കൊല്ലുന്നതിനു മുമ്പു വരെ സഖാവേ എന്നു വിളിക്കും ! എന്നിട്ട് അതേ സഖാവിനെ വെട്ടിക്കൊല്ലും; കമ്യൂണിസം എന്ന സാധനം ഇപ്പോള്‍ ഇല്ലെന്ന് ജോയ് മാത്യു…

വയനാട്ടില്‍ രാഹുല്‍ ഗാന്ധി പങ്കെടുത്ത പൊതുസമ്മേളന വേദിയില്‍ ഇടതുപക്ഷത്തെ കടന്നാക്രമിച്ച് നടന്‍ ജോയ് മാത്യു.

കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ സ്വേച്ഛാധിപത്യം മാത്രമാണെന്നും കറുപ്പിനെ അലര്‍ജിയുള്ള ഏകാധിപതിയാണ് ഇപ്പോള്‍ എല്ലാം തീരുമാനിക്കുന്നതെന്നും ജോയ് മാത്യു പറഞ്ഞു.

തെറ്റു കണ്ടാല്‍ ചൂണ്ടിക്കാട്ടുന്ന ഒറ്റയാള്‍ പോരാളിയാണ് രാഹുല്‍ ഗാന്ധി. ഇന്ന് ഇന്ത്യ ഉറ്റുനോക്കുന്നത് രാഹുല്‍ ഗാന്ധിയെയാണ്.

അദ്ദേഹത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കേണ്ടത് ജനങ്ങളുടെ അവകാശമാണ്. ജനാധിപത്യത്തെ കശാപ്പ് ചെയ്യുന്ന ഈ ഇന്ത്യന്‍ അവസ്ഥയില്‍ ‘ഒരാള്‍ കള്ളന്‍’ എന്നു പറയാന്‍ അദ്ദേഹം കാണിച്ച ചങ്കൂറ്റത്തെ സ്വാഗതം ചെയ്യുന്നുവെന്നും ജോയ് മാത്യു പറഞ്ഞു.

ജോയ് മാത്യു പറഞ്ഞതിങ്ങനെ…എന്നെക്കാള്‍ പ്രശസ്തരും ആരാധകരും ഉള്ള ആളുകളെ വിളിക്കുന്നതിനു പകരം കുറച്ച് സിനിമകളിലൊക്കെ അഭിനയിച്ച, കുറച്ച് കാര്യങ്ങളൊക്കെ പറയുന്നൊരാളെ വിളിച്ച് ഇത്രയും വലിയൊരു സദസിനു മുന്നില്‍ ഇരുത്തുക എന്ന് പറഞ്ഞാല്‍, എന്നില്‍ എന്തോ ഒരു നല്ല വശം ഉണ്ട്.

ആ നല്ല വശം ഇത്രയേ ഉള്ളൂ, അനീതി കണ്ടാല്‍ എതിര്‍ക്കുക. അതിന് നിങ്ങള്‍ കോണ്‍ഗ്രസുകാരനോ കമ്യൂണിസ്റ്റുകാരനോ ആകണമെന്നില്ല.

പക്ഷേ കമ്യൂണിസ്റ്റുകാര്‍ എതിര്‍ക്കില്ല. അത് വേറെ കാര്യം. കാരണം ഒരൊറ്റ മുഖം ഉള്ള പാര്‍ട്ടിയാണ് കമ്യൂണിസ്റ്റ് എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്.

വിമര്‍ശനങ്ങള്‍ അവര്‍ക്ക് സ്വീകാര്യമേ അല്ല. വിമര്‍ശനങ്ങളെ ഉള്‍ക്കൊള്ളാന്‍ കമ്യൂണിസ്റ്റുകാര്‍ തയാറാവുന്നില്ല.

കഴിഞ്ഞ ദിവസം കോണ്‍ഗ്രസിന്റെ പരിപാടിയില്‍ പങ്കെടുത്ത കല്‍പറ്റ മാഷ് പറഞ്ഞൊരു കാര്യമുണ്ട്, ‘കോണ്‍ഗ്രസിന്റെ ഏറ്റവും വലിയ ഗുണം ഒരുപാട് അഭിപ്രായങ്ങളുണ്ട് എന്നതാണ്.’

ഇങ്ങനെ ഒരുപാട് അഭിപ്രായമുള്ള പാര്‍ട്ടിക്കു മാത്രമേ ജനാധിപത്യസ്വഭാവം കാത്തുസൂക്ഷിക്കാനാകൂ. മറ്റേതില്‍ ജനാധിപത്യമില്ല.

സ്വേച്ഛാധിപത്യം മാത്രമേയുള്ളൂ. ഒരാള്‍ മാത്രം തീരുമാനിക്കുന്നു, അത് നടക്കുന്നു. അയാള്‍ ആരാണെന്ന് ഞാന്‍ പറയുന്നില്ല.

നിങ്ങളെല്ലാവരും കറുത്ത ഷര്‍ട്ട് ധരിച്ചാകും വരിക എന്നാണ് ഞാന്‍ വിചാരിച്ചത്. പാര്‍ട്ടി സെറ്റപ്പ് അങ്ങനെയാണ്. വളരെ തീവ്രമായ കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ച ആളാണ് ഞാന്‍. ചോദ്യം ചെയ്യാന്‍ പാടില്ലാത്ത ഒന്നാണ് അതിന്റെ ഘടന.

കൊല്ലുന്നതിനു മുമ്പു വരെ സഖാവേ എന്നു വിളിക്കും. അതേ സഖാവിനെ അന്‍പത്തിയൊന്നോ അതില്‍ കൂടുതലോ വെട്ടുവെട്ടി കൊല്ലും.

കമ്യൂണിസം എന്ന സാധനം ഇപ്പോള്‍ ഇല്ല, അതുണ്ടെന്നു പറഞ്ഞ് തെറ്റിദ്ധരിപ്പിക്കുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്. ഇനിയുള്ള കാലത്ത് ഇതു വരാന്‍ തന്നെ ബുദ്ധിമുട്ടാണ്.

മുതലാളിത്തം അത്രമേല്‍ അതില്‍ പിടിമുറുക്കി കഴിഞ്ഞു. അവിടെയാണ് ജനാധിപത്യത്തിന്റെ പ്രസക്തി. അവിടെയാണ് ജനാധിപത്യത്തിലെ ഈടുറ്റ ശബ്ദത്തിന്റെ പ്രസക്തി. അവിടെയാണ് രാഹുല്‍ ഗാന്ധിയുടെ പ്രസക്തി.

തെറ്റ് കണ്ടാല്‍ ചൂണ്ടിക്കാട്ടുന്ന ഒറ്റയാള്‍ പോരാളിയാണ് രാഹുല്‍ ഗാന്ധി. ഒരാള്‍ ഒറ്റയ്ക്കു നിന്നു പോരാടാന്‍ തയാറാകുന്ന മനസ്സാണ് അദ്ദേഹത്തിന്റേത്.

ഞാന്‍ കോണ്‍ഗ്രസ് ആണോ എന്ന് എനിക്കു തന്നെ അറിയില്ല. ഇന്ന് ഇന്ത്യ ഉറ്റുനോക്കുന്നത് രാഹുല്‍ ഗാന്ധിയെയാണ്. അദ്ദേഹത്തിന്റെ നെഞ്ചുറപ്പിനെ, ആ വ്യക്തിത്വത്തെ ബഹുമാനിക്കുന്നു.

ജനാധിപത്യത്തെ കശാപ്പ് ചെയ്യുന്ന ഈ ഇന്ത്യന്‍ അവസ്ഥയില്‍ ഒരാള്‍ കള്ളനാണ് എന്ന് പറയാന്‍ കാണിച്ച അദ്ദേഹത്തിന്റെ ചങ്കൂറ്റത്തെ സ്വാഗതം ചെയ്യുന്നു. അദ്ദേഹത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കേണ്ടത് ജനങ്ങളുടെ അവകാശമാണ്.

കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനങ്ങളെ വിമര്‍ശിച്ചയാളാണ് ഞാന്‍. അതില്‍ അവര്‍ക്കും ഒരു പ്രശ്‌നമില്ല, കാരണം ഏറ്റവും കൂടുതല്‍ സഹിഷ്ണുതാ ബോധമുള്ള പാര്‍ട്ടിയാണ് കോണ്‍ഗ്രസ്.ജോയ് മാത്യു പറഞ്ഞു.

Related posts

Leave a Comment