കൊല്ലം: സ്കൂട്ടർ യാത്രക്കാരിയായ യുവതിയെ പൊതുസ്ഥലത്ത് മാനഹാനിപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവ് കൊട്ടിയം പോലീസിന്റെ പിടിയിലായി. ഉമയനല്ലൂർ പട്ടരുമുക്ക് ആദിൽ മൻസിലിൽ അൻവർഷാ(22) ആണ് പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ ഒമ്പതിന് രാത്രി 7.45 ന് സ്കൂട്ടറിൽ വരികയായിരുന്നു യുവതി. മോട്ടോർ സൈക്കിളിൽ എത്തിയ പ്രതി ഓവർടേക്ക് ചെയ്ത് വലതു വശത്തെത്തിയ ശേഷം യുവതിയുടെ ശരീരത്തിൽ കടന്ന് പിടിച്ച് മാനഹാനിപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. യുവതി ബഹളം വച്ചതോടെ ഇയാൾ സംഭവ സ്ഥലത്ത് നിന്നും കടന്നുകളഞ്ഞു. തുടർന്ന് യുവതിയുടെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിയ കൊട്ടിയം പോലീസ് പ്രതിയെ കണ്ടെത്തുകയും യുവതി പ്രതിയെ തിരിച്ചറിയുകയും ചെയ്തു. ഇയാൾ ഇതിനുമുമ്പും സ്ത്രീകളെ ഇത്തരത്തിൽ മാനഹാനിപ്പെടുത്താൻ ശ്രമിച്ച കുറ്റത്തിന് റിമാൻഡിൽ കഴിഞ്ഞിട്ടുള്ള ആളാണ്. ജാമ്യം കിട്ടി പുറത്തിറങ്ങിയ ശേഷം വീണ്ടും സമാനമായ കുറ്റകൃത്യം ആവർത്തിക്കുകയായിരുന്നു. കൊട്ടിയം പോലീസ് ഇൻസ്പെക്ടർ പ്രദീപിന്റെ നേതൃത്വത്തിൽ…
Read MoreCategory: Top News
യജമാനൻ വരും, വരാതിരിക്കില്ല; നായയും മുട്ടനാടും കാത്തിരിക്കുന്നു; കാഞ്ഞിരപ്പള്ളിയിലെത്തിയ അതിഥികൾക്ക് സംരക്ഷണം നൽകി നാട്ടുകാർ
കാഞ്ഞിരപ്പള്ളി: ഒരു നായയും മുട്ടനാടുമാണ് ഇപ്പോൾ നാട്ടിലെ സംസാരവിഷയം. മൂന്നു ദിവസം മുന്‍പ് കറിപ്ലാവ് ഭാഗത്തു കൂട്ടുകാരെപ്പോലെ പ്രത്യക്ഷപ്പെട്ട ഇവർ ഇപ്പോൾ നാട്ടുകാരുടെ സംരക്ഷണയിലാണ്. ഡാൽമേഷൻ ഇനത്തിൽപ്പെട്ട ഒരു നായയും ബീറ്റൽ ഇനം മുട്ടനാടുമാണ് ഇപ്പോൾ നാട്ടുകാർക്ക് കൗതുകമായി മാറിയിരിക്കുന്നത്. ഇപ്പോൾ ഇവ കാഞ്ഞിരപ്പള്ളി ഹൗസിംഗ് ബോർഡ് കോളനി നിവാസികളുടെ സംരക്ഷണയിലാണ്. ഉടമസ്ഥൻ ഉടനെത്തുമെന്ന പ്രതീക്ഷയിൽ ഇവയെ സംരക്ഷിക്കുകയാണ് നാട്ടുകാർ. രണ്ടുപേരുടെയും കഴുത്തിൽ ഒരേ തരത്തിലുള്ള മണികൾ കെട്ടിയിട്ടുണ്ട്. രണ്ടുപേരും ഒരേ പാത്രത്തിൽ തന്നെയാണ് ഭക്ഷണം കഴിക്കുന്നതും. ആടിനെ മറ്റാരും തട്ടിക്കൊണ്ടു പോകാതിരിക്കാൻ നായയുടെ പ്രത്യേക കരുതലുമുണ്ട്. ഇവയെ നഷ്ടപ്പെട്ടുപോയവർ കാഞ്ഞിരപ്പള്ളി പോലീസ് സ്റ്റേഷനിൽ എത്തി കൃത്യമായ വിവരങ്ങൾ നൽകി ഹൗസിംഗ് ബോർഡ് കോളനിയിൽനിന്നു കൊണ്ടുപോകാവുന്നതാണെന്ന് ഹൗസിംഗ് ബോർഡ് പ്രസിഡന്റ് ബിജുമോൻ ഇമ്മാനുവൽ വാഴയ്ക്കാപ്പാറ അറിയിച്ചു.
Read Moreഅമ്മയ്ക്ക് ചെലവിനു കൊടുക്കാത്ത മകന് തടവുശിക്ഷ; മാസം 2000 രൂപ പോലും കൊടുക്കാൻ പറ്റില്ലെന്ന് മകൻ; എങ്കിൽ ജയിലിൽ കിടക്കട്ടെയെന്ന് കമ്മീഷൻ
കാഞ്ഞങ്ങാട്: അമ്മയ്ക്ക് ചെലവിനു നല്‍കാത്ത മകന് തടവുശിക്ഷ. മടിക്കൈ കാഞ്ഞിരപ്പൊയില്‍ ചോമംകോട് സ്വദേശിനി ഏലിയാമ്മ ജോസഫിന്റെ പരാതിയില്‍ മകന് മടിക്കൈ മലപ്പച്ചേരിയിലെ പ്രതീഷിനെയാണു ജയിലിലടയ്ക്കാന്‍ ഉത്തരവിട്ടത്. മാതാപിതാക്കള്‍ക്ക് ചെലവിനു കൊടുക്കാത്ത കേസില്‍ ഇത്തരമൊരു വിധിയുണ്ടാകുന്നത് അപൂര്‍വമാണെന്നു നിയമവൃത്തങ്ങള്‍ പറയുന്നു. ആര്‍ഡിഒ ചുമതല വഹിക്കുന്ന ബിനു ജോസഫ് ആണ് വിധി പുറപ്പെടുവിച്ചത്.ആറുമാസത്തെ കുടിശിക തുകയായ 12,000 രൂപ നല്കുന്ന കാലയളവു വരെ ജയിലില്‍ അടയ്ക്കാനാണ് ഉത്തരവ്. മാതാപിതാക്കളുടെയും മുതിര്‍ന്ന പൗരന്മാരുടെയും സംരക്ഷണവും ക്ഷേമവും നിയമം 2007 വകുപ്പ് 5 (8), ബിഎന്‍എസ്എസ് 144 നിയമ പ്രകാരമാണ് ഹൊസ്ദുര്‍ഗ് സബ് ജയിലില്‍ പാര്‍പ്പിക്കുന്നതിന് മെയിന്റനന്‍സ് ട്രൈബ്യൂണല്‍ ആയ ആര്‍ഡിഒ ഉത്തരവായത്. ഏലിയാമ്മ നല്കിയ പരാതിയെത്തുടര്‍ന്ന് പ്രതിമാസം 2000 നല്കാന് മാര്‍ച്ച് 18ന് ആര്‍ഡിഒ ഉത്തരവിട്ടിരുന്നു. എന്നാല്‍, ഈ തുക മകന് നല്‍കുന്നില്ലെന്നും ഇതിനെതിരേ നടപടി സ്വീകരിക്കണമെന്നുമാവശ്യപ്പെട്ട് ഏപ്രില്‍ 24ന് ഏലിയാമ്മ…
Read Moreഅമീബിക് മസ്തിഷ്ക ജ്വരം: സംസ്ഥാനത്ത് വീണ്ടും മരണം; ഒരു മാസത്തിനിടെ മരിച്ചത് ആറുപേർ; അസുഖം ബാധിച്ച് ചിക്ത്സയിലുള്ളത് 11 പേർ
കോഴിക്കോട്: സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന മലപ്പുറം ചേലമ്പ്ര സ്വദേശിയായ ഷാജി (51) ആണ് മരിച്ചത്. ഒരു മാസത്തിനിടെ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ആറു പേരാണ് മരിച്ചെന്നാണ് കോഴിക്കോട് മെഡിക്കൽ കോളജ് അധികൃതര്‍ സ്ഥിരീകരിക്കുന്നത്. എന്നാൽ ആരോഗ്യവകുപ്പിന്റെ ഔദ്യോഗിക കണക്കിൽ ഈ വര്‍ഷം രണ്ടുപേര്‍ മാത്രമാണ് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ചിട്ടുള്ളത്. എവിടെനിന്നാണ് ഷാജിക്ക് അണുബാധയുണ്ടായതെന്ന് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് പതിനൊന്നോളം സംസ്ഥാനത്തെ വിവധ ആശുപത്രികളിൽ ചികിത്സയിലുണ്ടെന്നാണ് റിപ്പോർട്ട്. മലപ്പുറം വണ്ടൂര്‍ സ്വദേശി ശോഭന(56) കഴിഞ്ഞ തിങ്കളാഴ്ചയാണ് രോഗംബാധിച്ച് മരിച്ചത്. വയനാട് ബത്തേരി സ്വദേശി രതീഷ്, കോഴിക്കോട് ഓമശേരി സ്വദേശികളായ ദമ്പതികളുടെ മൂന്ന് മാസം പ്രായമായ കുഞ്ഞ്, മലപ്പുറം കണ്ണമംഗലം സ്വദേശി റംല, കോഴിക്കോട് താമരശേരി സ്വദേശിയായ ഒമ്പത്…
Read Moreഅവനെ ഇനിയും പ്രണയിക്കണം; ആഗ്രഹം തുറന്ന് പറഞ്ഞ് പെൺകുട്ടി; പതിനേഴര വയസുള്ള പെൺകുട്ടിയുടെ വാക്കിൽ 18കാരനെതിരായ പോക്സോ കേസ് റദ്ദാക്കി ഹൈക്കോടതി
കൊച്ചി: പ്രണയ ബന്ധം തുടരണമെന്ന പെണ്‍കുട്ടിയുടെ അഭ്യര്‍ഥനമാനിച്ച് ആണ് സുഹൃത്തിനെതിരെയുള്ള പോക്സോ കേസ് റദ്ദാക്കി ഹൈക്കോടതി. പ്രണയിച്ച പെണ്‍കുട്ടിയെ വിവാഹ വാഗ്ദാനം നല്കി പല തവണ പീഡിപ്പിച്ചെന്നാരോപിച്ചാണ് 18കാരനെതിരേ കേസ് എടുത്തത്. വിഷയം ഒത്തുതീര്‍പ്പാക്കിയെന്നും പരാതിയില്ലെന്നും ഇരയും മാതാപിതാക്കളും അറിയിച്ച സാഹചര്യത്തിലാണ് ജസ്റ്റിസ് ജി. ഗിരീഷിന്റെ ഉത്തരവ്. കൗമാരകാലത്തെ സ്വഭാവവ്യതിയാനങ്ങള്‍ ക്രിമിനല്‍ കുറ്റമായി മാറിയ സാഹചര്യമാണ് ഈ കേസിലുണ്ടായതെന്ന് കോടതി വിലയിരുത്തി. പെണ്‍കുട്ടിയെ ഹര്ജിക്കാരന് കൂട്ടിക്കൊണ്ടുപോയി പല ദിവസങ്ങളിലും ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടതാണ് കേസിന് കാരണമായത്. പെണ്‍കുട്ടിക്ക് പതിനേഴര വയസായപ്പോഴായിരുന്നു സംഭവങ്ങള്‍. ആറുമാസം കൂടി കഴിഞ്ഞാണ് സംഭവങ്ങളെങ്കില്‍ അത് ഉഭയസമ്മതത്തോടെയാണെന്ന് കണക്കാക്കുമായിരുന്നുവെന്നും സിംഗിള്‍ബെഞ്ച് വിലയിരുത്തി. പ്രോസിക്യൂഷന് നടപടികള്‍ തുടരുന്നത് ഹര്‍ജിക്കാരന്റെ ഭാവിക്ക് ദോഷമാകും. പ്രണയബന്ധം വിവാഹത്തിലെത്താനുള്ള സാധ്യതയും ഇല്ലാതാക്കുമെന്നും കോടതി വ്യക്തമാക്കി.
Read Moreപരാതി നൽകിയിട്ടും കേസെടുക്കാൻ പോലീസിന് വിമുഖത; അസഭ്യം പറഞ്ഞ് തങ്ങളെ മോശക്കാരിയാക്കാൻ ശ്രമം; സ്റ്റേഷനു മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധവുമായി യുവതികൾ
പനമരം: പരാതിയിൽ കേസെടുക്കാനുള്ള പോലീസിന്റെ വിമുഖതയ്ക്കെതിരേ സ്റ്റേഷനു മുന്പിൽ കുത്തിയിരുന്ന് യുവതികളുടെ പ്രതിഷേധം. മാത്തൂർ മുല്ലയ്ക്കൽ ബിനിത, കല്ലിങ്കൽ ഫസ്ന എന്നിവരാണ് ഇന്നലെ ഉച്ചയോടെ സ്റ്റേഷനു മുന്പിൽ കുത്തിയിരുന്നു പ്രതിഷേധിച്ചത്. പ്രശ്നത്തിൽ കോണ്‍ഗ്രസ് പ്രാദേശിക നേതാക്കൾ ഇടപെട്ടതിനെത്തുടർന്ന് കേസ് എടുക്കുമെന്നു പോലീസ് ഉറപ്പുനൽകിയതോടെയാണ് മണിക്കൂറോളം നീണ്ട പ്രതിഷേധം അവസാനിപ്പിച്ചത്. ഒരാഴ്ചമുന്പ് പരിസരവാസികളുമായുണ്ടായ പ്രശ്നങ്ങൾക്കിടെ യുവതികളിൽ ഒരാളുടെ വീടിന്റെ ഷീറ്റ് പൊട്ടിയിരുന്നു. ഇതുസംബന്ധിച്ച് പരാതി നൽകിയെങ്കിലും പോലീസ് കേസെടുത്തില്ലെന്നും അസഭ്യം വിളിച്ച ഇൻസ്പെക്ടർ മോശക്കാരായി ചിത്രീകരിക്കാൻ ശ്രമിച്ചെന്നുമാണ് യുവതികൾ പറയുന്നത്. ഇൻസ്പെക്ടർ ക്ഷമ ചോദിക്കണമെന്ന ആവശ്യവും ഉന്നയിച്ചായിരുന്നു യുവതികളുടെ പ്രതിഷേധം. മോശമായി പെരുമാറിയെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും പരാതി ഒത്തുതീർക്കാൻ ശ്രമിച്ചതിനാലാണ് കേസെടുക്കാൻ വൈകിയതെന്നുമാണ് പോലീസ് വിശദീകരിക്കുന്നത്.
Read Moreബുള്ളറ്റ് ലേഡി നിഖില വീണ്ടും പിടിയിൽ; കഞ്ചാവുകേസില്‍ ജാമ്യത്തില്‍ ഇറങ്ങിയ യുവതി എംഡിഎംഎയുമായി പിടിയിലാവുകയായിരുന്നു; യുവതിയെ കരുതൽ തടങ്കലിലാക്കി
കണ്ണൂർ: കഞ്ചാവുകേസില്‍ ജാമ്യത്തില്‍ കഴിയവേ എംഡിഎംഎയുമായി പിടിയിലായ പയ്യന്നൂരിലെ യുവതി ആഭ്യന്തര വകുപ്പ് സെക്രട്ടറിയുടെ ഉത്തരവുപ്രകാരം കരുതല്‍ തടങ്കലിലായി. ബുള്ളറ്റ് ലേഡിയെന്ന പേരിലറിയപ്പെടുന്ന പയ്യന്നൂര്‍ മുല്ലക്കോട് അണക്കെട്ടിനുസമീപം താമസിക്കുന്ന മുല്ലക്കോട് ഹൗസില്‍ സി.നിഖില (31)യാണ് കരുതല്‍ തടങ്കലിലായത്. ബുള്ളറ്റില്‍ സഞ്ചരിച്ച് മയക്കുമരുന്ന് വില്പന നടത്തുന്ന ഇവര്‍ ബുള്ളറ്റ് റാണിയെന്നും അറിയപ്പെടുന്നു. 2023 ഡിസംബര്‍ ഒന്നിന് വില്‍പ്പനയ്ക്കായി കൊണ്ടുവന്ന് വീട്ടില്‍ സൂക്ഷിച്ച 1.6 കിലോ കഞ്ചാവുമായി എക്സൈസ് സംഘം നിഖിലയെ അറസ്റ്റ് ചെയ്തിരുന്നു. തളിപ്പറമ്പ് എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ കെ.കെ.ഷിജില്‍ കുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് വീട്ടിനകത്ത് സൂക്ഷിച്ചിരുന്ന കഞ്ചാവ് കണ്ടെത്തിയത്. ഈ കേസില്‍ ജാമ്യത്തില്‍ കഴിയവേ കഴിഞ്ഞ ഫെബ്രുവരി 22-ന് ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ച് നിഖില 4.006 ഗ്രാം മെത്താഫിറ്റമിനുമായി വീണ്ടും അറസ്റ്റിലായി. പയ്യന്നൂര്‍ റേഞ്ച് എക്സൈസ് ഇന്‍സ്പെക്ടര്‍ കെ.ദിനേശന്റെ നേതൃത്വത്തിലുള്ള സംഘമാണ് യുവതിയെ വീട്ടില്‍ നടത്തിയ…
Read Moreവലിച്ചെറിയണ്ട, പോക്കറ്റിൽ സൂക്ഷിച്ചോ..!പ്ലാസ്റ്റിക് കുപ്പിയിലെ മദ്യം കുട്ടിണമെങ്കിൽ അധികം 20 രൂപ നൽകണം; കുപ്പി തിരിച്ചുകൊടുത്താൽ പണം മടക്കി നൽകും
തിരുവനന്തപുരം: ബെവ്കോ ഔട്ട്ലെറ്റുകളിൽ പ്ലാസ്റ്റിക് കുപ്പി തിരിച്ചെടുക്കുന്നതിനുള്ള പദ്ധതി ഇന്ന് ആരംഭിക്കും. തിരുവനന്തപുരം, കണ്ണൂർ ജില്ലകളിലെ 20 ഷോപ്പുകളിലാണ് തുടക്കത്തിൽ പദ്ധതി ആരംഭിക്കുന്നത്. അടുത്ത വർഷം ജനുവരി ഒന്നോടെ സംസ്ഥാന വ്യാപകമാക്കാനാണ് നീക്കമെന്ന് സംസ്ഥാന ബിവറേജസ് കോർപ്പറേഷൻ എം.ഡി. ഹർഷിത അട്ടല്ലൂരി പത്രസമ്മേളനത്തിൽ അറിയിച്ചു. പ്ലാസ്റ്റിക് കുപ്പികളിലെ മദ്യത്തിന് അധികമായി 20 രൂപ ഡിപ്പോസിറ്റായി വാങ്ങും. മദ്യം വാങ്ങുന്ന ഷോപ്പുകളിൽ കുപ്പി നൽകുമ്പോൾ 20 രൂപ തിരികെ ലഭിക്കും. ക്ലീൻ കേരള മിഷനുമായി ചേർന്നുള്ളതാണ് പദ്ധതി. ഷോപ്പുകളിൽ ഇതിനായി പ്രത്യേക കൗണ്ടർ തുറക്കും. ഇതിന്റെ പ്രവർത്തനങ്ങൾക്കായി കുടുംബശ്രീയുടെ സഹായം തേടിയിട്ടുണ്ട്. വിജയിക്കുന്ന മുറയ്ക്ക് മറ്റ് ഷോപ്പുകളിലും പദ്ധതി നടപ്പാക്കും. ആഴ്ചയിൽ മൂന്ന് തവണ ക്ലീൻ കേരള കമ്പനി കുപ്പികൾ ശേഖരിക്കും. സി-ഡിറ്റ് തയ്യാറാക്കുന്ന ലേബൽ കുപ്പിയിൽ പതിച്ചിരിക്കും. ഒക്ടോബർ ഒന്നു മുതൽ ബെവ്കോ ഔട്ട്ലെറ്റുകളിൽ മദ്യക്കുപ്പികൾ പായ്ക്ക്…
Read Moreആ കോള്‍ നിങ്ങള്‍ക്കും വരാം… ഇ – സിം കാര്‍ഡ് ആക്ടിവേഷന് ചെയ്യല്ലേ… വിശ്വസനീയമായ സ്രോതസുകളില്‍ നിന്നുള്ള ലിങ്കുകള്‍ മാത്രം തുറക്കുക
കൊച്ചി: പ്രമുഖ ടെലികോം കമ്പനികളുടെ ഇസിം കാര്‍ഡ് ആക്ടിവേഷന് എന്ന പേരില്‍ നടക്കുന്ന തട്ടിപ്പിനെതിരെ ജാഗ്രത പാലിക്കണമെന്ന് ദേശീയ ആഭ്യന്തര മന്ത്രാലയത്തിന്റേയും ഇന്ത്യന്‍ സൈബര്‍ ക്രൈം കോര്‍ഡിനേഷന്‍ സെന്ററിന്റേയും മുന്നറിയിപ്പ്. മൊബൈല്‍ നമ്പറിലൂടെ മാത്രം അക്കൗണ്ടിലെ മുഴുവന്‍ പണവും തട്ടിപ്പുകാര്‍ നിമിഷനേരം കൊണ്ട് കവരും എന്ന മുന്നറിയിപ്പാണ് ഉള്ളത്. നിലവില്‍ ഇത്തരം തട്ടിപ്പുകള്‍ വ്യാപകമായി നടക്കുന്നതായുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. ആ കോള്‍ തട്ടിപ്പാണ്…ഇരയുടെ മൊബൈല്‍ നമ്പര്‍ സേവന ദാതാവിന്റെ കസ്റ്റമര്‍ കെയറില്‍ നിന്നാണെന്ന വ്യാജേന തട്ടിപ്പുകാര്‍ വിളിക്കുന്നതോടെയാണ് തട്ടിപ്പിന്റെ തുടക്കം. തന്ത്രപരമായി ഇസിം എടുക്കുന്നതിനായി ഇരയെ സമ്മതിപ്പി ക്കുകയും ഇസിം ആക്ടീവേഷന്‍ റിക്വസ്റ്റ് സ്വീകരിക്കാന്‍ ആവശ്യപ്പെടുകയും ചെയ്യും. അപേക്ഷ സ്വീകരിക്കപ്പെടുന്നതോടെ ഇരയുടെ സിം കാര്‍ഡിന് നെറ്റ്വര്‍ക്ക് നഷ്ടമാകുന്നു . ഒപ്പം തട്ടിപ്പുകാരുടെ പക്കലുള്ള ഇസിം പ്രവര്‍ത്തനക്ഷമമാകുകയും ചെയ്യും. ഇതിന്റെ ഫലമായി കോളുകള്‍, മെസേജുകള്‍, ഒടിപി മുതലായവ തട്ടിപ്പുകാര്‍ക്ക്…
Read Moreപോലീസ് ആസ്ഥാനത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ദിനംപ്രതി താഴേക്കു പോകുന്നു; സംസ്ഥാന പോലീസ് മേധാവിക്കെതിരേ ഫയർഫോഴ്സ് മേധാവി യോഗേഷ് ഗുപ്ത
തിരുവനന്തപുരം: സംസ്ഥാന പോലീസ് മേധാവി റവാഡ ചന്ദ്രശേഖറിനെതിരേ രൂക്ഷവിമർശനവുമായി ഫയര്‍ഫോഴ്സ് മേധാവി യോഗേഷ് ഗുപ്ത . പോലീസ് ആസ്ഥാനത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ദിനംപ്രതി താഴേക്കു പോകുന്നുവെന്നാണ് യോഗേഷ് ഗുപ്തയുടെ ആരോപണം.കേന്ദ്രസര്‍വീസില്‍ നിയമനം ലഭിക്കാന്‍ എം പാനല്‍ ചെയ്യാനുള്ള പട്ടികയില്‍ ഇടം നേടാനുള്ള വിജിലന്‍സ് റിപ്പോര്‍ട്ട് സംസ്ഥാന സര്‍ക്കാര്‍ നല്‍കാത്തതില്‍ യോഗേഷ് ഗുപ്ത അസ്വസ്ഥനാണ്. തനിക്ക് വിജിലന്‍സ് റിപ്പോര്‍ട്ട് നല്‍കുന്നതിന്റെ കാര്യങ്ങള്‍ എന്തായെന്ന് ചോദിച്ച് അദ്ദേഹം വിവരാവാകാശ അപേക്ഷ നല്‍കിയിരുന്നു. ഈ അപേക്ഷയില്‍ തനിക്ക് മറുപടി നല്കാന് സാധിക്കില്ലെന്ന് പോലീസ് മേധാവി മറുപടി നല്‍കിയിരുന്നു. രഹസ്യ രേഖയായതിനാല്‍ അത് നല്കാന് സാധിക്കില്ലെന്ന് സംസ്ഥാന പോലീസ് മേധാവിക്ക് വേണ്ടി മറുപടി നല്‍കിയിരുന്നു. ഇതാണ് യോഗേഷ് ഗുപ്തയെ ചൊടിപ്പിച്ചത്. അപ്പീല്‍ അപേക്ഷ എന്ന വിധത്തിലാണ് രൂക്ഷ വിമര്‍ശനവുമായി യോഗേഷ് ഗുപ്ത സംസ്ഥാന പോലീസ് മേധാവിക്കു കത്തയച്ചത്.കെ.എം. എബ്രഹാമിനെതിരായ കേസിന്റെ വിവരങ്ങള്‍ അടങ്ങിയ വിജിലന്‍സ്…
Read More