കോഴിക്കോട്: കോഴിക്കോട്ടെ സെക്സ് റാക്കറ്റുമായി ബന്ധപ്പെട്ട് പോലീസുകാര്‍ക്കെതിരെയും അന്വേഷണം. കേസിലെ മുഖ്യപ്രതി വയനാട് ഇരുളം സ്വദേശി ബിന്ദു 2022ൽ ആദ്യ കേസില്‍ അറസ്റ്റിലായപ്പോള്‍ സഹായം ചെയ്തുകൊടുത്തത് പോലീസുകാരാണെന്നാണ് ആക്ഷേപം. രണ്ട് പോലീസുകാര്‍ക്കെതിരേയാണ് അന്വേഷണം നടക്കുന്നത്. പ്രതിക്ക് കഴിഞ്ഞ ദിവസം പോലീസ് റെയ്ഡ് ചെയ്ത മലാപറമ്പിലെ ഫ്ളാറ്റുള്‍പ്പെടെ തരപ്പെടുത്തികൊടുത്തതും ഉദ്യോഗസ്ഥരാണെന്നുമാണ് വിവരം.രണ്ടു വർഷത്തിനു ശേഷമാണ് സംഘം മലാപ്പറമ്പിൽ താവളമാക്കിയത്. പ്രതികൾക്ക് അനാശാസ്യ കേന്ദ്രം നടത്താൻ പുറമേ നിന്നു സഹായം ലഭിച്ചതായി കഴിഞ്ഞ ദിവസം ചോദ്യം ചെയ്തപ്പോൾ സൂചന ലഭിച്ചിരുന്നു. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് പോലീസുദ്യോഗസ്ഥരും ഇതിന്റെ ഭാഗമാണെന്ന് വ്യക്തമായത്.ഇക്കാര്യങ്ങള്‍ പോലീസ് പ്രത്യേകസംഘം അന്വേഷിച്ചുവരികയാണ്.മലാപറമ്പ് അനാശാസ്യ കേന്ദ്രത്തിലെ നടത്തിപ്പുകാരിയുമായി സിറ്റിയിലെ ചില പോലീസ് ഉദ്യോഗസ്ഥർ നേരത്തെ ഫോണിൽ ബന്ധപ്പെട്ടതായുള്ള വിവരമാണ് പുറത്തുവന്നത്. കൂടുതൽ തെളിവു ശേഖരിക്കാൻ പോലീസ് മൊബൈൽ സിഡിആർ പരിശോധിക്കുന്നുണ്ട്. ആരോപണത്തെത്തുടർന്നു രണ്ട് പോലീസുകാരെ ചുമതലകളില്‍ നിന്നു താത്കാലികമായി…
Read MoreCategory: Top News
കെനിയയിലെ വാഹനാപകടം; അഞ്ച് മലയാളികളുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ ശ്രമം തുടങ്ങി; കനത്ത മഴയിൽ ബസ് നിയന്ത്രണം വിട്ടു തെന്നിനീങ്ങി 100 മീറ്റർ താഴ്ചയിലേക്ക് മറിയുകയായിരുന്നു
നയ്റോബി (കെനിയ): കെനിയയിൽ വാഹനാപകടത്തിൽ മരിച്ച അഞ്ച് മലയാളികളുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ ശ്രമം തുടങ്ങി. പരിക്കേറ്റവരെ നെയ്റോബിയിലെത്തിക്കാനാണ് നീക്കം. ഖത്തറിൽനിന്ന് കെനിയയിലേക്ക് വിനോദയാത്ര പോയ ഇന്ത്യൻ സംഘത്തിന്റെ ബസ് അപകടത്തിൽപ്പെട്ട് അഞ്ച് മലയാളികളാണ് ഇന്നലെ മരിച്ചത്. മസായി മാര കണ്ടു മടങ്ങുകയായിരുന്ന സംഘമാണ് അപകടത്തിൽപ്പെട്ടത്. ഇറക്കത്തിൽ ബസിന്റെ ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകട കാരണം. മൂവാറ്റുപുഴ പേഴയ്ക്കാപ്പള്ളി സ്വദേശിനി ജസ്ന കുട്ടിക്കാട്ടുചാലില്‍ (29), മകള്‍ റൂഫി മെഹറിന് മുഹമ്മദ് (ഒന്നര), തിരുവനന്തപുരം സ്വദേശി ഗീത ഷോജി ഐസക് (58), പാലക്കാട് മണ്ണൂർ കാഞ്ഞിരംപ്പാറ സ്വദേശിനി റിയ ആൻ (41) മകള്‍ ടൈറ റോഡ്വിഗസ് (7) എന്നിവരാണ് മരിച്ചത്. അപകടത്തിൽ റിയയുടെ ഭർത്താവ് ജോയൽ, മകൻ ട്രാവിസ്, ജെസ്നയുടെ ഭർത്താവ് മുഹമ്മദ് എന്നിവർ പരിക്കേറ്റ് ചികിത്സയിലാണ്.14 മലയാളികളാണ് സംഘത്തിലുണ്ടായിരുന്നത്. അപകടത്തില്‍ 27 പേർക്ക് പരിക്കേറ്റു. അപകടത്തിൽ നഷ്ടപ്പെട്ട യാത്രാ രേഖകൾ…
Read More‘തിരഞ്ഞെടുപ്പടുക്കണ സമയത്തു വിലയുള്ള നോട്ട്’..! മഅദനിയെ പോലെ പീഡിപ്പിക്കപ്പെട്ട നേതാവില്ല; ജമാഅത്തെ ഇസ്ലാമിയുമായി കൂട്ടുകെട്ട് ഉണ്ടാക്കിയിട്ടില്ലെന്നു എം.വി.ഗോവിന്ദൻ
തിരുവനന്തപുരം: ജമാഅത്തെ ഇസ്ലാമിയുമായി സിപിഎം ഒരു കാലത്തും രാഷ്ട്രീയ കൂട്ടുകെട്ട് ഉണ്ടാക്കിയിട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. എന്നാൽ പലപ്പോഴും സ്ഥാനാർഥികളെ നോക്കി അവർ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ടെന്ന് ഗോവിന്ദൻ പ്രതികരിച്ചു. മഅദനി ഭരണവര്‍ഗത്തിന്റെ കടന്നാക്രമണത്തിന് വിധേയനായ ആളാണ്. അദ്ദേഹത്തെപ്പോലെ പീഡനം ഏറ്റുവാങ്ങിയ രാഷ്ട്രീയ നേതാവ് അപൂർവമാണെന്നും ഗോവിന്ദൻ പറഞ്ഞു. പിഡിപി പീഡിപ്പിക്കപ്പെട്ടവരാണെന്ന നിലപാടിൽ ഉറച്ചുനിൽക്കുന്നെന്നും ഗോവിന്ദൻ പറഞ്ഞു. പൂര്‍വകാല ചരിത്രം നോക്കിയാല്‍ മഅദനി തീവ്രവാദ നിലപാടുകള്‍ സ്വീകരിച്ചിട്ടുണ്ടെന്ന കാര്യത്തില്‍ തങ്ങള്‍ക്ക് തര്‍ക്കമില്ല. ഇപ്പോള്‍ ആ പാരമ്പര്യം വച്ച് അളക്കേണ്ടതില്ലെന്നും ഗോവിന്ദൻ.
Read Moreകള്ള് വാങ്ങിനൽകാമെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടുപോയി; ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് ക്രൂരമായി മർദിച്ചു; കാവാലത്തെ യുവാവിന്റെ മരണം കൊലപാതകം; സുഹൃത്തുക്കള്‍ അറസ്റ്റില്‍
ആലപ്പുഴ: കാവാലത്തെ യുവാവിന്റെ മരണം കൊലപാതകം. കാവാലം സ്വദേശി സുരേഷ്കുമാറിന്റെ മരണമാണ് കൊലപാതകമെന്ന് തെളിഞ്ഞത്. സംഭവത്തില്‍ ഇയാളുടെ സുഹൃത്തുക്കളും അയല്‍വാസികളുമായ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. കാവാലം സ്വദേശികളായ ഹരികൃഷ്ണന്, യദുകുമാര്‍ എന്നിവരാണ് പിടിയിലായത്. കേസില്‍ ഇനി രണ്ട് പേര് കൂടി പിടിയിലാകാനുണ്ടെന്ന് പോലീസ് അറിയിച്ചു. കഴിഞ്ഞ ജൂണ്‍ രണ്ടിനാണ് സുരേഷ് കുമാര്‍ മരിച്ചത്. വാഹനത്തില്‍നിന്ന് വീണ് പരിക്ക് പറ്റിയെന്ന് പറഞ്ഞാണ് ഇയാള്‍ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയത്. പിന്നീട് കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സ തുടരുന്നതിനിടെ തലയ്ക്ക് അണുബാധയേറ്റാണ് മരണം. മരണത്തില്‍ ദുരൂഹത ആരോപിച്ച് ബന്ധുക്കള്‍ നല്കിയ പരാതിയില്‍ പോലീസ് അന്വേഷണം നടത്തിയപ്പോള്‍ യുവാവിനെ സുഹൃത്തുക്കള്‍ സംഘം ചേര്‍ന്ന് മര്‍ദിച്ചെന്ന് വ്യക്തമായി. മദ്യപിക്കാനെന്ന വ്യാജേന വിളിച്ച് വരുത്തി ക്രൂരമായി മര്‍ദിക്കുകയായിരുന്നു. മര്‍ദനത്തില്‍ തലയ്ക്കേറ്റ ക്ഷതമാണ് അണുബാധയിലേക്ക് നയിച്ചതും മരണത്തില്‍ കലാശിച്ചതുമെന്ന് പോലീസ് അറിയിച്ചു.
Read Moreമകനെതിരേയുള്ള പീഡനപരാതി വ്യാജമാണ് സാറെ, അവനെ കേസിൽ കുടുക്കരുത്; അച്ഛന്റെ വാക്കുകൾ ആരും കേട്ടില്ല; മരണത്തിന് കീഴടങ്ങി പിതാവ്; യുവാവിനെതിരെയുളള്ള കേസ് വ്യാജമെന്ന് കോടതി
ലക്നോ: പീഡനക്കേസ് ചുമത്തി ജയിലിൽ അടയ്ക്കപ്പെട്ട യുവാവ് നിരപരാധിയെന്ന് തെളിഞ്ഞു. ഉത്തർപ്രദേശിൽ എട്ടു വയസുകാരിയെ പീഡിപ്പിച്ചെന്ന് പരാതിയിന്മേലാണ് സിദ്ധാർഥ് തിവാരിയെ പോലീസ് പിടികൂടിയത്. സൈനി പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ലോഹന്ദ ഗ്രാമത്തിലാണ് സംഭവം. സിദ്ധാർഥിനെതിരെയുള്ള പരാതി വ്യാജമാണെന്നും വ്യക്തിവൈരാഗ്യത്തെ തുടർന്നുള്ളതാണെന്നും അദ്ദേഹത്തിന്റെ പിതാവ് പോലീസിനെ അറിയിച്ചുവെങ്കിലും ആരും വിശ്വസിച്ചില്ല. ഇതിൽ മനംനൊന്ത് അദ്ദേഹം കഴിഞ്ഞ ദിവസം ജീവനൊടുക്കി. പ്രത്യേക സംഘം നടത്തിയ അന്വേഷണത്തിലാണ് സിദ്ധാർഥ് നിരപരാധിയാണെന്ന് തെളിഞ്ഞത്. പ്രത്യേക അന്വേഷണ സംഘത്തിന്റെ (എസ്ഐടി) കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ, സിദ്ധാർഥിനെതിരായ ബലാത്സംഗ കുറ്റങ്ങൾ ഒഴിവാക്കുകയും തിങ്കളാഴ്ച കോടതി അദ്ദേഹത്തിന് ജാമ്യം അനുവദിക്കുകയും ചെയ്തു. മേയ് 28ന്, തന്റെ മകളെ ധുന്നു എന്ന സിദ്ധാർഥ് തിവാരി ലൈംഗീകമായി പീഡിപ്പിച്ചുവെന്ന് ആരോപിച്ച് ഒരാൾ പോലീസിന് പരാതി നൽകുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ മേയ് 29 ന് സിദ്ധാർഥിനെ അറസ്റ്റ് ചെയ്തതായി പോലീസ് പറഞ്ഞു. സിദ്ധാർഥിന്റെ…
Read Moreഒരു മാസം മുമ്പ് കണ്ട് മുട്ടി; 25 കാരനായ യുവാവും വീട്ടമ്മയും തമ്മിൽ കടുത്തപ്രണയത്തിൽ; പിന്നീട് ബന്ധം വേർപ്പെടുത്തിയ 2 കുട്ടികളുടെ അമ്മയോട് കാമുകൻ ചെയ്തത് കൊടും ക്രൂരത
ബംഗളൂരു: പ്രണയബന്ധത്തിൽനിന്നു പിന്മാറിയതിനെത്തുടർന്ന് വീട്ടമ്മയെ കുത്തിക്കൊന്ന സംഭവത്തിൽ സോഫ്റ്റ്വെയർ എന്‍ജിനിയർ പിടിയിൽ. തലഘട്ടപുര സ്വദേശി യശസ് (25) ആണ് അറസ്റ്റിലായത്. ശനിയാഴ്ച ബംഗളൂരുവിലെ ഹോട്ടൽ മുറിയിൽ വിളിച്ചുവരുത്തി ഹരിണി (33)യെ കൊലപ്പെടുത്തുകയായിരുന്നു. ഭർത്താവിനൊപ്പം കെങ്കേരിയിലായിരുന്നു ഹരിണി താമസിച്ചിരുന്നത്. ഇവർക്കു രണ്ടു കുട്ടികളുണ്ട്. അന്വേഷണം പുരോഗമിക്കുകയാണെന്നു പോലീസ് പറഞ്ഞു. ഹരിണിയും യശസും ഏതാനും മാസം മുമ്പാണ് അടുപ്പത്തിലായത്. ഇരുവരും തമ്മിലുള്ള ബന്ധം ഭർത്താവ് കണ്ടുപിടിക്കുകയും എതിർക്കുകയും ചെയ്തതിനെത്തുടർന്ന് യശസുമായുള്ള ബന്ധത്തിൽനിന്ന് ഹരിണി പിന്മാറി. ഫോൺകോളുകൾക്കും സന്ദേശങ്ങൾക്കും പ്രതികരിക്കാതായപ്പോഴാണ് പ്രതി കാമുകിയെ കൊല്ലാൻ തീരുമാനിച്ചത്. ഹരിണിയെ നിരവധി തവണ കുത്തിയശേഷം സംഭവസ്ഥലത്തുനിന്നു പ്രതി രക്ഷപ്പെടുകയായിരുന്നു. ഹോട്ടൽ ജീവനക്കാരാണ് മുറിയിൽ മൃതദേഹം കണ്ടെത്തിയത്.
Read Moreകേറിവാടാ മക്കളേ… ഇഞ്ചിക്കണ്ടവും പാടവരമ്പും വെട്ടാനറിയാമോ? എങ്കിൽ സർക്കാരിൽ സ്ഥിരം ജോലി; ഈ ജോലിക്ക് അപേക്ഷിക്കാൻ ആകെയുള്ള നിബന്ധന ഒന്നുമാത്രം
കുറവിലങ്ങാട്: നല്ലരീതിയിൽ ഇഞ്ചിക്കണ്ടം വെട്ടാനും പാടവരമ്പ് കിളച്ച് പിടിപ്പിക്കാനുമറിയാമെങ്കിൽ സ്ഥിരം സർക്കാർ ജോലി. എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പേരുണ്ടായിരിക്കണമെന്നതുമാത്രമാണ് നിബന്ധന. കോഴാ, വാലാച്ചിറ സംസ്ഥാന സീഡ് ഫാമുകളിലെയും കോഴായിലെ ജില്ലാ കൃഷിത്തോട്ടത്തിലെയും നിയമനരീതിയാണിത്. നിയമനം എംപ്ലോയ്മെന്റ് എക്സേഞ്ചിൽനിന്ന് താത്കാലികമാണെങ്കിലും ഒരു വർഷത്തിനുള്ളിൽ സ്ഥിരപ്പെടുന്ന രീതിയാണ് തുടരുന്നത്. കാര്യമായ കടമ്പകളില്ലാതെ സർക്കാർ ജോലി നേടാൻ കഴിയുന്നതിനാൽ അപേക്ഷകരും ഏറെയാണ്.രണ്ട് ഘട്ടങ്ങളിലായുള്ള നിയമന നടപടികളിൽ കായികശേഷി പരിശീലനത്തിന്റെ ഭാഗമായാണ് പാടവരമ്പ് വെട്ടലും ഇഞ്ചിക്കണ്ടം വെട്ടലും നടത്തുന്നത്. സംസ്ഥാന സീഡ് ഫാമുകളിലേക്കുള്ള നിയമനത്തിനായി കോഴായിലെ പാടത്തായിരുന്നു വരമ്പ് വെട്ടൽ പരീക്ഷ. ജില്ലാ കൃഷിത്തോട്ടത്തിലേക്കുള്ളവർക്ക് ജില്ലാകൃഷിത്തോട്ടത്തിൽ ഇഞ്ചിക്കണ്ടം വെട്ടിയാണ് പരീക്ഷ നടത്തിയത്.കോഴാ സീഡ്ഫാമിൽ അഞ്ചും വാലാച്ചിറ ഫാമിൽ നാലും ഒഴിവുകളാണുള്ളത്. ജില്ലാ കൃഷിത്തോട്ടത്തിൽ 14 ഒഴിവുകളുള്ളതായാണ് അറിയുന്നത്. ഈ ഒഴിവുകളിലേക്കായി നൂറ്റിയമ്പതിലേറെപ്പേരാണ് പരീക്ഷകളിൽ പങ്കെടുത്തത്. സീഡ് ഫാമിൽ ജോലിക്ക് പ്രവേശിക്കുന്ന പലരും ജില്ലാ കൃഷിത്തോട്ടത്തിലെ…
Read Moreസിനിമക്കഥയെ വെല്ലുന്ന ട്വിസ്റ്റ്… മേഘാലയയിൽ യുവാവ് കൊല്ലപ്പെട്ടത് ഭാര്യ കൊടുത്ത ക്വട്ടേഷൻ സംഘത്തിന്റെ ആക്രമണത്തിൽ; 21കാരനായ കാമുകനും കൊലയാളികളും പിടിയിൽ
ഷില്ലോംഗ്/ലക്നോ: മേഘാലയയിൽ ഹണിമൂൺ യാത്രയ്ക്കിടെ ഇൻഡോർ സ്വദേശിയായ യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ വഴിത്തിരിവ്. രാജാ രഘുവംശിയെ കൊലപ്പെടുത്തിയതു ഭാര്യയായ സോനം ഏർപ്പെടുത്തിയ ക്വട്ടേഷൻ സംഘമാണെന്നു പോലീസ് അറിയിച്ചു. ഉത്തർപ്രദേശിലെ ഗാസിപുരിലെ നന്ത്ഗഞ്ച് പോലീസ് സ്റ്റേഷനിൽ സോനം കീഴടങ്ങി. ഞായറാഴ്ച രാത്രിയിൽ നടന്ന റെയ്ഡിൽ സോനത്തിന്റെ കാമുകൻ രാജ് കുഷ്വാഹ (21) ഉൾപ്പെടെ മൂന്നു കൊലയാളികൾ പിടിയിലായിരുന്നു. മധ്യപ്രദേശിലെ സാഗർ ജില്ലയിൽനിന്ന് ഇന്നലെ ഒരാൾകൂടി പിടിയിലായെന്നും റിപ്പോർട്ടുണ്ട്. മേഘാലയയിലെ ഈസ്റ്റ് ഖാസി ഹിൽസിലെ സൊഹ്റ മേഖലയിൽ മധുവിധു ആഘോഷിക്കുന്നതിനിടെ മേയ് 23നാണ് 29 കാരനായ രാജ രഘുവംശിയെയും ഭാര്യ സോനത്തെയും (23) കാണാതായത്. ജൂൺ രണ്ടിന് രഘുവംശിയുടെ മൃതദേഹം കണ്ടെത്തിയെങ്കിലും ഭാര്യക്കുവേണ്ടിയുള്ള തെരച്ചിൽ തുടരുകയായിരുന്നു. രാജ്യത്തെ നടുക്കിയ സംഭവത്തിന്റെ ചുരുളഴിച്ച സംസ്ഥാന പോലീസിനെ മേഘാലയ മുഖ്യമന്ത്രി കോൺറാഡ് സാംഗ്മ അഭിനന്ദിച്ചു. സോനത്തിനു വിവാഹേതര ബന്ധമുണ്ടെന്നും ഇതാണു ഭര്‍ത്താവിനെ…
Read Moreവോട്ട് കച്ചവടത്തിനായി എത്തിയത് രണ്ടുലോറി പണം; നേതൃത്വം നൽകുന്നവരിൽ ചിലർ മന്ത്രിമാർ; മരുമോന്റെ നേതൃത്വത്തിലുള്ള മന്ത്രിസംഘം തരംതാണെന്ന ആരോപണവുമായി അൻവർ
നിലന്പൂർ: നിലന്പൂർ ഉപതെരഞ്ഞെടുപ്പ് പ്രചാരണം ശക്തമാകുന്നതിനിടെ മന്ത്രി മുഹമ്മദ് റിയാസിനെതിരേ ഗുരുതര ആരോപണങ്ങളുമായി നിലന്പൂരിലെ സ്വതന്ത്ര സ്ഥാനാർഥി പി.വി. അൻവർ വീണ്ടും രംഗത്ത്. ചില ശക്തികൾ വോട്ട് കച്ചവടം നടത്തുകയാണെന്നും നേതൃത്വം നൽകുന്നവരിൽ ചിലർ മന്ത്രിമാരാണെന്നും അൻവർ പറഞ്ഞു. പന്തക്കോസ് ത് വിശ്വാസികളെ വിലയ്ക്കു വാങ്ങാൻ ശ്രമിക്കുന്നു. അവരുടെ പ്രയാസങ്ങളും പ്രശ്നങ്ങളും മുതലെടുക്കുന്നു. രണ്ട് ലോറി പണം വന്നെന്നാണ് കേൾക്കുന്നത്. മരുമോന്റെ നേതൃത്വത്തിലുള്ള മന്ത്രിസംഘം ഈ നിലയിൽ തരംതാണെന്നും അൻവർ ആരോപിച്ചു. വോട്ടർമാർക്ക് പണം കൊടുത്ത് സ്വാധീനിക്കാനുള്ള ശ്രമം കഴിഞ്ഞ രണ്ട് യോഗത്തിൽ അവർ ചർച്ച ചെയ്തു. വിലയ്ക്കുവാങ്ങാനുള്ള ശ്രമം ഇവിടത്തെ കുടിയേറ്റ കർഷകർ നേരിടുകതന്നെ ചെയ്യും. ഇവിടെ ചില ശക്തികൾ വ്യാപക വോട്ട് കച്ചവടം നടത്തുകയാണ്. നേതൃത്വം നൽകുന്നവരിൽ ചിലർ മന്ത്രിമാരും ഉത്തരവാദപ്പെട്ടവരുമാണ്. പള്ളിക്കുത്തിൽ പന്തക്കോസ്ത് വിശ്വാസിയായ ഒരു വ്യക്തിയുടെ വീട്ടിലേക്കു പാസ്റ്റർമാരെയെല്ലാം ഭക്ഷണം കഴിക്കാൻ…
Read Moreബോട്ടുകൾ തീരമണഞ്ഞു; നാളെ മുതൽ 52 ദിവസത്തേക്ക് ട്രോളിംഗ് നിരോധനം; അതിഥിത്തൊഴിലാളികൾ നാട്ടിലേക്ക്; ഇനി പരമ്പരാഗത വള്ളങ്ങളുടെ ഊഴം
വൈപ്പിൻ: തീരക്കടലിൽ ഇന്ന് അർധരാത്രിക്ക് ശേഷം ട്രോളിംഗ് നിരോധനം പ്രാബല്യത്തിലാകുന്നതോടെ ഇനി 52 ദിനങ്ങളോളം ബോട്ടുകൾക്ക് കടലിൽ പ്രവേശനമില്ല. ഇത് മുന്നിൽ കണ്ട് മുനമ്പം, മുരുക്കും പാടം, കൊച്ചി മത്സ്യബന്ധന മേഖലയിലെ ദൂരിഭാഗം മത്സ്യ ബന്ധന ബോട്ടുകളും ഇന്നലെയും ഇന്നുമായി തീരമണഞ്ഞിട്ടുണ്ട്. ശേഷിക്കുന്നവ ഇന്ന് രാത്രിയോടെ തിരികെ എത്തും. എത്തും. 52 ദിവസത്തെ വിശ്രമത്തിനു ശേഷം ഓഗസ്റ്റ് ഒന്നിനു പുലർച്ചെ മുതലെ ഇനി ബോട്ടുകൾ കടലിലേക്കു പോകു. ആരവങ്ങൾക്ക് താൽകാലിക അവധി ബോട്ടുകൾ കെട്ടുന്നതോടെ മത്സ്യബന്ധന ഹാർബറുകളിലെ വൻ ആരവങ്ങൾക്കും താൽകാലിക വിരാമമാകും. പരമ്പരാഗത വള്ളങ്ങളുടെ സാന്നിധ്യം മാത്രമെ ഹാർബറുകളിൽൽ പിന്നെ ഉണ്ടാകു. ബോട്ടുകൾക്കാകട്ടെ ഇനിയുള്ള ദിവസങ്ങൾ അറ്റകുറ്റപ്പണികൾ തീർക്കുന്ന തിരക്കുകൾ ആകും. വർക്ക് ഷോപ്പുകളും, യാർഡുകളുമൊക്കെ സജീവമാകും. കടക്കെണിയുടെ സീസൺ ഡിസംബർ മുതൽ കടൽ വറുതിയിലായതിനാൽ കഴിഞ്ഞ ഫിഷിംഗ് സീസൺ വളരെ മോശമായിരുന്നുവെന്നാണ് ബോട്ടുടമകളും തൊഴിലാളികളും…
Read More