വോട്ട് ചെയ്യാൻ തിരിച്ചറിയൽ രേഖയായി റേഷൻ കാർഡ് സ്വീകരിക്കില്ല ; വോട്ട് ചെയ്യാൻ വേണ്ട 13 തിരിച്ചറിയൽ രേഖകൾ ഏതെല്ലാം…

തിരുവനന്തപുരം: നാളെ വോട്ട് ചെയ്യാനായി പോളിംഗ് ബൂത്തിൽ എത്തുമ്പോൾ പ്രധാന തിരിച്ചറിയൽ രേഖയായി ഉപയോഗിക്കുന്നത് തെരഞ്ഞെടുപ്പ് കമ്മീഷൻ നൽകുന്ന ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡാണ്. കാർഡ് കൈവശമില്ലാത്തവർക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശിച്ച ഫോട്ടോ പതിച്ച മറ്റ് 12 അംഗീകൃത തിരിച്ചറിയൽ രേഖകൾ ഉപയോഗിച്ച് വോട്ട് ചെയ്യാം. • ആധാർ കാർഡ് •എംഎൻആർഇജിഎ തൊഴിൽ കാർഡ്(ദേശീയ തൊഴിലുറപ്പ് പദ്ധതി ജോബ് കാർഡ്) • ബാങ്ക്/പോസ്റ്റ് ഓഫീസ് നൽകുന്ന ഫോട്ടോ സഹിതമുള്ള പാസ്ബുക്കുകൾ • തൊഴിൽ മന്ത്രാലയത്തിന്‍റെ ആരോഗ്യ ഇൻഷുറൻസ് സ്മാർട്ട് കാർഡ് • ഡ്രൈവിംഗ് ലൈസൻസ് • പാൻ കാർഡ് • ദേശീയ ജനസംഖ്യാ രജിസ്റ്ററിന് കീഴിൽ രജിസ്ട്രാർ ജനറൽ ഓഫ് ഇന്ത്യ നൽകുന്ന സ്മാർട്ട് കാർഡ് • ഇന്ത്യൻ പാസ്പോർട്ട് • ഫോട്ടോ സഹിതമുള്ള പെൻഷൻ രേഖ • കേന്ദ്ര, സംസ്ഥാന ജീവനക്കാർ, പൊതുമേഖല സ്ഥാപനങ്ങൾ, പബ്ലിക്ക്…

Read More

രാഹുലിന്‍റെ കലാശക്കൊട്ടിൽ ഒടുവിൽ ലീഗിന്‍റെ കൊടി

മുക്കം: ദേശീയ ശ്രദ്ധ നേടിയ വയനാട് മണ്ഡലത്തിൽ യുഡിഎഫിലെ അപ്രഖ്യാപിത കൊടി വിലക്കിന് തിരുവമ്പാടി പഞ്ചായത്തില്‍ ഒടുവിൽ “ലംഘനം’. മണ്ഡലത്തില്‍ യുഡിഎഫ് പ്രചാരണങ്ങള്‍ തുടക്കം മുതല്‍ കലാശക്കൊട്ട് വരെ ലീഗും കോണ്‍ഗ്രസും കൊടികളില്ലാതെ പൂര്‍ത്തിയാക്കിയപ്പോള്‍ മലയോര പഞ്ചായത്തായ തിരുവമ്പാടിയിലാണു കൊടികള്‍ക്കു വിലക്കില്ലാത്ത കലാശക്കൊട്ടു നടത്തിയത്. മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളിൽ ലീഗ് കൊടി ഉപയോഗിച്ചതിനു പ്രവർത്തകർക്കു മർദനമേറ്റ സംഭവങ്ങൾ വരെ റിപ്പോർട്ട് ചെയ്തിരുന്നു. കോണ്‍ഗ്രസ് ദേശീയ നേതാവ് രാഹുല്‍ ഗാന്ധി മത്സരിക്കുന്ന വയനാട്ടില്‍ ലീഗിന്‍റെ പച്ചക്കൊടി ഉയര്‍ത്തുന്നത് ഉത്തരേന്ത്യയില്‍ സംഘപരിവാര്‍ വ്യാജ പ്രചാരണത്തിന് ആയുധമാക്കുന്നു എന്ന ന്യായമുയര്‍ത്തിയാണു കൊടികള്‍ക്ക് അപ്രഖ്യാപിത വിലക്ക് ഏര്‍പ്പെടുത്തിയിരുന്നത്. എന്നാല്‍ അവസാനവട്ട ആവേശത്തില്‍ അതെല്ലാം മറന്നു. ലീഗ് കൊടികളുമായി എത്തിയതോടെ കോണ്‍ഗ്രസും കൊടി ഉയര്‍ത്തി.രാഹുല്‍ പത്രിക സമര്‍പ്പണത്തിനും പ്രചാരണത്തിനുമായി രണ്ട് തവണ മണ്ഡലത്തിലെത്തിയപ്പോഴും കൊടികള്‍ മാറ്റിനിര്‍ത്താന്‍ യുഡിഎഫ് നേതൃത്വം അതീവ ശ്രദ്ധ കാണിച്ചിരുന്നു. തിരുവമ്പാടിയില്‍…

Read More

വീട്ടിൽ വോട്ട് ചെയ്യുന്നതിന്‍റെ ദൃശ്യങ്ങള്‍ ഫോണില്‍ പകർത്തി; വയോധികന്‍റെ മകനെതിരേ കേസ്

കോഴിക്കോട്: ‘വീട്ടില്‍നിന്നു വോട്ട്’ സേവനം ഉപയോഗപ്പെടുത്തി പിതാവ് ഓപ്പണ്‍ വോട്ട് ചെയ്യുന്നതിന്‍റെ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകർത്തിയ സംഭവത്തിൽ മകനെതിരേ കേസ്. മലയമ്മ പുള്ളന്നൂരിലെ ഞെണ്ടാഴിയില്‍ മൂസയുടെ മകൻ ഹമീദിനെതിരേയാണ് കുന്നമംഗലം പോലീസ് കേസെടുത്തത്. വയോധികനായ മൂസയുടെ വോട്ട് രേഖപ്പെടുത്താൻ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ അദ്ദേഹത്തിന്‍റെ വീട്ടില്‍ എത്തിയിരുന്നു. പ്രത്യേക സാഹചര്യമായതിനാല്‍ മൂസയുടെ വോട്ട് ഓപ്പണ്‍ വോട്ടായി ഹമീദ് രേഖപ്പെടുത്തുകയായിരുന്നു. വോട്ട് രേഖപ്പെടുത്തുന്നതിനിടയില്‍ ഇയാള്‍ സ്വന്തം മൊബൈലില്‍ ദൃശ്യങ്ങള്‍ പകർത്തുകയും ചെയ്തു. ഇതു ശ്രദ്ധയില്‍പ്പെട്ട റിട്ടേണിംഗ് ഓഫീസറാണ് പോലീസില്‍ പരാതി നല്‍കിയത്. ജനപ്രാതിനിധ്യ നിയമത്തിനെതിരായ പ്രവർത്തനമാണ് ഹമീദിന്‍റെ ഭാഗത്തു നിന്നുണ്ടായതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. വോട്ടു രേഖപ്പെടുത്തുമ്പാള്‍ ഉണ്ടാവേണ്ട സ്വകാര്യത ലംഘിക്കപ്പെട്ടുവെന്ന് കാണിച്ചാണു പരാതി. ദൃശ്യങ്ങള്‍ പകർത്തിയ മൊബൈല്‍ ഫോണ്‍ പോലീസ് കസ്റ്റഡിയില്‍ എടുത്തു. മുൻകൂട്ടി അപേക്ഷ നല്‍കിയ ഭിന്നശേഷിക്കാർക്കും 85 വയസിനു മുകളിലുള്ള വയോധികർക്കുമാണു വീട്ടില്‍നിന്നു വോട്ടിന് അവസരം…

Read More

തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലെ പോലീസുകാർ ചോദിക്കുന്നു: ഞങ്ങളുടെ അലവൻസ് എവിടെ?

കണ്ണൂർ: ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന പോലീസുകാർക്കു മാത്രം അലവൻസ് അനുവദിക്കുന്നില്ലെന്ന് പരാതി. പണം അനുവദിക്കണമെന്ന് സർക്കാർ ഉത്തരവുണ്ടായിട്ടും പോലീസുകാർക്ക് ഇതുവരെ പണം ലഭിച്ചിട്ടില്ല. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പോലീസ് ഡിപ്പാർട്ട്മെന്‍റിന് സർക്കാർ 13 കോടി രൂപ അനുവദിച്ചിരുന്നു. ഡ്യൂട്ടിയിലുള്ള പോലീസുകാർക്ക് ഭക്ഷണ അലവൻസായി പ്രതിദിനം 250 രൂപയാണ് അനുവദിക്കുന്നത്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എസ്എസ്ടി, എസ്എസ്ടി ചെക്ക്പോസ്റ്റ്, ഫ്ലൈയിംഗ് സ്ക്വാഡ്, ആന്‍റി ഡിഫൈസ്മെന്‍റ് സ്ക്വാഡ് എന്നീ സ്ക്വാഡുകളിലാണു പോലീസുകാർ ജോലി ചെയ്യുന്നത്. എന്നാൽ, ഈ സ്ക്വാഡിൽ പ്രവർത്തിക്കുന്ന പോലീസുകാർ ഒഴികെയുള്ളവർക്ക് ഭക്ഷണ അലവൻസ് അനുവദിക്കണമെന്നാണ് പുതിയ ഉത്തരവ് പുറത്തിറങ്ങിയിരിക്കുന്നത്. ഈ ഉത്തരവിനെതിരേ വ്യാപക പ്രതിഷേധമാണ്. എന്നാൽ, പോലീസുകാർക്കുള്ള പണം പോലീസ് ഡിപ്പാർട്ട്മെന്‍റിന് കൈമാറിയിട്ടുണ്ടെന്നും അവരാണ് പോലീസുകാർക്ക് പണം അനുവദിക്കേണ്ടതെന്നുമാണ് വിശദീകരണം. തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള എക്സിക്യൂട്ടീവ് മജിസ്ട്രേറ്റുമാർക്ക് പ്രതിദിനം 600 രൂപയാണ് അനുവദിച്ചിരിക്കുന്നത്.

Read More

തീവ്രവാദം: സിഡ്നിയിൽ ഏഴു കൗമാരക്കാർ അറസ്റ്റിൽ

സിഡ്നി: ഓസ്ട്രേലിയയിലെ സിഡ്നിയിൽ പള്ളിയിൽ പ്രസംഗിക്കുകയായിരുന്ന ബിഷപ്പിനെ കുത്തിപ്പരിക്കേൽപ്പിച്ച സംഭവവുമായി ബന്ധപ്പെട്ടുള്ള പരിശോധനയിൽ ഏഴ് കൗമാരക്കാരെ പോലീസ് അറസ്റ്റ്ചെയ്തു. അക്രമത്തെ പ്രോത്സാഹിപ്പിക്കുന്ന വിധത്തിൽ പ്രവർത്തിക്കുന്നവരെന്നു കണ്ടെത്തിയാണ് 15 നും 17 നും ഇടയിലുള്ളവരെ അറസ്റ്റ് ചെയ്തത്. മതപരമായ വിശ്വാസത്തിന്‍റെ പേരിൽ അക്രമം പ്രചരിപ്പിക്കാൻ ഇവർ ശ്രമിച്ചുവെന്നു കണ്ടെത്തിയതായി ന്യൂസൗത്ത് വെയിൽസ് പോലീസ് ഡെപ്യൂട്ടി കമ്മീഷണർ ഡേവിഡ് ഹഡ്സൺ പറഞ്ഞു. കഴിഞ്ഞ 15 ന് ബിഷപ്പിനെതിരേ നടന്ന ആക്രമണവുമായി ബന്ധപ്പെട്ട് പതിനാറുകാരനെ അറസ്റ്റ് ചെയ്തിരുന്നു. അസീറിയൻ ഓർത്തഡോക്സ് സഭാ മെത്രാൻ മാർ മാറി ഇമ്മാനുവേലാണ് ആക്രമിക്കപ്പെട്ടത്. മറ്റു മൂന്നുപേർക്കുകൂടി പരിക്കേറ്റിരുന്നു. സിഡ്നിയുടെ പടിഞ്ഞാറൻ പ്രാന്തത്തിലെ വൈക്‌ലി പ്രദേശത്തെ ക്രൈസ്റ്റ് ദ ഗുഡ് ഷെപ്പേഡ് പള്ളിയിലാണു സംഭവം നടന്നത്. ബൈബിൾ ക്ലാസ് എടുത്തുകൊണ്ടിരിക്കേ അക്രമി അൾത്താരയിൽ കയറി ബിഷപ്പിന്‍റെ ശിരസിനു നേർക്ക് പലവട്ടം കുത്തുകയായിരുന്നു. ആക്രമണദൃശ്യങ്ങൾ എടുത്തുമാറ്റാൻ സമൂഹമാധ്യമായ എക്സിനോട്…

Read More

സഹോദരിക്ക് വിവാഹസമ്മാനമായി സ്വര്‍ണമോതിരവും ടിവിയും നൽകി; യുവാവിനെ ഭാര്യയും സഹോദരന്മാരും തല്ലിക്കൊന്നു

ബരാബങ്കി: സ്വന്തം സഹോദരിയുടെ വിവാഹത്തിന് സമ്മാനം വാങ്ങി നൽകിയതിന്‍റെ പേരിൽ യുവാവിനെ ഭാര്യയും സഹോദരന്മാരും ചേർന്നു മർദിച്ച് കൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലെ ബരാബങ്കിയിലാണ് സംഭവം. ചന്ദ്ര പ്രകാശ് മിശ്ര (35) എന്ന യുവാവിനെയാണ് ഭാര്യ ചാബിയും സഹോദരന്മാരും ചേര്‍ന്നു കൊലപ്പെടുത്തിയത്. ഈ മാസം 26നാണ് ചന്ദ്ര പ്രകാശിന്‍റെ സഹോദരിയുടെ വിവാഹം നിശ്ചയിച്ചിരുന്നത്. സഹോദരിയുടെ വിവാഹത്തിന് സ്വര്‍ണമോതിരവും ടിവിയുമാണ് ചന്ദ്ര പ്രകാശ് സമ്മാനമായി നല്‍കിയത്. എന്നാല്‍, ഇവ നല്‍കുന്നതിനോട് ഭാര്യ ചാബിക്ക് ആദ്യമേ എതിര്‍പ്പായിരുന്നുവെന്നു ബന്ധുക്കൾ പറയുന്നു. സമ്മാനം വാങ്ങുന്നത് സംബന്ധിച്ച് ഇരുവരും തമ്മില്‍ പലതവണ വഴക്കിട്ടിരുന്നു. എന്നാൽ ഭാര്യയുടെ എതിർപ്പ് അവഗണിച്ചു ചന്ദ്ര പ്രകാശ് സ്വർണ മോതിരവും ടിവിയും സഹോദരിക്കു സമ്മാനമായി നൽകി. ഇതിൽ പ്രകോപിതയായ ഭാര്യ തന്‍റെ സഹോദരങ്ങളെ വിളിച്ചുവരുത്തി ചന്ദ്ര പ്രകാശിനെ ആക്രമിക്കുകയായിരുന്നു. ഒരു മണിക്കൂറോളം വടികൊണ്ടും ഇഷ്ടികകൊണ്ടും തലയ്ക്ക് മര്‍ദിച്ചെന്നു പോലീസ് പറഞ്ഞു.

Read More

പണത്തെ ചൊല്ലി തർക്കം; ഇന്ത്യാ ഗേറ്റിന് സമീപത്ത് വച്ച് ഐസ്ക്രീം കച്ചവടക്കാരനെ കുത്തിക്കൊന്നു

ന്യൂഡൽഹി: ഐസ്ക്രീമിന്‍റെ വിലയെ ചൊല്ലിയുള്ള തർക്കത്തിനെ തുടർന്ന് കച്ചവടക്കാരനായ യുവാവിനെ കുത്തിക്കൊന്നു. ബുധനാഴ്ച വൈകുന്നേരം ഇന്ത്യാ ഗേറ്റിന് സമീപത്ത് വച്ചായിരുന്നു സംഭവം. പ്രഭാത് (23) എന്ന ഐസ്ക്രീം കച്ചവടക്കാരനാണ് ആക്രമണത്തിൽ മരിച്ചത്. ഐസ്ക്രീം വാങ്ങിയതിന് ശേഷം പണം നൽകുന്നതിനേ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്നാണ് പ്രഭാതിന് കുത്തേറ്റത്. ഉടൻ തന്നെ പ്രഭാതിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വിവരം അറിഞ്ഞ് പോലീസ് സംഭവസ്ഥലത്തേക്ക് എത്തിയപ്പോഴേക്കും അക്രമി രക്ഷപ്പെട്ടിരുന്നു. എന്നാൽ സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ അക്രമിയെ രാത്രിയോടെ തന്നെ പോലീസ് അറസ്റ്റ് ചെയ്തു. പോലീസ് ഇയാളെ ചോദ്യം ചെയ്യുകയാണ്.   

Read More

മോദിയുടെ വിദ്വേഷ പ്രസംഗത്തിനെതിരേ ലോകമാധ്യമങ്ങൾ

ന്യൂയോർക്ക്: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി തെരഞ്ഞെടുപ്പ് പ്രചാരണറാലികളിൽ നടത്തുന്ന വിദ്വേഷപ്രസംഗത്തെ വിമർശിച്ച് ലോകമാധ്യമങ്ങൾ. മുസ്‌ലിങ്ങളെ നുഴഞ്ഞുകയറ്റക്കാരെന്നും കൂടുതൽ മക്കളെ ഉണ്ടാക്കുന്നവരെന്നും ആക്ഷേപിച്ചതാണ് ലോകമാധ്യമങ്ങളുടെ വിമർശനത്തിനിടയാക്കിയത്. പ്രസംഗത്തിനെതിരേ പ്രതിപക്ഷം ശക്തമായി രംഗത്തുവരികയും തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകുകയും ചെയ്തിട്ടും തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടിയൊന്നും സ്വീകരിക്കാതെ മൗനം പാലിക്കുകയാണെന്ന് വിദേശമാധ്യമങ്ങൾ കുറ്റപ്പെടുത്തി. ന്യൂനപക്ഷങ്ങൾക്കുനേരേ മോദി നടത്തുന്ന ഏറ്റവും മോശമായ പ്രതികരണമാണ് ഇതെന്ന് അമേരിക്കയിലെ ലോസ് ആഞ്ചലസ് ടൈംസ് എഴുതി. മോദിസർക്കാരിന്‍റെ കാലത്ത് ഇന്ത്യയിൽ ന്യൂനപക്ഷങ്ങൾക്കുനേരേ ആക്രമണങ്ങൾ വർധിച്ചതായും പത്രത്തിന്‍റെ റിപ്പോർട്ടിലുണ്ട്. വോട്ടെടുപ്പ് തുടരുന്നതിനിടെ വിദ്വേഷപ്രസംഗം വഴി മോദി രാജ്യത്ത് സംഘർഷത്തിനു ശ്രമിക്കുന്നുവെന്ന് ആരോപണമുണ്ടെന്ന് ബ്രിട്ടനിലെ ദ ഗാർഡിയൻ പത്രം റിപ്പോർട്ട് ചെയ്തു. ഇന്ത്യൻ പ്രധാനമന്ത്രി വീണ്ടും പഴയ മുസ്‌ലിം വിരുദ്ധ പ്രസംഗങ്ങളിലേക്കു തിരിഞ്ഞിരിക്കുകയാണെന്നും അദ്ദേഹം പ്രചാരണതന്ത്രം മാറ്റുന്നതിന്‍റെ സൂചനയാണ് ഇതെന്നും ഖത്തർ ആസ്ഥാനമായ അൽ ജസീറ റിപ്പോർട്ട് ചെയ്തു.…

Read More

കേരളം നാളെ വിധിയെഴുതുന്നു; 2.77 കോടി വോട്ടർമാർ നാളെ ബൂത്തിലേക്ക്;  വോട്ടെടുപ്പ് നാളെ രാവിലെ ഏഴു മുതൽ വൈകുന്നേരം ആറു വരെ

  തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ രണ്ടാം ഘട്ടമായ നാളെ കേരളവും വിധിയെഴുതും. സംസ്ഥാനത്തെ 20 ലോക്സഭാ മണ്ഡലങ്ങളിലായി 2.77 കോടി വോട്ടർമാരാണ് നാളെ വിധിയെഴുതുന്നത്. കേരളമടക്കം 12 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും നാളെ വോട്ടെടുപ്പ് നടക്കും. രാജ്യത്ത് ആകെ 88 ലോക്സഭാ മണ്ഡലങ്ങളിലാണു രണ്ടാം ഘട്ടത്തിൽ വോട്ടെടുപ്പ്. കേരളത്തിൽ 194 സ്ഥാനാർഥികളാണ് മത്സര രംഗത്തുള്ളത്. 39 ദിവസം നീണ്ടു നിന്ന പരസ്യ പ്രചാരണം ഇന്നലെ സമാപിച്ചതോടെ ഇന്ന് നിശബ്ദ പ്രചാരണത്തിന്‍റെയും കൂട്ടലിന്‍റെയും കിഴിക്കലിന്‍റെയും ദിനരാത്രങ്ങൾ. നാളെ രാവിലെ ഏഴു മുതൽ വൈകുന്നേരം ആറു വരെയാണ് വോട്ടെടുപ്പ്. വോട്ടിംഗ് ശതമാനം 80 ശതമാനമായി ഉയർത്താനുള്ള നീക്കമാണ് തെരഞ്ഞെടുപ്പ് കമ്മീഷനും നടത്തുന്നത്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ 77.67 ശതമാനമായിരുന്നു കേരളത്തിൽ പോളിംഗ്. സംഘർഷ സാധ്യത കണക്കിലെടുത്തു തിരുവനന്തപുരം, തൃശൂർ, കാസർഗോഡ്, പത്തനംതിട്ട ജില്ലകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇന്നലെ വൈകീട്ട്…

Read More

ആറു മാസത്തോളം കണ്ണാടിയില്‍ നോക്കിയില്ല, സിനിമ ഉപേക്ഷിക്കുന്നതിനെക്കുറിച്ചു വരെ ചിന്തിച്ചു; വിദ്യാ ബാലൻ

ഈ കുട്ടിക്ക് നായികയാവാനുള്ള സൗന്ദര്യമൊന്നും ഇല്ലെന്നാണ് ഒരു നിർമാതാവ് പറഞ്ഞത്. എന്‍റെ രൂപത്തെക്കുറിച്ചുള്ള ആ കമന്‍റ് എന്നെ വളരെയധികം ബാധിച്ചു. അന്നത്തെ ആ കൂടിക്കാഴ്ചയ്ക്കുശേഷം ആറുമാസത്തോളം കണ്ണാടിയില്‍ നോക്കാൻ പോലും ധൈര്യമുണ്ടായിരുന്നില്ല. മൂന്നുവർഷത്തോളം ജീവിതത്തിലെ പ്രതിസന്ധി തുടർന്നു. സിനിമ ഉപേക്ഷിക്കുന്നതിനെക്കുറിച്ചു വരെ ചിന്തിച്ചു. പക്ഷേ ലക്ഷ്യംകാണാനുള്ള തീവ്രമായ ആഗ്രഹം എല്ലാത്തിനേയും മറികടക്കാൻ സഹായിച്ചു. എനിക്കുനേരേ ഉയർന്നിരുന്ന ബോഡി ഷെയ്മിംഗ് കമന്‍റുകൾക്ക് കാരണം എന്നോട് ആർക്കോ ഉണ്ടായ വ്യക്തിവിരോധമാവാം. ഇപ്പോൾ അതോർക്കുമ്പോൾ കുഴപ്പമില്ല. -വിദ്യാ ബാലൻ    

Read More