അതിരപ്പിള്ളി: കാട്ടാനക്കൂട്ടത്തിനുസമീപം കെഎസ്ആർടിസി ബസ് ബ്രേക്ക് ഡൗണായി. കാട്ടാനക്കൂട്ടം യാത്രക്കാരെ ഉപദ്രവിച്ചില്ല. കാലടി പ്ലാന്റേഷൻ ഒന്നാംബ്ലോക്കിലെ വഞ്ചിക്കടവ് റബർ എസ്റ്റേറ്റിനു സമീപമാണ് ബസ് ബ്രേക്ക്ഡൗണായത്. രാവിലെ പ്ലാന്റേഷനിൽ ജോലിക്കുപോയിരുന്ന തൊഴിലാളികളും വിദ്യാർഥികളും ബസിൽ ഉണ്ടായിരുന്നു. റോഡ് മുറിച്ചുകടന്നു പുഴയിലേക്കുപോകാൻ ആനക്കൂട്ടം നിൽക്കുമ്പോഴാണ് ബസ് വന്നത്. ആനക്കൂട്ടത്തിന് അടുത്തെത്തിയപ്പോൾ ബസ് പെട്ടെന്നു നിൽക്കുകയായിരുന്നു. എന്നാൽ, ആനക്കൂട്ടത്തിന്റെ ഭാഗത്തുനിന്നു യാതൊരുവിധ പ്രകോപനവും ഉണ്ടായില്ല. തുടർന്ന് ബസിലെ യാത്രക്കാർ അതുവഴിവന്ന ബൈക്കിലും നടന്നും മറ്റും അവിടെനിന്നു മാറുകയായിരുന്നു. പിന്നീട് ചാലക്കുടി കെഎസ്ആർടിസി സ്റ്റാൻഡിൽനിന്നു മെക്കാനിക്കുകൾ എത്തി റിപ്പയർ നടത്തി ബസ് റോഡിൽനിന്നു മാറ്റി.
Read MoreCategory: Top News
മുഖത്തടിയേറ്റ് പല്ല് പോയി, ചവിട്ടേറ്റ് വാരിയെല്ല് പൊട്ടി; എരൂരിലെ വൃദ്ധസദനത്തിൽ നിന്ന് നേരിട്ടത് കൊടിയ മർദനം; ഒടുവിൽ മരണത്തിന് കഴടങ്ങി ശാന്ത; ദുഖം താങ്ങാനാവാതെ സഹോദരി
തൃപ്പൂണിത്തുറ: എരൂരിലെ വൃദ്ധസദനത്തിലുണ്ടായ പീഡനങ്ങളെത്തുടർന്ന് ചികിത്സയിലായിരുന്ന വയോധിക മരിച്ചു. മഞ്ഞുമ്മൽ മാടപ്പാട്ട് റോഡ് പാലക്കാത്ര വീട്ടിൽ പരേതനായ അയ്യപ്പന്റെ ഭാര്യ ശാന്ത (71) ആണ് മഞ്ഞുമ്മലിലെ വീട്ടിൽ ഇന്നലെ പുലർച്ചെ 1.30 ഓടെ മരിച്ചത്. എരൂരിലെ ആർജെ ചാരിറ്റബിൾ ട്രസ്റ്റ് എന്ന വൃദ്ധസദനത്തിൽ നിന്നുണ്ടായ പീഡനങ്ങളെത്തുടർന്ന് കളമശേരി മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന ശാന്തയെ കഴിഞ്ഞ 12നാണ് ആശുപത്രിയിൽനിന്നു ഡിസ് ചാർജ് ചെയ്തത്. കിടപ്പിലായിപ്പോയ ശാന്ത സഹോദരിയുടെയും മകളുടെയും സംരക്ഷണയിലിരിക്കേയാണ് മരിച്ചത്. മരണത്തെത്തുടർന്ന് ബന്ധുക്കൾ ഏലൂർ പോലീസിൽ നൽകിയ പരാതിയെത്തുടർന്ന് ബന്ധുക്കളുടെ ആവശ്യപ്രകാരം കളമശേരി മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടം നടത്തിയ ശേഷം മൃതദേഹം സംസ്കരിച്ചു. ഭർത്താവിന്റെ മരണശേഷം സഹോദരിയുടെ സംരക്ഷണയിലായിരുന്ന ശാന്ത വീണതിനെത്തുടർന്ന് കാലിന് പരിക്കേറ്റ് നടക്കാൻ ബുദ്ധിമുട്ടായതോടെയാണ് ആശുപത്രിയിലെ ചികിത്സയ്ക്കുശേഷം മെച്ചപ്പെട്ട പരിചരണത്തിനായി വൃദ്ധസദനത്തിലേക്കു മാറിയത്. ഓഗസ്റ്റ് രണ്ടിന് വൃദ്ധസദനത്തിലെത്തിയ ശാന്തയ്ക്ക് മൂന്നാം ദിവസം മുതൽ പീഡനമായിരുന്നു.…
Read Moreചോദിക്കാതെ എടുത്ത പണം തിരികെ ചോദിച്ച സുഹൃത്തിനെ പെട്രോൾ ഒഴിച്ചു കത്തിച്ചു; 51 കാരന്റെ ക്രൂരതയ്ക്ക് ഇരയായത് 56 കാരൻ; നാടിനെ നടുക്കിയ സംഭവം കൊച്ചിയിൽ
കൊച്ചി: പോക്കറ്റില്‍നിന്ന് പണമെടുത്തത് തിരികെ ചോദിച്ച മധ്യവയസ്കനെ പെട്രോളൊഴിച്ച് കത്തിച്ചയാൾ പിടിയില്‍. പള്ളുരുത്തി ചെറിയപറമ്പില്‍ വീട്ടിൽ എസ്. ആന്റണി (ആന്റപ്പന്-51) യെയാണ് കടവന്ത്ര പോലീസ് അറസ്റ്റ് ചെയ്തത്. ഗുരുതരമായി പൊള്ളലേറ്റ പിറവം കാരിക്കോട് അഞ്ചു സെന്റ് കോളനിയില്‍ നെല്ലിക്കുഴി വീട്ടില്‍ ജോസഫി(56)നെ കളമശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. ഇയാളുടെ ശരീരത്തില്‍ 40 ശതമാനത്തിലധികം പൊള്ളലേറ്റിട്ടുണ്ട്. തിങ്കളാഴ്ച പുലര്‍ച്ചെ 12.50ന് കടവന്ത്ര എസ്എ റോഡില്‍ ജിസിഡിഎ ജംഗ്ഷന് സമീപത്തുള്ള മെട്രോ പില്ലര്‍ 780 നും 781 നും മധ്യ ഭാഗത്തുള്ള മീഡിയനിലായിരുന്നു സംഭവം. ഇവിടെ ഉറങ്ങിക്കിടന്ന ജോസഫിന്റെ ദേഹത്താണ് കൈയില്‍ കരുതിയിരുന്ന പെട്രോള്‍ ഒഴിച്ച് ആന്റണി തീയിട്ടത്. ഒരു മാസം മുമ്പ് ജോസഫിന്റെ പോക്കറ്റില്‍നിന്ന് ആന്റപ്പന് 750 രൂപ എടുത്തിരുന്നു. ജോസഫ് ഇത് പലവട്ടം തിരികെ ആവശ്യപ്പെട്ടു. ഇതിന്റെ വൈരാഗ്യമാണു കൃത്യത്തിനു പ്രേരിപ്പിച്ചതെന്നു പോലീസ്…
Read Moreസാങ്കേതികത്വം പറഞ്ഞ് 24 വയസുള്ള കുട്ടിയെ മത്സരിപ്പിക്കാതെ ഇരിക്കരുതെന്ന് ഹൈക്കോടതി; ഈ മാസം 20നുള്ളിൽ തീരുമാനമെടുക്കാൻ കളക്ടര്‍ക്ക് നിര്‍ദേശം
കൊച്ചി: തിരുവനന്തപുരം കോർപറേഷനിലെ യുഡിഎഫ് സ്ഥാനാർത്ഥി വൈഷ്ണ സുരേഷിന്റെ പേര് വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കിയ സംഭവത്തിൽ ഇടക്കാല ഉത്തരവിറക്കി ഹൈക്കോടതി. വിഷയത്തിൽ ഈ മാസം 20നുള്ളിൽ ജില്ലാ കളക്ടര്‍ തീരുമാനം എടുക്കണമെന്നാണ് ഹൈക്കോടതി ഉത്തരവിട്ടത്. വോട്ടര്‍ പട്ടികയിൽ നിന്ന് ഒഴിവാക്കിയതിനെതിരായ ഹര്‍ജി പരിഗണിച്ചുകൊണ്ടാണ് ഹൈക്കോടതി ഇടക്കാല ഉത്തരവിറക്കിയത്. നടപടിയെ വിമര്‍ശിച്ച കോടതി അനാവശ്യ രാഷ്ട്രീയം മാത്രമാണ് ഇതെന്നും വ്യക്തമാക്കി. വൈഷ്ണക്കെതിരെ പരാതി നൽകിയ സിപിഎമ്മിനാണ് ഹൈക്കോടതിയുടെ വിമര്‍ശനം. ഒരു യുവ സ്ഥാനാര്‍ത്ഥി മത്സരിക്കാൻ വരുമ്പോള്‍ ഇങ്ങനെയാണോ കാണിക്കേണ്ടതെന്നും കോടതി ചോദിച്ചു. വോട്ടര്‍ പട്ടികയിൽ നിന്ന് പേരു നീക്കിയതിനെതിരെ വൈഷ്ണ നൽകിയ അപ്പീൽ പരിഗണിക്കാനും ഹൈക്കോടതി ഉത്തരവിട്ടു. സാങ്കേതികത്വത്തിന്റെ പേരിൽ 24 വയസുള്ള കുട്ടിയെ മത്സരിപ്പിക്കാതെ ഇരിക്കരുതെന്ന് ഹൈക്കോടതി ഉത്തരവിൽ വ്യക്തമാക്കി. കേസിൽ കക്ഷി ചേര്‍ക്കണമെന്ന് തിരുവനന്തപുരം കോര്പറേഷൻ ആവശ്യപ്പെട്ടു. എന്നാൽ, കോര്പറേഷന് ഇതിൽ എന്താണ് കാര്യമെന്നാണ്…
Read Moreവീട്ടിൽ വിളിച്ചുവരുത്തി നഗ്നനാക്കി യുവതിക്കൊപ്പം ഫോട്ടോ, പിന്നാലെ ആത്മഹത്യ: അയൽവാസിയും ഭർത്താവും ബന്ധുക്കളും അറസ്റ്റിൽ
മലപ്പുറം: എടക്കരയിൽ ഹണിട്രാപ്പിനു പിന്നാലെ യുവാവ് ജീവനൊടുക്കിയ കേസില്‍ അയൽവാസിയായ യുവതിയും ഭര്‍ത്താവും ഉള്‍പ്പെടെ നാലുപേര്‍ അറസ്റ്റില്‍. പള്ളിക്കുത്ത് സ്വദേശി രതീഷ് ജീവനൊടുക്കിയ കേസിൽ സിന്ധു, ഭർത്താവ് ശ്രീരാജ്, ബന്ധുക്കളായ പ്രവീൺ, മഹേഷ് എന്നിവരാണ് അറസ്റ്റിലായത്. 2024 നവംബറിലാണ് രതീഷിനെ ഇവർ നഗ്നനാക്കി മര്‍ദിച്ചത്. സിന്ധുവിന്റെ വീട്ടിലേക്ക് വിളിപ്പിച്ചായിരുന്നു മര്‍ദനം. ഇതിനു പിന്നാലെ രതീഷ് ജീവനൊടുക്കുകയായിരുന്നു. രതീഷിന്റെ അമ്മയും ഭാര്യയും ഇതു സംബന്ധിച്ച് പരാതിയുമായി രംഗത്തെത്തിയിരുന്നു. സംഭവത്തിനു പിന്നിൽ അയൽവാസിയായ സിന്ധു ഉൾപ്പെടെ നാലംഗസംഘം ആണെന്ന ആരോപണമാണ് ഉയര്‍ന്നത്. മകനെ വീട്ടിലേക്കു വിളിച്ചുവരുത്തി ഹണിട്രാപ്പിൽ പെടുത്തിയെന്നും ആ മനോവിഷമത്തിലാണ് രതീഷ് ജീവനൊടുക്കിയതെന്നുമാണ് രതീഷിന്റെ അമ്മ തങ്കമണിയും സഹോദരൻ രാജേഷും ആരോപിച്ചത്. ജൂൺ 11നാണ് വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ രതീഷിനെ കണ്ടെത്തിയത്. ഡല്‍ഹിയില്‍ വ്യവസായിയായിരുന്നു രതീഷ്. കടം വാങ്ങിയ പണം തിരിച്ചു കൊടുക്കാനെന്ന വ്യാജേന അയൽവാസിയായ സിന്ധു തന്ത്രപൂർവം…
Read Moreബിഎല്‍ഒ അനീഷിന്റെ ആത്മഹത്യ സിപിഎം പ്രവര്‍ത്തകരുടെ ഭീഷണി കാരണം: കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്
തിരുവനന്തപുരം: ബിഎല്‍ഒ അനീഷിന്റെ ആത്മഹത്യ, സിപിഎം പ്രവര്‍ത്തകരുടെ ഭീഷണി കാരണമാണെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. ബിഎല്‍ഒ മാരുടെ സമരത്തെ കോണ്‍ഗ്രസ് പിന്തുണയ്ക്കുന്നു. അനീഷിന്റെ മരണത്തിലേക്ക് നയിച്ചതു ഭീഷണിയാണ്. മരണകാരണം കണ്ടെത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് ബിഎല്‍ഒയെ കൂടെ കൂട്ടിയതിനാണ് സിപിഎം ഭീഷണിപ്പെടുത്തിയത്. കുറ്റക്കാരെ സംരക്ഷിക്കരുതെന്നും സണ്ണിജോസഫ് പറഞ്ഞു. എസ്ഐആറില്‍ കെപിസിസി സുപ്രീംകോടതിയെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
Read Moreഎന്നാലുമെന്റെ കിഡ്നി! ‘ഒരു കുടുംബത്തിലും രോഹിണിയെ പോലെ ഒരു മകളോ സഹോദരിയോ ഉണ്ടാകാതിരിക്കട്ടെ’: ലാലുവിന് വൃക്ക നൽകിയതിൽ ഖേദിച്ച് മകൾ
പാറ്റ്ന: പിതാവ് ലാലു പ്രസാദ് യാദവിന് വൃക്കം ദാനം ചെയ്തത് പണത്തിനും സീറ്റിനും വേണ്ടിയായിരുന്നെന്ന് കുടുംബത്തിൽനിന്നും ആക്ഷേപമുണ്ടായെന്ന് മകൾ രോഹിണി ആചാര്യ. താൻ അനാഥയാക്കപ്പെട്ടെന്നും അവർ പറഞ്ഞു. തെരഞ്ഞെടുപ്പിൽ കനത്ത തോൽവിയേറ്റതിനു പിന്നാലെയാണ് ആർജെഡി നേതാവ് ലാലുവിന്റെ മകൾ കുടുംബത്തിനെതിരേ രംഗത്തെത്തിയത്. തന്നെപ്പോലെ ഒരു പെൺകുട്ടിയും ഒരു വീട്ടിലും ജനിക്കരുതെന്നും സമൂഹമാധ്യമ പോസ്റ്റിൽ വികാരഭരിതയായി രോഹിണി പറഞ്ഞു. രാഷ്ട്രീയവും കുടുംബവും വിടുകയാണെന്ന് കഴിഞ്ഞ ദിവസം രോഹിണി പ്രഖ്യാപിച്ചിരുന്നു. പിന്നാലെയാണ് ഇന്നലെ കൂടുതൽ പ്രതികരണവുമായി രോഹിണി എത്തിയത്. തെരഞ്ഞെടുപ്പിൽ ആർജെഡിയുടെ പരാജയത്തിന് ഉത്തരവാദി സഹോദരൻ തേജസ്വി യാദവിന്റെ അടുത്ത അനുയായികളായ ഹരിയാനയിൽനിന്നുള്ള ആർജെഡി എംപി സഞ്ജയ് യാദവും റമീസുമാണെന്ന് രോഹിണി പറയുന്നു. “ഇന്നലെ എന്നെ അവർ ആക്ഷേപിച്ചു. ഞാൻ വൃത്തികെട്ടവളാണെന്ന് പറഞ്ഞു. കോടിക്കണക്കിന് രൂപയും, സീറ്റും വാങ്ങിയാണ് അച്ഛന് വൃക്ക നൽകിയതെന്ന് ആരോപിച്ചു’-രോഹിണി പറഞ്ഞു. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ…
Read Moreതദ്ദേശ തെരഞ്ഞെടുപ്പ്: 42 പേർ പത്രിക നൽകി
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പുവിജ്ഞാപനം ഇറങ്ങിയതിനു പിന്നാലെ 42 പേർ ഇതുവരെ സംസ്ഥാനത്തു പത്രിക സമർപ്പിച്ചു. 24 പുരുഷന്മാരും 18 സ്ത്രീകളുമാണ് ഇതുവരെ പത്രിക സമർപ്പിച്ചത്. ചിലർ ഒന്നിലേറെ സെറ്റ് പത്രിക നൽകിയത് അടക്കം 53 പത്രികകൾ ഇതുവരെ ലഭിച്ചു. തിരുവനന്തപുരം-നാല്, കൊല്ലം-മൂന്ന്, പത്തനംതിട്ട, എറണാകുളം- രണ്ടു വീതം, ആലപ്പുഴ, കോട്ടയം, തൃശൂർ- ഏഴുവീതം, ഇടുക്കി, കണ്ണൂർ- ഓരോന്നു വീതവും പത്രിക ലഭിച്ചു. പാലക്കാട് 13, മലപ്പുറം-ആറ് പത്രികകളും ലഭിച്ചു. ബന്ധപ്പെട്ട വരണാധികാരിക്കോ ഉപവരണാധികാരിക്കോ ആണ് പത്രിക സമർപ്പിക്കേണ്ടത്. രാവിലെ 11 മുതൽ ഉച്ചകഴിഞ്ഞു മൂന്നുവരെയാണ് പത്രികാ സമർപ്പണത്തിനുള്ള സമയം. 21 വരെ പത്രിക നൽകാം. 22ന് സൂക്ഷ്മ പരിശോധന നടക്കും. 24 വരെ പത്രിക പിൻവലിക്കാം. പത്രികയോടൊപ്പം സ്ഥാവര ജംഗമ സ്വത്തുക്കളുടെയും ബാധ്യത, കുടിശികയുടെയും ക്രിമിനൽ കേസുകളുടെയും ഉൾപ്പടെ വിശദവിവരം നൽകണം. സ്ഥാനാർഥി അതത് തദ്ദേശ സ്ഥാപനത്തിലെ…
Read Moreബിഎൽഒ പണി ഒരു കെണി: ഒഴിവാക്കുന്നവരും നിരവധി
സ്പെഷ്യൽ ഇന്റൻസിവ് റിവിഷൻ എന്ന എസ്ഐആർ ബൂത്ത് ലെവൽ ഓഫീസർ (ബിഎൽഒ) മാർക്ക് വലിയ ബുദ്ധിമുട്ടും സമ്മർദവുമാണ് സൃഷ്ടിക്കുന്നത്. സമയബന്ധിതമായി എസ്ഐആർ ഫോമുകൾ വിതരണം ചെയ്ത് വിവരം അപ്ലോഡ് ചെയ്യാനുള്ള സമ്മർദം, വിതരണം പൂർത്തിയായില്ലെങ്കിലും പൂർത്തികരിച്ചു എന്ന് റിപ്പോർട്ട് ചെയ്യേണ്ടി വരുന്ന അവസ്ഥ, സമയബന്ധിതമായി ഫോമുകൾ വിതരണം ചെയ്തോ എന്നും വിവരം ശേഖരിച്ചോ എന്നും സൂപ്പർവൈസർമാരായ റവന്യു ഉദ്യോഗസ്ഥരുടെയും ഇലക്ടറൽ രജിസ്ട്രേഷൻ ഓഫിസറുടെയും അന്വേഷണങ്ങൾ, ഒന്നുമറിയാത്ത സാധാരണ വോട്ടർമാർ തുടങ്ങയവയെല്ലാം വലിയ സമ്മർദമാണ് സൃഷ്ടിക്കുന്നത്. ഇതിനെല്ലാമിടയിൽ കിടന്ന് ഞ്ഞെരുങ്ങുന്ന ബിഎൽഒമാരിൽ പലർക്കും ഒരു മാസംകൊണ്ട് എന്തും സംഭവിക്കാം എന്ന അവസ്ഥയിലാണെന്നാണ് ബിഎൽഒ ജോലി ആസ്വദിച്ച് ചെയ്യുന്ന ഒരു ജനകീയനായ അധ്യാപകൻ പ്രതികരിച്ചത്. എസ്ഐആർ കെണിയിലാക്കി പഞ്ചായത്ത് തെരഞ്ഞെടുപ്പിന് ഇടയിൽ എത്തിയ എസ്ഐആർ ബൂത്ത് ലെവൽ ഉദ്യോഗസ്ഥരെ ശരിക്കും കെണിയിലാക്കിയിരിക്കുന്നു. എസ്ഐആറുമായി ബന്ധപ്പെട്ട് വീടുകൾ സന്ദർശിക്കുന്ന പല ബിഎൽഒമാർക്കും…
Read Moreതെരഞ്ഞെടുപ്പ് ഡ്യൂട്ടിയുടെ സമ്മർദ്ദമെന്ന് ആരോപണം; ബിൽഒ ജീവനൊടുക്കി
കണ്ണൂർ: ബൂത്ത് ലെവൽ ഓഫീസറെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ഏറ്റുകുടുക്ക സ്വദേശി അനീഷിനെയാണ് കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കുന്നരു എയുപി സ്കൂളിലെ ജീവനക്കാരനാണ് അനീഷ്. നിലവിൽ ബൂത്ത് ലെവൽ ഓഫീസറായി ജോലി ചെയ്യുന്നുണ്ട്. ഞായറാഴ്ച രാവിലെയായിട്ടും മുറിക്കു പുറത്തു വരാത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്. തെരഞ്ഞെടുപ്പ് ഡ്യൂട്ടിയുമായി ബന്ധപ്പെട്ട് അനീഷിന് സമ്മർദ്ദമുണ്ടായിരുന്നതായി ബന്ധുക്കൾ പറഞ്ഞു. പയ്യന്നൂർ പോലീസ് സംഭവ സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. ജീവനൊടുക്കിയതാണെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.
Read More