അമ്പലപ്പുഴ: വോട്ടര്‍പട്ടികയില്‍നിന്ന് പേര് നീക്കം ചെയ്തതില്‍ ദമ്പതികളുടെ പ്രതിഷേധം. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് വണ്ടാനം പുതുവല്‍ മുഹമ്മദ് കുഞ്ഞും ഭാര്യ ഷീബയുമാണ് അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് ഓഫീസിനു മുന്നില്‍ പ്രതിഷേധിച്ചത്. 23 വര്‍ഷമായി ഈ വാര്‍ഡിലെ സ്ഥിരതാമസക്കാരാണ് ഇവര്‍.വോട്ടര്‍പ്പട്ടികയുടെ അന്തിമ ലിസ്റ്റില്‍ ഇളയ മകന് സദറുദീന്റെ പേര് മാത്രമാണ് നിലനിര്‍ത്തിയിരിക്കുന്നത്. മുഹമ്മദ് കുഞ്ഞ്, ഷീബ, മകന് മുഹമ്മദ് മാഹീന് എന്നിവരുടെ പേരുകള്‍ തങ്ങളുടെ അറിവോ സമ്മതമോ ഇല്ലാതെ നീക്കം ചെയ്തതിനെതിരേയാണ് പ്രതിഷേധം നടത്തിയത്. തുടര്‍ന്ന് ജില്ലാ കളക്ടര്‍, അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് സെക്രട്ടറി എന്നിവര്‍ക്ക് ഇതു സംബന്ധിച്ച് പരാതി നല്കി.
Read MoreCategory: Top News
ഇനി കാനനവാസനെ കാണാതെ ആർക്കും മടങ്ങേണ്ടി വരില്ല; ചില നിയന്ത്രണങ്ങൾ പൊതുനന്മ കരുതി കർശനമാക്കിയേ പറ്റൂ; മാപ്പു ചോദിച്ച് ജയകുമാർ
ശബരിമല: ശബരിമലയിൽ കഴിഞ്ഞ ദിവസമുണ്ടായ തിരക്ക് ഇനി ആവർത്തിക്കില്ലെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ. സന്നിധാനത്ത് ദർശനം നടത്താൻ കഴിയാതെ മല ഇറങ്ങിയവരോടു മാപ്പു ചോദിക്കുന്നതായും അദ്ദേഹം പറഞ്ഞു. ഏകോപനത്തിൽ ചെറിയ പ്രശ്നമുണ്ടായി. ആദ്യ ദിനങ്ങളിൽ ഇത്രയും തിരക്ക് ആരും പ്രതീക്ഷിച്ചില്ല. ചില നിയന്ത്രണങ്ങൾ പൊതുനന്മ കരുതി കർശനമാക്കിയേ പറ്റൂ. പമ്പയിലും നിലയ്ക്കലിലും നിയന്ത്രണം കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു. വെർച്വൽ ക്യൂ ബുക്ക് ചെയ്ത ദിവസങ്ങളിൽ മാത്രമേ ഭക്തർ ശബരിമലയിലേക്കു വരവൂ. ഇക്കാര്യത്തിൽ എല്ലാ ഭാഷകളിലും പരസ്യം നൽകും. മുൻ ബോർഡിന് വീഴ്ച പറ്റിയെന്ന് താൻ പറഞ്ഞിട്ടില്ലെന്നും ചില തീരുമാനങ്ങൾ പ്രായോഗിക തലത്തിൽ വന്നില്ലെന്നും കെ. ജയകുമാർ പറഞ്ഞു. ഹൈക്കോടതി പുതുതായി ഏർപ്പെടുത്തിയ നിർദേശങ്ങൾ സ്വാഗതം ചെയ്യുന്നതായും ദേവസ്വം ബോർഡ് പ്രസിഡന്റ് പറഞ്ഞു.
Read Moreസ്നാപ് ചാറ്റിലൂടെ പരിചയപ്പെട്ട 15 കാരിയെ പീഡിപ്പിച്ച് നേവി ഉദ്യോഗസ്ഥൻ; പെൺകുട്ടിയെ പ്രണയച്ചതിയിൽ വീഴ്ത്തിയത് വിവാഹിതനാണെന്ന വിവരം മറച്ച്വച്ച്
കൊച്ചി: പ്രണയം നടിച്ച് 15കാരിയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ ഉദ്യോഗസ്ഥനെതിരേ നേവി ആഭ്യന്തര അന്വേഷണം തുടങ്ങി. സംഭവത്തില്‍ ലീഡിംഗ് സീമാന്‍ ഹരിയാന റോഹ്തക് സ്വദേശി അമിത്തി(26) നെയാണ് എറണാകുളം ഹാര്‍ബര്‍ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരെ പിരിച്ചുവിടല്‍ അടക്കമുള്ള നടപടികളുണ്ടാകുമെന്നാണ് സൂചന. പ്രതി നിലവില്‍ റിമാന്‍ഡിലാണ്. കൊച്ചിയിലെ സിഐഎസ്എഫ് ഉദ്യോഗസ്ഥന്റെ മകളാണ് പീഡനത്തിനിരയായത്. സ്നാപ് ചാറ്റിലൂടെയാണ് ഇയാള്‍ പെണ്‍കുട്ടിയുമായി പരിചയപ്പെട്ടത്. തിങ്കളാഴ്ച സ്കൂളിലേക്ക് പോയ പെണ്‍കുട്ടിയെ ഇയാള്‍ താമസിച്ചിരുന്ന മുണ്ടംവേലിയിലെ വീട്ടിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിക്കുകയായിരുന്നു. ഇയാള്‍ വിവാഹിതനും ഒരു കുഞ്ഞിന്റെ അച്ഛനുമാണ്. എന്നാല്‍ 21 വയസേയുള്ളൂവെന്നും അവിവാഹിതനാണെന്നും പറഞ്ഞാണ് പെണ്‍കുട്ടിയെ പ്രണയക്കെണിയില്‍ വീഴ്ത്തിയത്.
Read Moreപ്രണയം നടിച്ചു പിന്നാലെ കൂടി; പ്രണയാഭ്യർഥന നടത്തിയതിന് പിന്നാലെ ശാരീരിക ബന്ധത്തിനും നിർബന്ധിച്ചു; എതിർത്ത വിദ്യാർഥിനിയെ കുത്തിക്കൊന്നു യുവാവ്
രാമേശ്വരം: സർക്കാർ സ്കൂളിലെ പന്ത്രണ്ടാം ക്ലാസ് വിദ്യാർഥിനിയെ പ്രണയം നിരസിച്ചതിനു യുവാവ് കുത്തിക്കൊന്നു. ഇന്നു രാവിലെ, സ്കൂളിൽ പോകുന്പോൾ തടഞ്ഞുനിർത്തി പ്രണയാഭ്യർഥന നടത്തുകയും ശാരീരിക ബന്ധത്തിന് നിർബന്ധിക്കുകയുമായിരുന്നു. ഇതു നിരസിച്ചതോടെ പ്രകോപിതനായ മുനിരാജ് എന്ന യുവാവ് വിദ്യാർഥിനിയെ കത്തികൊണ്ട് കുത്തുകയായിരുന്നു. വിദ്യാർഥി സംഭവസ്ഥലത്തു വച്ചുതന്നെ മരിച്ചു. സംഭവമറിഞ്ഞ രാമേശ്വരം പോലീസ് സ്ഥലത്തെത്തി വിദ്യാർഥിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്കു മാറ്റി. പ്രണയം നിരസിച്ച വിദ്യാർഥിനിയെ മുനിരാജ് നേരത്തെയും ഉപദ്രവിച്ചിരുന്നുവെന്ന് പോലീസ് പറഞ്ഞു. മുനിരാജിനെ അറസ്റ്റ് ചെയ്ത് അന്വേഷണം നടത്തിവരികയാണ്.
Read Moreഞങ്ങൾക്ക് കുടുംബമുണ്ട്, ബിഎല്‍ഒമാര്‍ യന്ത്രങ്ങളല്ല..! തീവ്ര വോട്ടര്‍പട്ടിക പരിഷ്കരണം ബിഎല്‍ഒമാരെ കൊല്ലാക്കൊല ചെയ്യുന്ന പണി; സമ്മര്‍ദം താങ്ങാനാകാതെ ഉദ്യോഗസ്ഥർ
കോട്ടയം: വരുംവരായ്ക നോക്കാതെ ഉത്തരവിട്ട തീവ്ര വോട്ടര്‍പട്ടിക പരിഷ്കരണം (എസ്ഐആര്‍) ബിഎല്‍ഒമാരെ കൊല്ലാക്കൊല ചെയ്യുന്ന പണിയായി. ഒരു വശത്ത് തദ്ദേശ തെരഞ്ഞെടുപ്പിന്റെ ചുമതലയും ഓഫീസ് ജോലികളും. ഇതിനൊപ്പമാണ് ആയിരത്തിനു മുകളില്‍ വീടുകള്‍ കയറി ഫോം പൂരിപ്പിക്കലിന്റെ ചുമതല അടിച്ചേല്‍പ്പിക്കപ്പെട്ടത്. വോട്ടറെ നേരില്‍ കണ്ടെത്താൻ ഒരേ വീട്ടില്‍ നാലും അഞ്ചും തവണ കയറിയിറങ്ങണം. പല വീടുകളിലും വയോധികര്‍ തനിച്ചുതാമസിക്കുന്നു. പഴയ വോട്ടര്‍പട്ടിക നോക്കി കോളങ്ങള്‍ പൂരിപ്പിക്കുക ഏറെ ക്ലേശകരമാണ്. എസ്ഐആര്‍ ജോലിക്ക് വീടുകളില്‍ എത്തുന്ന എന്യൂമറേറ്റര്മാര്ക്കു പല തിക്താനുഭവങ്ങളും നേരിടേണ്ടിവരുന്നു. വീട്ടുകാര്‍ വൈകി വരുന്ന വീടുകളില്‍ രാത്രി ഫോം പൂരിപ്പിക്കാന്‍ എന്യൂമറേറ്റര്‍മാര്‍ എത്തുന്നതിനോട് വീട്ടുകാര്‍ക്ക് താല്പര്യമില്ല. രാവിലെ ഏഴു മുതല്‍ രാത്രി ഏഴു വരെ തുടരെ വീടുകള്‍ കയറിയിറങ്ങേണ്ട സാഹചര്യം. എപ്പോള്‍ വേണമെങ്കിലും കനത്ത തുലാമഴ പ്രതീക്ഷിക്കാം. 2002ലെ വോട്ടര്‍പട്ടിക പ്രകാരമുള്ള ഫോമുകള്‍ തരം തിരിക്കല്‍, വീടുകളില്‍ നേരിട്ടു…
Read More‘ടി.പി. 51 വെട്ട്’ … സിപിഎം ശക്തികേന്ദ്രത്തിൽ ജയിക്കാൻ ടി.കെ രമേശൻ വരുന്നു; ടിപി ചിത്രത്തിലെ നായകൻ ഇനി യുഡിഎഫ് സ്ഥാനാര്‍ഥി
കോഴിക്കോട്: രാഷ്ട്രീയ കോളിളക്കമുണ്ടാക്കിയ ടി.പി. ചന്ദ്രശേഖരന് വധക്കേസ് പ്രമേയമാക്കി എടുത്ത ‘ടി.പി. 51 വെട്ട്’ എന്ന സിനിമയിൽ ടി.പി. ചന്ദ്രശേഖരന്റെ റോൾ ചെയ്ത ടി.കെ. രമേശൻ നഗരസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി. വടകര പാക്കയിൽ 42-ാം വാർഡിലാണ് രമേശന് മത്സരിക്കുന്നത്. നേരത്തേ രശ്മി തിയറ്റേഴ്സിൽ നടനായിരുന്ന രമേശൻ ആദ്യമായി സിനിമയിൽ ചെയ്ത വേഷമാണിത്. ചിത്രം വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും ചന്ദ്രശേഖരന്റെ രൂപസാദൃശ്യം കഥാപാത്രത്തെ ശ്രദ്ധേയമാക്കി. പിന്നീട് ചില ടെലി ഫിലിമുകളിലും മുഖം കാണിച്ചിരുന്നു. സിപിഎം ശക്തികേന്ദ്രമായ വാർഡിലാണ് കോൺഗ്രസ് ടിക്കറ്റിൽ കന്നി മത്സരം. സിപിഎം സിറ്റിംഗ് സീറ്റിലാണു രമേശന് മത്സരിക്കുന്നത്. 2019 ജനുവരിയിലാണ്, സിപിഎമ്മിനെ ഏറെ പ്രതിക്കൂട്ടിലാക്കിയ ടി.പി. 51 വെട്ട് സിനിമ റിലീസായത്. അതേസമയം, ചില തിയറ്ററുകള്‍ രാഷ്ട്രീയ സമ്മര്‍ദത്തെത്തുടര്‍ന്ന് ചിത്രം റിലീസ് ചെയ്യുന്നതില്‍നിന്നു പിന്മാറിയിരുന്നു. സംവിധായകന് മൊയ്തുതാഴത്തിന്റെ പാസ്പോര്‍ട്ട് ഉള്‍പ്പെടെ തടഞ്ഞുവച്ച സംഭവവും ഉണ്ടായി.
Read Moreകുടുംബദോഷം മാറ്റാൻ ജ്യോത്സ്യനെ മൈമുന വീട്ടിലേക്ക് വിളിച്ചു; വീട്ടിലെത്തിയ ജ്യോത്സ്യനെ നഗ്നനാക്കി ഫോട്ടോയെടുത്ത് പണം തട്ടാൻ ശ്രമം; മുഖ്യപ്രതി അറസ്റ്റിൽ
കൊഴിഞ്ഞാമ്പാറ: കുടുംബദോഷമകറ്റാൻ എന്ന വ്യാജേന ജ്യോത്സ്യനെ കെണിയിൽപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച സംഭവത്തിൽ മുഖ്യപ്രതിയെ കൊഴിഞ്ഞാമ്പാറ പോലീസ് പിടികൂടി. ഒളിവിലായിരുന്ന കഞ്ചിക്കോട് മുക്രോണി എസ്. ബിനീഷ് കുമാർ (40) ആണ് എട്ടു മാസത്തിനുശേഷം പിടിയിലായത്. പിടികൂടുന്നതിനിടെ പോലീസിനെ ആക്രമിച്ച പ്രതിക്കെതിരേ കേസെടുത്തു. ഇയാളുടെ ആക്രമണത്തിൽ എസ്ഐ കെ. ഷിജു, സീനിയർ സിപിഒമാരായ ബി. അബ്ദുൾ നാസർ, എം. കൃഷ്ണനുണ്ണി, ഹരിദാസ് എന്നിവർക്കാണ് പരിക്കേറ്റത്. മാർച്ച് 12നാണ് കേസിനാസ്പദമായ സംഭവം. കൊഴിഞ്ഞാമ്പാറ കല്ലാണ്ടിച്ചള്ളയിലെ വീട്ടിലേക്കു ജ്യോത്സ്യനെ വിളിച്ചുവരുത്തി മർദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തശേഷം നഗ്നചിത്രങ്ങൾ പകർത്തി ലക്ഷങ്ങൾ തട്ടാൻ ശ്രമിച്ച കവർച്ചാസംഘത്തിലെ പ്രധാന പ്രതിയാണ് ബിനീഷ്കുമാർ. ഇയാൾക്കെതിരേ കുഴൽമന്ദം, ആലത്തൂർ, വാളയാർ, എറണാകുളം, തൃശൂർ, കൊല്ലം, തിരുപ്പുർ, കോയമ്പത്തൂർ പോലീസ് സ്റ്റേഷനുകളിൽ നിരവധി കേസുകളുണ്ടെന്നു പോലീസ് പറഞ്ഞു. നേരത്തേ കേസിലുൾപ്പെട്ട മലപ്പുറം മഞ്ചേരി സ്വദേശിനി മൈമുന (44), കുറ്റിപ്പള്ളം പാറക്കാൽ…
Read Moreജീവനുള്ളതല്ല, എഐ അമ്മയും കുഞ്ഞും; സിപ് ലൈൻ തകർന്ന് അമ്മയും കുഞ്ഞും അപകടത്തിൽപെടുന്ന എഐ വീഡിയോ; പ്രതിയെ പിടികൂടി സൈബർ പോലീസ്
ആലപ്പുഴ: വയനാട്ടിൽ സിപ് ലൈൻ തകർന്ന് അമ്മയും കുഞ്ഞും അപകടത്തിൽപെടുന്ന തരത്തിൽ സാമൂഹ്യമാധ്യമങ്ങളിൽ എഐ വീഡിയോ നിർമിച്ച് പ്രചരിപ്പിച്ച യുവാവ് പിടിയിൽ. ആലപ്പുഴ തിരുവമ്പാടി തൈവേലിക്കം വീട്ടിൽ കെ. അഷ്കർ ആണ് പിടിയിലായത്. തിങ്കളാഴ്ച വൈകുന്നേരത്തോടെയാണ് പ്രതിയെ പിടികൂടിയത്. യുവതി കുഞ്ഞിനെയും എടുത്ത് സിപ് ലൈനിൽ കയറുന്നതിനിടെ റോപ് പൊട്ടി താഴേക്ക് പതിക്കുന്ന തരത്തിലുള്ള ഭീതി പടർത്തുന്ന വീഡിയോ ആണ് അഷ്കർ നിർമിച്ച് പ്രചരിപ്പിച്ചത്. സംഭവം വയനാട്ടിൽ നിന്നുള്ള ദൃശ്യങ്ങളാണെന്നും ഇയാൾ പ്രചരിപ്പിച്ചു. വയനാട്ടിലെ ടൂറിസം മേഖലയെ ദോഷകരമായി ബാധിക്കുന്ന തരത്തിലുള്ള വീഡിയോയിൽ സൈബര്‍ പോലീസ് എഫ്ഐആര്‍ രജിസ്റ്റർ ചെയ്തിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. ‘അഷ്ക്കറലി റിയാക്ടസ്’ എന്ന അക്കൗണ്ടിലൂടെയാണ് പ്രതി ദൃശ്യങ്ങൾ പ്രചരിപ്പിച്ചിരുന്നത്
Read Moreമറന്നിട്ടില്ലല്ലോ, നമ്മുടെ പയ്യനാ, വോട്ട് ചെയ്യാൻ മറക്കല്ലേ… എഐ കാലത്തെ തെരഞ്ഞെടുപ്പുപ്പിൽ മൺമറഞ്ഞ നേതാക്കൾ സ്ഥാനാർഥികൾക്കുവേണ്ടി വോട്ട് ചോദിക്കാൻ നിങ്ങൾക്കരികിലേക്ക്!
കണ്ണൂർ: മൺമറഞ്ഞ നേതാക്കൾ സ്ഥാനാർഥികൾക്കുവേണ്ടി വോട്ട് ചോദിച്ചേക്കാം, ദേശീയ നേതാക്കൾ പോലും വാർഡംഗമായി മത്സരിക്കുന്നവർക്കുവേണ്ടി പ്രസംഗിക്കാം… എഐ സാങ്കേതികത വന്നതിനുശേഷമുള്ള ആദ്യ തദ്ദേശ തെരഞ്ഞെടുപ്പിൽ ഇത്തവണ പ്രചാരണം കൊഴുക്കുന്നത് എഐയിലൂടെയാണ്. എഐ ഉപയോഗിച്ച് നിർമിച്ച ഉള്ളടക്കങ്ങളുടെ ദുരുപയോഗം സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ മാർഗനിർദേശങ്ങളും പുറപ്പെടുവിച്ചിട്ടുണ്ട്. പ്രചാരണ താരമാകാൻ എഐനിർമിതബുദ്ധിയുടെ സഹായത്താൽ തയാറാക്കുന്ന വീഡിയോകളും ഓഡിയോ സന്ദേശങ്ങളുമായിരിക്കും ഇക്കുറി തെരഞ്ഞെടുപ്പിലെ താരപ്രചാരകർ. പ്രമുഖ വ്യക്തികളുടെ രൂപവും ശബ്ദവും കൃത്യമായി അനുകരിച്ച് (വോയ്സ് ആൻഡ് വീഡിയോ ക്ലോണിംഗ്) സ്ഥാനാർഥികൾക്കുവേണ്ടി സംസാരിക്കുന്ന “ഡീപ്ഫേക് ‘ വിഡിയോകളായിരിക്കും പ്രചാരണത്തിന് ഉപയോഗിക്കുന്നത്. ഇത് നിർമിക്കാൻ സാങ്കേതിക വിദഗ്ധരുടെയും എഡിറ്റർമാരുടെയും സഹായം ആവശ്യമില്ല. എഐ ടൂളുകൾ ഉപയോഗിച്ച് സ്ഥാനാർഥികളുടെ ഐടി സെല്ലുകൾക്കോ സോഷ്യൽ മീഡിയ കൈകാര്യം ചെയ്യുന്നവർക്ക് എളുപ്പത്തിൽ ചെയ്യാനാകും. പ്രചാരണച്ചെലവും വരില്ല. എഐ ഇമേജ് ജനറേറ്ററുകൾ ഉപയോഗിച്ച് സ്ഥാനാർഥികളുടെ ആകർഷകമായ പോസ്റ്ററുകൾ, സോഷ്യൽ മീഡിയ…
Read Moreശബരിമല ശരണ മന്ത്രത്താൽ മുഖരിതം.. അയ്യന്റെ പ്രഭയ്ക്കും ഭക്തരുടെ വിശ്വാസത്തിലും മങ്ങലില്ല; വൃശ്ചികപ്പുലരിയിൽ ശബരിമലയില്‍ വന്‍ തിരക്ക്; 20,000 പേർക്ക് സ്പോട്ട് ബുക്കിംഗ്
ശബരിമല: മണ്ഡല വ്രതാരംഭത്തിനു തുടക്കംകുറിച്ച വൃശ്ചികപ്പുലരിയില്‍ ശബരിമലയില്‍ വന്‍തിരക്ക്. പുലര്‍ച്ചെ പുതിയ മേല്‍ശാന്തി പ്രസാദ് നമ്പൂതിരി നട തുറന്നു. തന്ത്രി കണ്ഠര് മഹേഷ് മോഹനര് സന്നിഹിതനായിരുന്നു. മാളികപ്പുറത്ത് മേല്‍ശാന്തി മനു നമ്പൂതിരിയും നട തുറന്നു. ഭക്തരുടെ നീണ്ടനിരയാണ് പുലര്‍കാല ദര്‍ശനത്തിനുണ്ടായിരുന്നത്. രാത്രി മുതല്ക്കേ പന്പയിൽനിന്നു നിലയ്ക്കാത്ത മലകയറ്റമായിരുന്നു. നട തുറക്കുന്പോഴേക്കും നടപ്പന്തൽ കവിഞ്ഞ് ആളുകൾ കാത്തുനിൽക്കുന്നുണ്ടായിരുന്നു. 90,000 അയ്യപ്പഭക്തര്‍ പ്രതിദിനം ശരാശരി ദര്ശനത്തിനെത്തുമെന്നാണു പ്രതീക്ഷിക്കുന്നത്. 70,000 പേർക്ക് വെര്‍ച്വല്‍ ക്യൂ ബുക്കിംഗ് അനുവദിച്ചിട്ടുണ്ട്. വെർച്വൽ ക്യൂ ബുക്കിംഗ് ഡിസംബർ മൂന്നുവരെയുള്ളതു പൂര്‍ത്തിയായി. 20,000 പേർക്ക് സ്പോട്ട് ബുക്കിംഗ് അനുവദിച്ചിട്ടുണ്ട്. പരമാവധിയാളുകളെ ഒരുമിനിറ്റിൽ പതിനെട്ടാംപടി കയറ്റിവിടാനുള്ള ശ്രമമാണ് പോലീസ് നടത്തുന്നത്. പ്രത്യേക പരിശീലനം നേടിയ പോലീസ് സേനാംഗങ്ങളെയാണു പതിനെട്ടാംപടിയിൽ ഡ്യൂട്ടിക്കു നിയോഗിച്ചിരിക്കുന്നത്. ശബരിമലയിൽ തീർഥാടനകാല ക്രമീകരണങ്ങൾ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാറിന്റെ നേതൃത്വത്തിൽ ഇന്നലെ അവലോകനം ചെയ്തു.…
Read More