കൊച്ചി: കള്ളക്കേസെടുക്കാനും കൊല്ലാനും അധികാരമുണ്ടെന്ന് കരുതുന്നവര്‍ സേനയിലുണ്ടെന്ന എഫ്ബി പോസ്റ്റുമായി സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ഉമേഷ് വള്ളിക്കുന്ന്. കുന്നംകുളം പോലീസ് മര്‍ദനത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ഉമേഷ് വള്ളിക്കുന്നിന്റെ ഫേസ്ബുക്ക് പോസ്റ്റ്. കുന്നംകുളം പൊലീസ് മര്‍ദനത്തെ വിമര്‍ശിച്ച് പോസ്റ്റിട്ടപ്പോള്‍ ഒരുപാട് പൊലീസുകാര്‍ വിളിച്ച് പിന്തുണ പറഞ്ഞെന്നും എന്നാല്‍ രണ്ടു പേര് മാത്രം ന്യായീകരിച്ച് സംസാരിച്ചെന്നും പറഞ്ഞാണ് ഉമേഷിന്റെ ഫേസ്ബുക്ക് പോസ്റ്റ്. കൈക്കൂലി വാങ്ങാനും സാമ്പത്തിക ഇടപാടുകള്‍ സെറ്റില്‍മെന്റ് ചെയ്ത് ഷെയര്‍ ചോദിച്ചുവാങ്ങാനും അതിന്റെ പങ്ക് പാര്‍ട്ടിക്കും മേലധികാരികള്‍ക്കും വീതം വെക്കാനും അധികാരമുണ്ടെന്ന് കരുതുന്ന ഒരുപാട് പേരുടെ പ്രതിനിധികളാണ് ഇവരെന്നും ഉമേഷ് പറയുന്നു. ഐപിഎസുകാര്‍ മുതല്‍ സിപിഒമാര്‍ വരെ അക്കൂട്ടത്തിലുണ്ട്.അവര്‍ ന്യൂനപക്ഷമാണെങ്കിലും പോലീസില്‍ അവര്‍ക്കാണ് മേല്‍ക്കെയും അധികാരവും. കാരണം അധികാരം പ്രയോഗിക്കാനും അതിന് വരുന്ന തടസങ്ങളെ തൂത്തെറിയാനും കെല്‍പ്പുള്ളവരും കൈക്കൂലിപ്പണവും ബന്ധങ്ങളുമുപയോഗിച്ച് ഭരണകൂടത്തെ വരെ സ്വാധീനിക്കാന്‍ മിടുക്കുള്ളവരുമാണവര്. കൈക്കൂലി വാങ്ങാത്തവരോ…
Read MoreCategory: Top News
ആന്റി റാബിസ് വാക്സിന്; കേരളം കൂടുതൽ ഡോസ് വാങ്ങിയത് കഴിഞ്ഞ വർഷം; എല്ലാ ജില്ലകളിലും വാക്സിൻ ലഭ്യം
കൊച്ചി: വളര്‍ത്തുമൃഗങ്ങള്‍ക്കുള്ള പ്രതിരോധ വാക്സിനായ ആന്റി റാബിസ് കേരളം കൂടുതൽ വാങ്ങിയത് കഴിഞ്ഞ വർഷം. നായശല്യവും പേവിഷബാധയും വ്യാപകമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 2024-25 സാമ്പത്തിക വര്‍ഷത്തിൽ പത്തു ലക്ഷം ഡോസ് വാക്സിന്നാണ് വാങ്ങിയത്. 42.03 ലക്ഷം ഡോസ് ആന്റി റാബിസ് വാക്സിൻ കഴിഞ്ഞ ഒമ്പതു വര്‍ഷത്തിനിടെ കേരളം ശേഖരിച്ചു.2016-17ല്‍ രണ്ടു ലക്ഷം വാക്സിനാണ് ആവശ്യമായി വന്നത്. പിന്നീടങ്ങോട്ട് ഓരോ വര്‍ഷവും വാക്സിന് ഡോസ് ഉപയോഗിച്ചതിന്റെ അളവ് വര്‍ധിച്ചതായും വിവരാവകാശ നിയമപ്രകാരം സംസ്ഥാന അനിമല്‍ ഡിസീസ് കണ്ട്രോള് പ്രൊജക്ടില്‍ നിന്നുള്ള രേഖകള്‍ വ്യക്തമാക്കുന്നു. 2017-18ല്‍ നാലു ലക്ഷം, 2020-21ലും 2021-22ലും ആറു ലക്ഷം വീതവും വാക്സിന് വാങ്ങി.ഇക്കാലയളവില്‍ കേന്ദ്രത്തില്‍ നിന്നുള്ള 4.29 കോടി രൂപ ആന്റി റാബിസ് വാക്സിന് വാങ്ങുന്നതിനായി ഉപയോഗിച്ചു. അതേസമയം കേരളത്തിലെ എല്ലാ ജില്ലകളിലും ആന്റി റാബി വാക്സിന് സ്റ്റോക്കുണ്ടെന്നു സര്‍ക്കാര്‍ വ്യക്തമാക്കി. തിരുവനന്തപുരം ജില്ലയില്‍…
Read Moreകുടുംബപ്രശ്നം പോലീസ് സ്റ്റേഷനിലേക്ക്; ഇളയ മകൾക്ക് അമ്മയോടൊപ്പം പോയാൽ മതി; ഭാര്യയെയും ഭാര്യാമാതാവിനെയും വെട്ടി പരിക്കേൽപ്പിച്ച് യുവാവ് ആത്മഹത്യ ചെയ്തു
മുണ്ടക്കയം: ഭാര്യയെയും ഭാര്യാമാതാവിനെയും വെട്ടിപരിക്കേൽപ്പിച്ച യുവാവ് ആത്മഹത്യ ചെയ്തു. മുണ്ടക്കയം കരിനിലം കുഴിപ്പറമ്പിൽ പ്രദീപ് (49) ആണ് ഭാര്യയെയും ഭാര്യാമാതാവിനെയും വെട്ടി പരിക്കേൽപ്പിച്ചശേഷം ആത്മഹത്യ ചെയ്തത്. ഭാര്യ ചേരിത്തോട്ടത്തിൽ സൗമ്യ (33), ഭാര്യമാതാവ് ബീന നന്ദൻ (64) എന്നിവർക്ക് പ്രദീപിന്റെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റു. ഇന്നലെ രാവിലെയായിരുന്നു സംഭവം. മുണ്ടക്കയം പുഞ്ചവയലിനു സമീപം സൗമ്യയും മാതാവും താമസിക്കുന്ന വാടക വീട്ടിലെത്തിയ പ്രദീപ് ഇവരെ വെട്ടി പരിക്കേൽപ്പിച്ച ശേഷം ഓടി മറയുകയായിരുന്നു. ബഹളം കേട്ട് ഓടിക്കൂടിയ നാട്ടുകാർ ഗുരുതരമായി പരിക്കേറ്റ ഇരുവരെയും മുണ്ടക്കയം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കൽ കോളജിലും പ്രവേസൗമ്യയുടെ നില ഗുരുതരമാണ്. പിന്നീട് നടത്തിയ തെരച്ചിലിൽ പുഞ്ചവയൽ മൂന്നോലിക്ക് സമീപം സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ പ്രദീപിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. വിശാഖപട്ടണം വിജയവാഡയിൽ സ്വകാര്യ കമ്പനിയിലെ ജീവനക്കാരനാണ് പ്രദീപ്. വർഷങ്ങളായി കുടുംബസമേതം ഇവിടെയാണ്…
Read Moreസ്ത്രീകളെ സാമൂഹ്യ മാധ്യമങ്ങളിലൂടെ പിന്തുടര്ന്ന് ശല്യം ചെയ്തു, ഗര്‍ഭഛിദ്രത്തിന് ഭീഷണിപ്പെടുത്തി; എഫ്ഐആറില്‍ ഗുരുതര കുറ്റങ്ങൾ; കൂടുതല്‍ പേരുടെ മൊഴി രേഖപ്പെടുത്താന്‍ ക്രൈംബ്രാഞ്ച്
തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്കെതിരായ ലൈംഗികാതിക്രമക്കേസിൽ കൂടുതല്‍ പേരുടെ മൊഴി രേഖപ്പെടുത്താന്‍ ക്രൈംബ്രാഞ്ച് . പരാതി നല്കിയവരുടെയും യുവതികളുമായി സംസാരിച്ചവരുടെയും മൊഴിയാണ് രേഖപ്പെടുത്തുന്നത്. മൂന്ന് വനിതാ മാധ്യമ പ്രവര്‍ത്തകരുടെ മൊഴിയും രേഖപ്പെടുത്തും. പീഡനത്തിന്റെ കൂടുതല്‍ തെളിവുകള്‍ കണ്ടെത്താനാണ് ക്രൈംബ്രാഞ്ചിന്റെ ശ്രമം. രാഹുല്‍ മാങ്കൂട്ടത്തില്‍ ഭീഷണിപ്പെടുത്തി ഗര്‍ഭഛിദ്രത്തിന് വിധേയമാക്കിയെന്ന ആരോപണത്തിൽ യുവതികളുടെ ചികിത്സാ രേഖകളും ശേഖരിക്കും. യുവതിയെ ഗര്‍ഭഛിദ്രത്തിന് വിധേയമാക്കിയെന്ന് കരുതപ്പെടുന്ന ബംഗളൂരുവിലെ ആശുപത്രിയില്‍ നിന്നടക്കം ക്രൈംബ്രാഞ്ച് വിവരങ്ങള്‍ ശേഖരിച്ചിരുന്നു. രാഹുലിനെതിരായ ലൈംഗികാതിക്രമ കേസില്‍ തിരുവനന്തപുരം ജുഡീഷൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ക്രൈംബ്രാഞ്ച് എഫ്ഐആര്‍ സമര്‍പ്പിച്ചിരുന്നു. അഞ്ച് പേരുടെ പരാതികളിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. സ്ത്രീകളെ സാമൂഹ്യ മാധ്യമങ്ങളിലൂടെ പിന്തുടര്ന്ന് ശല്യം ചെയ്തു, സ്ത്രീകളെ ഫോണില്‍ ഭീഷണിപ്പെടുത്തി. ഗര്‍ഭഛിദ്രത്തിന് ഭീഷണിപ്പെടുത്തി സന്ദേശങ്ങള്‍ അയച്ചു തുടങ്ങിയ കുറ്റങ്ങളാണ് എഫ്ഐആറില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.
Read Moreവാഹനാപകടവുമായി ബന്ധപ്പെട്ട് സ്റ്റേഷനിലെത്തിയ യുവതിയുടെ ഫോൺ നമ്പർ കൈക്കലാക്കി; പിന്നീട് മെസേജ് അജയച്ച് ശല്യപ്പെടുത്തൽ; സിവിൽ പോലീസ് ഓഫീസർക്ക് സസ്പെൻഷൻ
പത്തനംതിട്ട: യുവതിക്ക് മെസേജ് അയച്ച് ശല്യം ചെയ്തെന്ന പരാതിയിൽ സീനിയര്‍ സിവില്‍ പോലീസ് ഓഫീസറെ സസ്പെന്‍ഡ് ചെയ്തു. അടൂര്‍ പോലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ സുനില്‍ നാരായണനെയാണ് സസ്പെന്‍ഡ് ചെയ്തത്. 2022 നവംബറിലാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. സുനില്‍ തിരുവല്ല പോലീസ് സ്റ്റേഷനിലായിരുന്നപ്പോഴാണ് യുവതി വാഹനാപകടവുമായി ബന്ധപ്പെട്ട് സ്റ്റേഷനിലെത്തിയത്. ഇതിനിടെ യുവതിയുടെ ഫോണ്‍ നമ്പര്‍ വാങ്ങിച്ച് ഇയാൾ മെസേജ് അയച്ച് ശല്യം ചെയ്യുകയായിരുന്നു. തുടർന്ന് യുവതി ഉന്നത പോലീസ് ഉദ്യോഗസ്ഥർക്ക് പരാതി നൽകുകയായിരുന്നു.
Read Moreപീച്ചി പോലീസ് സ്റ്റേഷൻ മർദനം; പണം വാങ്ങി കേസ് ഒതുക്കി തീർത്തു
തൃശൂർ: പീച്ചി പോലീസ് സ്റ്റേഷനിൽ ഹോട്ടൽ മാനേജറേയും ഉടമയുടെ മകനെയും മർദിച്ചതിന് പിന്നാലെ പണം വാങ്ങി പോലീസ് കേസൊതുക്കി. അഞ്ച് ലക്ഷം രൂപയാണ് പരാതിക്കാരനിൽ നിന്ന് വാങ്ങിയത്. പരാതിക്കാരൻ ദിനേശിന് പണം നൽകിയത് എസ്ഐ പറഞ്ഞിട്ടെന്ന് ഹോട്ടൽ ഉടമ ഔസേപ്പ് പറഞ്ഞു. പണം വാങ്ങുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. പട്ടിക്കാട് ലാലീസ് ഫുഡ് ആന്‍ഡ് ഫണ്‍ ഹോട്ടല്‍ ഉടമ കെ.പി. ഔസേപ്പ്, മകന് പോള്‍ ജോസഫ്, ഹോട്ടല്‍ ജീവനക്കാര്‍ എന്നിവരെ പീച്ചി പോലീസ് സ്റ്റേഷനില്‍വച്ച് എസ്ഐ പി.എം. രതീഷ് മർദിച്ചിരുന്നു. പരാതിക്കാരനായ ദിനേഷിനെ ഉപയോഗിച്ചാണ് എസ്ഐ പണം വാങ്ങുന്നത്. ഹോട്ടൽ ഉടമ ഔസേപ്പ് നൽകുന്ന പണത്തിൽ മൂന്ന് ലക്ഷം രൂപ പോലീസുകാർക്കുള്ളതാണെന്നാണ് എസ്ഐ പി.എം. രതീഷ് പറഞ്ഞിരുന്നത്. ദിനേശ് ഔസേപ്പിന്റെ വീട്ടിൽ എത്തി പണം വാങ്ങുന്ന ദൃശ്യങ്ങളാണിപ്പോൾ പുറത്തുവന്നിരിക്കുന്നത്. അഞ്ച് ലക്ഷം രൂപ ദിനേശിന് നൽകിയതിന് ശേഷമാണ്…
Read Moreപുലികളി: വിദ്യാഭ്യാസസ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം തൃശൂരിൽ പ്രാദേശിക അവധി
തൃശൂർ: പുലികളി മഹോത്സവത്തിനോടനുബന്ധിച്ച് തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് തൃശൂർ താലൂക്ക് പരിധിയിൽ പ്രാദേശിക അവധി പ്രഖ്യാപിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും സഹകരണ സംഘങ്ങൾ ഉൾപ്പെടെ നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ് ആക്ട് പ്രകാരമുള്ള സ്ഥാപനങ്ങൾക്കും അവധിയായിരിക്കും. എന്നാൽ മുൻകൂട്ടി നിശ്ചയിച്ചിട്ടുള്ള പരീക്ഷകൾക്ക് മാറ്റമുണ്ടായിരിക്കില്ലെന്ന് ജില്ലാ കളക്ടറുടെ ഉത്തരവിൽ പറയുന്നു. പുലിക്കളിയുമായി ബന്ധപ്പെട്ട തിരക്ക് രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ തൃശൂർ നഗരത്തിൽ തിങ്കളാഴ്ച ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്താനുള്ള സാധ്യത കൂടുതലാണ്. ഇതുസംബന്ധിച്ച അറിയിപ്പ് വൈകാതെ നടത്തിയേക്കും.
Read Moreബലാത്സംഗത്തിനിരയായ പതിനൊന്നുകാരി മാസം തികയാതെ പ്രസവിച്ചു: കുഞ്ഞ് മരിച്ചു
ലക്നോ : ബലാത്സംഗത്തിനിരയായ പതിനൊന്നുകാരി പ്രസവിച്ചു. മാസം തികയാതെ ജനിച്ച കുഞ്ഞ് ഉടൻതന്നെ മരിച്ചു. യുപിയിലെ ബറൈലിയിൽ ആണ് സംഭവം. പെൺകുട്ടിയെ ബലാത്സംഗം ചെയ്ത 31കാരനെ പോലീസ് അറസ്റ്റു ചെയ്തു. രണ്ടു കുട്ടികളുടെ പിതാവായ 31കാരൻ റാഷിദ് ആണ് അറസ്റ്റിലായത്. ഇയാൾ നിരന്തരം കുട്ടിയെ ഭീഷണിപ്പെടുത്തിയും ദൃശ്യങ്ങൾ പകർത്തിയും ബലാത്സംഗത്തിനിരയാക്കി. പുറത്ത് പറഞ്ഞാൽ കൊന്നു കളയുമെന്നും ഭീഷണിപ്പെടുത്തി. അതേസമയം, കുട്ടി ഗർഭിണിയായ വിവരം വീട്ടുകാർ അറിഞ്ഞിരുന്നില്ല. കലശലായ വയറുവേദനയെതുടർന്നു കുട്ടിയെ വ്യാഴാഴ്ച ആശുപത്രിയിലെത്തിച്ചപ്പോഴാണ് ഗർഭിണിയാണെന്ന വിവരം അറിഞ്ഞത്. തുടർന്ന് പോലീസിൽ അറിയിക്കുകയായിരുന്നു.
Read Moreഇനി വരുന്നത് മഴക്കാലം… ബുധനാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴ; ചൊവ്വാഴ്ച മുതല്‍ കാലവര്‍ഷം ശക്തമാകും
തിരുവനന്തപുരം: സംസ്ഥാനത്ത് തിങ്കളാഴ്ച മുതല്‍ ബുധനാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത. ദുര്‍ബലമായിരിക്കുന്ന കാലവര്‍ഷം ചൊവ്വാഴ്ചയോടെ വീണ്ടും ശക്തമാകുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ചൊവ്വാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലും ബുധനാഴ്ച പത്തനംതിട്ട, ഇടുക്കി ജില്ലകളിലും കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്. വരുംദിവസങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്കൊപ്പം മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. അതിനാല്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.
Read Moreധർമസ്ഥല കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ ലോറി ഉടമയും യുട്യൂബറുമായ മനാഫിന് നോട്ടീസ്: കൈയിലുള്ള തെളിവുകളും ഡിജിറ്റല്‍ രേഖകളും ഹാജരാക്കാൻ നിർദേശം
മംഗളൂരു: ധർമസ്ഥലയിലെ വിവാദ വെളിപ്പെടുത്തലുകളുമായി ബന്ധപ്പെട്ട കേസിൽ പ്രത്യേക അന്വേഷണ സംഘത്തിന് മുമ്പാകെ ചോദ്യംചെയ്യലിന് ഹാജരാകാൻ കോഴിക്കോട്ടെ ലോറി ഉടമയും യുട്യൂബറുമായ മനാഫിന് നോട്ടീസ് നൽകി. കേസുമായി ബന്ധപ്പെട്ട് കൈയിലുള്ള തെളിവുകളും ഡിജിറ്റല്‍ രേഖകളും ഹാജരാക്കാനാണ് നിർദേശം. ഹാജരായില്ലെങ്കില്‍ തുടര്‍ നടപടികൾ സ്വീകരിക്കുമെന്നും നോട്ടീസില്‍ വ്യക്തമാക്കി. ധര്‍മസ്ഥലയിൽ നടന്നതായി ആരോപിക്കപ്പെട്ട ദുരൂഹ മരണങ്ങളുമായി ബന്ധപ്പെട്ട നിരവധി വീഡിയോകള്‍ മനാഫ് തന്റെ യുട്യൂബ് ചാനലിലൂടെ പങ്കുവച്ചിരുന്നു. ധർമസ്ഥല ആക്ഷൻ കമ്മിറ്റി ഭാരവാഹിയും മലയാളിയുമായ ടി.ജയന്തിനൊപ്പം നിരവധി ചാനൽ ചർച്ചകളിലും മനാഫ് സജീവമായിരുന്നു. ആക്ഷൻ കമ്മിറ്റി ഭാരവാഹികളായ മഹേഷ് ഷെട്ടി തിമ്മരോഡി, ഗിരീഷ് മട്ടന്നവർ, ടി.ജയന്ത്, യുട്യൂബർ സമീർ എന്നിവരുടെ നേതൃത്വത്തിൽ നാളുകളായി നടന്ന ഗൂഢാലോചനകൾക്കും മുന്നൊരുക്കങ്ങൾക്കും ശേഷമാണ് ഇപ്പോൾ അറസ്റ്റിലായ സി.എൻ.ചിന്നയ്യയേയും അന്വേഷണപരിധിയിലുള്ള സുജാത ഭട്ടിനെയും വിവാദ വെളിപ്പെടുത്തലുകളുമായി രംഗത്തിറക്കിയതെന്നാണ് ആരോപണം. മനാഫിനും ഇവരുമായി ബന്ധമുണ്ടായിട്ടുണ്ടോ എന്ന കാര്യമാണ്അന്വേഷിക്കുന്നത്.
Read More