പുലര്‍ച്ചെ  തീപടര്‍ന്ന ദേഹവുമായി ഒരാള്‍  ഓടുന്നു; പോലീസെത്തിയപ്പോഴേക്കും ശരീരം തിരിച്ചറിയാന്‍ മേലാത്തവിധം കത്തിക്കരിഞ്ഞു;  കളാണ്ടിതാഴത്ത് സംഭവിച്ചത്


കോഴിക്കോട് : റിട്ട.പോലീസുദ്യോഗസ്ഥര്‍ വെന്തു മരിച്ചു. കളാണ്ടിതാഴം കുരിശിങ്കല്‍ വീട്ടില്‍ ജസ്റ്റിന്‍തോമസ് (72) ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ 2.30 ഓടെയാണ് സംഭവം. കളാണ്ടിതാഴം റോഡില്‍ തീപടര്‍ന്ന ദേഹവുമായി ഒരാള്‍ നില്‍ക്കുന്നത് അതുവഴി സഞ്ചരിച്ചവരുടെ ശ്രദ്ധയില്‍പെടുകയായിരുന്നു.

ഉടന്‍ തന്നെ പോലീസില്‍ വിവരമറിയിച്ചു. പോലീസെത്തിയപ്പോഴേക്കും ശരീരം തിരിച്ചറിയാന്‍ പോലുമാവാത്ത രീതിയില്‍ തീപൊള്ളലേറ്റ് മരിച്ചിരുന്നു.

തുടര്‍ന്ന് മരിച്ചതാരെന്ന് കണ്ടെത്താനായി സമീപത്തെ വീടുകളിലുള്ളവരെ വിളിച്ചറിയിക്കുകയായിരുന്നു. വീടുകളില്‍ നിന്ന് ആരെയെങ്കിലും കണാതായിട്ടുണ്ടോയെന്നാണ് പോലീസ് പരിശോധിച്ചത്.

അതിനിടെ ജസ്റ്റിന്‍ജേക്കബിനെ കാണാതായ വിവരം അറിയുകയായിരുന്നു. ഇതോടെ പൊള്ളലേറ്റ് മരിച്ചത് ഇദ്ദേഹമാണെന്ന് തിരിച്ചറിയുകയായിരുന്നു.

സംഭവത്തില്‍ ചേവായൂര്‍ പോലീസ് കേസെടുത്തു. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി മോര്‍ച്ചറിയിലേക്ക് മാറ്റി.

Related posts

Leave a Comment