തെന്നിന്ത്യന്‍ നടി ഷക്കീലയെക്കുറിച്ച് നടനും എഴുത്തുകാരനമായ ഹരീഷ് പേരടി സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ച കുറിപ്പ് ശ്രദ്ധനേടുന്നു. ഒരു സ്ത്രീയെന്ന നിലയിൽ അങ്ങേയറ്റം ബഹുമാനിക്കുന്ന ഇന്ത്യൻ സിനിമയിലെ ഉരുക്ക് വനിതയോടൊപ്പം ഫോട്ടോയെടുക്കാൻ കിട്ടിയ അപൂർവ സൗഭാഗ്യം എന്ന് കുറിച്ചാണ് കുറിപ്പ് തുടങ്ങുന്നത്.
സത്യത്തിൽ ചെന്നൈയിൽ നിന്നു കൊച്ചിയിലേക്കുള്ള യാത്ര കഴിഞ്ഞ് എയർപോർട്ട് ടാക്സിക്കു ക്യൂ നിൽകുന്പോൾ പിന്നിൽനിന്ന് എന്നെ തോണ്ടി വിളിച്ച് “എനക്കൊരു ഫോട്ടോ വേണം, ഉങ്കളോട് എല്ലാ തമിൾ സിനിമാവും നാൻ പാത്തിരിക്ക്, ഉങ്കളോട് എല്ലാ ക്യാരക്ടേഴ്സും എനക്ക് റൊന്പ പുടിക്കും’ എന്നു കേട്ടപ്പോൾ കുറച്ചുനേരത്തേക്ക് ഞാൻ ശ്വാസംമുട്ടി വായപിളർന്ന് അന്തിച്ചു നിന്നുപോയി.
പിന്നെ സ്ഥലകാല ബോധം വീണ്ടെടുത്തു ഞാനും പറഞ്ഞു, “എനക്കും ഉങ്കളുടെ ഒരു ഫോട്ടോ വേണം മേം’ എന്ന്. വീണ്ടും ആ പെങ്ങൾ എന്നോടു ചോദിച്ചു “ഇന്ത് പടം നാൻ ഇൻസ്റ്റയിൽ പോടട്ടുമാ’ എന്ന്. അതുകൂടി കേട്ടപ്പോൾ ഞാൻ ജീവിക്കുന്ന കാലത്തെ കുറിച്ചോർത്ത് ഒന്നും പറയാനില്ലാതെ ഒരുനിമിഷം മരിച്ചുപോയ ഞാൻ, ആ സ്ത്രീയോടുള്ള ബഹുമാനം കൊണ്ടു ജീവനുണ്ടെന്ന് എന്നെ ബോധ്യപ്പെടുത്താൻ വേണ്ടി കൂടുതൽ ശക്തിയോടെ തല കുലുക്കി. ഷക്കീല മേം ഈ നന്മ നിറഞ്ഞ വലിയ മനസിന് ഹൃദയം നിറഞ്ഞ നന്ദി എന്ന് പഹീഷ് പറഞ്ഞു.