മെഡിക്കൽ ഫിറ്റ്നസ് എന്നിവ തൽസമയം പരിശോധിക്കാൻ സാധിക്കും. കൂടാതെ, ഭക്ഷണ പായ്ക്കറ്റുകളിലെ ക്യുആർ കോഡ്…
Read Moreപോരാട്ടച്ചൂടിൽ കട്ടയ്ക്ക് കൂട്ടായി ഇവനും… പ്രചാരണത്തിൽ എഐ വിപ്ലവം
കത്തുന്ന വെയിലിനേക്കാൾ ചൂടേറിയ രാഷ്ട്രീയ പോരാട്ടത്തിന് കേരളം സാക്ഷ്യംവഹിക്കുമ്പോൾ, ഇത്തവണ ഭരണം പിടിച്ചെടുക്കാൻ രാഷ്ട്രീയ പാർട്ടികൾ രംഗത്തിറക്കിയിരിക്കുന്നത് അത്യാധുനിക നിർമിത ബുദ്ധി. പഴയകാലത്തെ നോട്ടീസുകൾക്കും ചുവരെഴുത്തുകൾക്കും പകരം വോട്ടർമാരുടെ മൊബൈൽ സ്ക്രീനുകളിലേക്ക് എഐയിലൂടെ സെക്കന്ഡുകൾവച്ച് രാഷ്ട്രീയ സംഭവങ്ങളും എത്തിക്കൊണ്ടിരിക്കുന്നു. ഓരോ രാഷ്ട്രീയ നീക്കങ്ങളെയും തത്സമയം നിരീക്ഷിച്ച്, എതിരാളികളെ പരിഹസിക്കാനും സ്വന്തം നേട്ടങ്ങൾ ഉയർത്തിക്കാട്ടാനും സെക്കൻഡുകൾക്കുള്ളിൽ എഐ വീഡിയോകളും റീൽസ് നിർമിക്കുന്ന തിരക്കിലാണ് ഐടി സെല്ലുകൾ. മാറുന്ന പ്രചാരണ തന്ത്രങ്ങൾ:മുൻകാലങ്ങളിൽ എഡിറ്റിംഗ് ടേബിളുകളിൽ മണിക്കൂറുകൾ ചെലവഴിച്ചിരുന്ന സ്ഥാനത്ത്, ഇന്ന് എഐ ടൂളുകൾ ഉപയോഗിച്ച് നിമിഷനേരംകൊണ്ട് ആകർഷകമായ വീഡിയോകൾ പിറക്കുന്നു. നേതാക്കളുടെ ഡിജിറ്റൽ അവതാരങ്ങൾ:പ്രമുഖ നേതാക്കളുടെ ശബ്ദവും ഭാവവും ഒട്ടും ചോർന്നുപോകാതെ കൃത്രിമമായി നിർമിച്ച് വോട്ടർമാർക്ക് വ്യക്തിപരമായ സന്ദേശങ്ങൾ അയയ്ക്കുന്നു. ട്രോളുകളിലെ പുതുമ:രാഷ്ട്രീയ സംഭവവികാസങ്ങളെ സിനിമ രംഗങ്ങളുമായി കോർത്തിണക്കി എഐ റീൽസാക്കി മാറ്റുന്നത് യുവതയ്ക്കിടയിൽ വൻ തരംഗമാണ് സൃഷ്ടിക്കുന്നത്. പ്രമുഖ…
Read More