പേരൂര്‍ക്കട: പെണ്‍വാണിഭവുമായി ബന്ധപ്പെട്ട് അനാശാസ്യ കേന്ദ്രം നടത്തിപ്പുകാരി ഉള്‍പ്പെടെ മൂന്നുപേരെ ഫോര്‍ട്ട് പോലീസ് അറസ്റ്റുചെയ്തു. കാലടി കിഴങ്ങുവിള ലെയിന്‍ ജി.ആര്. നിവാസില്‍ ദീപ്തി (32), ഊക്കോട് വേവിള നഗര്‍ മായ ഭവനില്‍ ഉണ്ണികൃഷ്ണന് (50), വെള്ളല്ലൂര്‍ മേലേ പുത്തന്‍വീട്ടില്‍ അനുരാജ് (32) എന്നിവരാണ് അറസ്റ്റിലായത്. ഒരുമാസത്തിനു മുമ്പാണ് ദീപ്തി ഫോര്‍ട്ട് സ്റ്റേഷന് പരിധിയില്‍ കാലടി ദേവി നഗര്‍ പണ്ടകശാലയ്ക്കു സമീപം വീട് വാടകയ്ക്കെടുത്ത് അനാശാസ്യ കേന്ദ്രം നടത്തിവന്നിരുന്നത്. വീട്ടിലേക്ക് സ്ത്രീകളെ കൊണ്ടുവരികയും അനാശാസ്യത്തിനുവേണ്ടി വിവിധ ജില്ലകളില്‍ നിന്നു പുരുഷന്മാരെ വിളിച്ചുവരുത്തുകയും ചെയ്തിരുന്നത് ദീപ്തിയാണ്. ഇതിന് ഇവര്‍ക്ക് എല്ലാവിധ സഹായവും ഒത്താശയും ചെയ്തുകൊടുത്തിരുന്നത് പ്രദേശത്തെ ചില ഗുണ്ടകളാണെന്നും ഇവരെക്കുറിച്ച് അന്വേഷണം നടത്തിവരുന്നുണ്ടെന്നും ഫോര്‍ട്ട് പോലീസ് അറിയിച്ചു. സ്ത്രീകളുടെ ഫോട്ടോയും ഓരോരുത്തര്‍ക്കുമുള്ള വ്യത്യസ്ത റേറ്റുകളും പുരുഷന്മാരായ കസ്റ്റമേഴ്സിന് അയച്ചുകൊടുത്തശേഷം അവരെ വാടകവീട്ടിലേക്ക് വിളിച്ചുവരുത്തുകയാണ് ചെയ്തിരുന്നത്. കിട്ടുന്ന തുകയില്‍നിന്ന് ഒരുവിഹിതം ദീപ്തി…
Read MoreCategory: Top News
വിവാഹിതയായ സ്ത്രീയെ പ്രണയത്തിൽ വീഴ്ത്തി; പിന്നീട് സുഹൃത്തുക്കൾക്ക് ലൈംഗിക ബന്ധത്തിന് വിട്ടുകൊടുത്തു; പോലീസുകാരൻ ഉൾപ്പെടെ 3 പേർക്ക് 10 വർഷം കഠിന തടവും പിഴയും
തിരുവനന്തപുരം: വിവാഹിതയായ സ്ത്രീയെ സുഹൃത്തുക്കൾ ചേർന്ന് കൂട്ട ബലാത്സംഗം ചെയ്ത കേസിൽ പോലീസുകാരനുൾപ്പെടെ മൂന്നു പ്രതികൾക്ക് 10 വർഷം കഠിനതടവും 50000 രൂപ വീതം പിഴയും വിധിച്ച് കോടതി വിവാഹിതയായ നെയ്യാറ്റിൻകര സ്വദേശിനിയായ യുവതിയെ പ്രണയം നടിച്ച് ഒന്നാം പ്രതി വശീകരിക്കുകയും തുടർന്ന് മറ്റുള്ളവർക്കുകൂടി കാഴ്ചവയ്ക്കുകയും ചെയ്തുവെന്നാണ് കുറ്റപത്രത്തിൽ ചൂണ്ടിക്കാണിച്ചിരിക്കുന്നത്. ഒന്നാം പ്രതി പാപ്പനംകോട് എസ്റ്റേറ്റ്, വാറുവിളാകത്ത് ഷാന മൻസിലിൽ സച്ചു എന്ന സജാദ് (33), രണ്ടാം പ്രതി വിളവൂർക്കൽ, വിളയിൽക്കോണം സെറ്റിൽമെന്റ് ലക്ഷംവീട് കോളനി ശ്രീജിത്ത് ഭവനിൽ ശ്രീജിത്ത് (32), മൂന്നാം പ്രതി പോലീസുകാരനായ ചൂഴാറ്റുകോട്ട, നിരപ്പുവിള ആശ്രയ വീട്ടിൽ അഭയൻ(47) എന്നിവരെയാണ് ശിക്ഷിച്ചത്. 2016ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. വിധി വായിച്ചു കേൾപ്പിച്ചശേഷം പ്രതികളെ സെൻട്രൽ ജയിലിലേക്കു മാറ്റി. മൂന്നാം പ്രതി അഭയൻ തൃശൂർ ജില്ലയിലെ ട്രാഫിക് പോലീസ് ഓഫീസറാണ്.
Read Moreകട്ടിളപ്പാളി ചെമ്പായാ വഴി… ശബരിമല സ്വർണക്കൊള്ളയിൽ എൻ.വാസു അറസ്റ്റിൽ; കേസിലെ മൂന്നാം പ്രതി; പോറ്റിക്ക് പാളി നൽകിയത് വാസുവിന്റെ ശിപാർശയിൽ
തിരുവനന്തപുരം: ശബരിമല സ്വർണപ്പാളിക്കേസിൽ ദേവസ്വം കമ്മീഷണറായിരുന്ന എൻ.വാസുവിനെ എസ്ഐടി സംഘം അറസ്റ്റ് ചെയ്തു. കട്ടിളപ്പാളിയിലെ സ്വർണ മോഷണക്കേസിലാണ് അറസ്റ്റ്. കേസില്‍ മൂന്നാം പ്രതിയായാണ് വാസു. കട്ടിളപ്പാളി ഉണ്ണികൃഷ്ണൻ പോറ്റിക്ക് നൽകിയത് എൻ.വാസുവിന്റെ ശിപാർശയിലാണെന്നാണ് എസ്ഐടിയുടെ കണ്ടെത്തൽ. ശബരിമല ശ്രീകോവിലിലെ കട്ടിളപ്പാളിയിലെ സ്വര്‍ണം ചെമ്പെന്ന് രേഖപ്പെടുത്തിയത് വാസുവിന്റെ നിര്‍ദേശപ്രകാരമായിരുന്നു. ദേവസ്വം ബോര്‍ഡ് മുന്‍ എക്സിക്യൂട്ടീവ് ഓഫീസര്‍ സുധീഷ് കുമാറും ദേവസ്വം ബോര്‍ഡ് മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറുമായ മുരാരി ബാബുവും വാസുവിനെതിരെ മൊഴി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ എന്‍. വാസുവിന് അറിയാമായിരുന്നുവെന്ന് സുധീഷ് കുമാര്‍ എസ്ഐടിക്ക് നല്കിയ മൊഴി. കഴിഞ്ഞ രണ്ട് ദിവസങ്ങളായി വാസുവിനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തുവരികയായിരുന്നു. ചൊവ്വാഴ്ച ഇഞ്ചക്കലിലെ ഓഫീസിൽ വാസുവിനെ വിളിച്ചുവരുത്തുകയും ചോദ്യം ചെ
Read Moreവാട്സാപ്പിലൂടെ അസ്ലീല മെസേജും ടെലിഗ്രാമിലൂടെ നഗ്നതാപ്രദർശനവും; യുവതിയുടെ പരാതിയിൽ തൈപ്പറമ്പിൽ വീട്ടിൽ പ്രണവ് ബൈജു പോലീസ് പിടിയിൽ
ആലപ്പുഴ: ടെലിഗ്രാം അക്കൗണ്ടിൽനിന്നും വാട്സ്ആപ് നമ്പറിൽനിന്നും സ്ത്രീയുടെ ടെലിഗ്രാം അക്കൗണ്ടിലേക്കും വാട്സ്ആപ് നമ്പറിലേക്കും അശ്ലീല മെസേജുകൾ അയച്ചയാൾ പിടിയിൽ. വീഡിയോ കോൾ വിളിച്ച് നഗ്നത പ്രദർശിപ്പിച്ചതായും ഇയാൾക്കെതിരേ കേസുണ്ട്.മാരാരിക്കുളം പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത ഐടി ആക്ട് പ്രകാരമുള്ള കേസിലെ പ്രതിയായ ആലപ്പുഴ മുനിസിപ്പാലിറ്റി ആറാട്ടുവഴി വാർഡിൽ തൈപ്പറമ്പിൽ വീട്ടിൽ പ്രണവ് ബൈജുവിനെയാണ് അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി. മാരാരിക്കുളം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ മോഹിത് പി.കെയുടെ നേതൃത്വത്തിൽ പോലീസ് സബ് ഇൻസ്പെക്ടർ സുനിൽകുമാർ, എഎസ്ഐ മഞ്ജുഷ, സിവിൽ പോലീസ് ഓഫീസർമാരായ സരേഷ്, രതീഷ് എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Read Moreയുവതിയുടെ രണ്ടാം വിവാഹം; വരന് പ്രായക്കൂടുതലാണെന്ന് പറഞ്ഞ് വിവാഹത്തിന്റെ പിറ്റേന്ന് പിണങ്ങിവീട്ടിലേക്ക് മടങ്ങി; കിടപ്പുമുറിയിൽ ജീവിതം അവസാനിപ്പിച്ച് യുവതി
തലയോലപ്പറമ്പ്: നവവധുവിനെ വിവാഹപ്പിറ്റേന്ന് സ്വന്തം വീട്ടിലെ കിടപ്പ് മുറിയിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി. വെള്ളൂർ കരിപ്പാടം പുറത്തേപ്പറമ്പിൽ (വാഴക്കാലയിൽ ) രാജന്റെ മകൾ അനുപ്രിയ(28)യെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ രാവിലെയായിരുന്നു സംഭവം. തലയോലപ്പറമ്പ് പോലീസ് സ്ഥലത്തെത്തി മേൽനടപടി സ്വീകരിച്ചു. മൃതദേഹം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ. വടയാർ കിഴക്കേക്കര സ്വദേശിയായ യുവാവുമായി കഴിഞ്ഞ ദിവസമായിരുന്നു യുവതിയുടെ വിവാഹം നടന്നത്. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ: മുന്‍പ് പ്രദേശവാസിയായ യുവാവിനെ കല്യാണം കഴിച്ച യുവതി ഒരു വർഷം മുമ്പ് ഈ ബന്ധം വേർപെടുത്തിയിരുന്നു. പിന്നീട് ബന്ധുക്കൾ വടയാർ കോരിക്കൽ സ്വദേശിയുമായി കഴിഞ്ഞ എട്ടിന് വിവാഹം നടത്തി. വിവാഹം നടന്ന ദിവസം തന്നെ വരന് പ്രായംകൂടിയെന്ന് ആരോപിച്ച് കലഹിച്ച യുവതി സ്വന്തം വീട്ടിലേക്ക് പോരുകയായിരുന്നു.ഇതിനിടയിൽ യുവതി വിവാഹമോചനം നേടിയ യുവാവിനെ വിളിച്ചതായും ഇയാൾ യുവതിയെ തിരിച്ചുവിളിച്ചതായും അഭ്യൂഹമുണ്ട്.…
Read Moreവലിയൊരു ശബ്ദത്തോടെ ചെങ്കോട്ട നടുങ്ങി, ഒപ്പം രാജ്യവും; തൊട്ടടുത്തു ജുമാ മസ്ജിദും വലിയ ഇലക്ട്രോണിക് മാർക്കറ്റും; ആശങ്കയോടെ നഗരവാസികൾ
ന്യൂഡൽഹി; ചരിത്രസ്മാരകമായ ചെങ്കോട്ടയ്ക്കു സമീപമുണ്ടായ സ്ഫോടനത്തിന്റെ ആഘാതത്തിലാണു രാജ്യം. നഗരവാസികളിൽ ഇതു വലിയ ആശങ്ക പരത്തി. സ്ഫോടനമുണ്ടായ മെട്രോ സ്റ്റേഷന്റെ ഒന്നാം ഗേറ്റിനു സമീപത്തുനിന്ന് കേവലം 270 മീറ്റർ മാത്രം അകലെയാണു ചെങ്കോട്ട സ്ഥിതിചെയ്യുന്നത്. ഇവിടെനിന്ന് കേവലം 250 മീറ്റർ മാത്രം അകലെയാണ് ഏഷ്യയിലെ ഏറ്റവും പഴയതും വലിപ്പമേറിയതുമായ ഇലക്ട്രോണിക് മാർക്കറ്റുകളിലൊന്നായ ഓൾഡ് ലജ്പത് റായ് മാർക്കറ്റ്. 500 മീറ്റർ അകലെ ഡൽഹി ജുമാ മസ്ജിദും സ്ഥിതിചെയ്യുന്നു. പരന്പരാഗതമായി സ്വാതന്ത്ര്യദിനത്തിൽ ചെങ്കോട്ടയിലാണ് പ്രധാനമന്ത്രി ദേശീയ പതാകയുയർത്തി രാജ്യത്തെ അഭിസംബോധന ചെയ്യാറുള്ളത്. നിത്യേന ആയിരക്കണക്കിനു സഞ്ചാരികളാണ് ചെങ്കോട്ട സന്ദർശിക്കാനെത്തുന്നത്. ഇതിൽ നല്ലൊരുപങ്ക് സഞ്ചാരികളും മെട്രോയിലെത്തി ഇന്നലെ സ്ഫോടനം നടന്ന റോഡിലൂടെ നടന്നാണ് ചെങ്കോട്ടയിലെത്തുന്നത്. ചെങ്കോട്ടയിലേക്കുള്ള പ്രവേശനസമയം രാവിലെ 9.30 മുതൽ വൈകുന്നേരം 4.30 വരെയാണ്. തിരക്കേറിയ സമയത്തായിരുന്നു സ്ഫോടനമെങ്കിൽ ആളപായം കനത്ത തോതിലുണ്ടാകുമായിരുന്നു.
Read Moreചെങ്കോട്ട സ്ഫോടനം; പാക്കിസ്ഥാൻ പാലൂട്ടി വളർത്തുന്ന ഭീകര സംഘടനകളിലേക്ക് അന്വേഷണം; ഇന്ത്യ-പാക് ബന്ധം കൂടുതൽ വഷളായേക്കും
ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് ഇന്നലെയുണ്ടായ സ്ഫോടന സംഭവത്തെക്കുറിച്ച് സൂചനകളൊന്നും ലഭിച്ചിട്ടില്ലെങ്കിലും പാക്കിസ്ഥാൻ പാലൂട്ടി വളർത്തുന്ന ഭീകര സംഘടനകളിലേക്കാണ് അന്വേഷണ ഏജൻസികളുടെ നിഗമനമെത്തുന്നത്. പാക്കിസ്ഥാന്റെ പങ്ക് വ്യക്തമായാൽ ആ രാജ്യത്തിനെതിരേ “ഓപ്പറേഷൻ സിന്ദൂറി’ നേക്കാൾ കൂടുതൽ ശക്തമായ മറുപടി നൽകാൻ ഇന്ത്യ നിർബന്ധിതമാകും. ഇത് ഇരുരാജ്യങ്ങളും തമ്മിലുള്ള വലിയ സംഘർഷത്തിലേക്ക് വഴിമാറുകയും ചെയ്യും. പഹൽഗാം ഭീകരാക്രമണത്തെത്തുടർന്ന് വഷളായ ബന്ധം അതുപോലെ തുടരുന്നതിനിടയിലാണ് പുതിയ സംഭവവികാസങ്ങൾ. ഞെട്ടിച്ച പഹൽഗാം ഭീകരാക്രമണം ജമ്മുകാഷ്മീരിലെ വിനോദസഞ്ചാരകേന്ദ്രമായ പഹൽഗാമിൽ കഴിഞ്ഞ ഏപ്രിൽ 22ന് ഒരു മലയാളിയുൾപ്പെടെ 26 പേരുടെ ജീവനുകൾ കവർന്ന ഭീകരാക്രമണം രാജ്യത്തെ ഞെട്ടിച്ചിരുന്നു. 40 സിആർപിഎഫ് ഭടന്മാർ കൊല്ലപ്പെട്ട 2019 ഫെബ്രുവരി 14ലെ പുൽവാമ ഭീകരാക്രമണത്തിനുശേഷം നടന്ന ഏറ്റവും വലിയ ഭീകരാക്രമണമായിരുന്നു ഇത്. പാക് ഭീകരസംഘടനകളുടെ സഹായത്തോടെ പ്രവർത്തിക്കുന്ന ദ റസിസ്റ്റൻസ് ഫ്രണ്ട് (ടിആർഎഫ്) സംഭവത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിരുന്നു. എൻഐഎയാണ് കേസ് അന്വേഷിക്കുന്നത്.…
Read Moreറോഡ് വക്കിൽ മാലിന്യം തള്ളിയത് അമ്പതോളം ചാക്കുകളിൽ; പഞ്ചായത്ത് അധികൃതരും ഹരിതകർമ്മ സേനയും ചികഞ്ഞപ്പോൾ തെളിവ് പൊങ്ങി; 50000 രൂപ പഴയും, പിന്നെ…
കൊരട്ടി: ദേശീയപാത കൊരട്ടി ജെടിഎസ് ജംഗ്ഷനും ഇന്ത്യൻ കോഫി ഹൗസിനും ഇടയിലുള്ള പാതയോരത്ത് അമ്പതോളം ചാക്കുകളിലായി സാമൂഹ്യവിരുദ്ധർ മാലിന്യംതള്ളി. മാലിന്യം വലിച്ചെറിഞ്ഞ ചാക്കുകൾ പരിശോധിച്ചതിൽ നിന്നും ലഭിച്ച തെളിവുകൾ പഞ്ചായത്ത് അധികൃതർ കൊരട്ടി പോലീസിന് കൈമാറി പരാതി നൽകി. കരയാംപറമ്പിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിൽ നിന്നുള്ള മാലിന്യങ്ങളാണ് ചാക്കുകളിലായി വഴിയോരത്ത് തള്ളിയത്. പഞ്ചായത്ത് അധികൃതരും ഹരിതകർമ സേനാംഗങ്ങളും സംയുക്തമായി നടത്തിയ പരിശോധനയിലാണ് തെളിവു ലഭിച്ചത്. പോലീസ് കടയുടമയെ വിളിച്ച് താക്കീത് ചെയ്ത് പഞ്ചായത്തിലേക്ക് ചെല്ലാൻ നിർദേശിച്ചു. തുടർന്ന് പഞ്ചായത്ത് 50,000 രൂപ പിഴയടപ്പിച്ചു. മാലിന്യം നിറച്ച ചാക്കുകൾ പൂർണമായി തിരിച്ചെടുപ്പിച്ചു. മേലിൽ ആവർത്തിക്കില്ലെന്ന് കാണിച്ച മറുപടിക്കത്തും രേഖാമൂലം പഞ്ചായത്ത് സെക്രട്ടറി എഴുതി വാങ്ങി.ദേശീയപാത പൊങ്ങം മുതൽ ജെടിഎസ് വരെ മാലിന്യം തള്ളൽ പതിവായിരിക്കുകയാണ്. ഹരിതകർമ സേന വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും അജൈവ പാഴ്വസ്തുക്കൾ ശേഖരിച്ചു തരംതിരിച്ച്…
Read Moreമോഷണക്കേസിൽ പിടിയിലായത് കർണാടക പോലീസ് തിരയുന്ന പ്രതിയെ; ആൾമാറാട്ടം നടത്തി തട്ടിയെടുത്ത് ലക്ഷങ്ങൾ; ഭരണകക്ഷിയിലെ യുവജന സംഘടനാ നേതാവിനും പങ്കെന്ന് സൂചന
കൊല്ലം: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥനെന്ന വ്യാജേന പരിശോധന നടത്തി ലക്ഷങ്ങൾ കവർന്ന കേസിൽ കർണാടക പോലീസ് അന്വേഷിക്കുന്ന കൊല്ലം സ്വദേശി പോലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടു. വാഹനമോഷണക്കേസിൽ കഴിഞ്ഞ ദിവസം കൊല്ലത്ത് പിടിയിലായ കൊട്ടിയം സ്വദേശി രാജീവ് ഫെർണാണ്ടസാണ് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്ന് രക്ഷപ്പെട്ടത്. കഴിഞ്ഞ ദിവസം കൊല്ലത്തെ കൺട്രോൾ റൂം പോലീസ് സംഘമാണ് ഇയാളെ പിടികൂടിയത്. പിന്നീട് ഇയാളെ കൊല്ലം ഈസ്റ്റ് പോലീസിന് കൈമാറി. മോഷ്ടിച്ച കാർ കൊല്ലം റെയിൽവേ സ്റ്റേഷനുസമീപം നോ പാർക്കിംഗ് മേഖലയിൽ നിർത്തിയശേഷം ഇയാൾ മറ്റൊരു കാറിൽ കയറി പോയി. കൺട്രോൾ റൂം പോലീസ് വാഹന നമ്പർപ്രകാരം ഉടമയെ കണ്ടെത്തി ഫോണിൽ ബന്ധപ്പെട്ടപ്പോഴാണ് തന്റെ വാഹനം മോഷണംപോയതായി വടക്കാഞ്ചേരി സ്വദേശി അറിയിച്ചത്. ഇതുസംബന്ധിച്ച് വടക്കാഞ്ചേരി പോലീസിൽ പരാതി നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ശനിയാഴ്ച രാത്രി വാഹനമെടുക്കാനെത്തിയ രാജീവിനെ കൺട്രോൾ…
Read Moreഅവരും പ്രകൃതിയെ സ്നേഹിച്ച് വളരട്ടെ… സംസ്ഥാനത്തെ വനമില്ലാത്ത ജില്ലയിൽ പ്രതീകാത്മക വനം സൃഷ്ടിച്ച് വനം ഡിപ്പോ; വനമേഖല സജ്ജമാക്കിയിരിക്കുന്നത് ആറ് ഹെക്ടറിൽ
എടത്വ: സംസ്ഥാനത്ത് വനമില്ലാത്ത ഏകജില്ലയില് പ്രതീകാത്മക വനമേഖല സൃഷ്ടിച്ച് സര്‍ക്കാര്‍. പ്രധാനമന്ത്രി നഗര്‍ വന്‍ യോജന സ്കീമില്‍ ഉള്‍പ്പെടുത്തി ആലപ്പുഴ ജില്ലയിലെ വീയപുരം വനം ഡിപ്പോ വളപ്പി ലാണ് നഗരവാടിക പദ്ധതിയിലൂടെ വനമേഖല സജ്ജമാക്കിയത്. 2022ലാണ് പദ്ധതിക്ക് അംഗീകാരം ലഭിച്ചത്. ആറ് ഹെക്ടര്‍ വരുന്ന വീയപുരം ഡിപ്പോ വളപ്പിൽ പദ്ധതിയുമായി ബന്ധപ്പെട്ട് വിവിധ പ്രവൃത്തികള്‍ പൂര്‍ത്തികരിച്ചിരുന്നു. സമീപവാസികളെ ഉള്‍പ്പെടുത്തി ഗ്രാമഹരിത സമിതി രൂപീകരിച്ച് സന്ദര്‍ശകരില്‍നിന്ന് പ്രവേശന ഫീസ്, ട്രക്കിംഗ് ഫീസ് മുതലായവ സ്വരൂപിച്ച് പരിസ്ഥിതി സംരക്ഷണം, പരിസ്ഥിതി അവബോധം എന്നിവ സൃഷ്ടിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. പദ്ധതി നടപ്പിലാക്കുന്നതിലൂടെ തദ്ദേശീയമായി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുന്നതും ജനങ്ങള്‍ക്ക് പ്രകൃതിയെ അടുത്തറിയുന്നതിനും പരിസ്ഥിതി സംരക്ഷണത്തില്‍ കൂടുതല്‍ അവബോധം സൃഷ്ടിക്കുന്നതിനും സഹായകരമാകും. പദ്ധതിയുടെ ഭാഗമായി 22.3 ലക്ഷം രൂപ വിനിയോഗിച്ച് പണി പൂര്‍ത്തീകരിച്ചിരുന്നു. കുട്ടികളുടെ പാര്‍ക്ക്, അലങ്കാര മുളത്തോട്ടം, പ്രതീകവനങ്ങള്, മരത്തിന് ചുറ്റും മുളകൊണ്ടുള്ള…
Read More