പെല്ലറ്റ് ആക്രമണത്തില്‍ കാഴ്ച നഷ്ടപെട്ട കാഷ്മീരി യുവാവ് ! പോണ്‍ താരം ജോണി സിന്‍സിന്റെ ചിത്രം പങ്കുവച്ച് പാക് മുന്‍ ഹൈകമ്മീഷണര്‍; പൊങ്കാലയിട്ട് സൈബര്‍ ലോകം…

കാഷ്മീര്‍ വിഷയത്തില്‍ പാകിസ്ഥാനില്‍ നിന്നുള്ള വിരട്ടലും വിവാദ പ്രസ്താവനകളും നിര്‍ബാധം തുടരുകയാണ്. കാഷ്മീര്‍ വിഷയത്തില്‍ പ്രതിഷേധിച്ച് മുന്‍ പാക് ഹൈക്കമ്മീഷണര്‍ അബ്ദുള്‍ ബാസിത് പങ്കുവച്ച ട്വീറ്റിന് പൊങ്കാലയിടുകയാണ് സൈബര്‍ ലോകം ഒന്നടങ്കം. കാഷ്മീരിലേതെന്ന് തെറ്റിദ്ധരിച്ച് പോണ്‍ താരം ജോണി സിന്‍സിന്റെ ചിത്രവും പോണ്‍ സിനിമയിലെ ഒരു ചിത്രവും ഉള്‍പ്പെടുത്തിയാണ് ഇദ്ദേഹം ട്വീറ്റ് ചെയ്തത്.

അനന്ത്‌നാഗില്‍ പെല്ലറ്റ് ആക്രമണത്തില്‍ കാഴ്ചനഷ്ടപ്പെട്ടയാള്‍ എന്ന് പരിചയപ്പെടുത്തിയാണ് ഇദ്ദേഹം ട്വിറ്ററില്‍ കുറിപ്പിട്ടത്. ട്വീറ്റ് വൈറലായതോടെ പിന്നിലെ മണ്ടത്തരം വ്യക്തമാക്കി പാക്കിസ്ഥാനില്‍ നിന്നുള്ള മാധ്യമപ്രവര്‍ത്തക നൈല ഇനായത്ത് രംഗത്തെത്തി. ഇതിന് പിന്നാലെ അബ്ദുള്‍ ബാസിത് ഈ കുറിപ്പ് നീക്കം ചെയ്തു. ആര്‍ട്ടിക്കിള്‍ 370 എടുത്തുകളഞ്ഞതോടെ പാക്കിസ്ഥാന്‍ ഇന്ത്യന്‍സ്ഥാനപതിയെ പുറത്താക്കുകയും ഇന്ത്യയുമായുള്ള വ്യാപാര ബന്ധം കുറയ്ക്കുകയും ചെയ്തിരുന്നു. അന്താരാഷ്ട്ര തലത്തില്‍ കാഷ്മീര്‍ ചര്‍ച്ചാ വിഷയമാക്കാന്‍ പാകിസ്ഥാന്‍ നടത്തിയ ശ്രമങ്ങളെല്ലാം അമ്പേ പരാജയപ്പെടുകയും ചെയ്തിരുന്നു.

കാഷ്മീര്‍ ഇന്ത്യയുടെ ആഭ്യന്തരകാര്യമാണെന്നും യാഥാര്‍ത്ഥ്യം പാക്കിസ്ഥാന്‍ ഉള്‍ക്കൊള്ളണമെന്നുമായിരുന്നു ഇന്ത്യയുടെ പ്രതികരണം. ഇതേത്തുടര്‍ന്ന് ഇന്ത്യയെ ആക്രമിക്കുമെന്നും ആണവായുധം പ്രയോഗിക്കുമെന്നുമുള്ള തരത്തില്‍ നിരവധി പ്രസ്താവനകളാണ് പാകിസ്ഥാന്‍ രാഷ്ട്രീയ നേതാക്കള്‍ നടത്തിയത്. എന്തായാലും പുതിയ ട്വീറ്റിന്റെ പേരില്‍ അബ്ദുള്‍ ബാസിതിനെ കൊന്നു കൊലവിളിക്കുകയാണ് ്‌ട്രോളന്മാര്‍.

Related posts