സിനിമാമേഖലയിൽ ജോലിവാഗ്ദാനം ചെയ്ത് പണം തട്ടിയതായി പരാതി; 13ഓളം യുവാക്കൾ തട്ടിപ്പിനിരയായി;  യുവാക്കളുടെ ആധാർകാർഡും പാസ്പോർട്ട് കോപ്പിയും വാങ്ങിയായിരന്നു കബളിപ്പിക്കൽ

ആലപ്പുഴ: സിനിമ മേഖലയിൽ ജോലി വാഗ്ദാനം ചെയ്ത് യുവാക്കളിൽ നിന്ന് പണം തട്ടിയതായി പരാതി. പാതിരപ്പള്ളി ഓമനപ്പുഴ സ്വദേശിയായ യുവാവിനെതിരെയാണ് കബളിപ്പിക്കപ്പെട്ടവർ മണ്ണഞ്ചേരി, ആലപ്പുഴ നോർത്ത്, പുന്നപ്ര പോലീസ് സ്റ്റേഷനുകളിൽ കഴിഞ്ഞദിവസം പരാതി നൽകിയത്.

ആലപ്പുഴ ജില്ലക്കാരായ 13 ഓളം പേരിൽ നിന്ന് 5000 മുതൽ 10,000 രൂപ വരെയുള്ള തുകയാണ് ഇയാൾ കബളിപ്പിച്ചെടുത്തത്. ദുബായിൽ ആരംഭിക്കുന്ന സിനിമ ചിത്രീകരണവുമായി ബന്ധപ്പെട്ട ആർട്ട് ജോലികൾക്ക് ആളെ ആവശ്യമുണ്ടെന്ന് പറഞ്ഞായിരുന്നു തട്ടിപ്പ്.

പുന്നപ്ര സ്വദേശിയായ യുവാവുമായി പരിചയപ്പെട്ട ഇയാൾ യുവാവിന്‍റെ സുഹൃത്തുക്കളടക്കമുള്ളവരെയാണ് കബളിപ്പിച്ചത്. പണം വാങ്ങിയതിനൊപ്പം ഇയാൾ യുവാക്കളിൽ നിന്ന് ആധാർകാർഡ്, പാസ്പോർട്ടിന്‍റെ കോപ്പി, തിരിച്ചറിയൽ കാർഡ് എന്നിവയും വാങ്ങിയിരുന്നു.

കഴിഞ്ഞ 11ന് വിദേശത്തേക്ക് പോകണമെന്നായിരുന്നു പണം നൽകിയവരോട് പറഞ്ഞിരുന്നത്. തിരുവനന്തപുരത്തുനിന്നുമെത്തുന്ന സ്വകാര്യ ബസിൽ താനുണ്ടാകുമെന്നും ഇവരെ വിശ്വസിപ്പിച്ചു. ഇതനുസരിച്ച് യുവാക്കൾ കൊമ്മാടിയിൽ കാത്തുനിൽക്കുകയും ചെയ്തു.

ഇതിനിടയിൽ ഇയാളുമായി ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫോണ്‍ സ്വിച്ച് ഓഫുമായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇയാൾ സമാനമായ തട്ടിപ്പുകൾ വിവിധയിടങ്ങളിൽ നടത്തിയതായി മനസിലാക്കിയതോടെയാണ് യുവാക്കൾ പരാതിയുമായി പോലീസിനെ സമീപിച്ചത്.

Related posts