കൂട്ടം തെറ്റിയെത്തിയ കാട്ടാനകുട്ടിയുടെ ആരോഗ്യസ്ഥിതി മോശം;  വനത്തിലേക്ക് തിരികെ വിടാനുള്ള ശ്രമം പാഴായി

ആര്യങ്കാവ് : ആര്യങ്കാവിനു സമീപം കൂട്ടം തെറ്റിയ കാട്ടാനക്കുട്ടിയെ തിരികെ വിടാനുള്ള വനം വകുപ്പിന്‍റെ ശ്രമം മൂന്നാം ദിവസവും പരാജയം. അതേസമയം തന്നെ ആനയുടെ ആരോഗ്യ സ്ഥിതി മോശമാണന്ന റിപ്പോര്‍ട്ടും പുറത്തുവരുന്നുണ്ട്.

രണ്ടിന് രാത്രിയോടെയാണ് ്‍ തോട്ടിലൂടെ ഒഴുകിയെത്തിയ കുട്ടിയാനെയെ നാട്ടുകാര്‍ രക്ഷപ്പെടുത്തി കരക്കെത്തിച്ചത്. മൂന്ന്‍ ദിവസം പിന്നിടുമ്പോഴും കുട്ടിയാനെ കാട്ടിലേക്ക് മടക്കി അയക്കാനുള്ള ശ്രമം പരാജയപ്പെട്ട വനം വകുപ്പ് മറ്റുപോംവഴി ആലോചിക്കുകയാണ്. ഉന്നത വനപാലകരടക്കം സ്ഥലത്ത് എത്തി കൂടിയാലോചനകള്‍ ആരംഭിച്ചിട്ടുണ്ട്.

കോന്നിയിലെ വനം വകുപ്പിന്‍റെ തന്നെ ആന പരിപാലന കേന്ദ്രത്തിലേക്ക് മാറ്റാനുള്ള നീക്കമാണ് വനം വകുപ്പ് ഇപ്പോള്‍ ആലോചിക്കുന്നത്. അതേസമയം ഒരുമാസത്തില്‍ മാത്രം താഴെ പ്രായമുള്ള ആനക്കുട്ടിയുടെ ആരോഗ്യസ്ഥിതിയിലുള്ള ആശങ്ക വനം വകുപ്പിനെ കുഴയ്ക്കുന്നു. ഈ പ്രായത്തിലുള്ള കുട്ടിയാനയെ ആന പരിപാലന കേന്ദ്രത്തില്‍ എത്തിച്ചാലും ജീവന്‍ രക്ഷിച്ചെടുക്കുക പ്രയാസമാണെന്നാണ് വനം വകുപ്പിലെ ഒരു വിഭാഗം പറയുന്നത്.

എന്നാല്‍ ഇത്തരത്തില്‍ പ്രായം കുറഞ്ഞ ആനയുടെ ജീവന്‍ നഷ്ട്ടമാകുന്ന തരത്തില്‍ കഴിഞ്ഞ മൂന്ന് ദിവസമായി നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കെതിരെയും വനം വകുപ്പിലെ തന്നെ മറ്റൊരു വിഭാഗം രംഗത്തെത്തിയിട്ടുണ്ട്. കുട്ടിയാനയെ എത്രയും പെട്ടന്ന് സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റണം എന്നാണ് ഇക്കൂട്ടരുടെ ആവശ്യം. നിലവില്‍ കരിക്കിന്‍ വെള്ളത്തില്‍ ഒആര്‍എസ് ലായനി കലക്കി ആനക്ക് നല്‍കിയാണ് ജീവന്‍ നിലനിര്‍ത്തുന്നത്. അതേസമയം തന്നെ ആനയുടെ ആരോഗ്യസ്ഥിതി സംബന്ധിച്ച കൂടുതല്‍ കാര്യങ്ങള്‍ വനം വകുപ്പ് പുറത്ത് വിട്ടിട്ടില്ല

Related posts