ഒമ്പതിൽ ഒമ്പതും കൈപ്പിടിയിലാക്കിയ നേട്ടം; യുഡിഎഫ് മന്ത്രിസഭയില്‍ കോട്ടയത്തു നിന്ന് നാലു മന്ത്രിമാരോ; ആവേശത്തോടെ കോട്ടയംകാർ

കോട്ടയം: പുതിയ യുഡിഎഫ് മന്ത്രിസഭയില്‍ കോട്ടയം ജില്ലയില്‍നിന്ന് നാലു മന്ത്രിമാര്‍ക്ക് സാധ്യത. യുഡിഎഫ് മുന്‍ മന്ത്രിസഭയില്‍ മുഖ്യമന്ത്രിയും ധനം, ആഭ്യന്തരം, റവന്യു ഉള്‍പ്പെടെ സുപ്രധാനമായ വകുപ്പുകള്‍ കൈകാര്യം ചെയ്യുന്ന മന്ത്രിമാര്‍ ജില്ലയില്‍നിന്നുണ്ടായിട്ടുണ്ട്.

കോട്ടയം എംഎല്‍എയും കോണ്‍ഗ്രസിലെ സീനിയര്‍ നേതാവുമായ തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ് മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്ന ഒന്നാമന്‍. മുമ്പ് രണ്ടുതവണ മന്ത്രിയായി സുപ്രധാന വകുപ്പുകള്‍ കൈകാര്യം ചെയ്തയാളാണ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. ഇതിനിടയില്‍ സ്പീക്കര്‍ സ്ഥാനം ലഭിച്ചേക്കുമെന്നും ചര്‍ച്ചകളുണ്ട്. മികച്ച ഭൂരിപക്ഷത്തില്‍ വിജയിച്ച ചാണ്ടി ഉമ്മനെയും മന്ത്രി സ്ഥാനത്തേക്ക് പരിഗണിച്ചേക്കും. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മകനെന്ന പരിഗണനയും ചാണ്ടി ഉമ്മന് അനുകൂലമാണ്.

ഘടകകക്ഷികളില്‍ കേരള കോണ്‍ഗ്രസ് നേതാവും കടുത്തുരുത്തി എംഎല്‍എയുമായ മോന്‍സ് ജോസഫ് മന്ത്രി സ്ഥാനം ഉറപ്പിച്ചു. ഇന്നലെ കേരള കോണ്‍ഗ്രസ് പാര്‍ലമെന്‍ററി പാര്‍ട്ടി യോഗത്തില്‍ അദ്ദേഹത്തെ കക്ഷി നേതാവായും തെരഞ്ഞെടുത്തു. രണ്ടു മന്ത്രിസ്ഥാനമാണു കേരള കോണ്‍ഗ്രസ് ആവശ്യപ്പെടുന്നത്. രണ്ടു മന്ത്രിസ്ഥാനമുണ്ടെങ്കില്‍ അപു ജോണ്‍ ജോസഫിന്‍റെ പേരും പരിഗണിച്ചേക്കും.

സ്വതന്ത്രാംഗമാണെങ്കിലും മാണി സി. കാപ്പനും മന്ത്രി സ്ഥാനം ലഭിച്ചേക്കും. ഒരു എംഎല്‍എമാര്‍ മാത്രമുള്ള കക്ഷികള്‍ക്ക് മന്ത്രിസ്ഥാനം നല്‍കാന്‍ തീരുമാനമായാല്‍ കാപ്പന്‍ മന്ത്രിസ്ഥാനത്തെത്തും. പാലായില്‍ പുതുയുഗ യാത്ര നയിച്ചും തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയപ്പോഴും വി.ഡി. സതീശന്‍ പറഞ്ഞത് ഇത്തവണ കാപ്പന്‍ ജയിച്ചു വരുന്നത് എംഎല്‍എ മാത്രമായിട്ടായിരിക്കില്ല എന്നാണ്. ഒമ്പതില്‍ ഒമ്പതു സീറ്റും നേടിയ യുഡിഎഫിന് ഉജ്വല വിജയം സമ്മാനിച്ച ജില്ലയെന്ന പരിഗണനയും മന്ത്രി സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പില്‍ ജില്ലയ്ക്ക് അനുകൂലമാണ്.

Related posts

Leave a Comment